സണ്ണി: മലയാളത്തിനിന്ന് ഇതാ ഒരു വിശ്വസിനിമ; നൂറാമത്തെ ചിത്രത്തിൽ ജയസൂര്യയുടെ തകർപ്പൻ വൺമാൻ ഷോ; ഒരൊറ്റ കഥാപാത്രം മാത്രം മുഖ്യവേഷത്തിൽ എത്തുന്ന സിനിമ ചരിത്രം; പാസഞ്ചറിന്റെ സംവിധായകൻ ഒടുവിൽ തിരിച്ചുവരുമ്പോൾ!
എം റിജു
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്നത് ഒരു തുണിക്കടയുടെ പരസ്യവാചകം മാത്രമല്ല. കാലികമായ ഒരു യാഥാർഥ്യം കൂടിയാണ്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളക്ക് മുന്നിൽ മലയാള സിനിമയുടെ ചരിത്രം വഴിമാറിയിരുന്നു. മലയാളത്തിൽ നവതരംഗ സിനിമകളുടെ തുടക്കം എവിടെയാണെന്ന് ചോദിച്ചാൽ, എത് ചലച്ചിത്ര വിദ്യാർത്ഥിയും പറയുക, 2011 ജനുവരിയിൽ ഇറങ്ങിയ രാജേഷ് പിള്ളയുടെ ട്രാഫിക്ക് എന്ന ചലച്ചിത്രത്തെക്കുറിച്ചാണ്. മലയാള സിനിമ ട്രാഫിക്കിന് മുമ്പും ശേഷവും എന്ന നിലയിൽ കൃത്യമായി വിഭജിക്കപ്പെട്ടു.
പക്ഷേ അതിനുമുമ്പേതന്നെ കേരളത്തിൽ ന്യൂജനറേഷൻ സിനിമയുടെ ബീജാങ്കുരണം നടന്നിരുന്നു. അതായിരുന്നു 2009ൽ പുറത്തിറങ്ങിയ രഞ്ജിത്ത് ശങ്കറിന്റെ കന്നി സംരംഭമായ പാസഞ്ചർ. ഒരു വ്യക്തിക്കുപകരം ഒരു ആൾക്കൂട്ടത്തിന്റെ കഥ പറഞ്ഞ, ലോൺ ലീനിയർ ആഖ്യാന ശൈലി മലയാളത്തിന് പരിചയപ്പെടുത്തിയ, കെട്ടിലും മട്ടിലും പുതുമ പുലർത്തിയ ചിത്രമായിരുന്നു പാസഞ്ചർ. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ന്യൂജൻ ചിത്രമായി, ഈ ലേഖകനൊക്കെ വിലയിരുത്തുന്നത് പാസഞ്ചറിനെയാണ്. സത്യത്തിൽ ആ ചിത്രം ഉണ്ടാക്കിയെടുത്ത കൾച്ചറൽ സ്പെയിസിന്റെ പശ്ചാത്തലത്തിലാണ് ട്രാഫിക്ക് വിജയിച്ചതും.
