നരബലി സ്പെഷ്യൽ കുമാരി! അന്ധവിശ്വാസ നിർമ്മാർജ്ജന ചിത്രത്തിനുള്ള അവാർഡ് കൊടുക്കേണ്ട സിനിമ; തിരക്കഥയും സംവിധാനവും ചവറ്; ശരാശരിയിൽ ഒതുങ്ങി ഷൈൻ ടോം; സുരഭി ലക്ഷ്മി ഭൂലോക വെറുപ്പിക്കൽ; ഐശ്വര്യ ലക്ഷ്മി ആശ്വാസം; പൃഥിരാജിനും തീരാത്ത നാണക്കേട്; കലാനിലയം നാടകം എത്ര ഭേദം!

എം റിജു
ലൂയിസ് കരോളിന്റെ ലോക പ്രശസ്തമായ ആലീസ് ഇൻ വണ്ടർ ലാൻഡ് എന്ന കൃതിയെ പണ്ട് കമ്യൂണിസ്റ്റ് ചൈന നിരോധിച്ച കാലമുണ്ടായിരുന്നു. സംസാരിക്കുന്ന മൃഗങ്ങളും മരങ്ങളുമൊക്കെ അന്ധവിശ്വാസം ആണെന്നും, അത്തരം പുസ്തകങ്ങൾ കുട്ടികളുടെ ശാസ്ത്രാഭിമുഖ്യത്തിന് തടസമിടുമെന്നുമായിരുന്നു ചൈനയുടെ കണ്ടുപിടുത്തം! ആലീസിന്റെ അദ്ഭുദ ലോകം വായിച്ചുവളർന്ന നമുക്കൊന്നും തോന്നാത്ത കാര്യമാണ് ചൈനക്ക് തോന്നിയത്. എത്ര യാന്ത്രികമായാണ് അവർ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന് നോക്കുക.
മുത്തശ്ശിക്കഥകളും, മിത്തുകളും, ഐതീഹ്യമാലയുമൊന്നും വായിച്ചിട്ട് ആരും വഴിതെറ്റിപ്പോവുകയോ, കൊലപാതകികൾ ആവുകയോ ചെയ്തിട്ടില്ല. പക്ഷേ ഒരു മുത്തശ്ശിക്കഥ സിനിമയാക്കുന്നുവെന്നപേരിൽ, പൃഥ്വീരാജിന്റെ മാജിക്ക് ഫ്രയിംസ് എന്ന നിർമ്മാണ കമ്പനിയുടെ ബാനറിൽ അനൗൺസ് ചെയ്യപ്പെട്ട 'കുമാരി' എന്ന ചിത്രം കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഈ നരബലിക്കാലത്ത് പറ്റിയ സിനിമ തന്നെ. മുത്തശ്ശിക്കഥയിൽനിന്നൊക്കെ വഴിമാറി ഒന്നാന്തരം അന്ധവിശ്വാസ പ്രചാരണമായി മാറുകയാണ് ചിത്രം. നരബലിയെ പ്രതീകവത്ക്കരിക്കയല്ല ശരിക്കും കാണിക്കുക തന്നെ ചെയ്യുന്നുണ്ട്. ശരിക്കും കാലം തെറ്റി റിലീസായ ഒന്നായിപ്പോയി ഈ പടം.
ഇനി ആശയപരമായ ധാര വിട്ട് കലാമുല്യത്തിലേക്ക് കടന്നാൽ വെറും ചവറാണ് കുമാരി. രണം എന്ന മാരണ സിനിമയിൽനിന്ന് താൻ ഒട്ടും പുരോഗമിച്ചിട്ടില്ലെന്ന് സംവിധാകയനും എഴുത്തുകാരനുമായ നിർമ്മൽ സഹദേവൻ തെളിയിക്കുന്നു. തീയേറ്ററിൽ ഇടക്കിടെയുള്ള ചാത്തന്റെയും ഭൂതങ്ങളുടെയുമൊക്കെ അലർച്ചകാരണം ഉറക്കം വരില്ല എന്ന് മാത്രം. വിതരണത്തിന് എടുത്ത പൃഥിരാജിനും തീർത്താൽ തീരാത്ത നാണക്കേടാണ് ചിത്രം സമ്മാനിക്കുന്നത്. പൃഥിയുടെ ട്രെയിലറിലെ തല കണ്ടാണ് ഈയുള്ളവനൊക്കെ ഈ പടത്തിന് തലവെച്ചുപോയത്!
