ന്റെ വടക്കംനാഥാ.. എന്തൂട്ടാ ഇത്..! ട്രെയിലർ കണ്ട് കയറിയാൻ പെടും; കുടമാറ്റത്തിനിടെ വെടിക്കെട്ട് തുടങ്ങിയാലുള്ള അവസ്ഥയിൽ പ്രേക്ഷകർ; വാലും തലയുമില്ലാതെ തൃശ്ശിവപേരൂർ ക്ലിപ്തം; ആസിഫലിയുടെ ക്രെഡിററിൽ ഒരു പരാജയ ചിത്രംകൂടി
എം മാധവദാസ്
അതിമനോഹരമായ ട്രെയിലർ സമ്മാനിച്ച ആകാംക്ഷയാണ് തൃശ്ശിവപേരൂർ ക്ളിപ്തം എന്ന സിനിമയുടെ ആദ്യ ഷോയ്ക്ക് തന്നെ കയറാൻ പ്രേരകമായത്. തൃശൂർ പശ്ചാത്തലമാക്കിയ സിനിമകൾ അധികം നിരാശപ്പെടുത്താത്തതും, ആമേൻ എന്ന മനോഹര ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.എസ് റഫീക്കിന്റെ രചനയാണെന്നതും പ്രതീക്ഷ വർധിപ്പിച്ചു. എന്നാൽ പടം കണ്ടു തുടങ്ങിയപ്പോൾ ആദ്യമായി തൃശൂരിലത്തെിയപ്പോൾ റൗണ്ടിൽ പെട്ട് തപ്പിത്തടഞ്ഞതുപോലുള്ള അവസ്ഥയിലായി എന്ന് തന്നെ പറയാം.
തൂവാനത്തുമ്പികളിലെ മണ്ണാറത്തൊടി ജയകൃഷ്ണനും, പ്രാഞ്ചിയേട്ടനും ജോയി താക്കൊൽക്കാരനും,സപ്തമശ്രീയിലെയും ഉറുമ്പുകൾ ഉറങ്ങാറില്ലയിലെയും കള്ളന്മാരുമെല്ലാം തൃശൂർക്കാരായതുകൊണ്ട് ഈ പടത്തിലെ ഗിരിജാ വല്ലഭനും ഭഗീരഥിയും ഡേവിഡ് പോളിയും ജോയ് ചെമ്പാടനുമെല്ലാം അങ്ങട്ട് പൊളിക്കുമെന്ന് തന്നെ കരുതി. എന്തു ചെയ്യും. ട്രെയിലർ പകർന്ന് തന്നെ ആവേശത്തിന്റെ അടുത്തെങ്ങും എത്താൻ ക്ളിിപ്തത്തിന് സാധിക്കുന്നില്ല. പൂരം നടത്താൻ പോയി പൊട്ടിപ്പോയ ജോർജ്ജട്ടേന് ശേഷം തൃശൂർ ടൗണിൽ നിന്നത്തെിയ ഈ ഗഡികളും തൂറ്റിപ്പോവുകയാണ്.
കണ്ടാലും കണ്ടാലും മതിവരാത്തതാണ് തൃശൂർ പൂരം. കുടമാറ്റവും വെടിക്കെട്ടുമെല്ലാം അങ്ങട്ട് പൊരിക്കും. എന്നാൽ കുടമാറ്റം നടക്കുമ്പോൾ വെടിക്കെട്ടും തുടങ്ങിയാൽ എന്താവും അവസ്ഥ. ഏറെക്കുറേ ഇതേ അവസ്ഥയാണ് തൃശ്ശിവ പേരൂർ ക്ളിപ്തവും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ചങ്ക്സിലെ പിള്ളാരെ കടത്തിവെട്ടുന്ന അശ്ലീലവും സ്ത്രീവിരുദ്ധതയും
തരക്കേടില്ലാത്തൊരു തുടക്കമാണ് സിനിമയുടേത്. പതിഞ്ഞ താളത്തിൽ കഥാപാത്രങ്ങളെ ഓരോന്നായി പരിചയപ്പെടുത്തിക്കോണ്ടുള്ള തുടക്കം. ചിത്രത്തിന്റെ ആദ്യപകുതി ഏകദേശം മൊത്തമായി തന്നെ കഥാപാത്രങ്ങളെ, അവരുടെ സ്വഭാവ സവിശേഷതകളെ പരിചയപ്പെടുത്തലാണ്. ചില്ലറ നർമ്മവുമെല്ലാമായി കുഴപ്പമില്ലാതെ കഥ ഈ ഘട്ടത്തിൽ സഞ്ചരിക്കുന്നുണ്ട്. എന്നാൽ രണ്ടാം പകുതിയിൽ കഥയെല്ലാം കൈവിട്ടുപോകുന്നു. പിന്നെ എന്തൊക്കെയോ കാട്ടിക്കൂട്ടാനുള്ള വെപ്രാളത്തിലാണ് തിരക്കഥാകൃത്തും സംവിധായകനും.
