'കുട്ടിമാമ' കണ്ട് ആരും ഞെട്ടില്ല; വി എം വിനുവിന്റെ ശ്രീനിവാസൻ ചിത്രം ശരാശരി മാത്രം; ആക്ഷൻ ഹീറോ റോളിലേക്ക് ഉയരാൻ ധ്യാൻ ശ്രീനിവാസൻ; യുദ്ധ സിനിമകളോട് കിടപിടിക്കുന്ന മിലിട്ടറി ആക്ഷൻ പടത്തിന്റെ ഹൈലൈറ്റ്; അതിഭാവുകത്വ കോമഡിയും ചിലയിടത്തെ ലോജിക്കില്ലായ്മയും ചിത്രത്തിന് കോട്ടം; പ്രതാപകാലത്തിന്റെ നിഴൽ മാത്രമാണെങ്കിലും ഇനിയും ഒരുഅങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ച് നടൻ ശ്രീനിവാസനും
എം മാധവദാസ്
പട്ടാള ബഡായികൾ ഒരുപാട് കേട്ടവരാണ് നാം. വികെഎൻ കഥകൾ തൊട്ട് നമ്മുടെ ഹരീഷ് പെരുമണ്ണയുടെയും, നിർമ്മൽ പാലാഴിയുടെയുമൊക്കെ എത്രയോ സ്കിറ്റുകളിൽ വരെ ആർമി തള്ളുകളെ അതീവ രസകരമായി ചിത്രീകരിച്ചിട്ടുണ്ട്. പലതും കേട്ട് നാം ചിരിച്ച് മറിഞ്ഞിട്ടുമുണ്ട്. കുട്ടിമാമയെന്ന പേരും, ശ്രീനിവാസന്റെ പട്ടാളവേഷവും കണ്ടപ്പോൾ അതുപോലെ ഒരു ചിരിയനുഭവമാണ് പ്രതീക്ഷിച്ചത്. പക്ഷേ വി എം.വിനു, ശ്രീനിവാസനെയും മകൻ ധ്യാനിനെയും നായകനാക്കി എടുത്ത 'കുട്ടിമാമ' എന്ന ചിത്രത്തിന്റെ വിധി ശരാശരിയിൽ ഒതുങ്ങാനാണ്. ധ്യാൻ ശ്രീനിവാസന്റെ ഉജ്ജ്വലമായ പ്രകടനവും, യുദ്ധ സിനിമകളോട് കിടപിടക്കുന്ന മിലിട്ടറി ആക്ഷനും മറ്റുമുണ്ടെങ്കിലും, തിരക്കഥയിലെ ഏച്ചുകെട്ടലുകളും യുക്തിരഹിതമായ ചില രംഗങ്ങളും വഴി ചിത്രം ശരാശരിയിലേക്ക് താഴുകയാണ്.
സത്യത്തിൽ ഒരു സൂപ്പർഹിറ്റ് സിനിമക്കുള്ള എല്ലാ ചേരുവകളും ഉള്ള വൺലൈൻ തന്നെയായിരുന്നു ഈ പടത്തിന്റെതും. കുട്ടിമാമ എന്ന കഥാപാത്രത്തിന്റെ യഥാർഥ പേര് ശേഖരൻകുട്ടി എന്നാണ്. ഭാര്യയെ പിരിഞ്ഞിരിക്കുന്ന അയാളെ സഹോദരിയുടെ മക്കൾ വിളിച്ച കുട്ടിമാമയെന്നപേര് പിന്നെ നാട്ടുകാർ ഏറ്റെടുക്കുകയാണ്. ഒരു റിട്ടയേർഡ് പട്ടാളക്കാരൻ ആയ അയാൾ ജീവിക്കുന്നത് തനി നാടൻ പാലക്കാടൻ ഗ്രാമാന്തരീക്ഷത്തിലാണ്. ( ഈ വള്ളുവനാടൻ മാനിയയിൽ നിന്ന് മലയാള സിനിമക്ക് മോചനമില്ലെന്ന് തോനുന്നു. വരിക്കാശ്ശേരി മനകൂടി കാണിച്ചാൽ സൂപ്പർ ആയേനെ) ആ നാട്ടിലെ നിഷ്കളങ്കരായ ഗ്രാമവാസികളെ പിടിച്ചിരുത്തി അവരോട് തന്റെ വീരസാഹസിക കഥകളും, പട്ടാളകഥകളും പൊലിപ്പിച്ച് പറയുന്നതാണ് കുട്ടിമാമയുടെ സ്ഥിരം ഏർപ്പാട്. ആദ്യമാദ്യം ആളുകൾ അത് ആവേശത്തോടെ കേട്ടിരിക്കുമായിരുന്നുവെങ്കിലും പതിയെ പതിയെ കഥയിലെ വിശ്വാസം അവർക്ക് കുറഞ്ഞു വരുന്നു. പിന്നെ പിന്നെ ആളുകൾ കുട്ടിമാമയെ കൺമുമ്പിൽ കണ്ടാൽ ഓടിരക്ഷപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. അത്ര മാരകമായ തള്ളലുകൾ ആണ് അയാൾ നടത്തുന്നത്. തള്ളലിസ്റ്റ് ആയ കുട്ടിമാമയുടെ ജീവിതത്തിലെ സംഭവവികാസങ്ങൾ ആണ് ഈ സിനിമയിലൂടെ പറയുന്നത്.