എന്നാൽ രഞ്ജിത്ത് ശങ്കർ എന്ന ചെറുപ്പക്കാരനാവട്ടെ, യാതൊരു വിധ അവകാശവാദങ്ങൾക്കും നിന്നുകൊടുത്തതുമില്ല. പക്ഷേ അതിനേക്കാൾ വിചിത്രമായത് ആദ്യ ചിത്രമായ പാസഞ്ചറിനെ വെല്ലുന്നത് പോവട്ടെ അതിനോട് കിടപിടിക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു ചിത്രം രഞ്ജിത്ത് ശങ്കറിന് പിന്നീട് ഉണ്ടാക്കാനും കഴിഞ്ഞില്ല. ബോധപൂർവമോ അല്ലാതെയോ താൻ തുടക്കം കുറിച്ച നവതരംഗ ശൈലിയിൽനിന്ന് മാറി, പഴയ ഫോർമാറ്റിലായിരുന്നു രഞ്ജിത്ത് പിന്നീട് സിനിമകൾ ചെയ്തതും. അർജുനൻ സാക്ഷി, മോളി ആന്റി റോക്ക്സ്, പുണ്യാളൻ അഗർബത്തീസ്, വർഷം, സു.. സു... സുധി വാത്മീകം,പ്രേതം, രാമന്റെ ഏദൻ തോട്ടം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി തുടങ്ങിയയായിരുന്നു കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ രഞ്ജിത്ത് ശങ്കറിൽനിന്ന് പുറത്തുവന്നത്. ഇതിൽ മിക്കതും കൊമോർഷ്യൽ വിജയങ്ങൾ ആയെങ്കിലും പാസഞ്ചറിന്റെ സംവിധായകൻ എവിടെപ്പോയി എന്ന നിരന്തരമായ ചോദ്യമാണ്, രഞ്ജിത്ത് ശങ്കറിന്റെ ഓരോ സിനിമകളും കാണുമ്പോൾ ഓർമ്മ വരിക.
ഇപ്പോഴിതാ പാസഞ്ചർ സിനിമയെ വെല്ലുന്ന, ലോക നിലവാരത്തിൽ എന്ന് നിസ്സംശയം പറയാവുന്ന ഒരു ചിത്രവുമായി രഞ്ജിത്ത് ശങ്കർ തിരിച്ചെത്തിയിരിക്കുന്നു. അതാണ് കഴിഞ്ഞ ആഴ്ച ആമസോൺ പ്രൈമിൽ റിലീസ് ആയ, ജയസൂര്യ നായകനായ 'സണ്ണി' എന്ന ചിത്രം.
മഹാമാരിക്കാലത്തെ ലോക സിനിമ
മലയാളത്തിലെ ചലച്ചിത്ര സംവിധായകർക്ക് പ്രതിഭ വറ്റിയിട്ടില്ല എന്ന് നിസ്സംശയം പറയാവുന്ന ചിത്രമാണ്, രഞ്ജിത്ത് ശങ്കർ തന്നെ കഥയും തിരക്കഥയും ഒരുക്കിയ സണ്ണി. ഒരൊറ്റ കഥാപാത്രം മാത്രം മുഖ്യവേഷത്തിൽ പ്രത്യക്ഷപ്പെടുന്ന സിനിമയാണിത്. പക്ഷേ ഒരേ ഒരു കഥാപാത്രത്തെ മാത്രം കാണുന്നതിന്റെ ഒരു ബോറടി പ്രേക്ഷകന് എവിടെയും ഫീൽ ചെയ്യിക്കാത്ത രീതിയിലാണ് കഥ ചലിക്കുന്നത്. ലോക പ്രശ്സ്ത ചലച്ചിത്രകാരൻ കിം കി ഡുക്കിന്റെ ചിത്രങ്ങളുടെ ചിലയിടത്തൊക്ക സണ്ണി ഓർമ്മിപ്പിക്കുന്നു. സണ്ണിയായിക്കൊണ്ടുള്ള ജയസൂര്യയുടെ പകർന്നാട്ടം ഒന്ന് കാണണം.
കോവിഡ് കാലത്ത് ഗൾഫിൽനിന്നും എത്തിയ സണ്ണി കൊച്ചിയിലെ ഹയാത്ത് ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുകയാണ്. ഹോട്ടലിലേക്ക് എത്തുന്ന കാറിൽ ഇരുന്ന് പാസ്പോർട്ട് കത്തിക്കുന്ന സണ്ണി കൃത്യമായ സൂചകമാണ് പ്രേക്ഷകർക്ക് നൽകുന്നത്. വിശാലമായ കായലും കടലും കണ്ടുകൊണ്ടുള്ള സണ്ണിയുടെ എഴുദിവസത്തെ ക്വാറൻനൈൻ വാസമാണ് ഈ ചിത്രം. ഒരു കാർ ഡ്രൈവർ, ഒരു റിസപ്ഷനിസ്റ്റ്, മുഖം പകുതി മാത്രം കാണാൻ കഴിയുന്ന തൊട്ടുമുകളിലെ പെൺകുട്ടി. ഇവർ മാത്രമാണ് സണ്ണിയെ കൂടാതെ ആ ചിത്രത്തിൽ മുഖം കാണുന്നവർ.
