ഒരേ ചക്കിലിട്ട് കഥയാട്ടുന്ന മലയാളി സംവിധായകർക്ക് കണ്ടുപടിക്കാൻ ഇതാ ഒരു തമിഴ് സിനിമ; തുപ്പറിവാളൻ വ്യത്യസ്തമായൊരു ക്രൈം തില്ലർ; വയലൻസിന്റെ വിഭ്രമിപ്പിക്കുന്ന സൗന്ദര്യവുമായി വീണ്ടും ഞെട്ടിച്ച് സംവിധായകൻ മിഷ്ക്കിൻ; വിശാലിന്റെ താരപ്രഭ നിലനിർത്താനായുള്ള തമിഴ് മസാലകൾ ചെത്തിക്കളഞ്ഞാൽ ഇതൊരു ക്ളാസിക്ക് ചിത്രം
എം മാധവദാസ്
നശിപ്പിച്ചു! മലയാളത്തിന് എത്രയോ മുമ്പേതന്നെ രൂപം കൊണ്ട തമിഴ് നവതരംഗ സിനിമയിലെ ഏറ്റവും കരുത്തനായ സംവിധായകൻ മിഷ്ക്കിന്റെ പുതിയ പടം തുപ്പറിവാളൻ ( ഡിറ്റക്റ്റീവ്) കണ്ടപ്പോൾ ആദ്യം നാക്കിൽ വന്ന ഡയലോഗ് അതായിരുന്നു. ഇതിനർഥം ചിത്രം മോശമാണെന്നല്ല. ലോക സിനിമയിൽ വയലൻസിന്റെ വിഭ്രമിപ്പിക്കുന്ന സൗന്ദര്യം കാണിച്ചുതന്നത്, ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള കൊറിയൻ സംവിധായകൻ കിം കി ഡുക്ക് ആണ്.
ആ ശ്രേണിയിലേക്കൊക്കെ എടുത്തുവെക്കാൻ കഴിയുന്ന ഒരു ക്ളാസ്് വർക്ക് ആവുമായിരുന്നു മിഷ്ക്കിന്റെ തുപ്പറിവാളൻ. പക്ഷേ അവസാനത്തെ ഒന്നുരണ്ട് സിനിമകളുടെ സാമ്പത്തിക പരാജയം കൊണ്ടായിരിക്കണം, വിശാൽ എന്ന യുവ നടന്റെ ബോക്സോഫീസ് കപ്പാസിറ്റിക്ക് അനുസരിച്ച തമിഴ് മസാലകളും ധാരാളം ഇട്ടിട്ടുണ്ട്.കൈ്ളമാക്സിലൊക്കെ എത്തുമ്പോഴേക്കും പത്തുപേരെ ഒറ്റക്കടിക്കുന്ന ശക്തനും, ഐൻസ്റ്റീനെ അമ്പരപ്പിക്കുന്ന ഐ.ക്യൂ ഉള്ളയാളുമാണ് വിശാലിന്റെ ഡിറ്റക്റ്റീവ്!
പ്രിയപ്പെട്ട മിഷ്ക്കിൻ, ഇവിടെയാണ് നല്ല സിനിമയെ സ്നേഹിക്കുന്നവർ ഒന്നടങ്കം നശിപ്പിച്ചുവെന്ന് വിലപിച്ചുപോവുന്നത്. ലോകനിലവാരത്തിലുള്ള ഒരു വയലൻസ്ത്രില്ലർ ഇന്ത്യയിൽ നിന്ന് ഉണ്ടാകാനുള്ള ഒരു സാധ്യതയാണ് താങ്കൾ നശിപ്പിച്ചത്.വിശാലിനെപ്പോലൊരു താരത്തിന്റെ ഇമേജ് ബിൽഡപ്പ് ഒഴിവാക്കിയിരുന്നെങ്കിലും ഈ പടം വൻ വിജയമായേനെ.പക്ഷേ എന്തുചെയ്യാം ഇപ്പോൾ തമിഴ് മസാലയിൽ വേവിച്ച ഒരു തൈരുസാദമായിപ്പോയി ഈ പടം.
