പറയാൻ ബാക്കി വച്ച നിഗൂഢതകളുമായി താക്കോൽ എത്തി; പ്രമേയത്തേക്കാൾ കഥാപാത്രങ്ങൾ മുന്നിട്ട് നിൽക്കുന്ന സിനിമയിൽ ത്രില്ലർ എലമെന്റുകൾ ഏറെ; മുരളി ഗോപി ഇന്ദ്രജിത്ത് കൂട്ടികെട്ട് മികച്ച് നിന്നപ്പോൾ താഴ് തുറന്നെത്തിയ രഹസ്യം അതിശയിപ്പിച്ചു; ക്രിസ്ത്യൻ പുരോഹിതന്മാരിലൂടെ മനുഷ്യമനസുകളുടെ നിഗൂഢത തുറന്ന് കാണിക്കുകയാണ് ഈ താക്കോൽ
പി.എസ് സുവർണ
ഒരു താക്കോലിന്റെ രഹസ്യം തേടിയുള്ള യാത്രയെ പള്ളിയുടെയും വിശ്വാസത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് താക്കോൽ എന്ന സിനിമയിലൂടെ. ഇന്ദ്രജിത്തും മുരളി ഗേപിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ നിർമ്മിച്ചിരിക്കുന്നത് പാരഗൺ സിനിമയുടെ ബാനറിൽ സംവിധായകനായ ഷാജി കൈലാസാണ്. നവാഗതനായ കിരൺ പ്രഭാകരന്റേതാണ് തിരക്കഥയും സംവിധാനവും . സിനിമയുടെ ട്രെയിലറുകളിൽ കാണിച്ചതുപോലെ തന്നെ ക്രിസ്ത്യൻ പുരോഹിതന്മാരിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
ക്ലാസിക് സിനിമകളുടെ രീതിയിൽ എടുത്തിരിക്കുന്ന സിനിമയിൽ ഇന്ദ്രജിത്തിനും മുരളി ഗോപിക്കും പുറമേ രൺജി പണിക്കർ, നെടുമുടി വേണു, ഇനിയ, ഡോ.റോണി, സുദേവ് നായർ ,സുധീർ കരമന, പി ബാലചന്ദ്രൻ, മീര വാസുദേവ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇതിനെല്ലാം പുറമേ താക്കോലിലൂടെ ഒരു താരപുത്രന്റെ കൂടി സിനിമാ പ്രവേശം നടന്നിരിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷാജി കൈലാസ്-ആനി ദമ്പതികളുടെ മകൻ റൂഷനാണ് ലിറ്റിൽ ആംബ്രോസിനെ അവതരിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലെ പള്ളിയും, അവിടത്തെ പള്ളീലച്ചനും കൊച്ചച്ചനുമാണ് സിനിമയുടെ കഥയെ തുടക്കത്തിൽ മുന്നോട്ട് കൊണ്ടുപോവുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം കാണിച്ച് തുടങ്ങുന്ന സിനിമ പ്രഥമ ദൃഷ്ടിയിൽ പള്ളീലച്ചനായ മാങ്കുന്നത്ത് പൈലി ഒരു മുരടനാണെന്ന തോന്നൽ ഉണ്ടാക്കുന്നു.
കൊച്ചച്ചനായ ആംബ്രോസിനെ ഒരിക്കലും സ്വതന്ത്രനാകാൻ അനുവദിക്കാതെ കൂടെ കൊണ്ട് നടക്കുന്ന മാങ്കുന്നത്ത് പൈലി നെഗറ്റീവ് കഥാപാത്രമായി തോന്നിയേക്കാമെങ്കിലും സിനിമയുടെ പാതിയാവുമ്പോഴെക്കും അതിൽ മാറ്റം വരുന്നു. കാരണം പ്രഥമ ദൃഷ്ട്യാ ക്രൂരന്മാരാണെന്ന് തോന്നുന്നവർ അങ്ങനെ ആവണമെന്ന് ഇല്ല. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന നന്മയെക്കരുതിയുള്ള ക്രൂരകൃത്യങ്ങൾ എന്ന വാചകങ്ങളോട് ചേർന്ന് നിൽക്കുന്നതാണ് മാങ്കുന്നത്ത് പൈലിയുടെ കഥാപാത്രം. സ്നേഹമുണ്ട് എന്നാൽ അത് പുറത്ത് കാണിക്കാതെ എപ്പോഴും ശകാരിക്കുന്ന, എന്നാൽ അതിനൊപ്പം തന്നെ കളങ്കമില്ലാത്ത സ്നേഹം ഉള്ളിൽ സൂക്ഷിക്കുന്ന മാങ്കുന്നത്ത് പൈലിയെ മുരളി ഗോപി നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.
