പൃഥ്വിരാജിന്റെ പൂണ്ടുവിളയാട്ടം; ലാലേട്ടനെപ്പോലെ മീശപിരിച്ച് മുണ്ടുമടക്കിക്കുത്തിഅടിപൊളി ആക്ഷൻ; ഷാജി കൈലാസിന്റെ ശക്തമായ തിരിച്ചുവരവ്; പഴയ ഫോർമാറ്റിലുള്ള മാസ് മസാലയാണെങ്കിലും ബോറടിയില്ല; കലാമേന്മ അധികമില്ലെങ്കിലും ചിത്രം കൊമേർഷ്യൽ വിജയം; 'കടുവ' ശരിക്കും പുലിയാണ്!
എം റിജു
അഞ്ചുപേരെ തികച്ച് കിട്ടാത്തതുകൊണ്ട്, കേരളത്തിലെ തീയേറ്ററുകളിൽ ഷോ ക്യാൻസൽ ചെയ്യുന്ന കാലമാണിത്. അപ്പോഴാണ് തീയേറ്ററുകളെ പൂരപ്പറമ്പാക്കിയ അനുഭവമുള്ള പഴയ ഹിറ്റ് മേക്കർ ഷാജി കൈലാസ് തിരിച്ചെത്തുന്നത്. 'കടുവ' എന്ന പേരും പൃഥ്വിരാജിന്റെ കൊലമാസ് ഗെറ്റപ്പും, ഷാജി കൈലാസിന്റെ സ്റ്റാമ്പിങ്ങ് ഷോട്ടുകളുള്ള ടീസറുമൊക്കെ കാണുമ്പോൾ, എന്തു ഫീലാണോ ഒരു ശരാശരി പ്രേക്ഷകന് കിട്ടുന്നത്, അതൊക്കെ കൊടുക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. വാണിജ്യ സിനിമയുടെ വീക്ഷണകോണിൽനിന്ന് നോക്കിയാൽ ഈ 'കടുവ' ശരിക്കും പുലിയാണ്! ഈ പെരുമഴക്കാലത്ത് തീയേറ്ററുകാർക്ക് വീണു കിട്ടിയ വരദാനം.
യുക്തികളുടെയും പൊളിറ്റിക്കൽ കറക്ട്നെസ്സിന്റെയും കണ്ണിലുടെ മാത്രം നോക്കി മലയാള ചലച്ചിത്രലോകത്തെ ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് പൃഥ്വിരാജ് അടക്കമുള്ളവർ മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. കെജിഎഫും ആർആർആറും, കമൽഹാസന്റെ വിക്രമുമൊക്കെ കോടികൾ വാരിക്കൂട്ടിയ, മാസ് മസാല ഫോർമാറ്റുമായാണ്, നീണ്ട ഒമ്പതുവർഷത്തെ ഇടവേള കഴിഞ്ഞ്, ഷാജികൈലാസ് വീണ്ടും സംവിധാന രംഗത്തേക്ക് എത്തിയിരിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ പൃഥ്വിരാജിന്റെ പൂണ്ടുവിളയാട്ടമാണ് ചിത്രം. ലാലേട്ടനെപ്പോലെ മീശപിരിച്ച് മുണ്ടുമടക്കിക്കുത്തിയുള്ള ആ അടിപൊളി ആക്ഷൻ രംഗങ്ങൾ ഒന്നു കണ്ട് നോക്കണം.
നായകനായ കടുവയെയും, അതിനൊത്ത വില്ലനായ വിവേക് ഒബ്റോയിയുടെ ഐജിയെയും, അങ്ങോട്ട് അഴിച്ചുവിട്ടിരിക്കയാണ് സംവിധായകൻ. ഇരുവരും തമ്മിലുള്ള കോമ്പോ സീനുകളൊക്കെ ത്രില്ലിങ്ങാണ്. പക്ഷേ കലാപരമായി നോക്കുമ്പോൾ അത്രയൊന്നും മേന്മ ഈ ചിത്രത്തിന് അവകാശപ്പെടാനില്ല. അതിന്റെ അണിയറ ശിൽപ്പികൾ അങ്ങനെ അവകാശപ്പെടുന്നുമില്ല. കി കി ഡുക്കിന്റെ ചിത്രം കാണുന്ന മൂഡിലല്ലല്ലോ, ഷാജി കൈലാസിന്റെ ചിത്രത്തിന് നാം ടിക്കറ്റ് എടുക്കുക. ഒരു ഫെസ്റ്റിവൽ സിനിമയുടെ എല്ലാ സംത്രാസവും പ്രേക്ഷകന് കൊടുക്കന്ന ആക്ഷൻ ഓറിയൻഡൻഡ് ഫാമിലി എന്റർടെയിനറാണ് ഈ ചിത്രം.
