കൂട്ടിലടച്ച പഞ്ചവർണ്ണതത്ത! രമേഷ് പിഷാരടിയുടെ ആദ്യ സംവിധാന സംരംഭം ശുദ്ധ ചവറ്; ഇത് സിനിമയല്ല സ്കിറ്റുകളുടെ ഒരു സമാഹാരം മാത്രം; പ്രിയപ്പെട്ട പിഷാരടി നിങ്ങൾക്ക് ചാനലുകൾ വഴി കിട്ടിയ സ്വീകാര്യത ഇങ്ങനെ നശിപ്പിക്കരുതേ..
എം മാധവദാസ്
യൂ ടൂ ബ്രൂട്ടസ്! അനുഗ്രഹീത മിമിക്രി താരവും ടെലിവിഷൻ ആങ്കറുമൊക്കെയായി ശുദ്ധമായ നർമ്മത്തിലൂടെ നമ്മെ പൊട്ടിച്ചിരിപ്പിച്ച രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന ഒറ്റക്കാരണംകൊണ്ട് കയറിപ്പോയതാണ് 'പഞ്ചവർണ്ണതത്തക്ക്'.ആദ്യത്തെ അഞ്ചുമിനുട്ടു കഴിഞ്ഞപ്പോൾ തന്നെ മനസ്സിൽവന്നത് യൂ ടൂ ബ്രൂട്ടസ് എന്ന ഷേക്സ്പീരിയൻ ഡയലോഗ് തന്നെ. അതേ, പ്രേക്ഷകരെ പോക്കറ്റടിക്കാൻ പിഷാരടിയും കൂട്ട്.
ഒറ്റ സീൻ പോലും വൃത്തിക്ക് എടുക്കാൻ കഴിയാത്ത, കാമ്പുള്ള കഥയില്ലാതെ കുറെ സ്കിറ്റുകൾ ഏച്ചുകെട്ടിയതുപോലുള്ള ഈ സിനിമ, രമേഷ് പിഷാരടി സംവിധാനം ചെയ്താണ് എന്ന് പറയാൻ തന്നെ നാണം തോനുന്നു.ഏഷ്യാനെറ്റിലെ ബഡായി ബംഗ്ളാവ് എന്ന ജനപ്രിയ പരിപാടിയുടെ ആങ്കറായി വന്ന് പിഷാരടി പൊട്ടിക്കുന്ന നർമ്മങ്ങളൊക്കെ മനസ്സിലോർത്ത് ഈ പടത്തിന് കയറിയാൽ, ആ തുടുത്ത ചെപ്പക്കുറ്റിക്ക് നോക്കി ഒന്ന് പൊട്ടിക്കാനാണ് തോന്നുക.90 കളിലെ തുടക്കത്തിൽ തുളസീദാസൊക്കെ ജഗദീഷിനെ നായകനാക്കി എടുത്ത മിമിക്സ പരേഡുപോലുള്ള ചിത്രങ്ങൾക്കാണ് 'പഞ്ചവർണതത്തയുമായി' സാമ്യം തോന്നുക.
യുക്തിഭദ്രമായും പ്രേക്ഷകരെ പിടിച്ചിരിത്താൻ കഴിയുന്ന രീതിയിലും കഥ പറയാൻ പിഷാരടിക്ക് കഴിഞ്ഞിട്ടില്ല.ഹരി പി.നായരും രമേഷ് പിഷാരടിയും ചേർന്ന് എഴുതിയ തിരക്കഥയെ ദുരന്തമെന്ന് മാത്രമേ വിശേഷിപ്പക്കാൻ കഴയൂ. ഒരു 'പെറ്റ് ആനിമൽ' കച്ചവടക്കരനായ ജയറാമിന്റെ കഥാപാത്രത്തിൽ മാത്രമേ എന്തെങ്കിലും വ്യത്യസ്തയുള്ളൂ.ഇനി ദുർബലമായ കഥയെ സംവിധാനം കൊണ്ട് കരകയറ്റാനുള്ള കോപ്പും പിഷാരടിയുടെ കൈയിലില്ല.ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒറ്റഷോട്ടുപോലും ഈചിത്രത്തിലില്ല.
