‘പൈങ്കിളി- ഗരുഡൻ’ സിനിമക്കാർക്കുള്ള ശക്തമായ മുന്നറിയിപ്പ്; മലയാളത്തിൽ അപൂർവമായ റിയലിസ്റ്റിക്ക് ദൃശ്യാനുഭവവുമായി വേണു; പഴയ മമ്മൂട്ടി തിരിച്ചുവരുന്നു; ഞെട്ടിച്ച് അപർണ ഗോപിനാഥ്
സമാന്തരധാര, റിയലിസ്റ്റിക്ക് സിനിമ ഏന്നൊക്കെ കേൾക്കുമ്പോൾതന്നെ സാധാരണ പ്രേക്ഷകൻ ഞെട്ടിവിറച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു. മന്ദിച്ച നരച്ച ഷോട്ടുകളും, പ്രാഞ്ചിപ്രാഞ്ചി നടക്കുന്ന ‘കോഴിവസന്ത ബാധിച്ചപോലത്തെ മനുഷ്യരും’, ആരോടും മിണ്ടാതെ ‘അസ്തിത്വപരമായ അന്താളിപ്പും’ ഉള്ളിലൊതുക്കി നടക്കുന്ന യുവാക്കളുമൊക്കെയായി ആർക്കും ഒന്നും പിടികിട്ടാത്ത കുറെ സിനിമകൾ. (പണ്ട് ഗോവൻ ഫിലിംഫെസ്റ്റിവലിൽ ഒരു സിനിമയുടെ സീഡി തലതിരിഞ്ഞ് പ്ളേ ചെയ്തുപോയിട്ടും ‘ബുജികൾ’ കൈയടിച്ചിരുന്നു!) പക്ഷേ ഇതൊക്കെ കണ്ടാലും, എന്തൊരു ബോറാണിത്, ഈ രീതിയിലാണോ കേരളത്തിലെ ജനങ്ങൾ ജീവിക്കുന്നതെന്നും സംസാരിക്കുന്നതെന്നും ആരും പറയില്ല. കാരണം അത്തരം സിനിമകൾ മനസ്സിലായില്ലെങ്കിൽ നിങ്ങൾ ബുദ്ധിജീവിയല്ലാതാവും.
(‘ബൗദ്ധിക വ്യായാമം’ എന്നാണ് ഇത്തരം സിനിമാകാണലിന് പറയുക! എന്നാൽ ലോകത്തിലെ മികച്ച സിനിമകൾ മുഴുവനും സാധാരണപ്രേക്ഷകനുമായി സംവദിക്കുന്നതാണ്. കേരളത്തിലെ അവാർഡ് സിനിമകളുടെ ഈ സ്റ്റീരിയോ ടൈപ്പ് ഏങ്ങനെ ഉണ്ടായാവോ?)
അങ്ങനെ കേരളത്തിൽ റിലീസ് ചെയ്തില്ലെങ്കിലും പ്രശ്നമില്ലെന്ന രീതിയിൽ വിദേശ വിപണി ലക്ഷ്യമിട്ടുവരുന്ന ഒരു സിനിമകണ്ട് അല്പം ബൗദ്ധിക വ്യായാമം ആയിക്കളയാമെന്ന മുൻവിധിയോടെയാണ് ( വേണുവിന്റെ ഭാര്യയും പ്രശസ്ത എഡിറ്ററുമായ ബീനാപോളൊക്കെ വിദേശ വിപണിയെക്കുറിച്ച് നന്നായി അറിയാവുന്നവരാണെന്നതും ഈ സംശയത്തിന് ആക്കം കൂട്ടി) അനുഗൃഹീത ഛായാഗ്രാഹകനും, ‘ദയ’ എന്ന ഒറ്റചിത്രംകൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കൈയൊപ്പ് ചാർത്തുകയുംചെയ്ത വേണുവിന്റെ മമ്മൂട്ടി ചിത്രമായ ‘മുന്നറിയിപ്പിന്’ കയറിയത്. പക്ഷേ ആദ്യ ഷോട്ടുകൊണ്ടുതന്നെ സംവിധായകൻ നമ്മെ കാഴ്ചയുടെ കാന്തികവലയത്തിനകത്തേക്ക് വലിച്ചിടുകയാണ്. ഒരു സെക്കൻഡ് മനസുമാറാൻ സമയമില്ലാതെ ഒരു സെമി ത്രില്ലർ സിനിമയുടെ ചടുലതയിൽ അത് പ്രേക്ഷകനെ കൊണ്ടുപോവുകയാണ്. (‘ഗ്യാങ്ങ്സ്റ്ററും’ ‘മംഗ്ളീഷും’ ‘മിസ്റ്റർ ഫ്രോഡു’മൊക്ക കാണുമ്പോൾ ജനം തീയേറ്റിൽ വാട്സ്ആപ്പിൽ കളിച്ച് നേരംപോക്കുന്നത് കാണാമായിരുന്നു!)