വഴിതെറ്റിപ്പോയ മുത്തശ്ശിക്കഥ
പണ്ട് അനന്തഭദ്രം എന്ന മാന്ത്രിക സിനിമ എടുത്തപ്പോൾ, സംവിധായകൻ സന്തോഷ് ശിവൻ ചോദിച്ച ചോദ്യമുണ്ട്. അവർക്ക് ഹാരി പോർട്ടറിനെ ഇവിടെ മാർക്കറ്റ് ചെയ്യാമെങ്കിൽ നമ്മുടെ കുട്ടിച്ചാത്തനെയും, യക്ഷിയെയും, മാടനെയും, മറുതയെയുമൊക്കെ വിദേശത്തും മാർക്കറ്റ് ചെയ്തുടെ എന്ന്. അത് ശരിയുമായിരുന്നു. സിനിമാറ്റിക്കായ എത്രയോ മാന്ത്രിക കഥകളുടെ അക്ഷയപാത്രമാണ് നമ്മുടെ നാട്. (എം ടിയുടെ മാണിക്യക്കല്ല് സിനിമയായിരുന്നെങ്കിൽ ഓസ്ക്കാർ ഇവിടേക്ക് എത്തുമായിരുന്നു എന്ന് വിശ്വസിക്കുന്നവർ മലയാള ചലച്ചിത്രലോകത്ത് ഏറെയുണ്ട്.)
പക്ഷേ ഇവിടെ കുമാരിയിൽ ഒരു മുത്തശ്ശിക്കഥ കാടുകയറിപ്പോവുകയാണ്. ഇല്ലിമല ചാത്തന്റെ ശാപം കിട്ടിയ നാടിന്റെ കഥയാണിത്. ഇല്ലിക്കൽ എന്ന ഗ്രാമവും അവിടുത്തെ നാട്ടുകാരെയും അവർ അനുഭവിച്ച ദുരന്തങ്ങളേയും എല്ലാം പ്രേക്ഷകരിലേക്ക് കൈമാറുകയാണ്. ആ നാട്ടിലേക്ക് വിവാഹം കഴിച്ച് കൊണ്ടുവരുന്ന പെൺകുട്ടിയാണ് കുമാരി ( ഐശ്വര്യ ലക്ഷ്മി). ധ്രുവൻ ( ഷൈൻ ടോം ചാക്കോ) എന്ന ഭ്രാന്തൻ തമ്പുരാനെയാണ് അവൾക്ക് ഭർത്താവായി കിട്ടിയത്. പക്ഷേ സ്നേഹത്തോടെ അയാളെ അവൾ തന്നോടു ചേർത്തുനിർത്തുന്നു. പക്ഷേ ആ തറവാട്ടിൽ എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന്, വളരെ വൈകിയാണ് കുമാറി അറിയുന്നത്. അത്് അവളെ അടിമുടി ഉലച്ചു കളയുന്നു. പക്ഷേ ഇവിയൈാന്നും ഒരു സിനിമാറ്റിക്ക് താളം കിട്ടുന്നില്ല. മിക്ക രംഗങ്ങളും പ്രഡിക്റ്റബിൾ ആണ്. രണ്ടാം പകുതിയിലേക്കുള്ള ഇടവേള അവസാനിക്കുന്നിടത്ത് സിനിമയുടെ പോക്ക് കൃത്യമായി ഊഹിക്കാൻ കഴിയുന്നു. അനന്തഭദ്രം, ഉറുമി സിനിമകളിൽ നിന്നുള്ള ചില ഏടുകൾ അവിടെയും ഇവിടെയുമായി ഓർമ്മവരുന്നതൊഴിച്ചാൽ, സർപ്രൈസ്, സസ്പെൻസ് സങ്കേതങ്ങൾ കാത്തിരിക്കുന്നവർ നിരാശ ബാക്കിയാവും.
