റോഡ്ഗോൾഡ് സെൽവൻ! മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ നിരാശാജനകം; ത്രില്ലടിപ്പിക്കുന്ന സീനുകൾ തീരെ കുറവ്; നാടകം പോലെ ബോറാക്കി പ്രകാശ്രാജും ജയറാമും പാർഥിപനുമെല്ലാം; മമ്മൂട്ടിയെ പോലെ പ്രായം പിടിച്ചുനിർത്തി ഐശ്വര്യാ റായ്; വിക്രം ഗസ്റ്റ് റോൾ പോലെ; ആകെ നന്നായത് ജയം രവി മാത്രം; പൊന്ന് പ്രതീക്ഷിച്ചെത്തിയവർക്ക് കിട്ടിയത് പിച്ചള
എം റിജു
മിന്നുന്നതെല്ലാം, പൊന്നല്ല എന്ന ഉപമയുടെ പ്രയോഗം ബോധ്യപ്പെട്ട ദിവസമായിരുന്നു ഇന്ന്. ഇന്ത്യൻ സ്പിൽബർഗ് എന്ന് വിശേഷിപ്പിക്കപ്പെട്ട മണിരത്നം 500 കോടിയുടെ ബജറ്റിൽ എടുത്തതെന്ന് പറയുന്ന ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയൻ സെൽവൻ'-1 എന്ന പിഎസ്-1 കണ്ടപ്പോൾ ഓർമ്മ വന്നത് ഈ ഉപമയാണ്. സിനിമയുടെ നിലവാരം വെച്ച് നോക്കുമ്പോൾ ഇതിനെ റോഡ്ഗോൾഡ് സെൽവൻ എന്നേ പറയാൻ കഴിയൂ. പൊന്ന് പ്രതീക്ഷിച്ച് എത്തിയ പ്രേക്ഷകർക്ക് കിട്ടിയത് വെറും പിച്ചള മാത്രമാണ്!
മലയാളത്തിലെ ഹിറ്റ്മേക്കേഴ്സിനെ പോലെ പ്രതിഭ എരിഞ്ഞ് തീർന്ന് ഒരു തമോഗർത്തം ആവുകയാണ്, 'നായകൻ' തൊട്ട് എത്രയോ സൂപ്പർ സിനിമകൾ ഒരുക്കിയ മണിരത്നവും എന്ന് വ്യസന സമേതം പറയേണ്ടി വരും. ഇന്ത്യയിൽ ഏറ്റവും കുടുതൽ ആരാധകരുള്ള ഈ സെലിബ്രിറ്റി സംവിധായകന് 90 കളിൽനിന്ന് ഇനിയും വണ്ടി കിട്ടിയിട്ടില്ല. ഇപ്പോഴും ദളപതിയുടെയും തിരുടാ തിരുടായുടെയും അതേ ടോൺ വച്ച് പാട്ടും കൂത്തും ഒരുക്കി ഒരു ചരിത്ര സിനിമയുടെ കൊലപാതകം നടത്തിയിരിക്കയാണ് നമ്മുടെ പ്രിയപ്പെട്ട സംവിധായകൻ. പൊന്നിയിൻ സെൽവൻ ആയി വന്ന ജയം രവി ഒഴികയുള്ള ഒരു താരവും ചിത്രത്തിൽ മികച്ചുനിന്നു എന്ന് തോന്നിയിട്ടില്ല.
എപ്പിക്ക് സിനിമകൾ എടുക്കുന്ന ഏതൊരു സംവിധായകനുമുന്നിലും ഇനിയുള്ള വെല്ലുവിളി ബാഹുബലിയുമായുള്ള താരതമ്യം ആയിരിക്കും. ഇവിടെ ബാഹുബലിയുടെ ഏഴ് അയലത്ത് എത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. നമ്മുടെ 'മരക്കാർ അറബിക്കടലിന്റെ സിംഹത്തോടാണ്' പി എസ് 1നെ ഉപമിക്കാൻ കഴിയുക. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടുപോലും ഇതിനേക്കാൾ എത്രയോ ഭംഗിയായാണ് ചിത്രീകരിക്കപ്പെട്ടത്.
