പ്രേക്ഷകർക്ക് ഒരു സൈക്കോ ഷോക്ക്; റൊഷാക്ക് അടിമുടി വെറൈറ്റി; ഒരു ഫിലിം ഫെസ്റ്റിവൽ സിനിമയിൽ കാണുന്നതു പോലുള്ള ഫ്രെയിമുകൾ; കോസ്ലപ്പിൽ വാർധക്യത്തിന്റെ അവശതകൾ പ്രകടമെങ്കിലും സ്റ്റെലിഷ് റോളിൽ മമ്മൂട്ടിയും; നിസാം ബഷീർ കഴിവുള്ള സംവിധായകൻ; ആകെയുള്ള കുഴപ്പം വെറൈറ്റി കൂടിപ്പോയതു കൊണ്ടുള്ള കൺഫ്യൂഷൻ!

എം റിജു
റോഷാക്ക് എന്ന പേരുപോലെ വിചിത്രമാണ്, ഈ സിനിമയും. ആദ്യം നമുക്ക് റൊഷാക്ക് എന്നാൽ ശരിക്കും എന്താണെന്ന് നോക്കാം. ഇത് ഒരു സൈക്കോളജിക്കൽ ടെസ്റ്റ് ആണ്. 1921 ഹെർമൻ റോഷാക്ക് എന്ന സ്വിസ് സൈക്കോളജിസ്റ്റ് കണ്ടു പിടിച്ച ചികിത്സാരീതിയാണ് റോഷാക്ക് ടെസ്റ്റ്. വിദഗ്ധവും തന്ത്രപരവുമായ ഒരു സൈക്കോളജിക്കൽ ടെസ്റ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. തുടക്കത്തിൽ അത്ര പ്രചാരം കിട്ടിയില്ലെങ്കിലും 1960 കളോടെ ഈ ചികിത്സാരീതി വ്യാപകമായി.
ഒരു കടലാസിൽ മഷി ഒഴിച്ച് നടുവെ മടക്കി നിവർത്തിയാൽ ഇരുവശത്തും അവ്യക്തമായ ചില രൂപങ്ങൾ കാണാം. ഈ ചിത്രം മറ്റൊരാളുടെ മുന്നിൽ വച്ച് നിങ്ങൾ ഈ കടലാസിൽ എന്തു കാണുന്നു എന്നു ചോദിക്കും. ലഭിക്കുന്ന ഉത്തരത്തിന്റെ അടിസ്ഥാനത്തിൽ ആ വ്യക്തിയെക്കുറിച്ച് കൃത്യമായ ഒരു നിഗമനത്തിൽ എത്തുന്ന പ്രക്രിയയാണ് റോഷാക്ക് ടെസ്റ്റ്. അയാൾ എന്തു കാണുന്നു, അല്ലെങ്കിൽ എന്തു പറയുന്നു എന്നു തിരിച്ചറിഞ്ഞ് ആ വ്യക്തിയുടെ പ്രശ്നങ്ങൾ മനസിലാക്കുകയാണ് ലക്ഷ്യം. തീർത്തും അധികാരികം എന്ന് പറയാൻ കഴിയില്ലെങ്കിലും ഇന്നും പല മനഃശാസ്ത്രജ്ഞരും ഈ രീതി പിന്തുടരുന്നുണ്ട്.
പ്രേക്ഷക മനസ്സിലേക്കുള്ള ഒരു റോഷാക്ക് ടെസ്റ്റ് തന്നെയാണ് ഈ സിനിമയും. ഒരു സൈക്കോത്രില്ലർ എന്നൊന്നും പറഞ്ഞ് അതിനെ ഒതുക്കാൻ കഴിയില്ല. നമ്മുടെ സാമ്പ്രദായികമായ സിനിമാ ആസ്വാദന രീതികളെയെല്ലാം പുറത്തുനിർത്തി വേണം ഈ പടത്തിന് കയറാൻ. കാരണം, ഇത് ഒരു വ്യത്യസ്തമായ സിനിമയാണ്. ഭീഷ്മപർവം പോലൊ, മമ്മൂട്ടിയുടെ മാസ് മസാല കാണാനായി ടിക്കറ്റ് എടുക്കുന്ന ഒരു ഫാൻ ആണ് നിങ്ങൾ എങ്കിൽ ഈ ചിത്രം നിരാശപ്പെടുത്തും. മറിച്ച് വ്യത്യസ്തകളെയും വൈവിധ്യങ്ങളെയും ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ പടം ബോധിക്കുകയും ചെയ്യും.
