നാട്ടിൻപുറത്തെ ചട്ടമ്പി പീസുമായി കാളിദാസും കൂട്ടരുമെത്തിയപ്പോൾ ഒന്നാം പകുതി കാറ്റ് നിറച്ച ബലൂൺ; രണ്ടാം പകുതിയിൽ കഥയെ മൂഡിലേക്ക് എത്തിച്ച് ട്വിസ്റ്റ്; നിരായുധനായ ഗുണ്ടയായി തിളങ്ങി കാളിദാസ് ജയറാം; അപർണാ ബാലമുരളിയുടെ മികച്ച ക്യാരക്റ്റർ റോളും; 'മിസ്റ്റർ ആൻഡ് മിസിസ് റൗഡി' ജിത്തുജോസഫിന്റെ ശരാശരി പടം
എം.എസ്.ശംഭു
ജിത്തു ജോസഫ് എന്ന സംവിധായകന്റെ മികവ് അളക്കാൻ 'ദൃശ്യം' എന്ന ഒറ്റ സിനിമ മാത്രം മതി. തിരക്കഥ സസൂക്ഷ്മം ദൃശ്യാവഷ്കരിക്കുന്ന ഇന്ദ്രജാലമാണ് മറ്റു സംവിധായകരിൽ നിന്ന് ജിത്തുവിനെ വേറിട്ട് നിർത്തുന്നത്. ജിത്തു ജോസഫും ഭാര്യ ലിന്റാ ജിത്തുവും ചേർന്ന് തിരക്കഥ ഒരുക്കിയ 'മിസ്റ്റർ ആൻഡ് മിസിസ് റൗഡി' പണിക്കുറ്റം തീർത്തിറങ്ങിയപ്പോൾ ശരാശരി പടം മാത്രം
മികച്ച സ്റ്റോറി ലൈൻ ഒന്നുമല്ലെങ്കിലും ടിക്കറ്റെടുക്കുന്ന പ്രേക്ഷകന് ഈ ചിത്രം കണ്ട് നിരാശനായി മടങ്ങേണ്ടി വരില്ല. 'പൂമര'ത്തിന് ശേഷം കാളിദാസ് ജയറാം നായകവേഷത്തിലത്തുന്ന 'മിസ്റ്റർ ആൻഡ് മിസിസ് റൗഡി'പറയുന്നത് നാട്ടിൻപുറത്തെ അഞ്ച് ചെറുപ്പക്കാരുടെ കഥയാണ്. ചിത്രത്തിൽ അപ്പു എന്ന കേന്ദ്രകഥാപാത്രമായി കാളിദാസ് എത്തുമ്പോൾ ആസിഫ് എന്ന സുഹൃത്തായി ഗണപതി, സെബിൻ സെബാസ്റ്റ്യൻ, വിഷ്ണു ഗോവിന്ദൻ തുടങ്ങിയവർ മറ്റു സുഹൃത്തുക്കളായും കടന്നുവരുന്നു.
നാട്ടിൻപുറത്തെ ഊച്ചാളിചട്ടമ്പിമാർ എന്നൊക്കെ കേട്ടിട്ടില്ലെ അതൊക്കെ തന്നെയാണ് ചിത്രത്തിലെ കാളിദാസും കൂട്ടാളികളും. പ്രാരാബ്ധങ്ങളിൽ നിന്ന് രക്ഷപ്പെടാനായും അധോലോക നായകരാകണമെന്ന ലക്ഷ്യത്തോടെയും വിലസുന്ന ലോക്കൽ ഗുണ്ടകളാണ് ചിത്രത്തിൽ ഈ അഞ്ചുകഥാപാത്രങ്ങളും. ഗ്യാങ് ലീഡർ കാളിദാസ് തന്നെ.
