കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
എം റിജു
''ജോഷി വീണ്ടും ചതിച്ച് ആശാനെ''- കോട്ടയം കുഞ്ഞച്ചനിൽ മമ്മൂട്ടി പറഞ്ഞ ഈ ഡയലോഗാണ്, നീണ്ട ഇടവേളക്കുശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ വന്ന പാപ്പൻ എന്ന പുതിയ ചിത്രം കണ്ടിറങ്ങിയപ്പോൾ ആദ്യം തോന്നിയത്. സുരേഷ് ഗോപി ആരാധകർ ഫേസ്ബുക്കിൽ എന്തെല്ലാം തള്ളി മറച്ചാലും, ചിത്രം എവിടെയും എത്തിയിട്ടില്ല. യാതൊരു ഫോക്കസുമില്ലാതെ, ഒരു പഴയ കില്ലർ കഥ പൊടി തട്ടിയെടുത്ത്, ജോഷിയുടെ പതിവ് ശൈലിയിൽ ചിത്രീകരിച്ച് വെച്ചിരിക്കുന്നു. പത്രം, ലേലം, വാഴുന്നോർ തുടങ്ങിയ ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന, പഴയകാല ഹിറ്റുകളുടെ ഏഴയലത്ത് എത്തില്ല ഈ ചിത്രം.
ഒരു ശരാശരി ജോഷി ചിത്രത്തിൽനിന്നും സുരേഷ് ഗോപി ചിത്രത്തിൽനിന്നും പ്രതീക്ഷിക്കുന്ന യാതൊരു ത്രില്ലും ഈ പടത്തിന് നൽകാൻ ആവുന്നില്ല. കന്നിമാസത്തിലെ നായ്്പ്പടപോലെ പാപ്പനും, കുറെ പൊലീസുകാരും തെക്ക് വടക്ക് ഓടുന്നുണ്ടെന്ന് മാത്രം. സാധാരണ തീപ്പൊരി ഡയലോഗുകളും, പഞ്ച് മറുപടികളും, ത്രസിപ്പിക്കുന്ന ആക്ഷനുമൊക്കെയാണ് ഒരു കൊമേർഷ്യൽ സുരേഷ് ഗോപി ചിത്രത്തിൽനിന്ന് നാം പ്രതീക്ഷിക്കുന്നത്. എന്നാൽ കാലം മാറിയതുകൊണ്ടാവണം പഴയതുപോലുള്ള അലറൽ ഡയലോഗുകൾ ഒന്നും ചിത്രത്തിലല്ല. പക്ഷേ ഉള്ളിൽ തട്ടുന്ന സംഭാഷണങ്ങളും ഇല്ല. ജോഷിയുടെ പതിവ് ഗോഡൗൺ ക്ലൈമാക്സിന് പകരം, ഒരു ഇലട്രിക്ക് ക്രിമിറ്റോറിയം ആക്കിയിരിക്കുന്നെന്ന് മാത്രം. തീയും വെടിയും ഇല്ലാതെ ജോഷിക്ക് ഒരു ക്ലൈമാക്സ് ഉണ്ടാക്കാൻ കഴിയില്ലെന്ന് തോനുന്നു!
