'മാനാട്' ഇന്ത്യൻ സിനിമ ഒരിക്കലും കണ്ടിട്ടില്ലാത്ത വെറൈറ്റി; രാഷ്ട്രീയവും സയൻസ് ഫിക്ഷനും ചേർന്ന ചുഴി; ടൈം ലൂപ്പ് എന്ന ആശയത്തിൽ 'ചുരുളി'യേക്കാൾ ഗംഭീരം; ചിമ്പുവിന്റെത് ശക്തമായ തിരിച്ചുവരവ്; അസാധ്യ പ്രകടനവുമായി എസ് ജെ സൂര്യ; മലയാളിക്ക് കണ്ടുപടിക്കാൻ ഒരു തമിഴ് സിനിമ
എം റിജു
തുടർച്ചയായി ഒരേ പാറ്റേണിൽ സിനിമ ചെയ്തിട്ട് ഈ 71-ാം വയസ്സിൽ നമ്മുടെ മമ്മൂക്കയ്ക്ക് ബോറടിക്കുന്നുണ്ടോ? ലാലേട്ടന് ബോറടിക്കുന്നുണ്ടോ? എന്നും നല്ലവനായ കള്ളുചെത്തുകാരനും, ചായക്കടക്കാരനും, ഗ്രാമീണ നിഷ്‌ക്കളങ്കതയുമായി, പത്തുനാൽപ്പതുവർഷം സിനിമയെടുത്തിട്ടും, നമ്മുടെ സത്യൻ അന്തിക്കാടിന് പോലും ബോറടിക്കുന്നില്ല. പക്ഷേ തമിഴ്‌നാട്ടിലെ ചിലമ്പരശൻ എന്ന ചിമ്പുവെന്ന വെറും 15 വർഷം പോലും ആക്റ്റർ കരിയർ കൊണ്ടുപോയിട്ടില്ലാത്ത നടന് ബോറടിച്ചു. കഴിഞ്ഞ മൂന്നുവർഷമായി സിനിമയിൽനിന്ന് വിട്ടുനിൽക്കാനുള്ള പ്രധാന കാരണമായി ചിമ്പു പറഞ്ഞിരുന്നത്, തനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ കിട്ടുന്നില്ലെന്നും, അതിനാൽ ബോറടിച്ചുവെന്നുമാണ്. 'വിണ്ണെത്താണ്ടി വരവാൻ' അടക്കം 75ഓളം ചിത്രങ്ങളിൽ നായക വേഷമിടുകയും, എഴൂത്തുകാരൻ സംവിധായകൻ എന്ന നിലയിലൊക്കെ പേരെടുക്കകയും ചെയ്ത ഒരാളാണ് ഇത് പറയുന്നത് എന്നോർക്കണം!
അങ്ങനെ മൂന്നുവർഷത്തെ ബ്രേക്കിന്ശേഷം ചിമ്പുവെന്ന ചിലമ്പരശൻ തിരിച്ചുവരുന്ന ചിത്രമാണ്, സുപ്രസിദ്ധ സംവിധായകൻ വെങ്കിട്ട പ്രഭുവിന്റെ മാനാട് എന്ന ചിത്രം. ചിലമ്പരശന്റെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ മിക്കവരുടെയും ബോറടി മാറ്റുന്ന ചിത്രമാണിത്. കാരണം ഇജ്ജാതി ഒരു തീപാറുന്ന പ്രമേയം ഇന്ത്യൻ സിനിമ പറഞ്ഞിട്ടില്ല.െൈ ടം ലൂപ്പ് എന്ന വിദേശ സിനികളലൊക്കെ ഏറെ വന്ന ഒരു പ്രതിഭാസത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം. വെറൈറ്റി എന്നാൽ എജ്ജാതി വെറൈറ്റി! പല സീനുകളിലും പ്രേക്ഷകരുടെ കിളിപോവും. നായകൻ ചിമ്പുവാണെങ്കിലും ഈ ചിത്രത്തിൽ തകർത്തത് പ്രതിനായകൻ ആയി എത്തിയ എസ്.ജെ സൂര്യയാണ്. അടുത്തകാലത്തൊന്നും ഒരു ചിത്രം കണ്ട് ഒരു നടനോട് ആരാധന തോന്നിയിട്ടില്ല. അജ്ജാതി പ്രകടമാണ് എസ്.ജെ സൂര്യയുടെത്. ശരിക്കും കൊലമാസ്. എന്നും ഒരേ പാറ്റേണിൽ സേഫ് സോണിൽ കറങ്ങകൻ ആഗ്രഹിക്കുന്ന മലയാളികളൊക്കെ കണ്ടുപഠിക്കേണ്ട ചിത്രമാണ് മാനാട്.