ഈ പെരുമഴക്കാലത്ത് തീയേറ്ററുകൾ നിറച്ചതിന്, മലയാള ചലച്ചിത്ര ലോകം ഷാജിയോടും പൃഥ്വിയോടും കടപ്പെട്ടിരിക്കും. പാലക്കാരൻ കുരുവിനാക്കുന്നിൽ കുറുവച്ചനുമായുള്ള കേസു കാരണം, കുറുവച്ചനെ ഒറ്റയാഴ്ച കൊണ്ട് കുര്യച്ചനാക്കി അതെവിടെയും മുഴച്ച് നിൽക്കാതെ തിയേറ്ററിൽ എത്തിച്ച പൃഥ്വിരാജ് പ്രൊഡക്ഷൻസിനെ സമ്മതിക്കണം. ഡബ്ബിങ്ങിൽ എവിടെയും ഇങ്ങനെ ഒരു മാറ്റം അറിയുന്നുപോലുമില്ല.
കടുവ ഗർജജിക്കുമ്പോൾ
ഒരു മാസ് മസാലക്കുവേണ്ട എല്ലാ ചേരുവുകളും തിരക്കഥാകൃത്ത് ജിനു എബ്രഹാം 'കടുവയിൽ' ചേർത്തിട്ടുണ്ട്. ഒരു കാട്ടിലെ വന്യമൃഗങ്ങളും മാൻപേടകളും എല്ലാമുണ്ട് ചിത്രത്തിൽ. നാട്ടുകാർ കടുവാക്കുന്നേൽ കുര്യച്ചൻ എന്ന് വിളിക്കുന്ന, പാന്റേഷൻനും ബാർ ബിസിനസ്സും ഒക്കെയായി കഴിഞ്ഞുകൂടിയ നാട്ടിലെ പ്രമാണിയായ ഒരു പാലക്കാരന്റെ കഥയാണിത്. അയ്യപ്പനും കോശിയുംപോലെ മുഖ്യകഥാപാത്രങ്ങളുടെ ഈഗോ വരുത്തിവെക്കുന്ന പ്രശ്നങ്ങൾ ഇവിടെയുമുണ്ട്.
കുര്യച്ചനും നാട്ടുകാരൻ കൂടിയായ ഐജി ജോസഫ് ചാണ്ടിയും തമ്മിലുള്ള ചെറിയ കശപിശ പിന്നീട് വഴക്കായും അതും കഴിഞ്ഞ് രണ്ടിലൊരാൾ മരിച്ചാലേ അവസാനിക്കൂ എന്ന് പറയുന്ന ഘോരയുദ്ധമായും മാറുന്നു. ഷാജികൈലാസ് തന്നെ മുമ്പ് മോഹൻലാലിനെവെച്ച് എടുത്ത 'നാട്ടുരാജാവ്' എന്ന ചിത്രത്തിന്റെ കഥയുമായും കടുവയ്ക്ക് ചില സാമ്യങ്ങൾ തോന്നിക്കുന്നുണ്ട്.
ഷാജി കൈലാസിന്റെ പതിവ് ശൈലിയിൽ, ഒരു പെരുമഴക്കാലത്ത് പാലാ പൊലീസ് സ്റ്റേഷനുമുന്നിൽ കുട ചൂടി നിൽക്കുന്ന, ഒരുപാടുപേരെ കാണിച്ച് കഥ നേരെ കോട്ടയം ജില്ലാ ജയിലേക്ക് പോവുന്നു. അവിടെ റിമാൻഡ് തടവുകാരനായി വരുന്ന നായകന്റെ ഒന്നൊന്നര ബിൽഡപ്പോടെയാണ് ചിത്രത്തിന്റെ തുടക്കം. ( നമ്മുടെ ന്യൂജൻ സിനിമക്കാർ ചവറ്റുകൊട്ടയിൽ ഇട്ട ഫോർമാറ്റാണ് ഇതൊക്കെ. പക്ഷേ ഇടക്ക് ഇങ്ങനെയും സിനിമ വന്നോട്ടെ) കുര്യച്ചന്റെ നാട്ടുകാരനും സഹതടവുകാരനുമായ പാഷാണം ഷാജിയുടെ കഥാപാത്രം, പുലിമുരുകൻ, പോക്കിരിരാജാ സിനിമകളുടെ സ്റ്റൈലിൽ കുര്യച്ചനെക്കുറിച്ച് തള്ളി മറിക്കുന്നുണ്ട്.
