ഒടിയനല്ല ചതിയൻ; ശ്രീകുമാരമേനോൻ ഒടിവെച്ചത് പാവം പ്രേക്ഷകരുടെ നെഞ്ചത്ത്; ഇത് ഹർത്താലിനെ അവഗണിച്ച് പുലർച്ചെ നാലുമണിക്ക് പടം കാണാനെത്തിയ ആരാധകരെ പോക്കറ്റടിക്കുന്ന സിനിമ; പടത്തിന്റെ നിലവാരത്തകർച്ചയിൽ നെഞ്ചുതകർന്ന് ഫാൻസുകാർ; ലാഗിങ്ങും ചത്ത സംഭാഷണങ്ങളും ക്ലീഷെ രംഗങ്ങളും രസംകൊല്ലിയാകുന്നു; ആകെയുള്ള ആശ്വാസം രണ്ടുഗെറ്റപ്പുകളിലെത്തുന്ന മോഹൻലാലിന്റെ കരിസ്മ
എം.മാധവദാസ്
പണ്ട് എം കൃഷ്ണൻ നായർ തന്റെ പ്രസിദ്ധമായ സാഹിത്യവാരഫലം കോളത്തിൽ ഒരു കഥയെ വിമർശിച്ച് എഴുതിയതാണ് ഒടിയൻ കണ്ടപ്പോൾ ആദ്യം ഓർമ്മവന്നത്. 'ഈ കഥയെഴുതിയ നേരത്ത് ടിയാൻ രണ്ട് ഇഡ്ഡലി ഉണ്ടാക്കുകയായിരുന്നെങ്കിൽ ചമ്മന്തിയിൽ മുക്കി കഴിക്കാമായിരുന്നു.'- ഇവിടെ കഥയെഴുതിയ നേരത്ത് എന്നത് സിനിമയെടുത്ത നേരത്ത് എന്നാക്കണം.
അമ്പമ്പോ! എന്തൊരു തള്ളായിരുന്നു, 37 രാജ്യങ്ങളിലെ റിലീസ്, മലയാള സിനിമയുടെ ആഗോള വിപണി, റിലീസിനുംമുമ്പേ കിട്ടിയ നൂറുകോടി , ലോകോത്തര ക്യാമറ, ലാലേട്ടന് ഇനിയുള്ള എല്ലാ അവാർഡുകളും കിട്ടൽ ...മലപ്പുറം കത്തി, അമ്പും വില്ലും, ഒലക്കേടെ മൂട്. മോഹൻലാലിനെ നായകനാക്കി ശ്രീകുമാരമേനോൻ സംവിധാനംചെയ്ത ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ കണ്ടിറങ്ങിയപ്പോൾ സംവിധായകനെ ചതിയൻ എന്ന് വിളിക്കാനാണ് തോന്നിയത്. കാരണം അത്രക്ക് വലിയ ചതിയും നുണപ്രചരണവുമാണ് അദ്ദേഹം ഈ ശരാശരി മാർക്ക് മാത്രം കൊടുക്കാൻ കഴിയുന്ന ഈ ചിത്രത്തിനായി നടത്തിയത്. ഹർത്താലിനെപ്പോലും പരാജയപ്പെടുത്തി പുലർച്ചെ നാലുമണി മണിമുതൽ 'നെഞ്ചിനകത്ത് ലാലേട്ടൻ, മീശപിരിച്ച് ലാലേട്ടൻ' എന്ന മുദ്രാവാക്യം മുഴക്കി തീയേറ്റിലേക്ക് ഓടിക്കയറിയ പാവം മോഹൻലാൽ ഫാൻസിന്റെ മുഖത്തേക്കുള്ള കാറിത്തുപ്പായിപ്പോയി ഈ നിലവാരമില്ലാത്ത ചിത്രം. നോക്കണം, നാട്ടുഭാഷയിൽ പറഞ്ഞാൽ, യെവനൊക്കെയാണ് എംടിയുടെ രണ്ടാമൂഴം ഉണ്ടാക്കാൻ പോവുന്നത്. എംടി കേസുകൊടുത്തത് എത്ര നന്നായി. രണ്ടാമുഴം പോയിട്ട് തുണ്ടുപടം പിടിക്കാനുള്ള പ്രതിഭ പോലും ഈ മേനോനില്ലെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.
