ഇത് അറബിക്കടലിലെ ആമ! സിംഹം യുദ്ധരംഗത്ത് മാത്രം; മോശം തിരക്കഥയും ചത്ത സംഭാഷണങ്ങളും കല്ലുകടി; പൊണ്ണത്തടിയും മോശം മേക്കപ്പുമായി ലാലിന് ചേരാത്ത കഥാപാത്രം; 'ഇത്തിരി കഞ്ഞി എടുക്കട്ടേ' സ്റ്റൈലിൽ മഞ്ജുവാര്യർ; മുകേഷും, നെടുമുടിയും, ഇന്നസെന്റുമെല്ലാം രാജാപ്പാർട്ട് വേഷത്തിൽ; തിളങ്ങിയത് പ്രണവ്; ബ്രഹ്മാണ്ഡ ഹൈപ്പോടെ വന്ന മരക്കാർ ശരാശരി മാത്രം
എം റിജു
'മക്കാറാക്കുക' എന്നൊരു പ്രയോഗമുണ്ട് മലബാറിൽ. കളിയാക്കുക, പരിഹസിക്കുക എന്നൊക്കെയാണ് തർജ്ജമ. ബ്രഹ്മാണ്ഡ ഹൈപ്പോടെ ഇറങ്ങിയ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം കണ്ടപ്പോൾ, സംവിധായാകൻ പ്രിയദർശൻ, പുലർച്ചെ പന്ത്രണ്ട് മണിക്ക് ആട്ടവും പാട്ടവും തുടങ്ങിയ പാവം ഫാൻസുകാരെ മക്കാറാക്കിയ പോലെയാണ് തോന്നിയത്. കാരണം ഒരു പീരിയഡ്-വാർ മൂവിയുടെ യാതൊരു ഫീലും ചിത്രത്തിൽ നൽകാനാവുന്നില്ല. വെറും രണ്ടോ മൂന്നോ സ്ഥലത്തുമാത്രമാണ് പ്രേക്ഷകർക്ക് കൈയടിക്കാൻ കഴിയുന്നത്. ദുർബലമായ തിരക്കഥയും, പൊറാട്ട് നാടകം പോലെ വേഷം കെട്ടിയ കഥാപാത്രങ്ങളും, കരുത്തില്ലാത്ത സംഭാഷണങ്ങളുമൊക്കെയായി മലപോലെ വന്നത് എലിപോലെ ആയി. ബാഹുബലിയെ മറികടക്കും എന്നെതൊക്കെ വെറും തള്ളുകൾ മാത്രമാണ്. എന്നാൽ ട്രോളന്മാർ പഞ്ഞിക്കിടുന്നതുപോലെ അട്ടർ വേസ്റ്റ് സിനിമയൊന്നുമല്ല ഇത്. ഒറ്റത്തവണ കാണാവുന്ന ഒരു പ്രിയദർശൻ മൂവി, എന്ന മട്ടിൽ പ്രതീക്ഷകളുടെ അമിതഭാരം ഇല്ലാത്തവർക്ക് മരക്കാർ ആസ്വദിക്കാൻ ആവും.
തള്ളിത്തള്ളി, പ്രതീക്ഷകൾ വാനോളം ആയിപ്പോയതാവും, ഒരുപക്ഷേ ഫാൻസിനുപോലും പടം പൂർണ്ണമായും പിടിക്കാത്തതിന്റെ കാരണം. ചിത്രത്തിന്റെ മികവ് കടൽ-കര യുദ്ധങ്ങളിൽ ഒതുങ്ങുകയാണ്. യുദ്ധമില്ലാത്ത സമയത്ത് അറബിക്കടലിലെ സിംഹം ആമയാവും! ചിത്രവും, കിലുക്കവുമൊക്കെയെടുത്ത ലാഘവബുദ്ധിയോടെയാണ് പ്രിയദർശൻ ഈ പടത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഇത്തരം ഒരു മൂവിക്ക് ടിക്കറ്റ് എടുക്കുന്ന ശരാശരി പ്രേക്ഷകൻ എന്താണ് പ്രതീക്ഷിക്കുക. കുറിക്കുകൊള്ളുന്ന തീപ്പൊരി ഡയലോഗുകൾ, കണ്ണുനിറയ്ക്കുന്ന വികാര രംഗങ്ങൾ, കിടിലൻ ആക്ഷൻ രംഗങ്ങൾ. ഇതിൽ അവസാനത്തേത് ഒഴിച്ച് ഒന്നും ചിത്രത്തിലില്ല. ഒന്ന് കൈയടിക്കാൻ ആദ്യ പകുതി അവസാനിക്കുന്ന കടൽ യുദ്ധം വരെപോകണം. മോഹൻലാൽ കുതിരപ്പുറത്ത് ചാടി വരുന്ന ആദ്യ സീനിൽ തന്നെയുണ്ട് വല്ലാത്ത കൃത്രിമത്വം. കായംകുളം കൊച്ചുണ്ണിയിലെ ലാലിന്റെ 'ഇത്തിക്കരപ്പക്കി' എത്ര ഉജ്ജ്വലമായിരുന്നു എന്നോർക്കണം. ഈ പടത്തിന് എങ്ങനെയാണ് കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് കിട്ടിയത് എന്നതും എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല!
