മലയാളി സംവിധായകർക്ക് കണ്ടുപഠിക്കാനൊരു തമിഴ് സിനിമ! തുടങ്ങിയാൽ പിന്നെ കണ്ണെടുക്കാൻ കഴിയാത്ത രീതിയിൽ തകർത്ത് 'രാക്ഷസൻ'; ഇതു പോലൊരു ത്രസിപ്പിക്കുന്ന സൈക്കോ ത്രില്ലർ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല; പ്രതിഭ തെളിയിച്ച് സംവിധായകൻ രാം കുമാർ; ഒരു നല്ല പ്രമേയംപോലും വികസിപ്പിക്കാനറിയാത്ത മലയാളത്തിലെ സംവിധാന പുംഗവന്മ്മാർ ഇമ്പോസിഷൻ പോലെ കണ്ടുപഠിക്കേണ്ട ചിത്രം
എം മാധവദാസ്
മലയാളത്തിന് മുമ്പേതന്നെ ന്യൂജൻ തരംഗം വന്ന നാടാണ് അത്രയൊന്നും പ്രബുദ്ധതയുള്ളതായി വീമ്പിളക്കാത്ത തമിഴകം. അമീർ സുൽത്താനും, മിഷ്ക്കിനും, ശശികുമാറും, സമുദ്രക്കനിയും, വസന്തബാലനും, സുശീലനും, സൂശിഗണേശനും, വിജയ്സേതുപതിയും, ഗൗതം മേനോനുംമെല്ലാം തമിഴ് വാണിജ്യ സിനിമയെ നിരന്തരം നവീകരിക്കുകയും പുതുതലങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഒരു കാലത്ത് പെരും കത്തിയെന്ന് പറഞ്ഞ മലയാളികൾ തള്ളിക്കളഞ്ഞ തമിഴ്സിനിമ പുതിയാകാലത്തിനൊത്ത് നവീകരിക്കപ്പെട്ടതിന് ശേഷമാണ് രാജേഷ് പിള്ളയുടെ 'ട്രാഫിക്കിലൂടെ' മലയാളത്തിലും നവതരംഗം എത്തുന്നത്.
പക്ഷേ ഇടക്കാലത്ത് എപ്പോഴോ തമിഴ് സിനിമക്ക് ആ ഗരിമ നഷ്ടമാവുകയും വീണ്ടും പഴയ പെരുംകത്തി ഫോർമാറ്റിലേക്ക് പോവുകയും ചെയ്തു. പക്ഷേ ഈയിടെ കണ്ട 'തീരൻ', '96' എന്നീ ചിത്രങ്ങൾ കണ്ടപ്പോൾ ആ പേടി മാറി. പണി അറിയുന്നവരുണ്ട് തമിഴകത്ത് പടം പിടക്കാനെന്ന്, രാംകുമാർ കഥയെഴുതി സംവിധാനം ചെയ്ത രാക്ഷസൻ എന്ന ചിത്രം കണ്ടപ്പോൾ മനസ്സിലായി. എന്തൊരു ക്രാഫ്റ്റാണ് ഈ സംവിധയാകന്. തുടക്കംതൊട്ട് ഒടുക്കംവരെ ഒരേ സ്പീഡിൽ നാം ആ ചിത്രത്തിലേക്ക് വീണുപോവുകയാണ. ഒരിടത്തും ശ്വാസം അയക്കാനോ,, കണ്ണിമ മാറാനോ സംവിധായകൻ അനുവദിക്കുന്നില്ല.
ഒരു ശരാശരി മലയാള സിനിമകണാൻ തുടങ്ങിയാൽ ബോറടി മാറ്റാനായി നാം എത്രതവണ മൊബൈലിൽ നോക്കുമെന്ന്, കുട്ടനാടൻ ബ്ലോഗ് തൊട്ട് കായംകുളം കൊച്ചുണ്ണിവരെ കണ്ടവർക്ക് അറിയാം. എങ്ങനെ പ്രേക്ഷകനെ തീയേറ്ററിൽ പിടിച്ചിരുത്തണം എന്നതിന്റെ ബാലപാഠംപോലും അറിയാതെ, കോടികൾ തുലപ്പിച്ച് നിർമ്മതാക്കളെ പഞ്ഞിക്കിടുന്ന മലയാളത്തിലെ സംവിധാന പുംഗവന്മ്മാർ ഇമ്പോസിഷൻപോലെ കണ്ടുപഠിക്കേണ്ട ചിത്രമാണിത്.
