താരങ്ങളില്ല, ഹൈടെക്ക് സാങ്കേതിക വിദ്യയില്ല; 95 ശതമാനവും പുതുമുഖങ്ങൾ; എന്നിട്ടും 'തിങ്കളാഴ്ച നിശ്ചയം' മനോഹരം; ഇത് സെന്ന ഹെഗ്ഡേയെന്ന സംവിധായകന്റെ ബ്രില്ല്യൻസ്; നായകൻ മനോജ് ഭാവിയുടെ താരം; ഇതാ ഒരു ലളിത സുന്ദര ചിത്രം!
എം റിജു
''വിശ്വാസിയാണോ''?- അയയിൽ മാക്സിയും മറ്റും വിരിച്ചിട്ടിരിക്കുന്ന വീടിന് പിറകിലെ കിണറ്റിൽ കരയിൽനിന്ന്, നായികയെ പെണ്ണുകാണാൻ വരുന്ന ഗൾഫുകാരൻ ചോദിക്കയാണ്. 'അതേ' എന്ന മറുപടി പെണ്ണ് പറയുമ്പോൾ ചെക്കന് വലിയ സന്തോഷം. 'ഇന്ന് രാവിലെയും കൂടി അമ്പലത്തിൽ പോയതേയുള്ളൂ' എന്ന പെണ്ണിന്റെ മറുപടി കൾക്കുമ്പോൾ അവൻ അത്യാഹ്ലാദത്തിലാവുന്നു. അപ്പോൾ ഇതാ പെണ്ണിന്റെ അടുത്ത ഡയലോഗ് -''അടുത്ത വർഷം ശബരിമലയിൽ പോകണമെന്നാണ് ആഗ്രഹം''. അത് കേൾക്കുന്ന ചെറുക്കന്റെ മുഖഭാവം ഒന്നു കാണണം! ഇതൊരു സാമ്പിൾ മാത്രമാണ്. ചിത്രം മൊത്തത്തിൽ ഇതുപോലുള്ള കൊച്ചുകൊച്ചു കറുത്ത നർമ്മങ്ങളാണ്. ബന്ധങ്ങളും, പ്രണയവും, രാഷ്ട്രീയവുമെല്ലാം നർമ്മത്തിൽ ചാലിച്ച് കുറിക്ക് കൊള്ളത്തക്കരീതിയിൽ അവതരിപ്പിക്കുന്ന ഇതുപോലെ ഒരു സിനിമ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. അതാണ് മികച്ച കഥയ്ക്കും, മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന അവാർഡ് നേടിയ 'തിങ്കളാഴ്ച നിശ്ചയം'.
ലളിതം സുന്ദരം.. തിങ്കളാഴ്ച നിശ്ചയത്തെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. ചിരിക്കാനും ചിന്തിക്കാനും ഒരു പോലെ വകുപ്പുകൾ നൽകുന്ന ചിത്രം. സെന്ന ഹെഗ്ഡേയെന്ന സംവിധായകനെക്കുറിച്ച് ആദ്യം കേൾക്കുന്നത്,അദ്ദേഹത്തിന്റെ ആദ്യ കന്നഡ ചിത്രത്തെക്കുറിച്ച്, സാക്ഷാൽ അനുരാഗ് കാശ്യപ് ട്വീറ്റ് ചെയ്തപ്പോഴാണ്. ഇപ്പോഴിതാ, കോടികളുടെ ചെലവില്ലാതെ, 95ശതമാനവും പുതുമുഖങ്ങളെ ഉപയോഗിച്ച് ഒരു ഗംഭീരചിത്രം അദ്ദേഹം ഒരുക്കിയിരിക്കുന്നു. ഒരു വിവാഹ നിശ്ചയത്തലേന്ന് ആ വീട്ടിലെത്തിയ അതേ ഫീലിങ്ങാണ് സോണി ലിവ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ഈ ചിത്രം ഉണ്ടാക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിന്റെയൊക്കെ ജോണറിൽ തീർത്തും റിയലിസ്റ്റിക്കായിട്ടാണ് ചിത്രം എടുത്തിരിക്കുന്നത്. കോടികളല്ല, പ്രതിഭയാണ് സിനിമയെടുക്കാൻ വേണ്ടെതെന്ന് ഈ ചിത്രം തെളിയിക്കുന്നു.
