ജാവ സിമ്പിളാണ്, പക്ഷേ പവർ ഫുള്ളും! കഥയിലും അവതരത്തിലുമൊക്കെ ഗംഭീര മികവ് പുലർത്തി 'ഓപ്പറേഷൻ ജാവ'; നവാഗത സംവിധായകൻ തരുൺ മൂർത്തി തിരമലയാളം കാത്തിരുന്ന പ്രതിഭ; കൃത്യമായ രാഷ്ട്രീയവും ചിത്രം ഉയർത്തുന്നു; താരങ്ങളില്ലാതെയും നിങ്ങൾക്ക് ഹിറ്റുണ്ടാക്കാം; ഈ വർഷത്തെ ലക്ഷണമൊത്ത ത്രില്ലർ ജാവ തന്നെ
എം മാധവദാസ്
'കൈതി' അടക്കമുള്ള തമിഴ് സിനിമകൾ കാണുമ്പോൾ ഈ ലേഖകൻ ഓർക്കാറുണ്ട്. സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ പോലും കഴിയാത്ത രീതിയിൽ എന്നാണ് നമുക്ക് ഒരു മലയാള സിനിമ കാണാൻ കഴിയുകയെന്ന്. ഇടക്ക് മൊബൈലിൽ നോക്കാൻ പോയിട്ട്, ശ്വാസം വിടാൻ പോലും പ്രേക്ഷകനെ അനുവദിക്കാത്ത രീതിയിലുള്ള ഒരു ത്രില്ലർ എടുക്കാനും മലയാളത്തിൽ ഒടുവിൽ ആളുകൾ ഉണ്ടായി. അതാണ് ഓപ്പറേഷൻ ജാവ എന്ന കഴിഞ്ഞ ആഴ്ച ഇറങ്ങിയ ചിത്രം. പുതുമുഖ സംവിധായകനായ തരുൺമൂർത്തി മലയാളം കാത്തിരിക്കുന്ന പ്രതിഭയാണ്. ഒരു സെക്കൻഡുപോലും ബോറടിപ്പിക്കാതെയാണ് വലിയൊരു കഥാമണ്ഡലത്തെ ഇയാൾ ചലിപ്പിക്കുന്നത്. 'ആക്ഷൻ ഹീറോ ബിജുവിലെന്നപോലെ' വ്യത്യസ്തമായ കഥകൾ ചേർത്ത് സൈബർ പൊലീസിന്റെ ദൈനം ദിന പ്രവർത്തനങ്ങളിലൂടെ നമ്മുടെ കൺമുന്നിൽ നാം അറിയാതെ ജീവിക്കുന്ന ഒരു വലിയ അധോലോകത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ആദ്യ ദിവസങ്ങളിൽ തന്നെ റിലീസ് സിനിമകൾ കാണുന്ന ദുശ്ശീലം ഉണ്ടായിരുന്നിട്ടും മിസ്സായിപ്പോയ ഒരു സിനിമയാണ് ഓപ്പറേഷൻ ജാവ.. ന്യൂജൻ സിനിമകൾ എന്ന പേരിൽ പടച്ചുവിടുന്ന പേക്കൂത്തുകൾ കണ്ട് നിരവധി തവണ കാശുപോയതിന്റെ മൂൻ അനുഭവം തന്നെ കാരണം. പക്ഷേ ഒന്നുനോക്കുക, മുൻ നിരയിലെ അറിയപ്പെടുന്ന ഒരു നായകനും നായികയും ഇല്ലാതിരുന്നിട്ടും ഈ ചിത്രത്തിന് ആളുകൂടുകയാണ്. കഥയും സംവധാനവും തന്നെയാണ് സിനിമയിലെ ഹീറോകൾ എന്ന് ഈ ചിത്രം ഒരിക്കൽകൂടി തെളിയിക്കുന്നു. ചിത്രത്തിന്റെ ഓഡിഷനിൽ നിന്നു പുറത്താക്കപ്പെട്ടവർക്കു ടൈറ്റിൽ കാർഡിൽ നന്ദി പറയുന്നതും ഈ ചിത്രത്തിന്റെ സവിശേഷതയാണ്. അതുപോലെ താൽക്കാലിക ജീവനക്കാരുടെ പ്രശ്നങ്ങളും അതുവഴിയുള്ള സമകാലീന രാഷ്ട്രീയവും ഈ ചിത്രം കൃത്യമായി ചർച്ച ചെയ്യുന്നു.