പക്ഷേ ഒന്നു സമ്മതിക്കണം. അശ്ലീലം, ദ്വയാർഥ പ്രയോഗം, ന്യൂജൻ തെറി എന്നിവ ഒന്നുമില്ലാത്ത ഒരു ക്ലീൻ മൂവിയാണിത്. വലിയ പ്രതീക്ഷകളൊന്നുമില്ലാതെപോയാൽ അവധിക്കാലത്ത് ഒരു കുടുംബചിത്രം കണ്ടുവെന്ന് ആശ്വസിക്കാം. ഫസ്റ്റ് ക്ലാസ് ഒന്നും കൊടുക്കാൻ കഴിയില്ലെങ്കിലും , കണ്ടിരിക്കാമെന്ന് പറയുന്ന കൂട്ടത്തിൽകൂട്ടി പാസ് മാർക്ക് കൊടുക്കാൻ കഴിയുന്ന ചിത്രമാണ് ഇത്.
ചിലയിടത്ത് ബോറൻ കോമഡി ചിലയിടത്ത് ലോജിക്കില്ലായ്മ
തീയേറ്ററിൽ ചിരിയുടെ അലകൾ സൃഷ്ടിക്കാൻ കഴിയുമായിരുന്ന പല കോമഡികളും വേണ്ടത്ര വർക്കൗട്ടാവാഞ്ഞതാണ് ഈ പടം നേരിട്ട ഏറ്റവും പ്രധാന പരിമിതി. കോമഡി റിയലിസ്റ്റിക്കായും, അൽപ്പം അതിഭാവുകത്വത്തോടെ സ്ലാപ്സിറ്റിക്കായും ചെയ്യാൻ കഴിയും. എന്നാൽ രണ്ടും ചേർന്ന അവിയൽ പരുവത്തിലായിപ്പോയി ഈ പടത്തിലെ കോഡികൾ ഏറെയും. ഉദാഹരണം നോക്കുക. വിടൽസ് വീരന്മാരായ പലരെയും നാട്ടിൻ പറങ്ങളിൽ കാണം. എന്തൊരു കത്തിയെന്ന് നാം അമ്പരന്നുപോകും. ഇവരെപേടിച്ച് നാടുവിട്ടു എന്നൊക്കെ തമാശക്ക് പറയുമെങ്കിലും യഥാർഥത്തിൽ അങ്ങനെ ആരെങ്കിലും ചെയ്യുമോ. ഇവിടെ കുട്ടിമാമയുടെ കത്തി സഹിക്കവയ്യാതെ ഒരു ബാങ്ക്മാനേജർ വീട് മാറിപ്പോവുകയാണ്. അതുപോലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മുഴവൻപേരും കുട്ടിമാമ വരുന്നത് കണ്ട് കത്തിപേടിച്ച് ഓടിപ്പോവുകയാണ്! തിന്നതിന്റെ കാശുപോലും കൊടുക്കാതെ. ഇത്തരം ഓവറാക്കി ചളമാക്കിയുള്ള കോമഡികളാണ് ചിത്രത്തിൽ എമ്പാടും. പെങ്ങളുടെ മകളുടെ ചെറുക്കനെ കാണാനായി അവരുടെ വീട്ടിലെത്തിയ കുട്ടിമാമ, ബൈക്കോടിച്ച് അപകടത്തിൽപെടുന്നതുമൊക്കെ ചളികൾക്ക് മകുടോദാഹരണമാണ്. ഈ സീനുകളൊക്കെ വികസിപ്പിക്കുന്നതിൽ, രചയിതാവ് മനാഫും, സംവിധായകൻ വി എം.വിനുവും തീരെ ശ്രദ്ധിച്ചില്ല എന്ന് പറയാം.