സമയത്തിൽ ചക്രവാതച്ചുഴിയിൽ അവർ
സമയത്തിന്റെ ചക്രവാതച്ചുഴിയാണ് ഈ സിനിമയെന്ന് വേണമെങ്കിൽ പറയാം. ടൈം ലൂപ്പ് എന്ന സങ്കൽപ്പത്തെ കൊച്ചുകുട്ടികൾക്ക് പോലും ഉൾക്കൊള്ളാനാവുന്ന രീതിയിൽ, ഓരോ മിനിട്ടിലും ത്രസിപ്പിക്കും വിധത്തിൽ ഒരു പൊളിറ്റിക്കൽ ത്രില്ലറിൽ ചെയ്തിരിക്കയാണ് വെങ്കിട്ട പ്രഭു. വിദേശ രാജ്യങ്ങളിലും ഫിലിം ഫെസ്റ്റിവൽ സിനിമകളിലുമെല്ലാം നിരവധി തവണ ആവർത്തിക്കപ്പെട്ട പ്രമേയമാണ് ടൈം ലൂപ്പ് എന്ന ആശയം. എ ഡേ, ലൂപ്പർ, ട്രയാംഗിൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ഒക്കെ, പ്രേക്ഷകർ കണ്ട അതേ ആശയം. ഭൂതകാലത്തിലെ ഏതോ ഒരു സമയത്തിൽനിന്ന് ആരംഭിച്ച്, ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രവർത്തി. എന്നാൽ ഈ പ്രവർത്തിയുടെ അന്ത്യത്തിൽ ആരംഭിച്ച അതേ സമയത്തേക്ക് തന്നെ തിരിച്ചുപോകുന്നു. അതായത് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തി ഒരു ഇടവേളക്കുശേഷം വീണ്ടും അവർത്തിക്കുന്നു. എന്നുമാത്രമല്ല ഇത് ഒരു അവസാനവുമില്ലാതെ തുടർന്ന് കൊണ്ടുപോവുന്നു. ഈ ലൂപ്പിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന നായകൻ അല്ലെങ്കിൽ നായിക, ഇതിന് തടസ്സമായിക്കൊണ്ടിരിക്കുന്ന ഘടകങ്ങൾ എന്നിവ ചേർത്താണ് ടൈം ലൂപ്പ് സിനിമകൾ ഉണ്ടാവാറ്.
നമ്മുടെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയുടെ ക്ലൈമാക്സ് ഒക്കെ അടിസ്ഥാനപരമായി അഭിസംബോധന ചെയ്യുന്നത്് ഈ ആശയത്തെയാണ്. പക്ഷെ ചുരുളിയിൽനിന്ന് വ്യത്യസ്തമായി ഒരു നിമിഷം പോലും പ്രേക്ഷകന് കൺഫ്യൂഷൻ വരാതിരിക്കുവാനും സംവിധായകൻ ശ്രദ്ധിക്കുന്നുണ്ട്. തിയേറ്ററിൽ ഇരിക്കുന്നവൻ പോലും സമയച്ചുഴിയിൽ അകപ്പെട്ട് കറങ്ങി തിരിഞ്ഞ് പോവും സാധാരണ ഇത്തരം സിനിമകളിൽ നാം കാണുന്നപോലുള്ള കൺഫ്യൂഷൻ എൻഡിങ്ങ് ഇവിടെയില്ല.