ഇതുവരെ കേട്ടിട്ടില്ലാത്തതും സിനിമാറ്റിക്കായി ഫിക്ഷനും റിയാലിറ്റിയുമായി ഇടകലർത്തി എടുക്കാവുന്ന നല്ല വൺലൈൻ ആയിരുന്നു ഒടിയൻ മാണിക്യന്റെത്. കുട്ടിസ്രാങ്ക്, സ്വപാനം തുടങ്ങിയ ഷാജി എൻ കരുണിന്റെ ചിത്രങ്ങൾ എഴുതിയ ഹരികൃഷണന്റെ തൂലികയിൽ വിരിഞ്ഞ ഒടിയൻ പ്രതിഭയുള്ളവർക്ക് വലിയ സാധ്യതയുള്ള പ്രമേയമായിരുന്നു. പക്ഷേ തിരക്കഥാ രചനയിൽ ഹരികൃഷ്ണനും പിഴച്ചു. ഒടിയൻ എന്ന പുതുമ ഒഴിവാക്കിയാൽ, ബാക്കിയുള്ള കഥ അത്രയും പതിവ് ക്ലീഷേകളിൽ സമ്പന്നം. ഏത് കാണിപ്പയ്യൂരിനും പ്രവചിക്കാം ക്ലൈമാക്സിൽ എന്തു സംഭവിക്കുമെന്ന്.
കുറ്റം മാത്രം പറയരുതല്ലോ. പ്രതീക്ഷ ഉയർത്തിക്കൊണ്ടാണ് ചിത്രത്തിന്റെ തുടക്കം. പക്ഷേ ആദ്യത്തെ 20 മിനുട്ടിലെ ഉദ്വേഗം കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് ഡ്രൈ ആവുകയാണ്. ചത്ത സംഭാഷണങ്ങളും, ഇടക്കുള്ള ലാഗിങ്ങും, ഉറക്കം തൂങ്ങിപ്പോവുന്ന സീനുകളും, ആർക്കോവേണ്ടിയെന്നോണമുള്ള 'സാ...സാ.'..പാട്ടുകളും ചേർന്ന് ചിത്രത്തെ നശിപ്പിച്ചിരിക്കുന്നു. ഷാജികുമാറിന്റെ ഛായാഗ്രാഹണം പോലും മുൻ നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല. സൗണ്ട് ട്രാക്കും മോശം. പീറ്റർ ഹെയിനിന്റെ സംഘട്ടനവും പുലിമുരുകൻ പോലെ എവിടെയും ത്രില്ലടിപ്പിക്കുന്നില്ല. ക്ലൈക്സിലെ തീവെപ്പൊക്കെ കണ്ടാൽ കരഞ്ഞുപോവും. ഒരു നാടോടി ലുക്കുള്ള ഈ പടത്തിൽ പീറ്റർ ഹെയിനെ കൊണ്ടുവന്നത് മനസ്സിലാവുന്നില്ല. ( മൈക്കിൾ ജാക്സൻ നാടൻപാട്ടുപാടിയാൽ എങ്ങനെയിരിക്കും) സംഘട്ടനം മാത്രമല്ല മൊത്തത്തിൽ ഒരു ത്രില്ലുമില്ല. മോഹൻലാൽ ഫാൻസുപോലും ചില ചത്ത സംഭാഷണങ്ങളിൽ പൂച്ച കരഞ്ഞ് സമയംപോക്കുകയാണ്.
ഇങ്ങനെയാക്കെയാണെങ്കിലും ഈ സിനിമയെ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ നിന്ന് നമ്മെ തടയുന്നത് മോഹൻലാലിന്റെ അപാരമായ കരിസ്മയാണ്. മീശവടിച്ച് സുറുമയെഴുതി തൂക്കം കുറച്ച് ചുള്ളനായ ഒടിയന്റെ യൗവനവും, ജരാനരകൾക്കിടയിലും നിശ്ചയദാർഢ്യത്തിന്റെ കനലെരിയുന്ന കാഷായ വേഷവും ഭംഗിയാക്കുന്നുണ്ട് ലാലേട്ടൻ. മൈനസ് മോഹൻലാൽ ഒരു ബിഗ് സീറോയാണ് ഈ ചിത്രം. ലാൽ അല്ലാതെ ഒരു നടനും ഇതുപോലെ ചെയ്യാനാവില്ല. പക്ഷേ എന്തുചെയ്യാം സിനിമ ഇങ്ങനെയായിപ്പോയി. വെണ്ണക്കൽ പതിച്ച വിസർജ്ജനാലയം എന്നപോലെ.
