കുറുപ്പിനുള്ളത് മാസിനേക്കാൾ ക്ലാസ്; കടങ്കഥപോലുള്ള ഒരു ക്രിമിനൽ ജീവിതം അവസാനിക്കുന്നതും ദുരൂഹമായി; ഏറെ കാലത്തിനുശേഷം മലയാളം കണ്ട മികച്ച തിരക്കഥ; ചാർലിക്ക് ശേഷം ദുൽഖറിന്റെ എറ്റവും നല്ല വേഷം; ഒപ്പം തകർത്ത് ഇന്ദ്രജിത്തും ഷൈൻ ടോമും; പൊളിറ്റിക്കൽ കറക്റ്റ്നസ്സുകാർ ക്ഷമിക്കുക, ഈ ചിത്രം സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്നില്ല!

എം റിജു
കൊല്ലപ്പെട്ട ചാക്കോയുടെ മകൻ പറഞ്ഞതാണ് ശരി. 'ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങൾ ഈ സിനിമയിൽ ഉണ്ട്'. ദുൽഖർ സൽമാൻ നായകനായ ഏറെ വിവാദമുയർത്തിയ 'കുറുപ്പ്' എന്ന ചിത്രം കണ്ടിറങ്ങുമ്പോൾ, ആദ്യം മനസ്സിൽ വന്നത് ചാക്കോയുടെ മകന്റെ ആ വാചകം തന്നെ ആയിരുന്നു. പൊളിറ്റിക്കൽ കറക്ട്നസ്സിന്റെ ആധിക്യം കൊണ്ട് പണ്ടാരമടങ്ങുന്ന മലയാളികൾക്ക്, ഈ ചിത്രം എങ്ങനെയുണ്ട് എന്നല്ല, അത് സുകുമാരക്കുറുപ്പ് എന്ന് പറയുന്ന കേരളത്തിലെ എറ്റവും പ്രശസ്തനായ ക്രിമിനലിനെ ന്യായീകരിക്കുന്നുണ്ടോ എന്നാണ് അറിയേണ്ടിയിരുന്നത്. അത്തരം ഒരു പ്രചാരണം വ്യാപകമായി ഉയർന്നപ്പോഴാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ, സുകുമാരക്കുറപ്പിനാൽ കൊല്ലപ്പെട്ട ചാക്കോയുടെ മകനെ ചിത്രം കാണിക്കുന്നതും, അദ്ദേഹം മേൽപ്പറഞ്ഞ രീതിയിൽ പ്രതികരിക്കുന്നതും. ഇപ്പോൾ ആദ്യദിനം ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർക്കും, അറിയാം അത് സുകുമാരക്കുറിപ്പിനെ ന്യായീകരിക്കയോ, പർവതീകരിക്കയോ, വിശുദ്ധനാക്കി മാറ്റുകയോ ചെയ്യുന്നില്ലെന്ന്.
ഇവിടെയാണ് ശ്രീനാഥ് രാജേന്ദ്രൻ എന്ന സംവിധായകനെയും, തിരക്കഥാകൃത്തുക്കളായ ഡാനിയേൽ സായൂജ് നായർ, കെ എസ് അരവിന്ദ് എന്നിവരെയും അഭിനന്ദിച്ച് പോവുക. സെക്കൻഡ്ഷോ എന്ന ദുൽഖറിന്റെ ആദ്യ ചിത്രത്തിനുശേഷം ശ്രീനാഥ് ഇത്രയും കാലം കാത്തിരുന്നത് വെറുതെ ആയിട്ടില്ല. 'ചേക്കിലെ മൈൽക്കുറ്റികൾക്കു പോലും' അറിയാവുന്ന കഥയാണ് സുകുമാരക്കുറുപ്പിന്റെത്. അത്് വെച്ച് ഡയറക്ടായി കഥ പോയാൽ അത് ഒരു ഡോക്യുമെന്റി മാത്രമാവും. പക്ഷേ ഉപകഥകളും മറ്റും വെച്ച് പൊലിപ്പിക്കാൻ നോക്കിയാൽ അത് സുകുമാരക്കുറിപ്പിനെ ന്യായീകരിക്കലുമാവും. ഇതിന് രണ്ടിനും ഇടയിൽ നിന്നുകൊണ്ട് കുറുപ്പിന്റെ ജീവിതത്തിലെ ചില ഭാഗങ്ങൾ പൂരിപ്പിക്കാൻ ശ്രമിക്കയാണ് സംവിധായകൻ. അതിൽ അദ്ദേഹം എൺപതുശതമാനമെങ്കിലും വിജയിച്ചിട്ടുണ്ട്.
