അനൂപ് മേനോൻ, മുല്ലശ്ശേരിയും കലക്കി; നിങ്ങളെ ഞാൻ ഒന്ന് ഇഷ്ടപ്പെട്ടോട്ടെ?
അനൂപ് മേനോനെ മലയാളികളിൽ ഏറെപ്പേര്‍ ഇഷ്ടപ്പെടുന്നത് അദ്ദേഹം വെറുമൊരു നടൻ മാത്രം അല്ലാത്തതുകൊണ്ടാണ്. കഥയും കവിതയും മനുഷ്യന്റെ സങ്കീർണ്ണമായ മനസ്സുമൊക്കെ അനൂപിന്റെ കയ്ക്കുള്ളിൽ വഴങ്ങും. ഒരു നടനായേ മതിയാകൂ എന്ന വാശിയൊന്നും ഈ മുൻ സീരിയൽ നടന്റെ ശ്രമങ്ങളിൽ ഇല്ല. എന്നാൽ തനിക്കൊരു വഴിയുണ്ടെന്നു കണ്ടെത്തി ആ വഴിയെ മാത്രം നടക്കുന്ന അനൂപിന്റെ തിരിച്ചറിവ് അംഗീകരിക്കപ്പെടേണ്ടതാണ്.
കോപ്പിയടിയൻ എന്നു പേരുകേട്ടെങ്കിലും മലയാളിയുടെ മനസ്സിൽ ഒരു കൊച്ചു നിശ്വാസം ഉതിർത്താണ് ബ്യൂട്ടിഫുൾ തിയേറ്ററുകളിൽ എത്തിയത്. അനൂപ് തന്നെ കഥയെഴുതിയ ബ്യൂട്ടിഫുൾ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് സാമ്പത്തികമായി ഒരു വിജയമാണ്. ബ്യൂട്ടിഫുൾ തരംഗങ്ങൾ അവസാനിക്കും മുമ്പ് ഇതാ അനൂപിന്റെ മറ്റൊരു ചിത്രം കൂടി തിയേറ്ററുകളിൽ എത്തിയിരിക്കുന്നു. മുല്ലശ്ശേരി മാധവൻകുട്ടി നേമം പിഒ ഇന്നലെ തിയേറ്ററുകളിൽ എത്തിച്ചേർന്നത് ബ്യൂട്ടിഫുള്ളിന്റെ അതേ പ്രതീക്ഷയോടെ തന്നെയാണ്.
തിരുവനന്തപുരത്തെ സർക്കാർ തിയേറ്ററായ കൈരളിയിൽ ഇന്നലെ മാധവൻ കുട്ടിയെ കാണാൻ പോയപ്പോൾ ആദ്യം അത്ഭുതമാണ് തോന്നിയത്. റിലീസിങ്ങ് ദിനമായിട്ടുപോലും കൈവിരലിൽ എണ്ണാൻ പോലും ആളില്ല. ബ്യൂട്ടിഫുൾ കണ്ടവരൊക്കെ മുല്ലശ്ശേരിയും കാണാതിരിക്കില്ല എന്നു തീർച്ചയായിരിക്കെ ഇതെന്തുപറ്റി എന്നു തിരക്കിയപ്പോഴാണ് ഇത് തിരുവനന്തപുരത്തിന്റെ മാത്രം പ്രത്യേകതയാണെന്നു മനസ്സിലായത്. സിപിഐ(എം) സംസ്ഥാന സമ്മേളനം മൂലം ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതുകൊണ്ട് ആരും ഇന്നലെ വീടിന്റെ വെളിയിൽ ഇറങ്ങില്ല എന്നതായിരിക്കണം ഈ ആളില്ലായ്മയുടെ കാരണം എന്നു ഞാൻ വിശ്വസിക്കുന്നത്.
മുല്ലശ്ശേരി കണ്ടു കഴിഞ്ഞിറങ്ങുമ്പോൾ ആകെ ഒരു നിസ്സംഗത ആയിരുന്നു. എന്താണ് ഇതേക്കുറിച്ച് എഴുതുക. ഒരു സിനിമയെക്കുറിച്ച് എഴുതണമെങ്കിൽ ഒന്നുകിൽ അത് ആവേശകരമായ ചില അനുഭവങ്ങൾ നൽകണം. അല്ലെങ്കിൽ സഹിക്കാൻ കഴിയാത്ത വിദ്വേഷം നൽകണം. മുല്ലശ്ശേരിയിൽ നിന്നും ഇതു രണ്ടും ലഭിച്ചില്ല. എഴുതിയേ മതിയാകൂ എന്നു തോന്നിക്കുന്ന ഒന്നും ഇതിലില്ല. എന്നാൽ എഴുതി മുറിവേൽപ്പിക്കാൻ അത്രയും പോലുമില്ല. എങ്കിലും ഞാൻ പറയും അനൂപ് മേനോൻ എനിക്ക് താങ്കളെ ഇഷ്ടമാണ്. താങ്കളെ മലയാള സിനിമയ്ക്കു വേണം.
