പത്തുവർഷത്തെ അഭിനയ ജീവിതത്തിൽ വിനയ് ഫോർട്ടിന് വീണുകിട്ടിയ സൗഭാഗ്യം; പ്രേമത്തിലെ പഞ്ചാര പ്രൊഫസറിൽ നിന്ന് മാറി പുതിയ മാനറിസത്തിൽ തകർത്ത് അഭിനയിച്ച് നടൻ; ബോഡി ഷെയിമിങ്ങും സമൂഹത്തിന്റെ പരിഹാസങ്ങളും വിഷയമായ 'തമാശ'യിൽ തന്മയത്വത്തോടെ വേഷം ഭദ്രമാക്കിയ നടനെ അഭിനന്ദിച്ച് പ്രേക്ഷകർ; റിയലിസ്റ്റിക്ക് അഭിനയത്തിൽ തകർത്ത് വാരി പുതുമുഖ നടി ചിന്നുവും ; ഈ കഥ കരുതിവച്ച അഷറഫ് ഹംസയ്ക്കും നൽകണം മനസ്സറിഞ്ഞ കൈയടി
എം.എസ് ശംഭു
മനുഷ്യന്റെ ന്യൂനതകളെ അംഗീകരിക്കാത്ത ഒരുകാലത്തിലാണ് നാം ജീവിക്കുന്നത്. അത്തരത്തിൽ നോക്കിയാൽ പുതിയ തലമുറ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് 'തമാശ'. ഈ ചിത്രം പറയുന്നത് വെറും തമാശയല്ല. അൽപം തമാശയും ചിന്തയും ചിരിയും കലർന്ന വിനയ് ഫോർട്ടിന്റെ പ്രകടനമേന്മ തന്നെയാണ് തമാശ.
വിനയ് ഫോർട്ട് എന്ന നടന്റെ കരിയർ ബ്രേക്കിങ് ചിത്രമെന്നല്ലാതെ തമാശ കണ്ടിറങ്ങിയ പ്രേക്ഷകൻ എന്ന രീതിയിൽ എനിക്കൊന്നും പറയാനില്ല. ബോഡി ഷെയിമിങ് അഥവാ സ്വന്തം ശരീരത്തിന്റെ കുറവുകളിൽ അപകർഷതാ ബോധമുള്ള ഓരോ വ്യക്തിത്വത്തേയും പ്രതിനിധാനം ചെയ്യുന്ന സിനിമയാണിത്. നവാഗതനായ അഷറഫ് ഹംസയുടെ സംവിധാനത്തിലും, തിരക്കഥയിലും പുറത്തിറങ്ങിയ തമാശ, ഒരു ഫീൽ ഗുഡ് മുവിയാണ്. സംസ്കൃത സർവകലാശാലയുടെ കീഴിലുള്ള കോളജിലെ മലയാളം പ്രൊഫസറായ ശ്രീനിവാസൻ എന്ന കഥാപാത്രമായി വിനയ് ഫോർട്ട് ചിത്രത്തിലെത്തുന്നത്. മലബാറിലെ ഒരു മിഡിൽ ക്ലാസ് കുടുംബം ശ്രീനിവാസന്റെ കുടുംബത്തെ കാണിച്ചുതരുന്നു. സ്വന്തം ന്യൂനത എന്നത് 30 വയസ് മാത്രമുള്ള ശ്രീനിവാസന്റെ കഷണ്ടി തന്നെയാണ്. ഇതിന്റെ പേരിൽ അദ്ദേഹം ഏൽക്കേണ്ടിവരുന്ന പരിഹാസങ്ങൾ, ഇഷ്ടങ്ങൾ ആഗ്രഹങ്ങൾ ഇവയെല്ലാമാണ് വിനയ് ഫോർട്ട് കാട്ടിത്തരുന്നത്.
തനിക്കുള്ള ന്യൂനതകൾ കാരണം ശ്രിനിവാസന്റെ വിവാഹ ആലോചനകൾ മുടങ്ങുന്നു. നിരാശനായ ശ്രീനിവാസൻ പലരേയും ഇഷ്ടപ്പെടുന്നെങ്കിലും ഇവർക്കൊന്നും തന്നോട് പറയാനുണ്ടായിരുന്നത് പ്രണയമോ ഇഷ്ടമോ അല്ലെന്ന് തിരിച്ചറിയുന്ന ഘട്ടത്തിൽ ശ്രീനിവാസൻ എത്തിച്ചേരുന്ന വഴിത്തിരിവുകളാണ് രണ്ടരമണിക്കൂറുള്ള സിനിമയുടെ ഒന്നാം പകുതി പറഞ്ഞു നിർത്തുന്നത്.
