ഒരു നായരും പോറ്റിയും മോനോനും മദാമ്മക്കൊപ്പം ഒരു പാവം മരക്കാറെ ചതിച്ച കഥ; ഒപ്പം മോൺസൽ മാവുങ്കലിന്റെ റഫറൻസും; ഹിന്ദുത്വവാദി ആരോപണത്തിൽ നിന്ന് യു ടേൺ എടുത്ത് മുരളിഗോപി ഇര വാദത്തിലേക്ക്; പൃഥീരാജിനും മേലെ ഇന്ദ്രജിത്ത്; സമകാലീന അവസ്ഥ പോലെ വിടനായ വില്ലനായി വിജയ്ബാബു; തീർപ്പ് ഒരു അസാധാരണ പൊളിറ്റിക്കൽ മൂവി!
എം റിജു
പ്രമേയപരമായ വൈവിധ്യം വളരെകുറവ് മാത്രം കാണുന്ന ഒരു മേഖലയാണ് മലയാള സിനിമ. അവിടെ 'മാഹാവീര്യർ' പോലുള്ള ഒരു ചിത്രവുമായി എബ്രിഡ് ഷൈൻ എത്തിയത് ഈയിടെയാണ്. ഇപ്പോൾ കമ്മാരസംഭവത്തിന്റെ സംവിധാകൻ രതീഷ് അമ്പാട്ട്, മുരളിഗോപിയുടെ തിരക്കഥയിൽ ഒരുക്കിയ 'തീർപ്പ്' എന്ന സിനിമയും ഒരു തീർപ്പ് തന്നെയാണ്. മലയാള സിനിമയിൽ വെറെറ്റിയില്ലെന്ന് വിലപിക്കുന്നവർക്കുള്ള തീർപ്പ്.
ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു അസാധാരണമായ പൊളിറ്റിക്കൽ മൂവിയാണിത്. മൂന്ന് സുഹൃത്തുക്കൾക്കിടയിൽ നടക്കുന്ന കഥയിലൂടെ നിങ്ങൾക്ക് സമകാലീനമായ ഇന്ത്യൻ അവസ്ഥകൾ വായിച്ചെടുക്കാൻ കഴിയും. ഇവിടെ രാമൻ വില്ലനാണ്. ഒരു പാവപ്പെട്ട മരക്കാർ കുടുംബം കൈവശംവെച്ച ഏക്കറുകളോളം ഭൂമി തട്ടിയടുത്ത്, ആ വീട് പൊളിച്ച് ഒരു ഹെറിറ്റേജ് ഹോട്ടൽ പണിയുന്നു. ഇവിടെ ചതിക്കപ്പെടുന്നത് അബ്ദുള്ള മരക്കാറും കടുംബവുമാണ്. വേണമെങ്കിൽ നിങ്ങൾക്ക് ഇതിനെ ബാബറി മസ്ജദിന്റെ തകർച്ചയും, സമകാലീന ഇന്ത്യൻ മുസ്ലീങ്ങളുടെ അവസ്ഥയുമായി തട്ടിച്ചുനോക്കാവുന്നതാണ്. ആ രീതിയിലുള്ള തിളയ്ക്കുന്ന ഇമേജറികളാലും ഡയലോഗുകളാലും സമ്പന്നമാണ് സിനിമ. മുരളി ഗോപിയുടെ തിരക്കഥയുടെ ബ്രില്ലൻസ് പ്രകടം.
ഇനി ഒരു കോമർഷ്യൽ സിനിമ എന്ന നിലയിൽ എടുത്താൽപോലും, ടിക്കറ്റ് കാശ് വസൂലമാവുന്ന ചിത്രമാണിത്. ര ഒന്ന് രണ്ട് ഫ്ളാഷ് ബാക്ക് സീനുകളിൽ ഒഴികെ എവിടെയും, ബോറടി കടന്നുവരുന്നില്ല. തുടക്കം മുതൽ അവസാനംവരെ ഒറ്റസ്ട്രച്ചിൽ കഥയങ്ങോട്ട് ഓടിത്തീരുകയാണ്. സിനിമ കഴിഞ്ഞ പുറത്തിറങ്ങി ആലോചിക്കുമ്പോഴാണ് ഈ ചിത്രത്തിന്റെ പൊളിറ്റിക്ക്സിനെ കുറിച്ച് നമുക്ക് കൂടുതൽ ബോധ്യപ്പെടുക.
