മഴവിൽ മോൺസ്റ്റർ! ന്യൂ നോർമൽ പ്രമേയം കടന്നുവരുന്ന കൊമേർഷ്യൽ ഫിലിം; ആദ്യപകുതിയിലെ വെറുപ്പിക്കലിന് ശേഷം ത്രില്ലടിപ്പിച്ച് മോഹൻലാൽ; ഫീൽഗുഡ് മൂവിയിൽ നിന്ന് ത്രില്ലറിലേക്കും ട്വിസ്റ്റുകളിലേക്കും ഞൊടിയിടയിൽ മാറുന്ന കഥ; താരമായത് ഹണിറോസും, ലക്ഷ്മി മഞ്ജുവും; പ്രതീക്ഷ കാത്ത് പുലിമുരുകൻ ടീം
എം റിജു
സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മുഖത്ത് ചാടിച്ചവിട്ടുന്ന ഒരു നടിയെ കുറച്ചുകാലം മുമ്പുവരെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നോ! മീശ പിരിച്ച്, മുണ്ട് മടക്കിക്കുത്തി ഇറങ്ങുന്ന ലാലേട്ടൻ മലയാളിയുടെ ഫ്യൂഡൽ പുരുഷ സങ്കൽപ്പങ്ങളുടെ ഐക്കൺ ആയിരുന്നു. ആ സൂപ്പർ സ്റ്റാറിന് അടിച്ച് കോൺ തെറ്റിവരുമ്പോൾ തൊഴിക്കാനും, വടിയാവുമ്പോൾ കരയാനുമുള്ള പാവകൾ മാത്രമായി നായികമാർ മാറുന്ന കാലം കഴിഞ്ഞു. പതുക്കെയാണെങ്കിലും നമ്മുടെ കോമേർഷ്യൽ സിനിമയിലേക്കും ന്യൂ നോർമൽ ആശയങ്ങൾ കടന്നുവരികയാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്, യാതൊരു ആഘോഷങ്ങളുമില്ലാതെ, പുറത്തിറങ്ങിയ പുലിമുരുകൻ ടീമിന്റെ പുതിയ ചിത്രം മോൺസ്റ്റർ! ഒന്നുമില്ലെങ്കിൽ രണ്ടു ലെസ്‌ബിയൻ സ്ത്രീകൾ ചുംബിക്കുന്ന ചിത്രമെങ്കിലും സദാചാര മലയാളിയുടെ മുന്നിലേക്ക് ഇട്ടുകൊടുക്കാൻ ഇവർക്ക് കഴിഞ്ഞില്ലേ!
സ്വവർഗാനുരാഗത്തെ പ്രോൽസാഹിപ്പിക്കുന്ന രംഗങ്ങൾ ഉള്ളതിനാൽ യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചിത്രം വിലക്കിയതായി നേരത്തെ റിപ്പോർട്ട് ചെയ്തലിരുന്നു. മഴവിൽ നിറത്തിലുള്ള എന്തും പിടിച്ചെടുക്കുന്ന രീതിയിൽ സൗദി അടക്കമുള്ള രാജ്യങ്ങൾ മാറിവരുന്ന കാലത്താണ് ഈ രീതിയിൽ ഒരു പടം ഇറങ്ങുന്നത് എന്ന് ഓർക്കണം. പക്ഷേ കേരളത്തിലെ എൽജിബിടിക്യൂ സമൂഹം ഈ ചിത്രത്തിന് എതിരെ രംഗത്ത് ഇറങ്ങാനും നല്ല സാധ്യതയുണ്ട്. അതായത് നിങ്ങളുടെ വ്യാഖ്യാനത്തിന് അനുസരിച്ചാണ്, ഇക്കാര്യത്തിലുള്ള പോസ്ിറ്റീവും നെഗറ്റീവും വരിക.
