മൈത്രി: കന്നടയിൽ അത്ഭുതം; പക്ഷേ മലയാളത്തിലോ? ഇത് കണ്ടിരിക്കാവുന്ന ശരാശരി ചിത്രം; അതിഥി കഥാപാത്രത്തെ വിജയിപ്പിച്ച് മോഹൻലാൽ; നിരാശപ്പെടുത്തി കലാഭവൻ മണി
എം മാധവദാസ്
അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കെട്ടിക്കയെന്ന പ്രശസ്തമായ സ്ത്രീവിരുദ്ധ ചൊല്ലാണ് കന്നടയിലും മലയാളത്തിലും ഒരുപോലെ എടുത്തതെന്ന് അവകാശപ്പെടുന്ന 'മൈത്രി' കണ്ടപ്പോൾ തോന്നിയത്. നമ്മുടെ പ്രിയ നടൻ മോഹൻലാൽ മുഴുനീളത്തിൽ ശക്തമായ കഥാപാത്രം ചെയ്യുന്നെന്ന പരസ്യവാചകം കണ്ടാണ് ഇതിന് കയറിയത്. പക്ഷേ അവസാനത്തോട് അടുപ്പിച്ച ഏതാനും സീനുകളിൽ മാത്രമേ മോഹൻലാലുള്ളൂ! പക്ഷേ പടം വലിയ കുഴപ്പമില്ലാത്തതുകൊണ്ട് നിരാശയുണ്ടായില്ലെന്ന് മാത്രം. കുറ്റം പറയരുതല്ലോ, ആ ഏതാനും രംഗങ്ങളിൽ സഹപ്രവർത്തകരെ മുഴവൻ നിഷ്പ്രഭമാക്കുന്നുണ്ട് നമ്മുടെ ലാലേട്ടന്റെ മാജിക്ക്. മറ്റുള്ള ഇൻഡസ്ട്രിയിലെ താരങ്ങളുമായി തടിച്ചുനോക്കുമ്പോഴാണ് മോഹൻലാലിന്റെ റേഞ്ച് പെട്ടെന്ന് മനസ്സിലാവുക.
പരസ്യങ്ങളിൽ പറയുന്നപോലെ കന്നടയിലും മലയാളത്തിലും ഒരുപോലെ നിർമ്മിച്ചതല്ല ഈ ചിത്രം. കന്നടയിൽ നിർമ്മിച്ച് മലയാളത്തിലേയ്ക്ക് ഡബ്ബ്ചെയ്തതാണ്. പക്ഷേ ഒരിടത്തും നമുക്ക് സാധാരണ ഡബ്ബിങ് സിനിമകളിലെ അരോചകത്വം അനുഭവപ്പെടുന്നില്ല. ഷോബി തിലകനെപോലുള്ള മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് നന്ദി പറയണം. (സാധാരണ ടെലിബ്രാന്റ് ഷോകളിലെ ഡബ്ബിങ്ങ് പോലത്തെ ഒരു വൃത്തികെട്ട ശബ്ദമാണ് ഇത്തരം സിനിമകളിൽ കേൾക്കാറ്).
കന്നടയിൽ നിരൂപകരാൽ ഏറെ പ്രശംസിക്കപ്പെട്ട സിനിമയാണിത്. ബോക്സോഫീസിലും 'മൈത്രി' വൻ വിജയം കൊയ്തു. 'അനക്കമില്ലാത്ത വെള്ളംപോലെ കെട്ടിക്കിടക്കുന്ന കന്നട സിനിമയിൽ പുതുമയുടെ വെള്ളച്ചാട്ടം', എന്നാണ് 'ദ ഹിന്ദു' പോലുള്ള പ്രമുഖ പത്രങ്ങൾ 'മൈത്രിയെ'ക്കുറിച്ച് എഴുതിയത്. സംവിധായകൻ ഗിരിരാജിനും, നായകൻ പുനിത് രാജ്കുമാറിനെയുമെല്ലാം അഭിനന്ദനങ്ങൾകൊണ്ട് പൊതിയുകയാണ് കന്നട മാദ്ധ്യമങ്ങൾ. കാരണമുണ്ട്. അത്രയ്ക്ക് വളിപ്പാണ് കന്നട സിനിമയെന്ന പേരിൽ ഇറങ്ങുന്ന സമകാലീന പേക്കൂത്തുകൾ. (ലോക സിനിമാ വ്യവസായത്തിൽ തന്നെ തെലുങ്ക് കഴിഞ്ഞാൽ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് കന്നടയിലാണ്). അതുകൊണ്ടുതന്നെ, ഇപ്പോൾ ബംഗലൂരു പോലുള്ള മെട്രോ നഗരങ്ങളിൽ സംഭവിക്കുന്ന പോലെ ഹിന്ദി സിനിമ ഭാവിയിൽ കന്നടയെ വിഴുങ്ങുമെന്ന ആശങ്കയും ആ ചലച്ചിത്രലോകത്തുണ്ട്.
