അച്ഛനാരെന്നറിയാത്ത ധബാരി ക്യുരുവി എന്ന മിത്തിക്കൽ പക്ഷിയെപ്പോലെ അവിവാഹിതരായ ആദിവാസി അമ്മമാർ; പ്രമേയം ശക്തമാണെങ്കിലും തിരക്കഥയിലും അവതരണത്തിലും പാളി പ്രിയനന്ദനൻ ചിത്രം; ഡോക്യൂമെന്ററി സ്വഭാവവും മുഴച്ചു നിൽക്കുന്നു; ഗോവൻ ചലച്ചിത്രോത്സവത്തിൽ മലയാളത്തിന് വീണ്ടും നിരാശ

എം റിജു
ലോക ചരിത്രത്തിൽ ആദ്യമായി ഗോത്രവർഗ്ഗത്തിൽപ്പെട്ടവർ മാത്രം അഭിനയിക്കുന്ന സിനിമ എന്ന പേരിൽ ഏറെ പ്രകീർത്തിക്കപ്പെട്ട ചിത്രം. 'പുലിജന്മം' എന്ന ചലച്ചിത്രത്തിലൂടെ ദേശീയ പുരസ്ക്കാരം നേടിയ പ്രിയനന്ദനന്റെ സംവിധാനം. ഗോവയിൽ നടക്കുന്ന ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ച 'ധബാരി ക്യുരുവി' എന്ന ചിത്രം കാണാൻപോവുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. പക്ഷേ ചിത്രം കഴിഞ്ഞപ്പോൾ ചിരിക്കണോ കരയണോ, എന്ന് അറിയാത്ത അവസ്ഥയിലായിപ്പോയി. ആശയമൊക്കെ കൊള്ളാം. ഇരുള സമുദായത്തിൽപ്പെട്ടവർ. ഗോത്രവിഭാഗത്തിൽ പെട്ട അവിവാഹിത അമ്മമാർ എന്ന സാമൂഹിക പ്രശ്നത്തിലേക്കാണ് ചിത്രം വിരൽ ചൂണ്ടുന്നത്. പക്ഷേ സിനിമ സിനിമാവണ്ടേ. പക്ഷേ മുഴച്ചുനിൽക്കുന്ന ഡോക്യൂമെന്ററി സ്വഭാവവും തിരക്കഥയിലെ പോരായ്മകളുമെല്ലാം ചിത്രത്തെ വല്ലാതെ പിറകോട്ട് അടിപ്പിക്കുന്നു. മഹേഷ് നാരായനന്റെ 'അറിയിപ്പിന്' പിന്നാലെ ഗോവൻ ചലച്ചിത്രോത്സവത്തിൽ മലയാളത്തിന് വീണ്ടും നിരാശയുടെ ദിവസം.
നിങ്ങൾക്ക് പറയാനുള്ളത് ഒരു നല്ല ആശയം ആയിരിക്കാം, ഉദ്ദേശശുദ്ധി മഹത്തരമായിരിക്കാം. പക്ഷേ ഒരു സിനിമ സിനിമയാകണമെങ്കിൽ അതിൽ വികാരങ്ങൾ കൊണ്ടുവരാൻ കഴിയണം. കഥാപാത്രങ്ങളുടെ ഹർഷ സംഘർഷങ്ങൾക്ക് അനുസരിച്ച് പ്രേക്ഷകർക്ക് സഞ്ചരിക്കാൻ കഴിയണം. പക്ഷേ ഈ പടത്തിൽ അതൊന്നും സംഭവിക്കുന്നില്ല. വികാര രഹിതമായ ഒരു ഡോക്യൂമെന്റി കടന്നുപോകുന്നതുപോലെ ചിത്രം കടന്നുപോവുകയാണ്. നേരത്തെ ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടാതായപ്പോൾ പ്രിയനന്ദന്റെ പ്രതികരണം വായിച്ചിരുന്നു. ഈ സിനിമയെ അവഗണിച്ചവർ സമൂഹത്തിലെ ഏറ്റവും പിന്നാക്കംനിൽക്കുന്ന ഒരു വിഭാഗത്തെത്തന്നെയാണ് പുറംതള്ളിയതെന്ന് എന്നായിരുന്നു പ്രിയൻ പറഞ്ഞ്. ഇവിടെയാണ് കലയെക്കുറിച്ചുള്ള അടിസ്ഥാനപരമായ പ്രശ്നം കിടക്കുന്നത്. നമുക്ക് ഒരു ആശയത്തോട് ഐക്യദാർഡ്യം ഉണ്ടായിട്ട് കാര്യമില്ല. പ്രേമേയം ചിത്രീകരിക്കുമ്പോൾ അത് സിനിമാറ്റിക്ക് ആവണം.
