ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളിയുടെ കഥ വിനയൻ എന്ന ഫയർബ്രാന്റിന്റെ കണ്ണിലൂടെ ലോകം കാണണമെന്നത് കാലം കാത്തു വെച്ച കാവ്യനീതി; സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ ചരിത്ര സിനിമകളിൽ ബഹുദൂരം മുന്നിൽ; പത്തൊൻപതാം നൂറ്റാണ്ട്: തമസ്കരിക്കപ്പെട്ട ചരിത്രത്തിന്റെ ചലച്ചിത്രഭാഷ്യം

ഇ.വി.പ്രകാശ്
കേരള ചരിത്രത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന് സവിശേഷപ്രാധാന്യമുണ്ട്. ക്രിസ്ത്യൻ മിഷണറിമാരുടെ ആഗമനവും ചാന്നാർ ലഹളയും ശ്രീനാരായണ ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠയും സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി അയ്യൻകാളിയുടെ വില്ലുവണ്ടി യാത്രയുമൊക്കെ അരങ്ങേറിയത് 19-ാം നൂറ്റാണ്ടിന്റെ മാർദ്ദവമില്ലാത്ത മണ്ണിലാണ്. ആ മണ്ണുഴുതുമറിച്ചാണ് നവോത്ഥാന പ്രസ്ഥാനം ആധുനിക കേരളം സൃഷ്ടിച്ചെടുത്തത്.
കേരള നവോത്ഥാന ചരിത്രത്തിൽ ഏറെയൊന്നും കേൾവിപ്പെട്ടിട്ടില്ലാത്ത ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന സാമൂഹ്യ പരിഷ്കർത്താവിനെ തികഞ്ഞ ആർജ്ജവത്തോടെ അഭ്രപാളികളിൽ എത്തിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. കേരള നവോത്ഥാന പ്രസ്ഥാനം സംഘടിത സ്വഭാവത്തിൽ രൂപപ്പെട്ടതും ശക്തിപ്പെട്ടു വന്നതും ഈഴവ ജനവിഭാഗങ്ങൾക്കിടയിൽ നിന്നാണ്. ഈഴവർ ജാതി ശ്രേണിയിലെ മധ്യഭാഗത്ത് ആയതു കൊണ്ടു തന്നെ നവോത്ഥാന മുന്നേറ്റത്തിന്റെ അലയൊലികൾ താഴേയ്ക്കും മുകളിലേയ്ക്കും എത്തിച്ചേർന്നു.
വ്യാപാരവും വൈദ്യവൃത്തിയും ചെയ്ത് സമ്പന്നരായി മാറിയ ഈഴവർക്കിടയിലെ ചെറിയൊരു വിഭാഗത്തിന് സാമൂഹ്യ പദവി ലഭിക്കാതെ വന്നപ്പോഴാണ്, സംഘടിത സമരത്തിലൂടെ അത് നേടിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. സമ്പത്തും വിദ്യാഭ്യാസവും നേടിയ ചെറിയൊരു വിഭാഗം ഉദയം ചെയ്തെങ്കിലും ജന്മിത്വ-ജാതി വ്യവസ്ഥ സാമൂഹികാംഗീകാരത്തിന് തടസ്സമായി.ആ വൈരുദ്ധ്യത്തിൽ നിന്നാണ് സാമൂഹിക കലാപം ഉടലെടുക്കുന്നത്.
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം പരിശോധിച്ചാൽ മേൽപ്പറഞ്ഞ അഭിപ്രായം ശരിയാണെന്ന് കാണാം. ഏക്കറ് കണക്കിന് നെൽവയലുകളും തെങ്ങിൻ തോപ്പുകളും സ്വന്തമായുണ്ടായിരുന്ന കല്ലിശ്ശേരി തറവാട്ടിലാണ് വേലായുധപ്പണിക്കർ വളർന്നത്. സ്വന്തം പായ്ക്കപ്പലുകളിൽ വിദേശ രാജ്യങ്ങളിലേയ്ക്ക് ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവിളകൾ കയറ്റുമതി ചെയ്യാൻ മാത്രം ശക്തരായ വ്യാപാരികളായിരുന്നു കല്ലിശ്ശേരി കുടുംബം.