വ്യക്തമായൊരു കഥയൊന്നും ചിത്രത്തിനില്ല. അങ്ങിനെ വേണമെന്ന് നിർബന്ധമില്ലന്നെ് 'തൊണ്ടിമുതലും ദൃക്സാക്ഷിയും' ഉൾപ്പെടെയുള്ള ചിത്രങ്ങൾ കാട്ടിത്തന്നിട്ടുമുണ്ട്. എന്നാലും ഉള്ളത് വൃത്തിയായി പറയണമെന്നത് നിർബന്ധമാണ്. അക്കാര്യത്തിൽ ദയനീയമായി പരാജയപ്പെടുകയാണ് ഈ പടം.
സ്ത്രീ വിരുദ്ധതയും അശ്ളീലവും കൂട്ടിക്കുഴച്ച സൃഷ്ടിയാണ് അടുത്തിടെ പുറത്തിറങ്ങിയ ചങ്ക്സ് എന്ന ചിത്രം. ഇത്തിരി കോളെജ് പിള്ളേരുടെ പ്രായത്തിന്റെ കുത്തിക്കഴപ്പായി കരുതി സമാധാനിക്കാമെങ്കിലും നമ്മുടെ തൃശൂർ ഗഡികൾ ഇക്കാര്യത്തിൽ ചങ്കിലെ പിള്ളാരെ കടത്തിവെട്ടും. സ്വന്തം ബന്ധുവിന്റെ കുളിസീൻ വരെ ബൈനോക്കുലറിലൂടെ കണ്ട് ആസ്വദിക്കുന്നവനാണ് നമ്മുടെ നായകൻ പട്ടിക്കാട്ടുകാരൻ ഗിരിജാ വല്ലഭൻ(ആസിഫലി). നായകനാവാൻ യാതൊരു കഴിവും ഇല്ലാത്ത ആളാണ് ഗിരിജാ വല്ലഭനെന്ന് ചിത്രത്തിന്റെ അണിയറക്കാർ തന്നെ ആദ്യം വ്യക്തമാക്കുന്നുണ്ട്. ആള് തനി പഴഞ്ചൻതന്നെയാണ്. മൊബൈലിൽ ക്ളിപ്പുകൾ ഒഴുകി നടക്കുമ്പോഴും പുള്ളിയിപ്പോഴും സീ ഡിയും തപ്പി നടപ്പാണ്. വ്യഭിചാര കേന്ദ്രങ്ങളിലൊക്കെ ഇടയ്ക്ക് സന്ദർശനം നടത്തുമെങ്കിലും പേടിച്ച് അവിടെ നിന്ന് ഓടാറാണ് പതിവ്. പാരയായ ഒരമ്മാവനും തനിക്ക് ചേരുന്ന കുറേ കൂട്ടുകാരും, ആദായം അനുഭവിക്കാൻ ഭാഗ്യമില്ലാത്ത പരമ്പരാഗതമായി കിട്ടിയ കുറച്ച് സ്വത്തുമാണ് പുള്ളിയുടെ ആസ്തി. നല്ളൊരു പെണ്ണിനെ അനുഭവിക്കണം. വലിയൊരു ഗുണ്ടാ സംഘത്തിന്റെ ഒപ്പം ചേരണം എന്നതൊക്കെയാണ് ഗിരിജാ വല്ലഭന്റെ മോഹങ്ങൾ.എത്ര കൊച്ച് ആഗ്രഹങ്ങൾ.
അങ്ങിനെയാണ് ഗിരി പോളീ സ്റ്റുഡിയോ പ്രൊപ്രൈറ്റർ ഡേവിഡ് പോളിയുടെ ( ചെമ്പൻവിനോദ്) ഗ്യാങ്ങിലത്തെുന്നത്. ബദ്ധശത്രുവായ ജോയി ചെമ്പാടനെയും( ബാബുരാജ്) കൂട്ടരെയും പരാജയപ്പെടുത്തുക എന്ന ജീവിത ലക്ഷ്യവുമായി നീങ്ങുന്ന സംഘമാണ് പോളിയുടേത്. മംഗലശ്ശേരി നീലകണ്ഠനെ കീഴടക്കുക എന്നത് ജീവിത വ്രതമാക്കിയ മുണ്ടക്കൽ ശേഖരനെപ്പോലെ ജോയി ചെമ്പാടനെ നിലം പരിശാക്കണം എന്നൊരു ചിന്തമാത്രമാണ് പോളിക്കുള്ളത്. ഒരു സ്കൂളിൽ പിൻബഞ്ചിലും മുൻ ബഞ്ചിലുമായി പഠിച്ചവരാണ് ജോയിയും പോളിയും. ഒരു പെണ്ണിന്റെ പേരിൽ അന്ന് തെറ്റിയതാണ്. ആ ശത്രുത ഇപ്പോഴും മനസ്സിൽ വെച്ച് അവർ മുന്നോട്ട് പോകുന്നു.