ആദ്യമേ പറയട്ടെ ദുൽഖറിന്റെ ആരാധകർക്ക് വേണ്ടി മാത്രമുള്ള ഒരു ടെയിലർ മെയ്ഡ് ചിത്രമല്ല ഇത്. മാസ്സിനേക്കാൾ ക്ലാസ് ആണ് ചിത്രം. ആദ്യപകുതിയിലെ ഏതാനും സീനുകളിൽ മാത്രമാണ് ലാഗടിക്കുന്നത്. പക്ഷേ രണ്ടാംപകുതി ആ നഷ്ടം നികത്തുന്നുണ്ട്. കുറുപ്പിന്റെ ദുരൂഹമായ ജീവിതം പോലെതന്നെ, ഒരു രണ്ടാം ഭാഗത്തിന് വകുപ്പ് ഇട്ടുകൊണ്ട് നിഗൂഡതകൾ ബാക്കിയാക്കിയാണ് കുറുപ്പ് അവസാനിക്കുന്നത്. ഒരുപക്ഷേ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പൂരാനെപ്പോലെ കറുപ്പിനും പാർട്ട് 2 വരാനും സാധ്യതയുണ്ട്. പക്ഷേ ദുൽഖറിന്റെ ഒരു മാസ് മൂവി പ്രതീക്ഷിച്ച് എത്തിയ ആരാധകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ ഈ ചിത്രത്തിന് ആയോ എന്ന് സംശയമാണ്.
വെറും എട്ടുലക്ഷം രൂപക്ക് കുറുപ്പ് ഒരാളെ കൊല്ലുമോ?
സുകുമാരക്കുറുപ്പിന്റെ ജീവിതത്തിലെ ചില ഏടുകൾ എടുത്ത് സംവിധായകൻ പൂരിപ്പിക്കാൻ ശ്രമിക്കയാണ്. ഒന്നാമതായി വെറും എട്ടുലക്ഷം രൂപയുടെ ഇൻഷൂറൻസിന് വേണ്ടി, ഒരാളെ കൊന്ന് കത്തിച്ച് കുറുപ്പ് ആൾമാറാട്ടം നടത്തുമോ എന്ന ചോദ്യമാണ്. കുശാഗ്രബുദ്ധിക്കാരനും, അതീവ തന്ത്രശാലിയും എന്ന് കേരളാ പൊലീസിന്റെ റെക്കോർഡുകളിൽ ഉള്ള കുറുപ്പ്, ഈ തുക നാലുപേർക്ക് പങ്കിട്ട് എടുക്കാമെന്ന കരാറിൽ ഇതുപോലെ ഒരു ക്രൈം ചെയ്യുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അതായത് താൻ മരിച്ചുവെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടത് കുറുപ്പിന്റെ ആവശ്യമായിരുന്നു. അത് എന്തിനാണ് എന്ന് ചോദ്യമാണ് ചിത്രം ഉയർത്തുന്നത്. അതുതന്നെതാണ് ചിത്രത്തിന്റെ സെല്ലിങ്ങ് പോയിന്റും. അത് നിങ്ങൾ കണ്ടുതന്നെ അറിയുക.
ഇത്തരം ക്രിമിനൽ മസ്തിഷ്ക്കങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹോളിവുഡിലടക്കം ധാരാളം ചലച്ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. അവിടെയൊക്കെ സംവിധായകൻ തന്റെ വീക്ഷണ കോണിലൂടെ കഥാപാത്രത്തെ അവതരിപ്പിക്കയാണ്. രണ്ടാംമൂഴത്തിൽ എം ടി ചെയ്തുനോക്കു. ഭീമന്റെ കഥയിലെ ചില മൗനങ്ങളെ അദ്ദേഹം പൂരിപ്പിക്കുന്നു. അതുപോലെ കുറുപ്പിന്റെ അപസർപ്പക കഥയിലെ ചില ഭാഗങ്ങൾ ഈ ചിത്രവും പൂരിപ്പിക്കുന്നു.