ക്ലൈമാക്സ് ശരിക്കും അമ്പരപ്പിച്ചു. മികച്ച കഥയും തിരക്കഥയും, ലോക നിലാരത്തിലുള്ള ഫ്രെയിമുകൾ, കഥാപാത്രങ്ങളായി ജീവിക്കുന്ന നടന്മാർ - മൊത്തത്തിൽ തിരുവന്തപുരം ഫിലിംഫെസ്റ്റിവലിൽ നിന്ന് ഒരു മികച്ച വിദേശ ചിത്രം കണ്ടതുപോലുള്ള അനുഭവം. വേണുവിനെയും മമ്മൂട്ടിയെയും അപർണ ഗോപിനാഥിനെയുമൊക്കെ ഹൃദയത്തിൽ തട്ടി അഭിനന്ദിക്കാതെവയ്യ. താരജാടയിലും സാറ്റലൈറ്റ് കളികളിലും പ്രതീക്ഷയർപ്പിച്ച് തനി പൈങ്കിളി പടപ്പുകളുണ്ടാക്കുന്നവരും, സമാന്തരധാരയെന്നപേരിൽ ആർക്കും മനസ്സിലാവാത്ത ‘ഗരുഡൻ’സിനിമകൾ എടുക്കുന്നവരും ഈ സിനിമ കണ്ടുപഠിക്കണം. ഇതിൽ കലയുണ്ട്, കച്ചവടവുമുണ്ട്.
ആർത്തിയും, മൽസരവും, അതിജീവനത്തിനെന്നപേരിലുള്ള അനാവശ്യ കിടമൽസരവുമൊക്കെ മനുഷ്യനെ എങ്ങനെ മാറ്റിമറിക്കാം എന്നതിന്റെ ശക്തമായ മുന്നറിയിപ്പാണ് ഈ സിനിമയെന്ന് ഒറ്റവാക്കിൽ പറയാം. ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് 20വർഷമായി ജയിലിൽ കഴിയുന്ന രാഘവനിലൂടെയാണ് (മമ്മൂട്ടി) സിനിമ സഞ്ചരിക്കുന്നത്. ഇത്രയും വർഷത്തിനിടെ അയാൾ ഒരിക്കൽപോലും പരോളിന് ശ്രമിച്ചിട്ടില്ല. ആരും അയാളെ കാണാനും വന്നിട്ടില്ല. പുറത്തുപോയാൽ തങ്ങാനൊരിടമില്ലെന്ന് മാത്രമല്ല, പുറംലോകത്തെക്കാൾ അയാൾക്കിഷ്ടം ജയിൽ തന്നെയാണ്. കാരാഗൃഹത്തിൽ സന്തോഷത്തോടെയാണ് താൻ കഴിയുന്നതെന്ന് അയാൾ പറയുന്നുണ്ട്.
