തീയറ്ററിൽ നിന്നും പോകും മുമ്പു് കണ്ടോളൂവെന്ന സംവിധായകന്റെ ആ നിലവിളി വെറുതെയായില്ല; വേറിട്ട അവതരണ രീതി നിലവാരമുള്ള തമാശയുമുള്ള ഓമനക്കുട്ടൻ നിങ്ങളെ നിരാശപ്പെടുത്തില്ല; അടുത്തകാലത്ത് കണ്ട ആസിഫ് അലിയുടെ മികച്ചവേഷം
കെ വി നിരഞ്ജൻ
'കാണണം എന്ന് ആഗ്രഹമുള്ളവർ പെട്ടന്ന് കണ്ടോ.. ഇപ്പം തെറിക്കും തിയേറ്ററിൽ നിന്ന്...'വളരെക്കാലത്തെ പ്രയത്നത്തിന് ശേഷം പുറത്തിറക്കിയ തന്റെ 'അഡ്വഞ്ചഴേ്സ് ഓഫ് ഓമനക്കുട്ടൻ' എന്ന ചിത്രത്തിന് തിയേറ്ററിൽ ലഭിച്ച തണുപ്പൻ പ്രതികരണത്തിൽ നിരാശനായി നവാഗതനായ രോഹിത് വി എസ് എന്ന യുവസംവിധായകൻ ഫേസ് ബുക്കിലിട്ട കുറിപ്പാണിത്. ഇതിനത്തെുടർന്ന് പലരും ചിത്രം കാണുകയും നല്ല പ്രതികരണം നടത്തുകയും ചെയ്തു. ഈ പ്രതികരണങ്ങൾ തന്നെയാണ് ഈ പടം കാണുവാൻ പ്രേരിപ്പിച്ചത്. അപ്പോഴാണ് അറിഞ്ഞത്, നഗരത്തിൽ ഒരു തിയേറ്ററിൽ പോലും ഓമനക്കുട്ടൻ പ്രദർശിപ്പിക്കുന്നില്ല. ഒടുവിൽ ഉൾനാട്ടിലെ ഒരു തിയേറ്ററിൽ കളിക്കുന്ന ഓമനക്കുട്ടനെ തേടി അവിടേക്ക് ചെന്നു. അവിടെ രാവിലത്തെ ഷോ കാണാൻ 35 പേർ മാത്രം.പക്ഷേ ചിത്രം കഴിഞ്ഞപ്പോൾ ഉറപ്പിച്ച് പറയാൻ കഴിയും സമീപകാലത്ത് മലയാളത്തിൽ ഹിറ്റായ പല ചിത്രങ്ങളേക്കാളും മികച്ച എന്റർടെയ്നറാണ് ഇത്.എത്രയോ ദുരന്തങ്ങൾക്ക് തലവെച്ചുകൊടുത്തവരാണ് നമ്മൾ.
മൈസൂർ നഗരത്തിന്റെ പശ്ചാത്തലത്തിൽ ചിത്രം ആരംഭിച്ചു. ക്ളിൻന്റോണിക്ക എന്ന കമ്പനിയിലെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവാണ് കഥാ നായകനായ ഓമനക്കുട്ടൻ. ചന്ദ്രശേഖർ എന്നറിയപ്പെടുന്ന തിരുവനന്തപുരത്തുകാരൻ പഴയ തട്ടിപ്പ് ചന്ദ്രനാണ് കമ്പനിയുടെ ഉടമ. മുടി വളരാൻ സഹായിക്കുന്നതുൾപ്പെടെയുള്ള തട്ടിപ്പ് പ്രൊഡ്ക്ടുകളാണ് കമ്പനി പുറത്തിറക്കുന്നത്. സാധാരണ എക്സിക്യൂട്ടീവുകളെ പോലും അധികം സ്മാർട്ടും സുന്ദരനുമൊന്നുമല്ല നമ്മുടെ ഓമനക്കുട്ടൻ. ആളുകളെ പ്രത്യേകിച്ച് പെൺകുട്ടികളെ ഫേസ് ചെയ്യൻ പോലും ഭയമുള്ള ഒരു പാവത്താൻ. എന്നാൽ ഫോണിലൂടെ കസ്റ്റമേഴ്സിനെ ചാക്കിട്ട് പിടിക്കാൻ ആള് വിരുതനുമാണ്.