ഒടിയന്റെ ലോകം; ഇരുട്ടിന്റെയും
കാശിയിലെ ചില ദൃശ്യങ്ങൾക്കുശേഷം നായകനെ കാണിച്ച്, മമ്മൂട്ടിയുടെ വോയ്സ് ഓവറിൽ പ്രതീക്ഷയുണർത്തിയാണ് ചിത്രം തുടങ്ങുന്നത്. ആരാണ് ഒടിയൻ എന്ന ലഘുവിവരണം മമ്മൂട്ടി നൽകുന്നു. ഇരുട്ടു സൃഷ്ടിച്ച യക്ഷി, ഭൂത, പ്രേത പിശാചുക്കളെ ഒക്കെ വൈദ്യുതിയുടെ കാലം എങ്ങനെ അപ്രത്യക്ഷമാക്കി അതുപോലെതന്നെയാണ് ഇരുട്ടിനെ ഉപാസകരാക്കി മനുഷ്യന്റെ ഭീതിയെ മുതലെടുത്തു ജീവിച്ച ഒടിയനും സംഭവിച്ചത്. ഒടിയനെ ഫാന്റസിയാക്കാതെ റിയലിസ്റ്റിക്കായാണ് അവതരിപ്പിച്ചിരിക്കുന്നത്. കാളയുടെയേും പോത്തിന്റെയും തലയെടുത്ത് വേഷംകെട്ടി ഒടിയനാവുന്ന മനുഷ്യനെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഒടിവിദ്യകൊണ്ട് ആളുകളെ പണ്ടുകാലത്ത് പേടിപ്പിച്ചിരുന്ന, മറ്റുള്ളവർക്ക് വേണ്ടി പേടിപ്പിക്കാൻ 'ക്വട്ടേഷൻ' എടുക്കുന്ന ഒടിയൻ.
ആദ്യത്തെ ഒരു ഇരുപതുമിനുട്ട് ഒരു ത്രില്ലറിൽ എന്ന പോലെ ചിത്രം പായുന്നുണ്ട്. തേൻകുറുശ്ശി എന്ന വികസനം ഇനിയും കാര്യമായി എത്തിനോക്കിയിട്ടില്ലാത്ത പാലക്കാടൻ കുഗ്രാമത്തിലെ അവസാനത്തെ ഒടിയനാണ് മാണിക്യൻ. ചില പ്രശനങ്ങളെ തുടർന്ന് നാടുവിട്ട് കാശിക്കുപോയ അയാൾ പതിനഞ്ചുവർഷത്തെ ഇടവേളക്കുശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കയാണ്. ഇന്ദുചൂഡൻ മോഡലിൽ ചില പുതിയ കളികൾക്കായി.
തുടർന്നങ്ങോട്ട് പഴയ മാണിക്യന്റെയും പുതിയ മാണിക്യന്റെയും ജീവിതം മാറിമാറി കാണിക്കുന്നുണ്ട്. മാണിക്യൻ ഒടിവെക്കുന്ന രംഗങ്ങളൊക്കെ ഗംഭീരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ അപ്പോഴും കഥയിൽ പഴഞ്ചനും കേട്ടുമടുത്തതുമായ ഘടകങ്ങൾ ഒരുപാടുണ്ട്. പ്രണയം-വിവാഹം-ചതി തുടങ്ങിയ ഒരു ട്രയാംഗിളിൽ സേഫായി കഥയുണ്ടാക്കി അതിലേക്ക് ഒടിയനെ പ്ലേസ് ചെയ്യുന്ന സർഗാത്മക ഷണ്ഡത്വമായിപ്പോയി തിരക്കഥാകൃത്തിന്റെത്. അതായത് പുതുമ ഒടിയൻ എന്ന മിത്തിനും സത്യത്തിനും ഇടയിലെ സംഭവത്തിൽ മാത്രം ഒതുങ്ങുന്നു.