ഒരുക്രിമിനൽ എങ്ങനെ രൂപപ്പെടുന്നുവെന്നതിന്റെ വ്യക്മായ സൂചന ചിത്രം നൽകുന്നു. അവഗണനയും ദാരിദ്ര്യവുമൊന്നുമല്ല അയാളെ നിയമവിരുദ്ധമായ മേഖലയിലേക്ക് കൊണ്ടെത്തിക്കുന്നത്. ആദ്യം പത്താംക്ലാസ് തോറ്റിട്ട് ജയിച്ചുവെന്ന് പറഞ്ഞ് കുറുപ്പ് തന്റെ വീട്ടുകാരെ പറ്റിക്കുന്നു. പിന്നെ എയർഫോഴ്സിലെത്തി അവിടെയും തരികിടകൾ. മദ്യം തൊട്ട് മിലിട്ടറി ഷൂവരെ മറിച്ച് വിറ്റ് പണമുണ്ടാക്കുന്നു. പാട്ടും, ഡാൻസും, ബാറുകളുമായി അടിച്ചുപൊളിച്ച് ആഘോഷിക്കുന്നു. ഒടുവിൽ അവിടുത്തെ ജീവിതം അസഹനീയമായപ്പോൾ സ്വന്തം ഡെത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് അയാൾ എയർഫോഴ്സിൽ നിന്ന് രക്ഷപ്പെട്ട് പേർഷ്യയിലേക്ക് പറക്കുന്നത്. പിടിക്കപ്പെടാത്ത ചെറിയ ചെറിയ കുറ്റകൃത്യങ്ങളിലൂടെ, വലിയ കുറ്റകൃത്യങ്ങളുടെ അധോലോകത്തേക്ക് അയാൾ ഊളിയിടുകയാണ്.
ഒരു കടങ്കഥപോലെ ആ പിടികിട്ടാപ്പുള്ളി
പിടികിട്ടാപ്പുള്ളി എന്ന വാക്കിന് മലയാളികൾക്ക് അന്നും ഇന്നും എന്നും ഒരു മറുപേരേയുള്ളൂ. അതാണ് സുകുമാരക്കുറുപ്പ്. ഒരു പ്രഹേളികയായ ജീവിതം റിയലിസ്റ്റിക്കായി ഇവിടെ സിനിമയാക്കുകയാണ്. കുറുപ്പിന്റെത് അടക്കം നിരവധി കേസുകൾ സത്യസന്ധമായി അന്വേഷിച്ച കൃഷ്ണദാസ് എന്ന പൊലീസ് ഓഫീസറുടെ വിരമിക്കൽ ദിനത്തിലാണ് കഥ തുടങ്ങുന്നത്. ഇവിടെ 'തീരൻ' എന്ന തമിഴ് സിനിമയുടെ കഥയാണ് ഓർമ്മാവരുന്നത്. കൃഷ്ണദാസിന്റെ പൊടിപിടിച്ച് കിടക്കുന്ന പല ഫയലുകളും പൊതിഞ്ഞ് കെട്ടുന്നതിനിടയിൽ, കുറുപ്പിനെക്കുറിച്ചുള്ള ഡയറിക്കുറിപ്പ് സഹപ്രവർത്തകനായ യുവ ഉദ്യോഗസ്ഥന് കിട്ടുന്നു. ഇതിന്റെ വായനയിലൂടെ പല കാലങ്ങളിലായി, പല കഥാപാത്രങ്ങളുടെ വീക്ഷണ കോണുകളിൽ നിന്നുമൊക്കെ കുറുപ്പിനെ അനാവരണം ചെയ്തെടുക്കുകയാണ്. കുറുപ്പിന്റെ സുഹൃത്ത് പീറ്റർ, കാമുകി ശാരദ എന്നിവരുടെ ഓർമകളിലൂടെയാണ് ആദ്യ പകുതി സഞ്ചരിക്കുന്നത്. കുറുപ്പിന്റെ വ്യക്തിജീവിതം പറഞ്ഞുകൊണ്ട് അതിന്റെ തുടർച്ചയെന്നോണം ആണ് ക്രൈം എന്ന ഘടകത്തിലേക്ക് ചിത്രം എത്തുന്നത്. പതിഞ്ഞ താളത്തിൽ മുന്നോട്ടു പോകുന്ന ചിത്രം കൂടുതൽ ചടുലമാവുന്നതും ഈ അവസരത്തിൽത്തന്നെ.
