ജോസഫ്: മികച്ച കാഴ്ചാനുഭവം പ്രദാനം ചെയ്യുന്ന അന്വേഷണാത്മക ത്രില്ലർ; വ്യവസ്ഥാപിതമായ മലയാളം ക്രൈം ത്രില്ലറുകളുടെ വാർപ്പ് മാതൃകകൾ ഒന്നൊന്നായി ഇടിച്ചു നിരത്തുന്നു സംവിധായകൻ പത്മകുമാർ; ഷാഹി കബീർ പ്രതീക്ഷ ഉയർത്തുന്ന തിരക്കഥാകൃത്ത്; ജോസഫായി എത്തുന്ന ജോജു ജോർജിന്റെ അത്യഗ്രൻ പ്രകടനം ചിത്രത്തിന് കരുത്താവുന്നു
കെ വി നിരഞ്ജൻ
അഞ്ജാതെയും, യുദ്ധം സെയ്യും, തുപ്പരിവാളനും, രാക്ഷസനുമെല്ലാം പോലെ ലക്ഷണമൊത്തെ ക്രൈം ത്രില്ലറുകൾ തമിഴ്നാട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ എന്തുകൊണ്ട് മലയാളത്തിൽ ഇത്തരം ചിത്രങ്ങൾ ഉണ്ടാവുന്നില്ല എന്ന് പലപ്പോഴും ആലോചിച്ച് പോയിട്ടുണ്ട്. പത്മരാജനും കെ ജി ജോർജുമെല്ലാം ഇത്തരം ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും നല്ലൊരു ഇമോഷണൽ ത്രില്ലർ അടുത്തകാലത്തൊന്നും മലയാളത്തിൽ പുറത്തിറങ്ങിയിട്ടില്ല. എന്നാൽ ഇതാ എം പത്മകുമാർ ഒരുക്കിയ ജോസഫ് മികച്ച കാഴ്ചാനുഭവം പ്രദാനം ചെയ്യുന്ന അന്വേഷണാത്മക ത്രില്ലറായി പ്രേക്ഷകന് മുന്നിൽ എത്തിയിരിക്കുന്നു.
വർഷങ്ങളോളം സംവിധാന സഹായിയായി സിനിമാരംഗത്തുള്ള പരിചയമുള്ള വ്യക്തമായാണ് എം പത്മകുമാർ. ആരണ്യകമെന്ന ഹരിഹരൻ ചിത്രത്തിൽ സംവിധാന സഹായിയായി സിനിമാ ജീവിതം ആരംഭിച്ച പത്മകുമാർ ഐ വി ശശിക്കും രഞ്ജിത്തിനും ഷാജി കൈലാസിനും ജോഷിക്കുമെല്ലാമൊപ്പം പ്രവർത്തിച്ച പരിചയവുമായാണ് സംവിധാന രംഗത്തേക്കെത്തുന്നത്. അമ്മക്കിളിക്കൂട്, വർഗം, വാസ്തവം, ശിക്കാർ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ഈ സംവിധായകന്റെ ഗ്രാഫ് പിന്നീട് താഴേക്കായിരുന്നു. ഒഡീഷ, പോളിടെക്നിക്ക്, കനൽ തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം പരാജയം സൃഷ്ടിച്ച ചാരത്തിൽ നിന്ന് അതിഗംഭീരമായി ഉയർന്നു പറക്കുന്ന സംവിധായകനെയാണ് ജോസഫ് പ്രേക്ഷകന് കാട്ടിക്കൊടുക്കുന്നത്.
സഹനടനായും ഹാസ്യതാരമായുമെല്ലാം പ്രേക്ഷകർക്ക് മുമ്പിലെത്തിയിരുന്ന ജോജു ജോർജിനെ നായകനാക്കി നവാഗതനായ തിരക്കഥാകൃത്തിന്റെ തിരക്കഥയിൽ പത്മകുമാർ 'ജോസഫ്' ഒരുക്കുമ്പോൾ വലിയ പ്രതീക്ഷയൊന്നും ചിത്രത്തെക്കുറിച്ചില്ലായിരുന്നു. എന്നാൽ ആദ്യം രംഗം മുതൽ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടായിരുന്നു ചിത്രം മുന്നോട്ട് പോയത്. വ്യവസ്ഥാപിതമായ മലയാളം ക്രൈംത്രില്ലറുകളുടെ വാർപ്പ് മാതൃകകൾ ഒന്നൊന്നായി ഇടിച്ചു നിരത്തുകയാണ് ജോസഫ്. കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് നായകൻ എത്തുമ്പോൾ വായ്ത്താരികൾ മലയാള സിനിമയ്ക്ക് പതിവാണ്. വരാൻ പോകുന്ന കുറ്റാന്വേഷകനെക്കുറിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം വർണ്ണനകൾ നടത്തിക്കൊണ്ടിരിക്കും. അതിനിടയിലേക്ക് സ്ലോമോഷനിൽ നായകനെത്തും. ഞെട്ടിപ്പിക്കുന്ന ഒരു വില്ലനെ അന്വേഷിച്ചുള്ള യാത്രയാണ് പിന്നീട്. നിറഞ്ഞുകവിയുന്ന ട്വിസ്റ്റുകൾക്കും ഇന്റർവെൽ പഞ്ചിനുമിടയിലൂടെ അന്വേഷണം പുരോഗമിച്ച് പ്രേക്ഷകരെ ഞെട്ടിപ്പിച്ചു എന്ന് സംവിധായകൻ ആശ്വാസം കൊള്ളുന്ന ക്ലൈമാക്സിൽ സിനിമ അവസാനിക്കുകയും ചെയ്യും. എന്നാൽ ജോസഫ് ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്.