ചിത്രത്തിൽ ആംബ്രോസായി എത്തിയ ഇന്ദ്രജിത്ത് ഒന്നും തുറന്ന് പറയാൻ ധൈര്യമില്ലാത്ത ഒരു ഉൾവലിഞ്ഞ പ്രകൃതക്കാരനെയാണ് അവതരിപ്പിച്ചത്. അതിനാൽ തന്നെ ചിത്രത്തിൽ ഉടനീളം ഭയവും, ആശങ്കകളും നിറഞ്ഞ ആംബ്രോസായിട്ടാണ് ഇന്ദ്രജിത്ത് എത്തിയത്. പതിഞ്ഞ താളത്തിൽ സഞ്ചരിക്കുന്ന സിനിമയിലെ സങ്കീർണമായ ഘട്ടങ്ങളെ തന്മയത്വത്തോടെ ഇന്ദ്രജിത്ത് കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ദ്രജിത്തിന്റെയും മുരളി ഗോപിയുടെയും സിനിമയിലെ അഭിനയം എടുത്ത് പറയേണ്ട ഒന്നാണ്. ഇന്ദ്രജിത്ത് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുമ്പോൾ നായികയായി എത്തുന്നത് ഇനിയയാണ്. സിനിമയിൽ ഉടനീളം നിറഞ്ഞ് നിൽക്കുന്ന കഥാപാത്രമല്ല ഇനിയയുടേത് എങ്കിലും ലഭിച്ച കഥാപാത്രത്തെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
രൺജിപണിക്കരെ സംബന്ധിച്ച് അദ്ദേഹം ഇതുവരെയും ചെയ്തതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലെ ക്ലമന്റ് എന്ന കഥാപാത്രം. നടപ്പിലും സംസാരത്തിലുമെല്ലാം വ്യത്യസ്തത സമ്മാനിച്ചാണ് രൺജിപ്പണിക്കരുടെ ക്ലമന്റ് എന്ന കഥാപാത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. നെടുമുടി വേണു, റോണി, സുദേവ് നായർ എന്നിവരും തങ്ങളുടെ കഥാപാത്രത്തെ നല്ല രീതിയിൽ കൈകാര്യം ചെയ്തു. അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ അഭിനയ സാധ്യതയുള്ള സിനിമയാണ് താക്കോൽ. എന്നാൽ നേരത്തെ പറഞ്ഞത് പോലെ സിനിമയിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന രഹസ്യത്തിന് അത്ര വലിയ പുതുമയൊന്നും തോന്നുന്നില്ല. എന്നാൽ സിനിമ പറഞ്ഞ് പോകുന്ന വഴി ഏറെക്കുറെ രഹസ്യ സ്വഭാവം നിലനിർത്തുന്നുണ്ട്.
ജീവിതത്തിൽ നഷ്ടമായ സ്വാതന്ത്രം ലഭിച്ച ആംബ്രോസിനെ കാത്തിരുന്ന താഴറിയാത്ത താക്കോലിന് പിന്നാലെയുള്ള ആംബ്രോസിന്റെ യാത്ര പറയുന്ന സിനിമ ക്രിസ്ത്യൻ പുരോഹിതന്മാരിലൂടെ മനുഷ്യമനസുകളുടെ നിഗൂഢത തുറന്ന് കാണിക്കുന്നുണ്ട്. മാങ്കുന്നത് പൈലിയും ആംബ്രോസും തമ്മിലുള്ള ബന്ധം പറഞ്ഞു പോവുന്ന സിനിമയിൽ ആംബ്രോസെന്ന കഥാപാത്രത്തിന്റെ കൈയിൽ ഒരു താക്കോൽ കിട്ടുന്നതോടെയാണ് കഥയിലെ ത്രില്ലർ ആരംഭിക്കുന്നത്. താക്കോലിന്റെ രഹസ്യം കണ്ടെത്താനുള്ള യാത്രയിൽ പല ചോദ്യങ്ങളും പ്രേക്ഷകർക്കുള്ളിൽ ഉയർന്നേക്കാം. വലിയൊരു രഹസ്യത്തിലേക്കുള്ള താഴ് തുറക്കുന്നതാണ് സിനിമ എന്ന് പ്രേക്ഷകനിൽ തോന്നിപ്പിക്കുന്ന സിനിമയിൽ എന്നാൽ പ്രതീക്ഷിച്ചപോലെ ഒരു രഹസ്യവും ഇല്ലെന്നതാണ് സത്യം. ഇത് പ്രേക്ഷകനിൽ നിരാശ ഉണ്ടാക്കുന്നു.