പിഷാരടിയുടെ പ്രിയപ്പെട്ട കോമ്പോ ധർമ്മജൻ രണ്ടാംപകുതിയിൽ ഇറങ്ങിയിട്ടും പടം ഒന്നും ആവുന്നില്ല.സിമന്റും മണലുംപോലെയാണ് തങ്ങളെന്നും, ഒന്നിച്ചുനിന്നാലെ ശക്തിയുള്ളൂവെന്നുമാണ് ഇരുവരും പറയാറുള്ളതെങ്കിലും അതിന്റെ ഒരു ഗുണവും ഈ ചിത്രത്തിൽ കാണാനില്ല.ഒരുപാട് ടെലിവിഷൻ സ്കിറ്റുകളുടെ ഒരു സമാഹാരം എന്നല്ലാതെ ഒരു ആദ്യമധ്യാന്തം രസംപിടിപ്പിക്കുന്ന കഥയായി ഈ പടം മാറുന്നില്ല.ചിലയിടത്തൊക്കെ നർമ്മമുണ്ട്.പക്ഷേ ഓവറോൾ ഒന്നുമില്ല.
എന്നിട്ടും ഈ പടത്തിന് സാമാന്യം നല്ല തിരക്കാണ്.ആളുകൾ വരുന്നത് മിനിസ്ക്രീൻ സൂപ്പർസ്റ്റാറായ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു എന്ന് കണ്ടുതന്നെയാണ്.പുതിയ കാലത്തിന്റെ നർമ്മവും ഭാഷയും അവതരണവുമാക്കെ പ്രതീക്ഷിച്ച പ്രേക്ഷകർക്ക് കിട്ടിയതാവട്ടെ ഒരു പഴഞ്ചൻ ചിത്രവും.കാശുകൊടുത്ത് കയറുന്നപ്രേക്ഷകരെ തേക്കുന്ന സംവിധായകരുടെ ലിസ്റ്റിലേക്ക് പിഷാരടീ നീയും...
സ്കിറ്റുകളുടെ സമാഹാരം
മൃഗങ്ങളെയും പക്ഷികളെയുമൊക്കെ വിറ്റ് ജീവിക്കുന്ന ഒരു കുടവയറൻ മൊട്ടത്തലയൻ.എവിടെനിന്ന് വന്നുവെന്നോ എങ്ങാട്ട് പോവുന്നെന്നോ,ബന്ധുക്കൾ ആരാണെന്നോ ആർക്കും അറിയില്ല.ജാതിയോ മതമോ പേരോ ഒന്നും വെളിപ്പെടുത്താത്ത കഥാപാത്രം.വിവാഹ വീടുകളിൽ വരന് ആനയിക്കാൻ കുതിരയെ വാടകക്ക് കൊടുത്തും, പട്ടിയെയും തത്തയെയും വിറ്റുമൊക്കെ അയാൾ അങ്ങനെ ജീവിക്കുന്നു.നടൻ ജയറാം ചെയ്ത ഈ കഥാപാത്രത്തിന്റെ വൺലൈനിൽ കൗതുകമുണ്ട്.
പക്ഷേ ഇതിലേക്ക് നിയതമായ ഒരു കഥയെ കൊണ്ടുവരാനുള്ള പ്രതിഭ പിഷാരടിക്ക് ഇല്ലാതെപോയി.പകരം അദ്ദേഹം ചില ചെറിയ സ്കിറ്റുകൾ ഇട്ട് സമയം കഴിക്കയാണ്. ഇപ്പോൾ അയൽവാസികളും നമ്മുടെ മൊട്ടയും അത്ര നല്ല സുഖത്തിലല്ല.പക്ഷിയുടെയും മൃഗങ്ങളുടെയും ബഹളവും പൊടിയും കാരണം അയാളെ ഒഴിപ്പിക്കാനായി പരാതി നൽകി കാത്തിരിക്കയാണ് നാട്ടുകാർ. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ഒരു പഞ്ചവർണ്ണതത്തയുണ്ട് ഇയാളുടെ കൈവശം.ഒരു രാത്രി ഈ തത്തയെ കളവുപോകുന്നു.അതുവച്ചാണ് കഥാഗതി.
