മികവിന്റെ മേപ്പടിയാൻ; ഇത് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഫാമിലി ത്രില്ലർ; സത്യൻ അന്തിക്കാടിന് ജീത്തുജോസഫിൽ ഉണ്ടായ ചിത്രം; മസിലളിയൻ ഇമേജിൽ നിന്ന് കുതറി മാറി മണ്ണിലേക്കിറങ്ങി ഉണ്ണി മുകുന്ദൻ; നവാഗത സംവിധായകൻ വിഷ്ണു മോഹന്റെത് ബ്രില്ലന്റ് സ്ക്രിപ്റ്റിങ്ങ്; മിന്നുന്ന പ്രകടനവുമായി ഇന്ദ്രൻസും സൈജു കുറുപ്പും

എം റിജു
സത്യൻ അന്തിക്കാടിന് ജീത്തുജോസഫിൽ ഉണ്ടായ ചിത്രമാണ് 'മേപ്പടിയാൻ' എന്ന ഉണ്ണിമുകുന്ദൻ നായകനായ ചിത്രമെന്ന് സോഷ്യൽ മീഡിയയിൽ ആരോ എഴുതിയത് എത്ര ശരിയാണ്. ആദ്യപകുതിയെ ഒരു സത്യൻ അന്തിക്കാട് ചിത്രമായും, രണ്ടാംപകുതിയെ ജീത്തുജോസഫിന്റെ ദൃശ്യം മോഡൽ ചിത്രമായും ഈ പടത്തെ വിശേഷിപ്പിക്കാം. വിഷുണുമോഹൻ എന്ന നവാഗതൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത 'മേപ്പടിയാൻ' ശരിക്കും ഒരു ഫാമലി ത്രില്ലർ ആണ്.
ഒരു വ്യവഹാരഭാഷയാണ് ടിയാനും, മേപ്പടിയാനുമൊക്കെ. ആ പേരിനോട് ചിത്രം അങ്ങേയറ്റം നീതി പുലർത്തുന്നുണ്ട്. ഒരു തവണയെങ്കിലും എന്തെങ്കിലും ഒരു ടെക്ക്നിക്കൽ പ്രശ്നത്തിന്റെ പേരിൽ വില്ലേജ് ഓഫീസിലും രജിസ്ട്രേഷൻ ഓഫീസിലുമൊക്കെ പോയവർക്ക് അറിയാം, നമ്മുടെ നാട്ടിലെ സാങ്കേതിക കരുക്കുകൾ. 'ഇവിടം സ്വർഗമാണ്' എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിന്് സമാനമായ ചില കാഴ്ചകളാണ് ഈ പടം കാണിച്ചുതരുന്നത്. അതും സത്യസന്ധമായ അവതരണത്തിലൂടെ. ഇത്തരം ഒരു വ്യത്യസ്തമായ കഥ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ സംവിധായകൻ വിഷ്ണുമോഹൻ ഒരു പ്രത്യേക കൈയടി അർഹിക്കുന്നുണ്ട്. കാരണം ഈ പങ്്തിയിൽ പലതവണ പറഞ്ഞതുപോലെ, മലയാള സിനിമയിലെ ഏറ്റവും വലിയ പ്രശ്നം എഴുത്താണ്. നമുക്ക് നല്ല ടെക്്നീഷ്യൻസും ആർട്ടിസ്റ്റുകളുമൊക്കെയുണ്ട്. എന്നാൽ വ്യത്യസ്തമായ വിഷയങ്ങൾ കണ്ടെത്താൻ കഴിയുന്ന എഴുത്തുകാർ ഇല്ല. അവിടേക്കാണ് ഒന്നാന്തരം ഒരു കഥയുമായി വിഷുണുമോഹന്റെ വരവ്.