തൊണ്ണൂറുകളൂടെ തുടക്കം വരെ എത്രയോ ദേശീയ അവാർഡുകൾ വാരിക്കൂട്ടിയ മികച്ച സിനിമകൾ ഇറങ്ങിയ മേഖലയായിരുന്ന ഇത്. ഇന്ന് കന്നട സിനിമയ്ക്ക് അതെല്ലാം നഷ്ടമായി. അതുകൊണ്ടുതന്നെ കലയെയും കച്ചവടത്തെയും ഒരുപോലെ കൊണ്ടുപോവുന്ന 'മൈത്രി' പോലുള്ള സിനിമകളാണ് ഈ വ്യവസായത്തിന് ആവശ്യമെന്ന് കന്നട സിനിമാ പ്രേമികൾ ഒറ്റസ്വരത്തിൽ പറയുന്നതിൽ അത്ഭുദമില്ല. പക്ഷേ മലയാളത്തിലോ! ഇതുപോലത്തെ എത്രയോ സിനിമകൾ നാം കണ്ടുകഴിഞ്ഞു. ലോഹിതദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത 'മുദ്ര' പറയുന്നത് ഇതുപോലൊരു ദുർഗുണ പരിഹാര പാഠശാലയുടെ കഥയാണ്. 'കോടീശ്വരൻ' പരിപാടിയുമായി ബന്ധപ്പെടുത്തിയ കഥ 'സ്ലംഡോഗ് മില്യനറെയും' ഓർമ്മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഒരു ശരാശരി സിനിമാ പ്രേമിക്ക് വിട്ടുകളഞ്ഞാൽ യാതൊരു നഷ്ടബോധവും തോന്നാത്ത സിനിമയാണിത്.കന്നടയിൽ നിരൂപകരാൽ ഏറെ പ്രശംസിക്കപ്പെട്ട സിനിമയാണിത്. ബോക്സോഫീസിലും 'മൈത്രി' വൻ വിജയം കൊയ്തു. 'അനക്കമില്ലാത്ത വെള്ളംപോലെ കെട്ടിക്കിടക്കുന്ന കന്നട സിനിമയിൽ പുതുമയുടെ വെള്ളച്ചാട്ടം', എന്നാണ് 'ദ ഹിന്ദു' പോലുള്ള പ്രമുഖ പത്രങ്ങൾ 'മൈത്രിയെ'ക്കുറിച്ച് എഴുതിയത്. സംവിധായകൻ ഗിരിരാജിനും, നായകൻ പുനിത് രാജ്കുമാറിനെയുമെല്ലാം അഭിനന്ദനങ്ങൾകൊണ്ട് പൊതിയുകയാണ് കന്നട മാദ്ധ്യമങ്ങൾ.