ഔദ്യോഗിക ജീവിതത്തിൽ വിജയങ്ങൾ മാത്രം സ്വന്തമായുള്ള ജോസഫ് എന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ സ്വകാര്യ ജീവിതത്തിൽ പരാജയപ്പെട്ട വ്യക്തിയാണ്. കാമുകിയെയും ഭാര്യയെയും മകളെയുമെല്ലാം നഷ്ടപ്പെട്ട അയാളുടെ ഇപ്പോഴത്തെ ജീവിതം മദ്യലഹരിയിൽ ഒഴുകിക്കൊണ്ടിരിക്കുകയാണ്. കഞ്ചാവിന്റെ ലഹരിയിൽ അയാൾ ഭൂതകാലത്തിൽ ജീവിക്കുന്നു. വല്ലപ്പോഴും കാണാനെത്തുന്ന സുഹൃത്തുക്കൾക്കൊപ്പവും മദ്യപിക്കാൻ മാത്രമാണ് അയാൾ സമയം കണ്ടെത്തുന്നത്. ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും കേസന്വേഷണത്തിൽ പൊലീസ് അയാളുടെ സഹായം തേടുന്നു. മടുപ്പിൽ നിന്ന് രക്ഷപ്പെടാനും ജീവിച്ചിരിക്കുന്നു എന്ന് തന്നെത്തന്നെ വിശ്വസിപ്പിക്കാനും ക്രെഡിറ്റൊന്നും ആവശ്യമില്ലാതെ അയാൾ കേസുകൾ തെളിയിക്കാൻ പൊലീസിനെ സഹായിക്കുന്നു. മദ്യലഹരിയിൽ.. മടുപ്പുനിറഞ്ഞ മുഖഭാവത്തോടെ കേസന്വേഷണിക്കുന്ന തടിച്ചു ചീർത്ത ജോസഫ് തീർച്ചയായും പുതുമ നിറഞ്ഞ കഥാപാത്രമാണ്. അയാൾ തുളച്ചു കയറുന്ന ഡയലോഗുകൾ പറയുന്നില്ല.. വില്ലന്മാരെ ഇടിച്ചു നിരത്തുന്നില്ല.. പഴയ തോക്ക് അയാൾ പൊടിതട്ടിയെടുക്കുന്നതുപോലും കഥാന്ത്യത്തിൽ മാത്രമാണ്.
മടുപ്പും വൈകാരിക സംഘർഷങ്ങളും നിറഞ്ഞു നിൽക്കുന്നതാണ് ജോസഫിന്റെ ജീവിതം. വേർപിരിഞ്ഞുപോയ ഭാര്യ സുഹൃത്തായ പീറ്ററിന്റെ ഭാര്യയാണിന്ന്. മകൾ ഒരപകടത്തിൽ മരണപ്പെടുകയും ചെയ്തതോടെ തീർത്തും അയാൾ ഒറ്റപ്പെട്ടു. എന്നാലും അയാൾക്ക് പിരിഞ്ഞുപോയ ഭാര്യയോട് ദേഷ്യമില്ല. അവളുടെ ഭർത്താവ് പീറ്റർ അയാളുടെ നല്ലൊരു സുഹൃത്തുകൂടിയാണ്. പീറ്ററും ജോസഫും തമ്മിലുള്ള ആത്മബന്ധമെല്ലാം പാളിപ്പോകാതെ ഏറെ മികവോടെ പത്മകുമാർ ആവിഷ്ക്കരിക്കുന്നുണ്ട്. കുറ്റാന്വേഷണ ചിത്രത്തിൽ കുടുംബബന്ധങ്ങളൊക്കെ വലുതായി കടന്നുവരുമ്പോൾ പലപ്പോഴും അത് അന്വേഷണത്തിന്റെ ചടുലതയെ തകർക്കുകയും പ്രേക്ഷകനെ ബോറടിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ജോസഫിൽ ജോസഫിന്റെ അന്വേഷണവും അയാളുടെ സ്വകാര്യ ജീവിതവും വൈകാരിക ബന്ധങ്ങളുമെല്ലാം ഇഴപിരിച്ചെടുക്കാൻ കഴിയാത്ത വിധത്തിൽ സമർത്ഥമായി കോർത്തിണക്കപ്പെടുകയാണ്. ഇത് തന്നെയാണ് സാധാരമായ കുറ്റാന്വേഷണ സിനിമയിൽ ഒതുങ്ങാതെ ജോസഫിനെ ബഹുദൂരം മുന്നിക്കേ് നടത്തുന്നതും. കുറ്റകൃത്യങ്ങളും അന്വേഷണവും വൈകാരിക ബന്ധങ്ങളുമെല്ലാം ചേർത്ത് വെച്ച് സംവിധായകൻ പ്രേക്ഷകനെ കാഴ്ചകളിൽ നന്ന് കണ്ണെടുക്കാതെ പിടിച്ചുകെട്ടുന്നുമുണ്ട്.