എങ്കിലും ഒരേ പാറ്റേണിലുള്ള കഥകൾ മാത്രം എടുക്കാൻ കഴിയുന്ന നമ്മുടെ മലയാളത്തിലെ സംവിധാന പുംഗവന്മാരെയൊക്കെ വെച്ച് നോക്കുമ്പോൾ, ഞെട്ടിപ്പിക്കുന്നത് തന്നെയാണ് ഈ പടത്തിന്റെ കഥയും മേക്കിങ്ങും. അവരൊക്കെ പടത്തിന്റെ സീഡിയിറിങ്ങുമ്പോൾ പത്തുവട്ടം കണ്ട് ഇമ്പോസിഷൻപോലെ ഫ്രെയിം കോമ്പോസിഷനും, ആർട്ട്വർക്കും, കഥാവികാസവുമൊക്കെ കണ്ടുപടിക്കട്ടെ.'വിക്രം വേദ'ക്കുശേഷം മലയാളിയെ വിസ്മയിപ്പിക്കുന്ന മറ്റൊരു തമിഴ് ചിത്രമാണിതെന്ന് നിസ്സംശയം പറയാം. വിക്രം വേദയുടെ അത്രക്ക് എത്തില്ളെങ്കിലും.
ഷെർലക്ക് ഹോംസിന്റെ തമിഴ് പതിപ്പ്
തുപ്പറിവാളൻ എന്ന തമിഴ്വാക്കിന്റെ അർഥം ഡിറ്റക്റ്റീവ് എന്നാണ്. വായനക്കാർക്ക് സുപരിചിതമായ ഷെർലക്ക് ഹോംസിനെപ്പോലുള്ള ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിന്റെ കഥയാണിത്. കനിയൻ പൂങ്കുണ്ട്രൻ എന്ന വിലക്ഷണമായ പേരും കനിയെന്ന വിളിപ്പേരുമുള്ള വിചിത്ര സ്വഭാവിയായ ഡിറ്റക്റ്റീവ്. അതിബുദ്ധിമാനായ കനിയുടെകൂടെ ഷെർലക്ക്ഹോംസിന് ഡോക്ടർ വാട്സൻ എന്ന പോലെ മനോ എന്ന് വിളിക്കുന്ന സുഹൃത്തുമുണ്ട് കൂടെ.( ചിത്രത്തിൽ പ്രസന്ന) ലക്ഷങ്ങൾ പ്രതിഫലം കിട്ടാവുന്ന കേസുകൾ അവയുടെ നിസ്സാരതയോർത്ത് തള്ളിക്കളയുന്ന കനി ഏറ്റെടുക്കുന്ന ഒരു കേസുകണ്ട് സുഹൃത്ത് മനോപോലും ഞെട്ടുകയാണ്.
തന്റെ നായ്ക്കുട്ടിയെ ആരോ ബീച്ചിലിട്ട് വെടിവച്ച് കൊന്നുവെന്നും അയാളെ കണ്ടുപിടിക്കണമെന്നുമുള്ള ആവശ്യവുമായി, കുടക്ക പൊട്ടിച്ചെടുത്ത നാണയത്തുട്ടുകളുമായി എത്തുന്ന ഒരു കുട്ടിയുടെ കേസാണ് കനി എടുക്കുന്നത്.നായക്കുട്ടിയുടെ ശരീരത്തിൽനിന്ന് കിട്ടിയ ഒരു ബുള്ളറ്റുമായാണ് കുട്ടി വന്നത്. കനി ആദ്യം തന്നെ ആ ബുള്ളറ്റ് ഏതുതരം തോക്കിൽനിന്ന് വന്നുവെന്നാണ് പഠിക്കുന്നത്. പിന്നീട് സംഭവം നടന്ന ബീച്ചിൽ അന്വേഷിക്കുമ്പോൾ അയാൾക്ക് ഒരു കൃത്രിമ പല്ലുകിട്ടുന്നു. ആ പല്ലിന്റെ ഉടമയെതേടി അവർ ഡെന്റൽ ഹോസ്പിറ്റലിൽ അന്വേഷിക്കുകയാണ്. തുടർന്നങ്ങോട്ട് പടം ത്വരിതവേഗത്തിൽ പായുകയാണ്.