അതുകൊണ്ട് തന്നെ കമ്പനിയിലെ മികച്ച തൊഴിലാളിയായി മാറുന്നതും ഓമനക്കുട്ടൻ തന്നെ. കസ്റ്റമേഴ്സിനെ പല പേരുകളിൽ വിളിക്കുന്ന ഓമനക്കുട്ടൻ ആദ്യ പ്രണയ പരാജയത്തിന് ശേഷം പല പെണ്ണുങ്ങളേയും പല പേരുകളിൽ വിളിച്ച് പരിചയപ്പെടുന്നു. ഒടുവിൽ ഒരു ഹർത്താൽ ദിനത്തിൽ സംഭവിച്ച ദുരന്തത്തിനിരയാകുന്ന ഓമനക്കുട്ടൻ തന്റെ പേരുൾപ്പെടെ മറന്നുപോകുന്നിടത്ത് കഥ ഒരു ത്രില്ലർ മൂഡിലേക്ക് പ്രവേശിക്കുകയാണ്. ആദ്യ പകുതി അവസാനിക്കുന്ന ഇവിടെ വെച്ച് തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിലും കാണിക്കുന്നത്.
പാരാ സൈക്കൊളജി ഗവേഷകയായ പല്ലവിയുടെ സഹായത്തോടെ താനാരാണെന്ന് കണ്ടുപിടിക്കാൻ ഓമനക്കുട്ടൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പിന്നീട് പറയുന്നത്. ഈ അന്വേഷണത്തിൽ ഓമനക്കുട്ടനെ പിന്തുടരുകയാണ് പ്രേക്ഷകരും. പല പല പേരുകളിൽ പലരേയും ഫോണിൽ പരിചയപപ്പെട്ടതുകൊണ്ട് തന്നെ താനാരാണെന്ന് അറിയാനുള്ള യാത്രയിൽ ഓമനക്കുട്ടൻ മൈക്കിളും കുബേരയും സിദ്ധാർത്ഥ് അയ്യരും.. അങ്ങനെ പലരുമായി മാറുന്നു. ഒടുവിൽ താൻ ക്ളിൻന്റോണിക്കയിലെ ഓമനക്കുട്ടനാണെന്ന് തിരിച്ചറിയുമ്പോൾ ആ ഓമനക്കുട്ടൻ മരിച്ചുകഴിഞ്ഞതായുള്ള പത്രവാർത്ത കേട്ട് പാവം ഓമനക്കുട്ടൻ നടുങ്ങുകയും ചെയ്യന്നു. തന്നത്തെിരഞ്ഞ് ഓമനക്കുട്ടനിലത്തെുന്ന ഓമനക്കുട്ടൻ യഥാർത്ഥത്തിൽ അയാൾ തന്നെയാണോ എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ പടം നൽകുന്നത്. ഞെട്ടിപ്പിക്കുന്ന തരത്തിലൊന്നുമല്ലങ്കെിലും രസകരമായ ട്വിിസ്റ്റുകളും സസ്പെൻസുമെല്ലാം ചിത്രത്തിലുണ്ട്. തന്നത്തെിരയുന്ന ഓമനക്കുട്ടന്റെ യാത്ര നിലവാരമുള്ള നർമ്മത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ ആസ്വദിച്ചുകൊണ്ട് തന്നെ ഓമനക്കുട്ടനെ പ്രേക്ഷകർക്ക് പിന്തുടരാം. ചിത്രം അവസാനിക്കുന്നതുപോലും മികച്ചൊരു നർമ്മ രംഗത്തിലാണ്. ഒരു കോമിക് ചിത്രമാണെങ്കിൽ തന്നെയും അത് അവതരിപ്പിച്ച രീതിയാണ് ശ്രദ്ധേയമാകുന്നത്. എന്നിട്ടും ആളൊഴിഞ്ഞ തിയേറ്ററുകളാണ് ഓമനക്കുട്ടനെ വരവേറ്റത്.
