തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
എം റിജു
തല്ല്, പാട്ട്, ഡാൻസ്, ഭക്ഷണം, പ്രണയം.... തല്ല്... റിപ്പീറ്റ്. മാനാട് എന്ന വിഖ്യാത തമിഴ് സിനിമയിലെ എസ് ജെ സൂര്യയുടെ ഡയലോഗ് കടമെടുത്താൽ 'തല്ലുമാല' എന്ന ഈ മഴക്കാലത്തും തീയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന ഈ ചിത്രത്തിനെ അങ്ങനെ വിശേഷിപ്പിക്കാം. യോ യോ പയ്യൻസ് എന്ന് വിളിക്കുന്ന ന്യൂജൻ യുവതയെ ലക്ഷ്യമിട്ടുള്ള പടമാണിത്. ആ ലക്ഷ്യം ചിത്രം നിറവേറ്റിയെന്ന് തീയേറ്ററിലെ തിരക്ക് തെളിയിക്കുന്നു. അടുത്ത കാലത്തൊന്നും ഒരു മലയാളപടത്തിന് ഇത്രയേറെ ആളുകൾ ഇരമ്പിയാർത്ത് എത്തുന്നത് കണ്ടിട്ടില്ല.
ഇൻസ്റ്റാഗ്രാം ടൈംലൈനിലുടെയും ഫേസ്ബുക്ക് റീൽസിലുടെയുമൊക്കെ നാം കടന്നുപോകുന്നതുപോലെ കൊച്ചു കൊച്ചു സംഭവങ്ങളെ മാലകോർത്താണ് ചിത്രം മുന്നോട്ട് നീങ്ങുന്നു. രൂപത്തിലും, വേഷത്തിലുമൊക്കെ കളർഫുള്ളാണ് തല്ലുമാല. 'അജഗജാന്തരം' എന്ന ചിത്രം കണ്ടിറങ്ങൂമ്പോഴുള്ള ഒരു ഊർജം ഈ പടം കഴിഞ്ഞാലും കിട്ടും. മിന്നൽ മുരളിക്കുശേഷം ടൊവീനോ തോമസിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രം എന്ന് പറയാം.
മാലപ്പാട്ടുകൾക്ക് പടപ്പാട്ടുകൾക്കും പ്രസിദ്ധമായ മലപ്പുറത്ത്, ഒരു മാലയിൽ മുത്തുകൾ കോർത്തെടുത്തതുപോലെ തല്ലുകളാൽ കോർത്തെടുത്ത ഒരു ചിത്രം. സോഷ്യൽ മീഡിയ പറയുന്നതുപോലെ, മൊഹയിദ്ദീൻ മാലയുടെ നാട് തല്ലുമാലയുടേതുമായി. ആ അർത്ഥത്തിൽ പൊളിറ്റിക്കലുമാണ് ചിത്രം. പക്ഷേ ഈ പടത്തിന്റെ ആസ്വാദത്തിൽ കാര്യമായി ഒരു പ്രശ്നം വരുന്നത് എജ് ഗ്രൂപ്പിന്റെ കാര്യത്തിലാണ്. പ്രേമം സിനിമപോലെ യുവാക്കളുടെ ഇടയിൽ ട്രെൻഡ് സെറ്ററാണ് തല്ലുമാലയും. പക്ഷേ 35 വയസ്സിന് മുകളിലുള്ളവർക്ക് നിരാശയായിരിക്കും ഫലം.
കലാപരമായി നോക്കുമ്പോൾ കാര്യമായി യാതൊന്നും ചിത്രത്തിലില്ല. ഖാലിദ് റഹ്മാന്റെ മുൻകാല ചിത്രങ്ങളായ അനുരാഗ കരിക്കൻവെള്ളം, ഉണ്ട, ലവ്, എന്നു ചിത്രങ്ങൾ വെച്ച് വിലയിരുത്തിയാൽ വെറും തല്ലിപ്പൊളി മാല തന്നെയാണിത്.പക്ഷേ സിനിമയെന്നത് ഒരു ബിസിനസ് കൂടിയാണെല്ലോ. അവിടെ വിപണിയുടെ ഘടകങ്ങളെ മനസ്സിലാക്കി, ട്രെൻഡിനൊത്ത് സാധനം ഇറക്കുകയാണ് പ്രധാനം. അവിടെ തല്ലുമാല വൻ വിജയമാണ്.