അബ്ദുൽ ഖാലിക്ക് എന്ന നായകൻ ഒരു ഒക്ടോബർ പത്തിന് ഊട്ടിയിൽ തന്റെ സുഹൃത്ത് സെറീനയുടെ വിവാഹത്തിൽ പങ്കെടുക്കാനായി ദുബായിൽ നിന്നും കോയമ്പത്തൂരിലേക്ക് കേറുന്നതും ഫ്ളൈറ്റിൽവെച്ച് എയർ ടർബുലൻസിനെ് ഒപ്പം, അയാൾ സമയച്ചുഴിയിൽ അകപ്പെട്ട് പോകുന്നതും, അന്നത്തെ ദിവസത്തിന്റെ തലവര എങ്ങനെയെങ്കിലും ഒന്നുമാറ്റിമറിക്കാൻ അയാൾ നടത്തുന്ന അശ്രാന്ത പരിശ്രമങ്ങളുമാണ് സിമ്പിളായി പറഞ്ഞാൽ പ്ലോട്ട്. ഊട്ടിയിലെത്തുന്ന ഖാലിക് തമിഴ്‌നാടിനെ നിശ്ചലമാക്കിയേക്കാവുന്ന ഒരു വലിയ പ്രശ്‌നത്തിലേക്ക് എത്തിപ്പെടുകയാണ്. അത് പരിഹരിക്കാനുള്ള ഖാലിക്കിന്റെ ശ്രമങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി പരാജയപ്പെടുന്നു. ഓരോ തവണ മരിക്കുമ്പോഴും അയാൾ വിമാന യാത്രയിലേക്ക് അയാൾ തിരികെ എത്തും.
തന്റെ ജീവിതത്തിൽ ഈ ദിവസം ആവർത്തിക്കുന്നത് എന്താണെന്നും എന്തിനാണെന്നും തിരിച്ചറിയുന്ന ഖാലിക് അത് പരിഹരിക്കാൻ ശ്രമിക്കുന്നു. പക്ഷെ, കാര്യങ്ങൾ അത്ര നിസാരമല്ല. ഖാലിക് കരുതിയതിലും വലുതായിരുന്നു അവനെ കാത്തിരിക്കുന്നത്. ധനുഷ്‌കോടി എന്ന നെഗറ്റീവ് ഷേഡുള്ള പൊലീസ് ഓഫീസറായി എത്തുന്ന എസ്.ജെ. സൂര്യയുടെ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. ഖാലിക്കിനെപ്പോലെ തന്നെ ധനുഷ്‌ക്കോടിയും ടൈം ലൂപ്പിൽ അകപ്പെട്ടിരിക്കയാണ്. അയാൾക്കും ദിവസത്തിൽ പലതവണ ഒരേ സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ആദ്യം ധുനുഷ്‌ക്കോടിക്കും കാര്യങ്ങൾ പിടികിട്ടുന്നില്ല. പിന്നെയാണ് അയാൾ ഖാലിക്കിന്റെ കളികൾക്കെതിരെ എതിർ നീക്കങ്ങൾ നടത്തി ടൈം ലൂപ്പിൽനിന്ന് പുറത്തുടക്കാൻ ശ്രമിക്കുന്നത്. അത് ഒന്നൊന്നര കളിയാണ്.
വെങ്കിട്ട് പ്രഭു പൊളിറ്റിക്കൽ എന്നാണ് ചിത്രത്തിന്റെ സബ്്ടൈറ്റിൽ. അയാതത്, വെറും സയസ് ഫിക്ഷൻ മാത്രമല്ല ഈ ചിത്രം. കൃത്യമായ ഒരു പൊളിറ്റിക്സ് പറയുന്നുണ്ട്. രാഷ്ട്രീയ താൽപര്യങ്ങൾ മാത്രം വെച്ച് മതത്തെ ദുരുപയോഗം ചെയ്യുന്നത്, വർഗീയ കലാപങ്ങൾ ക്രിയേറ്റ് ചെയ്യുന്നത്. ഒരു സമുദായത്തെ ബലിയാടക്കുന്നത്. അങ്ങനെ നിരവധി കാലിക വിഷയങ്ങൾ.
വന്താൻ.. വെടിച്ചാൻ..സത്താൻ.. റിപ്പീറ്റ്...
വിവേക് ഒബ്റോയിലെ അതിശയിപ്പിക്കുന്ന പ്രകടനവുമായി ഒരു തമിഴ്നടൻ. അതാണ് രൂപത്തിൽ വിവേകിനോട് കുറച്ച് സാദൃശ്യം തോനുന്ന എസ്.ജെ സൂര്യ എന്ന നടൻ. ചിമ്പുവിനെപ്പോലെ സംവിധായകൻ, എഴുത്തുകാരൻ എന്ന നിലയിലൊക്കെ കീർത്തി നേടിയ എസ്.ജെ സൂര്യയുടെ കരിയർ ബെസ്റ്റാണ് ഈ ചിത്രം. അൽപ്പമൊന്ന് പിഴച്ചുപോയാൽ ഓവർ ആക്റ്റിങ്ങിലേക്ക് വഴിമാറുമായിരുന്ന ഒരു കഥാപാത്രത്തെ കിടിലൻ ബി.ജി.എമ്മിന്റെ സഹായത്തോടെ എസ്.ജെ സൂര്യ ലിഫ്റ്റ് ചെയ്യുന്നത് കാണണം. പ്രകാശ് രാജാണ് ഈ കഥാപാത്രത്തെ ചെയ്തത് എങ്കിൽപോലും പാളിപ്പോകുമായിരുന്നു.