സത്യത്തിൽ അറുപഴഞ്ചൻ കഥയാണ് ഈ പഠത്തിന്റെത്. ആൽഫ്രഡ് ഹിച്ച്കോക്ക് തൊട്ട് നമ്മുടെ ബി ഉണ്ണികൃഷ്ണൻവരെ പറഞ്ഞ് തേഞ്ഞുപോയ സീരിയൽ കില്ലറുടെ അടിസ്ഥാനമാക്കിയുള്ള സൈക്കോ ത്രില്ലർ. ചെറിയ പിഴവുകൊണ്ട് പാളിപ്പോകാവുന്ന ഈ ചിത്രത്തെ രചയിതാവുകൂടിയായ സംവിധയാകൻ രാംകുമാർ അവതരണ മികവുകൊണ്ട് വേറിട്ടതാക്കിയിരിക്കയാണ്. (കിംകിഡുക്കിന് കുറസോവയിൽ ഉണ്ടായ മകനെപ്പോലെ വലിയ വായിൽ സംസാരിക്കുന്ന മലയാള സംവിധായാകരെ നോക്കുക. ഒരു നല്ല പ്രമേയം കിട്ടിയാൽപോലും അവതരണ മികവുകൊണ്ട് എങ്ങനെ ഭംഗിയാക്കാമെന്ന് അവർക്ക് അറിയില്ല. മൊത്തം കുട്ടിച്ചോറാക്കി കൊടുക്കും.)ഒരിടത്തും കൈവിട്ടു പോകാതെ ഒതുക്കത്തോടെ ഒരു ഹൈപ്പർ ത്രില്ലിങ് എക്സ്പീരിയൻസ് കാഴ്ചക്കാരന് നൽകാൻ രാക്ഷസനിലൂടെ സംവിധായകൻ രാംകുമാറിനു കഴിഞ്ഞു. സംവിധായകന്റെ കഴിവിന് ലഭിക്കുന്ന അംഗീകാരമാണ് ഓർക്കാപ്പുറത്ത് തീയറ്ററിൽ ഉയരുന്ന കൈയടികൾ. ഹൊറർ-വയലൻസ് രംഗങ്ങൾ മടുപ്പിക്കുന്ന തീവ്രതയിൽ മുന്നിലെത്തിക്കാതെ പ്രേക്ഷകനിൽ അവയുടെ അനുഭവം സൃഷ്ടിക്കാനായത് സംവിധായകന്റെ വിജയമാണ്.
കഥയിലേക്ക് വന്നാൽ വിഷ്ണുവിശാൽ എന്ന യുവ നടൻ അവതരിപ്പിക്കുന്ന നായക കഥാപത്രം അരുൺ ഒരു അസിസ്റ്റന്റ് ഡയറക്ട്റാണ്. വർഷങ്ങളായുള്ള ഗവേഷണത്തിന്റെ ഫലമായി അയാൾ ഒരു സീരിയൽ കില്ലറിനെ കഥ ഉണ്ടാക്കിയെടുക്കുന്നു. ഇത് എത്ര നിർമ്മാതാക്കളോട് പറഞ്ഞിട്ടും ആരും എടുക്കുന്നില്ല. ഒടുവിൽ മറ്റ് വഴികൾ ഇല്ലാതെ കുടുംബത്തിന്റെ സമ്മർദപ്രകാരം അയാൾ പൊലീസിൽ ചേരുകയാണ്. പിതാവ് സർവീസിലിരുന്ന് മരിച്ചതിന്റെ ആശ്രിത നിയമനം.തനിക്ക് ഒരിക്കലും പൊരുത്തപ്പെടുപോകാനാവത്ത പൊലീസ് ജോലിയിൽ അയാൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങും, ഫ്യൂഡൽ മനോഭാവം ഇപ്പോഴും വിട്ടിട്ടില്ലാത്ത പൊലീസിന്റെ രീതികളുമെല്ലാം സംവിധായകൻ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്.
