'പുഴു'വായി മമ്മൂട്ടിയുടെ പരകായ പ്രവേശം; അഭിനയത്തിന്റെ അക്ഷയഖനിയാണെന്ന് വീണ്ടും തെളിയിച്ച് മെഗാ സ്റ്റാർ; 'സൈലന്റ് ത്രില്ലർ' എന്ന് വിളിക്കാവുന്ന മലയാളത്തിലെ ആദ്യ ചിത്രം; നവാഗത സംവിധായിക രത്തീന കഴിവ് തെളിയിക്കുന്നു; വിനയാവുന്നത് ഓവർഡോസ് ജാതി പൊളിറ്റിക്സ്; 'പുഴു' ഒരു ചെറിയ ജീവിയല്ല!

എം റിജു
സ്വന്തം പെങ്ങളെയും അളിയനെയും ഒറ്റത്തല്ലിന് കൊന്നിട്ടശേഷമുള്ള ആ മുഖഭാവം ഒന്നു കാണണം. തന്നെ കൊല്ലാൻ വരുന്നത് ഒരുവേള സ്വന്തം മകനാണാ എന്ന് തോന്നുമ്പോളും ആ മുഖത്ത് വരുന്ന വല്ലാത്ത ഭാവമുണ്ട്. ഭീതിയും, നിസ്സംഗതയും, നിസ്സഹായതയുമെല്ലാം ചേർത്ത് അതുപോലൊന്ന് ചെയ്യാൻ അയാൾക്ക് മാത്രമേ കഴിയൂ. നാലു പതിറ്റാണ്ടുനീണ്ടുനിന്ന അഭിനയജീവിതത്തിൽ, ഏത് കള്ളിയിൽ ഉൾപ്പെടുത്താവുന്നതുമായ നാനൂറിലേറെ വേഷങ്ങൾ. ഇനിയെന്താണ് ഈ 70ാം വയസ്സിൽ ചെയ്യാനുള്ളത് എന്ന് ചോദിച്ചവരെ അത്ഭുദപ്പെടുത്തുകയാണ്, മമ്മൂട്ടി എന്ന പ്രായം കൂടുന്തോറും സൗന്ദര്യം കൂടിവരുന്ന ലോക മഹാത്ഭുദം!
അഭിനയത്തിന്റെ അക്ഷയഖനിയാണ് മമ്മൂട്ടിയെന്നും, ഇനിയും ഖനനം ചെയ്തിട്ടില്ലാത്ത ഒരുപാട് ഭാവങ്ങൾ തന്റെ മുഖത്ത് വിടരുമെന്നും ഒരിക്കൽ കൂടി തെളിയിയാണ് സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിൽ ഇറങ്ങിയ, നവാഗതയായ രത്തീന സംവിധാനം ചെത്ത 'പുഴു' എന്ന പുതിയ ചിത്രം.
