ബ്രില്യൻസും റിയലിസവും ഒട്ടുമില്ലാത്ത പക്കാ കൊമേർഷ്യൽ ചിത്രം; ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ തീർത്തും പ്രഹസനം; കാമ്പില്ലാ കഥയിൽ അളിഞ്ഞ പ്രണയം ചേർത്തുണ്ടാക്കിയ നൂറ്റൊന്ന് ആവർത്തിച്ച മസാല; ആകെയുള്ള ആശ്വാസം നിവിൻപോളി- അജുവർഗീസ് ടീമിന്റെ സ്ക്രീൻ പ്രസൻസ് മാത്രം; ടെയിലർ മേഡ് കഥാപാത്രത്തിൽ കസറി നിവിൻ; കാര്യമായി ഒന്നും ചെയ്യാനില്ലാതെ തെന്നിന്ത്യൻ താരറാണി നയൻതാര
എം മാധവദാസ്
'ബ്രില്യൻസും റിയലിസവും ഒട്ടുമില്ലാത്ത പക്കാ കൊമേർഷ്യൽ ചിത്രം'. മലയാള സിനിമയിലെ സകലകലാവല്ലഭനായ നടൻ ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത 'ലൗ ആക്ഷൻ ഡ്രാമ'യുടെ റിലീസ് ദിവസം ഇതിലെ മുഖ്യവേഷം ചെയ്തയാളും, ഈ ചിത്രത്തിൻെ നിർമ്മാതാക്കളിൽ ഒരാളുമായ അജുവർഗീസ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ഇത് ബ്രില്യൻസും റിയലിസവും ഒട്ടുമില്ലാത്ത പക്കാ കൊമേർഷ്യൽ സിനിമയാണ്. ആകെയുള്ളത്് കുറേ കൊമേർസ്യൽ രംഗങ്ങളാണെന്നും അജു കുറിച്ചത് വളരെ ശരിയാണ്.
'തണ്ണീർമത്തൻ ദിനങ്ങളിലെ' ആ പയ്യൻ പറയുന്ന പോലെ ഫഹദ് ഫാസിലിന്റെ തലയിൽ മുടിയുള്ള കാലത്തെ കുറെ തമാശകളും, കേട്ടുമടുത്ത പഴഞ്ചൻ പ്രണയ നൈരാശ്യക്കഥകളുമായി ചിത്രം നിറം മങ്ങുകയാണ്. ഒരു നടൻ എന്ന നിലയിൽ ഉയരങ്ങൾ താണ്ടിക്കൊണ്ടിരിക്കുന്ന ധ്യാനിൽ നിന്ന് ഇതുപോലൊരു സാധനം പ്രതീക്ഷിച്ചില്ല. വടക്കുനോക്കിയന്ത്രം തൊട്ട് ചിന്താവിഷ്ടയായ ശ്യാമള വരെയുള്ള തന്റെ പിതാവിന്റെ ചിത്രങ്ങൾ ധ്യാൻ ഒന്ന് നന്നായി ധ്യാനിച്ചിരുന്ന് കണ്ടുനോക്കണം. എന്തെല്ലാം പുതുമകളും സമകാലീന വിഷയങ്ങളും രാഷ്ട്രീയവുമൊക്കെയാണ് ഇതിൽ കൊണ്ടുവരുന്നത് എന്ന് നോക്കുക. പക്ഷേ ഒരു അളിഞ്ഞ ലവ് സ്റ്റോറി എന്നതിനപ്പുറം ഒന്നും ഈ പടത്തെ വിശേഷിപ്പിക്കാൻ കഴിയില്ല.
പക്ഷേ ഇതിൽ ആകെയുള്ള ഒരു ആശ്വാസം നിവിൻപോളി- അജുവർഗീസ് കോമ്പിനേഷന്റെ സ്ക്രീൻ പ്രസൻസാണ്. നിവൻ പോളിയുടെ ആരാധകർക്കായി കൈയടിക്കാൻ ഉണ്ടാക്കിയ ടിപ്പിക്കൽ ടെയ്ലർ മേഡ് കഥാപാത്രമാണിത്. വെള്ളമടിയും പാട്ടും പ്രണയുവുമൊക്കെയായി ലൗ ആക്ഷൻ ഡ്രാമ എന്നപേര് അന്വർഥമാക്കുന്ന രീതിയിൽ നിവിൻ പൊളിക്കുന്നതാണ്് ഈ ചിത്രത്തെ കണ്ടിരിക്കാൻ പറ്റുന്ന രീതിയിൽ ആക്കുന്നത്. താരറാണി നയൻതാര വർഷങ്ങൾക്കുശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയത് ഈ പടത്തിന്റെ പ്രേമോഷന് ഗുണം ചെയ്തെങ്കിലും, നിലവാരം ഉയർത്തുന്ന കാര്യത്തിൽ ഗുണം ചെയ്തിട്ടില്ല. ആർക്കും ചെയ്യാവുന്ന ഒരു സാധാരണ കഥാപാത്രം മാത്രമാണിത്.
