ഇട്ടിമാണി എന്ന പൊട്ടമാണി! ഇത് തലച്ചോർ തുരന്ന് മാറ്റിയവർക്ക് മാത്രം ആസ്വദിക്കാൻ കഴിയുന്ന ചിത്രം; ദുർബലമായ കഥയിൽ കയറ്റിയ അസംബന്ധ കോമഡികൾ ചിത്രത്തിന്റെ ഒഴുക്കു തടയുന്നു; പുതുമുഖ സംവിധായക ഇരട്ടകളായ ജിബിയും ജോജുവും ഇനിയും ഏറെ വളരേണ്ടിയിക്കുന്നു; കണ്ണിറുക്കിയും കുറുമ്പുകാട്ടിയും തൃശൂർ സ്ലാങ്ങിൽ പൊളിച്ചും മോഹൻലാൽ കസറിയത് വെറുതെ; ഇത് കട്ട ലാലേട്ടൻ ഫാൻസുകാർക്ക് മാത്രം ഇഷ്ടമാവുന്ന പരമ്പരാഗത ഓണച്ചിത്രം
എം മാധവദാസ്
കോപ്പാണ്, കോപ്രായമാണ്! മാസാണ് മനസ്സാണ് എന്ന പരസ്യവാചകവുമായി ഇറങ്ങിയ 'ഇട്ടിമാണി മെയ്ഡ്് ഇൻ ചൈന' എന്ന മോഹൻലാൽ ചിത്രം കണ്ടപ്പോൾ ഇങ്ങനെയാണ് തോന്നിയത്. ഇരുനൂറ് കോടി ക്ലബിൽ കയറിയ ലൂസിഫറിന് ശേഷം ലാലേട്ടനോട് ഈയൊരു ചതി വേണ്ടിയിരുന്നില്ല. പുതുമുഖങ്ങളായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഈ ആന്റണി പെരുമ്പാവൂർ ചിത്രം നിങ്ങൾക്ക് ആസ്വദിക്കണമെങ്കിൽ മസ്തിഷ്കത്തിൽ യുക്തിയുടെയും സാമാന്യബോധത്തിന്റെയും ഫാക്കൽട്ടികളെ നിയന്ത്രിക്കുന്ന ഫ്രണ്ടൽ കോർട്ടക്സിന്റെ ഒരു ഭാഗം എടുത്തുകളയേണ്ടി വരും. തലച്ചോറെടുത്ത് തുരന്ന് മുത്തൂറ്റ് ബാങ്കിൽ പണയം വെച്ചവർക്ക് ഈ പടത്തിലേക്ക് സ്വാഗതം.
വെറൈറ്റി വേണമെന്ന് പറഞ്ഞപ്പോൾ ഫുൾ സ്മോക്കിട്ട് കൊടുത്ത സലിംകുമാറിന്റെ ''ചതിക്കാത്ത ചന്തുവിലെ'സംഗീത സംവിധായകനെയാണ് ഈ പടത്തിലെ സംവിധായക ഇരട്ടകൾ ഓർമ്മിപ്പിക്കുന്നത്. സ്പൈഡന്മാൻ സ്റ്റൈലിൽ പാന്റ്സിന്റെ മുകളിൽ അണ്ടർവെയറിട്ട് ഒരുത്തൻ റോഡിലൂടെ നടന്നുപോവുന്നതു കണ്ടാൽ ജനം ചിരിക്കും. അതൊരു വ്യത്യസ്തതയാണ്. പക്ഷേ വ്യത്യസ്തയ്ക്കുവേണ്ടി ഇതുപോലത്തെ സംഭവങ്ങൾ പടം ഒരുപാട് കൊടുത്താലോ. ഈ ചിത്രത്തിലെ ചില ഉദാഹരണങ്ങൾ നോക്കുക. കാർ ഒന്നും ഉപയോഗിക്കാതെ ഈ പടത്തിലെ നായകൻ ആംബുലൻസിലാണ് യാത്രചെയ്യുക എന്ന് മാത്രമല്ല അയാൾ പെണ്ണുകാണാൻ പോകുന്നതുപോലും ആംബുലൻസിലാണ്.
