ഭീതി ഇലപൊഴിയുന്ന പൂഞ്ചിറ; വിദേശ സിനിമകളോട് കിടപിടിക്കുന്ന മേക്കിങ്ങ്; പ്രേക്ഷകർ ഒരു മലമുകളിൽ പെട്ടുപോയ അവസ്ഥ; ഷാഫി കബീറിന്റെ ആദ്യ സംവിധാനം ഗംഭീരം; പാളിയത് ക്ലൈമാക്സിലെ കരുത്തില്ലായ്മ; സൗബിൻ ഷാഹിറിന്റെ ഉജ്ജലമായ തിരിച്ചുവരവ്; ഇലവീഴാപൂഞ്ചിറ ഒരു മസ്റ്റ് വാച്ച് മൂവി
എം റിജു
കാറ്റടിക്കുന്ന ഒരു മലമുകൾ. അവിടെ ഒരു പാറയുടെ അടുത്ത് ഒരു ചെറിയ പ്ലാസ്റ്റിക്ക് കവറും ഒരു നായയും. നായ അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്. ആ ഓട്ടത്തിനിടയിൽ നായ ആ കവറിൽ തട്ടിപ്പോകുന്നു. അപ്പോൾ നമുക്ക് കാണാൻ കഴിയുന്നത്, അറ്റുപോയ ഒരു മനുഷ്യ കാൽപ്പാദമാണ്. ആദ്യ സീനിൽ തന്നെ ഭീതി നിറക്കാൻ കഴിയുക. കി കി ഡുക്ക് ഒക്കെ ചെയ്യുന്ന പ്രകൃതിയുടെയും മനുഷ്യന്റെയും വയലൻസിനെ കൂട്ടിച്ചേർത്തുകൊണ്ടാണ് 'ഇലവീഴാപൂഞ്ചിറ' എന്ന ചിത്രം തുടങ്ങുന്നത്!
ജോസഫ്, നായാട്ട് എന്നീ എണ്ണം പറഞ്ഞ, രണ്ടു ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഷാഫി കബീർ ആദ്യമായി സംവിധാനം ചെയ്ത 'ഇലവീഴാപൂഞ്ചിറ' തീയേറ്റർ വിട്ടാലും നിങ്ങളെ വേട്ടയാടുന്ന ചലച്ചിത്രാനുഭവമാണ്. ശരിക്കും പ്രേക്ഷകർ പൂഞ്ചിറയിൽ കുടുങ്ങിപ്പോയ അവസ്ഥ. അവിടുത്തെ, മഞ്ഞും, മഴയും, ഇടിമിന്നലുമൊക്കെ നേരിട്ട് അനുഭവിക്കുന്നതുപോലെ. 2 ഡിയിൽ എടുത്ത ചിത്രത്തിന്റെ പലഭാഗങ്ങളും 3 ഡിപോലത്തെ അനുഭവം തരുന്നുണ്ട്. മലയാളം കാത്തിരുന്ന സംവിധാന പ്രതിഭയാണ് ഷാഫി കബീർ എന്ന് നിസ്സംശയം പറയാം. മനേഷ് മാധവന്റെ സിനിമോട്ടോഗ്രാഫിക്കും കൊടുക്കണം ഒരു കുതിരപ്പൻ. ഇത്രയും ബ്രില്ലന്റായിട്ട് സീനുകൾ ഒരുക്കിയ ചിത്രം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. പലപ്പോഴും ഫിലിംഫെസ്റ്റിവലിൽ ഒരു വിദേശ പടമാണോ നാം കാണുന്നത് എന്ന് തോന്നിപ്പോകും.