പൊളിറ്റിക്കൽ ആയ ഉള്ളടക്കം എന്തുമാവട്ടെ, ഒരു സിനിമ എന്ന നിലയിൽ ടിക്കറ്റ് എടുത്തുകയറുന്ന പ്രേക്ഷകന് കാശ് വസൂൽ ആവുന്ന ചിത്രമാണിത്. ഒരു ഫാമിലി ഫീൽഗുഡ് മൂവിയായി പതിഞ്ഞ താളത്തിൽ തുടങ്ങി, ഘട്ടംഘട്ടമായി ഗിയർ മാറ്റുകയാണ്, തിരിക്കഥാകൃത്ത് ഉദയകൃഷ്ണയും, സംവിധായകൻ വൈശാഖും. ഉദയകൃഷ്ണയുടെ സ്ഥിരം കൊമേർഷ്യൽ ഫോർമാറ്റിൽ തന്നെയാണ് കഥ നീങ്ങുന്നത്. ഫീൽ ഗുഡ് ഫാമിലി സബ്ജക്്റ്റിൽ പോകുന്ന ആദ്യപകുതി, ത്രില്ലർ ട്രാക്കിലേക്ക് മാറുന്ന ട്വിസ്റ്റുള്ള ഇടവേള, പിന്നെങ്ങോട്ട് തുടർച്ചയായ രണ്ട് ട്വിസ്റ്റും ഒരു നല്ല എൻഡിങ്ങും. നേരത്തെ സിബി കെ തോമസിനൊപ്പം, പലതവണ പരീക്ഷിച്ച അതേ ഫോർമാറ്റ് തന്നെയാണ് ഉദയൻ ഇവിടെയും എടുക്കുന്നത്. അതിനുള്ളിൽ ഈ മഴവിൽ പ്രമേയം അടക്കമുള്ള ചില വ്യത്യസ്തകൾ കൊണ്ടുവരുന്നു. പക്ഷേ പടം കഴിഞ്ഞ് ഇറങ്ങുമ്പോൾ പ്രേക്ഷകർ സന്തുഷ്ടരാണ്. ലക്കി സിങ്ങായി വരുന്ന, ലാലിന്റെ ആദ്യപകുതിയിലെ ഓവറാക്കി ചളമാക്കിയ പ്രകടനം നിയന്ത്രിച്ചിരുന്നുവെങ്കിൽ, ചിത്രം മെഗാഹിറ്റ് ആവുമായിരുന്നു.
'ഭ്രമരം' മോഡൽ തുടക്കം
മലയാളത്തിൽ ആദ്യമായി നൂറുകോടി ക്ലബിലെത്തിയ പുലിമുരുകനു ശേഷം ഹിറ്റ് മേക്കർ വൈശാഖും ഉദയകൃഷ്ണയും മോഹൻലാലും ഒരുമിക്കുമ്പോൾ വമ്പൻ പ്രതീക്ഷകൾ ആണ് ഉണ്ടാവുക എന്ന് അറിഞ്ഞുകൊണ്ടുതന്നെ, മാസ് സൈക്കോളജി പഠിച്ചാണ്, ഇതിന്റെ അണിയറ ശിൽപ്പികൾ പരസ്യ തന്ത്രങ്ങൾ മെനഞ്ഞത്. സാധാരണ ഒരു മോഹൻലാൽ ചിത്രത്തിൽ കാണുന്നപോലുള്ള, പ്രചാരണ കോലാഹലങ്ങളും, തീയേറ്ററുകളിലെ ചെണ്ടമേളവും, ഡാൻസും, പാട്ടുമൊന്നും ഈ പടത്തിന് ഇല്ലായിരുന്നു. എന്തിന് പ്രമുഖ പത്രങ്ങളിൽ പരസ്യം പോലും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഒരു ലോസ്റ്റ് മൂവി എന്ന ഫീലിങ്ങാണ്, ഇത് കടുത്ത ലാൽ ഫാൻസിൽ പോലും ഉണ്ടാക്കിയത്. പക്ഷേ ആദ്യ ഷോ കഴിഞ്ഞതിനുശേഷം പടത്തിന് പോസറ്റീവായ കമൻസാണ് വരുന്നത്. നേരെ തിരിച്ച് ബ്ര്ഹമാണ്ഡ ഹൈപ്പ് കൊടുത്ത് പടം ഇറക്കുകയായിരുന്നെങ്കിൽ, പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ചിത്രം ഉയരില്ലായിരുന്നു.
