ഇതാ ഫഹദ് ഒരു അഭിനയ പ്രതിഭാസമായിരിക്കുന്നു ! 'ഞാൻ പ്രകാശൻ' ഈ യുവനടന്റെ പ്രതിഭ തെളിയിക്കുന്ന വൺമാൻഷോ; ഇത് അടുത്തകാലത്തുകണ്ട ഫീൽ ഗുഡ് മൂവി; ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ച് സത്യൻ അന്തിക്കാടും ശ്രീനിവാസനും; പെരുപ്പിച്ചുകാട്ടിയ ബ്രഹ്മാണ്ഡചിത്രങ്ങൾക്കിടയിൽ പ്രേക്ഷകഹൃദയത്തിലേക്ക് ഇതാ ഒരു കൊച്ചു ചിത്രം
എം.മാധവദാസ്
പി.കുഞ്ഞിരാമൻ നായരുടെ 'കളിയച്ഛൻ' എന്ന കവിത വായിച്ചതിന്റെ ഹർഷാനുഭൂതി പങ്കുവെച്ച് എൻ.വി.എൻ.വി.കൃഷ്ണവാര്യർ നടത്തിയ വിഖ്യാത പദപ്രയോഗമാണ് 'ഇതാ കുഞ്ഞിരാമൻ നായർ ഒരു കവിതാ പ്രതിഭാസമായിരിക്കുന്നുവെന്ന്'. ഈ വർഷം പുറത്തിറങ്ങിയ കാർബൺ, വരത്തൻ, ഇപ്പോൾ റിലീസായ 'ഞാൻ പ്രകാശൻ' എന്നീ ചിത്രങ്ങളിലെ അഭിനയം കാണാൻ, എൻവി ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ എഴുതുമായിരുന്നു..' ഇതാ ഫഹദ് ഒരു അഭിനയ പ്രതിഭാസമായിരിക്കുന്നു'!
സത്യൻ അന്തിക്കാടിന്റെ സ്ഥിരം നന്മമര പാറ്റേണിലുള്ള ശരാശരിയായി പോവുമായിരുന്ന ചിത്രത്തെ, പലപ്പോഴും ചടുലവും വ്യതിരിക്തവുമാക്കുന്നത് ഫഹദ് ഫാസിൽ എന്ന നടന്റെ നടന പെരുങ്കളിയാട്ടം തന്നെയാണ്. സത്യൻ അന്തിക്കാട് -ഫഹദ് കൂട്ടുകെട്ടിൽ നേരത്തെ ഇറങ്ങിയ 'ഒരു ഇന്ത്യൻ പ്രണയകഥയിലെ' അയ്മനം സിദ്ധാർഥന്റെ ചില ചേഷ്ടകൾ ആവർത്തിക്കുന്നുണ്ടെങ്കിലും ഈ യുവനടന്റെ മുഖത്ത് പൊട്ടിവിടരുന്ന ഭാവങ്ങളും ശരീരഭാഷയും ശബ്ദനിയന്ത്രണവുമൊക്കെ ചലച്ചിത്ര വിദ്യാർത്ഥികൾ കണ്ടുപഠിക്കേണ്ടതാണ്. നർമ്മവേഷങ്ങൾ അധികമൊന്നും ചെയ്തിട്ടില്ലാത്ത ഈ നടൻ, തന്റെ ട്രേഡ്മാർക്കായ അർബൻ ഫ്രീക്ക് മല്ലു ബോഡി ലാംഗ്വേജിൽ നിന്ന് കുതറിച്ചാടി നാട്ടിൽപുറത്തെ ഇത്തിരി അസൂയയും കുശുമ്പും കരുട്ടുബുദ്ധിയുമുള്ള ശരാശരി മലയാളിയുടെ വേഷം അസ്സലാക്കിയിരിക്കുന്നു. പടം എപ്പോഴൊക്കെ ലാഗിങ്ങിലേക്ക് പോകുന്നോ അപ്പോഴൊക്കെ ചിത്രത്തെ തിരിച്ചു പിടിക്കാൻ സംവിധായകനെ സഹായിക്കുന്നത് ഫഹദിന്റെ ഈ വേഷപ്പകർച്ച തന്നെയാണ്. അസൂയയും, പകയും, ഈർഷ്യയും, നിരാശയും, കള്ളവുമൊക്കെ ഈ നടന്റെ മുഖത്ത് നവരസങ്ങളായി മിന്നിമറയുന്നത് കണ്ടിരിക്കാൻ എന്തൊരു ചേല്. ( കാട്ടാക്കട തങ്കപ്പന്റെ ചാക്കിലകപ്പെട്ട പൂച്ച എന്ന നോവലാണെന്ന് പറഞ്ഞ്, കുരുടിയായ ഒരു സ്ത്രീയുടെയും ചട്ടുകാലനായ പുരുഷന്റെയും പ്രണയ കഥ ഒരു കുട്ടിയോട് ഫഹദ് പറയുന്ന സീനുണ്ട്. അഭിനയം കണ്ട് അമ്പരന്നുപോവും)
മലയാളത്തിന്റെ പ്രിയപ്പെട്ട ഷാനുവിനെ മാറ്റിനിർത്തിയാൽ ഈ പടം വെറും വട്ടപൂജ്യമായിപ്പോവും. ശരിക്കും ഒരു വൺമാൻഷോ. നേരത്തെ പറഞ്ഞപോലെ വരത്തനും, കാർബണും കണ്ടശേഷം ഈ പടം വിലയിരുത്തുമ്പോഴറിയാം ഈ നടന്റെ അപാരമായ റേഞ്ച്. ഇന്ത്യയിൽ കമൽഹാസനും മലയാളത്തിൽ മോഹൻലാലിനും മാത്രം അവകാശപ്പെടാവുന്ന അപുർവ സിദ്ധി.