ജയിൽ സൂപ്രണ്ടിന്റെ (നെടുമുടി വേണു) ആത്മകഥയെഴുതാനെത്തിയ അഞ്ജലിയെന്ന ഫ്രീലാൻസ് ജേർണലിസ്റ്റിന്റെ (അപർണ ഗോപിനാഥ്) ശ്രദ്ധയിൽപെടുന്നതോടെയാണ് രാഘവന്റെ ജീവിതം മാറിമറിയുന്നത്. തലതിരിച്ചിട്ട ‘ഹൈക്കു’പോലെയുള്ള രാഘവന്റെ സംഭാഷണത്തിൽ എവിടെയോ ഒരു ജീനിയസിന്റെ സ്പർശം അവൾ അറിയുന്നു. അയാൾ ഡയറിയിൽ കുത്തിക്കുറിച്ചിട്ട ചില വരികൾ വായിച്ചതോടെ ആ വിസ്മയം ഇരട്ടിക്കുന്നു. ഇതോടെ സൂപ്രണ്ടിന്റെ ആത്മകഥയെഴുതുക എന്ന പണി നിർത്തി തനിക്ക് നേട്ടമുണ്ടാക്കുന്ന ഒരു ഒന്നാന്തരം ജേർണലിസ്റ്റിക്ക് ഇരയായി അഞ്ജലി അയാളെ മനസ്സിലാക്കുന്നു. രാഘവന്റെ എഴുത്ത് അവൾ തർജ്ജമചെയ്ത് വാർത്തയും ഫോട്ടോയുമടക്കം ഒരു പ്രമുഖ ഇംഗ്ളീഷ് മാഗസിനിൽ പ്രസിദ്ധീകരിച്ചതോടെ അയാൾ പ്രശസ്തനാവുന്നു. അതോടെ ഈഗോ കയറിയ ജയിൽ സൂപ്രണ്ട് തറവാടുപോലെ അയാൾ കരുതിയിരുന്നു ജയിലിൽനിന്ന് പറഞ്ഞുവിടുന്നു.
പുറത്ത് രാഘവനെ കാത്തുനിന്ന അഞ്ജലിക്ക് ലക്ഷ്യങ്ങൾ ഏറെയുണ്ട്. അപ്പോഴെക്കും അവൾ ഒരു കോർപ്പറേറ്റ് പ്രസാധകരുമായി രാഘവന്റെ ആത്മകഥാപരമായ രചനയ്ക്ക് കരാർ ഒപ്പിട്ടു കഴിഞ്ഞിരുന്നു. താൻ ആരെയും കൊന്നിട്ടില്ല എന്നാണ് രാഘവൻ ഇടയ്ക്കിടെ പറയുന്നത്. എങ്കിൽ സംഭവിച്ചതെന്താണ്? ആരാണ് യഥാർഥ കൊലയാളി? ഒരു നിരപരാധിയെ രണ്ടു ദശാബ്ദം തടവറയിലിട്ടതിന് നമ്മുടെ പൊലീസും കോടതിയും ഉത്തരം പറയട്ടെ - ഇതാണ് അഞ്ജലിയുടെ നിലപാട്.
കരിയറിൽ ഒരുപാട് പ്രതിസന്ധികൾ അനുഭവിക്കുന്ന കുട്ടിയാണ് അവൾ. ജീവചരിത്രങ്ങളും അത്മകഥകളും മറ്റുള്ളവരുടെപേരിൽ എഴുതുകയെന്നല്ലാതെ സ്വന്തമായൊരിടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിനുള്ള ഒന്നാന്തരം സ്പെസിമാനായി മാറുകയാണ് താനെന്ന് ‘പാവം’ രാഘവൻ അറിയുന്നില്ല.
മറ്റ് മാദ്ധ്യമപ്രവർത്തകർ ‘തട്ടിയെടുക്കാതിരിക്കാനായി’ അഞ്ജലി അയാളെ അധികമാരും എത്താത്ത ഒരിടത്ത് മുറിയെടുത്ത് പാർപ്പിക്കയാണ്. ഭക്ഷണം സമയാസമയം എത്തും. പകരം രാഘവൻ അയാളുടെ ജീവിതമെഴുതണം. ആദ്യം സുഹൃത്തും പിന്നീട് മുതലാളിയുമായി അവൾ രാഘവനുമേൽ ആധിപത്യം സ്ഥാപിക്കുന്നു. അയാൾ മറ്റാരെയും കാണരുത്, സംസാരിക്കരുത്, എങ്ങുംപോവരുത്. എഴുതുക മാത്രം. രാഘവനെ സംബന്ധിച്ച് ജയിലും ഈ മുറിയും തമ്മിൽ എന്തുമാറ്റം? ക്രമേണെ അവളുടെ സാന്നിധ്യംപോലും അയാളെ ഭയപ്പെടുത്തുന്നു. ഒരു കസ്റ്റമറും സെയിൽസ്മാനും എന്ന മോഡലിൽ തുടങ്ങിയ അവരുടെ ബന്ധം അവസാനം അടിമ- ഉടമ തലത്തിലേക്കെത്തുന്നത് എത്ര കൈയടക്കത്തോടെയാണ് വേണു അവതരിപ്പിച്ചിരിക്കുന്നതെന്ന് കണ്ടുതന്നെ അറിയണം.
