'രണ്ട്' പാളിപ്പോയ സോഷ്യോ- പൊളിറ്റിക്കൽ മൂവി; ന്യൂജൻ സന്ദേശം എന്നൊക്കെയുള്ള പ്രചാരണം വെറും തള്ള്; ഇത് തൊലിപ്പുറമെയുള്ള മതവിമർശനം മാത്രം; വലിയ സാധ്യതയുള്ള ചിത്രത്തെ നശിപ്പിച്ച് സംവിധായകൻ സുജിത്ത് ലാൽ; നായകൻ വിഷ്ണു ഉണ്ണികൃഷ്ണന്റെത് മികച്ച പ്രകടനം; തിളങ്ങി രേഷ്മാ രാജനും

മറുനാടൻ മലയാളി ബ്യൂറോ
'മതത്തെക്കുറിച്ചല്ല മദത്തെക്കുറിച്ചാണ്' എന്ന ക്യാപ്ഷനുമായി 'രണ്ട്' എന്ന പടം അനൗൺസ് ചെയ്തപ്പോൾ തന്നെ ഈ ലേഖകനൊക്കെ ഞെട്ടിയിരുന്നു. കാരണം നമ്മുടെ ചലച്ചിത്രകാരന്മാർക്ക് ഏറെ പേടിയുള്ള ഒരു സാധനമാണ് ഈ മതവിമർശനം എന്നതുതന്നെ. തൊലിപ്പുറമെയുള്ള മതസൗഹാർദ സിനിമകൾ അല്ലാതെ, വിദേശ രാജ്യങ്ങളിൽ കാണുന്നതുപോലുള്ള ശക്തമായ ഒരു മതവിമർശന അല്ലെങ്കിൽ ആക്ഷേപഹാസ്യ ചിത്രം നമുക്ക് ഉണ്ടായിട്ടില്ല. പ്രബുദ്ധമെന്ന് നടിക്കുന്ന മലയാളിയുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മതബോധം എത്രയുണ്ടെന്ന് കാണിച്ചുതന്ന ശബരിമല സമരം നടന്ന നാടാണിത്. പക്ഷേ നമ്മുടെ മുഖ്യധാരാ സിനിമയിൽ അത്തരം വിഷയങ്ങൾ കടന്നുവരാറില്ല. മാത്രമല്ല 'ഈശോ' സിനിമാ വിവാദമൊക്കെ നോക്കുക. ഒരു ചലച്ചിത്രത്തിന്റെ പേരിന്റെ പേരിൽപ്പോലും സാമുദായിക ധ്രൂവീകരണം ഉണ്ടാവുന്നു. ആ കാലത്താണ് മതത്തെ ട്രോളിക്കൊണ്ട് ഒരു മലയാള സിനിമ ഇറക്കുന്നത് എന്നതും അത്ഭുദമായിരുന്നു.
അതായിരുന്നു, സുജിത്ത് ലാലിന്റെ സംവിധാനത്തിൽ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായ രണ്ട് എന്ന ചിത്രം. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 15 ടൈപ്പ് ചെയ്തപോലെ സ്്ക്രീനിൽ കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ജാതി, മതം, ലിംഗം, ജന്മസ്ഥലം തുടങ്ങി ഒന്നിന്റെ പേരിലും പൗരന്മാരോട് രാജ്യം വിവേചനം കാട്ടാൻ പാടില്ല എന്ന വിഖ്യാതമായ വാചകം ക്വാട്ട് ചെയ്തുകൊണ്ട്. മതേതരത്വത്തിനും സമത്വത്തിനും മാനവികതക്കും വേണ്ടി നിലകൊള്ളുന്ന ചിത്രമാണെന്നതും പ്രതീക്ഷ ഉയർത്തി. പക്ഷേ ഇതെല്ലാം ആദ്യ പത്തുമിനിട്ടുകൊണ്ട് തീർന്നു. കാതലില്ലാത്ത തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രശ്നം. പലയിടത്തും കല്ലുകടിയും, ലോജിക്കില്ലാത്ത രംഗങ്ങളും. രണ്ടാംപകുതിയിലൊക്കെ സാമന്യം നല്ല ബോറടിയാണ് ചിത്രം നൽകുന്നത്.