ഒന്നാം പ്രതി പ്രിയദർശൻ തന്നെ
മലയാള സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിന്റെ ഭാഗമാക്കാൻ കഴിയുന്ന ഈ ചിത്രത്തെ, വെറും കണ്ടിരിക്കാവുന്ന ആവറേജ് ചിത്രമാക്കി മാറ്റിയതിൽ ഒന്നാം പ്രതി, രചനയും സംവിധാനവും നിർവഹിച്ച പ്രിയദർശൻ തന്നെയാണ്. ഏറ്റവും ചുരുങ്ങിയത് സംഭാഷണമെങ്കിലും പ്രിയന് പണി അറിയാവുന്ന ഒരാളെവെച്ച് ചെയ്യിക്കാമായിരുന്നു. 'കിളിച്ചുണ്ടൻ മാമ്പഴത്തിൽ' മുട്ടിന് മുട്ടിന് 'പക്കേങ്കിൽ' എന്നു പറയുന്ന വ്യാജ മലബാർ ഭാഷയാണ് ഉപയോഗിച്ചിരുന്നതെങ്കിൽ, ഇവിടെ കാര്യങ്ങൾ അൽപ്പം ഭേദമായിട്ടുണ്ടെന്ന് മാത്രം. എന്നാൽ ഇത്തരം സിനിമകൾക്ക് വേണ്ട പഞ്ച് കിട്ടുന്ന രീതിയിൽ, പഴശ്ശിരാജയിലൊക്കെ എം ടി എഴുതിയപോലുള്ള, കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ ചിത്രത്തിൽ അന്യമാണ്. ഒരു സഹപ്രവർത്തകൻ മരിച്ചപ്പോൾ 'ബെട്ടിയിട്ട ബാഴ കെടക്കുന്നതുപോലെ കണ്ടില്ലേ' എന്ന ലാലേട്ടന്റെ ഡയലോഗ് കേട്ട് ഫാൻസുകാർ പോലും കൂവിപ്പോവുകയാണ്. എന്നാൽ ക്ലൈമാക്സിനോട് അടുപ്പിച്ച് തനി നാടൻ ഭാഷയിൽ, കോട്ട പിടിക്കാൻ വന്ന പറങ്കി വൈസ്രോയിയോട് മരക്കാർ, ചെരക്കാൻ പറയുന്നിടത്താണ്, തീയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച പഴയ ഹൈവോൾട്ടേജ് ലാൽ മാജിക്ക് കടന്നുവരുന്നത്.
അതുപോലെ ഒരു എപ്പിക്ക് സിനിമക്ക് വേണ്ട രീതിയിലല്ല, ഒരു കുടുംബ കഥയും പ്രണയവുമൊക്കെയായി തന്റെ പതിവ് മസാല പാറ്റേണിലാണ് പ്രിയദർശൻ ഈ പടവും ഒരുക്കുന്നത്. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് എന്ന രീതിയിലായിപ്പോയി ഇത്. തേന്മാവിൻ കൊമ്പത്തിലെ ശോഭനയുടെ കുടം സ്റ്റെപ്പുകളിലൂടെ ചാടി ചാടി താഴേക്ക് ഉരുണ്ട് പോവുന്ന നമ്പറൊക്കെ ഇതിലുമുണ്ട്. ഒപ്പം പ്രണയവും ചതിയും. പ്രിയൻ പിണറായി വിജയന്റെ കഥയെടുത്താലും അത് പ്രണയ ചിത്രമായിപ്പോവും.