ഒരുപാട്പേർ പട്ടിണികിടക്കുമ്പോൾ ഭക്ഷണം വേസ്റ്റാക്കുന്നത് വളരെ മോശമാണെന്നും ക്രിമിനൽ പ്രവർത്തിയാണെന്നും നാം പറയാറില്ലേ. അതുപോലെ, ഒരുപാട് പേർ സിനിമയിൽ ഒരു അവസരം കാത്തുനിൽക്കുമ്പോൾ, ഇത്രയും കോടികളുടെ ബജറ്റും സൗകര്യങ്ങളും ഉണ്ടായിട്ടും ഒരു നനഞ്ഞ പടക്കം എടുത്ത മണിരത്നവും ചെയ്യുന്നത് ശരിക്കും ഒരു ക്രിമിനൽ പ്രവർത്തനം തന്നെയാണ്.
ആരാണ് പൊന്നിയിൻ സെൽവൻ?
തമിഴ് ജനതുടെ രക്തത്തിൽ അലിഞ്ഞ കഥയാണ് പൊന്നിയിൽ സെൽവൻ. മഹാഭാരതവും, രാമായണവും പോലെയൊന്ന് എന്ന തരത്തിൽ ഉപമിക്കാൻ സാധിക്കുന്ന സൃഷ്ടിയാണ് ഈ നോവൽ. ഏഴ് പതിറ്റാണ്ട് മുമ്പ് കൽക്കി കൃഷ്ണമൂർത്തി എഴുതിയ നോവലിന്റെ മികവും ജനപ്രീതിയും കാരണം എംജിആർ ആണ് ഇത് ചിത്രമാക്കാൻ ആദ്യം ശ്രമിച്ചത്. പിന്നീട് ആ സ്വപ്നം പലരിലേക്കും പടർന്നു. എംജിആർ-ജെമിനി ഗണേശൻ എന്നിങ്ങനെ ആരംഭിച്ച സ്റ്റാർ കാസ്റ്റിങ്ങ് കാലക്രമേണ രജനികാന്ത്, കമൽഹാസൻ, വിജയ്, മഹേഷ്ബാബു എന്നിങ്ങനെ പേരുകൾ മാറി മാറി വന്നു. വർഷങ്ങളായി ആരാലും സാധിക്കാതിരുന്നത് ഒടുവിൽ മണിരത്‌നം യാഥാർത്ഥ്യമാക്കി മാറ്റിയപ്പോൾ താരനിര വീണ്ടും പുതുക്കപ്പെട്ടു.
ലോകചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഭരണം നിലനിർത്തിയ രാജവംശങ്ങളിൽ ഒന്നാണ് ചോള രാജവംശം. തകർച്ചയുടെ വക്കിൽ നിന്നും അത്യുന്നതിയിലേക്ക് ചോളവംശം എത്തിയതിന്റെ കഥയാണ് കൽക്കി എഴുതിയത്. പൊന്നിയൻ സെൽവൻ എന്നാൽ പൊന്നി നദിയുടെ (കാവേരി) മകൻ എന്നാണ് അർത്ഥം. രാജരാജചോഴൻ ഒന്നാമൻ എന്നറിയപ്പെട്ട ചോഴ സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായ അരുൺമൊഴി വർമ്മനെയാണ് ടൈറ്റിൽ സൂചിപ്പിക്കുന്നത്. പക്ഷേ, നോവലിലേയും ചിത്രത്തിലേയും പ്രധാന നായകൻ അരുൺമൊഴി വർമ്മനല്ല. തുടക്കം മുതൽ അവസാനം വരെ നിറസാന്നിധ്യമായി നിന്ന് കഥയെ നയിക്കുന്നത് കാർത്തി അവതരിപ്പിക്കുന്ന വന്തിയതേവനാണ്. നന്ദിനി, ആദിത്യ കരികാലൻ, അരുൺമൊഴി വർമ്മൻ, കുന്ദവൈ, പൂങ്കുഴലി തുടങ്ങിയവരും ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളാണ്. അവരെല്ലാം സിനിമയിലം വരുന്നുണ്ട്.
