ആറ്റിൽ കളയേണ്ട 'കള'; ടൊവീനോ ചിത്രത്തിനുവേണ്ടിയുള്ള തള്ളലുകൾ വ്യാജം; രണ്ടാം പകുതിയിൽ പകുതിയോളം മനസ്സു മടുപ്പിക്കുന്ന തല്ലോട് തല്ല്; ഇത് ആദിവാസിയെ അപമാനിക്കുന്ന ചിത്രം; സ്വത്വഷുഡു വാദം മലയാള സിനിമയ്ക്കും ഭീഷണിയാവുമ്പോൾ
എം റിജു
തീയേറ്റർ റിലീസിന്റെ സമയത്ത് വളരെ മോശം അഭിപ്രായം ഉയർന്നതുകൊണ്ട് കാണാതിരുന്ന സിനിമയാണ് ടൊവീനോ തോമസ് നായകനായ 'കള'. കോവിഡ് ഭീതി മാറാത്ത കാലത്തായിരുന്നു റിലീസ് എന്നതും കാണാതിരിക്കാനുള്ള മറ്റൊരു കാരണമായി. എന്നാൽ ഈ പടം ഒ.ടി.ടിയിൽ ഇറങ്ങിയപ്പോളാണ് ഫേസ്ബുക്കിൽ തള്ളിമറയ്ക്കലുകൾ കണ്ട് അമ്പരന്നു പോയത്. കീഴാളന്റെ വിജയം അടയാളപ്പെടുത്തുന്ന ചിത്രമാണെത്രേ ഇത്. നാഗരികനും ആദിവാസിയും തമ്മിലുള്ള സംഘർഷത്തിന്റെ വർഗരാഷ്ട്രീയം പേറുന്ന ചിത്രമെന്നാണ് ഇത് വിലയിരുത്തപ്പെട്ടത്.
ആദിമമനുഷ്യന്റെ വന്യവും പ്രാക്തനവുമായ അതിജീവനവാസനകളെ തലമുറകൾക്കിപ്പുറവും രക്തത്തിൽ പേറുന്ന കരുത്തനായ കീഴാളനാണ് സുമേഷ് മൂർ അവതരിപ്പിക്കുന്ന കഥാപാത്രമെന്നും, ഈ പ്രകൃതിയിൽനിന്ന് പറിച്ചെറിയേണ്ട കളയേത് എന്ന ചോദ്യമാണ് സിനിമ ഉയർത്തുന്നത് ്എന്നുംമറ്റുമുള്ള നിരൂപണങ്ങൾ കേട്ടപ്പോൾ വലിയ നഷ്ടബോധം തോന്നി. അയ്യോ ഇതുപോലെ ഒരു ചിത്രം കാണാതെ പോവുകയോ. എന്നാൽ സൈന ഒ.ടി.ടിയിൽ 98 രൂപകൊടുത്ത് ചിത്രം കണ്ടപ്പോൾ, ശരിക്കും വട്ടായ അനുഭവമായിപ്പോയി. വിഷ്വൽ ഭംഗിമാത്രമുള്ള ഒരു പൊട്ട സിനിമ. ദളിതനെയും ആദിവാസിയെയും അപമാനിക്കുന്ന ചിത്രം കൂടിയായണ് ഇതെന്നാണ് ഈ ലേഖകന് തോന്നിയത്. എവിടെയും പക്ഷം പിടിക്കുന്ന സ്വത്വരാഷ്ട്രീയ നിരുപകർ മലയാള സിനിമക്കും വലിയ ശാപമാവുകയാണ്. അവർ തള്ളിവിടുന്നത് അപ്പടി നുണയാണ്.
ഛായാഗ്രഹണത്തിലെും എഡിറ്റിങ്ങിലെയും ചടുലതയും, കരുത്തും ഒഴിവാക്കിയാൽ ചിത്രം ആറ്റിൽ കളയേണ്ട കള തന്നെയാണ്. കഥയും തിരക്കഥയും അഞ്ചു പൈസക്ക് കൊള്ളില്ല. പക്ഷേ ആദ്യ പകുതിയിലെ ആ ഫിയർ മോങ്കറിങ്ങിൽ രോഹിത് വി എസ് എന്ന സംവിധായകന്റെ തന്റെ കൈയൊപ്പ് ഇടുന്നുണ്ട്. അപാരമായ ഫ്രയിം സെൻസുള്ള സംവിധായകനാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ കള എന്ന ചിത്രം പാളിപ്പോയെങ്കിലും നല്ലൊരു കഥ കിട്ടിയാൽ ഈ സംവിധായകൻ തകർക്കുമെന്ന് ഉറപ്പാണ്.