ജീവിതച്ചെലവ് കണ്ടെത്താൻ വേണ്ടി മാത്രം ഗുണ്ടാപണി, അതായത് ചെറിയ തോതിലുള്ള ക്വട്ടേഷൻ നടത്തുന്ന സംഘമാണ് ഇവർ. ഇവരുടെ ഏകസ്വപ്നം വലിയ ക്വട്ടേഷൻ ഏറ്റെടുക്കുക എന്നതും. പേരിൽ റൗഡിത്തരം കൊണ്ടുനടക്കുന്നതല്ലാതെ നാട്ടുകാർക്കൊന്നും ഈ റൗഡികളെ കാര്യമായ മതിപ്പില്ല. ചിത്രത്തിൽ സൈക്കിൾ ചവിട്ടിവരുന്ന ഒരു കൊച്ചുപയ്യൻ ഈ ഗ്യാങിനെ തെറിവിളിച്ചിട്ട് പോകുന്ന നർമം വിതറുന്ന രംഗങ്ങളൊക്കെ കാണാം. അപ്പോൾ തന്നെ ഊഹിക്കാമല്ലോ ഈ ഗുണ്ടകളുടെ കാര്യം. ചിത്രത്തിൽ ഇവർ ഏറ്റെടുക്കുന്ന ഒരു ക്വട്ടേഷനിടെ ഒരു അപകടത്തിലൂടെ അപർണാ ബാലമുരളിയുടെ പൂർണിമ എന്ന കഥാപാത്രം കാളിദാസ് അവതരിപ്പിക്കുന്ന അപ്പുവിന് തലവേദനയായി കടന്നെത്തുന്നു. നായകന്റെ നിഴലായി അപർണയുടെ കഥാപാത്രം പിന്നീടങ്ങോട്ട് കൂടെതന്നെയുണ്ട്.
നിരായുധനായ ഗുണ്ടയായി തിളങ്ങി കാളിദാസ് ജയറാം
കഥാപാത്രങ്ങളെ അവതരിപ്പിച്ചതിൽ സാരമായ പാളിച്ചകളില്ല. എല്ലാം പരസ്പരം ബന്ധപ്പെട്ട് പോകുന്നുണ്ട്. കാളിദാസിന്റെ അപ്പു എന്ന കഥാപാത്രത്തിന്റെ അമ്മ, പെങ്ങൾ എന്നിവരടങ്ങിയ കുടുംബം ഫ്ളാഷ്ബാക്കിൽ ഒതുങ്ങുന്നു. ചെറുപ്പത്തിലെ പിള്ളേര് വഴക്കിനിടയിൽ പെങ്ങൾ മരിക്കുന്നു. ഇതിന്റെ പ്രതികാരമാണ് ഗുണ്ടാപ്പണിയിലേക്കുള്ള ഇവരുടെ ചുവട് വയ്പെന്നാണ് സംവിധായകൻ പറയാൻ ശ്രമിക്കുന്നത്. സാധാരണ ചിത്രങ്ങളിൽ കാണും പോലെ ഈ ഗുണ്ടകൾക്ക് വെട്ടുംകുത്തും സെറ്റപ്പൊന്നും ഇല്ല. നിരായുധരാണ്. ഗുണ്ടാപണിയിൽ ശോഭിക്കാൻ തുടക്കം മുതൽ ഇവർക്കുള്ള ആയുധം മരക്കഷ്ണങ്ങൾ മാത്രം..
ഇടയ്ക്ക് ഗണപതി അവതരിപ്പിക്കുന്ന ആസിഫ് എന്ന കഥാപാത്രം ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. എന്റെ പെങ്ങളെ കെട്ടിക്കാനാണ് ഈ പണിക്കിറങ്ങുന്നത് എന്നൊക്കെ. അപ്പോൾ പ്രേക്ഷകൻ ചോദിച്ചേക്കാം മാന്യമായ വേറെ പണിയൊന്നും ഈ നാട്ടിലില്ലേ എന്ന്. അതിനുള്ള ഉത്തരവും കഥാപാത്രം പിന്നീട് കഥാവഴിയിൽ വരുന്നുണ്ട്. ദുർഗുണപരിഹാരപാഠ ശാലയിൽ നിന്ന് പുറത്തിറങ്ങിയ ഈ യുവാക്കൾക്ക് ലക്ഷ്യബോധമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് കാണിക്കാൻ സംവിധായകൻ ശ്രമം നടത്തുന്നുണ്ട്. എന്നാൽ അപർണയുടെ കഥാപാത്രം കടന്നുവരുന്നതോടെ ഈ ലോക്കൽ ചട്ടമ്പിമാരുടെ ജീവിതം അവളെ വട്ടം ചുറ്റിയാകുന്നു.