സൈബർ അധോലോകത്തേക്കുള്ള ക്ഷണക്കത്ത്
ആധുനികാലത്ത് മാന്വൽ തട്ടിപ്പിനേക്കാൾ കൂടുതൽ സൈബർ തട്ടിപ്പുകളാണ് എവിടെയും. അക്കൗണ്ടിൽ നിന്ന് കാശുപോയവർ തൊട്ട് ഓൺലൈനിൽ ഐഫോണിന് ഓർഡൻ നൽകിയിട്ട് സോപ്പുപെട്ടി കിട്ടുന്നത് തൊട്ടുള്ള നൂറായിരം സൈബർ തട്ടിപ്പുകൾ നാം ദിവസനയെന്നോണും കാണുന്നു. ഈ ആധുനിക അധോലോകത്തിലേക്കാണ് തരുൺ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. സൈബർ സെൽ എന്നു കേട്ടുകേൾവി മാത്രമുള്ളവരുണ്ട്, അവിടെ എന്ത് നടക്കുന്നു എങ്ങനെയാണ് കുറ്റവാളികളെ പിടികൂടുന്നത് എന്നതിനെപറ്റി ആർക്കും വലിയ പിടി ഇല്ല. ഓപ്പറേഷൻ ജാവ ആ ഓപ്പറേഷന്റെ കഥയാണ് പറയുന്നത്. 'ജാവ' അതിലൊരു ഓപ്പറേഷൻ മാത്രം.
ബിടെക്ക് കഴിഞ്ഞ് ജോലിയില്ലാതെ നടക്കുന്ന ആന്റണിയും ( ബാലു വർഗീസ്) വിനയദാസനുമാണ് (ലുക്ക്മാൻ) ഈ 'ഓപ്പറേഷനിലെ' പ്രധാനതാരങ്ങൾ. 2015ൽ പുറത്തിറങ്ങിയ പ്രേമം സിനിമയുടെ സെൻസർ കോപ്പി ചോർന്ന വിവാദത്തിൽ കേരള പൊലീസിന്റെ സൈബർ സെല്ലിനെ സഹായിക്കുന്ന നിർണായ തെളിവു നൽകുന്നതോടെ ആന്റണിയും വിനയദാസനും അവരുടെ ഒരു ഭാഗമാകുന്നു. അവിടെ നിന്നും ആരംഭിക്കുന്ന കഥ പിന്നീട് ഓൺലൈൻ തട്ടിപ്പ്, വ്യക്തി വിവരം ചോർത്തൽ, വിദേശത്ത് ജോലി തട്ടിപ്പ്, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി കേസുകളിലൂടെ കടന്നുപോകുന്നു.
മഴയുള്ള രാത്രി. കേസന്വേഷണത്തിന്റെ ഭാഗമായി ഒരു ബസ് സ്റ്റോപ്പിലിരിക്കുന്ന രണ്ടു പൊലീസുകാർ. തന്റെ കോളുകൾ അറ്റന്റ് ചെയ്യാതെ താൻ വാങ്ങിക്കൊടുത്ത ഫോണിൽ രാത്രി വൈകിയും ഓൺലൈനിൽ തുടരുന്ന ഭാര്യയെ ചീത്ത വിളിക്കുന്ന പൊലീസുകാരൻ. സ്വന്തം ഭാര്യയെ ഇങ്ങനെ ചീത്ത വിളിക്കരുതെന്ന് ഒപ്പമുള്ള പൊലീസുകാരൻ പറയുമ്പോൾ ആരുടെ ഭാര്യ. ആരുടേയോ ഭാര്യയാണിതെന്ന് മറുപടി. പോൺ വീഡിയോകൾ ഫോണിലൂടെ കൈമാറ്റം ചെയ്യുന്ന പൊലീസുകാരിൽ തുടങ്ങി ഇത്തരം വീഡിയോകൾ കാരണം ജീവിതം തന്നെ തകർന്ന നിസ്സഹായരായ മനുഷ്യരിലേക്കുൾപ്പെടെ സഞ്ചരിക്കുകയാണ് ഓപ്പറേഷൻ ജാവ.
