കുറുപ്പിനുള്ളത് മാസിനേക്കാൾ ക്ലാസ്; കടങ്കഥപോലുള്ള ഒരു ക്രിമിനൽ ജീവിതം അവസാനിക്കുന്നതും ദുരൂഹമായി; ഏറെ കാലത്തിനുശേഷം മലയാളം കണ്ട മികച്ച തിരക്കഥ; ചാർലിക്ക് ശേഷം ദുൽഖറിന്റെ എറ്റവും നല്ല വേഷം; ഒപ്പം തകർത്ത് ഇന്ദ്രജിത്തും ഷൈൻ ടോമും; പൊളിറ്റിക്കൽ കറക്റ്റ്നസ്സുകാർ ക്ഷമിക്കുക, ഈ ചിത്രം സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്നില്ല!
എം റിജു
കൊല്ലപ്പെട്ട ചാക്കോയുടെ മകൻ പറഞ്ഞതാണ് ശരി. 'ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങൾ ഈ സിനിമയിൽ ഉണ്ട്'. ദുൽഖർ സൽമാൻ നായകനായ ഏറെ വിവാദമുയർത്തിയ 'കുറുപ്പ്' എന്ന ചിത്രം കണ്ടിറങ്ങുമ്പോൾ, ആദ്യം മനസ്സിൽ വന്നത് ചാക്കോയുടെ മകന്റെ ആ വാചകം തന്നെ ആയിരുന്നു. പൊളിറ്റിക്കൽ കറക്ട്നസ്സിന്റെ ആധിക്യം കൊണ്ട് പണ്ടാരമടങ്ങുന്ന മലയാളികൾക്ക്, ഈ ചിത്രം എങ്ങനെയുണ്ട് എന്നല്ല, അത് സുകുമാരക്കുറുപ്പ് എന്ന് പറയുന്ന കേരളത്തിലെ എറ്റവും പ്രശസ്തനായ ക്രിമിനലിനെ ന്യായീകരിക്കുന്നുണ്ടോ എന്നാണ് അറിയേണ്ടിയിരുന്നത്. അത്തരം ഒരു പ്രചാരണം വ്യാപകമായി ഉയർന്നപ്പോഴാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ, സുകുമാരക്കുറപ്പിനാൽ കൊല്ലപ്പെട്ട ചാക്കോയുടെ മകനെ ചിത്രം കാണിക്കുന്നതും, അദ്ദേഹം മേൽപ്പറഞ്ഞ രീതിയിൽ പ്രതികരിക്കുന്നതും. ഇപ്പോൾ ആദ്യദിനം ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർക്കും, അറിയാം അത് സുകുമാരക്കുറിപ്പിനെ ന്യായീകരിക്കയോ, പർവതീകരിക്കയോ, വിശുദ്ധനാക്കി മാറ്റുകയോ ചെയ്യുന്നില്ലെന്ന്.
ഇവിടെയാണ് ശ്രീനാഥ് രാജേന്ദ്രൻ എന്ന സംവിധായകനെയും, തിരക്കഥാകൃത്തുക്കളായ ഡാനിയേൽ സായൂജ് നായർ, കെ എസ് അരവിന്ദ് എന്നിവരെയും അഭിനന്ദിച്ച് പോവുക. സെക്കൻഡ്ഷോ എന്ന ദുൽഖറിന്റെ ആദ്യ ചിത്രത്തിനുശേഷം ശ്രീനാഥ് ഇത്രയും കാലം കാത്തിരുന്നത് വെറുതെ ആയിട്ടില്ല. 'ചേക്കിലെ മൈൽക്കുറ്റികൾക്കു പോലും' അറിയാവുന്ന കഥയാണ് സുകുമാരക്കുറുപ്പിന്റെത്. അത്് വെച്ച് ഡയറക്ടായി കഥ പോയാൽ അത് ഒരു ഡോക്യുമെന്റി മാത്രമാവും. പക്ഷേ ഉപകഥകളും മറ്റും വെച്ച് പൊലിപ്പിക്കാൻ നോക്കിയാൽ അത് സുകുമാരക്കുറിപ്പിനെ ന്യായീകരിക്കലുമാവും. ഇതിന് രണ്ടിനും ഇടയിൽ നിന്നുകൊണ്ട് കുറുപ്പിന്റെ ജീവിതത്തിലെ ചില ഭാഗങ്ങൾ പൂരിപ്പിക്കാൻ ശ്രമിക്കയാണ് സംവിധായകൻ. അതിൽ അദ്ദേഹം എൺപതുശതമാനമെങ്കിലും വിജയിച്ചിട്ടുണ്ട്.