അവിചാരിതമായി അപർണയെ വീട്ടിൽ നിന്ന് പുറത്താക്കുമ്പോൾ അപ്പുവിന്റെ (കാളിദാസ്) വീട്ടിലേക്ക് പൂർണിമ എത്തുന്നു. പിന്നീടുള്ള രംഗങ്ങളിൽ കാണുന്നത് നായികയെ ഈ വീട്ടിൽ നിന്നും പുകച്ച് പുറത്താക്കാൻ വ്യഗ്രത കൊള്ളുന്ന പാവം ഗുണ്ടകളെ. ആദ്യപകുതിയിൽ വലിയ പ്രതീക്ഷയൊന്നും സിനിമയുടെ കഥാതന്തു തരുന്നില്ല. മടലുമായി വഴി തടഞ്ഞു നിർത്തി തല്ലാൻ നിൽക്കുന്ന പക്വതയില്ലാത്ത അഞ്ച് ചട്ടമ്പിമാരെ മാത്രം ആദ്യപകുതിയിൽ ഉടനീളം സംവിധായകൻ കാണിച്ചു തരുന്നു. ഇതിനിടയിലുള്ള പാട്ട് കണ്ടിരിക്കാം.
കഥയെ കൈപിടിച്ചുനടത്തുന്ന അപർണ
ഇനി രണ്ടാം പകുതിയാണ് സിനിമയുടെ കാതൽ. സത്യം പറഞ്ഞാൽ ആദ്യപകുതി കാറ്റ് നിറച്ച ബലൂൺ ആയിരുന്നെങ്കിൽ രണ്ടാംപകുതിയിൽ അൽപം കഥയുണ്ട്. അപർണയുടെ പൂർണിമ എന്ന കഥാപാത്രം ഉപദേശിച്ച് ലോക്കൽ ഗൂണകളെ നേരെയാക്കാൻ ശ്രമിക്കുന്നു. പലതും പരാജയപ്പെടുന്നു. ബസ് വാങ്ങി ഓടിച്ച് രക്ഷപ്പെടാനുള്ള വിഫലശ്രമം ഇതിന്റെ ഭാഗമാണ്. അങ്ങനെ കഥ കൊണ്ടുപോകുന്നത് പൂർണിമ എന്ന കഥാപാത്രം തന്നെയാണ്. റൗഡികളെക്കാൾ തന്റേടിയാണ് അപർണയുടെ പൂർണിമ. ആൾ ജേണലിസം വിദ്യാർത്ഥിനി കൂടിയാണ്. പിന്നീട് ഗൗരവപ്രമേയങ്ങളാൽ കഥ സമ്പുഷ്ടമാകുന്നുണ്ട്. ഓൺലൈൻ പെൺവാണിഭം, സെക്സ് റാക്കറ്റുകൾ എന്നിങ്ങനെ സമകാലിക വിഷയങ്ങളിലൂടെ സഞ്ചാരം. ഇതിലൊക്കെ നായകന്റെയും, കൂട്ടാളികളുടെയും ഇടപെടൽ ഇതൊക്കെയാണ് ഈ ചിത്രം.
ഇതി കഥയിലേക്കും തിരക്കഥയിലേക്കും വന്നാൽ ജിത്തു ജോസഫ് ചിത്രങ്ങളുടെ പതിവ് മേക്കിങ് രീതി വച്ചുനോക്കിയാൽ അൽപം നിരാശ തോന്നാം. ഒറ്റവാക്കിൽ ഇതൊരുഫീൽ ഗുഡ് മുവിയാണ്. 'ദൃശ്യം' 'ഊഴം' എന്നിവയുടെ മേക്കിങ് പാറ്റേൺ കാണാനില്ലെങ്കിലും ഗ്രാമത്തിലെ ഛോട്ടാ ഗുണ്ടകളെ ജിത്തു മോശമാക്കിയില്ല. ഗ്യാങ് ലീഡറായി കാളിദാസും തിളങ്ങി. ഒപ്പം ഗണപതിയുടേയും വിഷ്ണു ഗോവിന്ദന്റേയും പ്രകടനങ്ങൾ്. ഏറ്റവും ചിരി പടർത്തി വിഷ്ണു ഗോവിന്ദനൂം കാമ്പുള്ള കഥാപാത്രമായി ഗണപതിയുടെ ഗോവിന്ദും ആനന്ദിപ്പിക്കും.
വർഗീസ് മാപ്പിളയായി സായ് കുമാർ, വൈദികനായി വിജയരാഘവൻ, പ്രതിനായകനായി വിജയ് ബാബു എന്നിവരെല്ലാം താന്താങ്ങളുടെ റോൾ മികച്ചതാക്കി. എസ്തർ അനിൽ, ഭഗത് മാനുവൽ എന്നിവരും മോശമാക്കിയില്ല. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും അരുൺ വിജയുടെ ഗാനങ്ങളും കൈയടി അർഹിക്കുന്നു. ശ്രീഗോകുലം മുവീസിന്റെ ബാനറിലാണ് ചിത്രം തിയേറ്ററിൽ എത്തിയിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