ബാലു വർഗസീന്റെ കരിയർ ബെസ്റ്റ്
അഞ്ചാം പാതിര പോലെ ഒരു കുറ്റവാളിയുടെ പിന്നാലെയുള്ള യാത്രയല്ല. ചിതറിക്കിടക്കുന്ന കുറേ സൈബർ കുറ്റകൃത്യങ്ങളിലൂടെയുള്ള യാത്രയാണിത്. നേർക്കുനേർ മുന്നിലെത്തുന്ന ശത്രുക്കളെ മാത്രമല്ല സൈബറിടത്തിൽ എവിടെയോ ഒളിച്ചിരുന്ന് നമ്മുടെയെല്ലാം ജീവിതം തകർക്കുന്ന ഒരുപാട് കുറ്റവാളികളിലേക്കുള്ള യാത്രയാണ് ഈ സിനിമ. ഫായിസ് സിദ്ദിഖിന്റെ ക്യാമറയും ജേക്‌സ് ബിജോയുടെ ബിജിഎമ്മും നിഷാദ് യൂസുഫിന്റെ എഡിറ്റിംഗും എല്ലാറ്റിനും മുകളിൽ തരുൺ മൂർത്തിയുടെ സംവിധാന സ്പർശവും ചേരുമ്പോൾ കോവിഡ് കാലത്തിന് ശേഷം തിയേറ്ററുകളിലെത്തിയ മലയാള ചിത്രങ്ങളിൽ ഏറെ മുമ്പിൽ നിൽക്കുന്ന ഓപ്പറേഷൻ ജാവ. കേന്ദ്ര കഥാപാത്രങ്ങളാകുന്ന ബാലു വർഗിസും ലുക്മാനും അസാധാരണമായ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കൈയടി നേടുന്നു. സൈബർ വിംഗിലെ ഉദ്യോഗസ്ഥരായ ഇർഷാദ്, ബിനു പപ്പു, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരും കിടിലൻ പ്രകടനം കൊണ്ട് ജാവയ്ക്ക് കരുത്താവുന്നു. അധികം ദൈർഘ്യമില്ലെങ്കിലും വിനായകൻ, ഷൈൻ ടോം ചാക്കോ എന്നിവരുടെ പ്രകടനങ്ങളും എടുത്തു പറയണം.
ജോയ് പോൾ എഴുതിയ വരികൾക്ക് ജേക്‌സ് ബിജോയ് സംഗീതം പകരുന്നു. ജേക്‌സ് ബിജോയ്യുടെ പശ്ചാത്തലസംഗീതം സിനിമയുടെ ഡാർക് മൂഡ് നിലനിർത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു. വിഷ്ണു, ശ്രീ ശങ്കർ എന്നിവരാണ് ജാവയുടെ ശബ്ദമിശ്രണം നിർവ്വഹിച്ചിരിക്കുന്നത്, ഡോൾബി അറ്റ്മോസ് 7.1ലാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.