ആദ്യമേ പറയട്ടെ ദുൽഖറിന്റെ ആരാധകർക്ക് വേണ്ടി മാത്രമുള്ള ഒരു ടെയിലർ മെയ്ഡ് ചിത്രമല്ല ഇത്. മാസ്സിനേക്കാൾ ക്ലാസ് ആണ് ചിത്രം. ആദ്യപകുതിയിലെ ഏതാനും സീനുകളിൽ മാത്രമാണ് ലാഗടിക്കുന്നത്. പക്ഷേ രണ്ടാംപകുതി ആ നഷ്ടം നികത്തുന്നുണ്ട്. കുറുപ്പിന്റെ ദുരൂഹമായ ജീവിതം പോലെതന്നെ, ഒരു രണ്ടാം ഭാഗത്തിന് വകുപ്പ് ഇട്ടുകൊണ്ട് നിഗൂഡതകൾ ബാക്കിയാക്കിയാണ് കുറുപ്പ് അവസാനിക്കുന്നത്. ഒരുപക്ഷേ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പൂരാനെപ്പോലെ കറുപ്പിനും പാർട്ട് 2 വരാനും സാധ്യതയുണ്ട്. പക്ഷേ ദുൽഖറിന്റെ ഒരു മാസ് മൂവി പ്രതീക്ഷിച്ച് എത്തിയ ആരാധകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ ഈ ചിത്രത്തിന് ആയോ എന്ന് സംശയമാണ്.
വെറും എട്ടുലക്ഷം രൂപക്ക് കുറുപ്പ് ഒരാളെ കൊല്ലുമോ?
സുകുമാരക്കുറുപ്പിന്റെ ജീവിതത്തിലെ ചില ഏടുകൾ എടുത്ത് സംവിധായകൻ പൂരിപ്പിക്കാൻ ശ്രമിക്കയാണ്. ഒന്നാമതായി വെറും എട്ടുലക്ഷം രൂപയുടെ ഇൻഷൂറൻസിന് വേണ്ടി, ഒരാളെ കൊന്ന് കത്തിച്ച് കുറുപ്പ് ആൾമാറാട്ടം നടത്തുമോ എന്ന ചോദ്യമാണ്. കുശാഗ്രബുദ്ധിക്കാരനും, അതീവ തന്ത്രശാലിയും എന്ന് കേരളാ പൊലീസിന്റെ റെക്കോർഡുകളിൽ ഉള്ള കുറുപ്പ്, ഈ തുക നാലുപേർക്ക് പങ്കിട്ട് എടുക്കാമെന്ന കരാറിൽ ഇതുപോലെ ഒരു ക്രൈം ചെയ്യുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അതായത് താൻ മരിച്ചുവെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടത് കുറുപ്പിന്റെ ആവശ്യമായിരുന്നു. അത് എന്തിനാണ് എന്ന് ചോദ്യമാണ് ചിത്രം ഉയർത്തുന്നത്. അതുതന്നെതാണ് ചിത്രത്തിന്റെ സെല്ലിങ്ങ് പോയിന്റും. അത് നിങ്ങൾ കണ്ടുതന്നെ അറിയുക.
ഇത്തരം ക്രിമിനൽ മസ്തിഷ്ക്കങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹോളിവുഡിലടക്കം ധാരാളം ചലച്ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. അവിടെയൊക്കെ സംവിധായകൻ തന്റെ വീക്ഷണ കോണിലൂടെ കഥാപാത്രത്തെ അവതരിപ്പിക്കയാണ്. രണ്ടാംമൂഴത്തിൽ എം ടി ചെയ്തുനോക്കു. ഭീമന്റെ കഥയിലെ ചില മൗനങ്ങളെ അദ്ദേഹം പൂരിപ്പിക്കുന്നു. അതുപോലെ കുറുപ്പിന്റെ അപസർപ്പക കഥയിലെ ചില ഭാഗങ്ങൾ ഈ ചിത്രവും പൂരിപ്പിക്കുന്നു.