ഒരു ഭാര്യയും ഭർത്താവും, മകളും അടങ്ങുന്ന പ്രാരാബ്ധങ്ങൾ ഏറെയുള്ള കുടംബത്തിലേക്ക് ക്ഷണിക്കപ്പെടാത്ത, അതിഥിയായി വലിഞ്ഞുകയറിവരുന്ന ഒരു സർദാർജിയുടെ കഥയാണിത്. ഭ്രമരം എന്ന ബ്ലെസി ചിത്രത്തിന്റെ തുടക്കംപോലെ തോന്നിക്കും. പക്ഷേ ഭ്രമരത്തിന്റെ നിലവാരം തുടക്കത്തിൽ ചിത്രത്തിനില്ല. കൊച്ചിയിൽ ഷീ ടാക്സി ഓടിക്കുന്ന ഭാമിനിയുടെ ( ഹണിറോസ്) ഒരു ദിവസത്തെ കസ്റ്റമർ ആണ്, എക്സെൻട്രിക്ക് എന്ന് ഒറ്റ നോട്ടത്തിൽ തോനുന്ന ലക്കി സിങ് ( മോഹൻലാൽ). കമ്പനിക്ക് അങ്ങേയറ്റം വേണ്ടപ്പെട്ട കസ്റ്റമർ എന്ന പരിചയപ്പെടുത്തലോടെ, എയർപോർട്ടിൽ പോയി ലക്കി എന്ന് മലയാളം അറിയുന്ന സിങിനെ പിക്ക് ചെയ്യാനുള്ള ഡ്യൂട്ടി അവൾക്ക് കിട്ടുന്നു. കൊച്ചിയിൽ താൻ വാങ്ങിയ ഫ്്ളാറ്റ് വിൽക്കാനായെന്ന് പറഞ്ഞാണ് ഡൽഹിയിൽ നിന്നും ലക്കി എത്തുന്നത്. പക്ഷേ ഒരു ഒഴിയാബാധപോലെ അയാൾ അവളുടെ പിറകെ കൂടുകയാണ്. ഭർത്താവ് അനിലുമൊത്ത് ( സുദേവൻ) വിവാഹവാർഷികം ആഘോഷിക്കാനിരിക്കുന്ന, ആ കുടുംബത്തിലേക്ക് അയാളും എത്തുകയാണ്.
അനിലും ഭാമിനിയും മകൾ കുഞ്ഞാറ്റയും അടങ്ങുന്ന ആ വീട്ടിലേക്ക് ശരിക്കും അയാൾ വലിഞ്ഞ് കയറി വരികയാണ്. ആദ്യം ഇഷ്ടക്കേടുണ്ടായെങ്കിലും പിന്നീട് അയാളുടെ സാന്നിധ്യം അവർ ഇഷ്ടപ്പെട്ടുതുടങ്ങുന്ന നിമിഷം, കഥയുടെ ട്രാക്ക് മാറുന്നു. ആരാണ് അയാൾ, എന്താണ് അയാളുടെ മോട്ടീവ്. ആദ്യത്തെ അരമണിക്കൂറിനുശേഷം ഒരു മികച്ച ക്രൈം ത്രില്ലറായി ചിത്രം വളരെ വേഗത്തിൽ മുന്നേറുകയാണ്. പക്ഷേ ആ കഥയിലെ ട്വിസ്്റ്റുകൾക്കിടയിൽ മലയാളത്തിൽ ആരും പറയാൻ മടിക്കുന്നൊരു പ്രമേയം ഉദയകൃഷ്ണ പറയുന്നുണ്ട്. അതാണ് ഈ ചിത്രത്തെ വ്യതിരിക്തമാക്കുന്നതും.
തിളങ്ങിയത് ഹണി റോസും, ലക്ഷ്മി മഞ്ജുവും
അത്യുജ്ജല പ്രകടനം കൊണ്ട് തനിക്കൊപ്പമുള്ളവരെ മൊത്തമായി നിഷ്പ്രഭരാക്കിക്കളയുക എന്നത് മോഹൻലാലിന്റെ ഒരു പ്രത്യേകതയായിരുന്നു. മമ്മൂട്ടി പോലും ആ തിളക്കത്തിൽ പെട്ടുപോയിട്ടുണ്ട്. ഇരുവരും ഒന്നിച്ച് അഭിനയച്ച നമ്പർ ട്വന്റി മദ്രാസ് മെയിൽ, ഹരികൃഷ്ണൻസ്, ട്വന്റി ട്വന്റി എന്നീ ചിത്രങ്ങളൊക്കെ നോക്കുക. ലാലിന്റെ കരിസ്മക്കു മുന്നിൽ മമ്മൂക്ക കരിഞ്ഞുപോകുന്നു. പക്ഷേ ഈ പടത്തിൽ എന്താണെന്ന് അറിയില്ല മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരം അത്ര നന്നായിട്ടില്ല. ആദ്യ പകുതിയിലെ ലക്കിസിങ്ങിന്റെ പ്രകടനവും, മുഖഭാവവും, ശരീരഭാഷയുമെല്ലാം ഓക്കാനമുയർത്തുന്നതാണ്. ഇത് തുറന്ന് പറയുന്നതിൽ ലാൽ ഫാൻസ് പ്രകോപിതർ ആവേണ്ട കാര്യമില്ല. അത് മോഹൻലാലിനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് പറയുന്നതാണ്. ഈ പൊക്കിവിടലുകാർ ആണ് ആ നടനെ നശിപ്പിക്കുന്നത്.
