സിദ്ദിഖിന്റെ കരിയറിലെ മികച്ച കഥാപാത്രവുമായി ശുഭരാത്രി; ഒന്നാം പകുതിയിലെ ഇഴച്ചിലൊഴിച്ചാൽ രണ്ടാം പകുതി അതിഗംഭീരം; യഥാർത്ഥ കഥയെ അരങ്ങിലെത്തിച്ച് വിജയിപ്പിച്ച കെ.പി വ്യാസന്റെ മികച്ച ക്രാഫ്റ്റാണീ ചെറു ചിത്രം; സ്ഥിരം റൊമാന്റിക് കാമുകനോ ഹ്യൂമറുകളുടെ ഘോഷയാത്രയോ ഒന്നും ഈ ദിലീപ് ചിത്രത്തിൽ പ്രതീക്ഷിക്കണ്ട; ശരാശരി കുടുംബപ്രേക്ഷകന് നിറഞ്ഞാസ്വദിക്കാവുന്ന താരശോഭയുള്ള സിനിമ
എം എസ് ശംഭു
അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലൂടെയാണ് കെ.പി വ്യാസൻ എന്ന സംവിധായകൻ മലയാള സിനിമയുടെ ഭാഗമാകുന്നത്. വിജയ് ബാബു, മണികണ്ഠൻ എന്നിവർ ലീഡ് റോളിലെത്തിയ ഈ ചിത്രം വാണിജ്യപരമായി പരാജയപ്പെട്ടു പോയെങ്കിലും തന്റെ അടുത്ത ചുവടുവയ്പ്പ് അടിതെറ്റിയില്ല എന്ന വേണം കരുതാൻ. വ്യാസൻ കെ.പി കഥയും തിരക്കഥയും സംവിധാനവും ഒരുക്കി അരങ്ങിലെത്തിച്ച ദിലീപ് ചിത്രം കുടുംബ പ്രേക്ഷകർക്ക് മനസിൽ തട്ടിയിരിക്കും. വലിയ അവകാശവാദങ്ങളൊന്നും തന്നെയില്ലാതെ റിലീസിനെത്തിയ ഈ ചിത്രം വിജയമാകുന്നത് ഒരു യഥാർത്ഥ കഥയെ അരങ്ങിലെത്തിച്ച് വിജയിപ്പിച്ചിടത്താണ്.
ആക്ഷൻ രംഗങ്ങളോ, ദിലീപിന്റെ റൊമാന്റിക് കാമുകനോ, ഒറ്റശ്വാസത്തിൽ പറയുന്ന സംഭാഷണങ്ങളോ ഒന്നും തന്നെ ഈ ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കണ്ട. ദിലീപ് ചിരി സമ്മാനിക്കാതെ അരങ്ങിലെത്തുന്ന ചിത്രം ഒരുപക്ഷേ ആദ്യമാകാം! ഒരു ഫ്ളാഷ് ബാക്ക് പറഞ്ഞുകൊണ്ടാണ് സിനിമ തുടങ്ങുന്നത് തന്നെ. മൂന്ന് കൗമാരക്കാർ ഒരാളെ അക്രമിച്ച ശേഷം പണം കവരുന്ന രംഗത്തോടെയാണ് കഥ തുടങ്ങുന്നത് തന്നെ. ഇതിന് ശേഷം ചിത്രം വർത്താമനത്തിലേക്ക് കൊണ്ടുപോകുന്നു, തുടക്കത്തിൽ മാത്രം ഭൂതകാലത്തെ കാണിക്കുകയും പിന്നീട് വർത്തമാനകാലത്തിന്റെ കഥപറയുന്ന ഡ്രാമാറ്റിക് സ്റ്റൈലാണ് സിനിമയുടെ മേക്കിങ്.
മുഹമ്മദ് എന്ന കഥാപാത്രമായി കടന്നെത്തുന്ന സിദ്ദിഖിലൂടെയാണ് സിനിമ രണ്ടരമണിക്കൂർ കടന്നുപോകുന്നത് . മധ്യതിരുവിതാംകൂറിലെ ഭേദപ്പെട്ട മുസ്ലിം കുടുംബങ്ങളും അവിടേക്ക് കടന്നെത്തുന്ന ഒരു ഫോൺ സന്ദേശവും. എൻ.ഐ.എ നിരീക്ഷണത്തിലിരുന്ന യുവാവ് സിറിയയിൽ ഐ.എസ് പോരാട്ടത്തിൽ കൊല്ലപ്പെട്ടു എന്ന് സന്ദേശത്തിന്റെ ഉള്ളടക്കം. പിന്നീട് ഈ ചെറുപ്പക്കാരന്റെ വീട്ടിലേക്ക് ക്യാമറ തിരിയുന്നു. പിതാവായി സായി കുമാർ കടന്നെത്തുന്നു. പൊലീസ് പത്രപ്രവർത്തകർ, കണ്ണീരും വിലാപവും.