കിടിലൻ മേക്കിങ്, അഭിനേതാക്കളുടെ ഗംഭീര പെർഫോമൻസ്, ധാരാളം ചിരി ചിരി മുഹൂർത്തങ്ങൾ, വടക്കൻ ഭാഷയുടെ രസികത്വം... കോവിഡ് കാലത്ത് ഡാർക്ക്-ത്രില്ലർ സിനിമകളും വെബ് സീരിസുകളും കണ്ട് മനസ്സു മടുത്തു തുടങ്ങിയ ആസ്വാദകർക്ക് ഈ ചിത്രം നൽകുന്ന ഉണർവും പ്രസരിപ്പും ചെറുതല്ല.
ഒരു നിശ്ചയത്തലേന്ന് സംഭവിക്കുന്നത്
ഒരു ഇന്ത്യൻ പെൺകുട്ടി ജീവിച്ചിരിക്കുന്നത് തന്നെ വിവാഹം ചെയ്യപ്പെടാൻ വേണ്ടിയാണെന്ന് എഴുതിയത് ഡൊമനിക്ക് ലാപ്പിയർ ആണ്. ഏറെ പുരോഗമിച്ചുവെന്ന് പറയുമ്പോഴും, കേരളത്തിന്റെ കുടുംബഘടനയും അധികമൊന്നും മാറിയിട്ടില്ല. ഇവിടെയും ഒരു പിതാവിന്റെ ജീവിതാഭിലാഷം തന്റെ പെൺമക്കളെ 'നല്ല രീതിയിൽ' വിവാഹം ചെയ്ത് അയക്കുക എന്നതാണ്. ഇപ്പോഴും ഇവിടെ പെൺകുട്ടിയുടെ ആഗ്രഹത്തിന് വലിയ വിലയൊന്നുമില്ല. സംവിധായകൻ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നതും കാഞ്ഞങ്ങാട്ടെ ഇത്തരം ഒരു വിവാഹ നിശ്ചയ വീട്ടിലേക്കാണ്. പ്രണയവും ഒളിച്ചോട്ടവുമൊക്കെയുള്ള കഥ അത്രക്ക് പുതുമയുള്ളതാണെന്ന് പറയാൻ കഴിയില്ല. പക്ഷേ അതിന്റെ മേക്കിങ്ങ് ആണ് ഗംഭീരം. ചിത്രത്തിലെ മുഴുവൻ സമയവും ആ വീടിന്റെ അകവും പുറവും പറമ്പും ഒക്കെയാണ്. എന്നാൽപോലും അതിലൊന്നും ഒരു ആവർത്തന വിരസതയോ മുഷിപ്പോ തോന്നാത്ത തരത്തിൽ സംവിധായകൻ അത് ഗംഭീരമായി കൈകാര്യം ചെയ്തിട്ടുണ്ട്.