ചിത്രത്തിൽ പലയിടത്തും ലോജിക്കിന്റെ കണ്ണികൾ വല്ലാതെ മുറഞ്ഞുപോകുന്നുമുണ്ട്. കുട്ടിമാമയുടെ വിവാഹം പരാജയപ്പെടുന്നത്, ഭാര്യക്ക് അയാളെ തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ്. പക്ഷേ വർഷങ്ങൾക്കുശേഷം നാട്ടിലെത്തുമ്പോൾ അവരുടെ ഓർമ്മകളും തിരിച്ചു കിട്ടുന്നു. ഏതോ ഒരു സിനിമയിൽ ജഗതി പറയുന്നപോലെ മെഡിക്കൽ സയൻസിന് ഇന്നുവരെ പടികിട്ടിയിട്ടില്ലാത്ത 'ബ്രയിനോമാഞ്ചിയ ഒട്ടോപ്പിക്ക' എന്ന അപുർവ രോഗമായിരുന്നു നായികക്കെന്ന് പ്രേക്ഷകർ മനസ്സിലാക്കിക്കൊള്ളണം. അതീവ പൈങ്കിളിയും ക്ലീഷേയുമായ ഇത്തരം രംഗങ്ങൾ ചിത്രത്തിന്റെ ശോഭ വല്ലാതെ ചോർത്തിക്കളയുകയാണ്. തിരക്കഥയിലെ ഈ പാളിച്ചകൾ പരിഹരിച്ച് ഒന്ന് വേഗത കൂട്ടിയിരുന്നെങ്കിൽ കുട്ടിമാമയുടെ കളക്ഷൻ റിപ്പോർട്ടുകണ്ട് നിർമ്മതാവ് ഗോകുലം ഗോപാലേട്ടൻ ഞെട്ടുമായിരുന്നു.
പക്ഷേ പട്ടാളക്കാരെ, മീശമാധവനിലെ പുരുഷുവിനെപ്പോലെ തനി ബഫൂണുകൾ ആക്കാതെ, കൃത്യമായ ചില സാമൂഹിക- രാഷ്ട്രീയ പ്രശ്നങ്ങളും ഉന്നയിച്ച തിരക്കഥാകൃത്തും സംവിധായകനും അഭിനന്ദനം അർഹിക്കുന്നുമുണ്ട്. ഒരുകാലത്ത് സ്വന്തം ജീവൻ ത്യജിച്ച് രാജ്യം കാത്തവർ റിട്ടയർ ചെയ്ത് കഴിയുമ്പോൾ, ബാറിനും ഷോപ്പിങ്ങ്മാളുകൾക്കുമൊക്കെ മുന്നിൽ സെക്യൂരിറ്റിയാവേണ്ട ദയനീയതയും, വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയടക്കമുള്ള പ്രശ്നങ്ങളും ഈ ചിത്രം ചർച്ചചെയ്യുന്നുണ്ട്.
ധ്യാൻ ശ്രീനിവാസൻ എന്ന ആക്ഷൻ ഹീറോ
ഏറെ കാലത്തിനുശേഷം ഒരു മസ്ക്കുലിൽ സ്വഭാവമുള്ള, അതായത് ശരാശരി മലയാളി താലോലിക്കുന്ന ഫ്യൂഡൽ പുരുഷ സങ്കൽപ്പങ്ങളോടുകൂടിയ ഒരു യുവ നടനെ കണ്ടു. അതാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ ആദ്യ ചിത്രമായ 'കുഞ്ഞിരാമായണ'ത്തിലെ മണ്ണുണ്ണിയുടെ വേഷവും, കരുത്തനായ ഈ പട്ടാളക്കാരന്റെ വേഷവും താരമ്യപ്പെടുത്തിയാൽ അതിശയകരമാണ് ഈ നടന്റെ ശരീരഭാഷയിൽ വന്നമാറ്റം. തമിഴിലെ സൂര്യയുടെ റേഞ്ചിലേക്കൊക്കെ വരാവുന്ന ഒരു ആക്ഷൻഹീറോയുടെ ഫയർ, ധ്യാനിന്റെ കണ്ണുകളിൽ എരിയുന്നുണ്ട്. ശ്രീനിവാസൻ കുടുംബം പാരമ്പര്യമായി കിട്ടിയതെന്നോണം കൊണ്ടുനടക്കുന്ന ഒരു തരം അളിഞ്ഞ നർമ്മത്തിൽനിന്ന് ട്രാക്ക് മാറ്റിപ്പിടിക്കാൻ ഈ യുവനടന് കഴിയട്ടെ. കുട്ടിമാമയെയും ചടുലമാക്കുന്നത് ധ്യാനിന്റെ പ്രസരിപ്പാർന്ന പ്രകടനമാണ്. പ്രണയത്തിലും ആക്ഷനിലും ഒരുപോലെ ഈ നടൻ തിളങ്ങുന്നുണ്ട്.