സ്വന്തം അമ്മയുടെ ഓപ്പറേഷന് കെട്ടിയ പണത്തിൽ നിന്ന് ആശുപത്രിക്കാരിൽ നിന്ന് കമ്മീഷൻ വാങ്ങുന്ന നായകൻ, സ്വന്തം വിവാഹത്തിന് കിട്ടുന്ന ബ്രോക്കറേജിൽനിന്നും കമ്മീഷൻ ആവശ്യപ്പെടുന്നു! മരണവീട്ടിൽ ഉച്ചത്തിൽ ടിവിവെക്കുക, കോഴിയെ കെട്ടിത്തൂക്കി വെടിവെച്ചുകൊല്ലുക തുടങ്ങിയ കലാപരിപാടികൾ ചിത്രത്തിൽ വേറെയുമുണ്ട്. ബാക്കിയുള്ളവ പറയുന്നില്ല. എല്ലാം വെറെററ്റി കോമഡികൾ തന്നെ. ഒരു കോമഡി ഫലിക്കുക അത് സന്ദർഭത്തിന് യോജിക്കുമ്പോഴാണെന്ന പ്രാഥമിക പാഠം ഈ പടത്തിന്റെ സംവിധായകർ മറന്നുപോയി. ഇത്തരം അസംബന്ധ രംഗങ്ങളാണ് ചിത്രത്തിൽ ഏറെയും. വേണെങ്കിൽ ഒരു അസംബന്ധ കോമഡിക്കഥ എന്ന് ടൈറ്റിലും കൊടുക്കാമായിരുന്നു. കഷ്ടം തന്നെയാണ് മലയാള സിനിമയുടെ പ്രതിഭാ ദാരിദ്ര്യം.
ഡ്യൂപ്ലിക്കേറ്റുകളുടെ കഥ
പക്ഷേ ഡെവലപ്പ് ചെയ്താൽ നന്നാക്കാവുന്ന വൺലൈൻ ആയിരുന്നു ഇട്ടിമാണിയുടേത്. മിക്കവാറും ഈ വൺലൈൻ പറഞ്ഞാവണം മോഹൻലാലിനെ 'വീഴ്ത്തിയതും'. കുംഫു മാസ്റ്റാറായ അപ്പന് ചൈനയിൽ വെച്ചുണ്ടായ സന്തതിയാണ് ഇട്ടിമാണി. ശരിക്കും മെയ്ഡ് ഇൻ ചൈന. ചൈനക്കാരുടെ മറ്റൊരു 'ഗുണവും' ഇട്ടിമാണിക്കുണ്ട്. എന്തിന്റെയും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കും. കുന്ദംകുളത്ത് തറവാട്ടുവീട്ടിലാണ് ഈ ഡ്യൂപ്ലിക്കേറ്റ് രാജാവിന്റെ താമസം. എന്തിനും കമ്മീഷൻ പറ്റുന്ന ആളുമാണ് ഇട്ടിമാണി. പെറ്റമ്മയുടെ ഓപ്പറേഷന് കമ്മീഷൻ അടിക്കുന്ന ഇട്ടിമാണിയെ കാണിച്ചുകൊണ്ടും അയാളുടെ ചൈനാബന്ധവുമൊക്കെ ചിത്രീകരിച്ച്, ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തുടങ്ങുന്നത്. ആദ്യ പകുതി ലാലിന്റെ മസാലയും, മാർഗംകളിയും, തമാശയുമൊക്കെയായി ബോറടിപ്പിക്കുന്നില്ല. പക്ഷേ രണ്ടാം പകുതിയാണ് തീർത്തും നിരാശപ്പെടുത്തുന്നത്. കഥാന്ത്യത്തിലെ നന്മമര പ്രതിഭാസവും, കുടുംബയോഗവുമൊക്കെ കാണുമ്പോൾ ഇതിന്റെ സംവിധായകൻ ബാലചന്ദ്രമേനോൻ ആണോ എന്ന് നാം ഒരുവേള സംശയിച്ചുപോകും.