കാലഘട്ടത്തെ അതേപടി പുനസൃഷ്ടിച്ചിരിക്കയാണ് ഈ ചിത്രം. 1960-കൾ തൊട്ട് രണ്ടായിരത്തിന്റെ മധ്യം വരെയുള്ള കാലഘട്ടം കൃത്യമായി അടയാളപ്പെടുത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഇതിൽ ആർട്ട് ഡയറക്ടറുടെ റോൾ എടുത്തു പറയേണ്ടതാണ്. പഴയ ബോംബെയും മദിരാശിയുമെല്ലാം, അതേപടി പുനസൃഷ്ടിച്ചിരിക്കുന്നു. വാഹനങ്ങളും വസ്ത്രധാരണവും എല്ലാം കാലത്തിന് അനുസരിച്ച് തന്നെ.
ദുൽഖറും ഇന്ദ്രജിത്തും ഷൈൻ ടോമും തകർക്കുന്നു
'ചാർലിക്കു'ശേഷം മലയാളത്തിൽ ദുൽഖറിന് കിട്ടുന്ന ഏറ്റവും മികച്ച വേഷമാണ് കുറപ്പ്. വിവിധ ഗെറ്റപ്പുകളിൽ ഡിക്യൂ നിറഞ്ഞാടുകയാണ്. മലയാള സിനിമയിൽ അടുത്തകാലത്തൊന്നും ഇത്രയും വ്യത്യസ്തത നിറഞ്ഞ ഗെറ്റപ്പുകളിൽ ഒരുതാരം എത്തിയിട്ടുണ്ടാവില്ല. അതുപോലെ ക്രിമിനലായും, സാഹസികനായും, കാമുകനായും, കുടുംബസ്ഥനായുമൊക്കെയുള്ള കുറുപ്പിന്റെ ഞൊടിയിടെയുള്ള മാറ്റങ്ങൾ കാണേണ്ട കാഴ്ചയാണ്. കമ്മട്ടിപ്പാടത്തിലെപ്പോലെ ദുൽഖറിന്റെ സൗണ്ട് മോഡുലേഷനാണ് ഗംഭീരം. മമ്മൂട്ടിയെ വെല്ലും മകൻ എന്നേ ഒറ്റവാക്കിൽ പറയാൻ കഴിയൂ.
ഇന്ദ്രജിത്തും ഷൈൻടോം ചാക്കോയുമാണ് ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന മറ്റ് കഥാപാത്രങ്ങൾ. ഒരർഥത്തിൽ ചിത്രത്തിലെ നായകൻ ഇന്ദ്രജിത്ത് തന്നെയാണ്. 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' പോലുള്ള എതാനും ചിത്രങ്ങൾ മാത്രമേ ഈ അസാമാന്യ നടനെ ശരിക്കും പ്രയോജനപ്പെടുത്തയിട്ടുള്ളു.
അടുത്ത കാലത്തായി നല്ല വേഷങ്ങൾ കിട്ടാതിരുന്ന ഈ നടന് ഒരു ബ്രേക്ക് തന്നെയാവും ഈ ചിത്രം. പക്കാ ക്രിമിനലും, ഫ്രോഡും മദ്യപാനിയുമായ കുറുപ്പിന്റെ കൈയാളിനെ അവതിരിപ്പിക്കുന്ന ഷൈൻടോം ചാക്കോയുടെ ശരീരഭാഷ ഒന്നു കാണണം. മുരളിയൊക്കെ അരങ്ങൊഴിഞ്ഞ ഗ്യാപ്പിലേക്ക് കൃത്യമായി പ്ലേസ് ചെയ്യാൻ കഴിയുന്ന നടൻ. 'മൂത്തോൻ' എന്ന ചിത്രത്തിലെ നായികയായ ശോഭിത ധുലി പാലയാണ് ചിത്രത്തിൽ കുറുപ്പിന്റെ ഭാര്യയായി എത്തുന്നത്. പക്ഷേ ചിത്രത്തിൽ ഇവർക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. ഉള്ളത് മോശമാക്കിയിട്ടില്ല താനും. വിജയരാഘവൻ, സണ്ണി വെയ്ൻ, സുരഭി ലക്ഷ്മി, ബാലചന്ദ്രൻ, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സുഷീൻ ശ്യാമിന്റെ പശ്ചാത്തലസംഗീതം, നിമിഷ് രവിയുടെ സിനിമോറ്റോഗ്രാഫിയും ഈ ചിത്രത്തിന് മുതൽക്കുട്ടാണ്. പാട്ടുകളും ചിത്രത്തിന്റെ മൂഡ് അനുസരിച്ച് തന്നെ.