പാളിപ്പോയ പരീക്ഷണം
എന്തൊക്കെയോ പറയണമെന്നുണ്ട്, പക്ഷേ ഒന്നും എവിടയെും എത്തുന്നുമില്ല. രണ്ട് എന്ന ചിത്രത്തെ ഒറ്റവാക്കിൽ അങ്ങനെ പറയാം. ഒന്നാണ് എന്ന് പൊതുവെ നാം വാചകമടിക്കുമ്പോഴും മതകാലുഷ്യത്തിന്റെ ഭാഗമായി നമ്മൾ രണ്ടാണ് എന്നും, അത് മറികടക്കണമെന്നുമാണ് ചിത്രം ഉദ്ദേശിക്കുന്നത്. പക്ഷേ അത് പറഞ്ഞ് ഫലിപ്പിക്കുന്നതിന് ആവശ്യമായ കഥാപശ്ചാത്തലം വികസിപ്പിക്കാനോ, വിശ്വസനീയമായി അവതരിപ്പിക്കാനോ സംവിധായകന് കഴിഞ്ഞില്ല.
അടിസ്ഥാനപരമായി ഈ സിനിമയും മതവിമർശനത്തിന്റെത് അല്ല. പകരം മതസൗഹാർദത്തിന്റെയാണ്. വിശ്വാസിയാണെങ്കിലും ലിബറലായ വാവ എന്ന ഓട്ടോ ഡ്രൈവുറടെ കഥയാണ് (വിഷ്ണു ഉണ്ണിക്കൃഷ്ണൻ) ചിത്രം പറയുന്നത്. അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക വരുമാനമാർഗമാണ് വാവ. ക്ലീഷെ ഇവിടെ തുടങ്ങുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലാണ് ഈ ഓട്ടോക്കാരൻ. ചെമ്പിരിക്ക എന്ന തന്റെ നാട്ടിലെ എല്ലാവരുമായും സൗഹൃദം കാത്തു സൂക്ഷിക്കുന്ന, ക്രിക്കറ്റിലും, കബഡിയിലുമൊക്കെ തകർക്കുന്ന വാവ സ്ഥലത്തെ പ്രധാന പയ്യൻ ആണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. വിശ്വാസിയാണെങ്കെിലും പതിവുപോലെ അനാചാരങ്ങളെ എതിർക്കുന്നുണ്ട് വാവ. ക്ഷേത്രത്തിന്റെ താഴികക്കുടം സ്വർണം പൂശണം എന്ന പറഞ്ഞപ്പോൾ അയാൾ എതിർക്കുന്നുണ്ട്. മറ്റ് സമുദായംഗങ്ങളുമായും അടുത്ത സൗഹൃദമുണ്ട്.
കെ.ജി.പി., കെ.എൻ.എൽ. എന്നിങ്ങനെ രണ്ട് പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പറ്റിയ പ്രധാന അബദ്ധവും അതുതന്നെ. ഒന്ന് ഒരു ഹിന്ദു പാർട്ടി. മറ്റേത് മുസ്ലിം പാർട്ടി. മറ്റൊരു പാർട്ടിയും ചിത്രത്തിലില്ല.
കേരളത്തിൽ എവിടെയാണ് ഇതുപോലെ ഒരു സ്ഥലം ഉള്ളത്. ഇടതുപക്ഷവും, കോൺഗ്രസുമൊന്നുമില്ലാതെ, സംഘപരിവാറും മുസ്ലീലീഗും നേരിട്ട് മുട്ടുന്ന ഏത് ഗ്രാമമാണ് കേരളത്തിൽ ഉള്ളത്. ആ അർഥത്തിൽ നോക്കുമ്പോൾ ചിത്രം കേരള വിരുദ്ധമാണ്. പള്ളികളിൽനിന്നുള്ള നിർദ്ദേശങ്ങൾ മാത്രം കേട്ട് ജീവിക്കുന്ന മുസ്ലീങ്ങളും, അമ്പലവും ശാഖയുമായി നടക്കുന്ന, തീരുമാനങ്ങൾ എല്ലാം പാർട്ടിക്ക് വിട്ടുകൊടുക്കുന്ന ഹിന്ദുക്കളും മാത്രമുള്ള കേരളം എന്ന ഒരു സ്ട്രോമാൻ ആർഗ്യുമെന്റാണ് ചിത്രത്തിന്റെ തിരക്കഥാ യുക്തി. എന്നിട്ട് ഈ രണ്ടിനെയും അടിച്ചോടിച്ച് 'ഫയൽവാൻ ജയിച്ചേ' എന്ന് കൊച്ചിൻ ഹനീഫ പറയുന്നപോലെ ചിത്രം അവസാനിക്കുന്നു. ദയനീയം എന്നല്ലാതെ എന്തു പറയാൻ.