ചിത്രത്തിന്റെ ബ്രില്ല്യൻസ് കഥയിൽ മാത്രം ഒതുങ്ങുന്നില്ല. മേക്കിങ്ങും സൂപ്പറാണ്. പ്രതീക്ഷ ഉയർത്തുന്ന തുടക്കത്തിനുശേഷം, ആദ്യ പതിനഞ്ചുമിനുട്ടിൽ കഥാ പശ്ചാത്തലും പറയുന്നിടത്ത് മാത്രമേ, അൽപ്പം ലാഗ് വരുന്നുള്ളൂ. പിന്നീട് അങ്ങോട്ട് ഒരു ത്രില്ലർ മോഡലിൽ ചിത്രം കത്തിക്കയറുകയാണ്. മാസ് രംഗങ്ങളോ, വെടിവെപ്പോ, കുറ്റാന്വേഷണമോ, കോടികളുടെ ഗ്രാഫിക്സോ ഒന്നുമില്ലാതെ എങ്ങനെ ത്രില്ലടിപ്പിക്കാമെന്ന് വിഷ്ണു കാട്ടിത്തരുന്നുണ്ട്.
റിയൽ എസ്റ്റേറ്റും പിന്നെ കുറേ നൂലാമാലാളും
കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തെ വർഷങ്ങളായി പഠിച്ച, എഴുത്തുകാരൻ റോബിൻ ജിഫ്രിയൊക്കെ വിലയിരുത്തിയ ഒരു കാര്യമുണ്ട്. തങ്ങളുടെ ആജീവനാന്ത സമ്പാദ്യം ഭൂമിയും സ്വർണ്ണത്തിലുമായി നിക്ഷേപിക്കുന്ന ലോകത്തിലെ ഏക ജനത മലയാളികൾ ആയിരിക്കുമെന്ന്. അതുകൊണ്ടുതന്നെ ഭൂമിയെന്നത് നമുക്ക് പാർക്കാനുള്ള ഒരിടം മാത്രമല്ല. ലക്ഷങ്ങൾ മറിയുന്ന ഇടനിലക്കാർക്ക് കളിക്കാൻ കഴിയുന്ന ഒരു ഊഹക്കച്ചവട വിപണി കൂടിയാണ് അത്. ഇവിടെ തനി നാട്ടുമ്പുറത്ത്കാരനായി, നന്നായി പണിയുള്ള ഒരു വർക്ക് ഷോപ്പ് ഒക്കെയിട്ട് സമാധാനമായി ജീവിക്കുന്ന നായകൻ ജയകൃഷ്ൻ ( ചിത്രത്തിൽ ഉണ്ണി മുകുന്ദൻ) ഈ റിയൽ എസ്റ്റേറ്റ് കെണിയിൽ പെട്ട് ലക്ഷങ്ങളുടെ പ്രരാബ്ധക്കാരൻ ആവുകയാണ്. സുഹൃത്തായ സൈജുകറുപ്പിന്റെ മുടിയനായ പുത്രൻ കഥാപാത്രത്തിന്റെ കൂടെ കൂടി അയാൾ ഒട്ടും പ്രതീക്ഷിക്കാതെ ഒരു വൻ കടബാധ്യതയിൽ പെട്ടുപോകുയാണ്. ഇവിടെയൊക്കെ സ്ക്രിപ്റ്റിന്റെ ബലം സമ്മതിക്കണം. ഒട്ടും അസ്വഭാവിക തോന്നാതെയാണ് ഈ ഭാഗങ്ങൾ കടന്നുപോകുന്നത്.