തന്റെ പ്രതാപകാലത്തിന്റെ നിഴൽമാത്രമാണെങ്കിലും ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ടെന്ന് നടൻ ശ്രീനിവാസനും തെളിയിക്കുന്നു. അസുഖത്തിന്റെയും മറ്റും ക്ഷീണം മുഖത്ത് പ്രകടമാണെങ്കിലും, കഥയെ ഒഴുക്കോടെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രീനിവാസന്റെ ശേഖരൻകുട്ടിയെന്ന കുട്ടിമാമക്ക് കഴിയുന്നുണ്ട്. പക്ഷേ ശ്രീനിവാസനിൽനിന്ന് സാധാരണ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു സ്വാഭാവിക നർമ്മങ്ങളും കുറിക്കുകൊള്ളുന്ന കൗണ്ടറുകളും ഈ ചിത്രത്തിൽ കുറവാണ്. അത് പക്ഷേ നടൻ എന്ന നിലയിൽ ശ്രീനിവാസന്റെ കുഴപ്പമല്ലല്ലോ. സംവിധായകനും തിരക്കഥാകൃത്തും തന്നെയായിരുന്ന ഇക്കാര്യം ശ്രദ്ധിക്കേണ്ടിയിരുന്നത്. നിർമ്മൽ പാലാഴി സപ്പോർട്ടിങ്ങ് റോളിലെത്തി പലപ്പോഴും ചിരിപ്പിക്കുന്നുണ്ട്. ഹരീഷ് പെരുമണ്ണയെപ്പോലെ ഈ കോഴിക്കോട്ടുകാരനും കയറിവരുമെന്ന് ഉറപ്പാണ്.
ധ്യാനിന്റെ നായികയായി എത്തുന്ന ദുർഗ്ഗ കൃഷ്ണയുടെ സ്ക്രീൻ പ്രസൻസും ശ്രദ്ധേയമാണ്. ബ്ലസിയുടെ 'തന്മാത്ര'യിലെൂടെ ശ്രദ്ധേയയായ മീരാ വസുദേവ് ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നുണ്ടെങ്കിലും കാര്യമായി ഒന്നും ചെയ്യാനില്ല. ബാലേട്ടൻ, മകന്റെ അച്ഛൻ തുടങ്ങിയ മാസ് സിനിമകൾ ഒരുക്കിയ വി എം വിനുവും സമീപകാല തിരിച്ചടികളിൽനിന്ന് കരകയറി വരികയാണ്. ചിത്രത്തിലെ മിലിട്ടറി ആക്ഷൻ രംഗങ്ങളൊക്കെ കോടികൾ പൊടിച്ച് എടുത്ത മേജർ രവിയുടെ സിനിമകളേക്കാൾ ഗംഭീരമാണ്. പലയിടത്തും ശരിക്കും യുദ്ധത്തിന്റെ ഫീൽ ഉണ്ടാക്കിയെടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ഗോകുലം ഗോപാലനെപ്പോലുള്ള ശക്തനായ ഒരു നിർമ്മതാവ് ഉള്ളതിനാൽ ബജറ്റിന്റെ പരിമിതി വിനുവിനെ ബാധിച്ചിരിക്കാൻ ഇടയില്ല. വി എം വിനുവിന്റെ മകനായ വരുൺ വിനുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പിതാവിന്റെ ഔദ്യാര്യത്തിലല്ല, കഴിവുകൊണ്ടുതന്നെയാണ് വരുൺ സിനിമയിലെത്തിയതെന്ന് ഈ ചിത്രത്തിന്റെ ഫ്രയിമുകളുടെ ഗാംഭീര്യത്തിൽനിന്ന് വ്യക്താമണ്. ഗാനങ്ങളും പശ്ചാത്തലവും ശരാശരിയെന്ന് മാത്രമേ പറയാൻ കഴിയൂ.
വാൽക്കഷ്ണം: കുട്ടിമാമകൊണ്ട് ഏറ്റവും പ്രയോജനമുണ്ടായത് ശ്രീനിവാസന്റെ മകൻ ധ്യാനിന് തന്നെയാണ്. ടൈപ്പ് വേഷങ്ങളിൽ കുടുങ്ങിപ്പോകാതിരിന്നാൽ ഈ നടൻ കയറിവരുമെന്ന് ഉറപ്പാണ്. എത്ര കണ്ട് ജനപ്രിയ നടന്മാർ ഉണ്ടാകുന്നുവോ അത്രകണ്ട് ചലച്ചിത്ര വ്യവസായം പുരോഗമിക്കയാണ്. ചുവരില്ലാതെ ചിത്രമെഴുതാനാവില്ലല്ലോ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്