ഒരുക്രിമിനൽ എങ്ങനെ രൂപപ്പെടുന്നുവെന്നതിന്റെ വ്യക്മായ സൂചന ചിത്രം നൽകുന്നു. അവഗണനയും ദാരിദ്ര്യവുമൊന്നുമല്ല അയാളെ നിയമവിരുദ്ധമായ മേഖലയിലേക്ക് കൊണ്ടെത്തിക്കുന്നത്. ആദ്യം പത്താംക്ലാസ് തോറ്റിട്ട് ജയിച്ചുവെന്ന് പറഞ്ഞ് കുറുപ്പ് തന്റെ വീട്ടുകാരെ പറ്റിക്കുന്നു. പിന്നെ എയർഫോഴ്സിലെത്തി അവിടെയും തരികിടകൾ. മദ്യം തൊട്ട് മിലിട്ടറി ഷൂവരെ മറിച്ച് വിറ്റ് പണമുണ്ടാക്കുന്നു. പാട്ടും, ഡാൻസും, ബാറുകളുമായി അടിച്ചുപൊളിച്ച് ആഘോഷിക്കുന്നു. ഒടുവിൽ അവിടുത്തെ ജീവിതം അസഹനീയമായപ്പോൾ സ്വന്തം ഡെത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് അയാൾ എയർഫോഴ്സിൽ നിന്ന് രക്ഷപ്പെട്ട് പേർഷ്യയിലേക്ക് പറക്കുന്നത്. പിടിക്കപ്പെടാത്ത ചെറിയ ചെറിയ കുറ്റകൃത്യങ്ങളിലൂടെ, വലിയ കുറ്റകൃത്യങ്ങളുടെ അധോലോകത്തേക്ക് അയാൾ ഊളിയിടുകയാണ്.
ഒരു കടങ്കഥപോലെ ആ പിടികിട്ടാപ്പുള്ളി
പിടികിട്ടാപ്പുള്ളി എന്ന വാക്കിന് മലയാളികൾക്ക് അന്നും ഇന്നും എന്നും ഒരു മറുപേരേയുള്ളൂ. അതാണ് സുകുമാരക്കുറുപ്പ്. ഒരു പ്രഹേളികയായ ജീവിതം റിയലിസ്റ്റിക്കായി ഇവിടെ സിനിമയാക്കുകയാണ്. കുറുപ്പിന്റെത് അടക്കം നിരവധി കേസുകൾ സത്യസന്ധമായി അന്വേഷിച്ച കൃഷ്ണദാസ് എന്ന പൊലീസ് ഓഫീസറുടെ വിരമിക്കൽ ദിനത്തിലാണ് കഥ തുടങ്ങുന്നത്. ഇവിടെ 'തീരൻ' എന്ന തമിഴ് സിനിമയുടെ കഥയാണ് ഓർമ്മാവരുന്നത്. കൃഷ്ണദാസിന്റെ പൊടിപിടിച്ച് കിടക്കുന്ന പല ഫയലുകളും പൊതിഞ്ഞ് കെട്ടുന്നതിനിടയിൽ, കുറുപ്പിനെക്കുറിച്ചുള്ള ഡയറിക്കുറിപ്പ് സഹപ്രവർത്തകനായ യുവ ഉദ്യോഗസ്ഥന് കിട്ടുന്നു. ഇതിന്റെ വായനയിലൂടെ പല കാലങ്ങളിലായി, പല കഥാപാത്രങ്ങളുടെ വീക്ഷണ കോണുകളിൽ നിന്നുമൊക്കെ കുറുപ്പിനെ അനാവരണം ചെയ്തെടുക്കുകയാണ്. കുറുപ്പിന്റെ സുഹൃത്ത് പീറ്റർ, കാമുകി ശാരദ എന്നിവരുടെ ഓർമകളിലൂടെയാണ് ആദ്യ പകുതി സഞ്ചരിക്കുന്നത്. കുറുപ്പിന്റെ വ്യക്തിജീവിതം പറഞ്ഞുകൊണ്ട് അതിന്റെ തുടർച്ചയെന്നോണം ആണ് ക്രൈം എന്ന ഘടകത്തിലേക്ക് ചിത്രം എത്തുന്നത്. പതിഞ്ഞ താളത്തിൽ മുന്നോട്ടു പോകുന്ന ചിത്രം കൂടുതൽ ചടുലമാവുന്നതും ഈ അവസരത്തിൽത്തന്നെ.
