മഴവിൽ മോൺസ്റ്റർ! ന്യൂ നോർമൽ പ്രമേയം കടന്നുവരുന്ന കൊമേർഷ്യൽ ഫിലിം; ആദ്യപകുതിയിലെ വെറുപ്പിക്കലിന് ശേഷം ത്രില്ലടിപ്പിച്ച് മോഹൻലാൽ; ഫീൽഗുഡ് മൂവിയിൽ നിന്ന് ത്രില്ലറിലേക്കും ട്വിസ്റ്റുകളിലേക്കും ഞൊടിയിടയിൽ മാറുന്ന കഥ; താരമായത് ഹണിറോസും, ലക്ഷ്മി മഞ്ജുവും; പ്രതീക്ഷ കാത്ത് പുലിമുരുകൻ ടീം

എം റിജു
സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മുഖത്ത് ചാടിച്ചവിട്ടുന്ന ഒരു നടിയെ കുറച്ചുകാലം മുമ്പുവരെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നോ! മീശ പിരിച്ച്, മുണ്ട് മടക്കിക്കുത്തി ഇറങ്ങുന്ന ലാലേട്ടൻ മലയാളിയുടെ ഫ്യൂഡൽ പുരുഷ സങ്കൽപ്പങ്ങളുടെ ഐക്കൺ ആയിരുന്നു. ആ സൂപ്പർ സ്റ്റാറിന് അടിച്ച് കോൺ തെറ്റിവരുമ്പോൾ തൊഴിക്കാനും, വടിയാവുമ്പോൾ കരയാനുമുള്ള പാവകൾ മാത്രമായി നായികമാർ മാറുന്ന കാലം കഴിഞ്ഞു. പതുക്കെയാണെങ്കിലും നമ്മുടെ കോമേർഷ്യൽ സിനിമയിലേക്കും ന്യൂ നോർമൽ ആശയങ്ങൾ കടന്നുവരികയാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്, യാതൊരു ആഘോഷങ്ങളുമില്ലാതെ, പുറത്തിറങ്ങിയ പുലിമുരുകൻ ടീമിന്റെ പുതിയ ചിത്രം മോൺസ്റ്റർ! ഒന്നുമില്ലെങ്കിൽ രണ്ടു ലെസ്ബിയൻ സ്ത്രീകൾ ചുംബിക്കുന്ന ചിത്രമെങ്കിലും സദാചാര മലയാളിയുടെ മുന്നിലേക്ക് ഇട്ടുകൊടുക്കാൻ ഇവർക്ക് കഴിഞ്ഞില്ലേ!
സ്വവർഗാനുരാഗത്തെ പ്രോൽസാഹിപ്പിക്കുന്ന രംഗങ്ങൾ ഉള്ളതിനാൽ യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചിത്രം വിലക്കിയതായി നേരത്തെ റിപ്പോർട്ട് ചെയ്തലിരുന്നു. മഴവിൽ നിറത്തിലുള്ള എന്തും പിടിച്ചെടുക്കുന്ന രീതിയിൽ സൗദി അടക്കമുള്ള രാജ്യങ്ങൾ മാറിവരുന്ന കാലത്താണ് ഈ രീതിയിൽ ഒരു പടം ഇറങ്ങുന്നത് എന്ന് ഓർക്കണം. പക്ഷേ കേരളത്തിലെ എൽജിബിടിക്യൂ സമൂഹം ഈ ചിത്രത്തിന് എതിരെ രംഗത്ത് ഇറങ്ങാനും നല്ല സാധ്യതയുണ്ട്. അതായത് നിങ്ങളുടെ വ്യാഖ്യാനത്തിന് അനുസരിച്ചാണ്, ഇക്കാര്യത്തിലുള്ള പോസ്ിറ്റീവും നെഗറ്റീവും വരിക.