കൂട്ടത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന സ്ഥലം എംഎൽഎ കലേഷിന്റെ കഥയും പറയുന്നുണ്ട്.ഒരു പ്രത്യേക സാഹചര്യത്തിൽ താമസിക്കുന്നിടത്തുനിന്ന് കുടിയറിക്കപ്പെടുന്ന ജയറാമിന്റെ മൊട്ടയെ, എംഎൽഎക്ക് സ്വന്തം വീട്ടിൽ താമസിപ്പിക്കേണ്ടി വരുന്നു.ആന തൊട്ട് തത്തവരെയുള്ള മൃഗങ്ങൾ എംഎൽഎയുടെ വീട്ടിൽ ചേക്കേറുന്നു.ഇതാണ് പ്ളോട്ട്.
ഇതിൽ പലയിടത്തും പിഷാരടി ബഡായി ബംഗ്ളാവിലടക്കം ഉപയോഗിച്ച സ്കിറ്റ് കോമഡികൾ വരുന്നുണ്ട്.ബോട്ടുജെട്ടിയിൽ മുറക്കാൻ വിറ്റാൻ ഡി.ജെ ആയി ഉണ്ടാക്കിയ കോലാഹലങ്ങൾതൊട്ട്, സസ്പെൻസിട്ട് പട്ടി കൂടെ നടന്ന് കടിക്കുന്നതുവരെ. ജിംനേഷ്യത്തിലെയും മസിൽമാന്മാരുടെയും കോമഡിയും ഈ തരത്തിൽ തന്നെ.ഒരു കഥാപാത്രം ഒരു കാര്യം പറയുമ്പോൾ ഉറപ്പിക്കാം.അടുത്തത് അതിന്റെ കൗണ്ടറാണെന്ന്.അതുകൊണ്ടുതന്നെ കഥാപാത്രങ്ങൾക്ക് ഒരു വ്യക്തിത്വം ഇല്ലാതെ പോവുകയും ചെയ്യുന്നു.ഒരേസമയം ബുദ്ധിമാന്മാരും മണ്ടന്മാരുമായ കഥാപാത്രങ്ങൾ. എ.സി ലോ ഫ്ളോർ ബസിൽ യാത്രചെയ്തുകൊണ്ട്, ടിക്കറ്റ് മാറിമാറിയെടുത്ത് ജയറാമും കൂട്ടരും നടത്തുന്ന വസ്തുക്കച്ചവടം ശരിക്കും ചിരിപ്പിക്കുന്നു.
പക്ഷേ ചളി എന്നുപറയുന്ന കോമഡികളും ചിലയിടത്തൊക്കെയുണ്ട്.ഒരു ഉൽസവത്തിനിടെ ആന ഇടയുന്നതും ജയറാം അതിനെ മയക്കുവെടിവെക്കുമ്പോൾ പാപ്പാന്റെ ചന്തിക്ക് കൊള്ളുന്നതുമായ തമാശ.ഇതിനെയൊക്കെ ഇപ്പോഴും തമാശയെന്ന് വിളിക്കാൻ കഴിയുമോ!അതുപോലെ ഒരു ബിവറേജ് ഷോപ്പ് അനുവദിച്ചതിന് കുടിയന്മാരുടെ ആഹ്ളാദപ്രകടനം പോലുള്ളവ കാണുമ്പോൾ എന്തൊര് വളിപ്പ് എന്ന് പറയാത്തവർ ഉണ്ടാവില്ല.ആനയും ഒട്ടകവും കുതിരയും എമുവും മെക്സിക്കൻ തത്തയുമൊക്കെയുള്ള പെറ്റ്ഷോപ്പ് കാണുമ്പോഴും നാം അന്തം വിടും.ആനിമൽ പ്ളാനറ്റ് കാണുന്നതുപോലുള്ള ഈ രംഗങ്ങളൊന്നും യുക്തിക്ക് നിരക്കുന്നതല്ല.