ഇനി പടത്തിന്റെ മൊത്തത്തിലുള്ള അവസ്ഥയിലേക്ക് വന്നാൽ ഡിസ്റ്റിങ്ങ്ഷൻ കൊടുക്കാൻ കഴിയില്ലെങ്കിലും ഫസ്റ്റ്ക്ലാസ് മാർക്ക് കൊടുക്കാവുന്ന ചിത്രമാണിത്. ബ്രഹ്മാണ്ഡ സിനിമകൾ എന്ന് പറഞ്ഞിറങ്ങുന്ന ഭൂലോക കത്തികളുള്ള പുതിയ കാലത്ത്, ഒരു നല്ല കൊച്ചുചിത്രമെന്നോ, ഫീൽ ഗുഡ് മൂവിയെന്നൊക്കെയോ വിശേഷിപ്പിക്കാവുന്ന സിനിമ. ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് സംവിധായകൻ സത്യൻ അന്തിക്കാടും, ശ്രീനിവാസനും തെളിയിച്ചിരിക്കുന്നു. പ്രമേയത്തിലും ആഖ്യാനത്തിലും അടിമുടി പുതുക്കലുകൾ നടത്തി മലയാള സിനിമ ന്യൂജൻ ആയിട്ടും, പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്ന് കാളവണ്ടി കിട്ടാത്ത മനുഷ്യനെപ്പോലെയായിരുന്നു സത്യൻ അന്തിക്കാടിന്റെ സമീപകാല ചിത്രങ്ങൾ.
അമ്പലവും, ആൽത്തറയും, കുളവും, നല്ലവനായ കള്ളുചെത്തുകാരനും, കളകളാരവം മുഴക്കുന്ന പക്ഷിമൃഗാദികളും അടങ്ങുന്ന നന്മ പൂത്തുനിൽക്കുന്ന ഗ്രാമങ്ങൾ തന്നെയാണ് ഈ പുതിയകാലത്തും സത്യൻ ഏറെയും പ്രമേയമാക്കാറ്. ( അതുകൊണ്ടുതന്നെയാണ് അമൽ നീരദിന്റെ വരത്തൻ ഗ്രാമങ്ങളിലെ വയലൻസ് കാണിച്ചുതന്നപ്പോൾ ഇത് അന്തിക്കാടൻ ചിത്രങ്ങൾക്കുള്ള മറുപടികൂടിയാണെന്ന് അഭിപ്രായങ്ങൾ ഉയർന്നത്) ഒരിക്കലും കുടുംബചിത്ര സംവിധായകൻ എന്ന സേഫ് സോൺ വിട്ടിട്ടുള്ള കളിയില്ലാത്ത, എക്കാലവും പരീക്ഷണങ്ങളോട് മുഖം തിരിഞ്ഞുനിന്ന ചലച്ചിത്രകാരൻ കൂടിയാണ് അദ്ദേഹം. ഇത്തവണയും തന്റെ സുരക്ഷിതവലയം വിടുന്നില്ല. പക്ഷേ ആ ഫോർമാറ്റിൽ നിൽക്കുമ്പോഴും ആവർത്തന വിരസത തോന്നാതെ ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്.