താൻ ടൈ ലൂപ്പിൽ പെട്ടതാണെന്ന് അറിയിക്കാനായി, മുഖ്യമന്ത്രിയുടെ വലം കൈയായ നേതാവിനോട്, സൂര്യ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. വന്താൻ.. വെടിച്ചാൻ..സത്താൻ.. റിപ്പീറ്റ്, വന്താൻ.. വെടിച്ചാൻ..സത്താൻ.. റിപ്പീറ്റ്, വന്താൻ.. വെടിച്ചാൻ..സത്താൻ.. റിപ്പീറ്റ്.... തന്റെ ജീവിതത്തിന്റെ ആവർത്തനത്തിൽ അയാൾ കാണിക്കുന്ന ചില ഭാവങ്ങൾ ഉണ്ട്. വേൾഡ് ക്ലാസ് എന്നല്ലാതെ ഒന്നും പറയാനില്ല. അതുപോലെ തന്നെ ഈ നേതാവ് തന്നെ വിശ്വസിക്കാതെ ആവുമ്പോൾ, 'തലൈവരെ, തലൈവരെ, തലൈവരെ' എന്നൊരു വിളിയുണ്ട്. എന്തൊരു ടെമ്പോ. ദക്ഷിണേന്ത്യക്ക് തന്നെ അഭിമാനമാണ് എസ്.ജെ സൂര്യയെപ്പോലുള്ള നടന്മാർ.
ലൂപ്പ് സിനിമകളുടെ ഒരു പരിമിതി ആവർത്തന സ്വഭാവം ആണെല്ലോ. അതിൽ പലപ്പോഴും ബോറടി ഇല്ലാതവുന്നത് എസ്.ജെ സൂര്യയുടെ പ്രകടനത്തോടെയാണ്. ഒന്നാം പാതി ചിമ്പുവിനെ കേന്ദ്രീകരിച്ചാണെങ്കിൽ രണ്ടാം പാതി എസ്.ജെ. സൂര്യയുടെ കരുത്തിലാണ് മുന്നേറുന്നത്. അതിനാൽ തന്നെ ഒന്നാം പാതിയിൽ അനുഭവപ്പെടുന്ന ലാഗ് രണ്ടാം പാതി മറികടക്കുന്നു. കാര്യമായ സ്‌ക്രീൻ സ്‌പേസ് ലഭിക്കുന്നില്ലെങ്കിലും ഫീമെയിൽ ലീഡെന്ന നിലയിൽ കല്യാണി പ്രിയദർശൻ മുഷിപ്പിക്കുന്നില്ല. ഭാവിയിലെ താരമാണ് മരക്കാറിലെ ഈ പ്രണവിന്റെ ജോഡിയെന്ന് വ്യക്തം. വെങ്കിട് പ്രഭു ചിത്രത്തിലെ പതിവുകാരായ അരവിന്ദും പ്രേംജിയും ചിത്രത്തിലുണ്ട്. പ്രേംജിക്ക് കാര്യമായ സ്‌പേസ് ഹ്യൂമറിൽ പോലും വെങ്കിട് പ്രഭു നൽകിയിട്ടില്ല. തീയേറ്ററിൽ ചിരി നിറയ്ക്കുന്നതും എസ്.ജെ. സൂര്യ തന്നെ.