മുൻ ഭാര്യയുടെയും മകളുടെയും മരണങ്ങൾക്ക് പിന്നിലെ യാഥാർഥ്യം തേടിപ്പോകുകയാണ് ജോസഫ്. ഒറ്റനോട്ടത്തിൽ അപകടമരണം എന്ന് തോന്നാമെങ്കിലും അവ കൊലപാതകമായിരുന്നുവെന്ന് ജോസഫ് തിരിച്ചറിയുന്നു. കൊലപാതക കാരണം തേടിപ്പോകുന്ന ജോസഫ് കണ്ടെത്തുന്നത് ഞെട്ടിപ്പിക്കുന്ന ചില യാഥാർത്ഥ്യങ്ങളാണ്. അവിടെ വില്ലന് ഒരു മുഖമില്ല. പരസ്പരം ബന്ധിപ്പിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ ഒരു ശൃംഖലയാണ് ഇവിടെ വില്ലൻ.
അതിനോട് നേരിട്ട് ഏറ്റുമുട്ടി വിജയം വരിക്കാൻ ജോസഫിനെപ്പോലൊരു റിട്ട. ഉദ്യോഗസ്ഥന് സാധിക്കില്ല. അതുകൊണ്ട് തന്നെ നായകൻ വില്ലനെ കീഴടക്കി സ്ലോമോഷനിൽ നടന്നുവരുന്ന ഒരു അവസാനവും ഈ സിനിമയ്ക്കില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ കഥ അവസാനിച്ചതിന് ശേഷമാണ് സിനിമയുടെ ക്ലൈമാക്സും പരിഹാരവുമെല്ലാം സംഭവിക്കുന്നത് എന്നും പറയാം.
പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പൊലീസ് അന്വേഷണത്തിന്റെ കൂടുതൽ വിശ്വസനീയമായ വഴികളിലൂടെയാണ് തിരക്കഥ സഞ്ചരിക്കുന്നത്. എന്നിരുന്നാലും സിനിമയുടെ പ്രധാനഭാഗമായ അവസാന നിമിഷങ്ങൾ അൽപ്പം വേഗത്തിൽ പറഞ്ഞു തീർത്തു എന്നൊരു തോന്നൽ പ്രേക്ഷകരിൽ ഉണ്ടാകുന്നുണ്ട്. അന്വേഷണത്തിലെ ചില അതിശയോക്തികളെയും അവിശ്വസനീയതകളെയുമെല്ലാം അവഗണിക്കാമെങ്കിലും ചിത്രത്തിനെതിരെ ഐ എം എ നടത്തിയ ചില വിമർശനങ്ങളെ തള്ളിക്കളയാനുമാകില്ല. അവയവദാനമെന്ന മഹത്തായ കാര്യത്തെ അടിമുട്ടി വെട്ടിവീഴ്ത്തുന്നുണ്ട് സിനിമ. പുതുജീവൻ പ്രതീക്ഷിച്ച് കഴിയുന്ന പതിനായിരക്കണക്കിന് നിത്യരോഗികളെയും അവരുടെ കുടുംബങ്ങളെയും വെട്ടിനുറുക്കി പച്ചയ്ക്ക് തിന്നുന്ന കൊടുക്രൂരതയാണ് ചിത്രമെന്നാണ് ഐ എം എ സെക്രട്ടറി ഡോ: സുൽഫി നൂഹ് ചിത്രത്തിനെതിരെ വിമർശനം ഉന്നയിച്ചിട്ടുള്ളത്. അവയവദാനത്തിന്റെ മറവിൽ ഇത്രയ്ക്ക് വലിയ ക്രൂരതകളൊക്കെ കേരളത്തിൽ നടക്കുമോ, അല്ലെങ്കിൽ നടന്നിട്ടുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. സംഭവിക്കാനിടയുള്ള ചില യാഥാർത്ഥ്യങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നാണ് ഇതിന് തിരക്കഥാകൃത്തിന്റെ മറുപടി. ഇത്രത്തോളമില്ലെങ്കിലും ശരികേടുകൾ വലിയ തോതിൽ തന്നെ ഈ രംഗത്ത് നടക്കുന്നുവെന്നത് യാഥാർഥ്യമാണ്. അതിനെ അൽപ്പം പൊലിപ്പിക്കുന്നുണ്ടെങ്കിലും ഇതൊരു സിനിമയാണ് എന്നൊരു ആനുകൂല്യം നൽകി അവഗണിക്കുകയേ മാർഗമുള്ളു.