ഈ ചിത്രം കൊണ്ട് ഏറ്റവും വലിയ ഗുണം ഉണ്ടായിരിക്കുന്നത് ബാലുവർഗീസ് എന്ന ചളി കോമഡിയിൽ തളച്ചിട്ടുപോയ യുവ നടനു തന്നെയാണ്. ചങ്ക്സ് എന്ന കൂതറപ്പടത്തിലൊക്കെ മാകസിമം വെറുപ്പിച്ച ഈ നടനിൽ ഇത്രയും നല്ല അഭിനേതാവ് ഒളിച്ചു കിടക്കുന്നുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്്. അതുപോലെ തന്നെ 'ഉണ്ട'യിലൊക്കെ ശ്രദ്ധേയമായ പ്രകടനം കാഴചവെച്ച ലുക്മാന്റെ ബോഡി ലാഗ്വേജും വേറിട്ടതാണ്. അപകർഷതാബാധവും ദാരിദ്രവും ചാലിച്ചെടുത്ത ക്ലൈമാക്സിലെ ഒരു ചിരി ലുക്മാനെ മലയാള ചലച്ചിത്ര ഭൂപടത്തിൽ അടയാളപ്പെടുത്തും. ഹാസ്യ നടനായി പേരെടുത്ത നടൻ പപ്പുവിന്റെ മകൻ ബിനു പപ്പു, പതിവുപോലെ ഒട്ടും ഹാസ്യമില്ലാതെ കൃത്യമായി അഭിനയിച്ച് തകർക്കുന്നു. ഉള്ള സീനുകളിൽ സൂപ്പർ പെർഫോമൻസാണ് ഇർഷാദും ഷൈൻ ടോം ചാക്കോയും.
സ്ത്രീകളെ വഞ്ചകികൾ ആക്കുന്ന പുരുഷ കാഴ്ചകൾ
ഇങ്ങനെയൊക്കെ ആണെങ്കിലും പരുഷ ഓഡിയൻസിനെ തൃപ്തിപ്പെടുത്താനായി സ്ത്രീകൾ തേപ്പുകാരികളാണെന്ന ധാരണ ആവർത്തിക്കുന്നത്, ആധുനികതക്ക് നിരക്കാത്തതായിപ്പോയി. ആദ്യ സീനിൽ പൊലീസുകാരൻ ഫോണിൽ വിളിക്കുന്ന സത്രീയിൽ മുതൽ അവസാനം തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്ന കാറിലെത്തുന്ന സത്രീയിൽ വരെ സിനിമ ഉയർത്തിക്കാണിക്കുന്ന ഒരു പൊതു സ്വഭാവ സവിശേഷത സ്ത്രീയുടെ വഞ്ചനയാണ്. ആദ്യ ഭാഗത്ത് കേസുകെട്ടാണെന്ന് പറഞ്ഞാണ് പൊലീസുകാരൻ താൻ രാത്രി രണ്ട് മണിക്ക് വിളിച്ച് ശല്യപ്പെടുത്തുന്ന സ്ത്രീയെ പരിചയപ്പെടുത്തുന്നത്. തൊട്ടുമുൻപ് ഭാര്യമാരോട് ഇങ്ങനെയൊന്നും പറയരുതെന്ന് പറഞ്ഞ് ക്ഷോഭിക്കുന്ന മറ്റൊരു പൊലീസുകാരനും പിന്നീട് ആ സംഭാഷണം മുഴുവൻ തമാശയായി പോകുന്നതും ചിത്രത്തിൽ കാണാം.
