ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളിയുടെ കഥ വിനയൻ എന്ന ഫയർബ്രാന്റിന്റെ കണ്ണിലൂടെ ലോകം കാണണമെന്നത് കാലം കാത്തു വെച്ച കാവ്യനീതി; സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ ചരിത്ര സിനിമകളിൽ ബഹുദൂരം മുന്നിൽ; പത്തൊൻപതാം നൂറ്റാണ്ട്: തമസ്കരിക്കപ്പെട്ട ചരിത്രത്തിന്റെ ചലച്ചിത്രഭാഷ്യം
ഇ.വി.പ്രകാശ്
കേരള ചരിത്രത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന് സവിശേഷപ്രാധാന്യമുണ്ട്. ക്രിസ്ത്യൻ മിഷണറിമാരുടെ ആഗമനവും ചാന്നാർ ലഹളയും ശ്രീനാരായണ ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠയും സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി അയ്യൻകാളിയുടെ വില്ലുവണ്ടി യാത്രയുമൊക്കെ അരങ്ങേറിയത് 19-ാം നൂറ്റാണ്ടിന്റെ മാർദ്ദവമില്ലാത്ത മണ്ണിലാണ്. ആ മണ്ണുഴുതുമറിച്ചാണ് നവോത്ഥാന പ്രസ്ഥാനം ആധുനിക കേരളം സൃഷ്ടിച്ചെടുത്തത്.
കേരള നവോത്ഥാന ചരിത്രത്തിൽ ഏറെയൊന്നും കേൾവിപ്പെട്ടിട്ടില്ലാത്ത ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന സാമൂഹ്യ പരിഷ്കർത്താവിനെ തികഞ്ഞ ആർജ്ജവത്തോടെ അഭ്രപാളികളിൽ എത്തിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. കേരള നവോത്ഥാന പ്രസ്ഥാനം സംഘടിത സ്വഭാവത്തിൽ രൂപപ്പെട്ടതും ശക്തിപ്പെട്ടു വന്നതും ഈഴവ ജനവിഭാഗങ്ങൾക്കിടയിൽ നിന്നാണ്. ഈഴവർ ജാതി ശ്രേണിയിലെ മധ്യഭാഗത്ത് ആയതു കൊണ്ടു തന്നെ നവോത്ഥാന മുന്നേറ്റത്തിന്റെ അലയൊലികൾ താഴേയ്ക്കും മുകളിലേയ്ക്കും എത്തിച്ചേർന്നു.
വ്യാപാരവും വൈദ്യവൃത്തിയും ചെയ്ത് സമ്പന്നരായി മാറിയ ഈഴവർക്കിടയിലെ ചെറിയൊരു വിഭാഗത്തിന് സാമൂഹ്യ പദവി ലഭിക്കാതെ വന്നപ്പോഴാണ്, സംഘടിത സമരത്തിലൂടെ അത് നേടിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. സമ്പത്തും വിദ്യാഭ്യാസവും നേടിയ ചെറിയൊരു വിഭാഗം ഉദയം ചെയ്തെങ്കിലും ജന്മിത്വ-ജാതി വ്യവസ്ഥ സാമൂഹികാംഗീകാരത്തിന് തടസ്സമായി.ആ വൈരുദ്ധ്യത്തിൽ നിന്നാണ് സാമൂഹിക കലാപം ഉടലെടുക്കുന്നത്.
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം പരിശോധിച്ചാൽ മേൽപ്പറഞ്ഞ അഭിപ്രായം ശരിയാണെന്ന് കാണാം. ഏക്കറ് കണക്കിന് നെൽവയലുകളും തെങ്ങിൻ തോപ്പുകളും സ്വന്തമായുണ്ടായിരുന്ന കല്ലിശ്ശേരി തറവാട്ടിലാണ് വേലായുധപ്പണിക്കർ വളർന്നത്. സ്വന്തം പായ്ക്കപ്പലുകളിൽ വിദേശ രാജ്യങ്ങളിലേയ്ക്ക് ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവിളകൾ കയറ്റുമതി ചെയ്യാൻ മാത്രം ശക്തരായ വ്യാപാരികളായിരുന്നു കല്ലിശ്ശേരി കുടുംബം.
സമ്പത്തുണ്ട്, സാമൂഹ്യ പദവി ഇല്ല എന്നത് അഭിമാനപ്രശ്നമായി മാറുന്നിടത്താണ് തുല്യത എന്ന ജനാധിപത്യ ബോധം ഉദിക്കുന്നത്. കേരള നവോത്ഥാന പ്രസ്ഥാനത്തിലെ അഗ്രഗാമികളിലൊരാളായ അയ്യൻകാളിയുടെ അച്ഛന് എട്ടേക്കർ ഭൂമിയുണ്ടായിരുന്നു എന്നതും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസവും മിഷണറിമാരുടെ കടന്നുവരവും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ആശയങ്ങൾ ഉത്പതിഷ്ണുക്കളായ മലയാളികൾക്കിടയിൽ വേരുറയ്ക്കുന്നതിന് ഇടവരുത്തിയിട്ടുണ്ടാവണം.
