ഒരു ടിപ്പിക്കൽ പ്രകൃതിപ്പടം; സത്യൻ അന്തിക്കാടിന്റെ നന്മ നിറഞ്ഞ ഗ്രാമത്തിന്റെ ന്യൂജൻ വേർഷൻ; തകർത്തത് ഷമ്മി തിലകനും ഇന്ദ്രൻസും; ജോണി ആന്റണി വേറെ ലെവലാണ്; പക്ഷേ ഭാവന സ്റ്റുഡിയോയുടെ മൂൻകാല ചിത്രങ്ങളുടെ ഒപ്പമെത്തില്ല; 'പാൽതൂ ജാൻവർ' ഒരു ഗ്രാമവും കുറച്ച് മൃഗങ്ങളും നിറയുന്ന സിനിമ
എം റിജു
ഒരു ടിപ്പിക്കൽ പ്രകൃതിപ്പടം. റിയലിസ്റ്റിക്ക് ന്യൂജൻ സിനിമകളെ ട്രോളുന്ന, പ്രകൃതിപ്പടമെന്ന പേര് എന്തുകൊണ്ടും യോജിക്കുന്ന ചിത്രമാണ്, നടനും സംവിധായകനുമായ ബേസിൽ ജോസഫ് നായകനായ പാൽതൂ ജാൻവർ. വമ്പൻ ട്വിസ്റ്റുകളും, ടെൻഷനടിപ്പിക്കുന്ന കഥാമുഹുർത്തങ്ങളും ഒന്നുമില്ലാതെ, ഒരു കുളിർ തെന്നൽ പോലെ ഒരു ഗ്രാമീണ കഥ. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു ന്യൂജൻ സത്യൻ അന്തിക്കാട് ചിത്രം. പുഴയും പുൽമേടും, വെളിച്ചപ്പാടും, പശുവും ആടും, കാവും കുളവുമൊക്കെയായി സത്യൻ അന്തിക്കാടിന്റെ പഴയ നന്മ നിറഞ്ഞ ഗ്രാമത്തിന്റെ ഒരു ന്യൂജൻ വേർഷൻ! ഇവിടെ വെളിച്ചപ്പാടിനും കാവിനും പകരം പള്ളിയും അച്ചനുമാണെന്ന് മാത്രം.
കണ്ണൂർ ഇരിട്ടിയിലെ കുടിയാന്മല എന്ന മലയോര ഗ്രാമത്തിലെ ഗ്രാമീണരുടെയും, അവരുടെ വളർത്തുമൃഗങ്ങളുടെ ഏക ആശ്രയമായ മൃഗാശുപത്രിയിലേക്കും നിങ്ങളെ കുട്ടിക്കൊണ്ടുപോവകുയാണ് നവാഗത സംവിധായകൻ, സംഗീത് പി. രാജൻ. സംഗീതിന്റെ ആദ്യ സംരംഭം മോശമായിട്ടില്ല. ബോറടിയും ലാഗുമില്ലാതെ, ദ്വയാർഥ പ്രയോഗങ്ങളും ചളിക്കോമഡിയുമൊന്നുമില്ലാതെ, കടുംബസമേതം ആസ്വദിക്കാവുന്ന ഒരു കൊച്ചു ചിത്രമാണിത്.
ഇയ്യോബിന്റെ പുസ്തകം, ആട് 2, ജൂൺ തുടങ്ങിയ ചിത്രങ്ങളിൽ അസോസിയേറ്റ് ആയി പ്രവർത്തിച്ച അനുഭവം പരിചയം ഏറെയുള്ളയാളാണ് സംഗീത്. വിനോയ് തോമസും അനീഷ് അഞ്ജലിയും ചേർന്നെഴുതിയ തിരക്കഥയും മോശമായിട്ടില്ല. ഇതിൽ വിനോയ് തോമസിന്റെ ചെറുകഥയാണ് ചുരുളി സിനിമക്ക് ആധാരമായത്. പക്ഷേ ഇതൊന്നുമല്ല, ദിലീഷ്പോത്തനും, ഫഹദ് ഫാസിലും, ശ്യാം പുഷ്ക്കരനും ഉൾപ്പെടുന്ന ഭാവനാ സ്റ്റുഡിയോസ്് ആണ്, ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ എന്നതാണ് ഈ പടം കാണാനുള്ള പ്രധാന ആകർഷണം.