ഒരു ഇടത്തരം കുടുംബത്തിന്റെ എല്ലാ കഷ്ടതകളും ആ വീട്ടിലുണ്ട്. പഴയ ആ വീടിന്റെ പിൻഭാഗം ചെത്തിത്തേച്ചിട്ടുപോലുമില്ല. ജീവിതത്തിന്റെ നല്ലൊരു ഭാഗവും മണലാരണ്യത്തിൽ ചെലവിട്ട ആളാണ് കുവൈറ്റ് വിജയൻ. ഭാര്യയും രണ്ടു പെൺമക്കളും ഇളയ മകനും അടങ്ങുന്നതാണ് അയാളുടെ കുടുംബം. പരാമർ എടുത്ത് കഴിച്ച് തന്നെ മുൾ മുനയിൽ നിർത്തി ഇഷ്ടമില്ലാത്ത കല്യാണം കഴിച്ചതിന് മൂത്തമകളോട് അയാൾക്ക് ഇപ്പോഴും പ്രശ്നമുണ്ട്. അവളുടെ ഭർത്താവിനോട് ആയാൾക്ക് മിണ്ടാറില്ല. മൂത്തവളോ ഇങ്ങനെയായി. ഇനി ഇളയവൾ സുജയുടെ വിവാഹമെങ്കിലും 'അന്തസ്സായി' നടത്തണമെന്നാണ് വിജയന്റെ ആഗ്രഹം. പെട്ടെന്ന് സുജയുടെ വിവാഹ നിശ്ചയത്തിലേക്ക് കാര്യങ്ങൾ പോവുകയാണ്. നാട്ടുകാരനായ ഒരു യുവാവുമായി പ്രണയത്തിലായ സുജക്ക് ഈ വിവാഹം ഇഷ്മില്ല. അതിന് അവൾ പറഞ്ഞ കളവാണ് സത്യത്തിൽ ശബരിമലക്ക് പോകണം എന്നതുപോലും. പക്ഷേ ഗൾഫുകാരൻ വിടുന്നില്ല. അയാൾക്ക് ശനിയാഴ്ച പെണ്ണുകണ്ട്, തിങ്കളാഴ്ച വിവാഹനിശ്ചയം നടത്തി ബുധനാഴ്ച ഗൾഫിലേക്ക് പറക്കണം.അതോടെ ആ വീട്ടിൽ യുദ്ധകാല അടിസ്ഥാനത്തിൽ ഒരു നിശ്ചയ പന്തൽ ഒരുങ്ങുകയാണ്.
സംവിധായകനാണ് താരം; ഇത് ഹെഗ്ഡേ ബ്രില്ലൻസ്
ദിലീഷ് പോത്തന്റെ പോത്തേട്ടൻ ബ്രില്ല്യൻസിനെക്കുറിച്ചൊക്കെ ഫേസ്ബുക്കിൽ തള്ളിമറിക്കുന്നവർ, കന്നഡയിൽനിന്ന് മാറി മലയാളത്തിൽ ചിത്രമെടുത്ത സെന്ന ഹെഗ്ഡയേുടെ ബ്രില്ലൻസ് കാണാതെ പോകരുത്. ഉള്ളിൽ സിനിമയുള്ളവന് താരങ്ങളും ഭാഷയുമൊന്നും ഒരു പ്രശ്നമല്ലെന്ന് ഈ നിശ്ചയം തെളിയിക്കുന്നു. ആദ്യ സീനിൽ തന്നെ കാണാം സംവിധായകന്റെ ബ്രില്ല്യൻസ്. ഒരു രാത്രിയിലെ കാഞ്ഞങ്ങാട്ടെ ഒരു ബസ്സ്റ്റാപ്പിലങ്ങോട്ട് ക്യാമറ ഫ്രീസ് ചെയ്ത് വെച്ചിരിക്കയാണ്. അരണ്ട വെളിച്ചത്തിലുള്ള മദ്യപാനവും, ഡിസ്ക്കോലൈറ്റിട്ടപോലെ പൊലീസ് ജീപ്പ് എത്തുന്നതുമൊക്കെ എത്ര വൃത്തിക്കും ഭംഗിയിലുമാണ് ചിത്രീകരിക്കുന്നത്.