അധ:സ്ഥിത വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്ക് മാറുമറയ്ക്കുവാനും സ്വർണ്ണമൂക്കുത്തി ധരിക്കുവാനും അച്ചിപ്പുടവ ഉടുക്കുവാനുമുള്ള അവകാശത്തിനു വേണ്ടി പൊരുതി മരിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർക്കുള്ള ഉചിതമായ ആദരമാണ് പത്തൊൻപതാം നൂറ്റാണ്ട്. മൺമറഞ്ഞു പോയ മഹാന്മാരെ ആദരിച്ചുകൊണ്ട് അവരുടെ മൂല്യങ്ങൾ സ്വാംശീകരിക്കുകയെന്നത് ഏതൊരു സമൂഹത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിൽ അത്യന്താപേക്ഷിതമാണ്.
തന്റെ കരുത്തുറ്റ നിലപാടുകൾ കൊണ്ട് മലയാള ചലച്ചിത്ര മേഖലയിലെ പലർക്കും അനഭിമതനായ സംവിധായകനാണ് വിനയൻ. പാർശ്വവത്ക്കരിക്കപ്പെട്ട കലാകാരന്മാർക്കു വേണ്ടിയും സിനിമയിൽ കായികാദ്ധ്വാനം ചെയ്യുന്ന തൊഴിലാളികൾക്കുവേണ്ടിയും ശക്തമായി ശബ്ദിച്ചു എന്നതാണ് വിനയന് മുന്നിൽ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകൾ രൂപപ്പെടാൻ കാരണമായത്. എന്നാൽ, വിലക്കുകളെ തൃണവത്ഗണിച്ചു കൊണ്ട് ചെറിയ സിനിമകളിലൂടെ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു പോന്നു.
ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളിയുടെ കഥ വിനയൻ എന്ന ഫയർബ്രാന്റിന്റെ കണ്ണിലൂടെ ലോകം കാണണമെന്നത് കാലം കാത്തു വെച്ച കാവ്യനീതിയാകും. സമീപകാലത്ത് മലയാളത്തിലിറങ്ങിയ പല ചരിത്ര സിനിമകളുമായി താരതമ്യപ്പെടുത്തിയാൽ പത്തൊമ്പതാം നൂറ്റാണ്ട് ബഹുദൂരം മുന്നിലാണ്. സിജു വിൽസൺ എന്ന നടന് തന്റെ കഴിവു തെളിയിക്കാനുള്ള സുവർണാവസരമാണ് വിനയൻ ഒരുക്കിയത്.
സിജു വിൽസൺ എന്ന താരമൂല്യമില്ലാത്ത നടനെ ആറാട്ടുപുഴ വേലായുധപ്പണിക്കരായി അവതരിപ്പിക്കുവാൻ വിനയൻ കാണിച്ച ആർജ്ജവത്തോടൊപ്പം അടിയുറച്ചു നിന്ന ഗോകുലം ഗോപാലൻ എന്ന നിർമ്മാതാവിന്റെ ധൈര്യവും എടുത്ത് പറയേണ്ടതാണ്. സിജു വിൽസൺ എല്ലാ അർത്ഥത്തിലും വേലായുധപ്പണിക്കരെ അവിസ്മരണീയമാക്കി.
ഷാജികുമാറിന്റെ ക്യാമറയുടെ സൗന്ദര്യം ഓരോ ഫ്രെയിമിലും കാണാനുണ്ട്. ക്ലൈമാക്സിലെ സംഘട്ടന രംഗത്തിലെ ക്യാമറയുടെ ഇന്ദ്രജാലം അതിഗംഭീരമാണ്. ചരിത്ര സിനിമകളിലെ അതിഭാവുകത്വത്തെ അകറ്റി നിർത്തിയൊരുക്കിയ ആർട്ട് വർക്കും കോസ്റ്റ്യൂമും സിനിമയുടെ മാറ്റുകൂട്ടുന്നുണ്ട്. അത്ര ഭദ്രമല്ലാത്ത തിരക്കഥ, ചിലപ്പോഴെങ്കിലും സിനിമയുടെ രസം കെടുത്തുന്നുണ്ട്. അവിടെയും ബി.ജി.എം ഉൾപ്പടെയുള്ള ടെക്നിക്കൽ വിഭാഗത്തിന്റെ മികവുകൊണ്ടാണ് തിരക്കഥയുടെ പോരായ്മകളെ സിനിമ മറികടക്കുന്നത്.
വിവേകാനന്ദ സ്വാമികൾ ഭ്രാന്താലയം എന്നു വിളിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിന്റെ ഒരേടാണ് വിനയൻ ചലച്ചിത്രമാക്കിയത്. സംഘ പരിവാർ പ്രസ്ഥാനങ്ങൾ 'വിശാലഹിന്ദു' എന്ന രാഷ്ട്രീയസംജ്ഞയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈഴവർ മുതൽ താഴേയ്ക്കുള്ളവരുടെ പൂർവ്വികർ, ഹിന്ദുമത നിയമപ്രകാരം ഭരണം നടന്നിരുന്ന തിരുവിതാംകൂറിൽ എങ്ങനെ ജീവിച്ചു എന്നത് മനസ്സിലാക്കുവാൻ പത്തൊൻപതാം നൂറ്റാണ്ട് കാണേണ്ടതാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