എന്താണ് ധബാരി ക്യുരുവി
്മെഗാ സ്റ്റാർ മമ്മൂട്ടി ചിത്രത്തിന്റെ ലോഞ്ച് ഫേസ്ബുക്ക് പേജിലൂടെ നിർവഹിച്ചതോടെ തന്നെ ധബാരി ക്യുരുവി എന്ന പേര് സോഷ്യൽ മീഡിയയിലും ചർച്ചയായിരുന്നു. സത്യത്തിൽ ധബാരി കുരുവിയെന്നല്ല, ധബാരി ക്യുരുവി എന്നാണ് ചിത്രത്തിന്റെ പേര്.
ഇത് ഒരു പ്രത്യേക വിഭാഗം പക്ഷിയുടെ പേരാണ്. അച്ഛനാരെന്നറിയാത്ത ഒരു പക്ഷിയുടെ പേര്. ഇരുള സമുദായത്തിൽ നിലനിൽക്കുന്ന ഒരു മിത്തുമായും നാടൻപാട്ടുമായും ഇത് ബന്ധപ്പെട്ടുകിടക്കുന്നു. ചെറുപ്രായത്തിൽത്തന്നെ ഗർഭവതികളാകുന്നതും പ്രസവിക്കുന്നതും ഇത്തരം ഗോത്രവർഗത്തിലെ പതിവുശീലമാണ്. അതോടെ ജീവിതവും തീർന്നു. ഇത്തരത്തിൽ ഗർഭവതിയായിട്ടും അത് വിധിയെന്നു കണക്കാക്കാതെ അതിജീവനത്തിന് ശ്രമിക്കുന്ന പത്താം ക്ലാസുകാരി പാപ്പാത്തിയുടെ കഥയാണ് പ്രിയനന്ദനൻ പറയുന്നത്.
സമാന സാഹചര്യത്തിലൂടെ സഞ്ചരിക്കുന്ന മുരുകി, രാമി എന്നീ പെൺകുട്ടികളും കേന്ദ്ര കഥാപാത്രങ്ങളുടെ കൂട്ടത്തിൽവരുന്നു. അയ്യപ്പനും കോശിയിലുമുടെ നാഷണൽ ഫെയിം ആയ നാഞ്ചിയമ്മയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. അകാലത്തിൽ ഗർഭവതിയാകുമെങ്കിലും കുഞ്ഞിന്റെ അച്ഛനാരാണെന്നു വിളിച്ചുപറഞ്ഞ് അവരെ അപമാനിക്കുന്ന ശീലം ഈ ഗോത്രവർഗ പെൺകുട്ടികൾക്കില്ലെത്രേ.
പ്രിയനന്ദനൻ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. '' മറ്റൊരു സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് കുറേക്കാലം അട്ടപ്പാടിയിൽ താമസിച്ചിരുന്നു. അതിനിടെ സുഹൃത്തും തിരക്കഥാകൃത്തുമായ കുപ്പുസ്വാമി മരുതൻ പറഞ്ഞ ഒരു സംഭവത്തിൽനിന്നാണ് ഇതിന്റെ തുടക്കം. അകലെ മലയിൽ താമസിക്കുന്ന അഞ്ച് യുവതികൾ. ചെറുപ്പത്തിലേ അമ്മമാരായ അവിവാഹിതർ. ചാരായം വാറ്റിയാണ് അവരുടെ ജീവിതം. ഇവരെല്ലാം ഇത്തരത്തിലുള്ള ശാപത്തിന്റെ ഇരകളാണ്. ഈ സംഭവമാണ് ധബാരി ക്യുരുവിയിലേക്ക് നയിച്ചത്. ലോകത്തെങ്ങുമുള്ള ആദിവാസി ഗോത്രവർഗത്തിന്റെ പൊതുസ്വഭാവമാണ് ഇത്തരത്തിലുള്ള ജീവിതം. ഇരുളരുടെ സംസ്കാരത്തെയും ആചാരത്തെയും അനുഷ്ഠാനത്തെയും ബന്ധിപ്പിച്ചാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്''. ചിത്രത്തിന്റെ ഭാഷയും മലയാളമല്ല ഇരുളഭാഷയാണ്.