പൊളിറ്റിക്കൽ ആയ ഉള്ളടക്കം എന്തുമാവട്ടെ, ഒരു സിനിമ എന്ന നിലയിൽ ടിക്കറ്റ് എടുത്തുകയറുന്ന പ്രേക്ഷകന് കാശ് വസൂൽ ആവുന്ന ചിത്രമാണിത്. ഒരു ഫാമിലി ഫീൽഗുഡ് മൂവിയായി പതിഞ്ഞ താളത്തിൽ തുടങ്ങി, ഘട്ടംഘട്ടമായി ഗിയർ മാറ്റുകയാണ്, തിരിക്കഥാകൃത്ത് ഉദയകൃഷ്ണയും, സംവിധായകൻ വൈശാഖും. ഉദയകൃഷ്ണയുടെ സ്ഥിരം കൊമേർഷ്യൽ ഫോർമാറ്റിൽ തന്നെയാണ് കഥ നീങ്ങുന്നത്. ഫീൽ ഗുഡ് ഫാമിലി സബ്ജക്്റ്റിൽ പോകുന്ന ആദ്യപകുതി, ത്രില്ലർ ട്രാക്കിലേക്ക് മാറുന്ന ട്വിസ്റ്റുള്ള ഇടവേള, പിന്നെങ്ങോട്ട് തുടർച്ചയായ രണ്ട് ട്വിസ്റ്റും ഒരു നല്ല എൻഡിങ്ങും. നേരത്തെ സിബി കെ തോമസിനൊപ്പം, പലതവണ പരീക്ഷിച്ച അതേ ഫോർമാറ്റ് തന്നെയാണ് ഉദയൻ ഇവിടെയും എടുക്കുന്നത്. അതിനുള്ളിൽ ഈ മഴവിൽ പ്രമേയം അടക്കമുള്ള ചില വ്യത്യസ്തകൾ കൊണ്ടുവരുന്നു. പക്ഷേ പടം കഴിഞ്ഞ് ഇറങ്ങുമ്പോൾ പ്രേക്ഷകർ സന്തുഷ്ടരാണ്. ലക്കി സിങ്ങായി വരുന്ന, ലാലിന്റെ ആദ്യപകുതിയിലെ ഓവറാക്കി ചളമാക്കിയ പ്രകടനം നിയന്ത്രിച്ചിരുന്നുവെങ്കിൽ, ചിത്രം മെഗാഹിറ്റ് ആവുമായിരുന്നു.
'ഭ്രമരം' മോഡൽ തുടക്കം
മലയാളത്തിൽ ആദ്യമായി നൂറുകോടി ക്ലബിലെത്തിയ പുലിമുരുകനു ശേഷം ഹിറ്റ് മേക്കർ വൈശാഖും ഉദയകൃഷ്ണയും മോഹൻലാലും ഒരുമിക്കുമ്പോൾ വമ്പൻ പ്രതീക്ഷകൾ ആണ് ഉണ്ടാവുക എന്ന് അറിഞ്ഞുകൊണ്ടുതന്നെ, മാസ് സൈക്കോളജി പഠിച്ചാണ്, ഇതിന്റെ അണിയറ ശിൽപ്പികൾ പരസ്യ തന്ത്രങ്ങൾ മെനഞ്ഞത്. സാധാരണ ഒരു മോഹൻലാൽ ചിത്രത്തിൽ കാണുന്നപോലുള്ള, പ്രചാരണ കോലാഹലങ്ങളും, തീയേറ്ററുകളിലെ ചെണ്ടമേളവും, ഡാൻസും, പാട്ടുമൊന്നും ഈ പടത്തിന് ഇല്ലായിരുന്നു. എന്തിന് പ്രമുഖ പത്രങ്ങളിൽ പരസ്യം പോലും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഒരു ലോസ്റ്റ് മൂവി എന്ന ഫീലിങ്ങാണ്, ഇത് കടുത്ത ലാൽ ഫാൻസിൽ പോലും ഉണ്ടാക്കിയത്. പക്ഷേ ആദ്യ ഷോ കഴിഞ്ഞതിനുശേഷം പടത്തിന് പോസറ്റീവായ കമൻസാണ് വരുന്നത്. നേരെ തിരിച്ച് ബ്ര്ഹമാണ്ഡ ഹൈപ്പ് കൊടുത്ത് പടം ഇറക്കുകയായിരുന്നെങ്കിൽ, പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ചിത്രം ഉയരില്ലായിരുന്നു.