നായകനായ ജോസഫായി എത്തുന്ന ജോജു ജോർജിന്റെ അത്യഗ്രൻ പ്രകടനം തന്നെയാണ് സിനിമയുടെ കരുത്ത്. അടിമുടി ജോസഫായി നിറഞ്ഞു നിൽക്കുകയാണ് ജോജു.
കാമുകന്റെയും ഭർത്താവിന്റെയും സർവ്വീസിൽ നിന്ന് വിരമിച്ച് വിരസമായ ജീവിതം തള്ളിനീക്കുന്ന വ്യക്തിയുടേയുമെല്ലാം ജീവിതത്തിലേക്ക് അദ്ദേഹം വളരെ മനോഹരമായി കയറിയിറങ്ങുന്നു. ജീവിതത്തിന്റെ മടുപ്പും നിരാശയും അന്വേഷണത്തിന്റെ വഴികളിലെ ജാഗ്രതയുമെല്ലാം എത്ര മനോഹരമായിട്ടാണ് ഈ നടൻ അവതരിപ്പിക്കുന്നത്. മറ്റൊരു നടനെ ഈ വേഷത്തിൽ സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത വിധത്തിലാണ് ജോസഫായി ജോജു പരകായ പ്രവേശം നടത്തുന്നത്. ലളിതമായി തുടങ്ങി കത്തിപ്പടരുന്ന തരത്തിലുള്ള പത്മകുമാറിന്റെ ആഖ്യാനവും ഗംഭീരം. ഒട്ടും വിരസമാവാതെ കുടുംബബന്ധങ്ങളും കുറ്റ്വാന്വേഷണവുമെല്ലാം കോർത്തിണക്കിയ തിരക്കഥയും മനോഹരം. കഥാപാത്ര നിർമ്മിതിയിലും കഥ പറയുന്ന രീതിയിലുമെല്ലാം ഷാഹി കബീർ ഏറെ മുമ്പിലാണ്. ഒരുപക്ഷേ പത്മരാജനും ലോഹിതദാസിനുമെല്ലാമൊപ്പം ഉയർന്നു നിൽക്കാവുന്ന പ്രതിഭ ഈ തിരക്കഥാകൃത്തിലുണ്ട്.
ഇർഷാദ്, സുധി കോപ്പ, ദിലീഷ് പോത്തൻ തുടങ്ങിയവരെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചു. അനിൽ ജോൺസന്റെ പശ്ചാത്തല സംഗീതവും മനോഷ് മാധവന്റെ ഛായാഗ്രഹണവും ഏറെ മികച്ചു നിൽക്കുന്നു. മനോഹരമായ ഗാനങ്ങളും ഗാനചിത്രീകരണവും സിനിമയ്ക്ക് കരുത്താകുന്നു. മലയാള സിനിമയിൽ അടുത്തകാലത്ത് വന്ന മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജോസഫ്. അതുകൊണ്ട് തന്നെ കണ്ടുതന്നെ അറിയണം ജോസഫിന്റെ നീറുന്ന ജീവിതത്തെ......
Stories you may Like
- സിനിമയ്ക്ക് സാമൂഹിക മാധ്യമത്തിൽ മോശം റിവ്യൂ; ഒൻപത് പേർക്കെതിരെ കേസ്
- വേണുവിനെ പുറത്താക്കിയിട്ടില്ലെന്ന് നടൻ ജോജു ജോർജ്
- റാഹേൽ മകൻ കോര നിർമ്മാതാക്കളുടെ ആരോപണങ്ങൾ നിഷേധിച്ച് സ്നേക് പ്ലാന്റ്
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കും; വീണാ ജോർജ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്