രണ്ടേമുക്കാൽ മണിക്കൂറുള്ള ചിത്രത്തിന്റെ ദൈർഘ്യവും പ്രശ്നമാവുന്നുണ്ട്. എഡിറ്റർ ഇല്ലെന്ന് തോന്നുന്നു. അതിനേക്കാളുമൊക്കെ പ്രശ്നമായി തോനുന്നത്, ഒരു സീരിയൽ കില്ലിങ്ങിന്റെ കൺഫ്യുഷൻ ഒന്നൊന്നായി കുരുക്കഴിക്കാൻ കഴിയത്തക്ക രീതിയിൽ വെൽ പാക്കഡ് അല്ല, ആർ ജെ ഷാനിന്റെ തിരക്കഥ എന്നതാണ്. രണ്ടാം പകുതിയിലൊക്കെ, ജാതിക്കൊലയും മറ്റുമായി അതങ്ങ് കാട് കയറുകയാണ്. ഈ തിരക്കഥവെച്ച് ജോഷിക്കെന്നല്ല, സ്പിൽബർഗിനുപോലും ഒന്നും ചെയ്യാൻ കഴിയില്ല. അവസാനം വില്ലന് നായകനോടുള്ള പ്രതികാരത്തിന്റെ കാരണമൊക്കെ അറിയുമ്പോൾ നാം നാണിച്ചുപോകും. ജയൻ, സോമൻ, സുകുമാരൻ കാലട്ടത്തിലെ യുക്തിയാണ്, തിരക്കഥാകൃത്ത് ഇവിടെ ഉപയോഗിക്കുന്നത്. അതും കണ്ട് ഇറങ്ങുമ്പോൾ മറ്റൊരു സുരേഷ്ഗോപിയുടെ തന്നെ ഒരു ഡയലോഗാണ് ഓർമ്മ വരിക, പഫ പുല്ലേന്ന്....!
ആവേശകരമായ തുടക്കം.. പിന്നെ
ഒരു സീരിയൽ കില്ലിങ്ങ് സിനിമയുടെ എല്ലാ ഉദ്യേഗങ്ങളും നിറച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. മലയാളത്തിലെ ഒരു സൂപ്പർ താരത്തെ കൊന്ന് ഒരു മരത്തിന് മുകളിൽ ചാക്കിൽ കെട്ടിത്തൂക്കിയതായുള്ള വാർത്തകൾ പുറത്തുവരുന്നതോടെയാണ്് പാപ്പന്റെ തുടക്കം. വൈകാതെ, മരിച്ചത് സൂപ്പർ താരമല്ല, അയാളുടെ ഡ്രൈവർ ആണെന്ന് വാർത്തകൾ വരുന്നു. ജനനേന്ദ്രിയങ്ങൾവരെ അടിച്ചൊടിച്ച്, മൃതദേഹം കത്തികൊണ്ട് വരഞ്ഞ് വികൃതമാക്കി, കാൽപ്പാദങ്ങളിൽ ചില നമ്പറും എഴുതിയാണ് ആ കൊല. തൊട്ടുപിന്നാലെ ഈ കേസ് അന്വേഷണ ടീമിലെ പൊലീസുകാരനും കൊല്ലപ്പെടുന്നു. അതോടെ അടുത്തകാലത്ത് ജയിലിൽനിന്ന് ഇറങ്ങിയ സീരിയൽ കില്ലർ ചാക്കോയാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
അവിടെയാണ് ഏബ്രഹാം മാത്യു മാത്തനെന്ന പഴയ സിഐയുടെ വരവ്. കാരണം മാത്തൻ എന്ന പ്രിയപ്പെട്ടവരുടെ പാപ്പന് മാത്രമേ, ചാക്കോ കുത്താൻ ഉപയോഗിക്കുന്ന, ഇരട്ടവായുള്ള കത്തിയെക്കുറിച്ചും, അയാളുടെ രീതിയെക്കുറിച്ചും കൂടുതൽ അറിയൂ. കേസിന്റെ അന്വേഷണച്ചുമതല പാപ്പന്റെ മകളായ വിൻസി ഏബ്രഹാമെന്ന ഐപിഎസുകാരിക്കാണ്. അപ്പനും മകളും തമ്മിൽ അമ്മയുടെ മരണത്തെ തുടർന്ന് സ്വരച്ചേർച്ചയില്ല. പക്ഷേ ഈ കൊലപാതക പരമ്പരയുടെ അനൗദ്യോഗിക അന്വേഷണത്തിനായി, മാത്തനെയും ടീമിൽ ഉയർന്ന പൊലീസ് ഉദ്യോഗസഥർ ഉൾപ്പെടുത്തുകയാണ്.