സുന്ദര ചോഴൻ എന്നറിയപ്പെടുന്ന പരാന്തക ചോഴൻ രണ്ടാമൻ രാജ്യം ഭരിച്ചിരുന്ന സമയത്താണ് കഥ ആരംഭിക്കുന്നത്. ചക്രവർത്തി കിടപ്പിലാക്കുന്നതോടുകൂടി രാജ്യത്തിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഉടലെടുക്കുന്നു. ചോഴസാമ്രാജ്യത്തിന്റെ പതനത്തിനായി പാണ്ഡ്യന്മാരും കരുക്കൾ നീക്കിയ സമയമാണത്. ഈ അവസരത്തിലാണ് അടുത്ത കിരീടാവകാശിയായ ആദിത്യ കരികാലൻ (വിക്രം) വന്തിയതേവൻ മുഖേന അച്ഛൻ സുന്ദര ചോഴനും, സഹോദരി കുന്ദവൈക്കും (തൃഷ) ദൂത് അയയ്ക്കുന്നത്. തന്റെ ദൗത്യത്തിനിടയിൽ രാജ്യത്തിന്റെ അവസ്ഥ വന്തിയതേവൻ നന്നായി മനസ്സിലാക്കുകയും വിവരങ്ങൾ കുന്ദവൈയെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതേസമയം ശ്രീലങ്ക പിടിച്ചെടുക്കാൻ നാവികസേനയുമായി പോയ സഹോദരൻ അരുൺമൊഴി വർമ്മനെ (ജയംരവി) തിരികെ വിളിക്കാനുള്ള കുന്ദവൈയുടെ സന്ദേശവും കൊണ്ട് വന്തിയതേവൻ വീണ്ടും യാത്രതുടരുകയാണ്. ഇതാണ് കഥാപരിസരം.
വികാരരഹിതമായ സിനിമ
ഒരു എപ്പിക്ക് സിനിമയുടെ യാതൊരു വികാരങ്ങളും ചിത്രത്തിലേക്ക് സന്നിവേശിപ്പിക്കാൻ സംവിധായകന് ആയിട്ടില്ല. കരികാലൻ ആയ വരുന്ന വിക്രത്തിന്റെ ഇൻട്രൊ സീനിൽ മാത്രമാണ് ഒരു രോമാഞ്ചം ഉണ്ടാകുന്നത്. വെറുതെ കഥയങ്ങനെ പഴഞ്ചൻ മോഡലിൽ പറഞ്ഞുപോവുകയാണ്. ആക്ഷൻ സീനുകൾ പോലും ശോകം. ബാഹുബലിയിലെ ഉണ്ടയേറ് ആവർത്തിക്കുന്നുമുണ്ട്. അവസാനത്തെ കപ്പൽഫൈറ്റിനൊക്കെ നമ്മുടെ അറബിക്കടലിലെ സിംഹത്തിനോടാണ് സാമ്യം.
കമൽഹാസന്റെ കിടിലൻ വോയ്സ് ഓവറിൽ വിക്രത്തിന്റെ ഇൻട്രോയുമായി ഒരു പ്രോമിസിങ്ങ് ആയ തുടക്കത്തിനുശേഷം ചിത്രം അങ്ങോട്ട് തണുത്തുപോവുകയാണ്. കാർത്തിയുടെ കരികാലന്റെ തോഴനാണ് ചിത്രത്തിന്റെ ഏറിയ ഭാഗവും അപഹരിക്കുന്നത്. മുട്ടിന് മുട്ടിന് പഴയ 'തിരുടാ തിരുടാ' സിനിമ മോഡലിൽ പാട്ടുകൾ കുത്തിത്തിരുകുന്നുണ്ടെങ്കിലും, കഥ ഉള്ളിൽ തട്ടുന്നില്ല. ഒന്നാം പകുതി മുഴവൻ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആണ്.