ആ അന്വേഷണം കനിയെ കൊണ്ടത്തെിക്കുന്നത് അതിവിദഗ്ധമായി കൊലപാതകങ്ങൾ ആസൂത്രണംചെയ്ത് ഒന്നും സംഭവിക്കാത്തവരെപ്പോലെ സാധാരണ ജീവിതം നയിക്കുന്ന, ഒരു കുടുംബത്തിലെ അംഗങ്ങൾ എന്ന് തോന്നിക്കുന്ന അഞ്ചുപേരിലേക്കാണ്. നടൻ ഭാഗ്യരാജിന്റെ കൊടും വില്ലനായ കിഴവനും, ആൻഡ്രിയ ജർമ്മിയുടെ ചിരിച്ചുകൊല്ലുന്ന സുന്ദരിയുമൊക്കെ ഈ സംഘത്തിയാണ്. തുടർന്നങ്ങോട്ട് കിം കിഡുക്കിന്റെ സിനിമകളിൽ കാണുന്നപോലുള്ള വയലൻസ്, പക്ഷേ ഒരിക്കലും വൾഗാരിറ്റിയിലേക്ക് മാറാതെ മിഷ്ക്കിൻ ചിത്രീകരിക്കുന്നു. ഒരുത്തനെ കൊന്ന് ഫ്രിഡ്ജിൽവെച്ചിട്ട് അത് പുറത്തെടുത്ത് കാപ്പി നുണഞ്ഞുകൊണ്ട് അറുത്ത് തള്ളുകയാണ് ഇതിലെ ഡെവിൾ എന്ന് വിളിക്കുന്ന സംഘത്തലവൻ!
അതുപോലെതന്നെ ന്രൈട്രസ് ഓക്സൈഡ് എന്ന ലാഫിങ്ങ് ഗ്യാസ് ശ്വസിപ്പിച്ച് ചിരിപ്പിച്ച് മയക്കി വണ്ടിയിടിപ്പിച്ച് കൊല്ലുക, കൃത്രിമ മിന്നൽ സൃഷ്ടിച്ച് കൊല്ലുക തുടങ്ങിയവയും കണ്ടാൽ നമുക്ക് വായും പൊളിച്ച് നിൽക്കാനേ കഴിയൂ.( നമ്മുടെ മലയാള സിനിമയിലെ ക്രിമിനൽസിനൊന്നും ഇപ്പോഴും മസ്തിഷ്ക്കപരമായ വളർച്ച എത്തിയിട്ടല്ല. അവരിപ്പോഴും ജോസ്പ്രകാശിന്റെയും ബാലൻ കെ. നായരുടെയും കെ.പി ഉമ്മറിന്റെയും കാലത്താണെന്ന് തോനുന്നു) ഇതൊക്കെ തീർത്തും ശാസ്ത്രീയമായി കനി ചുരുളഴിക്കുന്നുവെന്നിടത്താണ് കഥയുടെ മർമ്മം. ഒരു ഉദാഹരണം നോക്കുക.ചിത്രം തുടങ്ങുന്നത് നടി സിമ്രാന്റെ ഭർത്താവായ ഒരു ബിസിനസ്മാൻ അവരുടെ കൺമുന്നിൽവെച്ച് ഫ്ളാറ്റിന്റെ ടെറസിൽവെച്ച് മിന്നലേറ്റ് മരിക്കുന്നതിലൂടെയാണ്.
പക്ഷേ നമ്മുടെ ഡിറ്റക്റ്റീവ് അത് പൊളിക്കുകന്നത് നോക്കുക. ആദ്യം ഒരു ഭയങ്കര ഇടി ശബ്ദം കേട്ടുവെന്നും ശേഷം അയാൾ മരിച്ചുവീണുമെന്നുമാണ് ഭാര്യ പറയുന്നത്. പ്രകാശം ശബ്ദത്തേക്കാൾ വേഗത്തിലാണ് സഞ്ചരിക്കുകയെന്നും അതിനാൽ തിരച്ചാണ് സംഭവിക്കേണ്ടതുമെന്ന ഒരൊറ്റ ശാസ്ത്രീയ സംശയത്തിലൂടെയാണ് കനി അതുകൊലയാണെന്ന് സംശയിക്കുന്നത്. അങ്ങനെ ഒരു ഇന്റ്വലക്ച്ചൽ ഗെയിംപോലുള്ള ചിത്രങ്ങൾ നമ്മുടെ നാട്ടിൽ അധികം ഇറങ്ങിയിട്ടില്ലല്ലോ. അങ്ങനെ വേറിട്ടൊരു ത്രില്ലർ എന്ന രീതിയിൽ ചിത്രം സുഖിച്ചങ്ങനെ വരുമ്പോഴാണ് വിശാലിന്റെ താരം വിശ്വരൂപംകാട്ടി സംവിധായകനെപ്പോലും മറിച്ചിടുന്നത്. ബുദ്ധിയേക്കാൾ ശക്തിയുമുള്ളവനാണ് കനി എന്ന് അപ്പോഴാണ് നമ്മളറിയുക.കൈയുംകാലും കെട്ടിയിട്ടാലും നമ്മുടെ ഡിററക്റ്റീവ് വില്ലന്മാരെ അടിച്ചു പറത്തിക്കളയും.