മോൺസൻ മാവുങ്കലിന്റെ റഫറൻസ്
നാല് ബാല്യകാല സുഹൃത്തുക്കൾകളുടെ കഥയാണിത്. പരമേശ്വരൻ പോറ്റി ( സൈജു കുറുപ്പ്), രാമൻ എന്ന് വിളിക്കുന്ന രാംകുമാർ നായർ (വിജയ്ബാബു), കല്യാൺ മേനോൻ (ഇന്ദ്രജിത്ത്), അബ്ദുല്ല മരക്കാർ ( പൃഥീരാജ്). വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ അവർ വല്ലാതെ മാറിപ്പോയിരുന്നു. രാംകുമാറിന്റെ വടകരയിലെ കൊട്ടാരസമാനമായ ഹെറിറ്റേജ് ഹോട്ടലിയാണ് കഥ നടക്കുന്നത്. ആകെ പൊളിഞ്ഞു നിൽക്കുന്ന ഒരു ബിസിനസുകാരനാണ് പരമേശ്വരൻ പോറ്റി. പക്ഷേ രാംകുമാർ ഇന്ന് കോടീശ്വരനാണ്. അയാളുടെ കമ്പനിയുമായി ഒരു ടൈ അപ്പ് ആഗ്രഹിച്ചാണ്, തന്റെ ബിസിനസ് പാർട്ണർ കൂടിയായ ഭാര്യക്കൊപ്പം അയാൾ രാമന്റെ കൊട്ടാരത്തിൽ എത്തുന്നത്.
പക്ഷേ ഇവർക്കിടയിൽ ഒരു സങ്കീർണ്ണമായ ഭൂതകാലമുണ്ട്. അബ്ദുല്ല മരക്കാറുടെ പിതാവിന്റെ ഭുമി, ആഗോളീകരണത്തിന്റെ മറപിടിച്ച് ഒരു മദാമ്മ വഴി, രാമന്റെയും, കല്ല്യാണിന്റെയും പിതാക്കന്മാർ തട്ടിയെടുത്തതാണ്. അതിന് മൂകസാക്ഷിയാത് ഈ പോറ്റിയുടെ പിതാവുമാണ്. അതുകൊണ്ടുന്നെ അബ്ദുല്ല മരക്കാർ ഇപ്പോൾ രാംകുമാറിനെ കൊല്ലാൻ നടക്കയാണ്. ജീവിത ദുരന്തങ്ങളിൽപെട്ട് എല്ലാം നഷ്ടപ്പെട്ട അയാൾ ഭ്രാന്തനും മുഴുക്കുടിയനും ആയി മാറുന്നു. പോറ്റി, വടകരക്കുള്ള യാത്രക്കിടെ, വർഷങ്ങൾക്ക്ശേഷം അബുദുല്ലയെ കണ്ടുമുട്ടുന്നുണ്ടെങ്കിലും അയാൾ രാംകുമാറിനെ കുറിച്ച് ഒന്ന് പറയുന്നില്ല.
രാമന്റെ ബംഗ്ലാവിൽ എത്തുന്ന പോറ്റിയും ഭാര്യയും അന്തം വിട്ട് കിളിപോവുകയാണ്. അവിടെ ഇല്ലാത്ത പുരാവസ്തുക്കൾ ഇല്ല. ഗാന്ധിജിയുടെ കണ്ണട തൊട്ട്, സദ്ദാംഹുസൈൻ കുടിച്ച മദ്യംവരെയുള്ള ഒരു പാട് സാധനങ്ങൾ. ഇവിടെയാണ് നമുക്ക് പുരാവസ്തുതട്ടിപ്പുവീരൻ മോൺസൻ മാവുങ്കലിനെ ഓർമ്മവിരിക. ഒന്നാന്തരം സിനിമാറ്റിക്ക് സ്റ്റോറിയാണെങ്കിലും, മോൺസന്റെ കഥ ആരും സിനിമയാക്കിയില്ല എന്ന കുറവ് ഈ ചിത്രം പരിഹരിക്കുന്നുണ്ട്.