അങ്ങനെ ഒരാൾ അവിടെ വന്നിറങ്ങും മുൻപ് അയാൾ ധരിക്കുന്ന തൂവെള്ളക്കുപ്പായം മുതൽ വലിക്കുന്ന തടിമാടൻ ചുരുട്ട് വരെ സ്യൂട്ട് കേസ് പെട്ടിയിലായി പൊലീസ് സ്റ്റേഷനിൽ എത്തുന്നുണ്ട്.അങ്ങനെ അടിപൊളി ബിജിഎമ്മിന്റെ പിൻബലത്തോടെ നായകൻ ജയിലിൽ എത്തി, അഞ്ചുമിനിട്ട് കഴിയുന്നതിന് മുമ്പ് തന്നെ അതി ഗംഭീരമായ സംഘട്ടനവും തുടങ്ങുന്നു. അവിടെയൊക്കെ ചിത്രത്തിന്റെ ആക്ഷൻ മികവ് പ്രകടമാണ്. ശരിക്കും ഒരു അടിപിടിക്കിടയിൽ പെട്ടപോലെ.
ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബവും, തന്റെ ബിസിനസുമായി കഴിഞ്ഞുകൂടിയ, നീതിക്ക് നിരക്കാത്തത് ഒന്നും ചെയ്യാത്ത കുര്യച്ചൻ ജയിലിൽ ആയത് എങ്ങനെയാണെന്നാണ് പിന്നീടുള്ള സിനിമ കാണിക്കുന്നത്. അതോടെ നായകനും വില്ലനും തമ്മിലുള്ള പൂണ്ടുവിളയാട്ടത്തിന് തുടക്കമായി. കട്ടക്ക് കട്ടക്ക് നിൽക്കുന്ന ഈ രണ്ട് കഥാപാത്രങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ ആവേശത്തോടെ മാത്രമേ കണ്ടിരിക്കാൻ കഴിയുകയുള്ളൂ.
മരണമാസ് ആക്ഷനുമായി പൃഥി
മലയാളത്തിൽ ഏറ്റവും നന്നായി ആക്ഷൻ ചെയ്യാൻ കഴിയുന്ന നടൻ മോഹൻലാൽ ആണെന്നാണ് ഈ ലേഖകനൊക്കെ കരുതിയത്. 'കടുവ' കാണുന്നതുവരെ. എന്നാൽ ഈ പടത്തിലെ പൃഥിയുടെ ആക്ഷൻ രംഗങ്ങൾ ഗംഭീരമാണ്. പഴയ ജയനെ ഓർമ്മിപ്പിക്കുന്നു. ശരിക്കും തീപാറും. തോളെല്ലുകൾ ചലിപ്പിച്ച് പൊട്ടൽ ശബ്ദമുണ്ടാക്കി മുണ്ടും മടക്കിക്കുത്തിയുള്ള ആക്ഷൻ കൈയടി ഉയർത്തുന്നു. ഷാജി കൈലാസിന്റെ തന്നെ 'നരസിഹം' ഓർമ്മവരും. ഈ പടത്തിലെ അടിയും തടയുമായുള്ള ആ സ്റ്റെലൻ പെർഫോമൻസ് ഒരിക്കലും പൃഥിരാജിന്റെ ആരാധകർ മറന്നുപോകാൻ ഇടയില്ല. ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആയ മാഫിയ ശശി, കനൽ കണ്ണൻ ടീം പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. പാവങ്ങളുടെ പീറ്റർ ഹെയിനാണ് സത്യത്തിൽ മാഫിയാ ശശി! എന്നുവെച്ച് ഇത് വെറുമൊരു അടിപ്പടം മാത്രമല്ല. ഫാമിലിക്ക് ആസ്വദിക്കാനുള്ള എല്ലാ വിഭവങ്ങളും അത്യാവശ്യം നല്ല മൂന്ന് പാട്ടുകളുമൊക്കെ ചിത്രത്തിലുണ്ട്.