എങ്കിലും ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്ന വഴിയിൽ ഏറെക്കുറെ നിഗൂഡതകളും ഒളിഞ്ഞിരിക്കുന്നുണ്ട്. പ്രേക്ഷകനിൽ നിരവധി സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള എലമെന്റുകളും ഉണ്ട്. പല രീതിയിലും ചിത്രത്തിന്റെ കഥ പ്രേക്ഷകർ ഊഹിച്ചെടുക്കാനും സാധ്യതയുണ്ട്. മാത്രമല്ല ചിത്രത്തിന്റെ രണ്ടാം പകുതി തുടങ്ങുമ്പോഴെക്കും ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ആണോ എന്ന തോന്നൽ ഉണ്ടാക്കുന്നുമുണ്ട്. ഇനി ചിത്രത്തെക്കുറിച്ച് മൊത്തത്തിൽ ഒന്ന് പറയുകയാണെങ്കിൽ രണ്ടര മണിക്കൂറുള്ള സിനിമാക്കഥാപാത്രങ്ങളുടെ ആത്മസങ്കർഷങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരു എന്റെർടെയിനർ ചിത്രമല്ല താക്കോൽ. മറിച്ച് ഏറെ സങ്കീർണതകൾ ഉള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ ദൈർഘ്യം പലപ്പോഴും വില്ലനാവുന്നുണ്ട്.
കഥാപാത്രങ്ങൾക്ക് എന്നപോലെ ഗാനങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയിട്ടുള്ള സിനിമയാണ് താക്കോൽ. എം. ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. ചിത്രത്തിന് ചേരുന്ന തരത്തിലുള്ള മനോഹരമായ പശ്ചാത്തല സംഗീതമാണ് ജയചന്ദ്രൻ നൽകിയിരിക്കുന്നത്. റഫീഖ് അഹമ്മദും പ്രഭാ വർമ്മയും സതീഷ് ഇടമണ്ണേലുമാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.
റസൂൽ പൂക്കുട്ടിയുടെതാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. കഥാ സന്ദർഭത്തിന് അനുസരിച്ച് കൊടുത്തിരിക്കുന്ന പശ്ചാത്തല സംഗീതം എടുത്ത് പറയേണ്ട മറ്റൊരു ഘടകമാണ്. മറ്റ് സാങ്കേതിക വശങ്ങളെകുറിച്ച് പറയുകയാണെങ്കിൽ ഗോവയും കോട്ടയവും പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ക്യാമറ വളരെ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നത് ആൽബി ആണ്. ഒരുപക്ഷേ ദൃശ്യ ഭംഗിയേക്കാൾ കഥാപാത്രങ്ങളുടെ മാനസീക സങ്കർഷങ്ങളിലേക്കാണ് ക്യാമറ ചെന്നെത്തുന്നത് എന്ന് എടുത്ത് പറയേണ്ടിവരും. സിയാൻ ശ്രീകാന്താണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
കഥാപാത്രങ്ങൾ കൊണ്ടും ഗാനങ്ങൾ കൊണ്ടും മികച്ച് നിൽക്കുന്ന സിനിമ എന്നാൽ പ്രമേയത്തിന്റെ കാര്യത്തിൽ പിന്നിൽ നിൽക്കുന്നു.പറയാൻ ബാക്കി വച്ച നിഗൂഢതകളുമായി എത്തിയ താക്കോലിൽ ഒളിഞ്ഞിരുന്ന രഹസ്യം പ്രേക്ഷകനിൽ ഒരു അനക്കവും സൃഷ്ടിച്ചില്ല. രഹസ്യം എന്നത് മാറ്റി നിർത്തിയാൽ സിനിമ മികച്ച നിലവാരം പുലർത്തുന്നുണ്ട്.
മനുഷ്യമനസിലെ സംഘർഷങ്ങൾ തുറന്ന് കാണിക്കുന്ന ചിത്രം ഒരു എന്റെർടെയിനർ അല്ലെങ്കിൽ പോലും കണ്ടിരിക്കാവുന്ന ഒരു ത്രില്ലർ സിനിമ തന്നെയാണ്. എന്നാൽ ഷാജി കൈലാസിന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ സിനിമയാണ് താക്കോൽ എന്ന് പറയാതെ വയ്യ. നിർമ്മാതാവിന്റെ സ്ഥാനത്ത് ഷാജി കൈലാസ് ആയതിനാൽ, ഇതുവരെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ട് താക്കോലും ഷാജി കൈലാസ് രീതിയിലുള്ള സിനിമയായിരിക്കുമെന്ന് കരുതി തീയേറ്ററിൽ എത്തുന്നവർക്ക് ചിത്രം നിരാശ നൽകിയേക്കാം. അല്ലാത്ത പക്ഷം കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് താക്കോൽ..
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്