പതിഞ്ഞ താളത്തിൽ കഥ പറഞ്ഞുപോവുന്ന ശൈലിയാണ് പാപ്പനിലുള്ളത്. തുടക്കത്തിൽ കിട്ടിയ ഊർജം പക്ഷേ സിനിമക്ക് പിന്നീട് കിട്ടുന്നില്ല. അടിക്കടി ട്വിസ്റ്റുകൾ കൊടുക്കണം എന്ന തിരക്കഥാകൃത്തിന് എന്തോ നിർബന്ധം ഉള്ളപോലെ തോന്നുന്നുണ്ട്. ട്വിസ്റ്റുവേണ്ടി ട്വിസ്റ്റ് ഉണ്ടാക്കിയതിനാൽ പല രംഗങ്ങളിലും കൃത്രിമത്വമാണ്.
പകയും വാശിയും തുടർകൊലപാതകങ്ങളിലൂടെയുള്ള പകരം വീട്ടലുമൊക്കെയായി പടം കാടുയറിയങ്ങോട്ട് നീങ്ങുകയാണ്.
ജോഷിയും സുരേഷ് ഗോപിയും വിരമിക്കണം
സ്ക്രീനിൽ ജോഷിയെന്ന പേര് തെളിയുമ്പോൾ തന്നെ മലയാളികൾ കൈയടിച്ച ഒരു കാലം ഉണ്ടായിരുന്നു. മൂർഖനും, ന്യൂഡൽഹിയും, നായർസാബും, ജനുവരി ഒരു ഓർമ്മയും, ട്വന്റി-ട്വന്റിയുമൊക്കെ അടക്കം എത്രയെത്ര ഹിറ്റുകൾ. 1978 ടൈഗർ സലീം എന്ന ചിത്രത്തിൽ തുടങ്ങിയ സംവിധായക സപര്യ, കഴിഞ്ഞ 45 വർഷമായി തുടരുകയാണ്. അറുപതോളം ചിത്രങ്ങൾ ഏറെയും ഹിറ്റുകൾ. കൂടെയുണ്ടായിരുന്ന സംവിധായകർ ഒക്കെ ഫീൽഡ് ഔട്ട് ആയിട്ടും ജോഷി പിടിച്ചുനിന്നു. പക്ഷേ പാപ്പൻ അടക്കമുള്ള അദ്ദേഹത്തിന്റെ സമീപകാല വർക്കുകൾ നോക്കുമ്പോൾ, 70കാരനായ ജോഷി ഇനി സ്വയം വിരമിക്കയാണ് വേണ്ടത്. അദ്ദേഹം ചെയ്ത നല്ല സിനിമകളോടുള്ള ബഹുമാനം കൊണ്ടാണ് ഇത് പറയുന്നത്. ഇത്തരം ചവറ് പടങ്ങളുടെ സംവിധായകൻ ആയിട്ടല്ല, മലയാളത്തിന്റെ സ്പിൽ ബർഗായ ജോഷി ഓർമ്മിക്കപ്പെടേണ്ടത്.
തൊട്ട് മുമ്പ് ഇറങ്ങിയ 'പൊറിഞ്ചും മറിയം ജോസ്' എന്ന ചിത്രം ഒഴിച്ചാൽ സമീപകാലത്തെ ജോഷി ചിത്രങ്ങൾ എല്ലാം വൻ ദുരന്തങ്ങൾ ആയിരുന്നു. മോഹൻലാലിന്റെ ലോക്പാൽ, ജയറാമും സുരേഷ്ഗോപിയും നായകരായ സലാം കാശ്മീർ, ദിലീപിന്റെ അവതാരം എന്നിവയൊക്കെ ദേശീയ ദുരന്തങ്ങളായി പ്രഖ്യാപിക്കപ്പെടേണ്ട സിനിമകളാണ്. കാലം മാറുന്നതും, ആസ്വാദന നിലവാരത്തിൽ വരുന്ന മാറ്റവും ജോഷിയെപ്പോയെലുള്ളവർക്ക് മനസ്സിലാവുന്നില്ല. പുതിയ പിള്ളേർപോലും കൊറിയൻ വെബ്സീരീസ് കാണുന്ന ഇക്കാലത്താണ്, ഗോഡൗൺ ക്ലൈമാക്സിനെ പുതിയ കുപ്പിയിലാക്കി ജോഷി വരുന്നത്. സ്വരം നന്നാവുമ്പോൾ പാട്ടു നിർത്തുക എന്നത്, ഏതൊരു കലാകാരനെ സംബന്ധിച്ചും പ്രധാനപ്പെട്ടതാണ്.