വിരസത സമ്മാനിച്ച ഒന്നാം പകുതി
പക്ഷേ ഇതൊന്നുമല്ല സിനിമയിലെ കഥ. വ്യക്തവും സത്യസന്ധവുമായ ഒരു സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഥയെ ആ ഗതിയിലേക്ക് കൊണ്ടുപോയതാണ് കെ.പി വ്യാസൻ എന്ന സംവിധായകൻ ചിത്രത്തിൽ പ്രയോഗിച്ച ബ്രില്യൻസ്. സിദ്ദിഖിന്റെ മുഹമ്മദ് എന്ന കഥാപാത്രത്തിലൂടെ മാത്രം ഒന്നേകാൽ മണിക്കൂർ ഇഴച്ച് കൊണ്ടുപോകുന്നത് തീയറ്ററിൽ പ്രേക്ഷകൻ നേരിട്ട ഏക ബോറഡി. മോഹൻലാൽ വരുമോ ഇല്ലയോ എന്ന് കോട്ടയം കുഞ്ഞച്ചനിൽ പറയുന്ന പോലെ ദിലീപ് വരുമോ ആരാണ് ചിത്രത്തിൽ ദിലീപ് എന്നൊക്കെയുള്ള പല ചോദ്യങ്ങളും പല കോണിൽ നിന്ന് ഉയർന്നു കേട്ടു.
ഈ കാത്തിരിപ്പ് തന്നെയാണ് സിനിമയിലെ ഏക രസംകൊല്ലിയായി തോന്നിയതെങ്കിലും അത്തരത്തിലൊരു മേക്കിങ്ങിന് ഈ ചിത്രത്തിൽ കാര്യമായ റോളുണ്ടെന്ന് തോന്നുന്നത് സിനിമയുടെ പകുതി കഴിയുമ്പോൾ മാത്രമാണ്. മുഹമ്മദ് എന്ന കഥാപാത്രം ഹജ്ജിനായി പോകാനൊരുങ്ങുന്നു. ഗൾഫിലുള്ള മക്കളും മരുമക്കളുമൊക്കെ കടന്നെത്തുന്നു. ഹജ്ജിന് പോകുന്നതിന് മുൻപായി തന്റെ വീട്ടുകാരേയും വേണ്ടപ്പെട്ടവരേയുമൊക്കെ പോയി കണ്ട് പൊരുത്തപ്പെടുന്നു.
(ഹജ്ജിനായി പോകുന്നതിന് മുൻപ് തെറ്റുകൾക്ക് ക്ഷമ ചോദിക്കുന്ന ചടങ്ങാണിത്) ഇടവേളയേക്ക് ശേഷമാണ് ബാലകൃഷ്ണനെന്ന ദിലീപിന്റെ കഥാപാത്രം കഥയിലെത്തുന്നത്. ആദ്യ പകുതി മുഹമ്മദിന്റെ കുടുംബവും കൂട്ടുകാരും ഗൃഹാതുരുത്വവും മാത്രം നൽകി കടന്നു പോകുമ്പോൾ ഒറ്റ സീനിൽ മാത്രം അജു വർഗീസ് കടന്നെത്തുന്നു. വളരെ ലളിതവും എന്നാൽ വളരെ പക്വവുമായി ഒരുക്കിയ തിരക്കഥ തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്.
നിറഞ്ഞു നിന്ന സിദ്ധിഖും പകുതിയിലെത്തിയ ദിലീപും
വർക് ഷോപ്പ് ജീവനക്കാരനായ ബാലകൃഷ്ണന്റെ പ്രണയവും വിവാഹവുമെല്ലാം ഒരുപാട്ട് സീനിൽ കാണിക്കുന്നു. ബാലകൃഷ്ണന്റെ നായികയായി കഥയിലെത്തുന്നത് അനു സിത്താരയാണ്. രേഖ എന്ന റോളിലാണ് കഥയിൽ താരം കടന്നെത്തുന്നത്. ബാലകൃഷ്ണന്റെ ജീവിത്തിലേക്ക് അവിചാരിതമായി കടന്നെത്തുന്ന കേസും തുടർന്നുള്ള ജയിൽ വാസവും തന്റെ നിരപരാതിത്വം തെളിയിക്കാനുള്ള നായകന്റെ നൊട്ടോട്ടവുമൊക്കായണ് ചിത്രം. സാധാരണക്കാരനായ ബാലകൃഷ്ണൻ, സമ്പന്ന കുടുംബത്തിൽ ജനിച്ച നായിക. പ്രേമവിവാഹം... ഒളിച്ചോട്ടം. കേസിൽ പെടുന്നതോടെ നായിക വീട്ടിലേക്ക്.