യുവൻ ശങ്കർരാജയുടെ സംഗീതം സിനിമയ്ക്ക് ഫാസ്റ്റ് പേസ് നൽകുന്നുണ്ട്. പാട്ടുകൾ ശരാശരിയെങ്കിലും പശ്ചാത്തല സംഗീതം സിനിമയുടെ മൂഡും പേസും നിലനിർത്തുന്നു. എസ്.ജെ സൂര്യയുടെ ഇൻട്രാഡക്ഷൻ സീനിലൊക്കെയുള്ള ബി.ജി.എം നമ്മുടെ ബിജിപാലൊക്കെ കണ്ടുപടിക്കേണ്ടതാണ്. റിച്ചാർഡ് എം. നാഥൻന്റെ ഛായാഗ്രഹണം മികച്ച് നിൽക്കുന്നു. ചിത്രത്തിലെ വിമാന സീനുകൾ ഒക്കെ നോക്കുക. നാം അതിൽ യാത്രചെയ്യുന്ന ഫീലാണ് കിട്ടുന്നത്.
തമിഴ് കൊമേർഷ്യൽ സിനിമയിൽ അനിവാര്യമായ ചില ഫൈറ്റ് സീനുകൾ ഒന്ന് കുറച്ചിരിച്ചിരുന്നുവെങ്കിൽ ചിത്രം ഇതിനേക്കാൾ നന്നാവുമായിരുന്നു. എന്തൊക്കെയായാലും വ്യത്യസ്തമായ സിനിമയെ സ്നേഹിക്കുന്നവർ നിർബന്ധമായും കണേണ്ട ചിത്രമാണ് ഇത്.
ടൈം ലൂപ്പ് എന്ന മാനസിക രോഗം
ഇനി ശാസ്ത്രത്തിന്റെ വീക്ഷണകോണിലൂടെ എന്താണ് ടൈം ലൂപ്പ് എന്ന് നോക്കുക. ഇത് ഒരു മാനസിക രോഗമായാണ് കൂടുതൽ പേരിലും കണ്ടുവരുന്നത്. തന്നെ സ്ഥിരമായി ഒരു സംഘം തട്ടിക്കൊണ്ടുപോകുന്നതും, പിന്നീട് വിട്ടയക്കുന്നതും, വീണ്ടും തട്ടിക്കൊണ്ടുപാകുന്നതും, ആവർത്തിക്കുന്നെുവെന്ന് പറഞ്ഞ് വന്ന ഒരു പെൺകുട്ടിയെ മനഃശാസ്ത്രജ്ഞർ ഫിലോഡൽഫിയയിൽ പഠിച്ചതിന്റെ റിപ്പോർട്ടുകൾ നെറ്റിൽ ലഭ്യമാണ്. അവർക്ക് അതി ഗുരുതരമായ മനോരോഗമായിരുന്നു. ഇങ്ങനെ ഞണ്ടുകളുടെ ലൂപ്പിൽ പെട്ടവർ തൊട്ട് അന്യഗ്രഹ ജീവികൾ വരെ ചുരുളിയായി ജീവിതത്തിലേക്ക് കടന്നുവുന്ന കഥ പലരും പറഞ്ഞിട്ടുണ്ട്. എല്ലാം ചിത്തഭ്രമം തന്നെ. ഇത് മൂന്ന് രീതിയിലാണ് ഉണ്ടാവുന്നത് എന്നാണ് ശാസ്ത്രലോകം പറയുന്നത്്. ഒന്ന് തലച്ചോറിലെ ന്യൂറോബയോളജിക്കൽ പ്രശ്നം മൂലം ഉണ്ടാവുന്ന ചിത്തഭ്രമം. രണ്ട് തലച്ചോറിന്റെ അമിത്തല ഭാഗത്തുണ്ടാകുന്ന ക്ഷതങ്ങൾ. മൂന്ന് മയക്കുമരുന്നിന്റെ അമിതമായ ഉപയോഗം. എന്നാൽ ടൈം ലൂപ്പ് ഈ രീതിയിലുള്ള ഒരു മാനസിക രോഗമാണെന്ന സൂചന ഈ ചിത്രവും നൽകുന്നില്ല. വിദേശ സിനിമകളിൽ ഒട്ടുമില്ല. അവർക്ക് ഒന്നുമില്ലാത്ത പൊളിറ്റിക്കൽ കറക്ട്നസ് പിന്നെന്തിനാണ് വെങ്കിട്ട പ്രഭുവിന്.