അതുപോലെ തന്നെയാണ് സുരേഷ് ഗോപിയുടെ കാര്യവും. ഈ 63ാം വയസ്സിൽ ഇതുപോലെ ഒരു സാഹസം വേണ്ടിയിരുന്നില്ല. കമ്മീഷണറിലും, എകലവ്യനിലും, വടക്കൻ വീരഗാഥയിലും, ഇന്നലെയിലും, കളിയാട്ടത്തിലുമൊക്കെ നമ്മെ ഞെട്ടിപ്പിച്ച, ആ നടന വിസ്മയത്തിന്റെ പ്രേതമാണ് ഈ പടത്തിൽ എന്ന് തോന്നിപ്പോകും. സുരേഷ് ഗോപിയുടെ അടിപൊളി പെർഫോമൻസ് കാണാൻ വന്ന കട്ട ആരാധകർ പോലും ആ അളിഞ്ഞ, വികാരരഹിതമായ മുഖം കണ്ട് അമ്പരന്നു പോവുകയാണ്. രാഷ്ട്രീയത്തിൽ ഇറങ്ങി വെയിലുകൊണ്ട് നടന്നത്, അദ്ദേഹത്തിന്റെ ഫിസിക്കിനെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്ന് തോനുന്നു. ശരിയാണ്, ഈ പടത്തിലെ പാപ്പൻ ഒരു 55ന് മുകളിൽ പ്രായമുള്ള കഥാപാത്രമാണ്. അയാൾ ജരാനരകളും, ഒരു കൊലപാതകിയുടെ ആക്രമണത്തിന്റെ ഫലമായി ഒരുകൈക്ക് ക്ഷതം ഉള്ളവനും ആണ്. അയാൾ ഭരത്ചന്ദ്രനാവില്ലെന്ന് നമുക്ക് നന്നായി അറിയാം. പക്ഷേ മൊത്തത്തിൽ നായകന് ഒരു ചുണയും ചൊടിയും വേണ്ടേ. അല്ലെങ്കിൽ അത്തരം ഒരു കഥാപാത്രത്തെകൊണ്ട് സംഘട്ടന രംഗങ്ങൾ ഒന്നും ചെയ്യിക്കരുത്.
പക്ഷേ ഇവിടെ ഫ്ളാഷ് ബാക്കിലെ യൗവന കാലം കാണിക്കുമ്പോഴും, കുടവയറും, ഉറക്ക ക്ഷീണവും പ്രകടമായ, കൺപീലിക്ക് താഴെ കറുപ്പുവീണ മുഖമാണ് കാണാൻ കഴിയുന്നത്! ഈ 70ാം വയസ്സിലും മമ്മൂട്ടി തന്റെ ശരീരം സൂക്ഷിക്കുന്നത് നോക്കുക. സുരേഷ് ഗോപിയിലെ നടനെ വല്ലാതെ സ്നേഹിക്കുന്നതുകൊണ്ടാണ്, ഈ രീതിയിലുള്ള ചപല കഥാപാത്രങ്ങളെ ചെയ്യാതെ അദ്ദേഹം സ്വയം വിരമിക്കണം എന്ന് പറയുന്നത്. സുരേഷ് ഗോപി എന്ന് ഓർക്കുമ്പോൾ, കാമ്പുള്ള അദ്ദേഹത്തിന്റെ പഴയ കഥാപാത്രങ്ങൾ തന്നെയാണ് മനസ്സിലേക്ക് ഓടിവരേണ്ടത്. ഇത് അദ്ദേഹം അദ്ദേഹത്തോട് തന്നെ ചെയ്യുന്ന അതിക്രമമാണ്. നല്ല കഥയില്ലെങ്കിൽ ഇനി സിനിമ ചെയ്യില്ല എന്ന ഉറച്ച് നിലപാട് എടുക്കാൻ ഈ വലിയ നടന് കഴിയണം.