അട്ടപ്പാടിയിലെ പൊട്ടിക്കൽ പ്രദേശത്തെ മീനാക്ഷിയും മുക്കാലിയിലെ ശ്യാമിനിയും അനു പ്രശോഭിനിയുമാണ് നായികമാർ. ഇരുവരും ആദ്യ ചിത്രം എന്ന പ്രതിസന്ധിയെ അതിജീവിച്ചിട്ടുണ്ട്. അവരുടെ അധ്വാനത്തിന് ഒരു ബിഗ് സല്യൂട്ട് കൊടുക്കാം. അതുപോലെ ഇരുളരോട് ചേർന്ന് നിൽക്കുന്ന ഈ ആശയത്തോടും. പക്ഷേ ഒരു നല്ല സിനിമക്ക് അത് മാത്രം പോരെല്ലോ.
പാളിപ്പോയ പരീക്ഷണം
സത്യത്തിൽ ധബാരി ക്യുരുവി എന്ന ഒരു പാളിപ്പോയ പരീക്ഷണം തന്നെയാണ്. അവിവാഹിതരായ ആദിവാസി അമ്മമാരുടെ പ്രശ്നങ്ങൾ പറയുന്ന എന്നല്ലാതെ, ഒരു ചടുലമായ തിരക്കഥയിലേക്ക് നീങ്ങി പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കാൻ ചിത്രത്തിന് കഴിയുന്നില്ല. നന്നായി എടുക്കാൻ കാമ്പുള്ള ഒരു വൺലൈൻ തന്നെയായിരുന്നു ചിത്രത്തിന്റെത്. വെറും 15 വയസ്സുള്ള ഒരു ആദിവാസി പെൺകുട്ടിയാണ് ഗർഭിണിയാവുന്നത്. അവൾ അത് പുറത്തുപറയുന്നത്, തന്റെ അടുത്ത കൂട്ടുകാരിയോട് മാത്രമാണ്. എങ്ങനെയെങ്കിലും അവൾക്ക് ആ ഗർഭം അലസിപ്പിക്കണം. പഠിക്കണം എന്നും ടീച്ചർ ആവണമെന്നുമാണ് അവളുടെ ആഗ്രഹം. അതിനായി പ്രകൃതമായ രീതിയിൽ നാടൻ പച്ചമരുന്നുകൾ ഒക്കെ കഴിച്ച് ആ ഗർഭം ഇല്ലാതാക്കാനുള്ള കുട്ടിയുടെ കഷ്ടതകളാണ് ചിത്രത്തിൽ മുഴുവൻ.