ഓപ്പറേഷൻ സക്സസ് പക്ഷേ രോഗി മരിച്ചു
ഈ പടത്തിന്റെ ഏറ്റവും വലിയ പ്രശ്നം എന്നു പറയുന്നത് അതിന്റെ കഥയും തിരക്കഥയും തന്നെയാണ്. സംവിധായകനൊപ്പം യദു പുഷ്പാകരനും ചേർന്നാണ്, സമാനബുദ്ധിക്ക് ഒട്ടം നിരക്കാത്ത പൊട്ടക്കഥ പടച്ചുണ്ടാക്കിയത്. കഥ നടക്കുന്നത് ഒറ്റപ്പെട്ട് കിടക്കുന്ന ഒരു സ്ഥലത്താണ്. ഏക്കറുകണക്കിന് കൃഷിയിടമുള്ള ഒരു പറമ്പിലെ ഒരു വീട്ടിലെ താമസക്കാരനാണ് കഥാനായകൻ ടൊവീനോ തോമസിന്റെ കഥാപാത്രം ഷാജി. ഭാര്യയും മകനും ഒപ്പം കഴിയുന്ന അയാൾ ശരിക്കും ഒരു ലൂസർ ആണ്. എന്തൊക്കെയോ കൃഷി നടത്തി ഒരുപാട് നഷ്ടം വന്നവൻ. ചിത്രം ഏത് കാലഘട്ടത്തിലാണ് നടക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും, 1996നും 1998നുമിടയിലാണ് കാലം എന്ന് ഊഹിക്കാവുന്നതാണ്. വൈദ്യുതി നിരക്ക് വർധിപ്പിക്കില്ലെന്ന മന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം, ഷാജിയുടെ ഭാര്യ വിദ്യ വായിക്കുന്ന 'ഗോഡ് ഓഫ് സ്മോൾ തിങ്സ്' എന്നിവയിൽ അതിനുള്ള സൂചനയുണ്ട്. ടിപ്പിക്കൽ മല്ലു മധ്യവർഗ കുടുംബങ്ങളിലെന്നപോലെ, ഷാജിക്ക് പേടിയാണ് തന്റെ പിതാവിനെ. ലാലിന്റെ ടൈപ്പ് അഭിനയമല്ല, ശരിക്കും ആ ടെടർ ഫീൽ ചെയ്യിക്കുന്നുണ്ട് ആ പിതാവ് നോട്ടത്തിലും ഭാവത്തിലും.
ചിത്രത്തിന്റെ ആദ്യത്തെ അര മണിക്കൂറിൽ കാണാം സംവിധായകന്റെ ക്രാഫ്റ്റ്. അച്ഛൻ, മകൻ, ഭാര്യ ബന്ധങ്ങളിലൂടെ കഥ പറയുമ്പോഴൊക്കെ ആസന്നമായ ഒരു ദുരന്തത്തിന്റെ ആവേഗങ്ങൾ ഒരോഷോട്ടിലും കാണാം. താർക്കോവിസ്ക്കിയുടെ ചിത്രങ്ങളെയൊക്കെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇവിടെ രോഹിത് രംഗങ്ങൾ ഒരിക്കിയിരിക്കുന്നത്. അഖിൽ ജോർജിന്റെ ക്യാമറയുടെ മിടുക്കും പ്രകടം. ഭാവിയുള്ള ഛായാഗ്രാഹകനാണ് ഇയാൾ. ഒരു സാധാരണ കുടുംബത്തിന്റെ ദിനചര്യകൾ കാണിക്കുമ്പോൾ തന്നെ, കഥയുടെ ഉള്ളടക്കത്തിലേക്ക് സംവിധായകൻ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ആൺകുട്ടികൾ കരയരുതെന്ന് പറഞ്ഞ് മകനെ ഉപദേശിക്കുന്ന ഷാജി ഒരു സൂചകമാണ്. പൊളിഞ്ഞ കൃഷിയുടെ ബാധ്യതകളും, മുടിയനായ പുത്രനോടുള്ള പിതാവിന്റെ സമീപനവുമൊക്കെ ഒരു നോട്ടത്തിലും വാക്കിലുമൊക്കെ പ്രകടം. ആദ്യത്തെ അരമണിക്കൂർ കഴിയുമ്പോൾ നിങ്ങൾക്ക് കിട്ടുക, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഒരു അനുഭൂതിയാണ്. ഷാജിയും ഭാര്യയും തമ്മിൽ പകൽ സമയത്തുള്ള ഒരു സെക്സുണ്ട്. വെളിച്ചം പറ്റില്ലെന്ന് ഭാര്യ പറയുമ്പോൾ ഷാജി അവളുടെ കണ്ണുകെട്ടുന്നതും പിന്നെ കണ്ണ് അഴിക്കുന്നതുമൊക്ക നാം കണ്ണിമക്കാതെ നോക്കി നിന്നുപോകും. എല്ലാറ്റിനും ഒരു പുതിയ സൗന്ദര്യം.