അടുത്ത സ്ത്രീ കഥാപാത്രം പ്രേമം സിനിമയുടെ പൈറസിയുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്ന അഞ്ജലി എന്ന സ്‌കൂൾ വിദ്യാർത്ഥിനിയാണ്. ഈ കുട്ടിയും ഒരു കാമുകനെ ചതിക്കുന്നവളാണ്. കേസിൽ ആദ്യം പിടിക്കപ്പെടുന്ന മാത്യുവിന്റെ കഥാപാത്രം അവസാനം വരെയും തന്റെ കാമുകിയായ അഞ്ജലിയെ രക്ഷിക്കാൻ ശ്രമിക്കുന്നതും അവസാനം പറ്റിക്കപ്പെട്ടു പോവുന്നതും ഇതിനൊപ്പം തന്നെ കാണിച്ചുവെക്കുന്നുണ്ട്.അവസാന കേസിൽ പൊലീസ് ചോദ്യം ചെയ്യുന്ന മറ്റൊരു സ്ത്രീയുണ്ട്. കാറിലെത്തുന്ന ഭാര്യയും ഭർത്താവും, ഇവരെ പൊലീസ് തടഞ്ഞുനിർത്തി ചില വിവരങ്ങൾ ചോദിക്കുന്നു, ഇതാണ് രംഗം. കേസിലെ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന വ്യക്തിയെ ഈ സ്ത്രീക്ക് അറിയാമെന്നുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് പറഞ്ഞ് ആൾ ഇപ്പോൾ എവിടെയാണെന്നുള്ള വിവരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. പക്ഷെ ഇവിടെയും 'തേക്കുക' എന്ന സ്ത്രീകളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന സ്വഭാവത്തെ വെളിപ്പെടുത്താതെ സിനിമ അടങ്ങുന്നില്ല.
പ്രധാന കഥാപാത്രമായ ആന്റണിയുടെ ലവ് സ്റ്റോറി. അയർലാൻഡിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി കിട്ടിയപ്പോൾ ആന്റണിയെ ഉപേക്ഷിക്കുന്ന അൽഫോൻസയാണ് കാമുകി. ഇതേ അൽഫോൻസ പിന്നീട് ആ ജോലിയിൽ പറ്റിക്കപ്പെട്ടപ്പോൾ സഹായവുമായെത്തുന്ന ആന്റണിയെ എല്ലാം കഴിഞ്ഞപ്പോൾ താൽക്കാലിക ജോലിയുടെ പേര് പറഞ്ഞ് വീണ്ടും ഉപേക്ഷിക്കുന്നുവെന്നാണ് കഥ.ആന്റണി അൽഫോൻസ പ്രണയത്തെ ആദ്യം അവതരിപ്പിക്കുമ്പോൾ പ്രശ്നമൊന്നും തോന്നില്ലെങ്കിലും പതിയെ പതിയെ ട്രാക്ക് മാറി അൽഫോൻസ തേപ്പുകാരി മാത്രമായി മാറുകയാണ്. ഈ ലവ് സ്റ്റോറിയിൽ സുഹൃത്തുക്കളും മേലുദ്യോഗസ്ഥരുമെല്ലാം ആന്റണി വഞ്ചിക്കപ്പെട്ടതാണെന്ന് പ്രേക്ഷകനെ ആവർത്തിച്ചുപറഞ്ഞു ബോധ്യപ്പെടുത്തുന്നുമുണ്ട്. തേച്ചുപോയവരോട് പ്രതികാരം വീട്ടാൻ അവസരം ലഭിക്കാത്തതിലെ നഷ്ടബോധമൊക്കെ ചില കഥാപാത്രങ്ങൾ പറയുന്നുണ്ട്.
വാൽക്കഷ്ണം: ഇന്ത്യയിലെമ്പാടുമുള്ള കോടിക്കണക്കിന് താൽക്കാലിക ജീവനക്കാർക്ക് സമർപ്പിച്ചു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ഇന്ന് കേരളത്തിൽ പി.എഎസ്്.സി ഉദ്യോഗാർഥികളുടെ സമരമൊക്കെ കൊടുമ്പിരികൊള്ളുമ്പോൾ, താൽക്കാലിക ജീവനക്കാരുടെ വേദന ചിത്രം എടുത്തുകാട്ടുകയാണ്. എല്ലാ താൽക്കാലിക ജീവനക്കാരും പിൻവാതിലുകാർ ആണെന്ന് വിശ്വസിക്കുന്നവർ ഈ ചിത്രം ഒന്ന് കാണേണ്ടതുതന്നെയാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