സമ്പത്തുണ്ട്, സാമൂഹ്യ പദവി ഇല്ല എന്നത് അഭിമാനപ്രശ്നമായി മാറുന്നിടത്താണ് തുല്യത എന്ന ജനാധിപത്യ ബോധം ഉദിക്കുന്നത്. കേരള നവോത്ഥാന പ്രസ്ഥാനത്തിലെ അഗ്രഗാമികളിലൊരാളായ അയ്യൻകാളിയുടെ അച്ഛന് എട്ടേക്കർ ഭൂമിയുണ്ടായിരുന്നു എന്നതും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസവും മിഷണറിമാരുടെ കടന്നുവരവും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ആശയങ്ങൾ ഉത്പതിഷ്ണുക്കളായ മലയാളികൾക്കിടയിൽ വേരുറയ്ക്കുന്നതിന് ഇടവരുത്തിയിട്ടുണ്ടാവണം.
അധ:സ്ഥിത വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്ക് മാറുമറയ്ക്കുവാനും സ്വർണ്ണമൂക്കുത്തി ധരിക്കുവാനും അച്ചിപ്പുടവ ഉടുക്കുവാനുമുള്ള അവകാശത്തിനു വേണ്ടി പൊരുതി മരിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർക്കുള്ള ഉചിതമായ ആദരമാണ് പത്തൊൻപതാം നൂറ്റാണ്ട്. മൺമറഞ്ഞു പോയ മഹാന്മാരെ ആദരിച്ചുകൊണ്ട് അവരുടെ മൂല്യങ്ങൾ സ്വാംശീകരിക്കുകയെന്നത് ഏതൊരു സമൂഹത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിൽ അത്യന്താപേക്ഷിതമാണ്.
തന്റെ കരുത്തുറ്റ നിലപാടുകൾ കൊണ്ട് മലയാള ചലച്ചിത്ര മേഖലയിലെ പലർക്കും അനഭിമതനായ സംവിധായകനാണ് വിനയൻ. പാർശ്വവത്ക്കരിക്കപ്പെട്ട കലാകാരന്മാർക്കു വേണ്ടിയും സിനിമയിൽ കായികാദ്ധ്വാനം ചെയ്യുന്ന തൊഴിലാളികൾക്കുവേണ്ടിയും ശക്തമായി ശബ്ദിച്ചു എന്നതാണ് വിനയന് മുന്നിൽ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകൾ രൂപപ്പെടാൻ കാരണമായത്. എന്നാൽ, വിലക്കുകളെ തൃണവത്ഗണിച്ചു കൊണ്ട് ചെറിയ സിനിമകളിലൂടെ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു പോന്നു.
ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളിയുടെ കഥ വിനയൻ എന്ന ഫയർബ്രാന്റിന്റെ കണ്ണിലൂടെ ലോകം കാണണമെന്നത് കാലം കാത്തു വെച്ച കാവ്യനീതിയാകും. സമീപകാലത്ത് മലയാളത്തിലിറങ്ങിയ പല ചരിത്ര സിനിമകളുമായി താരതമ്യപ്പെടുത്തിയാൽ പത്തൊമ്പതാം നൂറ്റാണ്ട് ബഹുദൂരം മുന്നിലാണ്. സിജു വിൽസൺ എന്ന നടന് തന്റെ കഴിവു തെളിയിക്കാനുള്ള സുവർണാവസരമാണ് വിനയൻ ഒരുക്കിയത്.