പക്ഷേ ഈ ചിത്രത്തിൽ ഏറ്റവും പാളിപ്പോയത്, ഈ വാട്സാപ്പ് കാലത്ത് ചില ചെറിയ ചെറിയ നർമ്മങ്ങൾ തല്ലിക്കൂട്ടിയുണ്ടാക്കിയ ഈ പടത്തിന്റെ കഥ തന്നെയാണ്. തിരക്കഥാകൃത്ത് കൂടിയായ ധ്യാൻ ഈ വിഷയത്തിൽ അൽപ്പവും ശ്രദ്ധിച്ചില്ല. ഒരു മുഴുനീള ഫീച്ചർ സിനിമയായിട്ടല്ല, ഒരുപാട് ചെറിയ ചെറിയ സ്കിറ്റുകളുടെ സങ്കലനം ആയിട്ടാണ് ചിത്രം തോന്നുക. ഒറ്റക്കൊറ്റക്ക് സീനുകൾ എടുത്താൻ രസകരം. പക്ഷേ അത് മൊത്തത്തിൽ എടുത്തുനോക്കുമ്പോൾ വെറും പൊള്ള. ഈ രീതിയിലാണ് കഥ മാറിപ്പോയത്. ഈ സിനിമയുടെ കഥ കേട്ട് നടൻ ശ്രീനിവാസനും നല്ല അഭിപ്രായം പറഞ്ഞു എന്ന് ഒരു സിനിമാ വാരികയിൽ വായിച്ചതോർക്കുന്നു. ഇത്തരം 'ധൃതരാഷ്ട്രർ കോംപ്ലക്സുകൾ' തന്നെയാണ് മലയാള സിനിമയുടെ ശാപം. ധ്യാൻ പയ്യനും പുതുമുഖവും ആണെന്ന് വെക്കാം. പക്ഷേ ശ്രീനിവാസനോ. ഇത്തരം പൊട്ടക്കഥ ഒരുപുതുമുഖം വന്ന് സിനിമയാക്കുന്നുവെന്ന് പറഞ്ഞ് ശ്രീനിവാസനോട് പറഞ്ഞിരുന്നെങ്കിൽ, പരിഹാസം ഉറപ്പായിരുന്നില്ലേ.
ദിനേശനും ശോഭയും വീണ്ടുമെത്തുമ്പോൾ
മൊത്തത്തിൽ ശ്രീനിവാസന്റെ പാരമ്പര്യം പക്ഷേ ധ്യാൻ ശ്രീനിവാസൻ മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നുമുണ്ട്. ശ്രീനിവാസന്റെ വിഖ്യാതമായ 'വടക്കുനോക്കിയന്ത്രം' എന്ന പടത്തിലെ തളത്തിൽ ദിനേശന്റെയും ഭാര്യ ശോഭയുടെയും പേരാണ് ഈ ചിത്രത്തിലെ കമിതാക്കൾക്കും. ആദ്യം വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന രീതിയിലാണ് വാർത്തകൾ വന്നിരുന്നതും. ( ഇതും വളരെ മോശമായ വർക്ക് കൾച്ചർ ആണെന്ന് പറയാതെ വയ്യ. മുത്തച്ഛൻ ആനപ്പുറത്തേറിയതിന്റെ തഴമ്പിന്റെ പുറത്തല്ല കൊച്ചു മകൻ അറിയപ്പെടേണ്ടത്.)