സത്യത്തിൽ കശുവണ്ടി തൊട്ട് കത്രികപ്പൂട്ട്വരെ ഡ്യൂപ്ലിക്കേറ്റായി ഉണ്ടാക്കുന്ന കുന്ദംകുളത്തുകാരന്റെ കഥക്ക് വലിയ സാധ്യതയുണ്ടായിരുന്നു. പക്ഷേ ഈ വൺലൈനിന്റെ വികാസം പിന്നീടങ്ങോട്ട് പാളിപ്പോവുകയാണ്. ഈ പ്രായത്തിലും ലാൽ കഥാപാത്രം ക്രോണിക്ക് ബാച്ചിലറുമാണ്. കോമഡിയുടെ പേരിലുള്ള അങ്ങേയറ്റം സ്ത്രീവീരുദ്ധവും അശ്ലീലവുമായ പല ഡയലോഗുകളും ഈ പടത്തിലുണ്ട്. മക്കളോട് അമ്മയുടെ ആദ്യരാത്രി കാണാൻ പോരുന്നോ എന്ന് ചോദിക്കുന്ന ടൈപ്പിലുള്ള ഊളത്തരങ്ങൾ. വിടനായ ഒരു പുരുഷന്റെ മഞ്ഞക്കണ്ണുകളാണ് ഈ പടത്തിന്റെ ക്യാമറാന്റെ വ്യൂ ഫൈൻഡറിൽ ഉള്ളതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ രണ്ടുകാര്യത്തിൽ സംവിധായകരോട് തീരാത്ത നന്ദിയുണ്ട്. മുണ്ട് മടക്കിക്കുത്തി, ഉപ്പൂറ്റി കറക്കിയുള്ള മോഹൻലാലിന്റെ ഓണം സ്പെഷ്യൽ തല്ല് ഉൾപ്പെടുത്താത്തതിലും, കൂടുതൽ പാട്ടുകൾ ഉണ്ടാക്കി വെറുപ്പിക്കാത്തതിലും.
മോഹന ലാലത്തം മാർക്കറ്റ് ചെയ്യുന്നവർ
ആനയും കടലും പൂരവും പോലെയാണ് മലയാളിക്ക് മോഹൻലാൽ. എത്ര കണ്ടാലും മതി വരില്ല ആ ലാൽ മാജിക്ക്. ഈ പ്രശസ്തമായ ലാൽ നൊസ്റ്റാൾജിയയെ മാർക്കറ്റ് ചെയ്യാനാണ് ഈ പടവും ശ്രമിക്കുന്നത്. 30 വർഷം മുമ്പ് ഇറങ്ങിയ തൂവാനത്തുമ്പികളിലെ ബാർ മാൻ ഡേവിസേട്ടൻ ഈ പടത്തിലും ഒറ്റ സീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ജനം കൈയടിക്കയാണ്. തൂവാനത്തുമ്പികൾക്ക് ശേഷം ലാൽ തൃശൂർ സ്ളാങ്ങിൽ സംസാരിക്കുന്നുവെന്ന് പറഞ്ഞ് ഈ പടം നന്നായി മാർക്കറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ തൂവാനത്തുമ്പികൾ എവിടെ കിടക്കുന്നു. ഈ പടപ്പ് എവിടെ കിടക്കുന്നു.
'മൈനസ് മോഹൻലാൽ ഈക്വൽസ് ബിഗ് സീറോ' എന്ന നിലയിലാണ് ഈ പടത്തിന്റെ സമവാക്യം. കണ്ണിറുക്കിയും, കുറുമ്പുകാട്ടിയും, പ്രത്യേകരീതിയിൽ പുരികമിളക്കിയും, പതിവുള്ള ആ ചരിഞ്ഞ റിഥമാറ്റിക്ക് നടത്തവുമൊക്കെയായി തനി കുന്ദംകുളം അച്ചായനായി ലാലേട്ടൻ പൊളിക്കുന്നുണ്ട്. ഈ സിനിമയുടെ ആസ്വാദനം നിങ്ങൾ മോഹൻലാൽ ആരാധകനാണോ അല്ലയോ എന്നതിനെ അനുസരിച്ചാണ്. കട്ട ഫാൻസുകാർക്ക് ഇഷ്ടമാവുന്ന എല്ലാ ചേരുവകളും ഉള്ള ചിത്രമാണിത്. പക്ഷേ ഫാൻസുകാരല്ലാത്ത പൊതുജനം സിനിമ കാണാൻ എത്തുന്നത് മോഹൻലാലിനെ മാത്രം നോക്കിയല്ലല്ലോ.