തിരക്കഥയിൽ പലപ്പോഴും ലോജിക്ക് കടന്നുവരുന്നില്ല. ക്ലൈമാക്സിനോടുപ്പിച്ച് മരക്കാർ എങ്ങനെ പറങ്കി സൈന്യത്തലവന്റെ റൂമിൽ എത്തിയെന്നൊന്നും ചോദിക്കരുത്. കടുത്ത ചരിത്ര നിഷേധവും ഇതിലുണ്ട്. സാമൂതിരി യുവരാജാവിനെ പരസ്യമായി മീറ്റിങ്ങിൽ വെച്ച്, പറങ്കിത്തലവൻ അടിച്ചുകൊല്ലുന്നതടക്കം. കുഞ്ഞാലി മരക്കാറുടെ ചരിത്രം കുട്ടികൾ പഠിക്കുന്നതാണെന്ന് ഓർക്കണം. വസ്ത്രാലങ്കാരവും ഗ്രാഫിക്സുമെല്ലാം കൃത്രിമത്വം നിറയുന്നതാണ്. സാബു സിറിളിനെ പോലുള്ള ഒരു പ്രതിഭയുണ്ടായിട്ടും, എല്ലാം സെറ്റിട്ടതാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും. സാമൂതിരിയുടെ കോട്ടയും കുഞ്ഞാലിയുടെ കോട്ടയും എല്ലാം അങ്ങനെ തന്നെ. ഗ്രാഫിക്സിന് പ്രിയദർശന്റെ മകൻ സിദ്ധാർഥ് പ്രിയദർശന് ദേശീയ പുരസ്ക്കാരം കിട്ടിയ ചിത്രമാണിത്. എന്നാൽ ദേശീയ പുരസ്ക്കാരം കിട്ടത്തക്ക രീതിയിൽ ഇതിന്റെ ഗ്രാഫിക്സ് നന്നായോ എന്ന് പ്രേക്ഷകർ വിലയിരുത്തട്ടെ.
പ്രിയദർശൻ ചിത്രങ്ങളിൽ പതിവുപോലെ ക്യാമറയും, ഗാനങ്ങളും നന്നായിട്ടുണ്ട്. പല ഗാനങ്ങളും സന്ദർഭത്തിന് ചേരുന്നില്ലെങ്കിലും.
തിളങ്ങിയത് പ്രണവും, അർജുനും, ചൈനക്കാരനും
സാധാരണഗതിയിൽ ഏത് മോശം ചിത്രത്തിലും ലാലേട്ടന്റെ പ്രകടനം മോശമാവാറില്ല. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടെ, സിനിമക്ക് താഴെ ലാലിന്റെ പ്രകടനം വന്ന അവസരങ്ങൾ അത്യപൂർവമാണ്. മുമ്പ് 'കടത്തനാടൻ അമ്പാടി' എന്ന പ്രിയദർശൻ ചിത്രത്തിനാണ് സമാനമായ അവസ്ഥയുണ്ടായിരുന്നത്. പക്ഷേ ഈ വേഷം, രൂപം കൊണ്ടും ഭാവം കൊണ്ടും ഒട്ടും മോഹൻലാലിന് ചേരുന്നില്ല. ഇത്തരം ചരിത്ര കഥാപാത്രങ്ങളൊക്കെ ചെയ്യാൻ ബെസ്റ്റ് സാക്ഷാൽ മമ്മൂട്ടിയായിരുന്നു.