കാലഘട്ടത്തെ അതേപടി പുനസൃഷ്ടിച്ചിരിക്കയാണ് ഈ ചിത്രം. 1960-കൾ തൊട്ട് രണ്ടായിരത്തിന്റെ മധ്യം വരെയുള്ള കാലഘട്ടം കൃത്യമായി അടയാളപ്പെടുത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഇതിൽ ആർട്ട് ഡയറക്ടറുടെ റോൾ എടുത്തു പറയേണ്ടതാണ്. പഴയ ബോംബെയും മദിരാശിയുമെല്ലാം, അതേപടി പുനസൃഷ്ടിച്ചിരിക്കുന്നു. വാഹനങ്ങളും വസ്ത്രധാരണവും എല്ലാം കാലത്തിന് അനുസരിച്ച് തന്നെ.
ദുൽഖറും ഇന്ദ്രജിത്തും ഷൈൻ ടോമും തകർക്കുന്നു
'ചാർലിക്കു'ശേഷം മലയാളത്തിൽ ദുൽഖറിന് കിട്ടുന്ന ഏറ്റവും മികച്ച വേഷമാണ് കുറപ്പ്. വിവിധ ഗെറ്റപ്പുകളിൽ ഡിക്യൂ നിറഞ്ഞാടുകയാണ്. മലയാള സിനിമയിൽ അടുത്തകാലത്തൊന്നും ഇത്രയും വ്യത്യസ്തത നിറഞ്ഞ ഗെറ്റപ്പുകളിൽ ഒരുതാരം എത്തിയിട്ടുണ്ടാവില്ല. അതുപോലെ ക്രിമിനലായും, സാഹസികനായും, കാമുകനായും, കുടുംബസ്ഥനായുമൊക്കെയുള്ള കുറുപ്പിന്റെ ഞൊടിയിടെയുള്ള മാറ്റങ്ങൾ കാണേണ്ട കാഴ്ചയാണ്. കമ്മട്ടിപ്പാടത്തിലെപ്പോലെ ദുൽഖറിന്റെ സൗണ്ട് മോഡുലേഷനാണ് ഗംഭീരം. മമ്മൂട്ടിയെ വെല്ലും മകൻ എന്നേ ഒറ്റവാക്കിൽ പറയാൻ കഴിയൂ.
ഇന്ദ്രജിത്തും ഷൈൻടോം ചാക്കോയുമാണ് ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന മറ്റ് കഥാപാത്രങ്ങൾ. ഒരർഥത്തിൽ ചിത്രത്തിലെ നായകൻ ഇന്ദ്രജിത്ത് തന്നെയാണ്. 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' പോലുള്ള എതാനും ചിത്രങ്ങൾ മാത്രമേ ഈ അസാമാന്യ നടനെ ശരിക്കും പ്രയോജനപ്പെടുത്തയിട്ടുള്ളു.
അടുത്ത കാലത്തായി നല്ല വേഷങ്ങൾ കിട്ടാതിരുന്ന ഈ നടന് ഒരു ബ്രേക്ക് തന്നെയാവും ഈ ചിത്രം. പക്കാ ക്രിമിനലും, ഫ്രോഡും മദ്യപാനിയുമായ കുറുപ്പിന്റെ കൈയാളിനെ അവതിരിപ്പിക്കുന്ന ഷൈൻടോം ചാക്കോയുടെ ശരീരഭാഷ ഒന്നു കാണണം. മുരളിയൊക്കെ അരങ്ങൊഴിഞ്ഞ ഗ്യാപ്പിലേക്ക് കൃത്യമായി പ്ലേസ് ചെയ്യാൻ കഴിയുന്ന നടൻ. 'മൂത്തോൻ' എന്ന ചിത്രത്തിലെ നായികയായ ശോഭിത ധുലി പാലയാണ് ചിത്രത്തിൽ കുറുപ്പിന്റെ ഭാര്യയായി എത്തുന്നത്. പക്ഷേ ചിത്രത്തിൽ ഇവർക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. ഉള്ളത് മോശമാക്കിയിട്ടില്ല താനും. വിജയരാഘവൻ, സണ്ണി വെയ്ൻ, സുരഭി ലക്ഷ്മി, ബാലചന്ദ്രൻ, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സുഷീൻ ശ്യാമിന്റെ പശ്ചാത്തലസംഗീതം, നിമിഷ് രവിയുടെ സിനിമോറ്റോഗ്രാഫിയും ഈ ചിത്രത്തിന് മുതൽക്കുട്ടാണ്. പാട്ടുകളും ചിത്രത്തിന്റെ മൂഡ് അനുസരിച്ച് തന്നെ.