സിജു വിൽസൺ എന്ന താരമൂല്യമില്ലാത്ത നടനെ ആറാട്ടുപുഴ വേലായുധപ്പണിക്കരായി അവതരിപ്പിക്കുവാൻ വിനയൻ കാണിച്ച ആർജ്ജവത്തോടൊപ്പം അടിയുറച്ചു നിന്ന ഗോകുലം ഗോപാലൻ എന്ന നിർമ്മാതാവിന്റെ ധൈര്യവും എടുത്ത് പറയേണ്ടതാണ്. സിജു വിൽസൺ എല്ലാ അർത്ഥത്തിലും വേലായുധപ്പണിക്കരെ അവിസ്മരണീയമാക്കി.
ഷാജികുമാറിന്റെ ക്യാമറയുടെ സൗന്ദര്യം ഓരോ ഫ്രെയിമിലും കാണാനുണ്ട്. ക്ലൈമാക്സിലെ സംഘട്ടന രംഗത്തിലെ ക്യാമറയുടെ ഇന്ദ്രജാലം അതിഗംഭീരമാണ്. ചരിത്ര സിനിമകളിലെ അതിഭാവുകത്വത്തെ അകറ്റി നിർത്തിയൊരുക്കിയ ആർട്ട് വർക്കും കോസ്റ്റ്യൂമും സിനിമയുടെ മാറ്റുകൂട്ടുന്നുണ്ട്. അത്ര ഭദ്രമല്ലാത്ത തിരക്കഥ, ചിലപ്പോഴെങ്കിലും സിനിമയുടെ രസം കെടുത്തുന്നുണ്ട്. അവിടെയും ബി.ജി.എം ഉൾപ്പടെയുള്ള ടെക്നിക്കൽ വിഭാഗത്തിന്റെ മികവുകൊണ്ടാണ് തിരക്കഥയുടെ പോരായ്മകളെ സിനിമ മറികടക്കുന്നത്.
വിവേകാനന്ദ സ്വാമികൾ ഭ്രാന്താലയം എന്നു വിളിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിന്റെ ഒരേടാണ് വിനയൻ ചലച്ചിത്രമാക്കിയത്. സംഘ പരിവാർ പ്രസ്ഥാനങ്ങൾ 'വിശാലഹിന്ദു' എന്ന രാഷ്ട്രീയസംജ്ഞയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈഴവർ മുതൽ താഴേയ്ക്കുള്ളവരുടെ പൂർവ്വികർ, ഹിന്ദുമത നിയമപ്രകാരം ഭരണം നടന്നിരുന്ന തിരുവിതാംകൂറിൽ എങ്ങനെ ജീവിച്ചു എന്നത് മനസ്സിലാക്കുവാൻ പത്തൊൻപതാം നൂറ്റാണ്ട് കാണേണ്ടതാണ്.