ഇതുപോലെ ഒരു ചിത്രത്തിന് ഇമേജുകൾ നോക്കാതെ ഡേറ്റ് കൊടുത്ത ഈ സൂപ്പർതാരത്തെ സമ്മതിക്കണം. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം ഒരു വൃത്തികെട്ട പൂഴുതന്നെയാണ്. ശരിക്കും ഒരു ചൊറിയൻ പുഴു. അയാൾ ഒരു ടോക്സിക്ക് ഫാദർ ആണ്, അഴിമതിക്കാരനായ പൊലീസാണ്, കുലമഹിമയിലും ജാതിയിലും അഭിരമിക്കുന്നവനാണ്, ഭരണകൂടത്തിന്റെ ഒത്താശയോടെ ഭീകരത എക്സിക്യൂട്ടീവ് ചെയ്തിരുന്ന ആളാണ്...... അങ്ങനെ നെഗറ്റീവ് ടച്ചുകൾ ഒരുപാടുള്ള കഥാപാത്രം. ചിത്രത്തിന്റെ പലഭാഗത്തും മമ്മൂട്ടിയെ കുട്ടൻ എന്ന കഥാപാത്രത്തിന്റെ ചെപ്പക്കുറ്റിക്ക് ഒന്ന് കൊടുക്കാൻ പ്രേക്ഷകന് തോന്നിപ്പോവും. ചിലയടത്തുതോന്നും ചികിത്സ അർഹിക്കുന്ന ഒരു മനോരോഗിയാണ് അയാളെന്ന്, ചിലയിടത്ത് അയാളുടെ ദയനീയാവസ്ഥയിൽ സങ്കടം തോന്നും. അങ്ങനെ അഭിനയം കൊണ്ട് മമ്മൂട്ടി ശരിക്കും ആറാടുന്ന ചിത്രമാണിത്. നേരത്തെ വേണുവിന്റെ 'മുന്നറിയിപ്പ്' എന്ന ചിത്രത്തിൽ മമ്മൂട്ടി ഇതുപോലെ ഒരു നെഗറ്റീവ് നായകനെ ചിത്രീകരിച്ചിരുന്നു. പക്ഷേ അതിന്റെ ഒരു സാമ്യവും അനുകരണവരും വരാതെയാണ് അദ്ദേഹം ഈ കഥപാത്രത്തെ ചെയ്യുന്നത്. അതാണ് നടനം.
മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ബിൽഡപ്പുകൊണ്ട് മാത്രം രജിസ്റ്റർ ചെയ്യേണ്ട ഒരു സിനിമല്ല ഇത്. പൃഥ്വിരാജിന്റെ 'ജന ഗണ മന' പോലെ കൃത്യമായ രാഷ്ട്രീയം പറയുന്ന ചിത്രമാണിത്. പക്ഷേ ആ ജാതിരാഷ്ട്രീയം ഓവർഡോസ് ആയിപ്പോയി എന്നത് മാത്രമാണ് ചിത്രത്തിലെ പ്രശ്നവും.
കുട്ടൻ എന്ന കുലപുരുഷൻ
പരീക്ഷത്ത് രാജാവിന്റെ തക്ഷകൻ ദംശിച്ച പുരാണകഥയിൽനിന്നാണ് 'പുഴു'വിന്റെ ജനനം. മരണത്തെ തടുക്കാനായി ഒറ്റക്കൽ മണ്ഡപം കെട്ടി അതിന്റെ മുകളിൽ ഒളിച്ചിരുന്ന പരീക്ഷിത്തിനെ തക്ഷകൻ കൊത്തുന്നത് ഒരു പുഴുവായി എത്തിയാണ്. അതുപോലെ നമ്മുടെ ഉഗ്രപ്രതാപിയായ കുട്ടനെ കൊത്തുന്നതും നിസ്സാരനായ ഒരു 'പുഴു' തന്നെയാണ്.
ഏത് പുമ്പാറ്റയും പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ പുഴുവായിരുന്നുവെന്നതും മറന്നുപോകരുത്. നിങ്ങൾ പുഴു ആകണോ, പൂമ്പാറ്റയാകണോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ മനസ്സും ജീവിത വീക്ഷണവുമാണ്. നവാഗതയായ രത്തീനയുടെ ഈ ചിത്രം അവസാനിക്കുമ്പോൾ, പുഴു ഇഴഞ്ഞതിന്റെ അതേ അസ്വസ്ഥകൾ നിങ്ങളുടെ മനസ്സിലും അവശേഷിക്കും. തീയേറ്റർ വിട്ടാലുടൻ കഥ മറന്നുപോകുന്ന, തല്ലിപ്പൊളി പടങ്ങൾ കണ്ടുമടുത്ത മലയാളി സിനിമക്ക്, ശരിക്കും ഒരു ഉണർവ് നൽകുകയാണ് ഈ കൊച്ചു ചിത്രം. മമ്മൂട്ടി എന്ന നടന്റെ പരകായപ്രവേശമാണ് 'പുഴു'വിൽ കാണാനാവുക.