താൻ എത്തിപ്പെട്ട സാമ്പത്തിക കുരുക്കിൽനിന്ന് മോചനം നേടാനായി സ്വന്തം വീടും പറമ്പും വിൽക്കാൻ ശ്രമിക്കുന്ന ജയകൃഷണനെ തേടിയെത്തുന്ന സാങ്കേതികത്വത്തിന്റെ ചില നൂലാമാലകളാണ്. പിന്നെ അങ്ങോട്ട് വില്ലേജ് ഓഫീസും, രജിസ്ട്രോഫീസും, കോടതിയുമായി നിയമക്കുരുക്കുളിലൂടെയൊക്കെയാണ് ചിത്രത്തിന്റെ യാത്ര. ഇവിടെയും തിരക്കഥ എടുത്തു പറയണം. ഒരു ഫാക്റ്റ്വൽ എറർ പോലും ഇല്ലാതെ, ഒരു ഏഞ്ഞുകെട്ടും തോന്നിക്കാതെയാണ് കഥ മുന്നോട്ടുപോവുന്നത്. നല്ല പഠനവും ഗവേഷണവും ഈ വിഷയത്തിൽ വിഷ്ണുമോഹൻ നടത്തിയിട്ടുണ്ട്. സാധാരണ അബദ്ധങ്ങളുടെ ഘോഷയാത്രയാണ് ഇത്തരം മലയാള ചിത്രങ്ങളിൽ കാണാറ്. ( ആധാർ ഇല്ലാത്തതിനാൽ നിങ്ങൾക്ക് ആനുകൂല്യങ്ങൾ കിട്ടില്ല എന്ന് ഡോ ബിജുവിന്റെ വെയിൽ മരങ്ങളിൽ പറയുന്നപോലുള്ള അബദ്ധങ്ങൾ ഓർക്കുകു) വാദിയും പ്രതിയും പരസ്പരം തിരിഞ്ഞുനിന്ന് കോടതിയിൽ പോർ വിളിക്കുന്നപോലുള്ള കോടതി രംഗങ്ങളാണ് ഇന്നും നമ്മുടെ സിനിമയിൽ കാണുക!
തിളങ്ങിയത് സൈജു കുറുപ്പും ഇന്ദ്രൻസും
മലയാള സിനിമയിൽ യുവതാരങ്ങൾപോലും ഇമേജ് ബ്രേക്ക് ചെയ്യുന്ന കാലമാണിത്. മമ്മൂട്ടി കഴിഞ്ഞാൽ മലയാളത്തിന്റെ മോറൽ അംബാസിഡർ ആയിരുന്ന കുഞ്ചാക്കോ ബോബൻ 'ഭീമന്റെ വഴിയിൽ' ലിപ്പ് ലോക്ക് ചെയ്താണ് ന്യൂജെൻ ആയത്! അതുപോലെ 'മസിലളിയൻ' എന്ന ഇമേജിൽനിന്ന് കുതറിച്ചാടി, ഡൗൺ ടു എർത്ത് കഥാപാത്രമായാണ് ഉണ്ണി മുകന്ദൻ ഈ ചിത്രത്തിൽ എത്തുന്നത്. അത് നൂറുശതമാനം വിജയിച്ചിട്ടുമുണ്ട്. ജയകൃഷ്ണന്റെ ഹർഷസംഘർഷങ്ങളെയും ആകുലതകളെയും ഭംഗിയായി അവതിരിപ്പിക്കാൻ ഈ യുവ നടന് കഴിഞ്ഞിട്ടുണ്ട്. നേരത്തെത വിക്രമാദിത്യൻ തൊട്ട് ഭ്രമത്തിൽവരെ ഉണ്ണിമുകുന്ദന്റെ ബോഡിയായിരുന്നു ഹൈലൈറ്റ്. ലേഡീസ് ഫാൻസിന് വേണ്ടിയെന്നോളമുള്ള ചില 'കുളിസീനുകൾ' ഒഴിച്ചു നിർത്തിയാൽ ഈ പടത്തിൽ ഉണ്ണിയിലെ നടനെയാണ് ഉപയോഗിക്കുന്നത്. ചിത്രത്തിൽ ഒറ്റ സംഘട്ടന രംഗംപോലുമില്ല എന്നും എടുത്തുപറയേണ്ടതാണ്.