എന്താവും തരക്കേടില്ലാത്ത ഈ ചിത്രത്തിന് ഇത്തരത്തിലുള്ള പ്രേക്ഷക പ്രതികരണം ലഭിക്കാൻ കാരണം. ഹോംലി മീൽസ്, ഗപ്പി തുടങ്ങിയ ചിത്രങ്ങൾക്കും മലയാളത്തിലുണ്ടായ ഇത്തരത്തിലുള്ള അനുഭവം തന്നെയായിരുന്നു. ഓമനക്കുട്ടന്റെ തിരിച്ചടിക്കുള്ള ഒരു കാരണം ചിത്രത്തിൽ ഓമനക്കുട്ടന്റെ മുതലാളി ചന്ദ്രശേഖർ തന്നെ പറയുന്നുണ്ട്. നിലവാരമൊന്നുമില്ലാത്ത സാധനങ്ങളാണെങ്കിലും അത് വർണ്ണക്കടലാസിൽ പൊതിഞ്ഞ് മാർക്കറ്റ് ചെയ്യന്നതിലാണ് കാര്യമെന്ന്. എന്നാൽ സിനിമയിൽ പറയുന്ന ഇക്കാര്യം ഓമനക്കുട്ടന്റെ അണിയറക്കാർ മറന്നുപോയതാണ് ഈ തണുപ്പൻ പ്രതികരണത്തിന് ഒരു കാരണം. ഒരു പത്രപരസ്യം പോലുമില്ലാതെയാണ് ഈ പടം തിയേറ്ററിലത്തെിയത്. ആളുകളെ ആകർഷിക്കുന്ന നല്ല പോസ്റ്ററുകൾ പോലും ചിത്രത്തിനില്ലായിരുന്നു. നിലവാരമുള്ള തിയേറ്ററുകളൊന്നും ചിത്രത്തിന് കിട്ടിയില്ല. എത്ര നല്ല ചിത്രമാണെങ്കിലും തിരിച്ചടി നേരിടാൻ ഇതെല്ലാം ധാരാളമെന്ന് അണിയറക്കാർ തിരിച്ചറിഞ്ഞില്ല.
ഓമനക്കുട്ടന്റേത് പോലെ ഓമനക്കുട്ടനെ ഒരുക്കലും രോഹിത് വി എസ് എന്ന സംവിധായകന് വലിയൊരു സാഹസിക കൃത്യമായിരുന്നു. 2015 ൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം 2017 ൽ മാത്രമാണ് തിയേറ്ററിലത്തെിക്കാൻ കഴിഞ്ഞത്. സാമ്പത്തിക പ്രശ്നം കാരണം നിരവധി തവണയാണ് ചിത്രത്തിന്റെ ഷൂട്ടിങ് മാറ്റിവെച്ചത്. ഒടുവിൽ പ്രയാസപ്പെട്ട് ഷൂട്ടിങ് പൂർത്തിയാക്കിയെങ്കിലും നല്ല രീതിയിൽ അത് മാർക്കറ്റ് ചെയ്യനും പുറത്തിറക്കാനും അണിയറ പ്രവർത്തകർക്ക് കഴിഞ്ഞതുമില്ല. ആസിഫ് അലിയുടെ സമീപകാലത്തെ ചില ചിത്രങ്ങളുടെ മോശം പ്രകടനങ്ങളും ചിത്രത്തെ ബാധിച്ചിട്ടുണ്ടെന്നുറപ്പ്. ഗത്യന്തരമില്ലാതെ സംവിധായകൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് ചിത്രത്തിന് വലിയ നേട്ടമായി. ആളില്ലാത്ത പല തിയേറ്ററിലും ആള് കയറിത്തുടങ്ങിയിട്ടുണ്ടെന്നാണ് വാർത്തകൾ. സിനിമാക്കാർ പലരും അടച്ചാക്ഷേപിക്കുന്ന സമൂഹ മാധ്യമങ്ങൾ തന്നെയാണ് ഈ ചിത്രത്തെ തോളിലേറ്റി മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് മറ്റൊരു യാഥാർത്ഥ്യം.
പക്ഷേ എല്ലാം തികഞ്ഞൊരു ചിത്രമൊന്നുമല്ല ഓമനക്കുട്ടൻ. നവാഗതനായ സംവിധായകന്റെ പിഴവുകളെല്ലാം ചിത്രത്തിലുണ്ട്. ലളിതമാണങ്കിലും സങ്കീർണ്ണമായ വഴികളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. മുറുകുന്ന കുരുക്കുകൾ ഓരോന്നായി അഴിച്ചടെുത്ത് മുന്നോട്ട് പോകുന്ന കഥയിലെ കുരുക്കുകളെല്ലാം ഒരുവിധം സമർത്ഥമായാണ് തിരക്കഥാകൃത്ത് സമീർ അബ്ദുൾ അഴിക്കുന്നതെങ്കിലും ചില ആശയക്കുഴപ്പങ്ങൾ വല്ലാതെ സിനിമയിൽ നിഴലിക്കുന്നുണ്ട്. ഒന്നുകൂടി വെട്ടിത്തിരുത്തിയെങ്കിൽ ഇവ തീർച്ചയായും ഒഴിവാക്കാമായിരുന്നു. പലപ്പോഴായി ചിത്രീകരിച്ചതുകൊണ്ട് തന്നെയാവും കണ്ടിന്യൂയിറ്റി ചിലപ്പോഴെങ്കിലും നഷ്ടപ്പെടുന്ന ഫീൽ പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്. നീളക്കൂടുതലാണ് മറ്റൊരു പോരായ്മ. രണ്ടേ മുക്കാൽ ദൈർഘ്യമുള്ള ചിത്രത്തിൽ നിന്ന് അനാവശ്യമായ ചില രംഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ ഈ പ്രശ്നവും പരിഹരിക്കാമായിരുന്നു. കന്നഡ ഉപയോഗിക്കുന്ന സമയങ്ങളിൽ മലയാളം സബ് ടൈറ്റിൽ ഇല്ലാത്തത് ചില പ്രേക്ഷകർക്കെങ്കിലും പ്രയാസം സൃഷ്ടിക്കും എന്നുറപ്പ്.