അങ്ങനെയും പോറ്റിയും രാമനും ആ ഹെറിറ്റേജ് ബംഗ്ലാവിൽ കഴിയുമ്പോഴാണ്, ക്ഷണിക്കപ്പെടാത്ത അതിഥിയായി അവിടേക്ക് അബ്ദുല്ല മരക്കാർ എത്തുന്നത്. അതോടെ കളി മാറുകയാണ്. പണ്ട് ചെയ്ത വഞ്ചനയുടെ തീർപ്പ് അവിടെയാണ് സംഭവിക്കുന്നത്. .
പൃഥീരാജിനേക്കാൾ തിളങ്ങി ഇന്ദ്രജിത്ത്
കഥാപാത്രങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തീർപ്പ് കൽപ്പിക്കേണ്ട ചിത്രമാണിത്. ഇവിടെയാണ് 'സിനിമയാണ് എനിക്ക് വലുത് എന്റെ കഥാപാത്രമല്ല' എന്ന് പൃഥീരാജ് അഭിമുഖങ്ങളിൽ പറയുന്നത് യാഥാർഥ്യമാവുന്നത്. ഈ ചിത്രത്തിൽ സ്ക്രീൻടൈം താരതമ്യേന കുറവാണെങ്കിലും, പകഥാഗതിയെ നിർണ്ണയിക്കുന്നത് പൃഥിയുടെ കഥാപാത്രം തന്നെയാണ്്. പക്ഷേ പൃഥി ഈ പടത്തിൽ തകർത്തു എന്നൊന്നും പറയാൻ കഴിയില്ല. കഥാപാത്രത്തിന്റെ ട്രോമ അഭിനയിക്കുന്ന രംഗങ്ങളിലൊക്കെ കൃത്രിമത്വം കയറി വരുന്നുണ്ട്.
അതുപോലെ അടുത്തകാലത്ത് സ്ത്രീപീഡനത്തിന്റെ പേരിൽ കേസും കൂട്ടവുമായി നടക്കുന്ന വിജയ്ബാബുവിനെ, അതേപോലെ വരച്ചുവെക്കുന്ന രീതിയിലാണ്, ഈ പടത്തിലെ രാംകുമാർ നായർ. ഒരു ടിപ്പിക്കൽ വുമണൈസർ! ( ദിലീപിന്റെ 'രാമലീല' ഇറങ്ങിയപ്പോഴും ഇതുപോലെ അതിശയകരമായ സാദൃശ്യം ഉണ്ടായിരുന്നു) സൈജു കുറുപ്പിന്റെ പോറ്റി, അദ്ദേഹത്തിന്റെ സമകാലീന വേഷങ്ങളെപ്പോലെ ചിരിയും, സഹതാപവും ഒക്കെ ഉയർത്തുന്നുണ്ട്. പക്ഷേ ഈ പടത്തിൽ എല്ലാവരെയും വെട്ടിച്ച് കയറുന്നത്, കഥയുടെ ടെയിൽ എൻഡിനോട് അടുപ്പിച്ച് കയറിവരുന്ന ഇന്ദ്രജിത്തിന്റെ ക്രമിനൽ സ്വഭാവുമുള്ള ഡിഐജിയാണ്. എന്താണ് ആ രൂപവും ഭാവവും! ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ പൊലീസുകാരനുശേഷം ഇന്ദ്രന്റെ ഒരു സൂപ്പർ കഥാപാത്രം കൂടി. വ്യക്തിപരമായി നോക്കുമ്പോൾ, പൃഥിരാജിനേക്കാൾ കഴിവുള്ള നടനാണ്, ചേട്ടൻ ഇന്ദ്രജിത്ത് എന്നും തോന്നും. പക്ഷേ അയാൾക്ക് അതിന് തക്ക വേഷങ്ങൾ കിട്ടുന്നില്ല.