അടുപ്പക്കാരെല്ലാം കുട്ടൻ എന്നു വിളിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. കഥാപാത്രത്തിന്റെ യഥാർത്ഥ പേര് സിനിമയിൽ ഒരിടത്തും പറയുന്നില്ല. ഭാര്യ മരിച്ചതിൽ പിന്നെ മകൻ മാത്രമാണ് അയാളുടെ ലോകം. മകൻ എങ്ങനെ നടക്കണം, ഇരിക്കണം, എന്തിന് എങ്ങനെ പല്ലുതേക്കണം എന്നുവരെ തീരുമാനിക്കുന്നത് ഇയാളാണ്. ശരിക്കും ഒരു ടോക്സിക്ക് ഫാദർ. അയാൾ മകനെ ഒരിക്കലും ഫിസിക്കലായി ടോർച്ചർ ചെയ്യുന്നില്ല. ഒരു അടിപോലും അടിക്കുന്നില്ല. വല്ലാതെ ശബ്ദം ഉയർത്തിയും സംസാരിക്കുന്നില്ല. പക്ഷേ എന്നിട്ടും അയാൾ അവനെ അടക്കിഭരിക്കയാണ്. ആ ഫിയർ മോഡൊക്കെ മമ്മൂട്ടി അഭിനയിപ്പിച്ച് ഫലിപ്പിക്കുന്നത് കാണേണ്ടതാണ്.
കുലമഹിമയിൽ രമിക്കുന്ന നായകനാണ് ചിത്രത്തിൽ. പുറമെ അങ്ങനെ തോന്നിപ്പിക്കുന്നില്ലെങ്കിലും ഉള്ളിന്റെയുള്ളിൽ അയാൾ ശരിക്കും ഒരു കുല പുരുഷനാണ്. ബ്രാഹ്മണനായ അയാൾക്ക് മകൻ സഹപാഠിയുമായി ഭക്ഷണം പങ്കിടുന്നതോ കളിക്കുന്നതോ പോലും ഇഷ്ടമല്ല. ''നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതിൽ തെറ്റില്ല, പക്ഷേ അവർ തരുന്നത് നമുക്കാവശ്യമില്ലല്ലോ'' എന്ന അയാളുടെ ചോദ്യം പോലും എവിടെ നിന്നാണ് ഉണ്ടാകുന്നത് എന്നത് വ്യക്തമാണ്. ഇതോടൊപ്പം പൊലീസ് ഉദ്യോഗസ്ഥന്റെ അധികാരവും കൂടി ചേരുമ്പോൾ അയാൾ ശരിക്കും പ്രവിലേജ്ഡ് ആവുകയാണ്. അയാളുടെ ഓരോ പ്രവൃത്തിയിലും അതു കാണാം.
കുട്ടന്റെ ജാതി മനസ്സിന് പൊറുക്കാൻ പറ്റാത്ത തെറ്റാണ് സ്വന്തം സഹോദരി ചെയ്യുന്നത്. പാർവതി അവതരിപ്പിക്കുന്ന ഈ കഥാപാത്രം ഒരു ദലിതനായ നാടകകലാകാരനെ വിവാഹം കഴിച്ചത് അയാൾക്ക് താങ്ങാൻ കഴിയുന്നില്ല. അതോടോപ്പം മറ്റൊരു കാര്യം കുടി സംഭവിക്കുന്നു. അരോ അയാളെ കൊല്ലാൻ പിന്തുടരുന്നു. രണ്ട് വധശ്രമങ്ങളിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നതോടെ അയാൾ ശരിക്കും വിഭ്രാന്തിയിലാവുന്നു. ഒരു വേള വേട്ടക്കാരനായിരുന്നു അയാൾ ഇരായാവുന്നു. പ്രഷർ കുക്കറിന്റെ ശബ്ദംപോലും അയാളെ നടുക്കുന്നു. തളർന്നുകിടക്കുന്ന അമ്മക്ക് മുന്നിൽ അയാൾ എല്ലാം പറഞ്ഞ് പൊട്ടിക്കരയുന്നു.