രണ്ടാം പകുതിയിൽ തല്ലോട് തല്ല്
എന്നാൽ മിനുട്ടുകൾ കഴിഞ്ഞില്ല പടത്തിന്റെ മൂഡ് മൊത്തം മാറുകയാണ്. ഷാജിയുടെ പറമ്പിൽ അടക്ക പറിക്കാൻ എത്തുന്ന ഒരു സംഘത്തിലെ ഒരാൾ അയാളെ ടാർജറ്റ് ചെയ്യുകയാണ്. സമേഷ് മൂർ തകർത്ത് അഭിനയിച്ച ആ ആദിവാസി കഥാപാത്രം വരുന്നതോടെ ചിത്രത്തിന്റെ നല്ലൊരു സമയവും അപഹരിക്കുന്നത് ടൊവീനോയും സുമേഷ് മൂറും തമ്മിലുള്ള വന്യമായ സംഘട്ടത്തിലൂടെയാണ്.
അവിടുന്നങ്ങാട്ട് ചിത്രം അഞ്ചുപൈസക്ക് നിലവാരം ഇല്ലാതാവുകയാണ്. കാർട്ടുൺ കഥാപാത്രങ്ങളെ നാണിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ. ആദ്യം ടൊവീനോ അടിച്ചും തൊഴിച്ചും ചെപ്പക്കിട്ടും മൂറിനെ ഒരു വഴിക്കാക്കും. അങ്ങനെ ചത്തുവെന്ന് തോന്നുന്നിടത്തുനിന്ന് മൂർ പിടഞ്ഞ് ഏണീറ്റ് ടൊവീനോയെ പഞ്ചറാക്കും. ശരീരശാസ്ത്രത്തെക്കുറിച്ചൊന്നും യാതൊരു ധാരണയും സംവിധായകന് ഇല്ല. കമ്പിപ്പാരകൊണ്ടും വടികൊണ്ടുമൊക്കെ തലക്ക് അടികൊണ്ട് ചോര ചീറ്റിയിട്ടും ഇരുവരും വീണ്ടും എഴുനേറ്റ് വരുന്നു. മുള്ളുകൊണ്ടും കമ്പികൊണ്ടും ദേഹമാസകലം ചോര ഒലിപ്പിച്ചിട്ടും അടിയോടടി. മൂറിനെ വലിച്ച് കെട്ടിത്തൂക്കിയിട്ടും അയാൾ ഒരു സർക്കസ് അഭ്യാസിയെപ്പോലെ തിരിച്ചുവരുന്നു. ഈ തല്ലുകണ്ട് സോഷ്യൽ മീഡിയയിൽ ആരോ എഴുതിയ കുറിപ്പ് ഇങ്ങനെ 'കെട്ടിയോനെ ഒരുത്തൻ എടുത്തിട്ടു പൂശി കൊല്ലാൻ തുടങ്ങിയിട്ടും ഫോണിൽ പൊലീസിനെ വിളിക്കുകയോ നാട്ടുകാരെ വിളിച്ചു കൂട്ടുകയോ ചെയ്യാത്ത പതിവ്രത ആയ സ്നേഹ സമ്പന്ന ആയ ഭാര്യ. മകനെ കൊല്ലാൻ തുടങ്ങിയിട്ടും മറ്റവൻ ചത്തുപോകുമെടാ എന്ന് പറയുന്ന തന്ത. ആകെ മുഴുവൻ വയ്ക്കോലിൽ ഇട്ട് ചക്ക വെട്ടിയ പരുവം.'- ഈ കമന്റ് ശരിക്കം അന്വർഥമാണ്. താഴ്വാരത്തിലെ മോഹൻലാലും വില്ലനും തമ്മിലുള്ളപോലെ ചില രംഗങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട് ഈ ചിത്രം. പക്ഷേ താഴ്വാരത്തിലെ അവരുടെ പകയ്ക്ക് വ്യക്തമായ കാരണം ഉണ്ട്. ഇവിടെ ആദിവാസിക്ക് നാഗരികനോട് തോനുന്ന പകയുടെ കാരണം അറിഞ്ഞാൽ പ്രേക്ഷകൻ ഞെട്ടിപ്പോകും. നാഗരികൻ ആദിവാസിയുടെ നായയെ കൊന്നത്രേ! അതും ബോധ പൂർവമല്ല. അബദ്ധത്തിൽ.