പൊന്നാനിയിലെ തല്ലുകഥ
മലബാറിൽ, ഈ ലേഖകനൊക്കെ നേരിട്ട് പലതവണ കണ്ട കാര്യമാണ് ഒരു കാര്യവുമില്ലാതെയുള്ള അടികൾ. നിസ്സാരമായ ഈഗോകളും, ആംഗ്യങ്ങളുമൊക്കെ തല്ലിൽ കലാശിക്കുന്ന അവസ്ഥ. നാട്ടുകാരൊക്കെ നോക്കി ആസ്വദിച്ച് നിൽക്കും. മാരകായുധങ്ങൾ ഒന്നും എടുക്കാതെ വെറും 'കൈപ്പണി' ആയതുകൊണ്ട് ആർക്കും അങ്ങനെ വലുതായി പരിക്കേൽക്കുകയും ഇല്ല. പൊലീസും പിള്ളാരുടെ ഒരു തമാശ എന്നേ ഇതിനെ എടുക്കാറുള്ളൂ. ഈ തല്ലുസംഘങ്ങൾ ആരും തന്നെ ഗുണ്ടകളോ ക്വട്ടേഷൻ ടീമോ ഒന്നുമല്ല. പ്രാദേശിക ക്ലബിന്റെ പേരിൽ, നടന്മാരുടെ പേരിൽ തൊട്ട് മെസ്സിയുടെയും നെയ്മറിന്റെയും പേരിൽവരെ മലബാറിൽ ഇത്തരം തല്ലുകൾ വ്യാപകമാണ്. ഒന്നിച്ച് ഒരു ചായകുടിക്കകയും, ബിരിയാണി കഴിക്കുകയും ചെയ്താൽ തീരുന്നതേയുള്ളൂ ഇവരുടെ വഴക്കും. ( മൊബൈൽ ക്യാമറയും സിസിടിവിയുടെ പ്രചാരവും ഇപ്പോൾ ഈ കലാപരിപാടിയെ വ്യാപകമായി കുറച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ)
അത്തരം ഒരു തല്ല് ടീമിന് ഇടയിലേക്കാണ് സംവിധായകൻ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. 'സെവൻസിന് അടി, പൂരത്തിന് അടി, ഉത്സവത്തിന് അടി, പെരുന്നാളിന് അടി, ഗാനമേളയ്ക്ക് അടി, തിയറ്ററിൽ അടി, പിന്നെ വെറുതെ വരുന്ന അടി, അതിന്റെയൊക്കെ തിരിച്ചടി...' പൊന്നാനിക്കാരനായ മണവാളൻ വസീം തന്റെ അവസ്ഥ ഇങ്ങനെ പറയുന്നു. വസീമായി ടൊവീനോ അങ്ങോട്ട് നിറഞ്ഞാടുകയാണ്. അടി ഇരന്നുവാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന നാല് പേരാണ് വസീമിന്റെ ഉറ്റ ചങ്ങാതിമാർ. ഇവർ ഒപ്പിക്കുന്ന പൊല്ലാപ്പുകളാണ് ചിത്രം.
സ്വന്തം കല്യാണത്തിന് തല്ലുണ്ടാക്കുയും അത് യ്യൂട്യൂബിൽ ട്രെൻഡിങ്ങ് ആവുകയും ചെത്തയോടെ പ്രശ്സതനായ വ്യക്തിയാണ് മണവാളൻ വസീം. ന്യൂജൻ കുട്ടികൾ പഴയതുപോലെ എം ടിയെയും, ബാലചന്ദ്രൻ ചുള്ളിക്കാടിനെയും, സുകുമാർ അഴീക്കോടിനെയുമൊന്നുമല്ല ആരാധിക്കുന്നത്. ഇത്തരം ടീംസിനെയാണ്. ( സന്തോഷ് പണ്ഡിറ്റ് തൊട്ട് കീടം സന്തോഷ് വർക്കിവരെയും, ഇപ്പോൾ ലേറ്റസ്റ്റ് പൊകയടി വിവാദത്തിൽപെട്ട മട്ടാഞ്ചേരി മച്ചാനുവരെയുള്ള ഫോളോവേഴ്സിനെ നോക്കുക. ഈ ബുൾ ജറ്റിനും, ബിഗ്ബോസിലെ ഡോ റോബിൻ രാധാകൃഷ്ണനും വേണ്ടി കേരളം 'കത്തിക്കാൻ' ഒരുങ്ങിയ പാൽക്കുപ്പി ഫാൻസിനെ ഓർമ്മയില്ലേ! ) അതുപോലെ ഒരു സെലിബ്രിറ്റിയായി മാറിയ വീസമിന്റെ കഥചിത്രം ഗംഭീരമായി വർക്കൗട്ട് ചെയ്യുന്നുണ്ട്.