മഹേഷിന്റെ പ്രതികാരത്തിലും, കുമ്പളങ്ങി നെറ്റ്സിലുമൊക്കെ നാം കണ്ടതുപോലെ കഥാപാത്രങ്ങളെ ചിലന്തിവലപോലെ കോർത്തിണക്കിയാണ് തിരക്കഥ പോവുന്നത്. സൂക്ഷ്മാംശങ്ങളിൽ വരെ എന്തൊരു ശ്രദ്ധ. സുജയുടെ നെറ്റിയിലെ മുറിവ്, ഇളയമകന്റെ ചിത്രം വര, ഫോണിൽ വരുന്ന മനീഷയുടെ കോൾ എന്നിവയെല്ലാം ഉദാഹരണം. ഒരേവീട്ടിൽ തന്നെയുള്ള മൂന്ന് കഥാപാത്രങ്ങൾ മൂന്ന് സ്ലാങ്ങിൽ സംസാരിക്കുന്നതും, കണ്ടിന്യുവിറ്റി സീനിൽതന്നെ വലതുഭാഗത്ത്വെച്ചത് ഇടതുഭാഗത്തായി പോകുന്നത് പോലുള്ള കോപ്രായങ്ങൾ കാണുന്ന മലയാള സിനിമയിൽ, ഈ സൂക്ഷ്മ നിർമ്മാണം അതിശയം തന്നെ. ( ഏത് പടം ഇറങ്ങിയാലും അതിലെ അമ്പത് തെറ്റുകൾ ഇന്നൊക്കെ പറഞ്ഞ് പിള്ളേർ വീഡിയോ ഇടുന്നത് കാണുമ്പോൾ അമ്പരന്നുപോകും. സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽപ്പോലും എത്രയെത്ര അബദ്ധങ്ങളാണ് കയറിവരാറുള്ളത്)
കാഞ്ഞങ്ങാട്ടെ നിശ്ചയ വീട്ടിൽ നിങ്ങളെ കൊണ്ടിരിത്തിയ അതേ ഫീൽ പ്രേക്ഷകന് കിട്ടാൻ സംവിധായകൻ ഏറെ ശ്രമിക്കുന്നുണ്ട്. ഒരിടത്ത് പന്തലുയരുന്നു, മറുവശത്ത് വീടും പരിസരവും വൃത്തിയാക്കുന്ന അച്ഛൻ, വിറകു കീറുന്ന മരുമകൻ മുറ്റത്ത്. ഒരുവശത്ത് സദ്യവട്ടങ്ങൾക്കുള്ള ഒരുക്കവുമായി കുറച്ചുപേർ. ഇതിനിടയിൽ വീട്ടിലേക്ക് എത്തികൊണ്ടിരിക്കുന്ന അടുത്ത ബന്ധുക്കൾ. ആകെയൊരു ഉത്സവമേളം. ആദ്യത്തെ സ്വീകരണം കഴിഞ്ഞാൽ പിന്നെ പതിയെ കുശുമ്പും കുന്നായ്മ നിറഞ്ഞ വർത്തമാനങ്ങളും പരിഭവങ്ങളുമൊക്കെ തലപ്പൊക്കി തുടങ്ങുകയായി. അതിനിടയിൽ മറ്റൊരു സംഭവം അരങ്ങേറുകയാണ്. കല്യാണപ്പെണ്ണ് സുജ ഒളിച്ചോടാനുള്ള തയ്യാറെടുപ്പിലാണ്. എന്നിട്ടോ, ആ കഥ പറയുന്നില്ല. ക്ലൈമാക്സ് കണ്ടാൽ ആരും ചിരിച്ച് മണ്ണു കപ്പും. ചിരിയും ചിന്തയും ഒരുപോലെ കൊണ്ടുവരികയാണ് സംവിധായകൻ.
ഇവർ പുതുമുഖങ്ങളോ, അസാധ്യം പ്രകടനം!