ചാപ്പാക്കുരിശിലേതുപോലെ പാളിപ്പോയ രാഷ്ട്രീയം
ഫഹദ് ഫാസിലും വിനീത് ശ്രീനിവാസും തകർത്ത് അഭിനയിച്ച ചാപ്പാക്കുരിശ് സിനിമയിൽ പറ്റിയ അതേ രാഷ്ട്രീയ അബന്ധം ഈ ചിത്രത്തിലും സംഭവിച്ചിട്ടുണ്ട്. അതിൽ നോക്കുക, ദാരിദ്രവും അപകർഷതാബോധവും അനുഭവിക്കുന്ന വിനീത് ശ്രീനിവാസന് ഒപ്പമല്ല ചിത്രം സഞ്ചരിക്കുന്നത്. കഷ്ടതകളുള്ളവൻ ക്രമിനിൽ സമാനമായ ബുദ്ധിയുള്ളവൻ ആവുമെന്ന് മോശം കാഴ്ചപ്പാടാണ് ചിത്രം പ്രകടിപ്പിക്കുന്നത്. കഥാന്ത്യത്തിൽ ഹഹദ്, വിനീതിനെ മർദിക്കുമ്പോൾ തീയേറ്റിൽ ഉയരുന്ന കൈയടി നോക്കുക. പക്ഷേ ഇതിന്റെ സൃഷ്ടാക്കൾ ഇത് അടിസ്ഥാന വർഗത്തിന്റെ വേദനയും ആകുലതയും പറയുന്ന ചിത്രമായാണ് എടുത്തത്. പക്ഷേ സിനിമ പുറത്തുവന്നപ്പോൾ അത് അടിസ്ഥാന വർഗത്തിൽപ്പെട്ട യുവാക്കളെ അപമാനിക്കുന്ന ചിത്രമായിപ്പോയി.