മലയാള സിനിമ ഇനിയും വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ലാത്ത നടനാണ് സൈജു കുറുപ്പ് എന്ന് ഈ പടം കണ്ടാൽ മനസ്സിലാവും. ഒരു പ്രത്യേക മോദിലാണ് സൈജുവിന്റെ നർമ്മങ്ങൾ. ജയകൃഷ്ണനെ ദീപാളിയാക്കുമ്പോഴും എവിടെയോ ഒരു ഇഷ്ടം പ്രേക്ഷകന് ഈ കഥാപാത്രത്തോടും തോന്നുകയും ചെയ്യും. ഒന്ന് പാളിപ്പോയാൽ കൈവിട്ടുപോവുമായിരുന്ന കഥാപാത്രത്തെയാണ് സൈജു ജോറാക്കിയത്.
ഇന്ദ്രൻസിന് പതിവായി കിട്ടിക്കൊണ്ടിരിക്കുന്ന നന്മര വേഷത്തിന്റെ വിപരീതമാണ് ഈ പടത്തിലെ കോടീശ്വരനായ ഹാജിയാർ. മറ്റുള്ളവരെ സഹായിക്കയാണെന്ന പ്രതീതിയുണ്ടാക്കി, ചുളുവിൽ ഭൂമി വാങ്ങിക്കൂട്ടുന്ന, കുറുക്കൻ ബുദ്ധിയുള്ള നെഗറ്റീവ് ടച്ചുള്ള ആ വേഷത്തെ ഇന്ദ്രൻസ് മനോഹരമാക്കുന്നുണ്ട്. എന്തിനും കമ്മീഷനടിക്കുന്ന ആധുനിക രാഷ്ട്രീയ സംസ്ക്കാരത്തിന്റെ പ്രതിനിധിയായി വരുന്ന അജുവർഗീസിനും നെഗറ്റീവ് ഷേഡുള്ള കഥാപാത്രം തന്നെയാണ്. 80കളിലും 90കളിലും എത്രയോ ചിത്രങ്ങളിൽ വില്ലനായി, മലയാളികളെ വിറപ്പിച്ച നടൻ ജോണി ഈ പടത്തിൽ അസുഖബാധയാൽ നിസ്സഹായനായ ഒരു അച്ചായന്റെ ക്യാരക്ടർ റോൾ ഭംഗിയാക്കുന്നുണ്ട്.
കോട്ടയം രമേഷ്, നിഷാ സാരംഗ്, ആര്യ തുടങ്ങി ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ആരും മോശമാക്കിയിട്ടില്ല. നായികയായെത്തിയ അഞ്ജു കുര്യന്റെ കാര്യത്തിൽ മാത്രമേ വിയോജിപ്പുള്ളൂ. പിന്നെ കാര്യമായി പെർഫോം ചെയ്യാനുള്ള അവസരവും ഈ കുട്ടിക്ക് ചിത്രത്തിൽ ഇല്ല.
മൃദു ഹിന്ദുത്വ പൊളിറ്റിക്സ് ഒളിച്ചു കടത്തുന്നോ?
പക്ഷേ ചിത്രത്തിന്റെ രാഷ്ട്രീയ വശത്തെക്കുറിച്ച് ഇതിനകം തന്നെ അതിശക്തമായ വിയോജിപ്പുകൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ചേർന്ന് ഒരു ഹിന്ദുവിനെ ചതിച്ചാൽ അയ്യപ്പസ്വാമി പകരം ചോദിക്കുമെന്നാണോ ഈ ചിത്രം സൂചിപ്പിക്കുന്നത് എന്ന് വിമർശിക്കുന്നവരെ, ചിത്രത്തിന്റെ ക്ലൈമാകസ് പരിശോധിച്ചാൽ കുറ്റം പറയാൻ അവില്ല. സത്യത്തിൽ അതിന്റെയൊന്നും യാതൊരു ആവശ്യവും ഈ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. കൃത്യമായ ഒരു പ്ലോട്ട് ഉള്ള ചിത്രത്തെ അവസാനം ശബരിമല ശാസ്താവുമായൊക്കെ എന്തിന് കൂട്ടിക്കെട്ടിയെന്നത് വ്യക്തമല്ല. ഉണ്ണി മുകുന്ദൻ ആലപിച്ച ഒരു അയ്യപ്പഭക്തിഗാനം ചിത്രത്തിലുൾപ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് ദിവസമായ ജനുവരി 14ന് തന്നെ മേപ്പടിയാൻ ഇറങ്ങിയത് ഒരുപക്ഷേ യാദൃശ്ചികമായിരിക്കാം.