മെച്ചപ്പെടുത്താൻ കഴിയുന്ന പ്ലോട്ടുകൾ
ഒരാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എങ്ങെനെയാണ് മറ്റൊരാളുടെ ജീവിതത്തെയും ബാധിക്കുന്നത് എന്നത് കാണിക്കുന്ന ബ്രില്ലന്റ് സ്ക്രിപ്റ്റിങ്ങ് ആയിരുന്നു നാം മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൊക്കെ കണ്ടത്. ഒരു മരണവീട്ടിലെ മെമ്പർക്ക് കിട്ടുന്ന അടി, നെല്ലിക്കാകച്ചവടക്കാരന് ഉണ്ടാകുന്ന നഷ്ടം എന്നിങ്ങനെ മാലകോർത്ത് പോകുന്ന സംഭവങ്ങൾ നോക്കുക. അതുപോലെ വികസിപ്പിക്കാവുന്ന പ്ലോട്ടുകൾ ഈ ചിത്രത്തിലും ഉണ്ടായിരുന്നു. ഹിന്ദുത്വവാദികളായ കുറേച്ചെറുപ്പക്കാർ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സ്ക്വാഷ് എന്ന കളി കണ്ടിരിക്കയാണ്. എന്താണ് ഈ കളിയുടെ പേര് എന്ന്പോലും അതിൽ കാര്യമായി ബഹളമുണ്ടാക്കുന്ന ആൾക്ക് അറിയില്ല. അതിൽ ഇന്ത്യ തോറ്റതിൽ ചടച്ച് പുറത്തിറങ്ങിയ സംഘി കാണുന്നത് ഒരു മുസ്ലിം ചെറുപ്പക്കാരൻ ഫോണിൽ നോക്കി ചിരിക്കുന്നതാണ്. ഇത് ഭാരതം തോറ്റതിന്റെ ആഹ്ലാദമാണെന്ന് തെറ്റിദ്ധരിച്ച് അവൻ ആ ചെറുപ്പക്കാരനെ മർദിക്കുന്നു. ഇത് ഗ്രാമത്തിലെ ഒരു വലിയ ക്രമസമാധാന പ്രശ്നമായി മാറുന്നു. അതുപോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്വേഷകരമായ സംഭവങ്ങൾ അവരുടെ നാട്ടിലും പ്രതിഫലിക്കാൻ തുടങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചന ചിത്രം നൽകുന്നുണ്ട്. പക്ഷേ ഈ സീനുകൾ വൃത്തിക്ക് ഡെവലപ്പ് ചെയ്ത് ഉള്ളിൽ തട്ടുന്ന രീതിയിൽ അവതരിപ്പിക്കാൻ ആയിട്ടില്ല.