ആസിഫ് അലി എന്ന നടന് ലഭിച്ച ശ്രദ്ധേയമായൊരു കഥാപാത്രമാണ് ഓമനക്കുട്ടൻ. പാവവും അന്തർമുഖനുമായ ഓമനക്കുട്ടന്റെ ജീവിതം മനോഹരമായി ആസിഫ് അവതരിപ്പിച്ചു. ഓമനക്കുട്ടന് സംഭവിക്കുന്ന ഓരോ മാറ്റവും ഉൾക്കോണ്ടുകൊണ്ടുള്ള പ്രകടനമായിരുന്നു ആസിഫിന്റേത്. പാരാ സൈക്കളജി ഗവേഷകയായ പല്ലവിയായത്തെിയ ഭാവനയും മികവ് പുലർത്തി. മൈസൂർ എസ് പി വിനായക് ഹെഗ് ഡേയായത്തെിയ കലാഭവൻ ഷാജോൺ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. പാവം പിടിച്ച വില്ലൻ റോളിൽ ചന്ദ്രശേഖറെന്ന ചന്ദ്രനായി സിദ്ദിഖ് പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. ഓമനക്കുട്ടന്റെ സുഹൃത്ത് പി പി എന്ന ഫിലിപ്പായി സൈജു കുറുപ്പും സിദ്ധാർത്ഥ് അയ്യായി രാഹുൽ മാധവും ശിവയായ അജു വർഗ്ഗീസുമെല്ലാം ചിത്രത്തിലുണ്ട്. അരുൺ മുരളി, ഡോൺ വിൻസെന്റ് കൂട്ടുകെട്ടിന്റെ സംഗീതം ചിത്രത്തിന്റെ മൂഡിനൊപ്പം ചേർന്നു നിൽക്കുന്നുണ്ട്.
ചതുരംഗ വേട്ട, സൂദു കവും, ധ്രുവങ്കൾ പതിനാറ് തുടങ്ങിയ തമിഴ് ചിത്രങ്ങളെ കയ്യിച്ച് അംഗീകരിച്ചവരാണ് മലയാളികൾ. അത്തരം ചിത്രങ്ങളിലെ പുതുമയും മനോഹാരിതയും ഈ പാവം ഓമനക്കുട്ടനുമുണ്ട്. നല്ല തിയേറ്ററോ, പരസ്യങ്ങളോ, ആകർഷകമായ പോസ്റ്ററുകളോ ഇല്ലായിരിക്കും പക്ഷെ നേരിൽ കണ്ടാൽ ഓമനക്കുട്ടൻ നിങ്ങൾക്കും പ്രിയങ്കരനാവും. ചിത്രം കണ്ടിറങ്ങിയപ്പോൾ തിയേറ്റർ ജീവനക്കാരനോട് ചോദിച്ചു. നല്ല സിനിമയായിട്ടും ആളില്ല അല്ലേ. ചിരിച്ചു കൊണ്ട് അയാൾ മറുപടി നൽകി.. 'ഇതൊന്നുമല്ലായിരുന്ന സ്ഥിതി. ആദ്യം ദിവസങ്ങളിൽ രണ്ടും മൂന്നും പേരാ രാവിലത്തെ ഷോയ്ക്കത്തെിയത്. അതുകൊണ്ട് ഷോ നടത്തിയതുമില്ല. ഇപ്പോ മുപ്പത്തഞ്ച് പേരത്തെിയില്ലേ.'-സോഷ്യൽ മീഡിയയുടെ വർധിച്ച പിന്തുണവഴി ഇനിയും കൂടുതൽപേർ ഓമനക്കുട്ടനായി കയറുമെന്ന് കരുതാം.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്