പക്ഷേ തളത്തിൽ ദിനേശന്റെ ചില ഷേഡുകൾ 'ലൗ ആക്ഷൻ ഡ്രാമയിലെ' ദിനേശനിലും കണ്ടുവരുന്നുണ്ട്. ആ ദിനേശനെപ്പോലെ ഈ ദിനേശനും സാമാന്യം നന്നായി അപകർഷതാ ബോധമുണ്ട്. എന്നാൽ ആ ട്രാക്കിലൂടെ മാത്രമല്ല, മൊത്തത്തിൽ ഒരു സെമി സൈക്കോയെപ്പോലെ തോന്നുന്ന ദിനേശന്റെ ക്യാരക്ടറിലൂടെയാണ് ലൗ ആക്ഷൻ ഡ്രാമ മുന്നേറുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ വേദനിക്കുന്ന കോടീശ്വരനാണ് ഈ ദിനേശ്. ഒരു പണിക്കും പോകാതെ, രക്ഷിതാക്കൾ സമ്പാദിച്ച സ്വത്ത് ദീപാളി കുളിച്ചും, കള്ളുകുടിച്ചും തീർക്കുന്ന ഒരു വിചിത്ര ജന്മം. സ്വന്തം മറുപ്പണ്ണിനോടുള്ള പ്രേമം പൊളിഞ്ഞതാണ് ദിനേശിനെ മദ്യപാനിയാക്കുന്നത്. ഗൂഗിളിൽ നോക്കി ബന്ധുക്കൾ തമ്മിലുള്ള വിവാഹം കുട്ടികൾക്ക് കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് പറഞ്ഞ് കൊച്ചുപ്രായത്തിൽ തന്നെ കാമുകി പിന്മാറുന്നത് ദിനേശനെ തളർത്തുന്നു. സമാനമായ രീതിയിൽ ഒരു പണിക്കും പോകാതെ, ഭൂമിയിലെ ഓക്സിജൻ തീർക്കാനായി മാത്രം ജന്മെടുത്ത കസിൻ, സാഗർ ആണ് ( അജു വർഗീസ്) ദിനേശിന്റെ സന്തത സഹചാരി. ഇവർ തമ്മിലുള്ള ഒരു മോസ് ആൻഡ് ക്യാറ്റ് ഗെയിമിലൂടെയാണ് ചിത്രത്തിന്റെ ഭൂരിഭാഗം സമയവും കടന്നുപോവുന്നത്. ഇവർ പ്ലാൻ ചെയ്യുന്ന തട്ടിപ്പും മണ്ടത്തരങ്ങളും ഫ്രോഡ് പരിപാടികളുമായി ടിപ്പിക്കൽ ഒരു മസാല ചേരുവ തിരക്കഥയിലുണ്ട്.
ദിനേശിനെ തേച്ച മുറപ്പെണ്ണിന്റെ വിവാഹത്തിനായി കേരളത്തിൽ എത്തുന്ന ചെന്നൈയിലെ സുഹൃത്തുക്കളിൽ ഒരാളാണ് ശോഭ.( നയൻതാര) സൈക്കോയായി കണക്കാക്കി ബന്ധുക്കൾ അൽപ്പം അകറ്റി നിൽക്കുന്ന ദിനേശനുമായി ശോഭ അവിടെ വെച്ച് പരിചയപ്പെടുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. ശോഭയെ ഇംപ്രസ് ചെയ്യാനുള്ള ദിനേശന്റെ ശ്രമങ്ങളും, പ്രണയ തടസ്സങ്ങളുമൊക്കെയായി ചിത്രം പതിവ് ട്രാക്കിൽ, അഞ്ചൂറ്റിയൊന്ന് ആവർത്തിച്ച ക്ഷീരബലയായി മുന്നോട്ട് പോകുന്നു. എല്ലാ സീനുകളും പ്രഡിക്റ്റബിൾ ആണെന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഫാൾട്ട്. ഇത്രയും കേട്ടിട്ട് കഥാന്ത്യം എന്തായിരിക്കുമെന്നും പ്രവചിക്കാൻ കാണിപ്പയ്യൂരൊന്നും വേണ്ട.
പക്ഷേ വടക്കുനോക്കിയന്ത്രത്തിൽ ശ്രീനിവാസൻ വിളക്കിച്ചേർത്ത ലോജിക്ക് എന്ന സാധനം കളഞ്ഞുപോയതാണ് ഈ കഥയിലെ ഏറ്റവും വലിയ പരാജയം. മഹാപിഴയും പക്കാ ഫ്രോഡുമായ ദിനേശനെ എന്തിന്റെ അടിസ്ഥാനത്തിലാണ് ശോഭ പ്രേമിക്കുന്നതെന്ന് സംവിധായകനുപോലും അറിയില്ല. സിനിമയിലെ ദിനേശ് നിവൻ പോളിയല്ലല്ലോ? ആദ്യപകുതി ഇവരുടെ തമാശകളൊക്കെ വെച്ച് രസകരമാണെങ്കിൽ രണ്ടാം പകുതി പലയിടത്തും അരോചകം ആവുന്നുണ്ട്.