ഗോകുലിനും ഷമ്മിക്കും കൈയടിക്കാം
ഈ ചിത്രത്തിൽ ഒരു വലിയ താര നിരയുണ്ട്. പക്ഷേ പാപ്പനെപ്പോലെ തന്നെ നിരാശപ്പെടുത്തിയത്്, പാപ്പന്റെ മകളായി വന്ന നീത പിള്ള ചെയ്ത വിൻസി ഐപിഎസ് ഓഫീസറുടെ കഥാപാത്രമാണ്. എബ്രിഡ് ഷൈനിൽ 'പൂമരം' സിനിമയിൽ, പ്രേമത്തിലെ മലരിന് സമാനമായി യുവ ഹൃദയങ്ങളിൽ കൂടുകൂട്ടിയ നടിയാണ് നീത പിള്ള. പക്ഷേ ഈ പടത്തിൽ നീതയെ ഒരു പൊലീസ് ഓഫീസറായി ഫീൽ ചെയ്യുന്നില്ല. ആ കഥാപാത്രത്തിലൂടെയാണ് സിനിമയിലെ നിർണ്ണായക മുഹൂർത്തങ്ങൾ ചുരുളഴിയുന്നത്. പക്ഷേ ആ കഥാപാത്രത്തിന് വലിയ ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഒറ്റ നോട്ടത്തിൽ തന്നെ മിസ് കാസ്റ്റ് എന്ന് വ്യക്തം.
പഴയ സുരേഷ് ഗോപിയിൽ കണ്ടപോലുള്ള വോൾക്കാനിക്ക് ഫയർ ഉള്ള നടനാണ് മകൻ ഗോകുൽ സുരേഷ് എന്ന് നിസ്സംശയം പറയാം. ഇടതുകൈക്ക് ചലനശേഷിയില്ലാത്ത പാപ്പന്റെ വലംകൈയാണ് ചിത്രത്തിൽ ഗോകുൽ. ഇവർ തമ്മിലുള്ള കെമിസ്ട്രി രസകരമാണ്. പക്ഷേ അത് സിനിമയിൽ വികസിപ്പിച്ചില്ല. ഈ ചിത്രത്തിൽ തിളങ്ങിയ മറ്റൊരാൾ, ഷമ്മി തിലകനാണ്. ഒരു സൈക്കോ ക്രിമിനൽ ചാക്കോ ആയുള്ള ഷമ്മിയുടെ മാനറസിങ്ങൾ സമ്മതിക്കണം. 'ജന ഗണ മന'യിലെ അഡ്വക്കേറ്റിന്റെ വേഷവും ഇതും വെച്ച് താരതമ്യം ചെയ്താൽ അറിയാം, അയാളുടെ റേഞ്ച്. പിതാവ് തിലകനെ അനുകരിക്കാതെ ഷമ്മി സ്വന്തമായി ഒരു വ്യക്തിത്വം കണ്ടെത്തിയതുപോലെ, സുരേഷ് ഗോപിയെ അനുകരിച്ചും, ആ നൊസ്റ്റാൾജിയ വിറ്റുമല്ല ഗോകുൽ വളരേണ്ടത്. ഏതാനും സീനുകൾ കണ്ടാൽ തന്നെ അറിയാം. കഴിവുള്ള നടനാണ് അയാൾ. ആരും തള്ളിക്കയറ്റേണ്ട കാര്യമൊന്നുമില്ല. ഗോകുൽ തനിയെ കയറിവരും.