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ബലം കാസ്റ്റിങ്ങാണ്. പൃഥിക്ക് മറുഭാഗത്ത്, ലൂസിഫറിൽ നിന്ന് മുഖം കഴുകി വന്നപോലെ തോന്നിക്കുന്ന, വിവേക് ഒബ്റോയിയെ ഇട്ടതാണ് സിനിമയുടെ കരുത്ത് വർധിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ഡബ്ബിങ്ങും നന്നായിട്ടുണ്ട്. അപ്പുറത്ത് വിവേക് അല്ലായിരുന്നെങ്കിൽ ഈ ഒരു ഗാംഭീര്യം ചിത്രത്തിന് കിട്ടില്ലായിരുന്നു. നായിക സംയുക്തക്ക് സാരിയുടുത്ത് പൗഡറിട്ട് വൃത്തിയായി നിൽക്കുക എന്നല്ലാതെ കാര്യമായി ഒരു റോളുമില്ല. പക്ഷേ അത് സിനിമയെ ബാധിക്കുന്നില്ല. അതാണ് 'കടുവ'യുടെ ക്രാഫ്റ്റിന്റെ മിടുക്ക്. ജോയ് മാത്യൂ, ഷാജോൺ, ബൈജു, അലൻസിയർ, ജനാർദ്ദനൻ, സുധീഷ്, സീമ, അർജുൻ അശോകൻ തുടങ്ങിയ വലിയ ഒരു താര നിര ചിത്രത്തിലുണ്ട്. ആകെ മോശമായിപ്പോയത് ഇന്നസെന്റിന്റെ ഒരു പള്ളിലച്ചൻ കഥാപാത്രമാണ്. അടിമുടി കൃത്രിമത്വം നിറഞ്ഞ ഡയലോഗുകൾ. ആകെ സമാധാനം ഇത് വെറും രണ്ട് സീനിലേ ഉള്ളൂ എന്നതിലാണ്.
ജേക്സ് ബിജോയുടെ പശ്്ചാത്ത സംഗീതവും പൊളിയാണ്. 90കളിലെ കേരളത്തെ അഭിനന്ദൻ രാമാനുജന്റെ ക്യാമറ പുനസൃഷ്ടിച്ചിരിക്കയാണ്. ഷാജി കൈലാസിന്റെ മെയ്ക്കിങ് സ്കിൽ എവിടെയും പൊയിട്ടില്ല എന്ന് 'കടുവ' തെളിയിക്കുന്നു. ഈ ചിത്രം ഇറങ്ങുമ്പോൾ കരുതിയിരുന്നത്, ന്യൂ ജൻ ഫോർമാറ്റിലേക്ക് ഷാജി കൈലാസ് മാറും എന്നായിരുന്നു. പക്ഷേ ഷാജി തന്റെ ശൈലിയിൽ തന്നെയാണ് പടം എടുത്തിരിക്കുന്നത്. തന്റെ സ്റ്റാമ്പിങ്ങ് ഷോട്ടുകൾ, കാലത്തിന് അനുസരിച്ച് ഒന്നുകൂടി നവീകരിച്ചുവെന്ന് മാത്രം. ഷാജി കൈലാസിന്റെ പ്രശ്നം അദ്ദേഹത്തിന് സംവിധാനം ചെയ്യാൻ അറിയാത്തതല്ല, മറിച്ച് നല്ല കഥകൾ ഇല്ലാത്തതാണെന്ന് ഒരിക്കൽ കൂടി വ്യക്തമാവുന്നു. 2006ലെ ബാബാ കല്യാണിക്കുശേഷം, ഷാജി എടുത്ത ഒരു ഡസനോളം ചിത്രങ്ങളാണ് പൊട്ടിയത്.