സുരഭി ലക്ഷ്മി ഭൂലോക വെറുപ്പിക്കൽ
ഇനി താരങ്ങളുടെ പ്രകടനത്തിലേക്ക് വന്നാൽ, അതും അത്രയൊന്നും നന്നായിട്ടില്ല. ദേശീയ അവാർഡ് കിട്ടിയ സുരഭി ലക്ഷ്മിയുടെ പ്രകടനമൊക്കെ വെറുപ്പിക്കലിന്റെ സൂപ്പർലേറ്റീവ് ഡിഗ്രിയിലാണ്. തമിഴും മലയാളവും ചേർന്ന സംസാര ശൈലിയൊക്കെ അരോചകം. നായികയായ ഐശ്വര്യലക്ഷ്മിയുടെ കിടിലൻ സ്ക്രീൻ പ്രസൻസ് മാത്രമാണ് ചിത്രത്തെ സജീവമാക്കുന്നത്. കുറച്ചുകാലത്തിനുശേഷമാണ് സ്ഫടികം ജോർജിനെ ഒരു മുഴുനീള വേഷത്തിൽ കാണുന്നത്. പക്ഷേ ഇതിൽ ഷോഭി തിലകന്റെ ഡബ്ബിങ്ങ് ഓവറാണ്.
പക്ഷേ ധ്രുവൻ എന്ന ഭ്രാന്തൻ തമ്പുരാനായി ഷൈൻ ടോം ചാക്കോ തകർത്തു എന്നൊന്നും പറയാൻ കഴിയില്ല. അടുത്ത കാലത്തായി ഷൈനിന് കിട്ടുന്ന കഥാപാത്രങ്ങളുടെ അടുത്തൊന്നും ഇത് എത്തിയിട്ടില്ല. ഡബ്ബിങ്ങിൽ ഒരു പ്രത്യേക ശൈലി പിടിക്കുന്നതിനാൽ ചിലയിടത്തൊന്നും ഡയലോഗ് ക്ലാരിറ്റിയും കിട്ടുന്നില്ല. പക്ഷേ നാട്ടുകാർ പരിഹസിക്കുന്ന വട്ടൻ തമ്പുരാനിൽ അധികാരം കൈവരുമ്പോൾ സംഭവിക്കുന്ന മാറ്റം നല്ല നിലയിൽ അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നു. ഓരോ ഘട്ടത്തിലും അതിന് അനുയോജ്യമായ ബോഡി ലാംഗ്വേജ് പ്രകടമാക്കാൻ ഷൈൻ ടോം മറന്നില്ല.
സ്വാസിക, ജിജോ ജോൺ, തൻവി റാം, രാഹുൽ മാധവ്, ശിവജിത്ത് നമ്പ്യാർ, ശ്രുതി മേനോൻ തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്ന മറ്റുള്ളവർ. കൈതപ്രം, ജ്യോതിഷ് കാശി, ജോപോൾ എന്നിവരുടെ വരികൾക്ക് ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്ന സംഗീതവും മോശമല്ല എന്നേ പറയാൻ കഴിയൂ. പക്ഷേ ഛായാഗ്രഹണം മികച്ചതാണ്.
പക്ഷേ ഈ പടത്തിന്റെ പ്രധാന ഫാൾട്ട് കിടക്കുന്നത് തിരക്കഥയിലാണ്. അത് മെച്ചപ്പെടാതെ ടെക്ക്നിക്കൽ ടീം എന്ത് തലകുത്തി മറിഞ്ഞിട്ടും കാര്യമില്ല. തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ നിർമ്മൽ സഹദേവൻ തന്നെയാണ് ഇതിൽ ഒന്നാപ്രതി. കൊറിയൻ വെബ്സീരീസും, ലോകത്തിലെ ടൊപ്പ് ടെൻ ഹൊറർ പടങ്ങളുമൊക്കെ കാണുന്ന പുതിയ തലമറയുടെ മുന്നിലേക്ക് ഇതുപോലെ ഒരു പടവുമായി വരുന്നതിന് മുമ്പൊക്കെ അത്യവശ്യം നന്നായി ഹോംവർക്ക് ചെയ്യണം.