പുതുമുഖ സംവിധായകന്റെ ഒരു നല്ല ശ്രമമാണ് രണ്ട് മണിക്കൂർ മാത്രമുള്ള ഈ സ്മാൾ ബഡ്ജറ്റ് ചിത്രം. ഈ സിനിമയിൽ അനൂപ് ഒരു അഭിനേതാവ് മാത്രമാണെന്ന് വിശ്വസിക്കാൻ തോന്നില്ല. ഇതൊരു ടിപ്പിക്കൽ അനൂപ്മേനോൻ ചിത്രം തന്നെ. നിസ്സംഗനായി ജീവിതത്തെ നോക്കിക്കാണുന്ന മാധവൻ കുട്ടിയും അവന്റെ കൊച്ചുലോകവും. സ്നേഹത്തിന്റെ ശക്തി ചൂണ്ടിക്കാട്ടുന്ന ചില അപൂർവ്വ നിമിഷങ്ങൾ, തീരെ മോശമല്ലാത്ത ഒരു ചെറിയ കഥ. തരക്കേടില്ലാത്ത ക്യാമറ, വലിച്ചു നീട്ടി കുളമാക്കാത്ത തിരക്കഥ. നഗരത്തിൽ ജീവിക്കുമ്പോഴും ഗ്രാമത്തിന്റെ സുഗന്ധം പുലർത്താൻ പറ്റുന്ന ചില അനുഭവക്കുറിപ്പുകൾ. യാഥാർത്ഥ്യ ബോധത്തോടെയുള്ള ചില സംഘർഷങ്ങൾ, വേഷം കെട്ടലുകൾ ഇല്ലാത്ത സ്നേഹത്തിന്റെ ചില അദ്ധ്യായങ്ങൾ ഉള്ള ഒരു കുടുംബത്തിന്റെ രേഖാ ചിത്രം. അങ്ങനെ അങ്ങനെ പറയാൻ പറ്റിയ ഒരുപാട് നല്ലകാര്യങ്ങൾ ഉണ്ട് മുല്ലശ്ശേരിയിൽ.
വളരെ മനോഹരമായ ഒരു ഗാനം ഈ സിനിമയിൽ ഉണ്ട്. ഗിരീഷ് പുത്തഞ്ചേരിയും ജോൺസൺ മാസ്റ്ററും ഒക്കെ കടന്നുപോയാലും മലയാള സിനിമയിൽ വ്യഥകൾ വിങ്ങി നിൽക്കും ഗാനങ്ങൾ പിറക്കുമെന്ന് മുല്ലശ്ശേരിയിലെ ഈ ഗാനം ഓർമ്മിപ്പിക്കുന്നു. രണ്ട് മണിക്കൂറിൽ ഒരു മിനിട്ടു കൂടി കൂടിയാൽ ഈ സിനിമ ബോറാകുമായിരുന്നു. സിനിമ തീരുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നില്ല. ഒരു ചെറിയ കഥ വായിച്ചതുപോലെ. അത്രയും മതി. ഏറ്റവും കുറഞ്ഞത് ഇപ്പോൾ കണ്ടു കഴിഞ്ഞത് ഒരു മലയാള സിനിമ ആണെന്നൊരു തോന്നൽ എങ്കിലും ബാക്കിയാകും. ഇതിനപ്പുറം എന്തു പ്രതീക്ഷിക്കാൻ.
അനൂപ് മേനോൻ മലയാള സിനിമയുടെ ഭാവിയാണ് ചൂണ്ടിക്കാട്ടുന്നത്. പത്മരാജിനും കമലിനും ഹരിഹരനും ഒക്കെ ശേഷവും മലയാള സിനിമ നിലനിൽക്കുമെന്ന് സന്ദേശമാണ് മുല്ലശ്ശേരി മാധവൻകുട്ടി നൽകുന്നത്. തീർച്ചയായും ഇവരുടെയൊക്കെ സിനിമകൾ പോലെ പൂർണ്ണമായ ഒരു അനുഭവം മാധവൻകുട്ടി നൽകുന്നില്ല. മാധവൻകുട്ടിയിൽ മാത്രമല്ല, അനൂപിന്റെ ചിത്രങ്ങളിൽ ഒക്കെ എന്തോ ചിലതുകൂടി കൂട്ടിച്ചേർക്കാമായിരുന്നു എന്ന തോന്നൽ ഉണ്ടാകാറുണ്ട്. ബ്യൂട്ടിഫുള്ളിലും അങ്ങനെത്തന്നെ ആയിരുന്നു. ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു നല്ല കലാസൃഷ്ടിയാക്കി മാറ്റാവുന്ന ഒട്ടേറെ അനുഭവങ്ങൾ ബ്യൂട്ടിഫുള്ളിലെപ്പോലെ മുല്ലശ്ശേരിയിലും വിട്ടു കളയുന്നുണ്ട്. ഈ കഥയെ കുറച്ചുകൂടി ശ്രമിച്ചിരുന്നെങ്കിൽ കൂടുതൽ തീവ്രമായ അനുഭവ ഗതിയുള്ള ഒരു സിനിമയാക്കി മാറ്റാമായിരുന്നു എന്നാണ് അനൂപ് ചിന്തിക്കേണ്ടത്.