പുക്ഷേ വൺലൈനിലെ ഈ ഗാംഭീര്യം തിരക്കഥയിലും ചിത്രീകരണത്തിലുമില്ല. ചില സൂചനകൾ നൽകുന്നു എന്ന് മാത്രമല്ലാതെ അവിവാഹിതരായ അമ്മമാരെ സൃഷ്ടിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളിലേക്ക് ചിത്രം കടക്കുന്നില്ല. ഇവിടെയാണ് ടി വി ചന്ദ്രൻ -ആര്യാടൻ ഷൗക്കത്ത് ടീം എടുത്ത 'പാഠം ഒന്ന് ഒരു വിലാപം' എന്ന ചിത്രം ഓർമ്മവരുന്നത്. മലപ്പുറം നിലമ്പൂരിൽ മൈസുർ കല്യാണം കഴിഞ്ഞ് മൊഴിചൊല്ലപ്പെട്ട്, ഒരു കുട്ടിയുമായി ജീവിക്കുന്ന ആ സ്ത്രീകളും, അവിവാഹിതരായ ആദിവാസി അമ്മമാരെപ്പോലെ പുരുഷാധിപത്യ സമൂഹത്തിന്റെ ഇരകൾ ആണ്. പക്ഷേ 'പാഠം ഒന്ന് ഒരു വിലാപം' എത്ര ഭംഗിയായാണ് എടുത്തതെന്ന് ഓർക്കുക. മതവും രാഷ്ട്രീയവും എല്ലാം എങ്ങനെ ഈ സാമൂഹിക അവസ്ഥക്ക് കാരണക്കാർ ആവുന്നുവെന്ന് കൃത്യമായി പറയാൻ ടി വി ചന്ദ്രന് ആകുന്നുണ്ട്. ഹൃദയത്തിലേക്ക് ഒരു കനൽ കോരിയിടുന്ന അനുഭവമാണ് ആ ചിത്രം നൽകിയത്. പക്ഷേ ധബാരി ക്യുരുവിയുടെ ആശയത്തോട് ഐക്യദാർഡ്യപ്പെടുമ്പോഴും ചിത്രവും ഒരു ഫീലും നൽകുന്നില്ല. ഒരു സിനിമയും ഡോക്യുമെന്ററിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും ഇവിടെയാണെല്ലോ പ്രകടം ആവുക.
പ്രിയനന്ദനൻ പിന്നോട്ടടിക്കരുത്
അതുപോലെ തന്നെ സിനിമയിൽ ഒരു ലൈഫ് ഉണ്ടെന്നുപോലും തോനുന്നില്ല. സെറ്റിട്ടപോലുള്ള ഏതാനും ആദിവാസി കൂടിലുകളും മറ്റുമായി പടത്തിന്റെ ചേരുവകളിൽ കൃത്രിമത്വം അനുഭവപ്പെടുന്നുണ്ട്. അതുപോലെ ആദിവാസികളുടെ യഥാർഥ പ്രശ്നങ്ങൾ ചിത്രം അഡ്രസ്സ് ചെയ്യുന്നില്ല. ഇപ്പോഴും നാട്ടിൽനിന്ന് വരുന്ന കങ്കാണിമാർ ഓടിച്ചിട്ട് അവരെ ബലാത്സഗം ചെയ്യുകയാണെന്നാണ് ചിത്രം കണ്ടാൽ തോന്നുക. പോക്സോയും, ട്രൈബൽ ആക്റ്റും അടക്കം, അരനൂറ്റാണ്ട്വരെ ശിക്ഷകിട്ടാവുന്ന ഗുരുതര കുറ്റമാണ് ആദിവാസി പീഡനം. എന്നിട്ടും ഇത്തരം സംഭവങ്ങൾ എങ്ങനെ ആവർത്തിക്കപ്പെടുന്നുവെന്ന് സംവിധായകനും പിടിയില്ല എന്ന് തോനുന്നു. എന്തായാലും വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ കാര്യം ചിത്രം എടുത്തു പറയുന്നതുകൊണ്ട് അത്രയും ആശ്വസിക്കാം.
പ്രിയനന്ദനൻ എന്ന സംവിധായകനെക്കുറിച്ചും രണ്ട് വാക്ക് എഴുതാതെ ഈ കുറിപ്പ് പൂർത്തിയാവില്ല. കാരണം ഈ ആദിവാസി പെൺകുട്ടികളുടെ കഥ പറഞ്ഞതുപോലെ അപാരമായ ഒരു അതിജീവനത്തിന്റെ കഥയാണ് അദ്ദേഹത്തിന്റെതും. സാമ്പത്തികപ്രശ്നങ്ങൾ കാരണം ഏഴാം ക്ലാസ്സിൽ വെച്ച് സ്കൂൾ പഠനം നിർത്തിയ പ്രിയൻ തുടർന്ന് സ്വർണ്ണപ്പണിയാണ് പരിശീലിച്ചത്. ഉപേക്ഷിക്കപ്പെട്ട സ്കൂൾ പഠനം ഇക്കാലത്തെ വായനയിലൂടെ പൂർത്തീകരിക്കാൻ ശ്രമിച്ചു. തൃശുർ വല്ലച്ചിറയിലും പരിസരങ്ങളിലുമുള്ള നാടകസംഘങ്ങളുടെ രംഗാവതരണങ്ങളിൽ അഭിനേതാവായാണ് കലാരംഗത്ത് സജീവമാകുന്നത്. ആദ്യകാലത്ത് മുഖ്യമായും സ്ത്രീവേഷങ്ങളാണ് അവതരിപ്പിച്ചിരുന്നത്. പിന്നീട് നാടകവേദിയിലെ ആധുനികപ്രവണതകൾ മനസ്സിലാക്കുകയും നാടകസംവിധാനം തുടങ്ങി. അങ്ങനെ പടിപടിയായായാണ് അദ്ദേഹം സിനിമയിൽ എത്തിയത്. ഗോഡ് ഫാദർമാർ ആരുമില്ലാതെ കഠിനാധ്വാനത്തിലൂടെ വളർന്നുവന്ന പ്രതിഭ.