പക്ഷേ ശബദ്സാന്നിധ്യമായി ഒരുപാട് പേർ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. അജു വർഗീസ്, സിദ്ദീഖ്, ഇന്നസെന്റ് എന്നിവരുടെ തന്നെ കഥാപാത്രങ്ങൾ ഉദാഹരണം. ഒരു സിനിമയിൽ അഭിനയിക്കണമെങ്കിൽ മുഖം ക്യാമറക്കുമുന്നിൽ വരണ്ടേതില്ലെന്ന് അകീരാ കുറസോവ ഒരിക്കൽ പറഞ്ഞതിന് രഞ്ജിത്ത് ശങ്കറും അടിവരയിടുന്നു.
തുടക്കത്തിലെ ഏതാനും സീനുകളിലൂടെ തന്നെ സണ്ണിയുടെ സ്വാഭാവം പ്രേക്ഷകർക്ക് പിടികിട്ടുന്നുണ്ട്. ഒരു പരാജയപ്പെട്ട മനുഷ്യൻ. കടം കയറി ആകെ മുങ്ങിയ അയാൾക്ക് ഇനി പണം ആവശ്യമില്ല. ഭാര്യയുമായി ഡിവോഴ്സ് കേസ് പുരോഗമിക്കുന്നു. സെമി സ്കിസോഫ്രീനിയാക്കും മദ്യാസക്തനുമാണ് അയാൾ. ആത്മാഹുതി മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് അയാൾ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുക്കുന്നത്. പക്ഷേ ജീവിതം അയാൾക്കുവേണ്ടി കാത്തുവെച്ചത് മറ്റ് ചിലതായിരുന്നു.
ജയസൂര്യയുടെ വൺമാൻഷോ
ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് സണ്ണി. ഇതുപോലെ ഒരു വേഷം ആ നടനുള്ള ആദരം തന്നെയാണ്. സണ്ണിയുടെ ഹർഷ സംഘർഷങ്ങളെ അസാധ്യമായാണ് ജയൻ അവതരിപ്പിച്ചിരിക്കുന്നത്. മദ്യം കിട്ടാതെ ഒരു കുപ്പിക്കായി പൊലീസുകാരനോടുപോലും കെഞ്ചുമ്പോൾ നമുക്ക് ഒരിക്കലും 'വെള്ള'ത്തിലെ മുരളിയെ കാണാൻ കഴിയുന്നില്ല. അതാണ് ജയസൂര്യയുടെ മിടുക്ക്. അതുപോലെ തന്നെ കൗൺസിൽ ചെയ്യുന്ന ഡോ ഈരാളി ( സിനിമയിൽ ഇന്നസെന്റിന്റെ ശബ്ദം) മരിച്ചുവെന്ന് വിവരം കിട്ടുമ്പോഴുള്ള ആ നെഞ്ചകം പിളർന്നെന്ന രീതിയിലുള്ള കരച്ചിൽ, തന്റെ മുറിക്ക് മുകളിൽ ക്വാറന്റൈനിൽ കഴിയുന്ന മുഖം പാതിമാത്രം കാണാൻ കഴിയുന്ന പെൺകുട്ടിയോട് ബാച്ചിലർ ആണെന്ന് പറയുമ്പോഴുള്ള കള്ളച്ചിരി, എല്ലാം തകർന്ന് ഹതാശനായി റൂമിലെ ഉറുമ്പിലെ ഗ്ലാസിന്റെ തടവിലാക്കുന്ന സൈക്കോയുടെ ക്രൗര്യം..... ജയസൂര്യ ഈ ചിത്രത്തിൽ അഭിനയിക്കയല്ല, കഥകളി നടന്മാരെപ്പോലെ വേഷപ്പകർച്ചയാടുകയാണ്.