നിരപരാധിത്വം തെളിയിക്കാൻ ബാലകൃഷ്ണൻ നിസ്സഹായനായി പോകുന്ന പല അവസരങ്ങൾ.. ഇത്തരത്തിൽ രണ്ടാംപകുതി കഥയെ വളരെ വൈകാരികമായിട്ടാണ് കൊണ്ടുപോകുന്നത്. സിദ്ധിഖും ബാലകൃഷ്ണനുമായിട്ടുള്ള കൂടിക്കാഴ്ച തന്നെയാണ് ചിത്രത്തിന്റെ ഒന്നാം പകുതി ഒരുക്കിയ സസ്പെൻസ്. ആദ്യ ഒരു മണിക്കൂറിന് മുകളിൽ ഇതിന്റെ കഥ എന്താണെന്നോ ഇതിനെ തുടർന്ന് എന്ത് സംഭവിക്കുമെന്നോ യാതൊരു ഐഡിയയും പ്രേക്ഷകന് കിട്ടില്ല. വിരസത നൽകുന്ന ചില സീനുകൾ ഒഴിച്ചാൽ ചില നന്മയുള്ള രംഗങ്ങൾ കൂടി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. ആനുകാലികമായ പല സംഭവങ്ങളെയും തിരക്കഥയിൽ കുത്തി കയറ്റുന്നുണ്ടെങ്കിലും ഇത് കഥയിൽ ആവശ്യം തന്നെയെന്ന് ക്ലൈമാക്സിൽ പ്രേക്ഷകന് മനസിലാകും.
മുസ്ലിം സമുദായത്തിലെ പരമപ്രധാനമായ വിശ്വാസങ്ങളിൽ ഒന്നാണ് സക്കാത്ത്. കഥാവഴിയിൽ ഇടയ്ക്ക് സ്വർഗം ലഭിക്കാൻ വേണ്ടി ആയുധം എടുത്ത് ഐ.എസിൽ ചേരാൻ പോകുന്ന മുസ്ലിം ചെറുപ്പക്കാരുടെ ദയനീയ അവസ്ഥ കാണിക്കുന്നു. രണ്ടാം പകുതിയിൽ ആയുധമെടുക്കലല്ല പുണ്യപ്രവൃത്തിയാണ് യഥാർത്ഥ വിശ്വാസമെന്ന് കഥയിൽ പറഞ്ഞവസാനിപ്പിക്കുന്നു.
തൊണ്ണൂറുകളുടെ മധ്യത്തിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ക്ലാപ്പന എന്ന സ്ഥാലത്ത് നടന്ന യഥാർത്ഥ സംഭവമാണ് ഈ കഥയ്ക്ക് ആധാരമെന്ന് കഥയുടെ അവസാനം പറഞ്ഞവസാനിപ്പിക്കുന്നുണ്ട്. ക്ലാപ്പന സ്വദേശിയായ കുഞ്ഞിമുഹമ്മദ് എന്ന മധ്യവയസ്കന്റെ വീട്ടിൽ നടക്കുന്ന ഒരു കവർച്ചയും ഈ യുവാവിന്റെ ആവശ്യമറിഞ്ഞ് സഹായിച്ച കുഞ്ഞി മുഹമ്മദിന്റെ യഥാർത്ഥ ജീവിതവുമാണ് കഥയായി മാറിയതെന്ന് പ്രേക്ഷകൻ അവസാനനിമിഷം തിരിച്ചറിയുന്നു.
സത്യത്തിൽ ഈ സിനിമയിലെ നായകൻ സിദ്ധിഖാണെന്നതാണ് യാഥാർത്ഥ്യം. തുടക്കം മുതൽ ഒടുക്കം വരെ അമ്പരപ്പിച്ച പ്രകടനം. ഇടവേളയ്ക്ക് ശേഷം കടന്നെത്തിയ ദിലീപിന് കാര്യമായ റോളുണ്ടായിരുന്നില്ലെങ്കിലും സിദ്ദിഖിന്റെ പ്രസൻസാണ് സിനിമയുടെ ഹൈലൈറ്റ്.
കഥാപാത്രങ്ങളിലേക്ക് വന്നാൽ അനു സിത്താര, ശാന്തികൃഷ്ണ, ആശാ ശരത്ത് ഇടവേളയ്ക്ക് ശേഷമുള്ള നാദിർഷായുടെ ഷാനു എന്ന കഥാപാത്രം, സായി കുമാറിന്റെ റോൾ എന്നിവ മികച്ച് നിൽക്കുന്നു. ഹരിനാരയാണന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകിയ ഗാനങ്ങൾ ഏറെ മനോഹരമെന്ന് പറയാതിരിക്കാൻ വയ്യ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