പുലിമുരുകനിലൊക്കെ അനായാസമായ ആക്ഷൻ രംഗങ്ങൾ ചെയ്ത, എന്നും ആൾക്കൂട്ടത്തെ ത്രസിപ്പിച്ചിരുന്ന ആ ലാൽ സ്റ്റെൽ, ഈ ചിത്രത്തിൽ കാണാനില്ല. അമിതമായ വണ്ണത്തിനൊപ്പം, താടിയും നീണ്ട മുടിയും കൂടി ചേർന്നതോടെ ആകെ അരോചകമായിപ്പോയി. ഒന്ന് തടികുറച്ചശേഷം ചെയ്യേണ്ട കഥാപാത്രമായിരുന്നു ഇത്. യുദ്ധശേഷം കപ്പലിൽ അമർന്ന് ഇരിക്കുന്ന മരക്കാറെ കാണുമ്പോൾ, അമിതവണ്ണം കാരണം ഇപ്പോൾ താഴേക്ക് വീഴുപോകുമോ എന്ന് തോന്നിപ്പോവും. കുതിരപ്പുറത്തിരുന്ന് ഡയലോഗ് പറയുമ്പോഴും അതേ അവസ്ഥ. സംഭാഷണത്തിന്റ കൃത്രിമത്വം പറയുകയും വേണ്ട. കിളിച്ചുണ്ടൻ മാമ്പഴത്തിലേക്കാൾ അൽപ്പം ഭേമാണെന്ന് പറയാം. ചിത്രത്തിൽ സിദ്ദീഖിന്റെ കഥാപാത്രമായ പട്ടുമരക്കാർ പറയുന്നപോയെ 'വെകിളി പിടിച്ച പോത്ത് പോലെ മുക്കറയിട്ട് പാഞ്ഞ്, ഇബിലീസിനെപോലെ അലറിവിളിച്ച്' മോഹൻലാൽ അങ്ങോട്ടുമിങ്ങോട്ടും നായിപ്പാച്ചിൽ പായുന്നുണ്ട്. ഒരു ഫീലും കിട്ടുന്നില്ല. യുദ്ധരംഗങ്ങളിലും ക്ലൈമാക്സിലും മാത്രമാണ് പഴയ ലാലിന്റെ ചില നിഴലാട്ടങ്ങൾ കാണാൻ കഴിയുന്നത്.
ഇന്നസെന്റും, മുകേഷും, നെടുമുടി വേണുവും, സുരേഷ് കുമാറും, അടക്കമുള്ള സഹതാരനിരക്ക് മൊത്തമുണ്ട് നാടക ശൈലിയും രാജാപ്പാർട്ട് വേഷവും. മാമുക്കോയ പോലും മോശമായി. ബഡായി ബംഗ്ലാവിൽനിന്ന് ഇറങ്ങി വന്ന പോലെയാണ് മുകേഷിന്റെ ഡയലോഗുകൾ. അൽപ്പം നാടക സ്വഭാവും ഉണ്ടെങ്കിലും ഹരീഷ് പേരടിയുടെ മങ്ങാട്ടച്ചൻ മോശമായില്ല. നാലുവീപ്പകൾ ഒന്നിച്ച് കെട്ടിയാൽ തോനുന്ന പോലുള്ള ആനത്തടിയുമായി പ്രഭുവിന്റെ ബഫൂൺ വേഷം, സ്വന്തം പിതാവ് ശിവാജിയെ പറയിപ്പിക്കുന്നതായിപ്പോയി. മഞ്ജുവാര്യർ, ഒടിയനിൽ 'ഇത്തിരി കഞ്ഞി എടുക്കട്ടേ' എന്ന് ചോദിച്ച അതേ രൂപത്തിലും ഭാവത്തിലും ഇരിക്കയാണ്. കീർത്തി സുരേഷിന് അധികം ഒന്നും ചെയ്യാനുമില്ല. പക്ഷേ ഉള്ളത് മോശമാക്കിയിട്ടില്ല.
സിദ്ദീഖും തന്റെ എക്സ്പീരിയൻസുകൊണ്ട് ചിത്രത്തിന്റെ രാജപ്പാർട്ട് സ്വഭാവത്തെ മറികടക്കുന്നുണ്ട്. സുനിൽ ഷെട്ടിയെ ഹിന്ദിയിൽ നിന്ന് വിളിച്ചുവരുത്തിയെങ്കിലും, കാര്യമായി ഒന്നും ചെയ്യാനുള്ള സ്പേസ് പ്രിയദർശൻ കൊടുത്തിട്ടില്ല.
മൂന്നേ മൂന്ന് കഥാപാത്രങ്ങളാണ് ഈ ചിത്രത്തിൽ നന്നായി എന്ന് പറയാൻ കഴിയുക. അതിൽ ഒന്ന് കുഞ്ഞാലിയുടെ ബാല്യം ചെയ്ത, പ്രണവ് മോഹൻലാലാണ്. ക്ലൈമാക്സിലെ മൊണ്ടാഷിനിടെയിലെ പ്രണവിന്റെ ആ മന്ദഹാസം മനസ്സിൽ കുളിരായി നിൽക്കുന്നു. ആരാധകരുടെ തള്ളലൊന്നും വേണ്ട പയ്യൻ കയറിവരും. കഴിവുള്ളവനാണ്. അതുപോലെ തമിഴ് നടൻ അർജ്ജുൻ. ശരിക്കും ഒരു യോദ്ധാവിന്റെ ഫിസിക്കാണ് അർജ്ജുന് ഉള്ളത്. പക്ഷേ ഈ കഥാപാത്രവും അധികം ഇല്ല. പക്ഷേ ചിത്രത്തിൽ പ്രേക്ഷകരുടെ കൈയടി കിട്ടുന്ന ഒരേ ഒരു കഥാപാത്രം കുഞ്ഞാലിയുടെ സന്തത സഹചാരിയായ ആ ചൈനാക്കാരനാണ്. അത് പ്രേക്ഷകർ കണ്ടുതന്നെ അറിയുക.