ശ്രീകാന്ത് മുരളി, ഹന്നാ റെജി കോശി, ഇഷാ തൽവാർ എന്നിവരും പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്. സിദ്ദീഖ്, മാമുക്കോയ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഇരുവരും ടൈപ്പ്് റോളുകളിലാണെന്ന് പറയാതെ വയ്യ. ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ചിത്രത്തിന്റെ സെറ്റ് തന്നെയാണ്. നൂതനസാങ്കേതികവിദ്യകൾ ഉപയോഗിച്ച് തയാറാക്കിയ ഹെറിറ്റേജ് ബംഗ്ലാവിലെ കാഴ്ചകളാണ് ചിത്രത്തിന്റെ ആദ്യപകുതി സജീവമാക്കുന്നത്. ഇതിൽ കലാസംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. രതീഷ് അമ്പാട്ട് എന്ന സംവിധായകനും തന്റെ ജോലി മോശമാക്കിയിട്ടില്ല.
മുരളിഗോപിയും 'വിപ്ലവകാരിയായി'
നാളിതുവരെയുള്ള തന്റെ സിനിമകളിലൂടെ മുരളീഗോപി പറഞ്ഞു വന്ന ആശയങ്ങളിൽനിന്നുള്ള ഒരു യു ടേൺ ആണ്, സത്യത്തിൽ ഈ സിനിമ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, ടിയാൻ, തുടങ്ങിയ ചിത്രങ്ങളിലൂടെയൊക്കെ ഹിന്ദുത്വ അജണ്ട ഒളിച്ച് കയറ്റുന്നുവെന്ന് വിമർശിക്കപ്പെട്ട, എഴുത്തകാരനാണ് മുരളി ഗോപി. പക്ഷേ ഈ സിനിമ പൂർണ്ണമായും, അടിച്ചമർത്തപ്പെട്ടവന്റെ ഭാഗത്തും ന്യനപക്ഷങ്ങൾക്കും ഒപ്പമാണ്. കേരളത്തിന്റെ കടലോരത്ത് നടക്കുന്ന കഥയിൽ, ദേശീയ രാഷ്ട്രീയവും, ബാബ്റി മസ്ജിദ് തകർച്ച, ഹിന്ദു- മുസ്ലിം സംഘർഷങ്ങൾ, ആഗോളവത്കരണം, തീവ്രഹിന്ദുത്വ നിലപാടുകളിലേക്കുള്ള പ്രയാണം തുടങ്ങിയവയൊക്കെ വരുന്നുണ്ട്. ഗാന്ധിജിയുടെ കണ്ണടക്ക് വെടിയേൽക്കുന്നതുപോലുള്ള ഇമേജറികൾ വേറെയും. ഹെറിറ്റേജ് റിസോർട്ടിലെ കഥക്ക് സമാന്തരമായി ഒരു തീവ്രഹിന്ദുത്വ പാർട്ടിയുടെ സമ്മേളനവും കാണിക്കുന്നുണ്ട്.
സംഘിയെന്ന് നേരത്തെ വിമർശിക്കപ്പെട്ട മുരളി ഗോപി ഈ ഒരു ഒറ്റപ്പടം കൊണ്ട് വിപ്ലവകാരിയായി കൊണ്ടാടപ്പെടും. നേരത്തെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രം ഇറങ്ങിയപ്പോഴൊക്കെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് ഇടതു സർക്കിളിൽനിന്ന് മുരളിഗോപിക്ക് ഏൽക്കേണ്ടിവന്നത്. കൈതേരി സഹദേവൻ എന്ന ചിത്രത്തിലെ കഥാപാത്രം പിണറായി വിജയനാണെന്ന് തോന്നിക്കുന്നതിനാൽ ആയിരുന്നു അത്. (അവസാനം ഇത് എം വി രാഘവന്റെ കഥയാണെന്ന മട്ടിലുള്ള ഒരു പരാമർശം മുരളിഗോപി എവിടെയോ നടത്തിയിരുന്നു)
പക്ഷേ ഈ ലേഖകന് ചിത്രത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് വളരെ മോശം അഭിപ്രായംം മാത്രമാണ് ഉള്ളത്. ഇന്ത്യയിൽ തങ്ങൾ ഇരകൾ മാത്രമാണെന്നും, ഒരു രീതിയിലും തങ്ങൾക്ക് നീതികിട്ടില്ല എന്നും പറഞ്ഞ് പഠിപ്പിച്ചാണ് ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയുമൊക്കെ, മുസ്ലിം ചെറുപ്പക്കാർക്കിടയിൽ വേരു പിടിക്കുന്നത്. അതേ ഇരവാദത്തിന് വളം വെക്കുന്ന സിനിമയാണ് 'തീർപ്പും'.