ഈ കഥയൊക്കെ കേട്ട് സിനിമ പിടക്കാനിറങ്ങിയ നിർമ്മാതാവ് മണിയൻപിള്ള രാജുവിനോടാണ് സത്യത്തിൽ സഹതാപം തോനുന്നത്.നേരത്തെ നാദിർഷ ചെയ്യേണ്ടിയിരുന്ന ഈ പടം അദ്ദേഹം പിഷാരടിക്കായി മാറി കൊടുക്കയായിരുന്നെന്നും കേട്ടിരുന്നു.അതുകൊണ്ട് നാദിർഷ രക്ഷപ്പെട്ടു.അത്രയും ചീത്തപ്പേര് ഒഴിവായി.
ജയറാമിൻേറത് പതിവ് വെറുപ്പിക്കൽ ഇല്ലാത്ത വേഷം
പക്ഷേ ഒരുകാര്യത്തിൽ ഈ ലേഖകന് സന്തോഷമുണ്ട്.എത്രയോ കാലത്തിനുശേഷമാണ് വെറുപ്പിക്കലിന്റെ ഭീകര വേർഷനില്ലാത്ത ഒരു ജയറാം കഥാപാത്രത്തെ കാണുന്നത്.മൊട്ടയും കുടവയറുമായുള്ള ലുക്കും വ്യത്യസ്മായ ഡയലോഗ് ഡെലിവറിയുമായി, പതിവ് രാജാപാർട്ട് റോളിൽനിന്ന് എത്രയോ മാറിനടക്കുന്ന വേഷമാണിത്.എന്നാൽ തിരക്കഥയുടെ ദൗർബല്യങ്ങൾമൂലം കേവല കൗതുകത്തിന് അപ്പുറം ഉള്ളിൽ തട്ടുന്ന കഥാപാത്രമായി ഇത് മാറുന്നില്ല.അത് ജയറാമിന്റെ കുഴപ്പമല്ല.പൂർണമായും സംവിധായകൻേറതാണ്.
സത്യത്തിൽ ഈ പടത്തിൽ അഭിനന്ദിക്കേണ്ടത് കുഞ്ചാക്കോ ബോബനെയാണ്.തനിക്ക് കാര്യമായിട്ടൊന്നും ചെയ്യാനില്ളെന്ന് ബോധ്യമായിട്ടും ഇതുപോലൊരു പടത്തിന് ഡേറ്റ് കൊടുത്തത്, ചാക്കോച്ചന്റെ വലിയ മനസ്സും സിനിമയോടുള്ള പ്രൊഫഷണൽ സമീപനവും തന്നെയാണ്.
നടീ നടന്മാരുടെ ഒരു കോമ്പോയും ചിത്രത്തിൽ വർക്കൗട്ട് ആയിട്ടില്ല.കുഞ്ചാക്കോ ബോബന്റെ ഭാര്യയായി എത്തുന്ന അനുശ്രീയും തഥൈവ.രമേഷ് പിഷാരടിയുടെ ആത്മ സുഹൃത്തും മലയാളത്തിലെ തിരക്കുള്ള ഹാസ്യതാരവുമായ ധർമ്മജൻ തന്നെ അവസാനം രംഗത്തത്തിറങ്ങിയിട്ടും കോമഡിക്കൊന്നും പഞ്ച് പോര.സലീം കുമാറും നന്നായി ബോറടിപ്പിക്കുന്നുണ്ട്.