പക്ഷേ തിങ്കളാഴ്ച നിശ്ചയം ചരിത്രത്തിൽ അടയാളപ്പെടുത്തുക ഇതുകൊണ്ടൊന്നും ആയിരിക്കില്ല. ഭാവിയിൽ മലയാള സിനിമയുടെ നട്ടെല്ല് ആവാൻ സാധ്യതയുള്ള ഒരുപാട് നടന്മാരെ സമ്മാനിച്ചു എന്നുള്ളതുകൊണ്ടാവും അത്. 'കുവൈറ്റ് വിജയൻ' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മനോജിന്റെ പ്രകടനമാണ് ഇതിൽ എടുത്തു പറയേണ്ടത്. ക്ലൈമാക്സിനോട് അടുപ്പിച്ച് മനോജ് അങ്ങോട്ട് ആടിത്തിമർക്കയാണ്. കഥകളിക്കാർ പറയുന്നപോലെ വേഷപ്പകർച്ച. മുരളിയും, രാജൻ പി ദേവുമൊക്കെ വിടപറഞ്ഞതോടെയുണ്ടായ സ്വഭാവ നടന്മാരുടെ ഗ്യാപ്പിലേക്ക്, ഭാഗ്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ കയറിവരാൻ കഴിയുന്ന നടനാണ് മനോജ്.
രാജേഷ് മാധവനെയും ഉണ്ണിരാജയേയും പോലെ മുൻ പരിചയമുള്ള ഒന്നുരണ്ട് മുഖങ്ങൾ ഒഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാം ഫ്രഷേഴ്സ് ആണ്. അവരെല്ലാം പയ്യന്നൂർ കാഞ്ഞങ്ങാട് ഭാഗങ്ങളിൽ നിന്നുമുള്ളവർ ആണ് എന്നതും കൗതുകമാണ്. അതിൽ ആരും തന്നെ പാളിയിട്ടില്ല. സ്ക്രീനിൽ വന്നുപോവുന്ന ഓരോരുത്തരെയും ആ വീട്ടിലെ വീട്ടുകാരോ വിരുന്നുകാരോ അയൽപ്പക്കക്കാരോ മാത്രമേ പ്രേക്ഷകനും കാണാനാവൂ. ആരും അഭിനയിക്കുകയല്ല, സാഹചര്യങ്ങൾക്ക് അനുസരിച്ച് സ്വാഭാവികമായി പെരുമാറുന്നു എന്നേ പറയാനാവൂ. വിജയന്റെ ഭാര്യയും മക്കളും അമ്മാവനും അമ്മായിയും അയപ്പക്കത്തെ ചേച്ചിയും മെമ്പറും തുടങ്ങി കല്യാണവീട്ടിലേക്ക് സാധനമിറക്കാൻ വരുന്ന ഗുഡ്സ് ഡ്രൈവർ വരെ സ്വാഭാവിക അഭിനയം കാഴ്ച വയ്ക്കുന്നു.ഗാനങ്ങളും ക്യാമറയും എഡിറ്റിങ്ങുമൊക്കെ ഒന്നിനൊന്ന് മെച്ചപ്പെട്ട് നിൽക്കയാണ് ഈ ചിത്രത്തിൽ.
കുടുംബത്തിലെ ജനാധിപത്യവും രാഷ്ട്രീയവും
സ്വാഭാവികമായ ചിരിക്കും ബ്ലാക്ക് ഹ്യൂമറിനും ഇടയിൽ കൃത്യമായ രാഷ്ട്രീയം ഈ ചിത്രം പറയുന്നത്. കേരളത്തിലെ ഏത് ശരാശരി കുടുംബത്തിലെന്നപോലെ, പുരുഷകേന്ദ്രീകൃതവും, സ്ത്രീക്ക് അത്യാവശ്യം സ്വാതന്ത്ര്യം മാത്രം കൊടുക്കുന്ന വ്യക്തിയുമാണ് കുവൈത്ത് വിജയൻ. ദീർഘകാലം കുവൈത്തിൽ ജോലിചെയ്തതു കൊണ്ടാവണം അയാൾ രാജഭരണത്തിന്റെ ആരാധകനും, ജനാധിപത്യത്തിന്റെ വിമർശകനുമാണ്. ഇതുസംബന്ധിച്ച ഡയലോഗുകളിൽ അയാളെ തിരുത്തുന്നത് സുഹൃത്താണ്. മകളുടെ വിവാഹത്തിൽ മകളുടെ സമ്മതംവേണം എന്ന അടിസ്ഥാന ജനാധിപത്യബോധം ഇപ്പോഴും വിജയനിലേക്ക് എത്തിയിട്ടില്ല. ഇത് എന്റെ കുടുംബം, ഇവിടെ ഞാൻ കാര്യങ്ങൾ തീരുമാനിക്കുമെന്ന ആണഹങ്കാരത്തിന്റെ പ്രതിരൂപമായി അയാൾ മാറുന്നു. കുമ്പളങ്ങിയിലെ സൈക്കോ ഷമ്മിയെപ്പോലെ ഡൈനിങ്ങ് ടേബിളിൽ അധ്യക്ഷനായി ഇരുന്ന് കൈപ്പങ്ങ ഉപ്പേരി വെക്കണമോ എന്നത് തൊട്ട്, ആ വീട്ടിലുള്ള സകലകാര്യങ്ങളിലെയും തീരുമാനിക്കുന്ന ഘടകം താനാണെന്ന് അയാൾ പ്രഖ്യാപിക്കുന്നു.