പക്ഷേ മുദുഹിന്ദുത്വം ഒളിച്ചുകടുത്തുന്നുവെന്ന ആരോപണം ഈ ചിത്രത്തെക്കുറിച്ച് വ്യാപകമാണ്. ചലച്ചിത്ര നിരൂപകനും കവിയുമായ ശൈലൻ തന്റെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെ എഴുതുന്നു.''പ്രേക്ഷകന് എളുപ്പത്തിൽ റിലേറ്റ് ചെയ്യാവുന്ന വിഷയമാണ് മേപ്പടിയാന്റെത്. നവാഗതനാണെങ്കിലും പണി അറിയുന്ന സംവിധായകനാണ് വിഷ്ണുമോഹൻ എന്നതും എടുത്തുപറയാം.. സ്ക്രിപ്റ്റും മേക്കിംഗും ഒക്കെ 100% എൻഗേജിങ്ങ്. തുടക്കം മുതലേ ഓരോ ഘട്ടത്തിലും ആവശ്യമായ കോൺഫ്ളിക്റ്റ്സ് വിന്യസിച്ചുകൊണ്ട് കൃത്യമായ ടെൻഷൻക്രിയേറ്റ് ചെയ്യുന്നതിലും ആ പിരിമുറുക്കം അവസാനം വരെ നിലനിർത്തുന്നതിലും സിനിമ വിജയിക്കുന്നുണ്ട്.പക്ഷെ, ആ കഴിവ് മുഴുവൻ സംവിധായകന്റെയും നിർമ്മാതാവിന്റെയും വിദ്വേഷ അജണ്ട ഒളിച്ചുകടത്തുവാൻ വിനിയോഗിക്കുന്നതിലൂടെ പരിഹാസ്യമായി മാറുന്ന അനുഭവം ആണ് ടോട്ടാലിറ്റിയിൽ മേപ്പടിയാൻ സമ്മാനിക്കുന്നത്. ഒളിച്ചുകടത്തുക എന്നൊന്നും പറയാൻ പറ്റില്ല പരസ്യമായി തന്നെയാണ് കെളത്തുന്നത്.ഭക്തനും നിഷ്കു-നെന്മകോംബോ പ്രൊഡക്റ്റുമായ ഹിന്ദുജുവാവിനെ തഞ്ചം കിട്ടിയാൽ വഞ്ചിക്കാനും ചവുട്ടിതാഴ്ത്താനും തക്കം പാർത്തുനിൽക്കുകയാണ് ഇവിടുത്തെ ഇതരസമുദായങ്ങൾ എന്ന കരളലിയിപ്പിക്കുന്ന കദനസത്യമാണ് സിനിമ മുന്നോട്ട് വെക്കുന്നത്..