സാധാരണ സിനിമ എത്ര മോശമായാലും, ലാലിന്റെ കഥാപാത്രം നന്നാവാറുണ്ടായിരുന്നു. ഇത് ആദ്യമായാണ് തിരിച്ച് സംഭവിക്കുന്നത്. പടം നന്ന് പക്ഷേ ആദ്യപകുതിയിൽ മോഹൻലാൽ മോശം എന്നതാണ് അവസ്ഥ. എന്നാൽ രണ്ടാം പകുതിയിൽ മോഹൻലാലിന്റെ സ്റ്റാർഡം ഉയർത്തുന്ന രീതിയിലും, ആരാധകർക്ക് കൈയടിക്കാനുമുള്ള മാസ് രംഗങ്ങളുണ്ട്.
മോഹൻലാലല്ല, ഹണി റോസും, ലക്ഷ്മി മഞ്ജുവുമാണ് ഈ പടത്തിലെ മാൻ ഓഫ് ദ മാച്ചുകൾ. നടി നിർമ്മാതാവ് എന്ന നിലയിൽ തെലുങ്കിൽ തിളങ്ങിനിൽക്കുന്ന ലക്ഷ്മി മഞ്ജുവാണ് ക്ലൈമാക്സിലടക്കം കൊലമാസ് ആവുന്നത്. തീർത്തും വേറിട്ട ഗെറ്റപ്പിലാണ് ഈ നടി മോൺസ്റ്ററിൽ എത്തുന്നത്. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒന്നാന്തരം നടിയായി ഇവർ ഭാവിയിൽ ഉയർന്നുവരാൻ സാധ്യതയുണ്ട്. ആ രീതിയിലുള്ള ഫയർ അവരുടെ ബോഡി ലാംഗ്വേജിൽ പ്രകടമാണ്.
അതുപോലെ ഹണി റോസും. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനിയെ നമ്മൾ കണ്ടതാണ്. അതിലും മികച്ചൊരു വേഷമാണ് ഇതിൽ ഹണിയുടെ ഭാമിനി. സൂക്ഷ്മമായ ഭാവങ്ങൾ പോലും പെർഫക്റ്റ് ഒ കെ. ഇനിയും ഒരുപാട് പൊട്ടൻഷ്യലുള്ള നടിയാണ് ഹണി എന്ന് ഈ ചിത്രവും തെളിയിക്കുന്നു. സിദ്ദീഖ്, ഗണേശ് കുമാർ, ലെന, ജോണി ആന്റണി, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പതിവ് ടൈപ്പ് വില്ലനിൽനിന്ന് സുദേവൻ മാറ്റിപ്പിടിക്കപ്പെട്ട ചിത്രമാണിത്. കുഞ്ഞാറ്റ എന്ന കഥാപാത്രമായെത്തിയ ജെസ് സ്വീജൻ എന്ന കുട്ടിയുടെ പ്രകടനവും ശ്രദ്ധേയമാണ്.
ഈ കഥാപാത്രങ്ങൾക്ക് ഒക്കെ കൃത്യമായി നിഗുഡതയുടെ മറയിട്ടുകൊണ്ടുള്ള വൈശാഖിന്റെ ആഖ്യാനവും ശ്രദ്ധേയമാണ്. പതിവ് ചേരുവകൾ ധാരാളമെങ്കിലും ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റും സിനിമയുടെ പ്ലസാണ്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും സ്റ്റണ്ട് സിൽവയുടെ സംഘട്ടനവും വേറിട്ടതാണ്.