സൈലന്റ് ത്രില്ലർ
ഈ പടത്തിന്റെ മേക്കിങ്ങാണ് ഏറെ സവിശേഷം. കഥാപാത്ര ഡീറ്റേയിലിങ്ങിലേക്ക് അധികം പോകാതെയുള്ള ന്യുജൻ ശൈലിയാണ് ചിത്രം പിന്തുടരുന്നത്. പതിയെ സഞ്ചരിക്കുന്ന ഒരു ത്രില്ലർ എന്നു പറയാം. അരിച്ച് നീങ്ങുന്ന ഒരു പുഴവിനെപ്പോലെ സിനിമയും പതുക്കെ നമ്മുടെ തലച്ചോറിലേക്ക് അരിച്ചെത്തുകയാണ്.
സിനിമയിലെ ഞെട്ടിക്കുന്ന മറ്റൊരു കഥാപാത്രം അപ്പുണ്ണി ശശി ചെയ്ത കുട്ടപ്പൻ എന്ന നാടകനടനാണ്. കറുത്ത നിറമുള്ള കുട്ടപ്പൻ ഭാര്യാസഹോദരനിൽ ഏറ്റുന്ന വെറുപ്പ് ചില്ലറയല്ല. അകറ്റിനിർത്തിയ ഭാര്യാഗൃഹത്തിന്റെ അകത്തളത്തിലേക്ക് ചങ്കൂറ്റത്തോടെ കടന്നുചെല്ലുന്നുണ്ട് കുട്ടപ്പൻ. അവിടടെയാർക്കും തങ്ങളെ വേണ്ട എന്ന തിരിച്ചറിവ് ലഭിക്കുന്ന അയാൾ ഭാര്യയുടെ കൈ പിടിച്ച് അഭിമാനത്തോടെ തല ഉയർത്തിയാണ് ഇറങ്ങിപ്പോരുന്നത്. അപ്പുണ്ണി ശശിയുടെ കരിയർ ബെസ്റ്റ് ആണ് ഈ ചിത്രം. കുട്ടപ്പന്റെ ഭാര്യയായെത്തിയ പാർവതിയും, മാസ്റ്റർ വാസുദേവും, രമേഷ്കോട്ടയവും ഇന്ദ്രൻസും കുഞ്ചനുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഹർഷദ്, ഷർഫു, സുഹാസ് എന്നിവർ ചേർന്നെഴുതിയ തിരക്കഥ സിനിമയുടെ നട്ടെല്ലാണ്. തേനി ഈശ്വറിന്റെ ക്യാമറയും ജേക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും സിനിമയിലെ അസുഖകരമായ കാഴ്ചകൾക്ക് ബലമേകുന്നു.
ഓവർഡോസ് പൊളിറ്റിക്സ്
പക്ഷേ ഈ ചിത്രത്തിന്റെ ഗതിമാറ്റുന്നതായി തോന്നിയത് ചിത്രം ഉയർത്തുന്ന ഓവർഡോസ് പൊളിറ്റിക്സാണ്. ജാതിരാഷ്ട്രീയം, പാട്രിയാർക്കൽ സമൂഹം, ഭരണകൂട ഭീകരത, എന്നിവയൊക്കെ കഥയിൽ സ്വാഭാവികമായി കലരുന്നതിന് പകരം, പലയിടത്തും ഈ ആശയം പറയാൻ വേണ്ടി കഥയുണ്ടാക്കിയതായി തോന്നിയിട്ടുണ്ട്്. 'ജന ഗണ മന' എന്ന പൃഥ്വിരാജ് ചിത്രത്തിനും ഇതേ പൊളിറ്റിക്സിന്റെ ഓവർഡോസ് പ്രകടമായിരുന്നു.