വെറെറ്റിയെന്നാൽ ഒടുക്കത്തെ!
അടിമുടി വ്യത്യസ്തയാണ് ഈ പടത്തിന്റെ പ്രത്യേക എന്ന് പറഞ്ഞല്ലോ. സാധാരണ മമ്മൂട്ടി സിനികളിൽ നായകനെ പരിചയപ്പെടുത്തുന്നപോലുള്ള മാസ് ഇൻട്രോ സീനുകളൊന്നും ചിത്രത്തിലില്ല. ചാറ്റൽ മഴയുള്ള ഒരു രാത്രിയിൽ, വിജനമായൊരു വഴിയുടെ ഒരപ്രതീക്ഷിത തിരിവിൽ നിന്ന് ലൂക്ക് ആന്റണി ഒരു പൊലീസ് സ്്റ്റേഷനിലേക്ക് നടന്നത് കയറുകയാണ്. കാർ ആക്ഡിന്റ് ആയപ്പോൾ തന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി. പൊലീസും ആ നാടുമെല്ലാം ലൂക്കിനൊപ്പം ആ ഹിൽസ്റ്റേഷനിലെ കാടുംമേടും അരിച്ച് പെറുക്കുന്നു. എന്നാൽ അവരെ കണ്ടെത്താൻ കഴിയുന്നില്ല.
കടുവയോ പുലിയോ തിന്നു എന്നതാണ് പൊലീസിന്റെ സംശയം. ഭാര്യ ഇനി ജീവനോടെ ഉണ്ടാവുമെന്ന് തങ്ങൾക്ക് പ്രതീക്ഷിയില്ല എന്ന് പറഞ്ഞിട്ടും ലൂക്ക് തെരച്ചിൽ നിർത്തുന്നില്ല. ആ കാട്ടിൽ ഒരു ടെന്റ് അടിച്ച് കൂടുകയാണ് അയാൾ. ഇത് പൊലീസിന് അലോസരമാവുന്നു. അവർ ആ വനഭൂമിയിൽനിന്ന് അയാളെ ഒഴിപ്പിക്കുന്നു. പക്ഷേ ഒരു നാട്ടുകാരന്റെ സഹായത്തോടെ ആ നാട്ടിൽ തന്നെ പണിതീരാത്ത ഒരു വീടുവാങ്ങി അങ്ങോട്ട് താമസം മാറ്റുകയാണ് ലൂക്ക്. അതോടെ ചിത്രത്തിന്റെ നിഗൂഢതകളും വർധിക്കുന്നു. ആരാണ് ഇയാൾ. ഭാര്യയെ അന്വേഷിച്ചാണോ ഇയാൾ ഈ കുഗ്രാമത്തിൽ എത്തിയത്.
തുടർന്നുള്ള നായകന്റെ അപ്രതീക്ഷിതവും പ്രവചനാതീതവും ആയ നീക്കങ്ങളും ചലനങ്ങളും നമ്മെ ഞെട്ടിക്കം. പ്രേക്ഷകർക്കുള്ള റോഷാക്ക് ടെസ്റ്റാണ് ലൂക്ക് എന്ന കഥാപാത്രം. ഭ്രമകൽപ്പനകളിലൂടെ കടന്നുപോവുന്ന ഈ കഥാപാത്രത്തിന്റെ യഥാർഥ മോട്ടീവ് അവസാനമേ മനസ്സിലാവൂ. വെറുതെ കണ്ടുപോകാനാവുന്ന ഒരു ചിത്രമല്ല റോഷാക്ക്, അവിടെ പ്രേക്ഷകരുടെ ശ്രദ്ധയും പൂർണ്ണമായ മുഴുകലും ആവശ്യമാണ്. റോഷാക്ക് ടെസ്റ്റു പോലെ, പേപ്പറിൽ പടർന്ന മഷിയിൽ നിന്ന് വ്യാഖ്യാനങ്ങളിലെത്തി ചേരുന്നതുപോലെ, ചിതറി കിടക്കുന്ന സൂചകങ്ങളിലൂടെ വേണം പ്രേക്ഷകർ കഥയിലേക്ക് ഊളിയിടാൻ.