വെറുപ്പും സംശയവും ഭയവും പതിയെ മനുഷ്യരിലേക്ക് പടരുന്നു. അതു തന്റെ കുടുംബത്തിലേക്കും സൗഹൃദത്തിലേക്കും വരെ എത്തിയെന്ന് വാവ തിരിച്ചറിയുന്നു. . അതിനിടയിൽ ഒരു പ്രത്യേക സാഹചര്യത്തിൽ വാവ തന്നെ വലിയൊരു സാമുദായിക പ്രശ്നത്തിനുള്ള കാരണമാകുന്നു. ആ പ്ലോട്ടും രസകരമാണ്. ഇടക്കിടെ ടോയിലറ്റിൽപോവുന്ന 'അസുഖമുള്ള' വാവ ഒരു ദിവസം പള്ളിയിലെ കക്കൂസിൽ എത്തിപ്പെടുന്നു. അത് വലിയ പ്രശ്നമാവുന്നു. വാവ ജയിലിൽ ആവുന്നു. ജയിലിൽനിന്ന് ഇറങ്ങിയ അയാൾ ഒരു വിഭാഗത്തിന്്് 'വാവാജി'യാവുന്നു. പക്ഷേ ഇത് ഭംഗിയായി കഴിഞ്ഞിട്ടില്ല. വലിയൊരു സാധ്യതയുള്ള സിനിമയെ നിശിപ്പിച്ചുവെന്നേ ഒറ്റവാക്കിൽ പറയാൻ കഴിയൂ.
തിളങ്ങിയത് വിഷ്ണുവും രേഷ്മരാജനും
ഇത്രയേറെ ഫാൾട്ടുകൾ ഉണ്ടായിട്ടും, ഈ ചിത്രത്തത്തെ ഹൊറിബിൾ എന്ന സ്റ്റാറ്റസിൽ നിന്ന് രക്ഷിച്ചത്, നായകൻ വിഷ്ണു ഉണ്ണികൃഷ്ണന്റെയും, നായിക രേഷ്മാ രാജന്റെയും പ്രകടനമാണ്. വാവയുടെ ഹർഷ സംഘർഷങ്ങളെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ വിഷ്ണു ഉണ്ണികൃഷ്ണന് കഴിഞ്ഞു. 'കട്ടപ്പനയിലെ ഋതിക് റോഷൻ' എന്ന ചിത്രത്തിൽ പ്രേക്ഷകരെ ചിരിപ്പിച്ച വിഷ്ണുവിന്റെ വേറിട്ട പ്രകടനമാണ് രണ്ടിലുള്ളത്. ടൈപ്പായി പോയില്ലെങ്കിൽ മലയാള സിനിമക്ക് ഒരു മുതൽകൂട്ടാണ് ഈ യുവ നടൻ. അതുപോലെ അങ്കമാലി ഡയറീസിനുശേഷം രേഷ്മാ രാജനെ ഇത്ര മനോഹരിയായി കാണുന്നത് ഈ ചിത്രത്തിലാണ്. ഇരുവരുടെ കോമ്പോസീനുകളാണ് മത-രാഷ്ട്രീയ രംഗങ്ങളേക്കാൾ ചിത്രത്തെ ആസ്വാദ്യമാക്കുന്നത്.
ഷാജഹാനായി എത്തിയ സുധി കോപ്പയെും നന്നായി. മുജീബായി എത്തിയ ഇർഷാദും കലാഭവൻ റ്ഹമാനും ഇടക്ക് ഓവറാക്കുന്നുണ്ട്. കെ.ജി.പി. എന്ന പ്രസ്ഥാനത്തിന്റെ നെടുംതൂണായ നളിനൻ എന്ന പ്രതിനായകനെയാണ് ടിനി ടോം അവതിരിപ്പിച്ചത്. ടിനിയുടെ മുൻകാലവേഷങ്ങൾ നോക്കുമ്പോൾ ഇത് നന്നായിട്ടില്ല. ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് ടിനി. മാലാ പാർവതി, മമിത ബൈജു, മറീന മൈക്കിൾ, മുസ്തഫ, ഗോകുലൻ എന്നിവരുൾപ്പെടുന്ന വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്. ഗാനവും പശ്ചാത്തലവും നന്നായിട്ടുണ്ട്.
പക്ഷേ തൊലിപ്പുറമെയുള്ള വിലയിരുത്തലുകൾ ഒന്നുമല്ലാതെ ആഴത്തിലുള്ള മതവിമർശനം ഒന്നും ഈ ചിത്രം നടത്തുന്നില്ല. അതുകൊണ്ടുതന്നെ 'മതത്തെക്കുറിച്ചല്ല മദത്തെക്കുറിച്ചാണ്' എന്ന ടാഗ്ലൈനിനോട് നീതി പുലർത്താനും ചിത്രത്തിന് കഴിഞ്ഞിട്ടില്ല.