കഥാപാത്രങ്ങളെ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല എന്നതാണ് ഈ പടത്തിൽ പറ്റിയ എറ്റവും വലിയ പോരായ്മ. ചോള സാമ്രാജ്യവും -പാണ്ഡ്യരും തമ്മിലുള്ള കുടിപ്പക എന്ന മൊത്തത്തിൽ ഉള്ള ഒരു പുകയേ ഉള്ളൂ. ആര് ആരോടാണ് മുട്ടുന്നത് എന്ന് പ്രേക്ഷകർക്ക് മനസ്സിലാവുന്നില്ല. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധ വീരന്മാരിൽ ഒരാളാണ് വിക്രത്തിന്റെ കരികാലൻ. ആനയുടെ അന്തകൻ എന്ന രീതിയിലാണ് ആ പേരുതന്നെ ഉണ്ടായത്. നൂറ്റാണ്ടുകൾക്ക് കാവേരിക്ക് കുറുകെ അന്നത്തെ നിർമ്മാണ രീതിവെച്ച് അണക്കെട്ട് ഉണ്ടാക്കാൻ തക്ക ടെക്ക്നോളജി ഉണ്ടായിരുന്നവരാണ് ചോളന്മാർ. ഗംഗേ കൊണ്ട ചോളൻ എന്ന് നാം ക്ലാസിൽ പഠിക്കു രാജേന്ദ്ര ചോളനൊക്കെ സ്വന്തമായി ഒരു നേവി ഉണ്ടാക്കി ഗംഗാ സമതലംവരെ കീഴടക്കിയ വീരനാണ്. പക്ഷേ ബാഹുബലിയിൽ രാജമൗലിയൊക്കെ ചെയ്തപോലെ, ആരാണ് ശിവകാമി, എന്താണ് മഹിഷ്മതി സാമ്രാജ്യം എന്ന് കൃത്യമായി അടയാളപ്പെടുത്തിയശേഷം പ്രേക്ഷകനെ കഥയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ചിത്രത്തിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ സാധാരണ പ്രേക്ഷകർക്ക് ചിത്രത്തിന്റെ പല ഭാഗത്തും കഥ മനസ്സിലാവുന്നില്ല.
അട്ടർ വേസ്റ്റായ ഒന്നാം പകുതിക്ക് ശേഷം, ജയം രവിയുടെ പൊന്നിയിൽ സെൽവന്റെ വരവോടെ ചിത്രം ഒന്ന് ചൂടുപിടിക്കുന്നുണ്ട്. പിന്നെ എല്ലാം പഴേമട്ട്. രണ്ടു ഭാഗങ്ങൾ ഉള്ള ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്കുള്ള പ്രവേശനം എന്ന നിലയിലാണ് ചിത്രം അവസാനിക്കുന്നത്.
ആകെ നന്നായത് ജയം രവി
കൊമേർഷ്യൽ സിനിമയിൽ മികച്ച പ്രകടനം നടത്തുന്ന ഒരുപാട് താരങ്ങൾ ഈ ചിത്രത്തിൽ ഉണ്ടെങ്കിലും ആരും നന്നായിട്ടില്ല. പ്രകാശ് രാജ്, നാസർ, ശരത്കുമാർ, പാർഥിപൻ തുടങ്ങിയവർ ഒക്കെ ഫാൻസി ഡ്രസ് കോമ്പറ്റീഷനിൽ നിന്ന് വന്നപോലെ ഉണ്ട്. നമ്മുടെ ലാലിന്റെ പ്രകടനം ആണ് അസഹനീയം.
ജയറാം കോമഡിയെന്ന് പറഞ്ഞ് എന്തൊക്കെയോ കാട്ടി വെറുപ്പിക്കുന്നു. നാലുടാർവീപ്പ ഒന്നിച്ച് കെട്ടിയാലുള്ള ശരീരവുമായി നടൻ പ്രഭു ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയിൽ ഫുൾ ടൈം ഉള്ള വേഷമാണ് കാർത്തിക്ക് കിട്ടിയതെങ്കിലും ഒരു രംഗവും ഉള്ളിൽ തട്ടുന്നില്ല. ചില തമാശരംഗങ്ങൾ വളിപ്പുമാണ് താനും.
പക്ഷേ വിക്രം ഉള്ളത് മോശമാക്കിയിട്ടില്ല. ആദ്യ സീനുകളിൽ ഈ നടൻ മിന്നിക്കുന്നുണ്ട്. പക്ഷേ കഥാപാത്രം ആവട്ടെ ചിത്രത്തിൽ മുഴുവനായും വരുന്നില്ല. ഒരു ഗസ്റ്റ് ആർട്ടിസ്റ്റിന്റെ എക്സ്റ്റൻഡഡ് വേർഷനാണ് വിക്രത്തിന് കിട്ടിയത്. അന്യനിലൊക്കെ നാം കണ്ട വിക്രത്തിന്റെ മാസ്മരിക പ്രകടനത്തിന് അടുത്തൊന്നും കരികാല ചോളൻ എത്തിയിട്ടില്ല.