ഇവിടെയാണ് ഈ ലേഖകന് ചിത്രത്തോട് കുറച്ച് വിയോജിപ്പുകൾ ഉള്ളത്. സെക്കന്റ് ഹാഫ് പുരോഗമിക്കുമ്പോൾ വെറൈറ്റിയുടെ ആധിക്യം സിനിമയ്ക്ക് ബാധ്യതയാവുന്നത് കാണാം. കാരണം തീർത്തും സാധാരണമെന്ന് പറയാവുന്ന കഥാതന്തുവിൽ ഇത്രത്തോളം ബിൽഡപ്പ് വേണോ എന്ന് നാം സംശയിച്ചുപോകും. അവസാന ഭാഗത്ത് വെറ്റൈിക്കുവേണ്ടി കറേ വെറൈറ്റി കയറ്റിയതുപോലെ തോന്നി.
മനുഷ്യരോട് യുദ്ധം ചെയ്യുന്നത്് മനസ്സിലാക്കാം. പക്ഷേ ചത്തുപോയവിന്റെ പ്രേതവുമായി യുദ്ധം ചെയ്യുന്ന, ഒരു കഥയാണിത്. ഇതടക്കം ലൂക്കിന്റെ കഥാപാത്രത്തിന്റെ ചെയ്തികൾക്കുള്ള കൃത്യമായ വിശദീകരണം നൽകാതെ അത് പ്രേക്ഷകന് വിട്ട് അപൂർണ്ണമായാണ് ചിത്രം അവസാനിക്കുന്നത്. ഈ ഭാഗങ്ങൾ ഒന്ന് ക്ലിയർ ചെയ്ത കഥയെ കൃത്യമായി എക്സിക്യൂട്ട് ചെയ്തിരുന്നെങ്കിൽ റോഷാക്ക് വലിയ സാമ്പത്തിക വിജയം കൊയ്യുന്ന ഒരു ചിത്രം ആവുമായിരുന്നു.
മലയാളിയായ മനോജ് നൈറ്റ് ശ്യാമളൻ എഴുതിയ 'സിക്സത്ത് സെൻസ്' ഹോളിവുഡ് ചിത്രം കണ്ടുനോക്കുക. വിഷയം അവർ പഴുതടച്ച് അവതരിപ്പിച്ചിരിക്കുന്നത് നോക്കുക.
മമ്മൂട്ടി തകർത്തുവെന്ന് പറയാൻ കഴിയുമോ?
ഫേസ്ബുക്കിൽ പലരും തള്ളി മറയ്ക്കുന്നതുപോലെ, മമ്മൂട്ടിയെന്ന് മഹാനടന്റെ അപരാമായ അഭിനയം ഈ ലേഖകന് ചിത്രത്തിൽ കാണാൻ കഴിഞ്ഞിട്ടില്ല. മമ്മൂട്ടിക്ക് അനായാസമായി ചെയ്യാൻ കഴിയുന്ന ഒരു കഥാപാത്രമാണിത്. ദുരൂഹതതയും നിഗൂഡതയും ഒളിപ്പിച്ചുവെച്ച ആ കഥാപാത്രത്തെ റിയലിസ്റ്റിക്കായി ചെയ്യുന്നുണ്ട് ഈ മഹാനടൻ. അല്ലാതെ നാലുപതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിൽ ഇനിയും ഖനനം ചെയ്തിട്ടില്ലാത്ത ഒരുപാട് ഭാവങ്ങളൊന്നും ആ മുഖത്ത് വിടരുന്നില്ല. ഈ ചിത്രത്തിൽ അതിന്റെ ആവശ്യമുമില്ല. പക്ഷേ ക്ലോസ് അപ്പ് ഷോട്ടുകളിൽ മമ്മൂട്ടിയുടെ പ്രായാധിക്യം ശരിക്ക് പ്രകടമാണ്. ഈ എഴുപതാംവയസ്സിലും അദ്ദേഹം പ്രായം പിടിച്ചു നിർത്തുന്നത് തന്നെ മറ്റൊരു ലോകമഹാത്ഭുദം!