പക്ഷേ മേക്കിങ്ങിലെ ആ മികവ് കഥയിലും തിരക്കഥയിലും പുർണ്ണമായും ഉണ്ടോ എന്ന് ചോദിച്ചാൽ, ഇല്ല എന്ന് മാത്രമേ പറയാൻ കഴിയൂ. ചിത്രത്തിലെ സസ്പെൻസിനിന്റെ കാരണമൊക്കെ അറിയുമ്പോൾ, അതുവരെ കൊണ്ടുവന്നിരുന്ന ബിൽഡപ്പുകൾ 'ശൂ' എന്ന പോലെ ആവുന്നുണ്ട്. പക്ഷേ പോരായ്മകൾ എന്തൊക്കെ ഉണ്ടായിരുന്നെങ്കിലും, ഈ അടുത്തകാലത്ത് ഉണ്ടായതിൽ ഏറ്റവും വ്യത്യസ്തമായ ചിത്രമാണ് ഇതെന്ന് സമ്മതിക്കാതെ വയ്യ.
ഭീതി നിറയുന്ന പൂഞ്ചിറ
പേര് സൂചിപ്പിക്കും പോലെ, ഒറ്റ ഇലയും വീഴാത്ത പ്രദേശമാണ് ഇലവീഴാപൂഞ്ചിറ. ഇവിടെ വലിയ മരങ്ങൾ ഒന്നും തന്നെ ഇല്ല. അതിന്റെ ഐതീഹ്യവും ചിത്രത്തിൽ പറയുന്നുണ്ട്. പാർവതി കുളിക്കുമ്പോൾ, ദേവന്മ്മാർ മരങ്ങൾക്കിടയിൽനിന്ന് ഒളിഞ്ഞ് നോക്കിയെന്നും അതോടെ ഇവിടെ മരങ്ങൾ ഇല്ലാതായി പോവട്ടെ എന്ന് പരമശിവൻ ശപിച്ചതായും അങ്ങനെയാണ് പ്രദേശം ഒറ്റ ഇലയും വീഴാത്ത രീതിയിൽ ആയതെന്നും പറയുന്നു.
കോട്ടയത്തിനും ഇടുക്കിക്കും അതിർത്തിയാവുന്ന, സമുദ്രനിരപ്പിൽ നിന്നും 3000 അടിയിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറ എന്ന പ്രദേശത്തെ ഒരു വയർലസ് സ്റ്റേഷനാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. ഒറ്റപ്പെട്ട ആ പ്രദേശത്ത് ജോലി ചെയ്യുന്ന മൂന്നു പൊലീസുകാരുടെ ജീവിതവും അനുബന്ധമായി നടക്കുന്ന ഒരു കേസന്വേഷണവുമാണ് ചിത്രം പറയുന്നത്. പതുക്കെ മുന്നോട്ട് പോവുന്ന കഥ ഇടവേളയോട് കൂടി ത്രില്ലർ മൂഡിലേക്ക് മാറുകയാണ്.
പ്രകൃതിയുടെയും മനുഷ്യന്റെയും വന്യത കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. സൗബിൻ ഷാഹിറിന്റെ മധുവെന്ന അസ്വസ്ഥനായ പൊലീസുകാരന് ഒപ്പം പതിയെ മല കേറി കേറി, മകളിലേക്ക് പോയി, മഞ്ഞും മഴയും കൊണ്ട് ഇലവീഴാപൂഞ്ചിറിയെ അനുഭവിക്കയാണ് പ്രേക്ഷകരും. ചുരുളിയിൽ കണ്ട രംഗങ്ങൾ ഓർമ്മവരും. ഇവിടെയും പ്രകൃതിയും മനുഷ്യരും അപ്രതീക്ഷിതമാണ്. പൊടുന്നനെ ആണ് പുഞ്ചിറയുടെ ഭാവം മാറുന്നത്. നോക്കി നിൽക്കെ മഞ്ഞിനെ വകഞ്ഞ് മാറ്റി മഴയെത്തും. ആദ്യ ഇടി മിന്നലിൽ തന്നെ ഭയം നിറയും. ആ ഭയം അടങ്ങും മുൻപേ മഴ തോരും. ഒന്നും സംഭവിക്കാത്ത പോലെ പൂഞ്ചിറ നിശ്ചലമാകും. അങ്ങനെ മിന്നലേറ്റ് ഒരു കൗമാരക്കാരൻ മരിക്കുന്നത് ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ കാണിക്കുന്നുണ്ട്. ആ ഇടിയുടെ ശബ്ദം പ്രേക്ഷകന്റെ നെഞ്ചിൽ മുഴങ്ങത്തക്ക രീതിയിലാണ് ഷാഫി കബീർ ചിത്രീകരിച്ചിരിക്കുന്നത്.