കാരണം നല്ല സിനിമയുടെ ബ്രാൻഡ് അംബാസഡർമാർ തന്നെയാണ് ഈ മൂന്നുപേരും. പക്ഷേ ഇവരുടെ മുൻകാല ചിത്രങ്ങളുടെ പ്രതീക്ഷവെച്ച്, ഒരു വലിയ സംഭവമെന്നപേരിൽ കാണാൻ പോയാൽ നിങ്ങൾക്ക് നിരാശയായിരിക്കും ഫലം. ഒരു വലിയ സംഭവമല്ല ഈ സിനിമ. ഒരു ചെറിയ സംഭവത്തെ വൃത്തിയിലും വെടിപ്പിലും എടുത്തിരിക്കയാണ്.
ഒരു ഗ്രാമവും കുറച്ച് മൃഗങ്ങളും
മൃഗ പരിപാലനും എന്ന വിഷയം വരുമ്പോൾ, ഡോ പശുപതി എന്ന ഇന്നസെന്റിന്റെ കഥാപാത്രത്തെയാണ് മലയാളികൾക്ക് ഓർമ്മ വരിക. അത്തരം സിനിമകളിൽ കാണിച്ചപോലുള്ള അതിഭാവുകത്വം നിറഞ്ഞ തമാശകൾ അല്ല, ഒരു ഗ്രാമത്തിന്റെ സ്വാഭാവികമായ ജൈവ ജീവിതമാണ്, ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. കുടിയാന്മല എന്ന മലയോര ഗ്രാമത്തിലേക്ക് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആയി എത്തുന്ന പ്രസൂൺ എന്ന ചെറുപ്പക്കാന്റെ ( ബേസിൽ ജോസഫ്) കഥയാണിത്. ഇഷ്ടമില്ലാത്ത ജോലിചെയ്യുമ്പോൾ മനുഷ്യനുണ്ടാവുന്ന പ്രശ്നങ്ങൾ പ്രസൂണിന്റെ മുഖത്തുണ്ട്്. ഒരു ആനിമേറ്റർ ആവണം എന്നായിരുന്നു അയാളുടെ ആഗ്രഹം. അതിന് തുടങ്ങിയ സ്റ്റാർട്ടപ്പ്് കമ്പനി പൊട്ടി ലക്ഷങ്ങളുടെ കടമായി. അപ്പോഴാണ് പിതാവ് മരിച്ചതിന്റെ പേരിൽ കിട്ടിയ ഈ സർക്കാർ ജോലി ബന്ധുക്കൾ അയാളുടെ തലയിൽ കെട്ടിവെച്ചത്.
കുടിയാന്മലയിൽ അയാളെക്കാത്തിരുന്നത് പ്രശ്നങ്ങളുടെ നുലമാലകൾ ആയിരുന്നു. ഈ ജോലിയെ വെറും സൈഡ് ബിസിനസായി കണക്കാക്കി, നെറ്റ്വർക്ക് മാർക്കറ്റിങ്ങ് മോഡലിലുള്ള കമ്പനികളിൽ വർക്ക് ചെയ്ത നടക്കുന്ന ഷമ്മി തിലകന്റെ മൊട്ടത്തലയൻ ഡോകട്റും, ഗ്രാമസഭയുടെ സമയം പോലും ഓർക്കാൻ കഴിയാത്ത ഇന്ദ്രൻസിന്റെ പഞ്ചായത്ത് മെമ്പറും അടക്കമുള്ള വിചിത്രമായ കഥാപാത്രങ്ങൾക്കിടയിലുടെയാണ് അയാളുടെ ജീവിതം. ബ്യൂറോക്രസിയും രാഷ്ട്രീയ നേതൃത്വവും ചേർന്ന് എങ്ങനെയാണ് സർക്കാർ പദ്ധതികളെ അട്ടിമറിക്കുന്നത്, എന്നൊക്കെ കൃത്യമായി ചിത്രം ആക്ഷേപഹാസ്യത്തിലൂടെ ചിത്രീകരിക്കുന്നുണ്ട്. പശുക്കളെയൊക്കെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്നവരാണ് ആ നാട്ടുകാർ. ഡോക്ടർ ഇല്ലാത്ത സമയത്ത്, അത്യാവശ്യം ആ ജോലികൂടി അയാൾക്ക് ചെയ്യേണ്ടിവരുന്നു. പക്ഷേ അത് വല്ലാത്ത പൊല്ലാപ്പിലേക്കാണ് പ്രസൂണിനെ കൊണ്ടെത്തിക്കുന്നത്.