ഇങ്ങോട്ട് വച്ച പാരയേക്കാൾ വലിയ ചതി തിരിച്ചു കൊടുക്കാൻ, അയ്യപ്പസ്വാമി നായകന് തുണയാകും എന്ന മഹദ്സന്ദേശവും മേപ്പടിയാൻ ഉയർത്തിപ്പിടിക്കുന്നു. നോട്ട് ദ പോയിന്റ്, തിരിച്ച് ചതിക്കാൻ ഭക്തിയോ നന്മയോ നിഷ്കളങ്കതയോ അയ്യപ്പസ്വാമിയോ ഒന്നും പ്രതിബന്ധമല്ല, ഹിന്ദു പഴയ ഹിന്ദുവല്ല, ഉണർന്ന ഹിന്ദുവാണ്..പക്ഷെ, പൊന്നനിയാ ഉണ്ണിക്കുട്ടാ, ഇജ്ജാതി വിദ്വേഷവും ചൊറിച്ചിലുകളും ഉള്ളിൽ വച്ച് അതിന്റെ പ്രചരണാർത്ഥം ആണ് സിനിമാ നിർമ്മാണത്തിന് ഇറങ്ങിയത് എങ്കിൽ അനിയനെ അയ്യപ്പസ്വാമി രക്ഷിക്കട്ടെ..''- ഇങ്ങനെയാണ് ശൈലന്റെ പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ. ഇത്തരം കമന്റുകളിൽ കുറ്റം പറയാൻ കഴിയില്ല. ചിത്രം കണ്ടാൽ അങ്ങനെ തോന്നും. ക്ലൈമാക്സിൽ ആവശ്യമായ എഡിറ്റിങ്ങ് വരുത്താൻ ചിത്രത്തിന്റെ അണിയറ ശിൽപ്പികൾക്ക് കഴിയട്ടെ. പൊളിറ്റിക്കൽ കറക്ട്നസ്സിന്റെ പേരിൽ ഒരു നല്ല ചിത്രം അത് അർഹിക്കുന്ന വിജയം നേടാതെ പോകരുത്.
വാൽക്കഷ്ണം: 'സേവാഭാരതി ചിത്രം', 'സംഘിക്കുട്ടൻ ചിത്രം' എന്ന പേരിൽ സോഷ്യൽ മീഡിയിൽ ഒരു വിഭാഗം ഇപ്പോൾ തന്നെ മേപ്പടിയാനെതിരെ ഡീ ഗ്രേഡിങ്ങ് തുടങ്ങിയിട്ടുണ്ട്. ഈശോ വിവാദം നാം മറന്നിട്ടില്ല. ഒരു സിനിമയുടെ ടൈറ്റിൽപോലും സാമുദായിക ധ്രുവീകരണത്തിന് ഇടാക്കുന്ന കെട്ട കാലം. ഈ സമയത്ത് ചിത്രത്തിന്റെ അണിയറ ശിൽപ്പികൾ കുറച്ചുകൂടി ജാഗ്രത കാട്ടേണ്ടിയിരുന്നു.
Stories you may Like
- 'മേപ്പടിയാൻ' വ്യാജ വാർത്തക്കെതിരെ ഉണ്ണി മുകുന്ദൻ
- 'മേപ്പടിയാന്റെ' കണക്കുകളിൽ കേന്ദ്ര ഏജൻസിക്ക് സംശയം
- കഥ പറയാൻ വന്ന സംവിധായകനെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചെന്നും ഉണ്ണി മുകുന്ദന്റെ വെളിപ്പെടുത്തൽ
- മേപ്പടിയാൻ അണിയറക്കാർക്ക് സൂപ്പർ ബൈക്കുകൾ സമ്മാനിച്ച് ഉണ്ണി മുകുന്ദൻ!