കോവിഡ് കാലത്തെ നീണ്ട അടച്ചിടലിന് ശേഷം നമ്മുടെ തീയേറ്റുകളുടെ ഉണർത്തിയത് ഈ ചിത്രമാണിത്. എത്രകാലമായി ഇതുപോലെ ഒരു ആരവം തീയേറ്ററിൽ കേട്ടിട്ട്. ഹാഫ് ഓക്കിപെൻസി മാത്രമായത് കഷ്ടമായി. അടുത്ത രണ്ടാഴ്ചത്തേക്ക് ഈ പടം ബുക്കിങ്ങാണെന്നാണ് പറയുന്നത്. പക്ഷേ ഈ ചിത്രം തീറ്റേറുകളിൽ ആയിരുന്നില്ല, ഒ.ടി.ടി തന്നെയായിരുന്നു വരേണ്ടത് എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. കാരണം ഓരോ സീനിലും ആരാധകർക്ക് കൈയടിക്കാൻ പറ്റുന്ന മാസ് ഡയലോഗുകളും, തീപ്പൊരി ഫൈറ്റുകളും, ചേസുകളും ഒന്നുമില്ലാത്ത ഒരു റിയലിസ്റ്റ് ചിത്രമാണിത്. മരക്കാർ പോലെ, തീയേറ്റർ റിലീസ് അനിവാര്യമാക്കുന്ന ക്യാമറാ-ഗ്രാഫിക്സ് വർക്കുകളുടെ പേരിലല്ല കുറുപ്പ് അറിയപ്പെടുന്നത്. ഏത് ഭാഷക്കാർക്കും മനസ്സിലാവുന്ന പഴയ മദിരാശിയും, ബോംബെയും, ഭോപ്പാലുമൊക്കെ കടന്നുവരുന്ന ഒരു ക്ലാസ് പാൻ ഇന്ത്യൻ ചിത്രം. അത് ലോകത്ത് എല്ലായിടത്തുമുള്ള പ്രേക്ഷകർക്ക് കാണാൻ കഴിയുന്നരീതയിൽ ഒ.ടി.ടിയിൽ തന്നെ റിലീസ് ചെയ്യുകയായിരുന്നു നല്ലത്.
എന്തായാലും വത്യസ്തമായ സിനിമയെ സ്നേഹിക്കുന്നവർ നിർബന്ധമായും കാണേണ്ട ചിത്രമാണിത്.
വാൽക്കഷ്ണം: കേരളത്തിലെ പൊളിറ്റിക്കൽ കറക്ട്നസ്സ് അന്വേഷികൾ മറന്നുപോകേണ്ടാത്ത ഒരു കാര്യമുണ്ട്. പേരുപറയാതെ സുകുമാരക്കുറുപ്പിനെ ഹീനമായി ന്യായീകരിച്ചുകൊണ്ട് ഇവിടെ ഒരു ചിത്രം ഇറങ്ങിയിരുന്നു. അതാണ് സാക്ഷാൽ അടൂർ ഗോപാലകൃഷ്ണൻ ദിലീപിനെയും കാവ്യമാധവനെയും വെച്ച് എടുത്ത 'പിന്നെയും' എന്ന തറ സിനിമ. അത് കുറുപ്പിന്റെ കഥയാണ് പറയുന്നതെന്ന് ചിത്രം കണ്ടാൽ അറിയാം. ഗൾഫിൽ പോയി സാമ്പത്തിക പ്രതിസന്ധിയിലായ പാവം നായകൻ ഇൻഷൂറൻസിനായി ഒരു അപ്പാവിയെ കൊന്ന് കത്തിക്കയാണ്. എന്നിട്ട് അയാളുടെ മകനെപ്പോലും സംരക്ഷിക്കുന്നതുകൊലപാതകിയുടെ കുടുംബമാണെന്ന് ആ ചിത്രം പറയുന്നു! പക്ഷേ അത് അടൂർ അയതുകൊണ്ട് കുഴപ്പമില്ല. കാരണവർക്ക് അടുപ്പിലും ആവാമെന്നാണെല്ലോ!