ഒരു ഭാര്യയും ഭർത്താവും, മകളും അടങ്ങുന്ന പ്രാരാബ്ധങ്ങൾ ഏറെയുള്ള കുടംബത്തിലേക്ക് ക്ഷണിക്കപ്പെടാത്ത, അതിഥിയായി വലിഞ്ഞുകയറിവരുന്ന ഒരു സർദാർജിയുടെ കഥയാണിത്. ഭ്രമരം എന്ന ബ്ലെസി ചിത്രത്തിന്റെ തുടക്കംപോലെ തോന്നിക്കും. പക്ഷേ ഭ്രമരത്തിന്റെ നിലവാരം തുടക്കത്തിൽ ചിത്രത്തിനില്ല. കൊച്ചിയിൽ ഷീ ടാക്സി ഓടിക്കുന്ന ഭാമിനിയുടെ ( ഹണിറോസ്) ഒരു ദിവസത്തെ കസ്റ്റമർ ആണ്, എക്സെൻട്രിക്ക് എന്ന് ഒറ്റ നോട്ടത്തിൽ തോനുന്ന ലക്കി സിങ് ( മോഹൻലാൽ). കമ്പനിക്ക് അങ്ങേയറ്റം വേണ്ടപ്പെട്ട കസ്റ്റമർ എന്ന പരിചയപ്പെടുത്തലോടെ, എയർപോർട്ടിൽ പോയി ലക്കി എന്ന് മലയാളം അറിയുന്ന സിങിനെ പിക്ക് ചെയ്യാനുള്ള ഡ്യൂട്ടി അവൾക്ക് കിട്ടുന്നു. കൊച്ചിയിൽ താൻ വാങ്ങിയ ഫ്്ളാറ്റ് വിൽക്കാനായെന്ന് പറഞ്ഞാണ് ഡൽഹിയിൽ നിന്നും ലക്കി എത്തുന്നത്. പക്ഷേ ഒരു ഒഴിയാബാധപോലെ അയാൾ അവളുടെ പിറകെ കൂടുകയാണ്. ഭർത്താവ് അനിലുമൊത്ത് ( സുദേവൻ) വിവാഹവാർഷികം ആഘോഷിക്കാനിരിക്കുന്ന, ആ കുടുംബത്തിലേക്ക് അയാളും എത്തുകയാണ്.
അനിലും ഭാമിനിയും മകൾ കുഞ്ഞാറ്റയും അടങ്ങുന്ന ആ വീട്ടിലേക്ക് ശരിക്കും അയാൾ വലിഞ്ഞ് കയറി വരികയാണ്. ആദ്യം ഇഷ്ടക്കേടുണ്ടായെങ്കിലും പിന്നീട് അയാളുടെ സാന്നിധ്യം അവർ ഇഷ്ടപ്പെട്ടുതുടങ്ങുന്ന നിമിഷം, കഥയുടെ ട്രാക്ക് മാറുന്നു. ആരാണ് അയാൾ, എന്താണ് അയാളുടെ മോട്ടീവ്. ആദ്യത്തെ അരമണിക്കൂറിനുശേഷം ഒരു മികച്ച ക്രൈം ത്രില്ലറായി ചിത്രം വളരെ വേഗത്തിൽ മുന്നേറുകയാണ്. പക്ഷേ ആ കഥയിലെ ട്വിസ്്റ്റുകൾക്കിടയിൽ മലയാളത്തിൽ ആരും പറയാൻ മടിക്കുന്നൊരു പ്രമേയം ഉദയകൃഷ്ണ പറയുന്നുണ്ട്. അതാണ് ഈ ചിത്രത്തെ വ്യതിരിക്തമാക്കുന്നതും.
തിളങ്ങിയത് ഹണി റോസും, ലക്ഷ്മി മഞ്ജുവും
അത്യുജ്ജല പ്രകടനം കൊണ്ട് തനിക്കൊപ്പമുള്ളവരെ മൊത്തമായി നിഷ്പ്രഭരാക്കിക്കളയുക എന്നത് മോഹൻലാലിന്റെ ഒരു പ്രത്യേകതയായിരുന്നു. മമ്മൂട്ടി പോലും ആ തിളക്കത്തിൽ പെട്ടുപോയിട്ടുണ്ട്. ഇരുവരും ഒന്നിച്ച് അഭിനയച്ച നമ്പർ ട്വന്റി മദ്രാസ് മെയിൽ, ഹരികൃഷ്ണൻസ്, ട്വന്റി ട്വന്റി എന്നീ ചിത്രങ്ങളൊക്കെ നോക്കുക. ലാലിന്റെ കരിസ്മക്കു മുന്നിൽ മമ്മൂക്ക കരിഞ്ഞുപോകുന്നു. പക്ഷേ ഈ പടത്തിൽ എന്താണെന്ന് അറിയില്ല മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരം അത്ര നന്നായിട്ടില്ല. ആദ്യ പകുതിയിലെ ലക്കിസിങ്ങിന്റെ പ്രകടനവും, മുഖഭാവവും, ശരീരഭാഷയുമെല്ലാം ഓക്കാനമുയർത്തുന്നതാണ്. ഇത് തുറന്ന് പറയുന്നതിൽ ലാൽ ഫാൻസ് പ്രകോപിതർ ആവേണ്ട കാര്യമില്ല. അത് മോഹൻലാലിനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് പറയുന്നതാണ്. ഈ പൊക്കിവിടലുകാർ ആണ് ആ നടനെ നശിപ്പിക്കുന്നത്.