സെൻസർ ബോർഡിന്റെ യൂ സർട്ടിഫിക്കറ്റിലാണ് സിനിമ തീയറ്ററിൽ എത്തുന്നത്. കുടുംബപ്രേക്ഷകർക്കും കൗമാരക്കാർക്കും നിറഞ്ഞാസ്വദിക്കാവുന്ന സിനിമയാണ് തമാശ എന്നതിൽ യാതൊരു തർക്കവുമില്ല. മലയാള സിനിമയിൽ സമകാലികമായി കണ്ടുവന്ന ദ്വയാർത്ഥ പ്രയോഗങ്ങളോ വിലകുറഞ്ഞ പ്രയോഗങ്ങളോ ഒന്നും ഈ സിനിമയിൽ ഇല്ല എന്നത് തന്നെയാണ് അഷ്റഫ് ഹംസ എന്ന സംവിധായകന് ഒരു തിരക്കഥാകൃത്തെന്ന നിലയിൽ കയ്യടി നൽകുന്നത്.
കുറവുകളുള്ള മനുഷ്യരെ .. മെലിഞ്ഞവർ, തടിച്ചവർ, കഷണ്ടിയുള്ളവർ, ഇവരെയൊക്കെ പല വേദികളിലും അപമാനിക്കാൻ ശ്രമിക്കുന്ന സോഷ്യൽ മീഡിയ ശ്രമങ്ങൾ ഈ കഥയിൽ കാട്ടിത്തരും. 'പ്രേമം' എന്ന ചിത്രത്തിലൂടെ വിനയ് ഫോർട്ടിന്റെ അദ്ധ്യാപകവേഷം ശ്രദ്ധിക്കപ്പെട്ടത് തന്നെ. അതേ അദ്ധ്യാപക വേഷത്തിൽ തന്നെ അഞ്ച് വർഷങ്ങൾക്ക് ശേഷം വിനയ് ഫോർട്ട് എത്തുമ്പോൾ ചിരിപ്പിക്കുക അല്ല മറിച്ച് നിറഞ്ഞ് ചിന്തിപ്പിച്ചിരിക്കും. മാനറിസത്തെ വളരെ മികച്ചരീതിയിലാണ് വിനയ് പ്രതിഫലിപ്പിച്ചിരിക്കുന്നത്. സംഭാഷണങ്ങളിലും നടത്തത്തിലും നോട്ടത്തിലും പോലും തന്നിലെ ന്യൂനതകളിൽ പലപ്പോഴും തലതാഴ്ത്തി നടക്കേണ്ടി വരുന്ന യുവാവിനെ ശ്രീനിവാസനിൽ കാണാം.
'പ്രേമം' പുറത്തിറങ്ങി നാലുവർഷം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത അദ്ധ്യാപകൻ
പ്രേമത്തിലെ ഏറ്റവും രസകരമായ റോൾ മലർ മിസ്സിനോട് പ്രണയഅഭ്യർത്ഥന നടത്തുന്ന വിനയ് ഫോർട്ടിന്റെ അദ്ധ്യാപകന്റെ റോളാണ്. തിയേറ്ററിലും പിന്നീട് മിനിസ്ക്രീനിലും ചിത്രം എത്തിയപ്പോഴും ഈ വിനയ് ഫോർട്ടിന്റെ പ്രകടനവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രേമത്തിൽ നിന്ന് വ്യത്യസ്തമല്ലെങ്കിൽ പോലും വിവാഹം ഒന്നും ശരിയാകാത്ത ആ അദ്ധ്യാപകനായി തന്നെ വിനയ് കടന്നുവരുന്നുണ്ട്. ചിലപ്പോൾ തോന്നിയേക്കാം പ്രേമത്തിലെ ആ അദ്ധ്യാപകൻ വർഷങ്ങൾക്കിപ്പുറവും പെണ്ണുകെട്ടാതെ നിൽക്കുകയാണോ എന്ന്. പക്ഷേ തമാശയിലെ ശ്രീനിവാസന്റെ പരിഭവങ്ങൾ ഏറെയാണ്. തന്റെ അകാലമായ മുടികൊഴിച്ചിൽ യൗവ്വനത്തെ തകർത്തിരിക്കുന്നു. കഷണ്ടിതലയിൽ ക്ലാസ് റൂമിൽ നിൽക്കുമ്പോൾ പോലും വിദ്യാർത്ഥികൾ പരിഹസിക്കുന്നു