എ സർട്ടിഫിക്കേറ്റ് കൊടുക്കണം
ഏറ്റവും പ്രധാനമായി തോന്നിയത് ഈ ചിത്രത്തിന് എ സർട്ടിഫിക്കേറ്റ് എന്തുകൊണ്ട് കൊടുത്തില്ല എന്നതാണ്. കുട്ടികൾ യാതൊരു കാരണവശാലും കാണാൻ പാടില്ലാത്ത ചിത്രമാണിത്. നരബലിയും ചാത്തനും കാരിയുമൊക്കെയായി ഒരു ദുഷിച്ച ചിത്രമാണ് അവരുടെ മനസ്സിലേക്ക് ഈ പടം കണ്ടാൽ കിട്ടുക. എന്നാൽ മുത്തശ്ശിക്കഥയോ, പഞ്ചതന്ത്രകഥയോ എന്തിന് ഹാരിപോർട്ടറോ, മമ്മിറിട്ടേൺസോ ഒന്നും കണ്ടാൽ ഈ ദുഷിച്ച ചിത്രം കിട്ടില്ല. അതാണ് കലാകാരന്റെ മാജിക്ക്. ഇവിടെ ചിത്രം അവസാനിക്കുന്നതുപോലും, വീണ്ടും ചാത്തൻ ആ തറവാട്ടിലെ അവസാനത്തെ കുട്ടിയെപോലും പ്രലോഭിപ്പിക്കുന്നത് കാണിച്ചാണ്.
ഇനി ഹൊറർ എന്ന് പറയുന്ന ഈ പടത്തിൽ എങ്ങനെയാണ് പേടിപ്പിക്കുന്നത് എന്ന് നോക്കണം. പതിവ് ടെക്ക്നിക്ക് തന്നെ. പതുക്കെ ശബ്ദം കുറച്ച് സൈലൻസിലേക്ക് പോയിട്ട് പെട്ടന്ന് ഡപ്പേന്ന് പറഞ്ഞ് ശബ്ദമുണ്ടാക്കി ഞെട്ടിക്കുക. ഇതിന് യാതൊരു കലയും വേണ്ട. പക്ഷേ കുട്ടികളുമായി പോയവർ ബുദ്ധിമുട്ടും. അവർ ഞെട്ടിക്കരയും. അപ്പോൾ സംവിധായകനും കൂട്ടർക്കും ഒരു സൈക്കോ ആനന്ദം കിട്ടുമായിരിക്കും.
ഇനി മുതിർന്നവരെ സംബന്ധിച്ച് പറഞ്ഞാൽ ഭയമല്ല വെറും കോമഡിയാണ് ഈ ചിത്രത്തിലെ 'ഭീകര രംഗങ്ങൾ' ഉയർത്തുന്നത്. ക്ലൈമാക്സിൽ ചാത്തനും, അതുപോലെ ഒരു ഉപാസന മൂർത്തിയായ കാരിയും തമ്മിലുള്ള ഏറ്റുമുട്ടലൊക്ക കണ്ടാൽ ചരിച്ച് മണ്ണുകപ്പും. തെർമോക്കോളുകൊണ്ട് കുട്ടികൾ പണ്ട് ഒനീഡാ സാത്താനെ ഉണ്ടാക്കുന്നതുപോലെയാണ് കാരിയെന്ന ദുർമൂർത്തി. കുറേ കരിവാരിത്തേച്ച് കിങ്ങ് കോങ്ങിനേപ്പോലെ ചാത്തനും. എന്നിട്ട് ഈ രണ്ടു ദൈവങ്ങളും തമ്മിൽ പൊരിഞ്ഞ അടിയാണ്. എജ്ജാതി വെറൈറ്റി! വിദേശ സിനിമകളിലൊക്കെ ആർട്ട് ഡയറക്ടറേക്കാർ പ്രധാനമുള്ള തസ്തികയാണ് ഈ ക്രീച്ചർ ഡിസൈഴേ്സിന്റെത്. ഇവിടെ ചെയ്തുവെച്ചിരിക്കുന്നത് കാണണം.