ദുർഗുണ പരിഹാരപാഠശാലയിലെ 'കോടീശ്വരൻ'
അടിസ്ഥാനപരമായി ഇത് കുട്ടികളുടെ കഥയാണ്. വിവിധ കേസുകളിൽപെട്ട് ചെറുപ്പത്തിൽ തന്നെ ക്രിമിനലുകൾ എന്ന് മുദ്ര കുത്തപ്പെട്ട് ഇരുമ്പഴിക്കുള്ളിലായവരുടെ ലോകത്തേയ്ക്കാണ് ചിത്രം കടക്കുന്നത്. സാധാരണ കന്നട സിനിമ ഒരിക്കലും ഫോക്കസ് ചെയ്യാത്ത മേഖല. എഴുത്തുകാരൻ കൂടിയായ സംവിധായകൻ ബി എം ഗിരിരാജ് ഇവിടെയും പ്രശംസ നേടുന്നു. കന്നട സൂപ്പർസ്റ്റാറും ഇതിഹാസ നടൻ രാജ്കുമാറിന്റെ മകനുമായ പുനിത് രാജ്കുമാർ ഈ സിനിമയിൽ അതേ പേരിൽ സിനിമാ നടനായിതന്നെയാണ് രംഗപ്രവേശനം ചെയ്യുന്നത്. ഇവിടെ സുരേഷ് ഗോപി അവതരിപ്പിക്കുന്നതുപോലെ കന്നടയിലെ 'നിങ്ങൾക്കുമാവാം കോടീശ്വരൻ' ചെയ്യുന്നത് പുനിതാണ്. ആ പരിപാടിയിലേയ്ക്ക് കറക്ഷൻഹോമിൽ നിന്ന് ഒരു കൊലക്കേസിൽ പ്രതിയായി ശിക്ഷ അനുഭവിക്കുന്ന കുട്ടി എത്തുന്നതാണ് കഥയുടെ കേന്ദ്രപ്രമേയം. വാർഡന്റെ (അതുൽ കുൽക്കർണി) മൊബൈൽ മോഷ്ടിച്ച് അവർ 'കോടീശ്വരന്' അപേക്ഷിക്കുന്നതൊക്കെ വളരെ ഭംഗിയായും യുക്തിഭദ്രമായി എടുക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒപ്പം കുട്ടിക്കടത്തിനെക്കുറിച്ചും കുട്ടികളെവച്ചുള്ള ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങളും സിനിമയിൽ കടന്നുവരുന്നു.
ഡിആർഡിഒയിലെ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് ക്ലൈമാക്സിനടുപ്പിച്ച് ചിത്രത്തിൽ ലാൽ എത്തുന്നത്. മകൻ നഷ്ടപ്പെട്ട ഒരച്ഛൻ കൂടിയാണ് അദ്ദേഹം. അവസാനം ലാൽ വില്ലനായ നമ്മുടെ കാലാഭവൻ മണിയെയും സംഘത്തെയും ബോംബ് വച്ച് തകർക്കുന്നതും എന്നിട്ട് ഒരു നിയമത്തിനും കീഴടങ്ങാതെ പുഷ്പംപോലെ ജീവിതം തുടരുന്നതും മാത്രമാണ് ഈ സിനിമയിലെ ഒരു കല്ലുകടിയായി അനുഭവപ്പെടുന്നത്. കാലം വല്ലാതെ മാറിപ്പോയിരക്കുന്നു. മിനിമം ഒരു ബോംബ് എങ്കിലും കൈയിലില്ലെങ്കിൽ പിന്നെന്ത് മോഹൻലാൽ!ഡിആർഡിഒയിലെ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് ക്ലൈമാക്സിനടുപ്പിച്ച് ചിത്രത്തിൽ ലാൽ എത്തുന്നത്. മകൻ നഷ്ടപ്പെട്ട ഒരച്ഛൻ കൂടിയാണ് അദ്ദേഹം. അവസാനം ലാൽ വില്ലനായ നമ്മുടെ കാലാഭവൻ മണിയെയും സംഘത്തെയും ബോംബ് വച്ച് തകർക്കുന്നതും എന്നിട്ട് ഒരു നിയമത്തിനും കീഴടങ്ങാതെ പുഷ്പംപോലെ ജീവിതം തുടരുന്നതും മാത്രമാണ് ഈ സിനിമയിലെ ഒരു കല്ലുകടിയായി അനുഭവപ്പെടുന്നത്. കാലം വല്ലാതെ മാറിപ്പോയിരക്കുന്നു. മിനിമം ഒരു ബോംബ് എങ്കിലും കൈയിലില്ലെങ്കിൽ പിന്നെന്ത് മോഹൻലാൽ!