തകർത്തക്ക് ഷമ്മി തിലകനും ഇന്ദ്രൻസും
നായകനായ ബേസിലിന് അനായാസം ചെയ്യാവുന്ന വേഷമാണിത്. അത്ര ഭയങ്കരമായി അഭിനയിച്ച് ഫലിപ്പിക്കാനുള്ള യാതൊന്നും ബേസിലിന് ഈ സിനിമയിൽ ഇല്ലതാനും. പക്ഷേ പാൽതൂ ജാൻവറിൽ ശരിക്കും അഴിഞ്ഞാടിയത്, ഇന്ദ്രൻസും ഷമ്മി തിലകനുമാണ്. ശരിക്കും പൊട്ടിച്ചിരി ഉയർത്തുന്നുണ്ട് ഈ രണ്ടു കഥാപാത്രങ്ങളും. ഷമ്മിയുടെ ഡോക്ടറുടെ മൊട്ടത്തലയൻ ലുക്കും മാനറിസങ്ങളും, ആത്വിശ്വാസം ഉയർത്താനുള്ള പ്രസംഗവുമൊക്കെ വേറെ ലവലാണ്. ആ കഥാപാത്രത്തിന്റെ സീനുകൾ കുറഞ്ഞുപോയി എന്ന വിഷമമേയുള്ളു. അതുപോലെ കുറേക്കാലത്തിനുശേഷം ഇന്ദ്രൻസ്, ചിരിപ്പിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. യാതൊരു ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാത്ത, എന്നാൽ സെന്റിമെൻസ് അടിച്ച് എല്ലാം മറ്റുള്ളവരുടെ പിരടിക്ക് ഇടാൻ കഴിയുന്ന ഈ മുഴനീള വേഷം സിനിമയെ നന്നായി എൻഗേജിങ്ങ് ആക്കുന്നുണ്ട്. ഈ രണ്ടുപേരും ഇല്ലായിരുന്നെങ്കിൽ ചിത്രത്തിന്റെ അവസ്ഥ മോശം ആയേനെ.
സംവിധായകൻ എന്ന നിലയിൽ തുടങ്ങിയ നടൻ ജോണി ആന്റണി ക്യാരക്ടർ റോളിലൂടെ വേറെ ലെവൽ ആവുകയാണ്. പ്രത്യേക മോഡുലേഷനിലുള്ള കോമഡി ഡയലോഗുകൾ ആയിരുന്നു, ജോണിയുടെ ഹൈലൈറ്റ്. പക്ഷേ ഈ ചിത്രത്തിൽ കോമഡി തീണ്ടിയിട്ടില്ല. പക്കാ ക്യാരക്ടർ റോളാണ്. തീയേറ്റർ വിട്ടാലും ആ കഥാപാത്രം മനസ്സിൽനിൽക്കും. ദിലീഷ് പോത്തന്റെ പ്രേതങ്ങളെ ഒഴിപ്പിക്കുന്ന അച്ചനും നന്നായിട്ടുണ്ട്. ഇങ്ങനെ ചെറുതും വലുതുമായ കഥാപാത്രങ്ങളുടെ മികവിലാണ് ചിത്രം മുന്നോട്ടുപോകുന്നത്.
സംവിധായകൻ എന്ന നിലയിൽ സംഗീത് പി. രാജന്റെ ബ്രില്ല്യൻസും പലയിടത്തും പ്രകടമാണ്. നായകൻ പ്രസൂൺ ബസിൽപോകുമ്പോൾ കാണുന്ന, മരത്തിന് മിന്നിലിൽ തീ പിടിക്കുന്ന ഒറ്റ ഷോട്ടിലൊക്കെ കാണാം അയാളുടെ പ്രതിഭ. ജസ്റ്റിൻ വർഗീസിന്റെ സംഗീതവും പാകത്തിനാണ്.
ചില വിമർശനങ്ങൾ, പാളിച്ചകൾ
പക്ഷേ ഈ ചിത്രത്തിലെ ഏറ്റവും വലിയ പോരായ്മയായി തോനിയത് കഥയിലെ പ്രെഡിക്റ്റബിലിറ്റിയാണ്. ഈ കഥ ഇങ്ങനെ ഒരു ഫീൽ ഗുഡ് മോഡലിലേ അവസാനിക്കൂ എന്ന് നമുക്ക് നന്നായിട്ടറിയാം. പ്രേക്ഷകന്റെ പ്രചവനങ്ങൾക്ക് വിരുദ്ധമായി ഒന്നും ചിത്രത്തിൽ സംഭവിക്കുന്നില്ല. പ്രകൃതിപ്പടങ്ങൾ സ്ഥിരമായി കാണുമ്പോൾ ഉണ്ടാവുന്ന ആവർത്തന വിരസത പലയിടത്തും തോനുന്നുണ്ട്. ചില കഥാപാത്രങ്ങൾ വ്യത്സ്തമാണെങ്കിലും കഥയിൽ വ്യതിരിക്തത കൊണ്ടുവരുന്നതിന് തിരക്കഥാകൃത്തുക്കൾക്ക് ആയിട്ടില്ല.