വിശാലിന്റെ താരമൂല്യത്തെ ആളിക്കത്തിക്കാനെന്നോണം ഒരു റെസ്റ്റോറന്റിൽ കുറെ ചൈനക്കാരുമായുള്ള കരാട്ടെയും കുങ്ങ്ഫൂവുമൊക്കെയായി വെറുതെയൊരു ഫൈറ്റ് എടുത്തിട്ടിട്ടുണ്ട്.നായകൻ വിശാൽ ആയതുകൊണ്ട് കണ്ണടച്ചിരുന്നാൽ മതി. ആയിരം ചൈനാക്കാർക്ക് അര വിശാൽ! കത്തി എന്ന് നാം പറഞ്ഞുപോവുന്ന രീതിയിലാണ് കൈ്ളമാക്സിലെയൊക്കെ നായകന്റെ പ്രകടനം.പക്ഷേ അവിടെയും മനോഹരമായ ഫ്രയിമുകളിലൂടെ ചിത്രം ബോറടിപ്പിക്കാതെയും സംവിധായകൻ നോക്കുന്നുണ്ട്.
മിഷ്ക്കിൻ എന്ന പ്രതിഭ
ചിത്തിരം പേശുംതുടി എന്ന ആദ്യ ചിത്രം കണ്ടപ്പോൾ മുതൽ തോന്നിയതാണ് മിഷ്ക്കിനെന്ന സംവിധായകനോടുള്ള അടുപ്പം. പിന്നെ അഞ്ചാതെ എന്ന ഡാർക്ക് ത്രില്ലർ കണ്ടതോടെ ആ ഇഷ്ടം ഇരിട്ടിച്ചു. നന്ദലാല, യുത്തം സെയ്, ഓനായും ആട്ടുക്കുട്ടിയും, പിസാസ് എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ മിഷ്ക്കിന്റെ തന്റെ കൈയൊപ്പ് തമിഴ് സിനിമലോകത്ത് പതിപ്പിച്ചുകഴിഞ്ഞു. തീർത്തും വ്യത്യസ്തമായ പശ്ചാത്തലമായിരക്കും മിഷ്ക്കിൻ സിനിമകൾക്ക്.വിചിത്രമായ കഥാപാത്രങ്ങളും ലോങ്ങ് ഷോട്ടുകളും ധാരാളം. ശരിക്കും ഒരു അമേച്വറിസത്തിന്റെ ആനന്ദമായിരുന്നു അദ്ദേഹത്തിന്റെ സിനിമകൾ. എന്നാൽ മുഖംമൂടികൾ പോലുള്ള ചില വളരെ പ്രതീക്ഷയുള്ള പടങ്ങൾ സാമ്പത്തികമായി പരാജയപ്പെട്ടതാകാം ഇപ്പോൾ കുറെ കൊമേർഷ്യൽ കോംമ്പ്രമൈസുകൾക്ക് അദ്ദേഹം വഴങ്ങിയത്.
വിശാൽ ആവറേജ്, പ്രസന്ന സൂപ്പർ
മാത്രമല്ല,വിശാൽ ഫിലിം ഫാക്റ്ററിയുടെ ബാനറിൽ നടൻ വിശാൽതന്നെ നിർമ്മിക്കുന്ന ചിത്രമാണിത്. ഈ നിർമ്മാതാവിന്റെ കൂടി ബലത്തിൽ വിശാലിനുകിട്ടിയ അധികാരമായിരിക്കണം ഫലത്തിൽ ഈ മസാലക്കും അജിനാമോട്ടോക്കുമൊക്കെ ഇടയാക്കിയത്.ഇനി വിശാലിന്റെ അഭിനയവും അത്രക്ക് സൂപ്പർ എന്നൊന്നും പറഞ്ഞുകൂടാ. മലയാളത്തിലെ എതൊരു നടനും ഇയാളേക്കാൾ നന്നായി ചെയ്യും. നായിക മരിക്കുന്ന രംഗത്തിലെ നിലവിളിയൊക്കെ കൈയിൽനിന്ന് പോയിരിക്കയാണ്.ഒരു എക്സെൻട്രിക്കിന്റെ ഭാവപ്രകടനങ്ങളും പ്രതീക്ഷിച്ച നിലവാരത്തിൽ ഉയരുന്നില്ല. എന്നാൽ കുളമാക്കിയിട്ടില്ളെന്ന് മാത്രം.