- TODAY
- LAST WEEK
- LAST MONTH
- ഗോവിന്ദച്ചാമിക്കും നാളെ ശിക്ഷ ഇളവും പൗര സ്വീകരണവും കിട്ടുമോ! ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചത് ചട്ട ലംഘനം; പുറത്തിറങ്ങിയ 11 പ്രതികൾക്കും ലഭിക്കുന്നത് വൻ പൗരസ്വീകരണം; ബലാത്സംഗികളുടെ കാൽതൊട്ട് വന്ദിച്ച് ജനം; ഗുജറാത്തിൽ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാർത്തകൾ
- യുജിസിയെ കൂടെ കൂട്ടി കണ്ണൂരിലെ വാദം പൊളിക്കും; ലോകായുക്ത ബിൽ അംഗീകരിക്കാതെ പിണറായിയെ വെട്ടിലാക്കും; വിധി വേഗത്തിലാക്കാൻ ഹൈക്കോടതിയിൽ നീക്കം; ദുരിതാശ്വാസ നിധിയിലെ ആരോപണം തെളിഞ്ഞാൽ മുഖ്യമന്ത്രിക്കെതിരായ ശുപാർശ ലോകായുക്തി നൽകുക ഗവർണ്ണർക്ക്; രണ്ടും കൽപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ; സിപിഎമ്മിൽ 'പകരം' ചർച്ച സജീവം
- അയപ്പന് കാണിക്കയായി 107.75 പവൻ തൂക്കമുള്ള സ്വർണ്ണമാല; നടയിൽ സമർപ്പിച്ചത് തിരുവനന്തപുരം സ്വദേശിയായ ഭക്തൻ
- ആകാശ് തില്ലങ്കേരിയുടെ നേതൃത്വത്തിൽ സിപിഎം ക്വട്ടേഷൻ സംഘം, തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷുഹൈബിനെ വെട്ടിക്കൊന്നത് മൂന്നുവർഷം മുമ്പ്; മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ പ്രതിഷേധിച്ചതോടെ ഷുഹൈബിന്റെ ഉറ്റസുഹൃത്തും വധഭീഷണിയുടെ നിഴലിൽ
- ക്യാപ്റ്റൻ നിർമ്മൽ ശിവരാജന് വിട; ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു; നിറകണ്ണുകളോടെ സല്യൂട്ട് നൽകി യാത്രയാക്കി സൈനിക ഓഫീസറായ ഭാര്യ
- ബിജെപിയുടെ ജെ പി നഡ്ഡ മോഡൽ കോൺഗ്രസ് അനുകരിക്കുമോ? ഗാന്ധി കുടുംബത്തിന് പുറത്തുള്ള നേതാവിനെ പാർട്ടി അദ്ധ്യക്ഷനാക്കുമോ? രാഹുൽ മൗനം തുടരുന്നതോടെ, ആരാകും പകരം എന്ന ചർച്ച സജീവം
- വിമർശകർക്ക് യുജിസി ചട്ടങ്ങളെ കുറിച്ച് ലവലേശം അറിവില്ല; എഫ്ഡിപി കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാം എന്നാണ് ചട്ടം; സ്റ്റഡി ലീവ് അല്ല അതെന്ന് സർവ്വകലാശാല രക്ഷാ സംഘക്കാർക്ക് അറിയില്ല; യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമർശനങ്ങളെന്നും പ്രിയ വർഗീസ്