മമ്മി റിട്ടേൻസ് തൊട്ടുള്ള ഒരുപാട് ഹൊറർ സബ്ജറ്റുകൾ കണ്ട് മടുത്ത ഒരു പ്രേക്ഷകരുടെ മുന്നിലേക്കാണ്, ഈ നനഞ്ഞ പടക്കം എത്തുന്നത്. മമ്മി റിട്ടേണസിൽ നിന്ന് കോപ്പിയടിച്ചപോലുള്ള ഒരു കഥാപാത്രം ഇവിടെയുമുണ്ട്. പക്ഷേ കലാപരമായി ഇതിന്റെയൊന്നും ഏഴ് അയലത്ത് എത്താൻ ഈ പടത്തിന് ആവുന്നില്ല. എന്തിനധികം കലാനിലയത്തിന്റെ പഴയ നാടകങ്ങൾപോലും, ഇതിനേക്കാൾ എത്രയോ മെച്ചമായിരുന്നു. ( ഡ്രാക്കുള എന്ന നാടകം ഒറ്റക്ക് കാണുന്നവർക്ക് വലിയ തുക കലാനിലയം ഓഫർ ചെയ്ത പരസ്യവാചകം പണ്ട് കേട്ടിരുന്നു.)
മൊത്തത്തിൽ ഒരു സ്റ്റേജിന്റെ സെറ്റപ്പാണ് ഈ പടത്തിനുള്ളത്. ഷൈൻ ടോമിന്റെ കഥാപാത്രമൊക്കെ മോഹൻലാലിന്റെ ശ്രീകൃഷപ്പരുന്തിലെ മാന്ത്രികനെ ഓർമ്മിപ്പിക്കുന്നുണ്ട്. പക്ഷേ ലാലിന്റെ കുമാരേട്ടന്റെ എവിടെയും എത്തില്ല ഈ കഥാപാത്രം. മൂന്ന് പതിറ്റാണ്ടുമുമ്പ്, കമൽഹാസൻ നായകനായ 'വയനാടൻ തമ്പാൻ' എന്ന ഒരു ചിത്രമുണ്ട്. തമ്പാനേ എന്ന ആ ദുർമൂർത്തിയുടെ വിളി കേൾക്കുമ്പോൾ തന്നെ ഭയം ഇരച്ചുകയറും. പക്ഷേ ഇത് ഭയമല്ല ചിരിയാണ് ഉയർത്തുന്നത്.
ആ അർത്ഥത്തിൽ നോക്കുമ്പോൾ ഇത് പൂർണ്ണമായും ഒരു നവോത്ഥാന ചിത്രമാണ്. കാരണം ചാത്തനും മാടനും അടക്കമുള്ളവയെ വെറും കോമഡിയാക്കാൻ ഇവർക്കായി. ഇത് കാണുന്ന ആരും ഇത്തരം അന്ധവിശ്വാസിലേക്ക് പോവാൻ സാധ്യതയില്ല! ഇതൊക്കെ വെറും ചീള് കേസ് എന്ന ധാരണയാണ് ഉണ്ടാക്കുന്നത്.
വാൽക്കഷ്ണം: ഈ പടം കൊണ്ട് ഏറ്റവും കൂടുതൽ പേരുദോഷം ഉണ്ടായിരിക്കുന്നത് നമ്മുടെ പൃഥീരാജിന് തന്നെയാണ്. കാരണം നല്ല പടങ്ങളുടെ മിനിമം ഗ്യാരണ്ടിയായിരുന്നു ആ നടന്റെ പേര്. ഇത് ട്രെയിലറിൽ അവതാരകനായി പൃഥി വരുന്നുമുണ്ട്. പൃഥി പ്രൊഡ്യൂസ് ചെയ്യുന്ന പടം എന്ന ലേബലിലാണ് ഇത് അറിയപ്പെട്ടത്. ഇങ്ങനെ അന്തവും കുന്തവുമില്ലാതെ ചിത്രങ്ങൾ വിതരണത്തിന് എടുക്കുന്നത്, തന്റെ ബ്രാൻഡ്വാല്യൂവാണ് നശിപ്പിക്കുന്നതെന്ന് ഈ നടൻ മനസ്സിലാക്കുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- ആറു വയസുകാരിയായ മകളെ പിതാവ് ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത് മഴു ഉപയോഗിച്ച്; ബഹളം കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെ; പുറത്തേക്കോടിയ സുനന്ദയെയും പിന്തുടർന്നെത്തി ആക്രമിച്ചു; സമീപവാസികളെയും മഴു കാട്ടി ഭീഷണിപ്പെടുത്തി; മാവേലിക്കരയെ നടുക്കി അരുംകൊല