ഒരു നായരും മോനോനും, പോറ്റിയും ചേർന്ന് എത്ര എളുപ്പത്തിലാണ് ഒരു പാവം മരക്കാരെ പറ്റിക്കുന്നത്. അതിന് കൂട്ട് മദാമ്മയും അഗോളീകരണവും. മദാമ്മ എന്നാൽ അമേരിക്ക തന്നെ. അമേരിക്കയും ഇന്ത്യൻ സവർണ്ണരും ചേർന്ന് എപ്പോഴും ഇന്ത്യൻ മുസ്ലീങ്ങളെ ഉപദ്രവിക്കും എന്ന തെറ്റായ ഷുഡുവാദത്തിന് കുടപിടിക്കയാണ് ഈ ചിത്രം ചെയ്യുന്നത്. ഇത് മുരളീഗോപിക്കുപകരം ഒരു മുസ്ലിം നാമധാരിയാണ് എഴുതിയതെങ്കിൽ, തീവ്രവാദത്തിന് തീവെട്ടിപിടിക്കുന്നു എന്നുവരെ ആരോപണം ഉയരുമായിരുന്നു.
മുരളിഗോപിയുടെ സ്ക്രിപ്റ്റിലെ പാളിച്ചകൾ ഇവിടെ പ്രകടമാണ്. നാലുഏക്കർ പുരയിടം വിൽക്കാൻ കരാർ എഴുതിയ എഴുത്തും വായനയും അറിയാത്ത മരക്കാറെ, അത് തിരുത്തി എട്ട് ഏക്കർ ആക്കിയാണ് നായരും, പോറ്റിയും, മേനോൻ വക്കീലും പറ്റിക്കുന്നത്. അതും 90കളിൽ. ഒരു പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്താൽ പ്രതികൾ അകത്താവുന്ന കേസ്. ഇതെന്താണ് പൊലീസും കോടതിയും ഒന്നും ഇല്ലാത്ത വെള്ളരിക്കാപ്പട്ടണമാണോ. അങ്ങനെ ആദ്യം എഴുതിയ ആധാരം തിരുത്തിയാൽ ലോകത്ത് എത്ര തട്ടിപ്പുകൾ നടക്കും. ഇങ്ങനെയൊന്നുമല്ല റിയൽ എസ്റ്റേറ്റ് മാഫിയ ഭൂമി തട്ടാറുള്ളത്. ഇവിടെയാന്നും മുരളിഗോപി തീരെ ബുദ്ധി പ്രയോഗിച്ചില്ല. ബാബറി മസ്ജിദിന്റെ കഥയുമായി ഒപ്പിക്കണം എന്ന ടെപ്ലേറ്റ് അദ്ദേഹത്തിന് ബാധ്യതയാവുകയാണ്.
ചുരുക്കിപ്പറഞ്ഞാൽ, മഹത്തായ സിനിമ എന്നൊന്നും ഇതിനെ പറയാൻ സാധിക്കില്ല, മാസിന്റെ സിനിമയുമല്ല. ഇടവേള കഴിഞ്ഞ് ഇടക്ക് ലാഗടിക്കുന്നുണ്ട്. അതൊക്കെ അവിടെ നിൽക്കട്ടെ. പക്ഷേ ഇത് ഒരു വ്യത്യസ്തമായ ചിത്രമാണ്. അതുതന്നെയാണ് 'തീർപ്പിന്റെ' പ്രസ്ക്തിയും.
വാൽക്കഷ്ണം: മലബാറിലെ മുസ്ലീങ്ങളുടെ കഥപറയുന്ന തല്ലുമാലയെന്ന ഇപ്പോഴത്തെ ട്രെൻഡിങ്ങ് ചിത്രം നോക്കുക. പർദയും, മഫ്ത്തയും, പോയിട്ട് ഒന്ന് സലാം പാറയുന്നതുപാലും ചിത്രത്തിൽ കാണാൻ കഴിയില്ല. അപ്പോഴാണ് മുരളിഗോപിയെപ്പോലുള്ളവർ ഇരവാദവുമായി വരുന്നത് എന്നതും ശ്രദ്ധേയമാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്