നമ്മുടെ മമ്മൂട്ടിയെപ്പോലെ പ്രായം കൂടുന്തോറും സൗന്ദര്യം വർധിച്ചുവരുന്ന അത്ഭുതമാണ്, ഐശ്വര്യ റായിയും. നാൽപ്പത്തെണ്ട് വയസ്സ് കഴിഞ്ഞും സൗന്ദര്യം കത്തി നിൽക്കയാണ്. ഈ പ്രായത്തിൽ നടിമാർ ഫീൽഡ് ഔട്ട് ആവുകയോ അമ്മ-ചേച്ചി വേഷത്തിലേക്ക് മാറുകയോ ചെയ്യുന്നത് പതിവായ ഒരു ഇൻഡസ്ട്രിയിലാണ് ലേഡി സൂപ്പർ സ്റ്റാർ ആയി ഐശ്വര്യ തലയുയർത്തി നിൽക്കുന്നത്. ഐശ്വര്യ റായിക്ക് വെല്ലുവിളി ഉയർത്താൻ പറ്റിയ കഥാപാത്രം ഒന്നുമല്ല ഇത്. പക്ഷേ ഉള്ളത് അവർ മോശമാക്കിയിട്ടില്ല.
ആദ്യ പകുതിയിൽ വിക്രമിനെയും ഐശ്വര്യറായിയെയും നോക്കിയിരുന്ന് സമയം കളയുകയാണ് പ്രേക്ഷകർ ചെയ്യുന്നത്. ഐശ്വര്യയുടെ മുന്നിലിട്ട്, നടൻ നാസറിനെ വെട്ടിക്കൊല്ലുന്ന ഒരു സീൻ മാത്രമാണ് ആദ്യപകുതിയിൽ ഒരു ഫീൽ നൽകുന്നത്. വിക്രം- ഐശ്വര്യാ കോമ്പോ ഒന്ന് ഡെവലപ്പ് ചെയ്തിരുന്നെങ്കിൽ ചിത്രത്തിന്റെ സ്ഥിതി മറ്റൊന്ന് ആവുമായിരുന്നു. അതുപോലെ മറ്റ് രണ്ട് നടിമാരും ആവറേജ് ആണ്. തൃഷയും ഐശ്വര്യ ലക്ഷ്മിയും. അത് അവരുടെ കുറ്റവുമല്ല. അവർക്ക് അത്രയേ ചെയ്യാൻ കഴിയൂ.
ഈ പടം കൊണ്ട് ആകെ ഗുണം കിട്ടിയിട്ടുള്ളത് പൊന്നിയിൻ സെൽവൻ ആയി വന്ന ജയം രവിക്ക് മാത്രമാണ്. ഒരിടത്തും മോശമായിട്ടില്ല. കുറച്ച്സീനുകൾ കൊണ്ട് തന്നെ സിനിമയുടെ നിയന്ത്രണം ജയം രവി ഏറ്റെടുത്ത് കഴിഞ്ഞു.
അതുപോലെ എ ആർ റഹ്മാന്റെ മ്യൂസിക്കും പഴയ പ്രതിഭയുടെ ലാഞ്ചന മാത്രമാണ്. മണിരത്നത്തെപ്പോലെ തന്നെ താൻ ജീവിക്കുന്നത് തൊണ്ണൂറുകളിൽ ആണെന്ന മിഥ്യാധാരണയോടെയാണ് റഹ്മാൻ മ്യൂസിക്ക് ചെയ്യുന്നത് എന്ന് തോനുന്നു.
വാൽക്കഷ്ണം: ആറാട്ടുപുഴ വേലായുധപ്പണിക്കരായി നമ്മുടെ സിജു വിത്സൻ ഉണ്ടാക്കിയ ഓളം പോലും ഈ ബ്രഹ്മാണ്ഡ ചിത്രത്തിലെ താരങ്ങൾക്ക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഒറ്റക്കുതിപ്പിന് കുതിരപ്പുറത്ത് കയറി പായുന്ന സിജുവിന്റെ ഊർജം ഏത് കരികാലനോടും കിടപിടിക്കുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