'പുഴുവിലെ' ഒരു രംഗം നോക്കുക. നായകനായ കുട്ടൻ, ദലിതനെ വിവാഹം കഴിച്ച തന്റെ സഹോദരി, താൻ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിൽ താമസിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ ഏറെ അസ്വസ്ഥനാവുന്നു. അയാൾ ഉടനെ ഫ്ളാറ്റ് സെക്രട്ടറിയായ നെടുമുടി വേണു അവതിരിപ്പിച്ച കഥാപാത്രത്തെക്കണ്ട് ചോദിക്കയാണ്, '' ഈ ഫ്ളാറ്റ് നമ്മുടെ അൾക്കാർക്ക് മാത്രമേ കൊടുക്കു എന്നാണെല്ലോ പറഞ്ഞത്''- കേരളത്തിലെ സാമൂഹിക സാഹചര്യങ്ങൾ നോക്കുമ്പോൾ എത്ര അയഥാർഥ്യമായ കാര്യമാണിത്. കേരളത്തിൽ എവിടെയെങ്കിലും ബ്രാഹ്മണർക്ക് മാത്രമായി ഫ്ളാറ്റുകൾ ഉണ്ടോ. ജനസംഖ്യയിൽ ന്യൂനപക്ഷമായ ഈ സമുഹം പൊതുവെ ഫ്ളാറ്റുകളിൽ താമസിക്കാൻ താൽപ്പര്യപ്പെടുന്നവർ പോലുമല്ല. കൽപ്പാത്തി അഗ്രഹാരത്തിൽ ഒക്കെ പോയാൽ അറിയാം, യുവാക്കൾ എല്ലാം വിദേശത്ത് ജോലിതേടി പോയതോടെ വൃദ്ധ സദനങ്ങൾക്ക് സമാനമാണ് അവിടം. പക്ഷേ ചിത്രം മുബൈയിലൊക്കെ മുസ്ലീങ്ങൾക്ക് വാടകക്ക് വീടുകിട്ടാനില്ലാത്തതുപോലെയുള്ള ഒരു പൊളിറ്റിക്സ് കേരളത്തിലേക്ക് കൊണ്ടുവരികയാണ്.
ഒരു അപ്പാർട്ട്മെന്റ് സമുച്ചയം ആകെ സ്വജാതീയമായി നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു ബ്രാമൺ കമ്മ്യുണിറ്റി പവർ കേരളത്തിൽ എവിടെയാണുള്ളത്. ജനസംഖ്യ കുത്തനെ ഇടിയുന്ന ഒരു സമൂഹമാണത്. മറക്കുടയെടുത്തുള്ള ഫോട്ടോഷൂട്ട് തൊട്ട്, വിവാഹ രജിസ്ട്രേഷന് പോയ മിശ്ര വിവാഹിതരോട് 'കാക്ക തേങ്ങപ്പൂൾ കൊത്തിയത് പോലെ' എന്നു മുഖത്തു നോക്കി പറയുന്ന സർക്കാർ ഉദ്യോഗസ്ഥർവരെയുള്ള പല സീനുകളും ജാതീയമായ ഇങ്ങനെ പ്രോപ്പാഗാണ്ടക്ക് വേണ്ടി കഷ്ടപ്പട്ട് ഉണ്ടാക്കിയപോലെ തോനുന്നുണ്ട്. ഏറ്റവും രസം ബ്രാഹ്മണ സമുദായത്തിൽനിന്ന് യാതൊരു ജാതിബോധുമില്ലാതെ, ദലിതനായ കലാകാരനെ പ്രേമിച്ച് വിവാഹം കഴിച്ച ഭാര്യക്കൊപ്പം ഇരുന്നുകൊണ്ടാണ്, സമൂഹം മാറില്ല എന്ന ഡയലോഗൊക്കെ നാടകക്കാരൻ പറയുന്നത്!