കോവിഡ് കാലത്തെ നീണ്ട അടച്ചിടലിന് ശേഷം നമ്മുടെ തീയേറ്റുകളുടെ ഉണർത്തിയത് ഈ ചിത്രമാണിത്. എത്രകാലമായി ഇതുപോലെ ഒരു ആരവം തീയേറ്ററിൽ കേട്ടിട്ട്. ഹാഫ് ഓക്കിപെൻസി മാത്രമായത് കഷ്ടമായി. അടുത്ത രണ്ടാഴ്ചത്തേക്ക് ഈ പടം ബുക്കിങ്ങാണെന്നാണ് പറയുന്നത്. പക്ഷേ ഈ ചിത്രം തീറ്റേറുകളിൽ ആയിരുന്നില്ല, ഒ.ടി.ടി തന്നെയായിരുന്നു വരേണ്ടത് എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. കാരണം ഓരോ സീനിലും ആരാധകർക്ക് കൈയടിക്കാൻ പറ്റുന്ന മാസ് ഡയലോഗുകളും, തീപ്പൊരി ഫൈറ്റുകളും, ചേസുകളും ഒന്നുമില്ലാത്ത ഒരു റിയലിസ്റ്റ് ചിത്രമാണിത്. മരക്കാർ പോലെ, തീയേറ്റർ റിലീസ് അനിവാര്യമാക്കുന്ന ക്യാമറാ-ഗ്രാഫിക്സ് വർക്കുകളുടെ പേരിലല്ല കുറുപ്പ് അറിയപ്പെടുന്നത്. ഏത് ഭാഷക്കാർക്കും മനസ്സിലാവുന്ന പഴയ മദിരാശിയും, ബോംബെയും, ഭോപ്പാലുമൊക്കെ കടന്നുവരുന്ന ഒരു ക്ലാസ് പാൻ ഇന്ത്യൻ ചിത്രം. അത് ലോകത്ത് എല്ലായിടത്തുമുള്ള പ്രേക്ഷകർക്ക് കാണാൻ കഴിയുന്നരീതയിൽ ഒ.ടി.ടിയിൽ തന്നെ റിലീസ് ചെയ്യുകയായിരുന്നു നല്ലത്.
എന്തായാലും വത്യസ്തമായ സിനിമയെ സ്നേഹിക്കുന്നവർ നിർബന്ധമായും കാണേണ്ട ചിത്രമാണിത്.
വാൽക്കഷ്ണം: കേരളത്തിലെ പൊളിറ്റിക്കൽ കറക്ട്നസ്സ് അന്വേഷികൾ മറന്നുപോകേണ്ടാത്ത ഒരു കാര്യമുണ്ട്. പേരുപറയാതെ സുകുമാരക്കുറുപ്പിനെ ഹീനമായി ന്യായീകരിച്ചുകൊണ്ട് ഇവിടെ ഒരു ചിത്രം ഇറങ്ങിയിരുന്നു. അതാണ് സാക്ഷാൽ അടൂർ ഗോപാലകൃഷ്ണൻ ദിലീപിനെയും കാവ്യമാധവനെയും വെച്ച് എടുത്ത 'പിന്നെയും' എന്ന തറ സിനിമ. അത് കുറുപ്പിന്റെ കഥയാണ് പറയുന്നതെന്ന് ചിത്രം കണ്ടാൽ അറിയാം. ഗൾഫിൽ പോയി സാമ്പത്തിക പ്രതിസന്ധിയിലായ പാവം നായകൻ ഇൻഷൂറൻസിനായി ഒരു അപ്പാവിയെ കൊന്ന് കത്തിക്കയാണ്. എന്നിട്ട് അയാളുടെ മകനെപ്പോലും സംരക്ഷിക്കുന്നതുകൊലപാതകിയുടെ കുടുംബമാണെന്ന് ആ ചിത്രം പറയുന്നു! പക്ഷേ അത് അടൂർ അയതുകൊണ്ട് കുഴപ്പമില്ല. കാരണവർക്ക് അടുപ്പിലും ആവാമെന്നാണെല്ലോ!
Stories you may Like
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- എൻ എസ് എസിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയേക്കും
- മിത്ത് വിവാദത്തിലെ തിരുവനന്തപുരം കേസ് പിൻവലിക്കാൻ സർക്കാരിൽ ആലോചന
- ഷംസീർ മാപ്പു പറയണം; എൻ എസ് എസ് നിലപാട് കടുപ്പിക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്