ഈ സിനിമയുയർത്തുന്ന ചോദ്യങ്ങളോടും ആശയത്തോടും നിങ്ങൾക്ക് യോജിക്കാം, വിയോജിക്കാം, തർക്കിക്കാം. ആഗോളീകരണക്കാലത്ത് അധിനിവേശംവരുന്ന രീതിയായി, അടിമത്ത നിരോധക്കാലത്ത് ഇനി ഞങ്ങൾ എങ്ങോട്ടുപോകുമെന്ന് യജമാനന്മാരോട് ചോദിച്ചവരുടെ പുതിയ പകർപ്പായി, അതുമല്ലെങ്കിൽ സ്വാതന്ത്ര്യത്തിനായി ‘തടസ്സങ്ങൾ’ നീക്കുന്ന മനോവൈകല്യമായി, അങ്ങനെ നിങ്ങളുടെ ഭാവനയിൽ ചിത്രത്തെ പൂർത്തീകരിക്കൂവെന്ന് ധൈര്യപൂർവം സംവിധായകൻ പറയാതെ പറയുന്നു. പക്ഷേ സ്വാതന്ത്ര്യം, അധികാരം, നിലനില്പ് തുടങ്ങിയ പ്രശ്നങ്ങൾ ഗൗരവപൂർവം ചർച്ചചെയ്യുന്ന സിനിമകൾ മലയാളത്തിൽ ഏറെയൊന്നുമില്ല. (മമ്മൂട്ടി ലീഡ് റോളിൽ അഭിനയിച്ച അടൂരിന്റെ ‘വിധേയനെ’ക്കുറിച്ച് ജർമ്മനയിൽവന്ന ഒരു റിവ്യൂവിൽ പറയുന്നത് ഹിറ്റ്ലറെ മനസ്സിലാക്കിയ ഒരു ജനതയ്ക്കേ ഈ സിനിമ പൂർണമായും ഉൾക്കൊള്ളാനാവൂ എന്നതായിരുന്നു)
കഴിഞ്ഞ കുറച്ചുകാലമായി അറുബോറൻ ചിത്രങ്ങളിലഭിനയിച്ച് പ്രേക്ഷകരെ പരിഹസിച്ചതിന് മമ്മൂട്ടി ചെയ്ത ഒന്നാന്തരം പ്രായശ്ചിത്തമാണ് ഈ സിനിമ. ഇതിലെ രാഘവനായി മമ്മൂട്ടി അഭിനയിക്കയല്ല, ജീവിക്കയാണ്. (മുമ്പിറങ്ങിയ ‘കുഞ്ഞനന്തന്റെ കടയൊക്കെ’ ഓർത്തുനോക്കൂ. പലചരക്കു കടക്കാരനായല്ല, ഒരു ജൂവലറി മുതലാളിയുടെ രൂപവും ഭാവവുമായിരുന്നു മമ്മൂട്ടിക്ക്) ‘കാഴ്ചയിലും’ ‘വാൽസല്യത്തിലു‘മൊക്കെയെന്നപോലെ നമ്മുടെ ഇടയിലുള്ള, നമുക്കുതൊട്ടറിയാവുന്ന ഒരാളായുള്ള മമ്മൂട്ടിക്ക് മാത്രം കഴിയുന്ന വേഷപ്പകർച്ച. ക്ലൈമാക്സിൽ അപർണഗോപിനാഥിനെ നോക്കിയുള്ള ഒരൊറ്റച്ചിരി മതി, ഈ അനുഗ്രഹീത നടന്റെ ലോകനിലവാരം വെളിപ്പെടുത്താൻ. ‘മംഗ്ളീഷും’ ‘ബാല്യകാലസഖിയും’ പോലുള്ള വളിപ്പുകൾക്ക് തലവച്ചുകൊടുക്കാതെ, ഇത്തരം വത്യസ്തമായ സിനിമകൾക്കും സംരംഭങ്ങൾക്കും പിന്തുണയേകി, നല്ല സിനിമയുടെ തലതൊട്ടപ്പനായി വർഷത്തിൽ ഒന്നോരണ്ടോ സിനിമകൾചെയ്ത് മാറി നിൽക്കയാണ്, മൂന്നു പതിറ്റാണ്ടിന്റെ അഭിനയംകൊണ്ട് മലയാളികളുടെ സ്വകാര്യഅഹങ്കാരമായി മാറിയ ഈ നടൻ ചെയ്യേണ്ടതെന്ന് തോന്നുന്നു.