പക്ഷേ ഡബ്ബിംങ്ങ് സനിമയാണെന്ന് തോന്നിക്കാത്തരീതിയിൽ കൃത്യമായി കൊണ്ടപോവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കോടീശ്വരനിലെ ചോദ്യങ്ങൾപോലും കൃത്യമായി മലയാളത്തിനിണങ്ങുന്ന രീതിയിൽ ബുദ്ധിപൂർവമാണ് ചേർത്തിട്ടുള്ളത്. ഇളയരാജയുടെ സംഗീതവും സിനിമയുടെ മൂഡിനൊത്തുതന്നെ. തന്റെ പ്രതാപകാലത്തേക്ക് വീണ്ടും തിരച്ചുവരികയയാണ് നമ്മുടെ രാജാസാറെന്ന് തോന്നുന്നു.
മോഹൻലാൽ എന്ന വിസ്മയം; നിരാശപ്പെടുത്തി മണി
ലാലിന്റെ മികച്ച നൂറു സിനിമകളിൽ ഒന്നായി പരിഗണിക്കപ്പെടാൻ പോലും അർഹതയില്ലാത്തതാണ് 'മൈത്രി'. മോഹൻലാലിന്റെ സംബന്ധിച്ച് അത്തരമൊരു കഥാപാത്രത്തിൽ യാതൊരു പുതുമയും ഇല്ല. പക്ഷേ കന്നട മാദ്ധ്യമങ്ങൾ വാഴ്ത്തിയത് ഇതൊരു അസാധാരണ നടനും തന്നെയാണെന്നാണ്. അപ്പറഞ്ഞതിൽ കഴമ്പില്ലാതെയുമില്ല. ഏതാനും സീനുകളിൽ മാത്രമേ ഉള്ളൂവെങ്കിലും ലാൽ വരുന്നതുതൊട്ടങ്ങോട്ട് സിനിമയ്ക്ക് വല്ലാത്തൊരു ആനച്ചന്തം വരുന്നുണ്ട്. ലാലിന്റെ നടന ചാരുതയ്ക്കുമുന്നിൽ പുനിത് രാജ്കുമാർ പോലും പന്തം കണ്ട പെരുച്ചാഴിയെപ്പോലെയായിപ്പോവുന്നു. ഇത് പുനിതിന് മാത്രം പറ്റുന്നതല്ല. ലാലിനോട് മുട്ടി പിടിച്ചു നിൽക്കുകയെന്നത് മറ്റു നടന്മാർക്ക് ഏറെ പ്രായാസമുള്ള കാര്യമാണ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച അഭിനിയിച്ച 'നമ്പർ ട്വന്റി മദ്രാസ് മെയിൽ', 'ഹരികൃഷ്ണൻസ്', 'ട്വന്റി ട്വന്റി' എന്നീ ചിത്രങ്ങളൊക്കെ നോക്കുക. മമ്മൂട്ടിയെ തീർത്തും നിഷ്പ്രഭനാക്കികയാണ് ലാൽ. (ഇതുകൊണ്ടൊക്കെ തന്നെയായിരിക്കണം ഷാജി കൈലാസിന്റെ പുതിയ ചിത്രത്തിൽ ലാലിനൊപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞ് മമ്മൂട്ടി പിന്മാറിയത്!). രാംഗോപാൽ വർമ്മയുടെ 'കമ്പനി'യിലും, മണിരത്നത്തിന്റെ 'ഇരുവരി'ലുമൊക്കെ ഇതേ ലാലിസത്തിന്റെ പ്രഭാവലയം കാണാം. 'ഉന്നെപ്പോലെ ഒരുവനിൽ' കമൽഹാസനാണ്, ലാലിനോട് മുട്ടിയിട്ടും അതേനാണയത്തിൽ കത്തിക്കയറിയത്. പക്ഷേ തന്റെ ഈ ഉജ്ജ്വലമായ അഭിനയപാടവം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് ലാലിനുപോലും കൃത്യമായി അറയില്ല. അടുത്തകാലത്ത് അദ്ദേഹം ചെയ്യുന്ന കൂതറ സിനിമകൾ അതിന് തെളിവാണ്. 'ലൈല ഓ ലൈലയും', 'പെരുച്ചാഴിയുമൊക്കെ' വച്ചുനോക്കുമ്പോൾ 'മൈത്രി' സ്വർഗമാണ്. മികച്ച കഥയില്ലെങ്കിൽ ഇനി ഞാൻ സിനിമചെയ്യില്ല എന്ന ഉറച്ചതീരുമാനമാണ് ലാലിൽ നിന്ന് ഉണ്ടാവേണ്ടത്.രാംഗോപാൽ വർമ്മയുടെ 'കമ്പനി'യിലും, മണിരത്നത്തിന്റെ 'ഇരുവരി'ലുമൊക്കെ ഇതേ ലാലിസത്തിന്റെ പ്രഭാവലയം കാണാം. 'ഉന്നെപ്പോലെ ഒരുവനിൽ' കമൽഹാസനാണ്, ലാലിനോട് മുട്ടിയിട്ടും അതേനാണയത്തിൽ കത്തിക്കയറിയത്. പക്ഷേ തന്റെ ഈ ഉജ്ജ്വലമായ അഭിനയപാടവം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് ലാലിനുപോലും കൃത്യമായി അറയില്ല.