ഹരീഷ് പെരുമണ്ണയും, അജുവർഗീസും, ധർമ്മജനും, ജോണി ആന്റണിയും അടക്കമുള്ള കോമഡി ടീം പലപ്പോഴും കൈയടി വാങ്ങുന്നുണ്ട്. മോശം കഥാസന്ദർഭങ്ങളാൽ സൃഷ്ടിക്കപ്പെട്ട ഊള രംഗങ്ങൾ പോലും ഓജസുറ്റതാക്കാൻ ഈ നടന്മാർക്ക് കഴിയുന്നു. ഇതിൽ അജുവാണ് ചിലപ്പോൾ വല്ലാതെ വെറുപ്പിക്കുന്നത്. ജോണി ആന്റണിയുടെയും ധർമ്മജന്റെയും കോമഡി രംഗങ്ങൾ ടൈപ്പായിട്ടും രസമുണ്ട്. (മലയാള സിനിമയിലെ ആജീവനാന്ത വേലക്കാരനാണ് ധർമ്മജൻ.) അപ്പോൾ ഈ നടന്മാർക്ക് മരുന്നുള്ള സ്ക്രിപ്റ്റുകൾ കൊടുത്താലുള്ള റിസൾട്ട് ഊഹിച്ചുനോക്കുക. നടൻ സിദ്ദിഖിന്റെ ഫാദർ വേഷവും, ലാലും അമ്മയായ കെപിഎസ്സി ലളിതയുമായുള്ള ചൈനീസ് ഭാഷയിലുള്ള കോമ്പോ സീനുകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സത്യത്തിൽ നായികയെന്ന് പറയുന്ന ഹണി റോസിന് ഈ പടത്തിൽ ഗസ്റ്റിന് സമാനമായ വേഷമേയുള്ളു. അമ്മവേഷത്തിലുള്ള രാധികാ ശരത്കുമാറിന്റെ കഥാപാത്രമാണ് ലാലിന്റെ യഥാർഥ നായിക. അത് എന്തിനാണെന്നതാണ് ഏറ്റവും വലിയ സസ്പെൻസും.
വാൽക്കഷ്ണം: റോഡ് ക്രോസ് ചെയ്യുന്ന ഷോട്ടിൽ ഒരു ഷർട്ട്, അപ്പുറത്തെത്തുമ്പോൾ മറ്റൊരു ഷർട്ട് എന്ന രീതിയിലുള്ള കണ്ടിന്യുവിറ്റി പ്രോബ്ളങ്ങളൊക്കെ പിള്ളേർ കണ്ടുപിടിച്ച്, ഇന്ന പടത്തിലെ നൂറ്റൊന്ന് തെറ്റുകൾ എന്നൊക്കെ പറഞ്ഞ് യൂ ടുബിൽ ഇടുന്ന കാലമാണിത്. ഈ പടത്തിൽ മോഹൻലാൽ തന്നെ ഡബിൾ റോളായി അപ്പൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചൈനയിലെ ചില രംഗങ്ങൾ ഉണ്ട്. ഇട്ടിമാണിയുടെ ജനനം കാണിക്കുന്നത് അവിടെയാണ്. അതിലെ സുന്ദരിയായ ഭാര്യക്ക്, ഇട്ടിമാണിയുടെ അമ്മയായ കെപിഎസി ലളിതയുടെ യാതൊരു സാമ്യവുമില്ല! ഈ ലേഖകൻ വിചാരിച്ചത് ബോയിങ്ങ് ബോയിങ്ങിൽ ജഗതി പറയുന്നപോലെ, സൈഡ് ട്രാക്കായി വല്ല അവിഹിതമോ, രണ്ടാം വിവാഹമോ ഒക്കെ ഇതിനെ സാധൂകരിക്കാൻ കാണുമെന്നാണ്. പക്ഷേ ഒന്നുമില്ല. ചൈനയിലെ അതിസുന്ദരിയായ അമ്മ, ഇന്ത്യയിലെ ചൂടു കൂടുക വഴി ഇങ്ങനെ ആയതാവാം! കഥയിൽ ചോദ്യമില്ലല്ലോ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