- പേടിപ്പിക്കുന്ന ഓവർടേക്കിങ്ങും മത്സരയോട്ടവും പതിവായതോടെ ജീവനിൽ കൊതിയുള്ളവർ ആറ്റുപറമ്പത്ത് ബസിൽ കയറാതായി; ആളെ പിടിക്കാൻ 'നർമദ' എന്ന് നദിയുടെ പേരു നൽകിയിട്ടും ജീവനക്കാർ നന്നായില്ല; വടക്കൻ പറവൂരിൽ കാർ ഡ്രൈവറെ കുത്തിയ ജീവനക്കാർക്ക് ഒത്താശ ചെയ്യുന്നത് ഉടമ നൗഷാദ്
- ക്ലർക്കായി തുടങ്ങി ഒരു വർഷം കൊണ്ട് ഗസറ്റഡ് തസ്തികയായ അഡിഷനൽ പിഎ വരെ എത്തിച്ചു; മന്ത്രി വി.ശിവൻകുട്ടിയുടെ പഴ്സനൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി ഉത്തരവ്; ഖജനാവിനെ ചോർത്തി 'പഴ്സനൽ' സ്റ്റാഫുകളോടുള്ള കരുതൽ തുടർന്നു പിണറായി സർക്കാർ
- കേട്ടറിഞ്ഞത് ഞണ്ടു വിഭവങ്ങളുടെ മനംമയക്കുന്ന സ്വാദ്; രുചി തേടിയെത്തിയത് ശ്രീലങ്കൻ ഇതിഹാസ താരങ്ങളുടെ ഹോട്ടലിലും; മമ്മൂട്ടിക്ക് സമ്മാനിച്ചത് കിട്ടാവുന്നതിൽ ഏറ്റവും വലിയ ഞണ്ടും; ശ്രീലങ്കൻ ആതിഥ്യമര്യാദകൾ ആസ്വദിച്ച് മെഗാ സ്റ്റാർ; നന്ദി മമ്മൂട്ടി.. ഇനിയും ശ്രീലങ്കയിലേക്ക് വരുവെന്ന് ടുറിസം വകുപ്പ് മന്ത്രി
- കൂറ്റൻ രാജവെമ്പാലയെ വെറുംകൈകൊണ്ട് പിടിച്ച് യുവാവ്; കൊത്താനാഞ്ഞ പാമ്പിനെ നിമിഷ നേരം കൊണ്ട് വരുതിയിലാക്കിയും വിരുത് വീഡിയോ കാണാം
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!
- മെട്രോയിൽ സീറ്റിനായി സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ പോര്; വീഡിയോ വൈറൽ; ഇതിനോടകം കണ്ടത് ഒരു ലക്ഷത്തിലേറെ പേർ
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- യുജിസിയെ കൂടെ കൂട്ടി കണ്ണൂരിലെ വാദം പൊളിക്കും; ലോകായുക്ത ബിൽ അംഗീകരിക്കാതെ പിണറായിയെ വെട്ടിലാക്കും; വിധി വേഗത്തിലാക്കാൻ ഹൈക്കോടതിയിൽ നീക്കം; ദുരിതാശ്വാസ നിധിയിലെ ആരോപണം തെളിഞ്ഞാൽ മുഖ്യമന്ത്രിക്കെതിരായ ശുപാർശ ലോകായുക്തി നൽകുക ഗവർണ്ണർക്ക്; രണ്ടും കൽപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ; സിപിഎമ്മിൽ 'പകരം' ചർച്ച സജീവം
- അതെ ഞങ്ങൾ വേർപിരിഞ്ഞു; എന്നാൽ മകനെ ആലോചിച്ച് ഇതുവരെ വിവാഹ മോചനം നേടിയിട്ടില്ല: നടി വീണാ നായരുമായി പിരിഞ്ഞെന്ന് വ്യക്തമാക്കി ആർ.ജെ അമൻ
- അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാൻ ആദ്യ ശ്രമം; പതിനാറാം നിലയിൽ നിന്ന് താഴെ കൊണ്ടു പോകുക അസാധ്യമായപ്പോൾ വേസ്റ്റുകൾ താഴേക്ക് എത്തിക്കാനുള്ള പൈപ്പിൽ തിരുകി കയറ്റി; അഴുകി തുടങ്ങിയ മൃതദേഹം ചർച്ചയാക്കുന്നതും ലഹരി; സജീവിനെ കൊന്നതും കഞ്ചാവ്?