നിവിന്റെ ടെയ്ലർ മേഡ് കഥാപാത്രം
'കൈക്കോട്ട് കണ്ടിട്ടില്ലാത്ത കൈയിൽ തഴമ്പുമില്ലാത്ത' ഫ്രീക്കൻ മല്ലു എന്ന ഇമേജ് നന്നായി ഉപയോഗപ്പെടുത്തിയ വ്യക്തിയാണ് നടൻ നിവിൻപോളി. ആ അർഥത്തിൽ അദ്ദേഹത്തിന് ശരിക്കും വിലസാനുള്ള വകുപ്പുകൾ ചിത്രത്തിലുണ്ട്. നിവിന്റെ കോമഡികൾക്കും കമന്റുകൾക്കും തള്ളുകൾക്കുമൊക്കെ തീയേറ്ററിൽ നല്ല കൈയടി കിട്ടുന്നുണ്ട്. കൊണ്ടും കൊടുത്തുമുള്ള നിവിൻപോളി- അജുവർഗീസ് കോമ്പിനേഷൻ പലപ്പോഴും കിലുക്കത്തിലൊയൊക്കെ മോഹൻലാൽ- ജഗതി കോമ്പോയെ ഓർമ്മിപ്പിക്കുന്നു. കഥാസന്ദർഭങ്ങൾ പലപ്പോഴും വളിപ്പാണെങ്കിലും ഈ താരങ്ങളുടെ പ്രകടനമാണ് ചിത്രത്തെ സഹിക്കബിൾ ആക്കുന്നത്. ഏതാണ്ട് പത്തുവർഷം മുമ്പ് 'മലർവാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെ വെറും പയ്യന്മാരായി അരങ്ങേറ്റം കുറിച്ച ഈ രണ്ടു നടന്മാരും ഇന്ന് മലയാളത്തിലെ എണ്ണം പറഞ്ഞ നടന്മാരായും വളർന്നിരിക്കുന്നു.
തെന്നിന്ത്യൻ താരറാണി നയൻതാര ദീർഘകാലത്തിനുശേഷം മലയാളത്തിൽ തിരിച്ചെത്തിയതും വേണ്ടത്ര ശോഭയില്ലാതെയാണ്. ശോഭ എന്നതാണ് നയൻതാരയുടെ കഥാപാത്രത്തിന്റെ പേരെങ്കിലും. നയൻസിന് കാര്യമായി അഭിനയിക്കാനുള്ള വകുപ്പൊന്നും ഈ ചിത്രത്തിലില്ല. ഉള്ളത് അവർ മോശമാക്കിയിട്ടില്ല എന്നുമാത്രം. പക്ഷേ പ്രായം പിടിച്ചുനിർത്താനുള്ള മേക്കപ്പിന്റെ കളികൾ പലപ്പോഴും ആ സുന്ദരമുഖത്തെ നവരാത്രിക്കാലത്തെ ബൊമ്മക്കൊലുവിന് സമാനമാക്കുന്നുണ്ട്. വ്യത്യസ്തമായി ഒന്നും ചെയ്യാനില്ലെങ്കിൽ നയൻതാരയെപ്പോലുള്ള സീനിയർ നടിമാർ ഇത്തരം നൂറ്റിയൊന്ന് ആവർത്തിച്ച കഥാപാത്രങ്ങൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഒരു പക്കാ മാസാല സിനിമക്ക് പറ്റുന്ന രീതിയിൽ തന്നെയാണ് ഇതിന്റെ സംഗീതവും ക്യാമറും കൈകാര്യം ചെയ്തിട്ടുള്ളത്.
വാൽക്കഷ്ണം:
'ബ്രില്യൻസും റിയലിസവും ഒട്ടുമില്ലാത്ത പക്കാ കൊമേർഷ്യൽ ചിത്രം' മെന്ന് ഇതിന്റെ അണിയറ ശിൽപ്പികൾക്ക് പോസ്റ്റിടാൻ കഴിയുന്നത് അമ്പരപ്പിക്കുന്നത്. അതായത് അജുവും കൂട്ടുരും ധരിച്ചുവെച്ചിരുക്കുന്നത് ഒരു ചിത്രം വിജയിക്കാൻ ബ്രില്ല്യൻസ് ഒന്നും വേണ്ടെന്നാണ്. ശ്രീനിവാസൻ കൾട്ടിന്റെ പാരമ്പര്യത്തിന്റെ ബലത്തിലും, നിവിനും ഞാനുമൊക്കെ ചേർന്ന് എന്ത് 'ചുറ്റിക്കളി തട്ടിക്കളി' നടത്തിയാലും കാണാൻ ആളുണ്ടാവുമെന്ന്. സൂപ്പർസ്റ്റാർ സരോജ്കുമാറിന്റെ ആരാധകർപോലും ഇക്കാലത്ത് ഇങ്ങനെ ധരിക്കാൻ ഇടയുണ്ടാവില്ല. ഈ അണ്ടർ എസ്റ്റിമേഷന് കിട്ടിയ പണി തന്നെയാണ് ഈ പടം എന്നും തോന്നുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്