അപർണഗോപിനാഥ് എന്ന യുവ നടിയാണ് മുന്നറിയിപ്പിലെ ‘മാൻ ഓഫ് ദി മാച്ച്’. ‘22 ഫീമെയിൽ കോട്ടയത്തിൽ’ റിമ കല്ലിങ്കലിന് കിട്ടിയതുപോലുള്ള ശക്തയായ വേഷം, മുമ്പ് എ.ബി.സി.ഡി.യിൽ ദുൽഖർ സൽമാനൊപ്പമെന്നതുപോലെ ഈ ബോയ്കട്ടുകാരി ഉജ്ജ്വലമാക്കി. നെടുമുടിവേണു, ജോയ് മാത്യു, രഞ്ജി പണിക്കർ തുടങ്ങി സാധാരണ ടൈപ്പ് ഹാസ്യംകൊണ്ട് വെറുപ്പിക്കാറുള്ള കൊച്ചുപ്രേമൻവരെ വേണുവിന്റെ കൈയിൽ കിട്ടിയപ്പോൾ തിളങ്ങി.
മലയാളത്തിലെ എണ്ണം പറഞ്ഞ കഥാകൃത്തുക്കളിൽ ഒരാളായ ആർ. ഉണ്ണിയെ തിരക്കഥയേല്പിച്ചതിന്റെ മികവ് നന്നായി കാണാനുണ്ട്. (സാധാരണ യുവ കഥാകൃത്തുക്കൾ തിരക്കഥയിൽവന്നാൽ അത് മോശമാവുന്നു എന്നതായിരുന്നു മുൻകാല അനുഭവം) സംഭാഷണങ്ങളിലൊക്കെയുണ്ട് കൊതിപ്പിക്കുന്ന ഒരു മാജിക്ക്. കണ്ണാടിയിൽനിന്ന് എന്നെനോക്കുന്ന പ്രതിബിംബം ഞാൻ മാറിയാലും അവിടെയുണ്ടാവുമോ, ഒരു സ്വിച്ചിട്ടാൽ വെളിച്ചമുണ്ടാവുന്നതുപോലെ ഇരുട്ടുണ്ടാക്കാനുള്ള യന്ത്രമുണ്ടോ, ആട്ടിൻപാലിൽനിന്ന് മോരുണ്ടാക്കാൻ കഴിയുമോ അല്ല, പാവങ്ങളുടെ പശുവല്ലേ ആട് തുടങ്ങി തത്വചിന്ത നാട്ടുഭാഷയിൽ ചാലിച്ച് പുഴപോലെ ഒഴുക്കിവിടുകയാണ് ഉണ്ണി. ചെഗുവേരയുടെ ടീ ഷർട്ടിട്ടുവന്ന കൊച്ചുപയ്യനോട് ഇതാരാണെന്ന് രാഘവൻ ചോദിക്കുമ്പോൾ ‘അറിയില്ലേ വലിയ ഡി.വൈ.എഫ്.ഐ നേതാവാണെന്ന’ കുട്ടിയടെ മറുപടിയിൽ ജനം ഏറെക്കാലത്തിനുശേഷം മനസ്സിളകി ചിരിക്കുന്നത് കാണാനായി. ‘മോഹൻലാലങ്ങനെ കപ്പലിൽ വരുവാണേ’ എന്ന് പറഞ്ഞ് ആ ചെക്കൻ രാഘവനോട് കഥപറയുന്നതിനൊക്കെ എന്തൊരു കൊതിപ്പിക്കുന്ന ചന്തം.