അങ്ങനെ ഇരിക്കയൊണ് പരമ്പര കൊലയാളിയെക്കുറിച്ചുള്ള സൂചനകൾ പൊലീസിനു കിട്ടുന്നതും അന്വേഷണം തുടങ്ങുന്നതും. ചെന്നൈ നഗരത്തെ നടുക്കിക്കൊണ്ട് സ്കൂൾ വിദ്യാർത്ഥികളായ പെൺകുട്ടികൾ ക്രൂരമായി കൊല്ലപ്പെടുകയാണ്. തന്റെ സിനിമക്കായി നടത്തിയ ഗവേഷണം ഇവിടെ അയാൾക്ക് പ്രയോജനപ്പെടുന്നു. ഇവിടെയാക്കെ അരുണിന്റെ ശത്രുവാകുന്നത് സ്വന്തം ഡിപ്പാർട്ട്മെന്റിന്റെ ഈഗോ തന്നെയാണ്. ഈ രണ്ടു ശത്രുക്കളെയും അയാൾ ഒരുപോലെ മറികടക്കുന്നത് ചിത്രത്തിൽ അങ്ങേയറ്റം സെൻസിബിളായി ചിത്രീകരിച്ചിരിക്കുന്നു. ഈ പടത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഈ യുക്തിഭദ്രതയാണ്. സാധാരണ ഇത്തരം പടങ്ങളിൽ കാണുന്നതുപോലുള്ള നായകന്റെ വീര പരിവേഷം ഇവിടെ കാണാനില്ല.ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ജോഷിയുടെ ഗോഡൗൺ ക്ലൈമാകസ് എന്ന് നാം കളിയാക്കുന്ന രീതിയിലുള്ള, അവസാനത്തെ സ്ഥിരം ഏറ്റുമുട്ടലിനോട് മാത്രമേ ഈ ലേഖകന്‍ വിയോജിപ്പുള്ളൂ.അതുപോട്ടെ.
മിഷ്ക്കിന്റെ സിനിമകളെ ഞെട്ടിക്കുന്ന വയലൻസ് ഈ പടത്തിൽ പലയിടത്തും കടന്നുവരുന്നുണ്ട്. പക്ഷേ അപ്പോഴും അതൊന്നും അറപ്പിക്കുന്ന രീതിയിലേക്ക് മാറുന്നില്ല.സ്കൂളുകളിൽ പെൺകുട്ടികൾ അദ്ധ്യാപകരാൽ ചൂഷണം ചെയ്യപ്പെടുന്ന രംഗമൊക്കെ ഭീതിയോടെ മാത്രമേ നിങ്ങൾക്ക് കാണാനാവൂ. ഈ സൈക്കോ ത്രില്ലർ മൂവിക്ക് ഉള്ളിലേക്ക് ഒരു ഫാമിലി സ്റ്റോറി കടത്തിവിടാൻ കഴിഞ്ഞത് പടത്തിന് വല്ലാതെ ഗുണം ചെയ്തിട്ടുണ്ട്. ഇൻസ്പെക്ടർ അരുൺ സ്വന്തം കസിൻ സിസ്റ്ററുടെ വികൃതമായ മൃതദേഹം മോർച്ചറിയിലേക്ക് കൊണ്ടുവരുന്ന രംഗങ്ങളൊക്കെ പ്രേക്ഷകർക്ക് നൊമ്പരമാവുന്നുണ്ട്.