രാജഭരണത്തിന്റെ ആരാധകനായ വിജയനോട് ക്ലൈമാക്സിലും സുഹൃത്ത് പറയുന്നത് ജനാധിപത്യത്തെക്കുറിച്ചാണ്. അപ്പോൾ അവിടെ വിജയൻ ഉണ്ടാക്കുന്ന കൈപൊക്കി ജനാധിപത്യം സത്യത്തിൽ ഒരു രാഷ്ട്രീയ വിവക്ഷയാണ്. മക്കൾക്ക് 18വയസ്സുകഴിഞ്ഞാൽ അവർ ഒരു ഇന്ത്യൂജൽ യൂണിറ്റാണെന്നത് മലയാളി ഇന്നും അംഗീകരിച്ചിട്ടില്ല. കുഞ്ഞിനെ അമ്മയുടെ സമ്മതമില്ലാതെ വിറ്റുവെന്ന് മാതാപിതാക്കൾക്ക് നേരെ ആരാപണമുയരുന്ന 'പ്രബുദ്ധകേരളത്തിൽ' ശക്തമായ പൊളിറ്റക്കൽ ചോദ്യങ്ങളാണ് ഈ ചിത്രം അടിയൊഴുക്കായി ഉന്നയിക്കുന്നത്.
വാൽക്കഷ്ണം: ചെമ്മീൻ സിനിമ കണ്ട ഒരു വിദേശ വനിതാ മാധ്യമ പ്രവർത്തക, രാമുകാര്യാട്ടിനോട് ചോദിച്ച ഒരു ചോദ്യമുണ്ട്. ശരിക്കും കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും വിവാഹിതർ ആവുന്നതിന് എന്തായിരുന്നു പ്രശ്നമെന്ന്. ഇന്ത്യയിലെ ജാതി-മത വേലികളും, കുടുംബ പുരുഷാധിപത്യ ബന്ധങ്ങളം അവർക്ക് ശരിക്കും മനസ്സിലായിട്ടുണ്ടാവില്ല. ദശകങ്ങൾക്ക്ശേഷം മൊയ്തീൻ-കാഞ്ചനമാലയിലും നാം കണ്ടത് അതുതന്നെ. മതം മാറിയുള്ള വിവാഹം പോയിട്ട് പ്രണയ വിവാഹങ്ങളോടുപോലും ഇത്രമേൽ അലർജികാട്ടുന്ന അടച്ചിട്ട സമൂഹമായി നാം ഇന്നും നിലനിൽക്കുമ്പോൾ, തിങ്കളാഴ്ച നിശ്ചയം പോലുള്ള ചിത്രങ്ങൾ ഒരു ഓർമ്മപ്പെടുത്തലാണ്. മുന്നോട്ടോടുന്ന ബസിൽ പുറം തിരിഞ്ഞ് ഇരിക്കുന്നവൻ ആവുകയാണോ മലയാളി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്