സമാനമായ അവസ്ഥയായിരുന്നു ശ്രീനിവാസനും. ഒരുകാലത്ത് മലയാളികൾ ആഘോഷിച്ച അദ്ദേഹത്തിന്റെ സിനിമകൾ പക്ഷേ നവതരംഗകാലമായപ്പോഴെക്കും വല്ലാതെ പിറകോട്ട് അടിക്കുകയായിരുന്നു. പത്മശീ ഭരത് ഡോ. സരോജ് കുമാർ എന്ന തനി വളിപ്പും മോഹൻലാലിനെ അങ്ങേയറ്റം ആക്ഷേപിക്കുന്നതുമായ സിനിമയെടുത്തതോടെ ഏതാണ്ട് ഫീൽഡ് ഔട്ട് ആയ അവസ്ഥയിലായിരുന്നു ശ്രീനിവാസൻ. എന്നാൽ ഈ പടത്തിലൂടെ തന്റെ പ്രതിഭ ഇനിയും കത്തിത്തീർന്നിട്ടില്ലെന്നും അരക്കൈ നോക്കാനുള്ള യൗവനം ഇപ്പോഴുമുണ്ടെന്ന് ഇദ്ദേഹവും തെളിയിക്കുകയാണ്.
അടിസ്ഥാനമായി വക്രബുദ്ധി ഏറെയുള്ള ഒരു പുച്ഛിസ്റ്റ് മല്ലു ഗണത്തിൽ പെടുത്താവുന്ന വ്യക്തിയാണ് പ്രകാശൻ. ഡോക്ടറാവണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും, മെയിൽ നഴ്സായിപ്പോയതിന്റെ എല്ലാ അപകർഷതാബോധങ്ങളും പ്രകാശനുണ്ട്. ഒരിടത്തും അയാൾ നഴ്സാണെന്ന് പറയില്ല. എന്തിന് പ്രകാശൻ എന്ന പേരുപോലും പിടിക്കാഞ്ഞിട്ട് തന്റെ പേര് ആകാശ് എന്ന് ന്യൂജനാക്കി ഗസറ്റ് വിജ്ഞാപനം വരെ നടത്തിക്കളഞ്ഞു ഇഷ്ടൻ! ഒരു പണിക്കുംപോകാതെ നാട്ടിൽ ചുറ്റിത്തിരിഞ്ഞു നടക്കുന്ന നമ്മുടെ ആകാശിന്, നല്ല കാറുകളിൽ വരുന്നവരെ അസൂയ കാരണം വഴിതെറ്റിച്ച് പറഞ്ഞുകൊടുക്കുക, കല്യാണ സദ്യക്ക് മൃഷ്ടാന്നം ഉണ്ട് കുറ്റം പറയുക, സ്വന്തം സുഹൃത്തിന്റെ കല്യാണം മുടക്കുക തുടങ്ങിയ പാഷാണം ഷാജി മോഡൽ കലാപരിപാടികളുമുണ്ട്. ഇവയൊക്കെ മിമിക്രി സ്കിറ്റുകളിൽ നാം ആവോളം കണ്ടിട്ടുണ്ടെങ്കിലും ഫഹദ് ചെയ്യുമ്പോഴുള്ള ചന്തം ഒന്നുവേറെ തന്നെയാണ്.
പെട്ടെന്ന് വളഞ്ഞ വഴിയിലൂടെ കാശുകാരനാവണം ആകാശിന്. അതിന് അവസരം പാർത്തിരിക്കുമ്പോഴാണ് പണ്ട് കൂടെപഠിച്ചപ്പോൾ താൻ കുറെക്കാലം കൊണ്ടുനടക്കുകയും പിന്നെ സൗകര്യപൂർവം അവഗണിക്കുകയും ചെയ്ത സഹപാഠി സലോമി ( ചിത്രത്തിൽ നിഖില വിമൽ) അയാളെ തേടിയെത്തുന്നത്. അവൾ പ്രതിമാസം മൂന്നുലക്ഷം രൂപ ശമ്പളത്തിൽ ജർമ്മനിക്ക് പോവുകയാണെന്ന വാർത്ത ആകാശിന്റെ ഉറക്കം കെടുത്തുന്നു. അവളെ പ്രേമിച്ച് വിവാഹം കഴിക്കുക എന്നിട്ട് ഫാമിലി വിസയിൽ ജർമ്മനിയിൽ എത്തുക. തുടർന്ന് അവളെ ഡിവോഴസ് ചെയ്ത് നാട്ടിലെത്തി പുതിയ കല്യാണം കഴിക്കുക. ഇതായിരുന്നു ആകാശിന്റെപ്ലാൻ.