- TODAY
- LAST WEEK
- LAST MONTH
- പെണ്ണുകാണൽ ചടങ്ങിൽ ഇളയ മകളെ കാണിച്ചു നൽകി; മാനസിക രോഗമുള്ള മൂത്തമകളുടെ വിവാഹം നടത്തി; ആരോപണവുമായി വരന്റെ ബന്ധുക്കൾ; ആത്മഹത്യ ഭീഷണി
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- 'എനിക്ക് ട്രീറ്റ്മെന്റിനെ കുറിച്ച് ഒരുപരാതിയുമില്ല; ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാർട്ടിയും, എനിക്ക് നൽകിയിട്ടുള്ളത്; യാതൊരു വിധ വീഴ്ചയും ഇല്ലാതെ ഏറ്റവും വിദഗ്ധമായ ചികിത്സ തന്നു; അതിൽ ഞാൻ പൂർണ സംതൃപ്തനാണ്': വിശദീകരണവുമായി ഉമ്മൻ ചാണ്ടി; മറ്റൊരു മകനും ഇതുപോലെ ആരോപണം കേൾക്കേണ്ട ഗതികേട് ഉണ്ടാവരുതേയെന്ന് ചാണ്ടി ഉമ്മൻ
- സുഖമില്ലാത്ത ആളാണ്, സഹായിക്കണേ എന്ന് അഭ്യർത്ഥിച്ചപ്പോൾ അതൊന്നും എന്റെ പണിയല്ലെന്ന് ധാർഷ്ട്യത്തോടെ എയർഹോസ്റ്റസിന്റെ മറുപടി; കാബിനിൽ ഹാൻഡ് ബാഗ് വച്ചില്ലെന്ന കാരണം പറഞ്ഞ് അർബുദ രോഗിയായ യാത്രക്കാരിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു; റിപ്പോർട്ട് തേടി ഡിജിസിഎ
- എങ്ങനെയാണ് ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ ആകാശത്ത് എത്തിയത്? വെടിവച്ചിടാൻ ബൈഡൻ ഉത്തരവിട്ടപ്പോൾ സംഭവിച്ചത് എന്ത് ? ഒരു ബലൂൺ വീഴ്ത്താൻ മിസൈലുകൾ ആവശ്യമുണ്ടോ? കടലിൽ വീണ അവശിഷ്ടം വീണ്ടെടുത്താൽ സത്യം തെളിയും; ചാര ബലൂണിന്റെ പിന്നാമ്പുറക്കഥകൾ
- ഒറ്റയ്ക്ക് കെഎഫ്സി റസ്റ്റോറന്റിൽ പോയി ചിക്കൻ കാൽ കടിച്ചുപറിക്കും; സൂപ്പർ മാർക്കറ്റുകളിൽ പോയി സാധനങ്ങൾ വാങ്ങും; പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ആഡംബരങ്ങൾ ഇന്ന് ഓർമകൾ മാത്രം; അമേരിക്കയിൽ അഭയാർത്ഥിയായ മുൻ ബ്രസീൽ പ്രസിഡന്റിന്റെ പുതിയ ജീവിതം ഇങ്ങനെ; ബോൾസോനാരോയുടെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിൽ
- ഒരിറ്റുവെള്ളം ഇറക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ വല്ലാതെ കഷ്ടപ്പെട്ടു; ഇരിക്കാനും നടക്കാനും കഴിയാതെ പൂർണമായി വീൽചെയറിൽ; പർവേസ് മുഷറഫിനെ തളർത്തിയത് നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവരോഗം; മുഷറഫിന്റെ ജീവനെടുത്തത് പത്ത് ലക്ഷത്തിലൊരാൾക്ക് എന്ന തോതിൽ ലോകത്ത് കാണുന്ന അമിലോയിഡോസിസ്
- 'ഞാൻ പോകുന്നിടത്തെല്ലാം എന്നെ പിന്തുടരുന്നു; ചാരപ്രവർത്തനം നടത്തുന്നു; കെട്ടിട പാർക്കിങ്ങിലും വീടിന്റെ ടെറസിൽ പോലും ചിത്രം പകർത്താൻ സൂം ലെൻസുകൾ'; ബോളിവുഡ് താരദമ്പതികൾക്കെതിരെ നടി കങ്കണ രണാവത്
- കാമുകൻ വിവാഹം കഴിച്ചു; അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് നഴ്സ് ജീവനൊടുക്കി
- വീണ്ടും താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്; സിദ്ധാർഥ് - കിയാര വിവാഹം മറ്റന്നാൾ; രാജസ്ഥാനിലെ ജയ്സാൽമീറിൽ വച്ച് പഞ്ചാബി ആചാരപ്രകാരം
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾ; അപ്പീൽ കോടതിയെ സമീപിച്ചു; നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രേസിക്യൂഷന്റെ നിർദ്ദേശം; മകളെ രക്ഷിക്കാൻ തന്റെ ജീവൻ നൽകാമെന്ന് നിമിഷപ്രിയയുടെ അമ്മ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