ഇതിലും നല്ല മേക്കിങ്ങ് അർഹിക്കുന്ന ചിത്രം
പക്ഷേ ക്ലൈമാക്സിൽ ചിത്രം കടന്നുപോകുന്ന വഴികൾ നോക്കുമ്പോൾ, ഇതിലും നല്ല ഒരു മേക്കിങ് ചിത്രം ആവശ്യപ്പെടുന്നുണ്ട്. പുതിയ കാലത്തോട് സംവദിക്കുന്നതിൽ ഒട്ടും അപ്ഡേറ്റല്ല, മോഹൻലാലിന്റെ ടീം. ഇപ്പോൾ സ്പൂൺഫീഡ് ചെയ്തുള്ള കഥ പറച്ചിലാണ് ഇവിടെ. അല്ലാതെ ഇപ്പോൾ ഹിറ്റായി ഓടുന്ന മമ്മൂട്ടിയുടെ റോഷാക്ക് പോലെ, പ്രേക്ഷകരുടെ ചിന്തിക്കാനുള്ള ശേഷിയെ മാനിച്ചുകൊണ്ടുള്ള പടമല്ല ഇത്. ശരിക്കും ഓൾഡ് ജനറേഷൻ മേക്കിങ്ങാണ് മിക്കവാറും മോഹൻലാൽ ചിത്രങ്ങൾക്ക് ഉണ്ടാവുന്നത്. ആറാട്ടും, ട്വൽത്ത് മാനും ഒക്കെ ഉദാഹരണം.
പക്ഷേ നോക്കണം, മാസ് സിനിമകൾ എടുക്കുന്ന ഡയറക്ടറാണ് വൈശാഖ്. ഇതുപോലെ ഒരു അത്ര മാസല്ലാത്ത പടം എടുക്കുമ്പോഴുള്ള പ്രതിസന്ധികൾ അദ്ദേഹത്തിനും നന്നായി അറിയാവുന്നതാണ്. എന്നിട്ടും അയാൾ ധൈര്യപൂർവം ഈ പടം ചെയ്തുവല്ലോ. ഒരു മോഹൻലാൽ-ഉദയകൃഷ്ണ സിനിമയുടെ ക്ളീഷേ ബലഹീനതകൾ എല്ലാം തന്നെ കണ്ടെത്താമെങ്കിലും അവസാനത്തെ അര മണിക്കൂർ തീർത്തും പൊളിയാണ്. ഈ ധൈര്യത്തിന്, ഉദയനും വൈശാഖിനും കൈയടി കൊടുക്കാം. അതിന്റെ പേരിൽ തന്നെയാവും ഈ പടം അറിയപ്പെടുകയും. തീർച്ചയായും ചിത്രം സംസാരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യവും ഈ കാലഘട്ടത്തിലെ അനിവാര്യതയും കണക്കിലെടുത്ത് ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചാ വിഷയമാകുമെന്നുറപ്പാണ്.
വാൽക്കഷ്ണം: ലൂസിഫറിനുശേഷം ഒരു നടൻ എന്ന നിലയിൽ തനിക്ക് വെല്ലുവിളിയാവുന്ന വേഷങ്ങൾ ഒന്നും മോഹൻലാലിന് കിട്ടിയിട്ടില്ല. കന്നഡ ഫിലിം ഇൻഡസ്ട്രിപോലും കയറിവരുന്ന ഇക്കാലത്ത്, താരങ്ങൾ തന്നെയാണ് സിനിമയുടെ ബ്രാൻഡ് അംബാസഡർമാർ. ആ നിലക്ക് കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ ലാൽ കുറേക്കൂടി ശ്രദ്ധിക്കേണ്ട സമയമാണ് കടന്നുപോവുന്നത്.
Stories you may Like
- കോട്ടക് മഹീന്ദ്ര ബാങ്കിന്റെ സിഇഒ ബാങ്കർ ഉദയ് കോട്ടക് രാജി വച്ചു
- ഉദ്ഘാടന വേദിയിൽ പുത്തൻ ലുക്കിലെത്തി ഹണി റോസ്
- രക്ഷകരായി സച്ചിനും സഹറാനും, ഇന്ത്യ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ
- റേച്ചലിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞതിന്റെ സന്താഷം പങ്കിട്ട് ഹണി റോസ്
- നുണഫാക്ടറി വീണ്ടും പൊളിയുന്നു; ഇത് മറുനാടനെതിരായ സമാനതകളില്ലാത്ത ഗൂഢാലോചന
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