അണിയറിയിലും അരങ്ങിലും പ്രവർത്തിച്ചവരിൽ മാദ്ധ്യമ പ്രവർത്തകർ ഏറെയുള്ളതിനാലാവണം ക്രിയാത്മകമായ മാദ്ധ്യമ വിമർശനവും സിനിമയിലുണ്ട്. ന്യൂസ് അവറുകളിൽ രാത്രി മലയാളിയെ രാഷ്ട്രീയം പഠിപ്പിക്കുന്ന ഒരു ജേർണലിസ്റ്റ് ‘കുന്നിക്കൽ നാരായണൻ എന്നത് ഒരു ആനയുടെ പേരല്ലേ’ എന്ന് സന്ദേഹിക്കുന്നുണ്ട്. മറ്റുള്ളവർക്കുവേണ്ടി ആത്മകഥയെഴുതിക്കൊടുക്കുന്ന അഞ്ജലിയുടെ രീതിയെ വിമർശിക്കുന്ന ഒരു പത്രപ്രവർത്തകനോട് ‘പിന്നെ, നിന്റെ പത്രാധിപരുടെ ആത്മകഥ ആരാടാ എഴുതിയത്’ എന്ന ചോദ്യം, ജഗതി ഒരു സിനിമയിൽ പറഞ്ഞപോലെ ‘എന്നെമാത്രം ഉദ്ദേശിച്ചാണെന്ന്’ ആർക്കുമറിയാം. (മുമ്പ് ‘പത്രം’ എന്ന രഞ്ജി പണിക്കരുടെ സിനിമയിൽ കുറച്ചുകടുത്ത മാദ്ധ്യമ വിമർശനം വന്നപ്പോൾ ആ ചിത്രത്തിന്റെ പരസ്യംപോലും പ്രമുഖ പത്രങ്ങൾ എടുത്തില്ല. പക്ഷേ ജനം തീയേറ്ററിലേക്കൊഴുകി,‘പത്രത്തെ’ അവർ സൂപ്പർഹിറ്റാക്കി.) ബിജിപാലിന്റെ സംഗീതമാണ് ‘മുന്നറിയിപ്പിനെ’ ഫിലംഫെസ്റ്റിവൽ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. സിനിമയുടെ പൊതുഘടനയ്ക്ക് ചേരുന്ന രീതിയിലാണ് അത് ഒരുക്കിയതും. വേണുതന്നെ ചെയ്ത കാമറയും നമ്മെ വശീകരിക്കുന്നു.
ഈ സിനിമക്ക് ആവശ്യമായ മൂലധനം നൽകിയതും, സംവിധായകൻ രഞ്ജിത്തിന്റെ നേതൃത്വത്തിൽ നല്ല സിനിമയെ പ്രോൽസാഹിപ്പിക്കുന്നവരുടെ കൂട്ടായ്മയാണ്. ഇത്തരം സംരംഭങ്ങളിലൂടെമാത്രമേ, വർഷങ്ങളായി വേരുപിടിച്ചുപോയ കെട്ടുകാഴ്ചയുടെ ദുശ്ശീലങ്ങളിൽനിന്ന് മലയാളി പ്രേക്ഷകരെ മോചിപ്പിക്കാനാവൂ. ആർക്കും ചെയ്യാവുന്ന രണ്ടു സീനുകളുള്ള വേഷം ഈ സിനിമയിൽ യുവ നടൻ പൃഥ്വിരാജ് അഭിനയിച്ചതും, തന്റെ സാന്നിധ്യംകൊണ്ട് ഈ സിനിമക്ക് പ്രമോഷൻ ഉണ്ടാക്കണം എന്ന ലക്ഷ്യത്തോടെയായിരിക്കണം.
വാൽക്കഷ്ണം: സാധാരണ ആദ്യ ദിവസങ്ങളിൽ മമ്മൂട്ടിക്കായി ആർത്തുവിളിക്കുന്ന ഫാൻസുകാരെ ഈ സിനിമക്ക് കാണുന്നില്ല. ഈ ലേഖകന് തോന്നിയതുപോലുള്ള മുൻവിധി അവർക്കും പിടികൂടിയെന്ന് തോന്നുന്നു. മമ്മൂട്ടി അടുത്തകാലത്തുകണ്ട ഏറ്റവും നല്ല പ്രകടനം കാണാൻ വരുംദിനങ്ങളിൽ ഫാൻസുകാരും മുൻകൈയെടുക്കേണ്ടിയിരിക്കുന്നു. നല്ല ചിത്രങ്ങളോട് യാതൊരു താല്പര്യമില്ലാത്ത, താരപ്പടങ്ങൾക്ക് പാലഭിഷേകം നടത്താനും കൈയടിക്കാനും മാത്രമുള്ള സേനയല്ല തങ്ങളെന്ന് അവർക്ക് ഇതിലൂടെ തെളിയിക്കാനുമാവും.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്