ഇതിനായി അയാൾ കൂട്ടുപിടിച്ചത് സ്കൂൾമാഷായ തന്റെ പിതാവിന്റെ ശിഷ്യനായ ഗോപാൽജിയെ ( ശ്രീനിവാസൻ) ആണ്. ഫഹദും ശ്രീനിവാസനും തമ്മിലുള്ള കോമ്പിനേഷൻ തീയേറ്ററിൽ ചിരി പടർത്തുന്നുണ്ട്. തന്റെ പ്രതാപകാലത്തെ നിഴൽ മാത്രമാണ് ശ്രീനിവാസനെന്ന് അപ്പോഴും പറയാതെ വയ്യ.സന്ദേശം അടക്കമുള്ള സാമൂഹിക- രാഷ്ട്രീയ വിഷയങ്ങൾ എടുത്ത് അമ്മാനമാടി മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസന്റെ മൂർച്ചയേറിയ തൂലികക്ക് ഇപ്പോഴും കാര്യമായ ക്ഷീണം തട്ടിയിട്ടില്ലെന്ന് സൂചിപ്പിക്കുന്ന ചില രംഗങ്ങളും ചിത്രത്തിലുണ്ട്. ബംഗാളി തൊഴിലാളികളുമായും, മലയാളിയുടെ അധ്വാനവിരക്തിയുമൊക്കെ കാണിക്കുന്ന ചിത്രം കുറിക്കുകൊള്ളുന്ന ചില നിരീക്ഷണങ്ങളും നടത്തുന്നുണ്ട്.
പക്ഷേ ആദ്യപകുതിയിൽ കിട്ടിയ ആക്ഷേപഹാസ്യത്തിന്റെ സൗന്ദര്യവും, കഥാഗതിയുടെ ഒഴുക്കും രണ്ടാം പകുതിയിൽ കുറയുന്നുവെന്നതാണ് ചിത്രത്തിന്റെ ഒരു വീക്ക്നെസ്സ്. ക്ലൈമാക്സിനടുത്തുള്ള പല രംഗങ്ങളും നമുക്ക് പ്രവചിക്കാവുന്നവയാണ്. ചിലത് ആവർത്തനവും. അയ്മനം സിദ്ധാർഥന്റെ ഓട്ടവും, വരവേൽപ്പിലെ മോഹൻലാൽ നായയെ പേടിച്ച് തെങ്ങിൽ കയറുന്നതുമൊക്കെ നമുക്ക് ഇവിടെയും കാണാം.
ഇങ്ങനത്തെ പരിമിതികൾ ഉണ്ടെങ്കിലും അൽപ്പം നൊമ്പരവും, ശുഭാപ്തിചിന്തയും അവശേഷിപ്പിച്ച് ഒരു ഫീൽ ഗുഡ് മൂവിയെന്ന പേരുമായാണ് ചിത്രം അവസാനിക്കുന്നത്. ഒരു പാട് ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയി, വിരൂപനായ ഒരു പുഴു ജീവിത ചക്രത്തിനൊടുവിൽ മനോഹരമായ പൂമ്പാറ്റയാകുന്നതുപോലെ, കുരുട്ടുബുദ്ധിക്കാരൻ ആകാശ് തിരിച്ച് പ്രകാശൻ തന്നെ ആവുന്നു.
വാൽക്കഷ്ണം: അവിലോസുണ്ടയെ ആറ്റംബോംബാക്കി കാണിച്ച് കളക്ഷൻ നേടുന്ന ഒടിയൻ പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സ്ട്രാറ്റജിയാണോ, ചരുങ്ങിയ ബജറ്റിൽ എടുക്കുന്ന ഇത്തരം കൊച്ചു സിനിമകൾ ആണോ മലയാള ചലച്ചിത്ര വ്യവസായത്തിന് ഗുണകരം എന്ന ചോദ്യവും ഈ പടം കണ്ടപ്പോൾ തോന്നി. ഏഴുഭൂഖണ്ഡങ്ങളിലൂടെ ചുറ്റിവരുന്ന പാട്ടുകളും, ആകാശത്തേക്ക് പറന്ന് അടിക്കുന്ന സീനുകളും ഇല്ലെങ്കിലും ആളുകൾ തീയേറ്ററിൽ കയറും. ബജറ്റാണോ സംവിധായകരുടെ മസ്തിഷ്ക്കങ്ങളാണോ മലയാള സിനിമയിൽ വളരേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്