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- 'എന്നാലും എന്റെ വിദ്യേ' എന്ന് പി.കെ ശ്രീമതിയുടെ പോസ്റ്റ്; ഫേസ്ബുക്ക് പോസ്റ്റ് എത്തിയത് വ്യാജ സർട്ടിഫിക്കറ്റുമായി മുൻ എസ്എഫ്ഐ നേതാവ് ജോലി നേടിയ വിഷയത്തിൽ വിവാദം മുറുകവേ; പിന്നാലെ ശ്രീമതി ടീച്ചർ വിദ്യയ്ക്ക് പുരസ്ക്കാരം സമ്മാനിക്കുന്ന ചിത്രം കുത്തിപ്പൊക്കി കോൺഗ്രസുകാരും
- ഇന്ത്യയ്ക്കെതിരെ ചരിത്രംകുറിച്ച് ട്രവിസ് ഹെഡ്; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റർ; ഏകദിന ശൈലിയിൽ ഹെഡ് ആഞ്ഞടിച്ചതോടെ സമ്മർദ്ദത്തിലായി ഇന്ത്യ; ഓവലിൽ ഓസീസ് ശക്തമായ നിലയിൽ
- കുട്ടി ഉച്ചവരെ ഹാപ്പിയായിരുന്നു.. ഒരു മണിക്കൂറിനുശേഷം കൊച്ചിന് മരിക്കണമെന്ന് പറയണമെന്നുണ്ടെങ്കിൽ എന്തു സംഭവിച്ചു എന്നറിയണം; നീതി ലഭിക്കും വരെ നിയമ നടപടിയുമായി മുന്നോട്ട് പോകും; അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നിയാൽ കോടതിയെ സമീപിക്കും: അമൽജ്യോതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ പിതാവ്
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- പ്രശസ്ത വാർത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു; വിട പറഞ്ഞത് മൂന്ന് പതിറ്റാണ്ട് ദൂരദർശന്റെ ഭാഗമായ അവതാരക
- റെയ്ഡ് നടന്നപ്പോൾ ഉറഞ്ഞു തുള്ളിയ ബിബിസിക്ക് കുറ്റം ഏൽക്കുമ്പോൾ മൗനം; 40 കോടി ഇന്ത്യയിൽ വെട്ടിച്ചെന്നു ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഒരു വരി എഴുതാതെ വാർത്ത മുക്കി ബിബിസി; വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം; കേരളത്തിലെത്തിയും നിറം കലർത്തിയ വാർത്ത നൽകിയത് മൂന്നു മാസം മുൻപ്
- ലിൻസിയും ജസീലും താമസിച്ചത് ദിവസം 1500 രൂപയിലധികം വാടക വരുന്ന ഹോട്ടലിൽ; കടങ്ങളെല്ലാം വീട്ടിയ ശേഷം കാനഡയ്ക്ക് പറക്കാമെന്നു ലിൻസി ഉറപ്പു നൽകി; വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ മതിയെന്നും പറഞ്ഞതോടെ കടംകയറി മുടിഞ്ഞു നിൽക്കുന്ന യുവാവ് എല്ലാം വിശ്വസിച്ചു; എല്ലാം പച്ചക്കള്ളം എന്നറിഞ്ഞപ്പോൾ ഇടപ്പള്ളിയിൽ അരുംകൊല
- മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട അഖിൽ ആർ നായർ രാഖി മോളുമായി പ്രണയത്തിലായി; മറ്റൊരു വിവാഹം കഴിക്കാൻ ഒരുങ്ങിയപ്പോൾ ഉടക്കുമായി എത്തിയ കാമുകിയെ വാഹനത്തിൽ വെച്ചു കഴുത്തു ഞെരിച്ചു കൊന്നു; വീട്ടരികിൽ ഉപ്പു വിതറി മണ്ണിട്ടു മൂടി; അമ്പൂരി രാഖി കൊലക്കേസിൽ മൂന്ന് പ്രതികളും കുറ്റക്കാർ; ശിക്ഷാവിധി ഒമ്പതിന്
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്