വസീമിന്റെ തല്ലുകൾക്കിടയിൽ ഫാളാഷ്ബാക്കും അതിനുള്ളിൽ ഫാളാഷ് ബാക്കുമായി കഥ മുന്നോട്ടുപോവുകയാണ്. 'ലോലാ ലോല ലോലാ..' എന്ന കോളജുകളെ ത്രസിപ്പിച്ച പാട്ടിനൊപ്പം, തല്ലും പ്രണയവും നർമ്മവുമൊക്കെ കടന്നുവുന്നു. ഇങ്ങനെ നടക്കുന്നതിനിടയിലാണ് വീസീം, ബീപാത്തുവെന്ന തന്റെ അതേ വൈബിലുള്ള വ്ളോഗറുമായി പ്രണയത്തിലാകുന്നത്. കല്യാണി പ്രിയദർശൻ ബീപാത്തുവിനെ ഗംഭീരമാക്കുന്നുണ്ട്. വസീം സുഹൃത്തുക്കളെ പരിചയപ്പെട്ടതൊക്ക തല്ലിലുടെയാണ്. അതൊക്കെ പറഞ്ഞ് അയാളും സുഹൃത്തുക്കളും എതിരാളികളുടെയും കഥയായി ചിത്രം അങ്ങോട്ട് ഓടുകയാണ്.
ടൊവീനോ സൂപ്പർതാരമാവുമോ?
മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യ താര പദവി കിട്ടിയ ഭാഗ്യവാനാണ് ടൊവീനോ തോമസ് എന്ന യുവ നടൻ. ചൈനയിലും ജപ്പാനിലും അമേരിക്കയിലും പോലും ഈ മലയാള നടന്റെ മുഖം ചലച്ചിത്രപ്രേമികൾക്ക് അറിയാം. എന്നാൽ പിന്നീട് ഇറങ്ങിയ ടൊവീനോ ചിത്രങ്ങൾ, കലാപരമായി മികച്ചത് ആയിരുന്നെങ്കിലും ഒന്നൊന്നായി പരാജയപ്പെടുകയായിരുന്നു. പക്ഷേ ആ ഇപ്പോൾ ഒന്നാന്തരം ഒരു ഹിറ്റുകൊണ്ട് ടൊവീനോ അതിനെ മറികടക്കുന്നു. ഈ രീതിയിലുള്ള ഇനീഷ്യലും യുവാക്കളുടെ ആരാധനയും കാണുമ്പോൾ ഒന്ന് ഉറപ്പിക്കാം. ടൊവീനോയും സൂപ്പർതാര പദവിയിലേക്ക് ഉയരുകയാണ്.
നായകന്റെ വൺമാൻഷോ മാത്രമല്ല ഈ ചിത്രം. വസീമിന്റെ സുഹൃത്തായ നടൻ ലുഖ്മാന്റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കല്യാണി പ്രിയദർശനും അതേ ടെമ്പോയിലാണ്. പക്ഷേ ഈ ചിത്രത്തിലെ മാൻഓഫ് ദി മാച്ച് എന്ന് പറയുന്നത് ഇവർ ആരുമല്ല. വില്ലനാണെന്ന് തോന്നിക്കുകയും, എന്നാൽ അങ്ങനെ അല്ലാതെ നിൽക്കേണ്ടി വരികയും ചെയ്യുന്ന വിചിത്രമായ ആ മാനസികാവസ്ഥയുള്ള ഒരു എസ്ഐ കം തല്ലുകാരനെ അവതരിപ്പിച്ച ഷൈൻടോം ചാക്കോയാണ്. മുരളിയുടെ റേഞ്ചിലേക്ക് ഉയരാവുന്ന സമകാലീന മലയാളം കണ്ടിട്ടുള്ള ഏറ്റവും നല്ല നടനാണ് ഷൈൻ ടോം. ഇവിടെ അൽപ്പം നിഗൂഡതകൾ ഉണ്ടെന്ന് തോനുന്ന, റെജി എന്ന കഥാപാത്രത്തെ അയാൾ എത്ര പെർഫെക്റ്റ് ആയിട്ടാണ് ചെയ്തിരിക്കുന്നത് എന്ന് നോക്കുക. ആ ചിരിയിലും മുഖഭാവത്തിലുമൊക്കെ എല്ലാം ഉണ്ട്. ജോണി ആന്റണി, ബിനു പപ്പു, ഗോകുലൻ തുടങ്ങിയവരും തങ്ങളുടെ വേഷം ഭംഗിയാക്കിയിട്ടുണ്ട്.