രാക്ഷസനെ ഉഗ്രനാക്കി തീർത്തതിൽ എഡിറ്റിങ്ങും പശ്ചാത്തലസംഗീതവും ഒന്നിനൊന്നു മത്സരിച്ചു. മ്യൂസിക്ക് കൊണ്ട് ഭയം ജനിപ്പിക്കാനുള്ള ടെക്ക്നിക്ക് ശരിക്കും വർക്ക് ഔട്ട് ആയിട്ടുണ്ട്. ജിബ്രാന്റെ പശ്ചാത്തലസംഗീതത്തിന് സംവിധായകൻ സങ്കൽപിച്ച തലത്തിനപ്പുറത്തേക്ക് കാഴ്ചക്കാരനെ എത്തിക്കാൻ കഴിഞ്ഞു. സംഗീതത്തിനൊപ്പം കാണുന്നവരുടെ മനസും സഞ്ചരിച്ചുവെന്നത് ജിബ്രാൻ ചിട്ടപ്പെടുത്തിയ സംഗീതത്തിന്റെ വിജയമായി. പിഴവുകളില്ലാതെ രംഗങ്ങൾ എഡിറ്റു ചെയ്ത സാൻ ലോകേഷ് സിനിമയുടെ ത്രില്ലിങ് അനുഭവം ഇരട്ടിയാക്കി.അഭിനേതാക്കളെല്ലാം തന്നെ അവരുടെ ഭാഗം ഭംഗിയാക്കി. വിഷ്ണു വിശാൽ അതി നടനമില്ലാതെ ഇൻസ്പെക്ടർ അരുണിനെ വെള്ളിത്തിരയിലെത്തിച്ചു. ഒരു സംശയവും വേണ്ട ഭാവിയുടെ നടനാണ് ഇയാൾ. ഇളയദളപതിയും അജിത്തുമൊക്കെ ഇയാൾക്കുമേൽ ഒരു കണ്ണുവെച്ചോളൂ. അലക്സ് ക്രിസ്റ്റഫറും രാധാരവിയും നിഴൽകൾ രവിയും രാംദാസും വിനോദിനിയും നന്നായി.നായികയാണെങ്കിലും അമലാപോളിന് അധികമായൊന്നും ചെയ്യാനില്ലായിരുന്നു. സിനിമയിലെത്തിയ ബാലതാരങ്ങളുടെ അഭിനയവും മികച്ചതായി.
വാൽക്കഷ്ണം: നോക്കുക, ഇതൊരു ബ്രഹ്മാണ്ഡ ചിത്രമൊന്നുമല്ല. ചരുങ്ങിയ ചെലവ് ലളിതമായ ലൊക്കേഷൻ.ലോകം മുഴവൻ ചുറ്റിവരുന്ന ഗാനങ്ങളില്ല. ഭീകര സംഘട്ടനങ്ങളില്ല. മസ്തിഷ്ക്കത്തിൽ നിന്നല്ല ഹൃദയത്തിൽ നിന്നാണ് സംവധായകൻ കഥ പറയുന്നത്.എന്നിട്ടും ഈ സിനിമ വൻ വിജയമാവുകയാണ്. അതായത് പുതിഴ തമിഴ് സിനിമകൾ പഴയ മലയാള ചിത്രങ്ങളെ അനുകരിക്കയാണ്. പുതിയ മലയാള ചിത്രങ്ങളോ പഴയ തമിഴ് ചിത്രങ്ങളെയും. ചരിത്രം പ്രഹസനമായി ആവർത്തിക്കുമെന്ന് പറഞ്ഞത് എത്ര ശരിയാണ്.
Stories you may Like
- സിനിമയ്ക്ക് സാമൂഹിക മാധ്യമത്തിൽ മോശം റിവ്യൂ; ഒൻപത് പേർക്കെതിരെ കേസ്
- റാഹേൽ മകൻ കോര നിർമ്മാതാക്കളുടെ ആരോപണങ്ങൾ നിഷേധിച്ച് സ്നേക് പ്ലാന്റ്
- മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കും; വീണാ ജോർജ്
- പ്രേക്ഷകർ തീരുമാനിക്കുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമ; മമ്മൂട്ടി വസ്തുത പറയുമ്പോൾ
- 'അശ്വന്ത് കോക്ക് അടക്കം 7 യൂട്ഊബർമാർക്കെതിരെ കേസെടുക്കണം'
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