പലപ്പോഴും തേൻകുറിശ്ശിയെന്നത് നിയമസംവിധാനങ്ങളൊന്നുമില്ലാത്ത ഒരു ഉത്തരേന്ത്യൻ ഗ്രാമത്തെയാണ് ഓർമ്മിപ്പിക്കുന്നത്. തിരക്കഥാ കൃത്തിന്റെയും സംവിധായകന്റെയും മനസ്സിലുള്ള രാഷ്ട്രീയം ഫ്യൂഡൽ ഗൃഹാതുരത്വങ്ങളിൽ അഭിരമിക്കുന്ന ഒരു കിണാശ്ശേരി തന്നെയാണെന്ന് വ്യക്തമാണ്. ഒരു രംഗം നോക്കുക. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നേതാവ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിന്റെയും ആളെ പേടിപ്പിക്കുന്നതിന്റെ പേരിലും ഒരുകാരണവുമില്ലാതെ മാണിക്യനെ നെഞ്ചത്ത് ചവിട്ടുകയും തന്തയ്ക്ക് വിളിക്കയുമാണ്. അതിന്റെ പ്രതികാരമായ ഒടിയൻ ഒടിവെച്ചതിനാൽ കഴുത്ത് തിരിക്കാൻ കഴിയാതെ ആ കമ്യൂണിസ്റ്റ് നേതാവ് ഇപ്പോഴും നാട്ടിലുണ്ട്! ഫാൻസിഡ്രസ്സിൽ വന്ന് ചെയ്തത് മാണിക്കനാണണെന്ന് നേതാവ് അറിഞ്ഞിട്ടും പൊലീസ് നടപടിയൊന്നുമില്ല. അതവിടെ ഇരിക്കട്ടെ. മന്ത്രവാദികളെയും പൂജാരികളെയും ഒടിയന്മാരുടെയുമൊക്കെ തന്തയ്ക്ക് വിളിച്ചും നെഞ്ചത്ത് ചവിട്ടിയും ഒന്നുമല്ല കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വേരുപിടിച്ചതും അന്ധവിശ്വാസങ്ങളെ എതിരിട്ടതെന്നും നവോത്ഥാനം ചർച്ചയാകുന്ന ഈ വേളയിൽ ഓർമ്മിപ്പിക്കാതെ വയ്യ. പക്ഷേ ഒടിയനെ ഒരു വിശ്വാസ പ്രശ്നമാക്കി മാറ്റി മിത്തിഫൈ ചെയ്യാതെ മനുഷ്യനാക്കിയതിന് ശ്രീകുമാരമേനോനോട് നന്ദിയുണ്ട്. അല്ലെങ്കിൽ ഒടിയനെയും ദൈവമാക്കാൻ ആളുണ്ടാകുമായിരുന്നു.
മായുന്ന മഞ്ജു ഭാവം; തനി ടൈപ്പ് വേഷത്തിൽ പ്രകാശ് രാജ്
ഈ സിനിമകൊണ്ട് എറ്റവും ദോഷം ഉണ്ടായത് മോഹൻലാൽ ഒഴികെയുള്ള നടീ നടന്മാർക്കാണ്. തെന്നിന്ത്യ മുഴുവൻ തിളങ്ങിനിൽക്കുന്ന പ്രകാശ് രാജിന്റെ വില്ലനൊക്കെ തനി രാജാപാർട്ട് സ്വഭാവത്തിലാണ്. കണ്ണുതള്ളിനോക്കുന്നതിനെയും മുഖം കൊണ്ട് ഗോഷ്ടികാട്ടുന്നതിനെയും അഭിനയമെന്ന് വിളിക്കരുതെന്നാണ് പ്രസംഗിക്കാറുള്ളത് സാക്ഷാൽ
പ്രകാശ് രാജ് തന്നെയാണ്. ഇനി നമ്മുടെ പ്രിയപ്പെട്ട മഞ്ജുവാര്യരും നന്നായി ബോറടിപ്പിക്കുന്നുണ്ട്. 'ഊണ് കാലായി'..എന്ന് നീട്ടിപ്പറഞ്ഞ് മിമിക്രിക്കാർ കളിയാക്കുന്ന തനി ഓട്ടുരുളി വള്ളുവനാടൻ ഭാഷയിൽ നന്നായി ലാഗടിപ്പിക്കുന്നുണ്ട് ലേഡി സൂപ്പർസ്റ്റാറും. ഒരു ഇളിഭ്യച്ചിരി മുഖത്തൊട്ടിച്ച് ജനലിലൂടെ പുറത്തേക്ക് നോക്കിനിന്നാൽ ഭാവാഭിനയം എന്നൊക്കെ പറയുന്ന കാലം കഴിഞ്ഞുവെന്ന് മഞ്ജുവും ഓർക്കേണ്ടതാണ്.