പറഞ്ഞ് വരുമ്പോൾ ഒരു സംശയം ബാക്കിയാവുന്നുണ്ട്. തൃശൂർ പടങ്ങളിലെ കഥാപാത്രങ്ങൾ എപ്പോഴും ഭൂരിഭാഗവും കള്ളന്മാരും ഗുണ്ടകളും തട്ടിപ്പുകാരും പൊങ്ങച്ചക്കാരും മാത്രമാകുന്നതെന്താണെന്ന് ഇപ്പോഴും പിടികിട്ടുന്നില്ല. ഇരട്ട മുഖവുമായി എത്തിയതാണ് ജയകൃഷ്ണൻ, പ്രാഞ്ചിയേട്ടൻ പേരുണ്ടാക്കാൻ കോമാളി വേഷം കെട്ടുന്ന ഒരു പണക്കാരൻ, ജോയി താക്കൊൽക്കാരനാണെങ്കിൽ തരികിടകളുടെ ഉസ്താദ്, ജോർജ്ജട്ടേനോ സകല തല്ലുകൊള്ളിത്തരവും കൈയിലുള്ള യുവാവ്. പിന്നെ സപ്തമശ്രീയിലെയും വർണ്യത്തിൽ ആശങ്കയിലെയും ഉറമ്പുകൾ ഉറങ്ങാറില്ലയിലെയും കള്ളന്മാർ. ഇപ്പോഴിതാ ഈ തല്ലുപിടി സംഘവും.
ഈ സംഘത്തിൽ വിവാഹം കഴിക്കാനായി പെണ്ണും നോക്കി നടക്കുന്നവരുണ്ട്. പ്രണയ നഷ്ടം കാരണം പെണ്ണ് കിട്ടാതെ നടക്കുന്നവരുണ്ട്. കെട്ടിയ പെണ്ണിനെ കൂടെ താമസിപ്പിക്കാൻ കഴിയാതെ നട്ടം തിരിയുന്നവരുണ്ട്.പെണ്ണ് പിടിക്കാൻ നടക്കുന്നവരുണ്ട്. ചുരുക്കത്തിൽ സകലം പെണ്ണ് മയം. ഇങ്ങനെയാക്കെയാണെങ്കിലും കൂട്ടിക്കോടുപ്പുകാരന്റെ തലയടിച്ച് തകർത്ത് സ്ത്രീപക്ഷ സിനിമയിൽ മാറാനുള്ള ശ്രമങ്ങളും അവസാനം സിനിമ നടത്തുന്നുണ്ട്.
കൂട്ടത്തിലേക്കാണ് തന്റേടിയായ ഓട്ടോ ഡ്രൈവർ ഭഗീരഥിയായി അപർണ്ണാ ബാലമുരളി എത്തുന്നത്. ഏറ്റവും എളുപ്പത്തിൽ വിൽക്കാൻ കഴിയുന്നത് പെണ്ണിന്റെ മാനമാണെന്നും എന്നാൽ അതിന് നിൽക്കുന്നതിനേക്കാൾ നല്ലത് മരിക്കുകയാണെന്നും വിശ്വസിക്കുന്നവൾ. മോശമായി പെരുമാറിയ ബസ് ജീവനക്കാരനെ എടുത്തിട്ട് പെരുമാറി ഞെരിപ്പ് തുടക്കമൊക്കെയാണ്. അവസാനം വാലും തലയുമില്ലാത്ത സ്ഥിതിയിലായി ആ കഥാപാത്രവും മാറുന്നു. ഇതിനിടയിൽ ശ്രീജിത്ത് രവി അവതരിപ്പിക്കുന്ന എസ് ഐ ഷഹീദുള്ള എന്നൊരു കഥാപാത്രവും കയറി വരുന്നുണ്ട്. പുള്ളിയും നമ്മുടെ ഗ്യാങ്ങിന്റെ കൂടെ സ്കൂളിൽ പഠിച്ചയാളാണ്. അസ്സലൊരു കോമാളി കഥാപാത്രമാണ് ഈ എസ് ഐ. ആൾക്കും ഉള്ളത് സ്കൂൾ കാലത്തെ ചില പ്രതികാരങ്ങൾ തീർക്കുകയെന്ന ലക്ഷ്യം തന്നെയാണ്. യു പി സ്കൂളിൽ പഠിച്ച കാലത്തെ പ്രതികാരമെല്ലാം തീർക്കാൻ ഇങ്ങനെ ആളുകൾ തുടങ്ങിയാൽ എന്താവും സ്ഥിതിയെന്ന് വെറുതെ ആലോചിച്ചുപോയി.