പ്രകൃതിയുടെ വന്യതയ്ക്ക് ഒപ്പം മനുഷ്യന്റെ ക്രൂരതയും സമാന്തരമായി സിനിമയിലുടെ കടുന്നുപോവുകയാണ്. വയർലെസ് സെറ്റിലുടെ ഒരു യുവതി കൊല്ലപ്പെട്ടതായും, അവളുടെ ഒരോ ശരീര ഭാഗങ്ങളായി മുറിച്ച് വിവിധ ഭാഗങ്ങളിൽ കൊണ്ടിട്ടതായുള്ള കാര്യങ്ങളും ആ പൊലീസുകാർ അറിയുന്നുണ്ട്. അതുകേട്ട് പലപ്പോഴും അവർക്ക് ഭക്ഷണംപോലും കഴിക്കാൻ കഴിയുന്നില്ല. ഇവിടെ പശ്ചാത്തലത്തിലുള്ള വയർലസ് സെറ്റിനെ ഒരു കഥാപാത്രമെന്ന രീതിയിലാണ് ഷാഫി കബീർ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
കൊല്ലപ്പെട്ട സ്ത്രീയുടെ ഓരോരോ ഭാഗങ്ങളായി കിട്ടിയെന്നുള്ള വയർലെസ് സന്ദേശം വരവേ, പൂഞ്ചിറയിലെ കാര്യങ്ങളും മാറുകയാണ്. പ്രത്യേകച്ച് ഒരു കൈ അവിടെ കുഴിച്ചിട്ട നിലയിൽ കണ്ടെടുക്കമ്പോൾ. ഒരു ക്രൈം നടക്കുമ്പോൾ പ്രതി ആര് എന്ന് അറിയുന്നതിന് അപ്പുറം കുറ്റം ചെയ്യാൻ അയാളെ പ്രേരിപ്പിച്ച കാരണമറിയാനാണ് തനിക്ക് താൽപര്യം എന്ന് മധു പറയുന്നുണ്ട്. ക്രമേണ ആ താൽപ്പര്യം പ്രേക്ഷകനിലേക്കും സംക്രമിക്കയാണ്.
സൗബിന്റെത് ശക്തമായ തിരിച്ചുവരവ്
അടുത്തകാലത്തായി മോശം അഭിനയത്തിന്റെ പേരിൽ സോഷ്യൽ മീഡിയ എയറിൽ കയറ്റിയ സൗബിൻ ഷാഹിറിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. ജാക്ക് ആൻഡ് ജിൽ, ബ്രോ ഡാഡി, സിബിഐ ദ ബ്രയിൻ എന്ന ചിത്രങ്ങളിലൊക്കെ തീർത്തും അരോചകം തന്നെ ആയിരുന്ന, ഹാസ്യവും, ക്യാരക്ടർ റോളുമടക്കം എന്തും ചെയ്യുന്ന ഈ യുവനടന്റെ വേഷം. പക്ഷേ ഈ പടത്തിൽ സൗബിൻ എന്ന നടന്റെ നിയന്ത്രിതാഭിനയം ഗംഭീരമാണ്. മധുവെന്ന പൊലീസുകാന്റെ ഹർഷ സംഘർഷങ്ങൾ പാളിപ്പോവുകയായിരുന്നെങ്കിൽ ചിത്രം മൊത്തം പാളം തെറ്റുമായിരുന്നു. ഭീതിയും, പകയും, നിർവികാരതയും, അസ്വാസ്ഥ്യങ്ങളും മാറിമാറിവരുന്ന ഒരു കഥാപാത്രത്തെ സൗബിൻ ഗംഭീരമാക്കിയിരിക്കുന്നു. സുരാജ് വെഞ്ഞാറമൂടിനെപ്പോലെ ഏത് തരം വേഷങ്ങളും ഇണങ്ങുന്ന രീതിയിലുള്ള ഒരു ശക്തനായ നടനാണ് സൗബിനും. പക്ഷേ പടങ്ങളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതിൽ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