ആക്ഷൻ കൊറിയോഗ്രഫിയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. വ്രിക്രമിലും ഭീഷ്മ പർവത്തിലും കണ്ട ബോൾട് ക്യാമറ ചലനങ്ങളിൽ അതിഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ കാണാം. അതുപോലെ റാപ്പും മാപ്പിളപ്പാട്ടും യോജിപ്പിച്ച ഗാനങ്ങളും. ഓപ്പണിങ് സീൻ മുതൽ ക്ലൈമാക്സ് വരെയുള്ള അടി രംഗങ്ങളിൽ പ്രേക്ഷകനെ പിടിച്ചടുപ്പിക്കുന്ന ഘടകം പശ്ചാത്തലസംഗീതമാണ്. വിഷ്ണു വിജയ് ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു. ജിംഷി ഖാലിദിന്റെ ക്യാമറ സൂപ്പറാണ്.
ചില വിമർശനങ്ങൾ
പക്ഷേ ഈ സിനിമയുടെ ഏറ്റവും വലിയ പ്രശ്നം, മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്നാണ് തിരക്കഥക്ക് വേണ്ടത്ര നിലവാരം ഇല്ലാത്തതാണ്. സുഡാനി ഫ്രം നൈജീരിയ, തമാശ എന്നീ നല്ല ചിത്രങ്ങൾ എടുത്തവരാണ് ഇവരൊക്കെ. പക്ഷേ ഇവിടെ തൊലിപ്പുറത്തിന് അപ്പുറം ആഴത്തിലേക്ക് അവർ കടക്കുന്നില്ല. അതോടൊപ്പം നോൺലീനിയറായി, ഫ്ളാഷ്ബാക്കിനുള്ളിൽ ഫ്ളാഷ് ബാക്ക് വരുന്ന രീതിയിൽ, ഒരു പസിൽ പൂരിപ്പിക്കുന്നതപോലെയുള്ള കഥാകഥനവും ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. ഒരു തരം ടോക്സിക്ക് മസ്്ക്കുലാനിറ്റിയിലേക്ക് ചിത്രം പോവുന്നുണ്ടെന്ന് വാദവുമുണ്ട്്. ആണുങ്ങൾ അടികൂടുമ്പോൾ, സ്വന്തം കല്യാണവേദിയിൽ പോപ്പ്കോൺ കൊറിച്ച് ഇരിക്കുന്ന ബീപാത്തുവിനെയാണ് നമുക്ക് കാണാൻ കഴിയുക! ( ഇത് ഫെമിനിസ്റ്റുകളെ പ്രകോപിപ്പിക്കാതിരിക്കട്ടെ, ഇതിന്റെ പേരിൽ ചിലപ്പോൾ സംവിധായകനെ കൊണ്ട് മാപ്പു പറയിപ്പിച്ച് കളയും! )
പക്ഷേ തല്ല് കിട്ടിയവന്റെ ഈഗോ എങ്ങനെയാണ് വർക്കൗട്ട് ചെയ്യുന്നത് എന്ന് ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തിൽനിന്ന് വ്യക്തമാണ്. ശരീരത്തെ വേദനിപ്പിക്കുന്ന തല്ല്, മനസ്സിനെ വേദനിപ്പിക്കുന്ന തല്ല് എന്നിങ്ങനെ വിവിധതരം തല്ലുകളെ കുറിച്ച് പറയുന്നുണ്ട് നായകൻ. പക്ഷേ ഷൈൻ ടോമിന്റെ കഥാപാത്രത്തിന്റെ ആ രീതികൾ ഒന്നും പ്രേക്ഷകനിലേക്ക് കൃത്യമായി എത്തുന്നില്ല. സീനുകളുടെ കുഴമറിച്ചിൽമൂലം പലതും ഫോക്കസ്ഡ് ആവുന്നില്ല. ആ രീതിയിൽ ചില റീവർക്കുകൾ നടത്തിയാൽ ഒന്നാന്തരം ചിത്രം ആവുമായിരുന്നു.
മുജാഹിദ് ബാലുശ്ശേരിമാർ എന്തുപറയുന്നു?