- ഇ ഡി റെയ്ഡിൽ ഉണ്ണി മുകുന്ദന്റെ വിശദീകരണം ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- 'ബെസ്റ്റ് ഫ്രണ്ട്സായിരുന്നു.. അവൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ വീണുപോയി; പ്രണയിച്ചു വിശ്വസിച്ചാണ് ലഹരി തന്നത്; ടെൻഷനും മാറ്റാൻ ഉപയോഗിച്ചാൽ മതിയെന്ന് പറഞ്ഞു, പിന്നീട് ഹരമായി മാറി; എന്നെയും ഉപേക്ഷിച്ചപ്പോൾ ഭ്രാന്തിളകി, ബ്ലേഡ് കൊണ്ട് കൈയിൽ അവന്റെ പേരെഴുതി'; പെൺകുട്ടിയുടെ മൊഴിയിൽ തല മരവിച്ച് പൊലീസുകാരും': കണ്ണൂർ സംഭവത്തിൽ റിപ്പോർട്ടു തേടി ബാലാവകാശ കമ്മീഷൻ
- കൊച്ചിയിലെ റസ്റ്ററന്റിൽ അപരിചിതർ തമ്മിൽ തർക്കം; മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തിയിറക്കി; കുത്തേറ്റു മരിച്ച കൊല്ലം സ്വദേശി സംഭവസ്ഥലത്തു കിടന്നത് അര മണിക്കൂറോളം; എറണാകുളം മുളവുകാട് സ്വദേശിക്കായി തിരച്ചിൽ ശക്തമാക്കി
- തന്റെ ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടി; ബിസിനസ്സ് പങ്കാളിയുമായി പിന്നീട് വൈരാഗ്യവും ശത്രുതയും, ദുരൂഹമായി ഹാരീസിന്റെ മരണവും; വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ അകത്തായതോടെ ഷൈബിനെതിരെ ഹാരീസിന്റെ മാതാവും സഹോദരിയും; മൃതദേഹം നാളെ പുറത്തെടുത്ത് റീപോസ്റ്റുമോർട്ടം ചെയ്യും
- കഴിഞ്ഞ സാമ്പത്തിക വർഷം ലുലു മാൾ ഇന്ത്യക്ക് 51.4 കോടി നഷ്ടം; തുടർച്ചയായി രണ്ടാമത്തെ സാമ്പത്തിക വർഷവും നഷ്ടത്തിലായത് കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ; പുതിയ മാളുകൾ പൂർണ്ണമായും സജ്ജമാകുമ്പോൾ വരുമാനത്തിൽ കുതിപ്പുചാട്ടം പ്രതീക്ഷിച്ചു യൂസഫലി
- പതിവായി വിളിക്കാറുള്ള ടീച്ചറുടെ കോൾ എത്താതിരുന്നതോടെ കൗൺസിലർ ഗിരീഷിന് സംശയം; അവശ നിലയിലായ അദ്ധ്യാപികയ്ക്ക് സ്ലോ പോയിസൺ നൽകിയോ? അമിത ഡോസിൽ മരുന്ന് നൽകിയതിനും ദൃക്സാക്ഷികൾ; ദുരൂഹമായി അപരിചിതരുടെ സാന്നിധ്യവും; കൊല്ലത്ത് 75 കോടിയുടെ ആസ്തിയുള്ള മേരി ടീച്ചറെ വകവരുത്താൻ ശ്രമം നടന്നോ?
- പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി മെഡിക്കൽ കോളേജിൽ നിന്നും കടന്നു കളഞ്ഞു; ജാഗ്രതാ നിർദ്ദേശം നൽകി പൊലീസ്: അസം സ്വദേശിക്കായി കോട്ടയത്ത് വ്യാപക തിരച്ചിൽ
- തന്നോട് ആവശ്യപ്പെട്ട രേഖകൾ നിലവിൽ ഇഡിയുടെ കൈവശം; കുറ്റമെന്തെന്ന് നോട്ടീസിൽ പറഞ്ഞിട്ടില്ല; കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്ത്; തോമസ് ഐസക്കിന് പിന്നാലെ അഞ്ച് എംഎൽഎമാരും നിയമപോരാട്ടത്തിൽ; ഇഡിയെ വെല്ലുവിളിച്ച് സിപിഎം; കിഫ്ബി കേസ് സുപ്രീംകോടതിയിൽ എത്തുമെന്ന് ഉറപ്പ്; നിയമപോരാട്ടം അതിനിർണ്ണായകം
- നാലു പേർക്ക് കോവിഡ്; ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി നേപ്പാൾ