അവസാനമത്തെുമ്പോൾ കോപ്രായമേള
രണ്ടാം പകുതി ജോയി ചെമ്പാടന്റെ ജൂവലറി ഉദ്ഘാടിക്കാൻ വരുന്ന സിനിമാ നടിയെ ഒരു രാത്രി ഗിരിജാ വല്ലഭന് ഒപ്പിക്കാൻ വേണ്ടിയുള്ള പോളിച്ചട്ടേന്റെയും സംഘത്തിന്റെയും പെടാപ്പാടാണ്. അതിന് പണമൊപ്പിക്കാൻ ഒരു നാട് തന്നെ കൂടെ നിൽക്കുന്നു. ഗിരി മെമ്പറായ രണചേതന എന്ന ക്ളബ് അതിനായി പ്രത്യേക പരിപാടികൾ വരെ സംഘടിപ്പിക്കുന്നുണ്ട്. ഈ അന്തവും കുന്തവുമില്ലാത്ത കോമാളിത്തരങ്ങളെല്ലാം അങ്ങിനെ മുന്നോട്ട് പോയി എന്തൊക്കെയോ കാട്ടിക്കൂട്ടി അവസാനിക്കുകയും ചെയ്യന്നു. എന്തൊക്കെയാണ് കാട്ടിയതെന്ന് സൃഷ്ടാക്കൾക്കും എന്താണ് കണ്ടതെന്ന് പ്രേക്ഷകർക്കും അറിയാത്ത ഒരവസ്ഥ.
ലോഹിതദാസ്, ജീത്തുജോസഫ്, രഞ്ജിത്ത് ശങ്കർ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെയൊക്കെ അസിസ്റ്റന്റായി പ്രവർത്തിച്ചയാളാണ് സംവിധായകൻ രതീഷ് കുമാർ. അങ്കമാലി പോലെയോ ആമേൻ പോലെയോ ഒക്കെയുള്ള ഒരു സിനിമയാക്കി മാറ്റാനുള്ള ശ്രമമൊക്കെ കക്ഷി നടത്തുന്നുണ്ട്. എന്നാൽ ആമേന് തിരക്കഥയൊരുക്കിയ പി എസ് റഫീക്കിന്റെ അന്തമില്ലാത്ത തിരക്കഥയിൽ ഒരുക്കിയ രംഗങ്ങളെല്ലാം കൃത്രിമത്വം നിറഞ്ഞ കാഴ്ചകളായി മാറുന്നു. സ്വരൂപ് ഫിലിപ്പിന്റെ ഛായാഗ്രഹണ മികവും ബിജിപാലിന്റെ സംഗീതവും മാത്രമാണ് ആശ്വാസം. പി എസ് റഫീക്ക്, റഫീക്ക് അഹമ്മദ് എന്നിവരുടെ ഗാനങ്ങൾ ഓർമ്മയിൽ നിൽക്കുന്നവയല്ല.
ആസിഫലിക്ക് എന്തങ്കെിലും വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമൊന്നുമില്ല ഗിരി. ബാബുരാജിന്റെ ജോയി ചെമ്പാടനും പ്രത്യേകിച്ച് ഒന്നും ചെയ്യൻ ചിത്രത്തിലില്ല. പോളിയായി പതിവ് പോലെ ചെമ്പൻ വിനോദ് നല്ല പ്രകടനം കാഴ്ച വെച്ചു. കുറേയേറെ കഥാപാത്രങ്ങൾ സിനിമയിലുണ്ടെങ്കിലും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രം പോലും ഈ പടത്തിലില്ളെന്ന് പറയാം.
വാൽക്കഷ്ണം: ചിത്രത്തിന്റെ അവസാനം എത്തുമ്പോൾ കണ്ണ് നിറഞ്ഞുപോകും .പെണ്ണിനെ പ്രാപിക്കാൻ സ്വരൂപിച്ച പണം അവസാനം ഒരു പാവപ്പെട്ട കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ഉപയോഗിക്കപ്പെടുന്നു. നഷ്ടപ്പെട്ടു പോയി അവസാനം ഭഗീരഥിയുടെ ഓട്ടോയിൽ നിന്ന് തിരിച്ചു കിട്ടിയ അശ്ലീല സീഡി ഗിരിജാ വല്ലഭൻ വലിച്ചെറിയുന്നു. നന്മകൾ തെളിയുന്ന തൃശൂരിനെ നോക്കി പ്രേക്ഷകർ ചോദിച്ചു പോകുന്നു.. ന്റെ വടക്കുംനാഥാ.. എന്തൂട്ടാ ഇദ്...
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്