സത്യത്തിൽ കേരളീയ പൊതു സമുഹത്തിൽ മറഞ്ഞു കിടക്കുന്ന ഒന്നാണ് ജാതി. അത് പ്രകടമായി പറയാൻ പഴയതുപോലെ ആളുകൾക്ക് മടിയാണ്. പക്ഷേ ഈ സിനിമ പറയുന്നത് കറുത്തതിന്റെ പേരിലും ജാതിയുടെപേരിലും സർക്കാർ ഉദ്യോസ്ഥർ തൊട്ട്, വീട്ടുടമവരെ വിവേചനം കാട്ടുമെന്നാണ്. ദുരഭിമാനക്കൊലപോലുമുണ്ട്. ആ അർഥത്തിൽ തീർത്തും റിഗ്രസ്സീവായ, അമാനവികമായ, സമൂഹത്തെ പിന്നോട്ട് വലിക്കുന്ന ഒരു പൊളിറ്റിക്സാണ് ചിത്രം മുന്നോട്ടുവെക്കുന്നത്. അവസാനം പ്രതീക്ഷിച്ചപോലെ അത് ഒരു ഇസ്ലാമോഫോബിയ ചാപ്പയിൽ അവസാനിക്കുകയും ചെയ്യുന്നുണ്ട്.
നായകനായ കുട്ടൻ അയാളുടെ മസ്തിഷ്ക്കത്തിലേക്ക് ചെറുപ്പം മുതലേ അടിച്ചേൽപ്പിക്കപ്പെട്ട ജാതിയുടെയും മതത്തിന്റെയും ഇരയാണ് സത്യത്തിൽ. അത് കൃത്യമായി ചിത്രീകരിക്കാൻ സിനിമക്കാവുന്നില്ല. അതാണ് ഈ പടത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തിൽവന്ന പരാജയം. ഒരു സിനിമ എന്ന രീതിയിൽ പുഴുവിനെ അഭിനന്ദിക്കുമ്പോഴും അത് ഉയർത്തുന്ന ടോക്സിക്കായ രാഷ്ട്രീയം കാണാതിരിക്കാൻ ആവില്ല.
വാൽക്കഷ്ണം: ബ്രാഹ്മണിക്കൽ ഹെജിമണി, ബ്രാഹ്മണിക്കൽ പാട്രിയാർക്കി എന്നൊക്കെ പറഞ്ഞ് വലിയ ബഹളങ്ങൾ ഉണ്ടാക്കുന്ന സ്യൂഡോ ബുജികൾക്ക്, അതി ഗംഭീരമായ ഊർജം പകരുന്ന ഒരു സിനിമയാണ് ഇത്. പെടോൾ ഒഴിച്ചുകൊണ്ട് തീ കൊടുത്താനാവില്ല എന്ന് പറഞ്ഞതുപോലെ, എവിടെയും ജാതിയുണ്ടെന്ന് ആരോപിച്ചുകൊണ്ട് ജാതി നിർമ്മാർജനം നടപ്പാവില്ല. പുരോഗമനം എന്ന പേരിൽ എടുത്ത ചിത്രം പക്ഷേ ഈ ആംഗിളിൽ പിന്തിരിപ്പനായിപ്പോവുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഏക്നാഥ് ഷിൻഡെയും 21 എംഎൽഎമാരും സൂറത്തിലേക്ക് മുങ്ങിയതോടെ ഉദ്ധവ് താക്കറെയുടെ മനസ്സിടിഞ്ഞു; ആത്മവിശ്വാസം നഷ്ടപ്പെട്ട് രാജിക്ക് ഒരുങ്ങിയത് രണ്ടുവട്ടം; ഉപദേശിച്ച് പിന്തിരിപ്പിച്ചത് ശരദ് പവാറെന്നും സൂചന
- ഉടമസ്ഥൻ പെട്ടി തുറന്നപ്പോൾ 40 ലക്ഷത്തിന്റെ കറൻസി അപ്രത്യക്ഷം; ബന്ധുക്കളെ ബന്ദിയാക്കി വിലപേശി ഇടനിലക്കാരനെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുത്തി; കാസർകോട് കുമ്പളയിലെ പ്രവാസി യുവാവിന്റെ കൊലപാതകത്തിന് കാരണം ഡോളർ കടത്തിലെ ചതി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
- പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കവർ ചെയ്യാൻ കൈരളിയിൽ നിന്നും എത്തിയത് മൂന്ന് പേർ, ദേശാഭിമാനിയിൽ നിന്നും രണ്ടു പേരും; കൽപ്പറ്റ സംഭവത്തിലെ ക്ഷീണം തീർക്കാൻ തലസ്ഥാനത്ത് സതീശനെ പൂട്ടാൻ ശ്രമം; നീക്കം കൈയോടെ പൊളിച്ച് പ്രതിപക്ഷ നേതാവും
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- റോഡിലേക്ക് പിടിച്ചുതള്ളിയും കാൽ ഉയർത്തി അടിവയറ്റിൽ ചവിട്ടിയും കയ്യിൽ കടന്നുപിടിച്ച് റോഡിലൂടെ വലിച്ചിഴച്ചും അതിക്രമം; ഡിവൈഎഫ്ഐ പ്രവർത്തകരെ പിന്തിരിപ്പിക്കാതെ മന്ത്രി മുഹമ്മദ് റിയാസ്; തനിക്ക് വധഭീഷണിയെന്ന് മഹിള കോൺഗ്രസ് പ്രവർത്തക ദീപ അനിലിന്റെ പരാതി
- സംഘപരിവാർ നേതാക്കളുടെ വിദ്വേഷ പ്രസംഗം പുറത്തുവിട്ടു; ആൾട്ട് ന്യൂസ് സഹ സ്ഥാപകനെ പഴയ ട്വീറ്റിന്റെ പേരിൽ കുടുക്കി ഡൽഹി പൊലീസ്; ടീസ്റ്റക്കും ആർ ബി ശ്രീകുമാറിനും പിന്നാലെ ഒരു പ്രതികാര നടപടി കൂടി; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും സിപിഎമ്മും
- കലാപകാരികൾ പാഞ്ഞെടുക്കുന്നത് കണ്ട് മോദിയെ വിളിച്ചു ഇസ്ഹാൻ ജാഫ്രി; ഏതാനും മിനുട്ടുകൾക്കകം ആ എംപി വെട്ടിക്കൊല്ലപ്പെടുന്നു; ഫോൺ റെക്കോർഡുകൾ അപ്രത്യക്ഷമായി; സാക്ഷികൾ ഒന്നൊന്നായി കൂറുമാറി; ഇപ്പോൾ സുപ്രീം കോടതിയിൽ വാദി പ്രതിയായി; ടീസ്റ്റ, ശ്രീകുമാർ സഞ്ജീവ് ഭട്ട്... ബിജെപി വേട്ടയാടുന്ന ത്രിമൂർത്തികളുടെ കഥ!
- പത്തുവർഷമായി സന്തതസഹചാരി; ഉണ്ണിയെന്ന് പേരിട്ട് നായയെ പരിപാലിച്ചത് സ്വന്തം മകനെപ്പോലെ; കുളിമുറിയിൽ യജമാനൻ ചലനമറ്റു കിടന്നപ്പോൾ മൂകസാക്ഷിയായി അവൻ വാതിൽപ്പടിയിൽ; നാടിന്റെ നൊമ്പരമായി ആ വളർത്തുനായ
- പള്ളിയിൽ പോയ യുവതി മടങ്ങി എത്തിയില്ല; മകളെ കാണാനില്ലെന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി പിതാവ്; ലിയയുടെ വാർത്ത കേട്ട് പൊട്ടിക്കരഞ്ഞ പിതാവിനെ കണ്ട് കണ്ണീരോടെ പൊലീസുകാരും
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്