- ബിരുദ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾക്ക് സംസ്കൃത സർവകലാശാലയിൽ എംഎക്ക് പ്രവേശനം നൽകി; ഇപ്പോൾ തോറ്റ എസ് എഫ് ഐ നേതാവിന് ജയിക്കാൻ യുവജനോത്സവത്തിൽ പങ്കെടുത്തുവെന്ന വ്യാജ സർട്ടിഫിക്കറ്റും; ഗ്രേസ് മാർക്ക് വിവാദത്തിൽ ഗവർണ്ണറുടെ നിലപാട് നിർണ്ണായകം; കാലടിയെ രാജ്ഭവൻ പാഠം പഠിപ്പിച്ചേക്കും; ജയിച്ച നേതാവ് തോൽക്കാൻ സാധ്യത
- 'കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ഉള്ളവർക്കിടയിൽ' ഇതാ ഒരു കരയുന്ന നേതാവ്! സഭ അലങ്കോലമായപ്പോൾ പൊട്ടിക്കരഞ്ഞത് ചരിത്രം; പ്രാസഭംഗിയുള്ള പ്രസംഗങ്ങളിലുടെ ചിരിക്കുടക്ക; വാജ്പേയിയുടെ കാലത്തെ കിങ്ങ്മേക്കറായ ഡി 4 നേതാവ്; 'രാഷ്ട്രപതിയാവാനില്ല, ഉപരാഷ്ട്രപതിയായാൽ മതി'യെന്ന തഗ്ഗുമായി പടിയിറക്കം; വെങ്കയ്യ നായിഡു ഒരു അസാധാരണ നേതാവ്
- കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ
- കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
- മലയാളി യുവാവിന് ജർമൻ കമ്പനിയിൽ മൂന്നുകോടി വാർഷിക ശമ്പളം; പ്ലേസ്മെന്റ് ചരിത്രത്തിൽ ആദ്യമെന്ന് സർവകലാശാല
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- എട്ടാം ക്ലാസിൽ പഠിപ്പിന് വഴി മുട്ടിയപ്പോൾ കടയിൽ ജോലിക്ക് പോയി; ഐഎഎസ് പരീക്ഷ തുടർച്ചയായി മൂന്നു വട്ടം തോറ്റപ്പോൾ നിരാശനായി; പിന്നെ ശത്രുക്കളോട് ചോദിച്ചപ്പോഴാണ് വില്ലനെ മനസ്സിലായത്; ആലപ്പുഴ കളക്ടർ കൃഷ്ണ തേജയുടെ ജീവിതകഥ
- ദുബായിൽ നിലയുറപ്പിച്ചപ്പോൾ അന്തർധാര തുടങ്ങി; കൊച്ചി ഡ്യൂട്ടിഫ്രീയിൽ സജീവമായി; ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ശക്തികൂടി; തകർത്തത് 'സന്ദേശത്തിലെ ശങ്കരാടിയുടെ' അതേ അന്തർധാര; നന്നായി എണീറ്റ് നിന്നിട്ട് എല്ലാം പറയാം; തോന്നുപടി സ്വർണ്ണ വില ഈടാക്കിയവരെ തിരുത്തിയത് ഇന്നും അഭിമാനം; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം തിരിച്ചുവരുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ
- നിങ്ങൾ ആണാണോ പെണ്ണാണോ എന്നാണല്ലോ കമന്റുകൾ വരുന്നത്; ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? റിയാസ് സലിമിന് നേരെ ചോദ്യം ചോദിച്ചത് മാത്രമേ മീര അനിലിന് ഓർമ്മയുള്ളൂ..! കോമഡി സ്റ്റാർസിന്റെ അവതാരകയെ വെള്ളംകുടിപ്പിച്ച മറുപടികളുമായി ബിഗ് ബോസ് താരം
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- ഒമ്പതാം വയസ്സു മുതൽ പുരുഷന്മാരുമായി ബന്ധപ്പെടുന്ന പെൺകുട്ടിയാണവൾ; എന്ത് കണ്ടിട്ടാണ് ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ വാദിക്കുന്നത്? കുട്ടിയുടെ അമ്മ മോശം സ്ത്രീയാണെന്നും പരിഹാസം; ഈ ക്രൂരതയെ ചോദ്യം ചെയ്തപ്പോൾ നക്സലുകളാക്കി കേസെടുത്തു; ശ്രീലേഖയ്ക്കെതിരെ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് വിജയമ്മ; 1996ലെ കേസ് വീണ്ടും ചർച്ചകളിൽ
- എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്