. മനസ്സിനിണങ്ങിയ പെൺകുട്ടിയെ കണ്ടെങ്കിൽ പോലും അവർക്ക് ഇഷ്ടപ്പെടുന്നില്ല. മൊത്തത്തിൽ പറഞ്ഞാൽ തന്റെ രൂപഭംഗിയിൽ നിരാശനായ ഒരു കോളജ് വാധ്യാർ. തന്റെ കോളജിലെ സഹപ്രവർത്തകയോട് പ്രണയം ചോദിക്കുന്ന സീനൊക്കെ വളരെ റിയലിസ്റ്റിക്കായിരുന്നു. ഒന്നാം പകുതി വിനയ് ഫോർട്ടിലൂടെ മാത്രം കഥ പോയപ്പോൾ രണ്ടാം പകുതിയിൽ ചിന്നു എന്ന കഥാപാത്രം കടന്നുവരുന്നു. ചിന്നു എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിന്നു പ്രഭയുടെ കലക്കൻ പ്രകടനമാണ് നടത്തിയത്. പരിഹസിക്കുന്ന പലരോടും ചിന്നു പറയുന്ന ചില സംഭാഷണങ്ങൾ മനസിനെ സ്പർശിച്ചിരിക്കും. നർമം എന്ന് പറയുമ്പോഴും ഓരോ സീനിലും നർമത്തിനൊപ്പം ആഴത്തിൽ ചിന്തിപ്പിച്ചിക്കുക കൂടി ചെയ്യുന്നതാണ് ഈ ചിത്രം. സമീർ താഹിർ, ഷൈജു ഖാലിദ്, തുടങ്ങി നീണ്ട നിര അണിയറയിലുള്ള ചിത്രത്തെ മികവുറ്റതാക്കുന്നുണ്ട്.
സിംപിൾ ആയ അദ്ധ്യാപക റോളിൽ വിനയ് ഫോർട്ട് തകർത്തുവാരിയിട്ടുണ്ട്. ഒരുപക്ഷേ പത്തുവർഷത്തെ വിനയ് ഫോർട്ടിന്റെ അഭിനയ ജീവിതത്തിൽ ലഭിച്ച അംഗീകാരം തന്നെയാണ് ശ്രീനിവാസൻ എന്ന റോൾ. ഗ്രേസ് ആന്റണിയുടെ ഫാസിയ എന്ന കഥാപാത്രം, ദിവ്യ പ്രഭയുടെ ബബിത ടീച്ചർ എന്നിവർക്ക് കുറച്ചു റോളുകളെ ഉള്ളെങ്കിൽ പോലും അഭിനയിച്ച ഭാഗങ്ങൾ നല്ലരീതിയിൽ അഭിനയിച്ച് തകർത്തിട്ടുണ്ട്. ഇനി കഥയിലെ ന്യൂനതകളായി തോന്നിയത് ചില കഥാപാത്രങ്ങളെ അഡ്രസ് ചെയ്യുന്നതിൽ പറ്റിയ വീഴ്ചകൾ മാത്രമാണ്. ബബിത ടീച്ചറിന്റെ കഥാപാത്രം രണ്ടാം പകുതിയിൽ മുങ്ങിപ്പോയതും ചില ന്യൂനതകളായി തോന്നും. പാട്ടിൽ മാത്രമാണ് ഈ കഥാപാത്രം കടന്നെത്തുന്നത് പിന്നീട് എന്താകുമെന്ന് അറിയാനുള്ള പ്രേക്ഷകന്റെ ചോദ്യത്തിന് വ്യക്തമായ ഒരുമറുപടി നൽകാൻ സാധിക്കുന്നില്ല. നിർമ്മാണമൊരുക്കിയ സമീർ താഹിർ, ഷൈജു ഖാലിദ്, ചെമ്പൻ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ താരങ്ങളുടെ കൂട്ടായ അധ്വാനം തന്നെയാണ് ചിത്രം എന്നതും തമാശയെ കൂടുതൽ വേറിട്ടതാക്കുന്നുണ്ട്. ഷഹബാസ് അമൻ പാടിയ ഗാനങ്ങളും മികച്ചതാണ്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