ജയിൽ വാർഡനെ അവതരിപ്പിച്ച അതുൽ കുൽക്കർണിയാണ് ഈ ചിത്രത്തിൽ വേഷത്തോട് ഏറ്റവും കൂടുതൽ നീതി പുലർത്തിയത്. അതുലിന്റെ ശരീരഭാഷയും ഭാവപ്രകടനങ്ങളുമെല്ലാം പുതുതലമുറ കണ്ടുപടിക്കേണ്ടതാണ്. പക്ഷേ നമ്മുടെ കലാഭവൻ മണി വല്ലാതെ നിരാശപ്പെടുത്തി. പല തവണ മണി മലയാളത്തിൽ ചെയ്ത വേഷങ്ങുടെ വികൃതാനുഭവം പോലെയായിപ്പോയി ഈ രാജാപ്പാർട്ട് വില്ലൻ. (മുമ്പ് ഇതുപോലെ തോന്നിയത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ആമേനി'ലാണ്. എല്ലാ കഥാപാത്രങ്ങളും മികച്ചുനിന്ന ആ സിനിമയിൽ എന്തൊരു ബോറായിരുന്നു മണിയുടെ പ്രകടനം) ഒരു പക്ഷേ കന്നടക്കാർക്ക് ദഹിക്കാനായി ഒരു ഡോസ് കൂട്ടിപ്പിടച്ച് കൈവിട്ട് പോയതാണെന്ന് തോന്നുന്നു.
അവസാനമായി പറയട്ടെ, ഈ സിനിമയിലെ യഥാർഥ താരങ്ങൾ ജുവനൈൽ ഹോമിലെ കുട്ടിക്കുറ്റവാളികളായി വേഷമിട്ട കുറേ കുട്ടികളാണ്. 'ഫിലിപ്പ് ആൻഡ് ദ മങ്കിപ്പെൻ' എന്ന സിനിമയ്ക്കു ശേഷം കുട്ടികൾ ഇത്ര സ്വാഭാവികമായി നടിക്കുന്നത് കണ്ടിട്ടില്ല. സിനിമയുടെ ലീഡ് റോളിൽ അഭിനയിച്ച മാസ്റ്റർ ആദിത്യക്കൊക്കെ നല്ല ഭാവിയുണ്ട്. ഒരുപക്ഷേ കന്നട സിനിമയുടെ ഭാവിതന്നെ ഈ കുട്ടികളിൽ ആയിരിക്കും.
വാൽക്കഷ്ണം: ചിത്രത്തിൽ പുനിത് രാജ്കുമാർ അവതരിപ്പിക്കുന്ന 'കോടീശ്വരനും', നമ്മുടെ സുരേഷ് ഗോപിയുടെ കോടീശ്വരനും കണ്ടുനോക്കിയാലും നമ്മുടെ നടന്മാരുടെ മേന്മ മനസ്സിലാവും. 'ദേ പോയി ദാ വന്നുമൊക്കെയായി' സുരേഷ്ഗോപി പ്രസരിപ്പിക്കുന്ന ഊർജപ്രവാഹം ഒന്നുവേറെ തന്നെയാണ്. എന്തുചെയ്യാം, മുറ്റത്തെ മുല്ലകൾക്ക് നമ്മുടെ നാട്ടിൽ മണമില്ലല്ലോ?
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്