പക്ഷേ ഈ ചിത്രത്തിൽ ശരിക്കും മുതൽക്കൂട്ടായ രണ്ട് താരങ്ങൾ ജഗദീഷും ബിന്ദുപണിക്കരുമാണ്. ബിന്ദുപണിക്കരുടെ കഥാപാത്രത്തിന്റെ ബിൽഡപ്പ് ശരിക്കും അമ്പരപ്പിക്കുന്നത്. കഥ തുടങ്ങുമ്പോൾ ഒരുസാധാ കരച്ചിൽ പിഴിച്ചിൽ വീട്ടമ്മയായ ഈ കഥാപാത്രം എൻഡിങ്ങിൽ എങ്ങനെ മാറുന്നു എന്നത് കണ്ടുതന്നെ അറിയുക. ലോഹിതദാസിന്റെ സൂത്രധാരനുശേഷം ബിന്ദുപണിക്കരുടെ ഇത്രയും ശക്തമായ ഒരു കഥാപാത്രത്തെ കണ്ടിട്ടില്ല.
അതുപോലെ നടൻ ജഗദീഷിന്റെ ശക്തമായ തിരിച്ചുവരുവുകൂടിയാണ് ഈ പടം. 'ലീല' എന്ന രഞ്ജിത്ത് സിനിമയിലെ വിടനായ പിതാവിന്ശേഷം ഇത്രയും ശക്തമായ കഥാപാത്രത്തിൽ ജഗദീഷിനെ കാണുന്നത് ആദ്യമായാണ്. ടെലിവിഷനിലെ കോമഡി പരിപാടികളിൽ ആരോചകമായ ഗാനങ്ങൾ പാടിയും, വളിപ്പ് തഗ്ഗുകൾ അടിച്ചും കാലം കഴിക്കുകയായിരുന്നു ഈ നടന്റെ ശക്തമായ തിരിച്ചുവരവ് ആവട്ടെ ഈ ചിത്രം.
മമ്മൂട്ടിയുടെ ഹീറോയിൻ എന്ന് വിശേഷിപ്പിക്കത്തക്ക രീതിയിൽ നടി ഗ്രെയിസ് ആന്റണിയുടെ ഉയർച്ചയും ശ്രദ്ധേയമാണ്. കോട്ടയം നസീർ, ഷറഫുദ്ദീൻ, സഞ്ജു ശിവറാം തുടങ്ങി ചെറുതും വലുതുമായ വേഷം ചെയ്ത ആരും മോശമായിട്ടില്ല.
മാൻ ഓഫ് ദ മാച്ച് സംവിധായകൻ തന്നെ
അതുപോലെ വൈറ്റ് റൂം ടോർച്ചർ പോലുള്ള മാനസിക പീഡനങ്ങളും ചിത്രത്തിൽ റഫറനസായി വരുന്നുണ്ട്. ഒരു വ്യക്തിയെ പൂർണ്ണമായും വെളുത്ത നിറമുള്ള മുറിയിൽ അടച്ചിടുക. ചുമരുകൾ, തറ, മേശ, കട്ടിൽ, വേഷം, ഭക്ഷണം എല്ലാം വെളുത്ത നിറം. പുറംലോകവുമായി ഒരു ബന്ധവുമുണ്ടാകില്ല. പൂർണനിശബ്ദത. സ്വന്തം നിഴലുകൾ പോലും കാണാൻ സാധിക്കാത്ത വിധം നിയോൺ ട്യൂബുകൾ സ്ഥാപിക്കും. ശിക്ഷ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും നീളാം. പതുക്കെ തടവുകാരന്റെ മാനസിക നില തെറ്റാൻ തുടങ്ങും. ഓർമകൾ നശിക്കും. ഈ പൈശാചിക രീതിക്കെതിരെ ആഗോള മനുഷ്യാവകാശ സംഘടനകൾ കടുത്ത ഭാഷയിൽ രംഗത്തെത്തിയിരുന്നു. സമാനമായ ഒരു രംഗം ചിത്രത്തിലുണ്ട്. ഈ രീതിയിൽ ചിന്തിക്കാനുള്ള ഒരുപാട് സാധ്യതകൾ ചിത്രം ഉണ്ടാക്കുന്നുണ്ട്.