കളഞ്ഞ് കുളിച്ച അവസരങ്ങളിൽ പ്രധാനം ഹാസ്യമാണ്. ഹാസ്യത്തെ നേരാംവണ്ണം ഉപയോഗിക്കാൻ അവസരം ഉണ്ടായിരുന്നിട്ടും മുല്ലശ്ശേരിയിൽ അത് വെറുതെ കളഞ്ഞിരിക്കുകയാണ്. അനൂപിന് ഹാസ്യം ചേരത്തില്ലായിരിക്കും. എന്നാൽ ഹാസ്യം ഒത്തുചേരാവുന്ന എത്രയോ അവസരങ്ങൾ ഈ സിനിമ നഷ്ടപ്പെടുത്തിയിരിക്കുന്നു. സുരാജ് വെഞ്ഞാറമൂടിനെപ്പോലെ ഒരു കഥാപാത്രത്തെ ഒരിക്കൽ പോലും ചിരിപ്പിക്കാൻ തിരക്കഥാകൃത്തും സംവിധായകനും അവസരം കൊടുത്തിട്ടില്ല. ഇന്നസെന്റിന്റെ കഥാപാത്രത്തിനും ഇതിലധികം ചിരി നൽകാമായിരുന്നു. നായകനാക്കാൻ പണം ഉള്ളതിന്റെ പേരിൽ കൂടെച്ചേർക്കുന്ന പയ്യന്റെ കഥ പറയുന്നിടത്ത് പയ്യന്റെ അപ്പനായി വരുന്ന കഥാപാത്രം മാത്രമാണ് എന്തെങ്കിലും ഒരു ചിരിക്കുള്ള വക നൽകിയത്. ലളിതമായ കഥകളിൽ അല്പം ഹാസ്യം കൂടിച്ചേരുമ്പോൾ അത് മനോഹരമാകുമെന്ന് അനൂപിനോട് ആരെങ്കിലും പ്രത്യേകിച്ച് പറഞ്ഞു തരേണ്ടതുണ്ടോ?
കയ്യിൽ പണം ഇല്ലാതെ സിനിമ നിർമ്മിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു സാധാരണക്കാരന്റെ കഥ പറയുന്ന മുല്ലശ്ശേരിയിൽ സിനിമാ നിർമ്മാതാവിന്റെ രീതികൾ തന്നെയാണ് നിറഞ്ഞു നിൽക്കുന്നത്. സിനിമ സംസാരവും സാറ്റലൈറ്റ് റൈറ്റും സന്തോഷ് പണ്ഡിറ്റും ഒക്കെ ഇതിന്റെ ഭാഗമായി എത്തിച്ചേരുന്നു. പത്മശ്രീ സരോജ്കുമാർ സിനിമാ ലോകത്തിന്റെ വിചിത്രമായ നഗ്നചിത്രം വർണ്ണിച്ചെങ്കിൽ അതേ ലോകത്തിന്റെ മറ്റൊരു രേഖാചിത്രമായാണ് മുല്ലശ്ശേരി മാധവൻ വരച്ചു കാട്ടുന്നത്.
നായകന്റെ അമ്മയുടെ മരണം, സിനിമ നിർമ്മിക്കാൻ നായകൻ എടുത്ത തീരുമാനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിൽ കഥയുടെ സ്വാഭാവികത നഷ്ടപ്പെടുത്തിയിട്ടുണ്ട്. നായികയുടെ ജീവിതമാതൃക നല്ലതാണെങ്കിലും മുഖത്ത് ആവശ്യത്തിന് ഭാവം വരുത്താൻ ഈ നടിക്ക് കഴിഞ്ഞിട്ടില്ല. അനൂപ് തന്റെ ടിപ്പിക്കൽ വേഷം ടിപ്പിക്കലായി കൈകാര്യം ചെയ്തു. ഇന്നസെന്റെ#ു#ം കലക്കി. ഏറെ നാളുകൾക്കു ശേഷം നിശാന്ത് സാഗറിന് തരക്കേടില്ലാത്ത ഒരു വേഷം കിട്ടിയിരിക്കുന്നു. എടുത്തു പറയാൻ തക്ക അഭിനയം ആരുടെ ഭാഗത്തു നിന്നും ഇല്ല. എങ്കിലും ഈ സിനിമ കാണുന്നത് ഒരു അർത്ഥത്തിലും ഒരു നഷ്ടമേ അല്ല.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