അതുപോലെ ആദിവാസിയുടെ ദളിതന്റെ ഭാഗത്തുനിന്ന് ചിന്തിക്കുന്നുവെന്ന്, ചില സ്വത്വ ഷുഡു നിരൂപകർ വിലയിരുത്തുന്ന ചിത്രം ഫലത്തിൽ ദലിതരെയും ആദിവാസികളെയും അപമാനിക്കയാണ്. എന്താണ് ഈ ചിത്രം ആദിവാസികളെ കുറിച്ച് പറഞ്ഞൂവെക്കുന്നത്. പല്ലിന് പല്ല് കണ്ണിണ് കണ്ണ് എന്ന രീതിയിൽ പ്രതികരിക്കുന്നവർ ആണെന്നോ. ഷാജി ആദിവാസിയുടെ നായയെ കൊല്ലുന്നത് പ്ലാൻ ചെയ്തിട്ടില്ല. തോൽവികളുടെയും കുറ്റപ്പെടുത്തലിന്റെയും ഒരു രാത്രിയിൽ അത് അയാളുടെ കൈയിൽനന്ന് അറിയാതെ വീണുപോവുകയാണ് പന്നിപ്പടക്കം വെച്ച ഒരു ഇറച്ചിക്കഷ്ണം. അത് കടിച്ചാണ് നായ ചാവുന്നത്. അതിന് പ്രതികാരം ചെയ്യാനാണ് ആ ആദിവാസിയെത്തുന്നത്. അതും നിനക്ക് ഞാൻ വേറെ നായയെ മേടിച്ചു തരാമെന്നും, എന്തുവേണമെങ്കിലും ചെയ്യാമെന്നും. പക്ഷേ ആദിവാസിക്ക് അതൊന്നും വേണ്ട. പകരം നാഗരികന്റെ കൂട്ടിലിട്ട് പരിപാലിച്ച വിദേശ നായയെ തന്നെ കൊല്ലണം. എന്തൊരു ചെന്നായ നീതി. മാത്രമല്ല മദ്യപിക്കുന്നവനും ലഹരി ഉപയോഗിക്കുന്നവനുമാണ് ഈ ചിത്രത്തിലെ ആദിവാസി. ചാപ്പാക്കുരിശിലെന്നപോലെ ഈ മാരണത്തിന് നാലെണ്ണം കൂടി കിട്ടട്ടേ എന്നാണ് പ്രേക്ഷകന് തോനുക.
അങ്ങനെ നോക്കുമ്പോൾ അടിമുടി ആദിവാസി വിരുദ്ധമാണ് ഈ ചിത്രം. സോഷ്യൽ മീഡിയയിൽ കണ്ട ഒരു വാചകം ഇങ്ങനെ.' കാട്ടുപന്നിക്കു പിറകെ വാരിക്കുന്തവുമായി ഓടുന്ന ആദിവാസിച്ചെറുക്കൻ ആരുടെ ഫാന്റസിയാണ്? ബാംബൂ ബോയ്സിലും സാൾട്ട് ആൻഡ് പെപ്പറിലും നാം പരിചയിച്ച ആദിവാസിയിൽ നിന്ന് എന്തുവ്യത്യാസമാണ് കളയിലെ മൂറിന്റെ കഥാപാത്രത്തിനുള്ളത്? ആദിവാസികളെ മ്യൂസിയും പീസുകളായി കാണുന്ന വരേണ്യബോധത്തിൽ നിന്ന് നമ്മളെന്നാണ് പുറത്തു കടക്കുക?എന്നാണ് ആദിവാസിയുടെ യഥാർത്ഥപ്രശ്നങ്ങളെ നമ്മുടെ സിനിമകൾ അഡ്രെസ്സ് ചെയ്തു തുടങ്ങുക?എന്തുകൊണ്ടാണ് ആദിവാസിയുടെ കഥ പറയുമ്പോൾ മാത്രം നമ്മൾ ഇത്രയും വ്യാജമായിപ്പോകുന്നത്?പല്ലിന് പല്ല് ചോരയ്ക്ക് ചോര ആരുടെ കുടിപ്പകാതന്ത്രമാണ്? ഒടി വച്ചാൽ തീരുമോ ദളിതന്റെ പ്രശ്നം? അഥവാ ദളിതുകളൊക്ക ഇപ്പോഴും ഒടിവിദ്യയും കൊണ്ടിരിപ്പാണോ?ഈ സിനിമയിലെ നായകൻ മൂറാണെന്ന് നിങ്ങൾക്ക് തോന്നിയോ?എങ്കിൽ നിങ്ങൾ പെട്ടിരിക്കുന്നു.ഈ സിനിമയുണ്ടാക്കിയവർ വച്ച ഒടിയാണത്.'