സാധാരണ സിനിമ എത്ര മോശമായാലും, ലാലിന്റെ കഥാപാത്രം നന്നാവാറുണ്ടായിരുന്നു. ഇത് ആദ്യമായാണ് തിരിച്ച് സംഭവിക്കുന്നത്. പടം നന്ന് പക്ഷേ ആദ്യപകുതിയിൽ മോഹൻലാൽ മോശം എന്നതാണ് അവസ്ഥ. എന്നാൽ രണ്ടാം പകുതിയിൽ മോഹൻലാലിന്റെ സ്റ്റാർഡം ഉയർത്തുന്ന രീതിയിലും, ആരാധകർക്ക് കൈയടിക്കാനുമുള്ള മാസ് രംഗങ്ങളുണ്ട്.
മോഹൻലാലല്ല, ഹണി റോസും, ലക്ഷ്മി മഞ്ജുവുമാണ് ഈ പടത്തിലെ മാൻ ഓഫ് ദ മാച്ചുകൾ. നടി നിർമ്മാതാവ് എന്ന നിലയിൽ തെലുങ്കിൽ തിളങ്ങിനിൽക്കുന്ന ലക്ഷ്മി മഞ്ജുവാണ് ക്ലൈമാക്സിലടക്കം കൊലമാസ് ആവുന്നത്. തീർത്തും വേറിട്ട ഗെറ്റപ്പിലാണ് ഈ നടി മോൺസ്റ്ററിൽ എത്തുന്നത്. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒന്നാന്തരം നടിയായി ഇവർ ഭാവിയിൽ ഉയർന്നുവരാൻ സാധ്യതയുണ്ട്. ആ രീതിയിലുള്ള ഫയർ അവരുടെ ബോഡി ലാംഗ്വേജിൽ പ്രകടമാണ്.
അതുപോലെ ഹണി റോസും. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനിയെ നമ്മൾ കണ്ടതാണ്. അതിലും മികച്ചൊരു വേഷമാണ് ഇതിൽ ഹണിയുടെ ഭാമിനി. സൂക്ഷ്മമായ ഭാവങ്ങൾ പോലും പെർഫക്റ്റ് ഒ കെ. ഇനിയും ഒരുപാട് പൊട്ടൻഷ്യലുള്ള നടിയാണ് ഹണി എന്ന് ഈ ചിത്രവും തെളിയിക്കുന്നു. സിദ്ദീഖ്, ഗണേശ് കുമാർ, ലെന, ജോണി ആന്റണി, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പതിവ് ടൈപ്പ് വില്ലനിൽനിന്ന് സുദേവൻ മാറ്റിപ്പിടിക്കപ്പെട്ട ചിത്രമാണിത്. കുഞ്ഞാറ്റ എന്ന കഥാപാത്രമായെത്തിയ ജെസ് സ്വീജൻ എന്ന കുട്ടിയുടെ പ്രകടനവും ശ്രദ്ധേയമാണ്.
ഈ കഥാപാത്രങ്ങൾക്ക് ഒക്കെ കൃത്യമായി നിഗുഡതയുടെ മറയിട്ടുകൊണ്ടുള്ള വൈശാഖിന്റെ ആഖ്യാനവും ശ്രദ്ധേയമാണ്. പതിവ് ചേരുവകൾ ധാരാളമെങ്കിലും ഉദയകൃഷ്ണയുടെ സ്ക്രിപ്റ്റും സിനിമയുടെ പ്ലസാണ്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും സ്റ്റണ്ട് സിൽവയുടെ സംഘട്ടനവും വേറിട്ടതാണ്.