കനിഹയും, നൈല ഉഷയും സുരേഷ് ഗോപിയുടെ ജോഡികളായി വരുന്നുണ്ടെങ്കിലും രണ്ടുപേർക്കും കാര്യമായി റോൾ ഇല്ല. നന്ദു പൊതുവാൾ, വിജയരാഘവൻ, ടിനി ടോം തൊട്ടുള്ള വലിയ ഒരു നിര, സിബിഐ അഞ്ചാംഭാഗത്തിലെന്നപോലെ ഈ ചിത്രത്തിലും എന്തിനോ വേണ്ടിയെന്നോണം ഉണ്ട്. ആശാ ശരത്തിന് ശരിക്കും പെർഫോം ചെയ്യാനുള്ള വേഷമാണ് കിട്ടിയത്. അത് അവർ ഗംഭീരമാക്കിയിട്ടില്ലെങ്കിലും മോശമാക്കിയിട്ടില്ല. ചിത്രത്തിൽ ഒന്നോ രണ്ടോ ഗാനം ഉള്ളതുകൊണ്ട് ടോയിലറ്റിൽ പോവേണ്ടവർക്ക് ആശ്വാസമുണ്ട് എന്നേ പറയാൻ കഴിയൂ. ടെക്കനിക്കൽ ടീമിൽ ക്യാമറാൻ അജയ് ഡേവിഡ് കാച്ചപ്പള്ളിയുടെ വർക്ക് എടുത്തപറയേണ്ടതാണ്.
വാൽക്കഷ്ണം: ഭരതൻ, ഐ വി ശശി, തൊട്ട് സിബിമലയിൽവരെയുള്ള മലയാളത്തിലെ പോപ്പുലർ സിനിമാ സംവിധായകരെ എടുത്താൽ മനസ്സിലാവും, അവർക്കൊന്നും പുതിയ കാലത്തിന് അനുസരിച്ച് ചിത്രം എടുക്കാൻ കഴിഞ്ഞിട്ടില്ല. 90കളിലെ ലെജൻഡ്സായ സംവിധായകിൽ പലരും വെടി തീർന്നു. കെ മധു-എസ് എസ് സ്വാമി കൂട്ടുകെട്ടിൽ ഇറങ്ങിയ സിബിഐ അഞ്ചാഭാഗം അതുവരെയുള്ള സിബിഐ സീരീസിനെ പരിഹസിക്കുന്നത് ആയിപ്പോയി. സത്യൻ അന്തിക്കാടിന്റെ അവസാനം ഇറക്കിയ 'മകൾ' എന്ന ചിത്രവും ദുരന്തമായി. കാലത്തിന് അനുസരിച്ച് മാറിയതുകൊണ്ട് മാത്രമാണ്, മമ്മുട്ടിയും ലാലും പിടിച്ചുനിൽക്കുന്നതെന്ന്, ജോഷിയും സുരേഷ്ഗോപിയും മറക്കരുത്.
Stories you may Like
- വനിതകൾക്കും വോട്ടവകാശം; വീണ്ടും ഫ്രാൻസിസ് മാർപാപ്പ ചരിത്രം തിരുത്തുമ്പോൾ
- ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ ദുബായിലേക്ക്
- ക്രിസ്മസ് ദിനത്തിൽ സമാധാനം ഉയർത്തി പോപ്പ്
- ഏകീകൃത കുർബാനയെ എതിർക്കുന്നവർക്ക് മാർപ്പാപ്പയുടെ കർശന നിർദ്ദേശം
- ചലച്ചിത്ര നിരൂപണം സിനിമയെ മോശമായി ബാധിക്കില്ല: അജു വർഗീസ്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്