അതേസമയം വിശാലിന്റെ കൂട്ടാളിയായി വന്ന യുവ നടൻ പ്രസന്ന നന്നായിട്ടുമുണ്ട്. നായകന്റെ തുപ്പൽ കോളാമ്പി ചുമക്കുന്ന എച്ചിൽ റോളിലല്ല സുഹൃത്ത് എന്നതിന് സംവിധായകനോട് നന്ദി പറയണം. കൈ്ളമാക്സിലടക്കം നിർണ്ണായക റോളാണ് പ്രസന്നക്ക് . ഒരു ഫുൾ ടൈം നായികയെ ആവശ്യപ്പെടുന്ന പ്രമേയമല്ല ഈ ചിത്രത്തിന്റെത് എങ്കിലും, നമ്മുടെ ആക്ഷൻഹീറോ ബിജുവിലെ നായിക അനു ഇമ്മാനുവേലാണ് ഈ പടത്തിൽ കനിയുടെ ഹുറോയിനായജ വരുന്നത്.
സബ്വേയിലെ പോക്കറ്റടിക്കാരിയായി വന്ന് പിന്നീട് കനിയുടെ വീട്ടിൽ ജോലിക്കത്തെുന്ന നായികയെ അനുമോശമാക്കിയിട്ടില്ല. പക്ഷേ തകർത്തത് ആൻഡ്രിയ ജെർമിയയാണ്.വില്ലത്തരവും ഫൈറ്റുംമൊക്കെയായി കിടിലൻ മേക്കോവറിലാണ് ഇവർ. അതുപോലെ നടൻ ഭാഗ്യരാജും.സാധാരണ മിഷ്ക്കിൻ ചിത്രങ്ങളെപ്പോലെ കാമറയും സംഗീതവും ഇത്തവണയും മികച്ചു നിൽക്കുന്നു.
വാൽക്കഷ്ണം: 'വിക്രം വേദ'യെപ്പോലെ തന്നെ സംഭാഷണ പ്രധാനമാണ് ഈ ചിത്രവും. അതുകൊണ്ടുതന്നെ തമിഴിൽ അത്ര ഒഴുക്കില്ലാത്തവർ, മികച്ച തീയേറ്ററിൽ കണ്ടാലെ കഥാഗതി തിരിയൂ. പുറത്ത് നല്ല മഴകൂടിയാവുമ്പോൾ മോശം തീയേറ്റർ അനുഭവം നിങ്ങളെ കുഴക്കും. അങ്ങനെ കുടുങ്ങിപ്പോയാൽ അറിയാത്തവർക്ക് കഥ തർജ്ജമ ചെയ്യേണ്ട അവസ്ഥയും നിങ്ങൾക്ക് വന്നുചേരും. കൈ്ളമാക്സിൽ, എന്തിനാണ് തന്റെ നായ്ക്കുട്ടിയെ വെടിവെച്ച് കൊന്നതെന്ന് കുട്ടി വില്ലനോട് ചോദിക്കുന്ന, മിഷ്ക്കിന്റെ കൈയൊപ്പ് പതിഞ്ഞ ഒരു ഷോട്ടുണ്ട്. പക്ഷേ മറുപടി ഒന്നും വ്യക്തമാവുന്നില്ല. സിനിമ വിട്ടിട്ട് ആസ്വാദകർ അത് ചർച്ചചെയ്ത് മനസ്സിലാക്കുകയാണ്. കാലം മാറിയിട്ടും കേരളത്തലെ തീയേറ്റുകൾമാത്രം മാറുന്നില്ലല്ലോ.ഒപ്പം തമിഴ് ചിത്രങ്ങളും മലയാളത്തിൽ സബ് ടൈറ്റിൽ ചെയ്ത് ഇറക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കേണ്ടിയിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്