പടത്തിന്റെ മാൻ ഓഫ് ദി മാച്ച് എന്ന് പറയുന്നത്, സംവിധായകൻ നിസാം ബഷീർ തന്നെയാണ്. ഒരു ഫിലിം ഫെസ്റ്റിവൽ മൂവി കാണുന്നതുപോലെ സുന്ദരമാണ് ചിത്രത്തിന്റെ മേക്കിങ്ങ്. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ആദ്യ ചിത്രത്തിൽനിന്നും റോഷാക്കിലേക്ക് എത്തുമ്പോൾ തീർത്തും വ്യത്യസ്തമായൊരു ട്രീറ്റ്മെന്റാണ് സ്വീകരിച്ചിരിക്കുന്നത്. ഇതുപോലെ മേക്കിങ്ങിൽ പുതുമ കൊണ്ടുവരാൻ കഴിയുന്നവർ ഇല്ലാത്തതുകൊണ്ടാണ് മലയാള സിനിമ ഒരേ കുറ്റിയിൽ കിടന്ന് കറങ്ങുന്നത്. അതുപോലെ ഒരു കഥകൊണ്ടുവന്ന സമീർ അബ്ദുളിനെയും സമ്മതിക്കണം.
ചിത്രത്തിന്റെ കളർ ടോൺ, നിമിഷ് രവിയുടെ സിനിമോട്ടോഗ്രാഫി, കിരൺ ദാസിന്റെ എഡിറ്റിങ് തുടങ്ങിയ സാങ്കേതികമായ വശങ്ങളും മികവു പുലർത്തുന്നു. സൗണ്ട് ഡിസൈർ മിഥുൻ മുകുന്ദനുമാണ് റോഷാക്കിലെ മറ്റൊരുതാരം. അസാധ്യമായ ആമ്പിയൻസാണ് സൗണ്ട് ഉണ്ടാക്കുന്നത്. അതുപോലെ ആ ഇംഗ്ലീഷ് ലിറിക്ക്സും സൂപ്പർ ആണ്. അതും മനോഹരമായ ക്യാമറാവർക്കും ആവുമ്പോൾ വേറെ ഏതോ ലോകത്ത് എത്തിയ പ്രതീതിയാണ്.
മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് റോഷാക്ക് റിലീസ് ചെയ്തിരിക്കുന്നത്. ചരുക്കിപ്പറഞ്ഞാൽ കംപ്ലീറ്റ് ആയൊരു, മമ്മൂട്ടി ചിത്രം തന്നെയാണിത്. എന്നിട്ടും മാസ് മൂവിയാക്കി കോടികൾ വാരുന്നതിന് പകരം ചിത്രത്തെ ഒരു ക്ലാസ് മൂവിയാക്കാനുള്ള ശ്രമമാണ് മമ്മൂട്ടി അടക്കമുള്ളർ നടത്തിയത്. അതും അഭിനന്ദനീയം.
വാൽക്കഷ്ണം: ആസിഫ് അലിയുടെ കഥാപാത്രമാണ് ഈ പടത്തിൽ പ്രതിനായകൻ. അതും ലോക ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത വെറൈറ്റിയാണ്. മുഖംമൂടിയിട്ട് വരുന്ന ഈ കഥാപാത്രം ആസിഫ് തന്നെ ആയിരുന്നോ എന്ന് തിരിച്ചറിയാൻ നമുക്ക് മാർഗമൊന്നുമില്ല. ചിത്രത്തിന്റെ കാസ്റ്റ് ആൻഡ് ക്രൂ എഴുതിക്കാട്ടുന്നതിൽ ആസിഫിന്റെ പേര് ഉണ്ടെന്ന് സമാധാനിക്കാം. വല്ലാത്ത ഒരു വെറൈറ്റി ആയിപ്പോയി ഇതും!