- പനി വന്നാൽ ഉടൻ കുറിക്കുന്നത് ഡോളോ 650; ഗുളിക കുറിക്കാൻ മരുന്ന് കമ്പനി ഡോക്ടർമാർക്ക് കൈക്കൂലിക്കായി ഇറക്കിയത് 1000 കോടി; മെഡിക്കൽ റെപ്പുമാരുടെ സംഘടന നൽകിയ ഹർജിയിൽ ഇടപെട്ട് സുപ്രീം കോടതി; 10 ദിവസത്തിനകം കേന്ദ്രം മറുപടി നൽകണം; തനിക്ക് കോവിഡ് വന്നപ്പോഴും കുറിച്ചത് ഡോളോ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്; വളരെ ഗൗരവം ഉള്ള പ്രശ്നമെന്നും കോടതി
- തേഞ്ഞിപ്പാലത്തു മൊബൈൽ ഓഫായെങ്കിലും കൊച്ചി സൈബർ സെല്ലിന്റെ ട്രാക്കിങ് നിർണായകമായി; കാസർകോട് പ്രതി എത്തിയത് തിരിച്ചറിഞ്ഞത് അന്വേഷണ മികവ്; മഞ്ചേശ്വരത്തു അർഷാദിനെ വളഞ്ഞ് പൊലീസ് സംഘം; ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കീഴ്പെടുത്തി ഉദ്യോഗസ്ഥർ; കൊച്ചി ഫ്ളാറ്റിലെ കൊലയാളിയെ അതിവേഗം പൊക്കി വീണ്ടും പൊലീസ് ബ്രില്ല്യൻസ്!
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- കണ്ണൂരിലെ സർവ്വീസുകൾ നിർത്തുന്നത് പരിഗണിച്ച് ഇൻഡിഗോ? സാങ്കേതിക കാരണം പറഞ്ഞ് ബംഗ്ലൂരുവിൽ നിന്നുള്ള സർവ്വീസ് റദ്ദാക്കിയത് ചർച്ചകളിൽ; പിണറായിക്കും ജയരാജനും ഇനി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറന്നിറങ്ങാൻ കഴിയുമോ? കണ്ണൂരിനെ പ്രതിസന്ധിയിലാക്കി വിമാന പ്രതിഷേധ വിവാദം; സർക്കാർ പ്രതികാരം ഭയന്ന് വിമാനക്കമ്പനി
- സ്വർണക്കടത്തിൽ പിണറായിയെ വീഴ്ത്തിയാൽ ബിജെപിയുടെ തലപ്പത്ത് വൻ ഇളക്കി പ്രതിഷ്ഠ ഉണ്ടാകും; ഒത്തുതീർപ്പ് ആരോപണത്തിൽ കേരളത്തിലെ നേതാക്കൾക്കെതിരെ അണികളുടെ വികാരം ശക്തമാകവേ ബിജെപി സംസ്ഥാന പ്രസിഡന്റാവാൻ പ്രതീഷ് വിശ്വനാഥനും; വിശ്വസ്തനെ അവരോധിക്കാൻ അമിത്ഷാക്കും താൽപ്പര്യം; ബിജെപിയിൽ അസാധാരണ നീക്കങ്ങൾ
- രജിസ്റ്റർ മാരീജിന് ശേഷം മകന്റെ ഭാര്യയെ മകളെന്ന് പറഞ്ഞ് അവതരിപ്പിച്ചത് സ്നേഹത്തിനൊപ്പം പ്രാർത്ഥനയും ഇവർക്ക് വേണമെന്ന് ആവശ്യപ്പെട്ട്; രജിസ്ട്രാർ ഓഫീസിലെ വിവാഹത്തിന് എത്തിയത് അടുത്ത ബന്ധുക്കൾ മാത്രം; ലീഡറിന്റെ മകൻ ചിന്തൻ ശിബർ ബഹിഷ്കരിച്ചതല്ല; ഒന്നും ആരോടും പറയാതെ മകനേയും മകളേയും ചേർത്ത് നിർത്തി കെ മുരളീധരൻ വ്യത്യസ്തനാകുമ്പോൾ
- മാൾ ഓഫ് ട്രാവൻകൂർ ഭീകര നഷ്ടത്തിൽ; ഹൈമാർട്ട് ഹൈപ്പർമാർക്കറ്റും ഇഹം ഡിജിറ്റലും അടച്ചുപൂട്ടി; ബിഗ്ബസാർ പൂട്ടി; പാറ്റൂരിലെ സെൻട്രൽമാളിൽ സിനിമ മാത്രം; തലസ്ഥാനത്തെ മാളുകളുടെ കഥ കഴിയുന്നു; വിമാനത്താവളത്തിന് അടുത്ത മലബാർ മാളിൽ അദാനിക്കും കണ്ണ്; മാൾ വ്യവസായം പ്രതിസന്ധിയിലോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്