ഇതിലും നല്ല മേക്കിങ്ങ് അർഹിക്കുന്ന ചിത്രം
പക്ഷേ ക്ലൈമാക്സിൽ ചിത്രം കടന്നുപോകുന്ന വഴികൾ നോക്കുമ്പോൾ, ഇതിലും നല്ല ഒരു മേക്കിങ് ചിത്രം ആവശ്യപ്പെടുന്നുണ്ട്. പുതിയ കാലത്തോട് സംവദിക്കുന്നതിൽ ഒട്ടും അപ്ഡേറ്റല്ല, മോഹൻലാലിന്റെ ടീം. ഇപ്പോൾ സ്പൂൺഫീഡ് ചെയ്തുള്ള കഥ പറച്ചിലാണ് ഇവിടെ. അല്ലാതെ ഇപ്പോൾ ഹിറ്റായി ഓടുന്ന മമ്മൂട്ടിയുടെ റോഷാക്ക് പോലെ, പ്രേക്ഷകരുടെ ചിന്തിക്കാനുള്ള ശേഷിയെ മാനിച്ചുകൊണ്ടുള്ള പടമല്ല ഇത്. ശരിക്കും ഓൾഡ് ജനറേഷൻ മേക്കിങ്ങാണ് മിക്കവാറും മോഹൻലാൽ ചിത്രങ്ങൾക്ക് ഉണ്ടാവുന്നത്. ആറാട്ടും, ട്വൽത്ത് മാനും ഒക്കെ ഉദാഹരണം.
പക്ഷേ നോക്കണം, മാസ് സിനിമകൾ എടുക്കുന്ന ഡയറക്ടറാണ് വൈശാഖ്. ഇതുപോലെ ഒരു അത്ര മാസല്ലാത്ത പടം എടുക്കുമ്പോഴുള്ള പ്രതിസന്ധികൾ അദ്ദേഹത്തിനും നന്നായി അറിയാവുന്നതാണ്. എന്നിട്ടും അയാൾ ധൈര്യപൂർവം ഈ പടം ചെയ്തുവല്ലോ. ഒരു മോഹൻലാൽ-ഉദയകൃഷ്ണ സിനിമയുടെ ക്ളീഷേ ബലഹീനതകൾ എല്ലാം തന്നെ കണ്ടെത്താമെങ്കിലും അവസാനത്തെ അര മണിക്കൂർ തീർത്തും പൊളിയാണ്. ഈ ധൈര്യത്തിന്, ഉദയനും വൈശാഖിനും കൈയടി കൊടുക്കാം. അതിന്റെ പേരിൽ തന്നെയാവും ഈ പടം അറിയപ്പെടുകയും. തീർച്ചയായും ചിത്രം സംസാരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യവും ഈ കാലഘട്ടത്തിലെ അനിവാര്യതയും കണക്കിലെടുത്ത് ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചാ വിഷയമാകുമെന്നുറപ്പാണ്.
വാൽക്കഷ്ണം: ലൂസിഫറിനുശേഷം ഒരു നടൻ എന്ന നിലയിൽ തനിക്ക് വെല്ലുവിളിയാവുന്ന വേഷങ്ങൾ ഒന്നും മോഹൻലാലിന് കിട്ടിയിട്ടില്ല. കന്നഡ ഫിലിം ഇൻഡസ്ട്രിപോലും കയറിവരുന്ന ഇക്കാലത്ത്, താരങ്ങൾ തന്നെയാണ് സിനിമയുടെ ബ്രാൻഡ് അംബാസഡർമാർ. ആ നിലക്ക് കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ ലാൽ കുറേക്കൂടി ശ്രദ്ധിക്കേണ്ട സമയമാണ് കടന്നുപോവുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ലോകത്തേറ്റവും സബ്സ്ക്രൈബേഴ് ഉള്ള യൂ ട്യുബ് ചാനൽ ഉടമ; വരുമാനത്തിലും ലോക റിക്കോർഡ്; കിട്ടുന്നതിൽ കൂടുതലും സബ്സ്ക്രൈബേഴ്സിനു വീതിച്ചു നൽകും; 1000 പേർക്ക് കാഴ്ച്ച തിരിച്ചു കൊടുത്തു; മിക്കവർക്കും സഹായം നൽകി കൈയടി നേടുമ്പോൾ
- മഞ്ഞുകട്ട വാരിയെടുത്ത് കൈകൾ പിന്നിൽകെട്ടി പതുക്കെ പ്രിയങ്കയുടെ അടുത്തെത്തി തലയിൽ ഇട്ട് ഓടി രാഹുൽ; സഹപ്രവർത്തകരുടെ സഹായത്തോടെ രാഹുലിനെ പിടിച്ചു നിർത്തി പ്രതികാരം ചെയ്ത് പ്രിയങ്കയും; രണ്ടുപേരെയും നോക്കി ചിരിച്ച കെസിക്ക് പണി കൊടുത്തത് സഹോദരങ്ങൾ ഒരുമിച്ച്; ഭാരത് ജോഡോ യാത്ര സമാപനത്തിലെ വൈറൽ വീഡിയോ