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- പോളണ്ടിൽ വീണ്ടും മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൊലപാതകം ജോർദാൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെ; ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്ക്; സൂരജ് പോളണ്ടിലെത്തിയത് അഞ്ചുമാസങ്ങൾക്ക് മുൻപ്
- ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് സഫീനയും മക്കളും തിരിച്ചെത്തിയത് രാത്രി 12 ഓടെ; പുലർച്ചെ കണ്ടത് വീടിന്റെ മുകൾനിലയിലെ ബാൽക്കണിയിൽ കത്തിക്കരിഞ്ഞ യുവതിയുടെയും പിഞ്ചു മക്കളുടെയും മൃതദേഹങ്ങൾ; സമീപത്ത് മണ്ണെണ്ണ കുപ്പികളും സൂക്ഷിച്ച കവറും കണ്ടെത്തി; കുന്നംകുളം പന്നിത്തടത്തെ ദാരുണ സംഭവത്തിന്റെ നടുക്കത്തിൽ വിറങ്ങലിച്ചു നാട്ടുകാർ
- സ്വന്തമായി ഭരണഘടനയും ഓഫീസുമുള്ള കുടുംബം! പഞ്ച പാണ്ഡവരെപ്പോലെ കരുത്തരായ സഹോദരങ്ങൾ; 1,69,000 കോടി ആസ്തിയുള്ള ചേട്ടൻ; മനസാക്ഷി സൂക്ഷിപ്പുകാരനായ അനിയൻ; മക്കളും കസിനൻസും അളിയനുമെല്ലാം കമ്പനികളുടെ തലപ്പത്ത്; എല്ലാം ബിനാമികളോ? ഹിൻഡൻബർഗ് പ്രതിക്കൂട്ടിലാക്കുന്ന അദാനി കൂട്ടുകുടുംബത്തിന്റെ കഥ
- ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തു; കശ്മീരില്ലാത്ത ഭൂപടം പലതവണ നൽകി; ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി; ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചുള്ള ട്വീറ്റ് പങ്കുവെച്ചത് വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് ജയ്റാം രമേശിനെ ടാഗ് ചെയ്തു കൊണ്ട്; ഭാരത് ജോഡോ കാശ്മീരിൽ സമാപിക്കാൻ ഇരിക്കവേ വീണ്ടും കാശ്മീർ പരാമർശിച്ച ട്വീറ്റിൽ അനിൽ ആന്റണി ഉന്നമിടുന്നത് എന്ത്?
- മരണം ഡോക്ടർ സ്ഥിരീകരിച്ചത് ഇന്നലെ രാവിലെയോടെ; സംസ്ക്കാരച്ചടങ്ങുകൾ ആരംഭിച്ചതോടെ കണ്ണുകൾ തുറന്നും ബന്ധുവിന്റെ കൈയിൽ പിടിച്ചും വയോധികൻ; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വീണ്ടും മരണം കവർന്നു; അൽപ്പനേരം കൂടി ജീവിച്ച് മരിച്ച് രമണൻ
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- ഫിലിപ്പ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; കോഴികൾ വിളിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുമ്പോൾ കണ്ടത് കോഴികളെ അടിച്ചുകൊല്ലുന്ന പുലിയെ; വലയിൽ കൈ കുടുങ്ങിയപ്പോൾ അക്രമാസക്തത തീർന്നു; ആറു മണിക്കൂറിന് ശേഷം രക്തം വാർന്ന് പുലി ചത്തു; മണ്ണാർക്കാട് മേക്കളപ്പാറയിൽ സംഭവിച്ചത്
- വിമർശനങ്ങളിൽ ഗണേശ് ലക്ഷ്യമിടുന്നത് മന്ത്രി റിയാസിന്റെ ഇമേജ് തകർക്കൽ; പത്രസമ്മേളനത്തിലും സർക്കാരിനെ കടന്നാക്രമിക്കുന്ന ഇടതു നേതാവ്; പത്തനാപുരം എംഎൽഎയോട് സിപിഎമ്മിന് കടുത്ത അതൃപ്തി; അടുത്ത എൽഡിഎഫിൽ താക്കീത് ചെയ്തേയ്ക്കും; ഗണേശിന്റെ പ്രസംഗങ്ങളെ നിരീക്ഷിക്കാനും തീരുമാനം; ഗണേശിനെ പിണറായി മന്ത്രിയാക്കില്ലേ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്