വാൽക്കഷ്ണം: എടപ്പാൾ കൂട്ടയോട്ടമൊക്കെ ചിത്രീകരിക്കുന്നതിനാൽ സംഘികൾ മൊത്തം ഈ പടത്തിന് എതിരാവും. സ്വത്വഷുഡുക്കളും ഇരവാദികളും ഇസ്ലാമോഫോബിയ പരത്തുന്നേ എന്ന കരച്ചിൽ സോഷ്യൽമീഡിയയിൽ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. രണ്ട് എക്സ്ട്രീമുകളും ഒരുപോലെ എതിർക്കുന്ന ചിത്രമെന്ന അപൂർവത ഈ പടത്തിന് കിടക്കട്ടെ.
Stories you may Like
- ബിജെപിയിൽ നിന്നും സിപിഎമ്മിലെത്തിയ നേതാവ് മടങ്ങാൻ ഒരുങ്ങുന്നു
- സർക്കാരിന് കീഴിലെ ഒരു ചുമതലയും ഏറ്റെടുക്കില്ലെന്ന് ബി ഉണ്ണിക്കൃഷ്ണൻ
- മാധവിക്കുട്ടി മതം മാറിയ കഥ വീണ്ടും സാമൂഹ്യമാധ്യമങ്ങൾ ചർച്ചയാക്കുമ്പോൾ
- ബയോബബിൾ മോഡൽ ചിത്രീകരണത്തിന് സമ്മതമെന്ന് മറുനാടനോട് വിശദീകരിച്ച് ബി ഉണ്ണിക്കൃഷ്ണൻ
- അട്ടപ്പാടിയിലെ ആ വളവ് നിവർത്താൻ മുൻ ഐഎഫ്എസുകാരൻ വാഗ്ദാനം ചെയ്തത് രണ്ട് ഏക്കർ!
- TODAY
- LAST WEEK
- LAST MONTH
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- 'മനുഷ്യാവകാശത്തിന്റെ പേരിൽ മദനിയെ ന്യായീകരിച്ചതിൽ ലജ്ജിക്കുന്നു; മദനി അർഹിക്കുന്നയിടത്തു തന്നെയാണ് എത്തിച്ചേർന്നിരിക്കുന്നത്' എന്ന് ന്യൂസ് അവർ ചർച്ചയിൽ വിനു വി. ജോൺ; പിന്നാലെ വിനുവിനെ ടാർഗെറ്റു ചെയ്തു ഇസ്ലാമിസ്റ്റുകളും; വിനുവിനെ വിമർശിച്ച് മദനിയുടെ കുറിപ്പ്; പിന്നാലെ ഏഷ്യാനെറ്റ് അവതാരകനെതിരെ സൈബർ ആക്രമണവും
- മാതു പീപ് സൗണ്ട് ഇടാതെ ആ വീഡിയോ ഇടണം എന്നാണ് എന്റെ അഭിപ്രായം; ഞാൻ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചില്ല എന്നാണ് എന്റെ വേർഷൻ; ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ എന്നാണ് ഉപയോഗിച്ചത്; ലാൽ കുമാറിന്റെ വിശദീകരണത്തിന് പിന്നാലെ വീഡിയോ നീക്കം ചെയ്തു മാതൃഭൂമി
- റോയലായി സഞ്ജുവിന്റെ ഫൈനൽ എൻട്രി ആഘോഷമാക്കി മലയാളികൾ; 'ഫൈനലിൽ കളിക്കാൻ അവർക്ക് തന്നെയാണ് അർഹത' എന്ന് ഫാഫ് ഡ്യൂ പ്ലെസി പറഞ്ഞതിൽ കൂൾ ക്യാപ്ടനുള്ള കൈയടിയും; ഷ്വെയ്ൻ വോൺ ആദ്യ ഐപിഎൽ കപ്പുയർത്തുമ്പോൾ കേരളത്തിലെ അണ്ടർ 16 കളിക്കാരനായ സഞ്ജുവിന് ഇത് ഇതിഹാസത്തിനൊപ്പം എത്താനുള്ള അസുലഭ അവസരം