- കാഞ്ഞങ്ങാട് ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; നാലുപേർക്ക് പരുക്ക്; അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്
- എസ്ഐയുടെ വീട്ടിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മകളുടെ സഹപാഠിയായ യുവാവിനെ; ഇന്നലെ രാത്രി 10ന് സൂരജ് വീട്ടിലെത്തിയതിൽ വാക്കുതർക്കമുണ്ടായി; തർക്കത്തിനു ശേഷം വീട്ടുകാർ സൂരജിനെ തിരിച്ചയച്ചു; പുലർച്ചെ കാണുന്നത് ഷെഡ്ഡിൽ തൂങ്ങി നിൽക്കുന്ന മൃതദേഹം; അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വാട്സാപ്പിൽ വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- സൂപ്പർ ബൈക്കുകൾക്കും സുന്ദരി മോഡലുകൾക്കും ഒപ്പം ഇൻസ്റ്റാ റീലിലെ താരം; ദ ഗ്രേ ഹോണ്ട് ഇൻസ്റ്റാ പേജിൽ ഫോളോവേഴ്സായി മുപ്പതിനായിരത്തോളം പേരും; റീൽസിൽ നിറഞ്ഞത് ബൈക്ക് അഭ്യാസ പ്രകടനങ്ങളും അതിവേഗതയും; റേസിങ് നടന്നിട്ടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് പറയുമ്പോഴും അരവിന്ദന്റെ ജീവനെടുത്തത് റീൽസിൽ വീഡിയോ ഇടാനായുള്ള ബൈക്കിലെ ചീറിപ്പായൽ തന്നെ
- 'അയ്യേ... കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ തന്നെ എഴുതിയത് മായ്ച് കളഞ്ഞത് മോശമായിപ്പോയി': ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ആർഎസ്എസിന് എതിരെ വിവാദ പോസ്റ്റിട്ട പി പി ചിത്തരഞ്ജൻ എം എൽ എ പരാമർശം എഡിറ്റ് ചെയ്ത് മുങ്ങി; പിന്മാറ്റം നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ആരോപണത്തിന് തെളിവ് നൽകാൻ സന്ദീപ് വചസ്പതി വെല്ലുവിളിച്ചതോടെ
- കോഴിക്കോട്ടെ പാർട്ടിക്കു ശേഷം മൂന്നു സുഹൃത്തുക്കൾക്കൊപ്പം കാറിൽ നിലമ്പൂരിലേക്കു മടങ്ങുന്നതിടെ മരണം; അത്യാഹിതം അറിഞ്ഞിട്ടും സുഹൃത്തുക്കൾ കാറോടിച്ചു പോയി; ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകാതെ എത്തിച്ചത് എടവണ്ണയിലെ ക്ലിനിക്കിൽ; ചാരിറ്റി പ്രവർത്തകൻ ഡോ.പി.സി.ഷാനവാസിന്റെ ദുരൂഹ മരണത്തിൽ ഹൈക്കോടതി ഇടപെടൽ
- മറ്റൊരാളുമായി അടുപ്പത്തിലായ രത്നവല്ലി ദാമ്പത്യജീവിതം തുടരാൻ താൽപര്യമില്ലെന്ന് മഹേഷിനെ അറിയിച്ചു; കാലടിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു ജാതിതോട്ടത്തിൽവച്ച് കഴുത്തു ഞെരിച്ച് ഭാര്യയെ കൊന്നു; ശേഷം വൈകൃതവും; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത് പൈശാചിക കൊലപാതക വിവരങ്ങൾ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്