മലബാർ, പ്രത്യേകിച്ച് മലപ്പുറം ചിലരുടെ കണ്ണിൽ മത തീവ്രവാദത്തിന്റെയും, കള്ളക്കടത്തുകാരുടെയും മാത്രം നാടാണ്. പക്ഷേ അവിടെയും എല്ലാ പരിഷ്ക്കാരങ്ങളും സ്വീകരിക്കാൻ കഴിയുന്ന, പാട്ടും, റാപ്പുമായി നടക്കുന്ന വലിയൊരു വിഭാഗം ചെറുപ്പക്കാർ ഉണ്ടെന്നത് നാം മറുന്നുപോകരുത്. സംഗീതം ഹറാമാണ്, നൃത്തം പച്ച വ്യഭിചാരമാണ് എന്ന് പറയുന്ന മുജാഹിദ് ബാലുശ്ശേരിമാർ ഈ ചിത്രത്തെക്കുറിച്ച് എന്തു പറയുന്ന് എന്ന് നോക്കണം.
മുസ്ലിം ചെറുപ്പക്കാരുടെ മാറുന്ന ജീവിത വീക്ഷണവും ഈ ചിത്രം കൃത്യമായ അടയാളപ്പെടുത്തുന്നുണ്ട്. മതം ഹറാമാക്കിയ മദ്യത്തോട് പുറം തിരിഞ്ഞ് നിൽക്കുന്ന ചെറുപ്പക്കാർ ഇപ്പോൾ ഇവിടെയാക്കെ കുറവാണ്. വസീമും കൂട്ടുകാരും മദ്യപിക്കുമ്പോൾ ഒരുത്തൻ മാത്രം മാറിനിൽക്കുന്നു. എനിക്ക് 'ഇവിടെനിന്ന് വേണ്ട അവിടെ നിന്ന് മതി' എന്നാണ് സ്വർഗത്തെ ഓർത്ത് അയാൾ പറയുന്നത്്. അപ്പോൾ വസീം പറയുന്നത് എനിക്ക് അവിടെയും ഇവിടെയും വേണമെന്നാണ്. അതുപോലെ ജീൻസും ടോപ്പുമൊക്കെയിട്ട്, തട്ടമിടാതെ നടക്കുന്ന ബോൾഡായ മുസ്ലിം പെൺകുട്ടിയാണ് ഈ ചിത്രത്തിലെ നായിക. കഥ നടക്കുന്നത് പൊന്നാനിയിൽ ആയിട്ടുകൂടി ഒറ്റ പർദധാരിയെ ചിത്രം കാണിക്കുന്നില്ല.
സിനിമയുടെ അണിയറ ശിൽപ്പകളുടെയും ആശയങ്ങൾ മാറുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിക്കാരനാണെന്ന് വിമർശനം ഉയർന്ന മുഹ്സിൻ പരാരിയുടെ മുൻകാല ചിത്രമായ, കെ.എൽ. പത്തിൽ പർദയുടെയും സലാം പറച്ചിലിന്റെയും ബഹളമായിരുന്നുവെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും മതം തിന്ന് ജീവിക്കുന്നവർ അല്ല മലപ്പുറത്തെ പുതിയ തലമുറ. അവർ തങ്ങളുടെ പ്രണയിനികൾ പർദക്കുള്ളിൽ ഒതുങ്ങണം എന്ന് ആഗ്രഹിക്കുന്നില്ല. സംഗീതവും നൃത്തവും പച്ച വ്യഭിചാരമാണെന്നും, അന്യ മതസ്ഥന്റെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് നരകത്തിലേക്കുള്ള വഴിയാണെന്നും അവർ കരുതുന്നില്ല. ആ വീക്ഷണകോണിൽ തീർത്തും പുരോഗമനപരമായ ഒരു ചിത്രം തന്നെയാണിത്.
വാൽക്കഷ്ണം: വായിൽ തോന്നിയത് മാപ്പിളപ്പാട്ടാക്കുന്ന ന്യൂ ജെൻ മാപ്പിളപ്പാട്ടിനെ ചിത്രം നന്നായി സ്പൂഫ് ചെയ്തിട്ടുണ്ട്. പക്ഷേ ഇത് സ്പൂഫാണെന്ന് ചിത്രത്തിന്റെ ഘടനമൂലം പലർക്കും മനസ്സിലായിട്ടുമില്ല!
- TODAY
- LAST WEEK
- LAST MONTH
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്