- ബ്യൂട്ടിപാർലറിന് മുന്നിൽ നിന്നും മൊബൈലിൽ സംസാരിച്ചു; മകളുടെ മുന്നിലിട്ട് യുവതിയെ തല്ലിച്ചതച്ച് പാർലർ ഉടമ: വീഡിയോ വൈറലായതിന് പിന്നാലെ കേസ് എടുത്ത് പൊലീസ്
- ക്വാളിഫയറിൽ കളി മറന്ന് ബാംഗ്ലൂർ; സീസണിലെ നാലാം സെഞ്ചുറിയുമായി പട നയിച്ച് ജോസ് ബട്ലർ; 60 പന്തിൽ 106 റൺസ്; 'റോയൽ' ജയത്തോടെ രാജസ്ഥാൻ ഐപിഎൽ ഫൈനലിൽ; നായക മികവുമായി വീണ്ടും സഞ്ജു; ബാംഗ്ലൂരിനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; ഞായറാഴ്ച കലാശപ്പോരിൽ ഗുജറാത്തിനെ നേരിടും; രണ്ടാം കിരീടത്തിലേക്ക് ഇനി ഒരു ജയത്തിന്റെ ദൂരം
- 12 അടി പൊക്കം; ഒരു വശത്ത് വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവും; എട്ട് ശിൽപികളുടെ മൂന്നര വർഷത്തെ പരിശ്രമത്തിനൊടുവിൽ വിശ്വരൂപം റെഡി: ലോക റെക്കോർഡ് ലക്ഷ്യമിട്ട് പണിത ശിൽപം അടുത്ത മാസം മോഹൻലാലിന്റെ വീട്ടിലെത്തും
- വിജയ് ബാബു ദുബായിൽ ഒളിവിലുള്ളത് ഉന്നതന്റെ സംരക്ഷണയിൽ; ഇന്റർപോളിന് അറസ്റ്റു ചെയ്യാൻ കഴിയാത്തതും ഈ ഉന്നതന്റെ സ്വാധീനത്താൽ; 30നു നാട്ടിലെത്തുമെന്ന് ഹൈക്കോടതിയിൽ പറഞ്ഞ പ്രതി വിമാന ടിക്കറ്റ് റദ്ദാക്കി വാക്കുമാറ്റാനും സാധ്യത; വിജയ് ബാബു എത്തിയാലുടൻ അറസ്റ്റെന്ന നിലപാടിൽ ഉറച്ച് കൊച്ചി കമ്മീഷണർ
- സംഭവ ബഹുലമായിരുന്നു ഈ വർഷം, ഇപ്പോൾ സമാധാനത്തിലാണെന്ന് അഭയ ഹിരൺമയിയുടെ പിറന്നാൾ ദിന പോസ്റ്റ്; വേദനയുടെ കാലം കഴിഞ്ഞു, ഇനി മനോഹര യാത്ര'യെന്ന് അമൃതയും ഗോപി സുന്ദറും പറയുമ്പോൾ ആശംസകളുമായി സോഷ്യൽ മീഡിയയും; അവർ രണ്ടാളും ഹാപ്പിയാണെങ്കിൽ പിന്നെന്ത് പ്രശ്നമെന്നും ചോദ്യം
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
- നിലത്ത് കിടത്തം ഉറക്കം കുറച്ചു; മീൻ ഉണ്ടെങ്കിലും ഉച്ചഭക്ഷണം കൈരളി റ്റിഎംറ്റി മുതലാളിക്ക് പിടിക്കുന്നില്ല; അവിയലും തോരനും അടങ്ങിയ വെജിറ്റേറിയൻ ഊണ് വേണ്ടേ വേണ്ട; സെല്ലിലെ സഹതടവുകാരൻ പിടിച്ചു പറി കേസിലെ പ്രതി; ജാമ്യ കാര്യത്തിൽ പ്രതീക്ഷ കൈവിടാതെ ഹുമയൂൺ കള്ളിയത്ത്; ബലമുള്ള കമ്പി നിർമ്മിച്ച ശതകോടീശ്വരൻ ജയിലിൽ അഴി എണ്ണുന്ന കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്