ആദ്യചിത്രമായ നെയ്ത്തുകാരൻ തന്നെ പ്രിയനന്ദനിലെ സംവിധായകനെ അടയാളപ്പെടുത്തുന്നതായിരുന്നു. പീന്നീട് വന്ന പുലജന്മത്തിനാണ് ദേശീയ അവാർഡ് കിട്ടുന്നത്. ഇതോടെ കെ ജി ജോർജിനും, അടൂരിനും, അരവിന്ദനും, ഷാജിക്കുമൊക്കെശേഷം തിര മലയാളത്തെ ദേശീയ തലത്തിലേക്ക് ഉയർത്തുന്ന ഒരു പ്രതിഭ ഇതാ വന്നിരിക്കുന്നുവെന്ന് ചലച്ചിത്രപ്രേമികൾ വിധിയെഴുതി. പക്ഷേ തുടർന്ന് വന്ന സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്നീ ചലച്ചിത്രങ്ങൾ ശ്രദ്ധേയമായില്ല. ആർട്ടും കൊമേർഷ്യലും കൂടിക്കലർന്ന ആ ചിത്രങ്ങളിൽ പുലിജന്മത്തിലെ പ്രിയനന്ദനനെ കാണാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ ധബാരി ക്യുരുവിയും. ഇതല്ല പ്രിയനന്ദനിൽ എന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. പാളിച്ചകൾ പരിഹരിച്ച് ഒന്നാന്തരം ഒരു സിനിമയുമായി ഈ ചലച്ചിത്രകാരൻ മടങ്ങിവരും എന്നുതന്നെയാണ്, നല്ല സിനിമയെ സനേഹിക്കുന്നവർ കരുതുന്നത്.
വാൽക്കഷ്ണം: സിനിമ ഒട്ടും നന്നല്ലാതിരുന്നിട്ടും സബ്ജക്റ്റിന്റെ പ്രധാന്യം കൊണ്ട് അവാർഡ് നൽകുന്ന രീതി മലയാളത്തിലെ അവാർഡ് കമ്മറ്റിക്കാർ നിർത്തിയെങ്കിൽ അതൊരു നല്ലകാര്യം തന്നെയാണ്. നേരത്തെ സംസ്ഥാന അവാർഡ് നേടിയ വിധുവിൻസെന്റ് എന്ന സംവിധായികയുടെ മാൻഹോൾ എന്ന ചിത്രം കണ്ട്, ഈ ലേഖകനൊക്കെ ഇതിന് എങ്ങനെ അവാർഡ് കിട്ടി എന്ന് തരിച്ച് ഇരുന്നുപോയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ലോകത്തേറ്റവും സബ്സ്ക്രൈബേഴ് ഉള്ള യൂ ട്യുബ് ചാനൽ ഉടമ; വരുമാനത്തിലും ലോക റിക്കോർഡ്; കിട്ടുന്നതിൽ കൂടുതലും സബ്സ്ക്രൈബേഴ്സിനു വീതിച്ചു നൽകും; 1000 പേർക്ക് കാഴ്ച്ച തിരിച്ചു കൊടുത്തു; മിക്കവർക്കും സഹായം നൽകി കൈയടി നേടുമ്പോൾ
- മഞ്ഞുകട്ട വാരിയെടുത്ത് കൈകൾ പിന്നിൽകെട്ടി പതുക്കെ പ്രിയങ്കയുടെ അടുത്തെത്തി തലയിൽ ഇട്ട് ഓടി രാഹുൽ; സഹപ്രവർത്തകരുടെ സഹായത്തോടെ രാഹുലിനെ പിടിച്ചു നിർത്തി പ്രതികാരം ചെയ്ത് പ്രിയങ്കയും; രണ്ടുപേരെയും നോക്കി ചിരിച്ച കെസിക്ക് പണി കൊടുത്തത് സഹോദരങ്ങൾ ഒരുമിച്ച്; ഭാരത് ജോഡോ യാത്ര സമാപനത്തിലെ വൈറൽ വീഡിയോ
- കാഞ്ഞങ്ങാട് ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; നാലുപേർക്ക് പരുക്ക്; അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്