ഛായാഗ്രാഹകൻ മധു നീലകണ്ഠനും സംഗീതസംവിധായകൻ ശങ്കർ ശർമയുമാണ് രഞ്ജിത്ത് ശങ്കറിനെപ്പോലെ ഈ പടത്തിൽ അഭിനന്ദനം അർഹിക്കുന്നവർ. മധു നീലകണ്ഠന്റെ ക്യാമറ കായലും കടലും ചിത്രീകരിക്കുന്ന ഹെലിക്യാം ഷോട്ടുകൾ കാണുമ്പോൾ ഇത് കേരളമാണോ എന്ന് പോലും നമുക്ക് തോന്നിപ്പോകും. അതുപോലെ ഹൃദയസ്പർശിയാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം. സണ്ണിയുടെ വൈകാരിക സംഘർഷങ്ങൾ തീവ്രമായി പ്രേക്ഷകർക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിനുള്ള കയ്യടി പശ്ചാത്തലസംഗീതം നിർവഹിച്ച ശങ്കർ ശർമയ്ക്കും സൗണ്ട് ഡിസൈൻ ചെയ്ത സിനോയ് ജോസഫിനുമാണ്. എഡിറ്റർ ഷമീർ മുഹമ്മദും നല്ല അഭിനന്ദം അർഹിക്കുന്നു.
വാൽക്കഷ്ണം: പത്തൂരൂപയുടെ സിനിമയെടുത്ത് 90 രൂപക്ക് തള്ളിക്കുക എന്നതാണ് മലയാള സിനിമയിൽ ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രവണത. വിഷ്വൽ മീഡിയയുടെ അടക്കം വലിയ ആഘോഷത്തോടെയുള്ള സിനിമകൾക്ക് പലപ്പോഴും ഓട്ടക്കാലണയുടെ നിലവാരം ഉണ്ടാവില്ല. അപ്പോഴാണ് ഒരു മലയാളി അന്താരാഷ്ട്ര നിലവാരമുള്ള ഒരു സിനിമയെടുത്തിട്ടും ആരും കാര്യമായൊന്നും എഴുതി മറിക്കുന്നത് കാണാത്തത്. അല്ലെങ്കിലും പൃഥ്വീരാജിനും ഫഹദിനും കിട്ടുന്ന ഒരു മീഡിയാ ഹൈപ്പ് എന്തുകൊണ്ടോ ജയസൂര്യയുടെ ചിത്രങ്ങൾക്ക് കിട്ടുന്നില്ല. 'വെള്ളത്തിലെ' ജയസൂര്യയുടെ അസാധാരണ പ്രകടനം ഓർത്തുനോക്കുക. നടൻ ശങ്കർ ഒരു അഭിമുഖത്തിൽ പറഞ്ഞത് സ്വന്തമായി ഫാൻസ് അസോസിയേഷൻ വളർത്തിയെടുക്കാത്തത് തനിക്ക് വലിയ തിരിച്ചടിയായെന്നാണ്. ഇപ്പോൾ ജയസൂര്യക്കും ബാധകമാവുന്ന വാചകമാണിതെന്ന് തോന്നുന്നു.
Stories you may Like
- എന്റെ നെല്ലിന് കിട്ടിയ പണം ബാങ്ക് വായ്പ; തന്നെന്ന് പറയാൻ സർക്കാരിന് എന്തവകാശം?
- ജയസൂര്യയെ സംഘിയാക്കി ക്യാപ്സ്യൂളുകൾ
- നിലപാട് മാറ്റാതെ ജയസൂര്യ; പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു
- 'ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യൻ, ഇക്കൊല്ലത്തെ തിരുവോണസൂര്യൻ': ജോയ് മാത്യു
- കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയടി അർഹിക്കുന്നു; ഹരീഷ് പേരടി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്