'ദൈവമേ കൈ തൊഴാം കെ.കുമാറാക്കണം' എന്ന സ്വയം കൃതിയായ വളിപ്പ് സിനിമയുടെ ഹാങ്ങോവർ ഇപ്പോഴും സലീം കുമാറിനെ വിട്ടുമാറിയിട്ടില്ലെന്ന് തോന്നുന്നു. ആശ്വാസമായത് പൊലീസ് വേഷത്തിൽ വന്ന പ്രേം കുമാറാണ്. എറെ കാലത്തിനുശേഷമാണ് ഈ നടന് ഒരു നല്ല വേഷം കിട്ടുന്നതും. ചിത്രത്തിലെ ഗാനങ്ങളും ദയനീയമാണ്. എം.ജയചന്ദ്രനും നാദിർഷയും ചേർന്ന് ഒരുക്കിയ ഗാനങ്ങൾക്ക് ഒരു ഇഫക്ടുമില്ല.
പക്ഷേ ഒരുകാര്യത്തിൽ മാത്രം പിഷാരടിയോട് നന്ദിയുണ്ട്. ജയറാമിന്റെ കഥാപാത്രത്തിന്റെ ഫ്ളാഷ്ബാക്കും മറ്റും വർണ്ണിച്ച് ബോടിയുടെ കാഠിന്യം കൂട്ടാതിരുന്നതിന്.
വാൽക്കഷ്ണം: ചാനൽ പരിപാടികളിലും സ്റ്റേജ് ഷോകളിലുമൊക്കെ സകലരെയും ഇത്ര ഭംഗിയായി ട്രോളുന്ന പിഷാരടിക്ക് ഇത് എന്താണ് പറ്റിയതെന്ന് മനസ്സിലാവുന്നില്ല. ഒരുവേള സാക്ഷാൽ മോഹൻ ലാൽ വന്ന 'ബഡായി ബംഗ്ളാവിൽ' പിഷാരടി ആങ്കറായി ഇല്ലാത്തതിലെ പ്രേക്ഷകരുടെ ആശങ്കകൾ വെറലായിരുന്നു. അതായത് ലാലിനോട് കിടപിടക്കുന്ന ജനപ്രതീതിയുള്ള മിനിസ്ക്രീൻ സൂപ്പർ സ്റ്റാറാണ് കളസം കീറി ഇങ്ങനെ വീണുകിടക്കുന്നത്. സ്കിറ്റ്പോലെയല്ല സിനിമയെന്ന ഗുണപാഠം പിഷാരടി ഒരിക്കലും മറക്കാതിരിക്കട്ടെ. ബഡായി ബംഗ്ളാവിലെ പല നർമ്മങ്ങളും ഡയാനാ സിൽവർസ്റ്റർ അടങ്ങുന്ന അതിന്റെ അണിയറ പ്രവർത്തകരുടെ സംഭാവനയാണെന്ന് പറഞ്ഞാൽ പിഷാരടി ഫാൻസ് സമ്മതിക്കില്ലായിരുന്നു.പക്ഷേ ഇപ്പോഴോ.കൂട്ടത്തിൽ നാരായണയും സോളോ ഭജനയും രണ്ടും രണ്ടുതന്നെ.
Stories you may Like
- കാൾമാക്സ് മുതൽ എംവി ഗോവിന്ദനെ വരെ ട്രോളി നടൻ രമേശ് പിഷാരടി
- മഹാവിജയത്തിന്റെ സഹയാത്രികനായതിൽ സന്തോഷം; രമേശ് പിഷാരടി
- ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിലും മമ്മൂട്ടി; ചിത്രം പങ്കുവച്ച് രമേശ് പിഷാരടി
- നടി ലക്ഷ്മിക സജീവൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- 'ആനി മോനെ സ്നേഹിക്കുന്നത് പോലെ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു'
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്