- എസ്ഐയുടെ വീട്ടിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മകളുടെ സഹപാഠിയായ യുവാവിനെ; ഇന്നലെ രാത്രി 10ന് സൂരജ് വീട്ടിലെത്തിയതിൽ വാക്കുതർക്കമുണ്ടായി; തർക്കത്തിനു ശേഷം വീട്ടുകാർ സൂരജിനെ തിരിച്ചയച്ചു; പുലർച്ചെ കാണുന്നത് ഷെഡ്ഡിൽ തൂങ്ങി നിൽക്കുന്ന മൃതദേഹം; അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വാട്സാപ്പിൽ വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- സൂപ്പർ ബൈക്കുകൾക്കും സുന്ദരി മോഡലുകൾക്കും ഒപ്പം ഇൻസ്റ്റാ റീലിലെ താരം; ദ ഗ്രേ ഹോണ്ട് ഇൻസ്റ്റാ പേജിൽ ഫോളോവേഴ്സായി മുപ്പതിനായിരത്തോളം പേരും; റീൽസിൽ നിറഞ്ഞത് ബൈക്ക് അഭ്യാസ പ്രകടനങ്ങളും അതിവേഗതയും; റേസിങ് നടന്നിട്ടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് പറയുമ്പോഴും അരവിന്ദന്റെ ജീവനെടുത്തത് റീൽസിൽ വീഡിയോ ഇടാനായുള്ള ബൈക്കിലെ ചീറിപ്പായൽ തന്നെ
- 'അയ്യേ... കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ തന്നെ എഴുതിയത് മായ്ച് കളഞ്ഞത് മോശമായിപ്പോയി': ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ആർഎസ്എസിന് എതിരെ വിവാദ പോസ്റ്റിട്ട പി പി ചിത്തരഞ്ജൻ എം എൽ എ പരാമർശം എഡിറ്റ് ചെയ്ത് മുങ്ങി; പിന്മാറ്റം നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ആരോപണത്തിന് തെളിവ് നൽകാൻ സന്ദീപ് വചസ്പതി വെല്ലുവിളിച്ചതോടെ
- കോഴിക്കോട്ടെ പാർട്ടിക്കു ശേഷം മൂന്നു സുഹൃത്തുക്കൾക്കൊപ്പം കാറിൽ നിലമ്പൂരിലേക്കു മടങ്ങുന്നതിടെ മരണം; അത്യാഹിതം അറിഞ്ഞിട്ടും സുഹൃത്തുക്കൾ കാറോടിച്ചു പോയി; ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകാതെ എത്തിച്ചത് എടവണ്ണയിലെ ക്ലിനിക്കിൽ; ചാരിറ്റി പ്രവർത്തകൻ ഡോ.പി.സി.ഷാനവാസിന്റെ ദുരൂഹ മരണത്തിൽ ഹൈക്കോടതി ഇടപെടൽ
- മറ്റൊരാളുമായി അടുപ്പത്തിലായ രത്നവല്ലി ദാമ്പത്യജീവിതം തുടരാൻ താൽപര്യമില്ലെന്ന് മഹേഷിനെ അറിയിച്ചു; കാലടിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു ജാതിതോട്ടത്തിൽവച്ച് കഴുത്തു ഞെരിച്ച് ഭാര്യയെ കൊന്നു; ശേഷം വൈകൃതവും; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത് പൈശാചിക കൊലപാതക വിവരങ്ങൾ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്