ആ ഒടിശരിക്കം ഏറ്റു. ഈ നിരൂപക തള്ളലിൽ ധൃതംഗ പുളകിതനായി പാവം ആ യുവ നടൻ തന്റെ കരിയർ തുലയ്ക്കുകയാണ്. പ്രഥ്വീരാജിന്റെ ഷാജി കൈലാസ് ചിത്രത്തിൽ കിട്ടിയ വേഷം അയാൾ നിരസിച്ചു കളഞ്ഞു. കാരണം നായകന്റെ തല്ലുകൊള്ളുന്ന വില്ലൻ ആവാൻ വയ്യത്രേ. ഒരു തുടക്കക്കാരൻ എന്ന നിലയിൽ എന്തുവേഷവും ചെയ്ത് പിടിച്ചു നിൽക്കേണ്ട ഒരു നടനാണ് ഇങ്ങനെ പറയുന്നത്. അന്ധമായ സ്വത്വരാഷ്ട്രീയം തലക്ക്പിടിച്ചാൽ നമുക്ക് ജീവിക്കാൻ ആവില്ല. ഇനി ഷാജിയുടെ ജീവിതം നോക്കുക. സത്യത്തിൽ അയാളും ഒരു ഇരയല്ലേ. പരാജയപ്പെട്ടുപോയ മനുഷ്യൻ. സാമ്പത്തിക പരാധീനതമൂലം സ്വന്തം പിതാവിന്റെ കുരുമുളക് കൊള്ളയടിക്കേണ്ട ഗതികേടാണ് അയാൾക്ക്. പാർട്ണർ ഷിപ്പ് കൃഷി പൊളിഞ്ഞപ്പോൾ കൂട്ടുകാരുടെയെല്ലാം കുത്തുവാക്കുകൾ അയാൾക്കുനേരെ. ഒപ്പം സ്വന്തം പിതാവും. ജോജി സിനിമയിൽ നാം കണ്ടതുപോലെ പാട്രിയാർക്കിയുടെ പരമകാഷ്ടയിൽ ജീവിക്കുന്ന ഇരകൾ. ആ അർഥത്തിൽ ആദിവാസിക്ക് തുല്യനാണ് ഈ നാഗരികനും. പക്ഷേ ചിത്രത്തിന്റെ സംവിധായകനും, നിരൂപക കേസരികൾക്കും മാത്രം അത് പിടികിട്ടിയിട്ടില്ല.
വാൽക്കഷ്ണം: അല്ലെങ്കിലും മലയാളിക്ക് ഏറെയൊന്നും പിടികിട്ടാത്ത സാധനമാണ് സിനിമയുടെ രാഷ്ട്രീയം. അടൂർഗോപാകൃഷന്റെ മുഖാമുഖത്തെ കമ്യൂണിസ്റ്റ് വിരുദ്ധ ചിത്രമെന്ന് കേരളത്തിൽ വിമർശനം ഉയരുമ്പോൾ, അത്് കമ്യൂണിസ്റ്റ് അനുകൂല ചിത്രമാണെന്ന് പറഞ്ഞാണ് ഒരു വിദേശ ഫെസ്റ്റിവലിൽ ചിത്രത്തിന് അനുമതി നിഷേധിച്ചത്. ഇ.എം.എസും, പി ഗോവിന്ദപ്പിള്ളയും ഉൾപ്പെടുയുള്ളവർ മുഖാമുഖത്തിനെതിരെ തിരിഞ്ഞപ്പോൾ, അടൂരിനെ ഒരു നോട്ടുമാല അണിയിക്കാനാണ് എനിക്ക് തോന്നിയത് എന്നാണ് തോപ്പിൽ ഭാസി ചിത്രം കണ്ട് പ്രതികരിച്ചത്. ജയരാജിന്റെ ദേശാടനം അന്ധവിശ്വാസ ചിത്രമാണെന്ന് വ്യാപക വിമർശനം കേരളത്തിൽ ഉയർന്നപ്പോൾ, ഒരു വിദേശ ഫെസ്റ്റിവലിൽ ചിത്രം ആദരിക്കപ്പെട്ടത് അത് അന്ധവിശ്വാസത്തിനെതിരെ പൊരുതുന്ന ചിത്രം എന്നാണ്. കാരണം ഒരു കുട്ടിയുടെ ബാല്യത്തെയും കൗമാരത്തെയും ഇല്ലാതാക്കുന്ന അന്ധവിശ്വാസത്തെ തുറന്നുകാട്ടുകയാണെന്നാണ് അവിടെ ദേശാടനത്തെക്കുറിച്ച് വിലയിരുത്തൽ വന്നത്. അങ്ങേയറ്റം ആദിവാസി വിരുദ്ധവും മാനവിക വിരുദ്ധവുമായ 'കള'യെ നമ്മുടെ നടപ്പുരീതിവെച്ച് നമുക്ക് പുരോഗമന നവോത്ഥാന ചിത്രമാക്കി മാറ്റിക്കളയാം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്