മാത്രമല്ല പൂർണ്ണമായും ശാസ്ത്രീയമായേ സിനിമ എടുക്കാൻ പാടുള്ളൂവെന്ന് യാതൊരു നിയമവും ഇല്ല. അങ്ങനെയാണെങ്കിൽ ഹൊറർ സിനിമകൾ ഒന്നും എടുക്കാൻ കഴിയില്ലല്ലോ. (സംസാരിക്കുന്ന പക്ഷികളും മൃഗങ്ങളുമൊക്കെ കുട്ടികളിൽ വികല ധാരണകൾ ഉണ്ടാക്കും എന്ന് പറഞ്ഞ്, ലൂയിസ് കരോളിന്റെ ആലീസിന് ഇൻ വണ്ടൻ ലാൻഡ് പണ്ട് കമ്യൂണിസ്റ്റ് ചൈനയിൽ നിരോധിച്ചിരുന്നു!)
അതുപോലെ തന്നെ കൃത്യമായ പൊളിറ്റിക്സും ഈ ചിത്രം പറയുന്നുണ്ട്. തമിഴ്‌നാട് ബിജെപി ഈ ചിത്രത്തെ മുടക്കാൻ ഏറെ ശ്രമിച്ചിട്ടുണ്ട്. മുസ്ലീങ്ങളെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ്, തങ്ങളുടെ സംഘടനയായ ന്യൂനപക്ഷ മോർച്ചയെ കൊണ്ട് കേസ് കൊടുപ്പിച്ചു. കരുണാനിധിയെയും സ്റ്റാലിനെയും അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രിയെ കുത്തിത്തിരിപ്പാക്കാൻ നോക്കി. പക്ഷേ അതെല്ലാം പാളി. ഒടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ നേരിട്ട് ഇടപെട്ടാണ് ചിത്രം പുറത്തിറങ്ങിയത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി നിലനിൽക്കുന്ന ഒരു മുഖ്യമന്ത്രി! ഒരുപാട് കാര്യങ്ങളിൽ എന്നപോലെ ഈ ചിത്രം പുറത്തിറക്കിയതിന്റെ പേരിലും തമിഴകം സ്റ്റാലിനോട് കടപ്പെട്ടിരിക്കുന്നു.
വാൽക്കഷ്ണം: പക്ഷേ അതി ഭയങ്കരമായ ഒരു ശ്രദ്ധക്കുറവും ചിത്രത്തിൽ കല്ലുകടിയായിട്ടുണ്ട്. സിനിമയുടെ ആദ്യ രംഗത്തിൽ,വിമാനത്തിൽ ഇരട്ട സീറ്റുകളിലൊന്നിലാണ് ചിമ്പു യാത്ര ചെയ്യുന്നത്. എന്നാൽ വിമാനം ആകാശത്തിലേക്ക് ഉയർന്നതിന് ശേഷം കാണിക്കുന്ന സീനുകളിൽ മൂന്ന് സീറ്റുകളുള്ള വരിയിലെ നടുവിലെ സീറ്റിലാണ് ചിമ്പു ഇരിക്കുന്നത്. ഇപ്പുറത്ത് കല്യാണി പ്രിയദർശനും. ഒറ്റ നോട്ടത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഇത്തരം വലിയ വീഴ്ചകൾ വെങ്കിട് പ്രഭുവിനേപ്പോലുള്ള സംവിധായകരിൽ നിന്നുണ്ടാകുന്നത് കഷ്ടമാണ്. ടൈം ലൂപ്പ് എന്ന മാനസിക രോഗം പോലെ ഇതിനുമുണ്ട് ശാസ്ത്രീയ വിശദീകരണം. അതാണ് ചെസ്സ് ബ്ലൈൻഡ്നെസ്സ് എന്ന് പറയുന്നത്. അതായത് നമ്മുടെ വിശ്വനാഥൻ ആനന്ദൊക്കെ തോൽക്കുന്ന ഒരു സ്ഥിരം രീതി. വലിയ നീക്കങ്ങൾ പ്ലാൻ ചെയ്യുന്നതിനിടയിൽ തൊട്ടുമുന്നിലെ കാലാളുകൊണ്ടുള്ള ഡയറക്ട് വെട്ട് കാണില്ല. ധൃതിയിൽ പലകാര്യങ്ങളും ചെയ്യുമ്പോൾ, സൂക്ഷമമായ വശം നാം ശ്രദ്ധിക്കും. പക്ഷേ എല്ലാവരും ശ്രദ്ധിക്കുന്ന ഒരു കാര്യം വിട്ടുപോകും. ഇവിടെയും അതുതന്നെ ആയിരിക്കണം പറ്റിയത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