അവസാനം 2013ൽ ജയറാമിനെ നായകനാക്കി എടുത്ത 'ജിഞ്ചർ' ഒക്കെ വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ ആയിരുന്നു. ഒരു കഥയുമില്ലാത്ത 'കഥകൾ' സിനിമയാക്കാൻ പോയതാണ് അദ്ദേഹത്തിന് പറ്റിയ പ്രശ്നം. ഈ രണ്ടാംവരവിലെങ്കിലും ഷാജിക്ക് തന്റെ പിശകുകൾ തിരുത്താൻ കഴിയട്ടെ. ജിനു എബ്രഹാമിന്റെ തിരക്കഥയിൽ ചിലയിടത്തൊക്കെ പാളിച്ചയുണ്ടെങ്കിലും ടോട്ടാലിറ്റിയിൽ മോശമായിട്ടില്ല. ഇപ്പോൾ എല്ലാ മാസ് പടങ്ങളുടെയും പതിവായിട്ടുള്ളതുപോലെ ഒരു രണ്ടാം ഭാഗത്തിന് സ്കോപ്പിട്ടിട്ടുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
അവസാനമായി ഒരു കാര്യം പറയട്ടെ. എവിടെയും പുതുമയും, ലോജിക്കും, പൊൽറ്റിക്കൽ കറക്ട്നസ്സും തേടുന്നവർക്ക് യോജിച്ചതല്ല ഈ സിനിമ. അത്തരക്കാർ ഈ ചിത്രം കാണാതിരിക്കുക ആയിരിക്കും ഉത്തമം. മസ്ക്യുലാൻ മലയാളി പരുഷനെ പ്രമോട്ട് ചെയ്യുന്നു, തന്ത മഹാത്മ്യം വിളമ്പി പാട്രിയാർക്കൽ ചിന്ത വളർത്തുന്നു എന്നത് തൊട്ട്, ഒരാൾക്ക് ഇത്രപേരെ അടിച്ചിടാൻ കഴിയുമോ, പൊലീസിനെ തല്ലാൻ ഇതെന്താ വെള്ളരിക്കപ്പട്ടണം ആണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ, ലോജിക്കിന്റെയും പൊളിറ്റിക്കൽ കറക്ടനെസ്സിന്റെ കണ്ണിലുടെ നോക്കിയാൽ ഒരുപാട് ഉണ്ടാവും. പക്ഷേ ഒരു അല്ലു പടവും, സൂര്യാ പടവും, വിജയ് പടവുംപോലെ ഒരു മാസ് മൂവി കാണാനായി എത്തുന്നവർക്ക് ആസ്വദിക്കാനുള്ള എല്ലാം പടപ്പും ഈ ചിത്രത്തിലുണ്ട്. അവർക്ക് കാശ് വസൂൽ ആവുകയും ചെയ്യും.
വാൽക്കഷ്ണം: ചിത്രം കണ്ടപ്പോൾ ഒരു കാര്യം വ്യക്തമായി. ഇതിന്റെ മൂലകഥ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന് നാട്ടുകാർ വിളിക്കുന്ന പാലക്കാരൻ കുരുവിനാൽ കുറുവച്ചന്റെതു തന്നെയാണ്. കുറവച്ചനും ഭാര്യയുടെ ബന്ധവായ ഐജിയും തമ്മിലുള്ള പ്രശ്നങ്ങൾ മൂലം 12 വർഷമാണ് ഗർഭക്കേസുമുതൽ മോഷണക്കേസ് വരെ ചാർത്തിക്കൊടുത്ത് അയാളെ പീഡിപ്പിച്ചത്. പക്ഷേ കുറവച്ചന്റെ കഥയിൽ ഒരു രാഷ്ട്രീയ നാടകം ഒക്കെ ചേർത്ത് അൽപ്പം മാറ്റം വരുത്തിയിരിക്കന്നുവെന്ന് മാത്രം! പക്ഷേ അത് തുറന്ന് സമ്മതിക്കാനുള്ള ബൗദ്ധിക സത്യസന്ധത ഈ ചിത്രത്തിന്റെ അണിയറ ശിൽപ്പികൾക്ക് ഇല്ലാതെ പോയി.
Stories you may Like
- സിനിമയ്ക്ക് സാമൂഹിക മാധ്യമത്തിൽ മോശം റിവ്യൂ; ഒൻപത് പേർക്കെതിരെ കേസ്
- കൂട്ടിൽ കയറാത്ത കടുവയെ മെരുക്കാനാവാതെ സർക്കാരും വനപാലകരും
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- കടുവാ ഭീതിയിൽ തിരുനെല്ലിയിലെ പനവല്ലിക്കാർ
- വാകേരി സീ സിയിൽ പശുക്കിടാവിനെ കൊന്ന തൊഴുത്തിൽ വീണ്ടും കടുവയെത്തി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്