ആറാം തമ്പുരാൻ പോലുള്ള ചിത്രങ്ങളിലെ കുറിക്കുകൊള്ളുന്ന ലാൽ- മഞ്ജുവാര്യർ ഡയലോഗ് കണ്ടവർ ഈ ചിത്രത്തിലെ നാടക-അച്ചടി ഭാഷയും അടൂർ ഗോപാലകൃഷ്ണനോട് കിടപിടിക്കുന്ന മന്ദതയ്യാർന്ന രംഗങ്ങളും കാണുമ്പോൾ ചിരിച്ചുപോവും. ഇവിടെയൊക്കെ എഡിറ്ററുടെ കത്തി വെക്കുകയാണെങ്കിൽ പ്രേക്ഷകർക്ക് അത്രയും ആശ്വാസം കിട്ടിയേനെ. സിദ്ദീഖും ഇന്നസെന്റുമടുക്കമുള്ള ഒട്ടുമിക്ക താരങ്ങളും ഈ പടത്തിൽ കൃത്രിമവും നാടകച്ഛായ കലർന്ന ഡയലോഗുമാണ് പറയുന്നത്. ഇന്നസെന്റിന്റെ ഭാവാഭിനയം മാരകം! ഫാൻസിനെ കൊണ്ട് കൈയടിപ്പിക്കാൻ ഒറ്റ സീനിൽ ആന്റണി പെരുമ്പാവൂരിനെ ഇറക്കിയും, മേനോൻ വെറുപ്പിക്കുന്നുണ്ട്. ( ഇനി എപ്പോഴാണ് ആന്റണി കഥയും തിരക്കഥയും എഴുതി നായകനാവുക എന്നേ അറിയാനുള്ളൂ)
പക്ഷേ മോഹൻലാൽ സ്ക്രീനിൽ വരുമ്പോഴൊക്കെ കളിമാറുന്നുണ്ട്. പോത്തായും മാനായും പന്നിയായുമൊക്കെയുള്ള ഒടിയന്റെ പരകായകപ്രവേശം ഒന്നുകാണേണ്ടതുതന്നെയാണ്. തേൻകുറിശ്ശിയിലെ യുവാവായ മാണിക്യനെ കാണുമ്പോൾ അസൂയ തോന്നുന്നു. ഒരു ആനിമേഷൻ ജീവിയെപ്പോലെ എത്ര പെട്ടന്നാണ് ഈ നടൻ തടികൂട്ടുന്നതും കുറയ്ക്കുന്നതുമൊക്കെ. പത്തിരുപത് ഒടിയന്മാരെ ഇറക്കിക്കൊണ്ടുള്ള ക്ലൈമാക്സിലെ ഗ്രാഫിക്സും മാരകം തന്നെ. ഇഫക്ട്സിന്റെയും ഫോട്ടോഗ്രാഫിയുടെയുമൊക്കെ വൻ സാധ്യതകൾ ഒടിയനിൽ ഉണ്ടെന്നതും ശ്രീകുമാരമേനോന്റെ മറ്റൊരു തള്ളായിട്ടേ ഈ ലേഖകന് തോന്നിയിട്ടുള്ളൂ. സംഗീതമോ പശ്ചാത്തലമോ ഒന്നും തന്നെ ഒരു ശരാശരി മലയാള സിനിമയിൽ നിന്ന് ഉയരുന്നില്ല. പിന്നെന്താണ് ഈ പടത്തിന്റെ ഹോളിവുഡ്ഡ് നിലവാരം. തള്ള് മൊത്തം തള്ള്. മോനോൻ സാറെ, നിങ്ങളെ നമിച്ചിരിക്കുന്നു. മലയാളസിനിമയിലെ തള്ളന്താനം എന്ന് ആവാതിരിക്കട്ടെ താങ്കളുടെ വിളിപ്പേര്.
വാൽക്കഷ്ണം:എന്തൊക്കെ പറഞ്ഞാലും ഈ ലേഖകനൊക്കെ ആഗ്രഹിച്ചതായിരുന്നു ഒടിയന്റെ സാമ്പത്തിക വിജയം. മലയാള സിനിമയുടെ ഗ്ലോബൽ മാർക്കറ്റിങ്ങിന്റെ വിഷയം കൂടിയായിരുന്നു ഇത്. 37 രാജ്യങ്ങളിൽ റിലീസ് എന്നാൽ നിസ്സാരകാര്യമാണോ.നമ്മുടെ വിപണി എത്രമാത്രം വലുതാണ് നമ്മുടെ ബജറ്റ് എത്രമാത്രം പോവാം എന്നതിന്റെയൊക്കെ പരീക്ഷണം കൂടിയായിരുന്നു ഒടിയൻ. പക്ഷേ തള്ളല്ലാതെ കൈയിൽ പ്രതിഭയില്ലാത്ത ശ്രീകുമാരമേനോൻ അതൊക്കെ തകർത്തു. എന്തായാലും രണ്ടാമൂഴത്തിൽ ( അടുത്ത ചിത്രത്തിൽ) തള്ളില്ലാതെ അദ്ദേഹത്തിന് വിജയിക്കാൻ കഴിയട്ടെ.
(ഈ ചലച്ചിത്ര നിരൂപണം ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമാണ്. മറുനാടൻ മലയാളിയുടേതല്ല.)
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്