'ജാൻ ഐ മൻ' എന്ന കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് സിനിമയിലെ നായക കഥാപാത്രത്തിൽ നിന്ന് നേരിട്ട് ഇറങ്ങിവന്നപോലെയാണ് ബേസിൽ ജോസഫിന്റെ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പ്രസൂൺ തോന്നിപ്പിക്കുന്നത്. രണ്ട് കഥാപാത്രങ്ങൾക്കുമുണ്ട് വിരസതയും ഏകാന്തതയുമൊക്കെ. അതുപോലെ ആദ്യപകുതി ഇന്ദ്രൻസിന്റെയും ഷമ്മി തിലകന്റെയും വ്യത്യസ്തമായ കഥാപാത്രങ്ങളെകൊണ്ട് വന്നതിലുടെ സജീവമായിരുന്നു. എന്നാൽ രണ്ടാം പകുതി ഒരേ ഒരു വിഷയത്തിൽ ഉറച്ചുപോയി.
ഈ ചിത്രത്തിന്റെ പ്രധാന സെല്ലിങ്ങ്പോയിന്റ്, ഭാവന സ്റ്റുഡിയോ എന്ന നിർമ്മാണക്കമ്പനിയുടെയും ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ പേരുകളും ആയിരുന്നു. കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നേരത്തെ ഇറങ്ങിയത്. അവയുമായുള്ള താരതമ്യം വരുമ്പോൾ, 'പാൽതു' പിറകിലാണെന്ന് പറയാതെ വയ്യ. എല്ലാക്കാലവും ഒരേ മോഡൽ കഥകളും മേക്കിങ്ങുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ദിലീഷ് പോത്തനും കൂട്ടരും മനസ്സിലാക്കാണം. സത്യൻ അന്തിക്കാടിനെ പുതിയ കുപ്പിയിലാക്കി കൊണ്ടുവരുന്നു എന്ന പരാതി പരിഹരിക്കപ്പെടണം. റിയലിസ്റ്റ്ക്ക് സിനിമകളുടെ ഒരേ പാറ്റേണും ഒന്ന് മാറ്റിപ്പിടിക്കേണ്ടതാണ്. ഇല്ലെങ്കിൽ പ്രേക്ഷകർക്ക് മടുക്കും.
ഇത്തരത്തിലുള്ള പോരായ്മകൾ ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും, കൊടുത്ത ടിക്കറ്റ് കാശ് വസൂലാവുന്ന ചിത്രം തന്നെയാണ് പാൽതൂ ജാൻവർ. ഈ ഫെസ്റ്റിവൽ സീസണിൽ മറ്റ് എതിരാളികൾ ഇല്ലാത്തതിനാലും, ഈ കൊച്ചു ചിത്രം വിജയിക്കുമെന്ന് ഉറപ്പാണ്.
വാൽക്കഷ്ണം: സാധാരണ ഫഹദിന്റെയും ദിലീഷ് പോത്തന്റെ പേരുള്ള സിനിമകൾ ഒക്കെ അതിന്റെ ഇന്നർ പൊളിറ്റിക്സിനാൽ സമ്പന്നമാവാറുണ്ട്. ഇന്ത്യയിൽ പശുരാഷ്ട്രീയവും, ഹിന്ദി ഭാഷാ അടിച്ചേൽപ്പിക്കലുമൊക്കെ ചർച്ചയായി നിൽക്കുന്ന സമയമായിട്ടും, പാൽതൂ ജാൻവർ അത്തരം പ്രശ്നങ്ങളിലേക്ക് കടക്കുന്നില്ല. പലരും അത് പ്രതീക്ഷിക്കുന്നുണ്ടെന്ന് ഫേസ്ബുക്ക് പ്രതികരണങ്ങളിൽ വ്യക്തമാണ്. പക്ഷേ ആ ട്രാക്ക് പിടിക്കാഞ്ഞതും, ശരിയായ കാര്യമായിട്ടാണ് ഈ ലേഖകന് തോന്നിയത്. കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിലുണ്ടോ, നോർത്ത് ഇന്ത്യൻ മോഡൽ കൗ പൊളിറ്റിക്സ്!
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്