അവസാനമായി പറയട്ടെ, വല്ലാത്തെ ഒരു ചെയ്ത്തായിപ്പോയി ഇത്തരം വിഡ്ഡിവേഷം കെട്ടിച്ചുകൊണ്ട് ലാലിനുനേരെ പ്രിയദർശൻ ചെയ്തത്. ഇത്രയും കടത്തിപ്പറയുന്നത്, പ്രിയനോടോ ലാലിനോടോ ഉള്ള എന്തെങ്കിലും വിരോധം കൊണ്ടല്ല. സ്നേഹം കൊണ്ടുമാത്രമാണ്. കാരണം മോഹൻലാൽ എന്ന് പറയുന്നത് ഇന്ന് മലയാള സിനിമയുടെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ ബ്രാൻഡ് അംബാസഡറാണ്. ദൃശ്യം ഒന്നിന്റെയും രണ്ടിന്റെയും വിജയത്തിനുശേഷം ചൈനയിലും, മലേഷ്യയിലും, സിങ്കപ്പൂരിലും, എന്തിന് അമേരിക്കയിൽപോലും മലയാള സിനിമയുടെ വിപണി വളർന്നിരിക്കയാണ്. മോഹൻലാൽ പിറകോട്ട് അടിക്കുക എന്ന് പറഞ്ഞാൽ അത് ഫലത്തിൽ മലയാള ചലച്ചിത്ര വിപണിയെ തന്നെയാണ് ബാധിക്കുന്നത്. ലൈറ്റ്ബോയ് തൊട്ട് തീയേറ്ററിൽ ടിക്കറ്റ് കീറുന്നവർ തൊട്ടുള്ള പതിനായിരങ്ങൾ ജീവിക്കുന്ന ഒരു വിപണിയാണിതെന്ന് ഓർക്കണം.
പക്ഷേ ഒന്നുകൂടി പറയട്ടെ, ട്രോളന്മാാർ എന്തോ വൈരാഗ്യം തീർക്കാനെന്നപോലെ വിമർശിക്കുന്നപോലെ നാടുകടത്തേണ്ട ചിത്രവുമല്ല. ഒറ്റത്തവണ കണ്ടിരിക്കാം.
വാൽക്കഷ്ണം: എന്തൊക്കെയായാലും ഈ ചിത്രത്തിലെ എന്നുമാത്രമല്ല മലയാള ചലച്ചിത്ര ലോകത്തെ തന്നെ ഇപ്പോഴത്തെ താരം ആന്റണി പെരുമ്പാവുർ ആണ്. നൂറുരൂപ മൂല്യമുള്ള ഒരു സാധനത്തെ ലക്ഷങ്ങൾക്ക്, വിൽക്കാൻ കഴിയുന്നയാൾ തീർച്ചയായും നല്ല കച്ചവടക്കാരൻ തന്നെയാണ്.'കാലാപാനി' എന്ന ലോക നിലവാരമുള്ള സിനിമയെ മാർക്കറ്റ് ചെയ്യാനും ലാഭത്തിലാക്കാനും അതിന്റെ നിർമ്മാതാക്കളായ മോഹൻലാലിനും ഗുഡ്നൈറ്റ് മോഹനും കഴിഞ്ഞില്ല. എന്നാൽ മരക്കാറിനെ നോക്കുക, അതിനെ ആന്റണി പെരുമ്പാവൂർ ഏത് രീതിയിൽ മാർക്കറ്റ് ചെയ്തു. മൂൻകൂർ ബുക്കിങ്ങിലൂടെ മാത്രം ചിത്രം നൂറുകോടി ക്ലബിലെത്തി. മോഹൻലാലല്ല ആന്റണി തന്നെയാണ് മരക്കാറിലെ താരം.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- കോൺഗ്രസ് തട്ടകങ്ങളിൽ ചൂടേറിയ പ്രചാരണവുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ്; വാഗ്ദാനം മോദി ഗ്യാരന്റി
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്