സൗബിന്മാത്രമല്ല, ഈ ചിത്രത്തിൽ ഒരാളും മോശമായിട്ടില്ല. സോഷ്യൽ മീഡിയിൽ ആരോ കുറിച്ചപോലെ ഇടക്ക് പ്രത്യക്ഷപ്പെടുന്ന തെരുവ് നായക്കൾക്ക്പോലും ഒരു ഭാവം കൊടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സുധി കോപ്പ, സംവിധായകൻ ജൂഡ് ആന്റണി, സിനിമയിലെ പൊലീസ് കഥാപാത്രങ്ങൾ ചെയ്ത റിയൽ പൊലീസുകാർ എന്നിവരെല്ലാം തന്നെ നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
നല്ലൊരു തിരക്കഥാകൃത്ത് എന്നതിൽനിന്ന് ഉപരിയായ നല്ലൊരു സംവിധായകൻ കൂടിയാണ് താൻ എന്ന് ഷാഫി കബീർ തെളിയിക്കുന്നു. അത്രക്ക് ഗംഭീരമാണ് ഈ ചിത്രത്തിന്റെ ദൃശ്യവിന്യാസം. പ്രകൃതിയുടെ ശബ്ദ വൈവിധ്യങ്ങളും, കാറ്റിന്റെയും ഇടിയുടെയും ശബ്ദവും, വാക്കി ടോക്കിയിലൂടെ അവിടേക്ക് എത്തുന്ന പ്രത്യേക മോദിയുള്ള സംഭാഷണങ്ങളും സ്വാഭാവികമായി തന്നെ കോർത്തിണക്കാൻ കഴിഞ്ഞു എന്നതും സിനിമയുടെ വിജയമാണ്. ഡോൾബി വിഷൻ 4കെ എച്ച്ഡിആർഎ മലയാളത്തിൽ ഇറങ്ങുന്ന ആദ്യ സിനിമ കൂടിയാണ് ഇത് എന്നതും എടുത്തു പറയേണ്ടതാണ്.
ക്ലൈമാക്സിൽ കരുത്ത് ചോർന്നോ?
പക്ഷേ ഈ പടത്തിന്റെ കഥയുടെ ഒരു ഭാഗത്ത് ഒന്ന് റീവർക്ക് ചെയ്യുകയായിരുന്നെങ്കിൽ സിനിമ തീർത്തും ഒരു അവിസ്മരണീയമായ അനുഭവം ആവുമായിരുന്നു. സിനിമയിലെ പ്രധാന ദരൂഹതയായ സ്ത്രീയുടെ കൊലയുടെ കാരണം തീർത്തും ചീറ്റിപ്പോയി എന്ന് പറയാതെ വയ്യ. അന്തിയോളം പണിയെടുത്ത് കലമുടച്ച അനുഭവമാണ് ഇതുമൂലം ഉണ്ടാവുന്നത്. മലയാള സിനിമയിൽ പതിവായി കാണുന്ന, ഒരു രീതിയാണ് ഇത്. ഒരു മുഖ്യ ട്വിസ്റ്റിനെ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ കഴിയാതിരിക്കുക. തിരക്കഥാകൃത്തുകളായ നിധീഷും ഷാജി മാറാടും ഇവിടെ കുറേക്കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
അതുപോലെ പൊളിറ്റിക്കൽ കറക്ടനസ്സിന്റെപേരിൽ പൃഥ്വീരാജിനെക്കൊണ്ടും ഷാജി കൈലാസിനെകൊണ്ടുമൊക്കെ മാപ്പു പറയിപ്പിച്ചവർ ആണെല്ലോ മലയാളികൾ. അക്കണക്കിന് നോക്കുകയാണെങ്കിൽ ഈ പടത്തിലും അതിനൊക്കെയുള്ള കോപ്പുകളുണ്ട്. മമ്മൂട്ടിയുടെ 'പുഴു'വിലെപ്പോലെ ഈ പടത്തിലുമുണ്ട് പരോക്ഷമായ അയിത്തം സൂചിപ്പിക്കുന്ന ഒരു ബ്രാഹ്മണ പൊലീസുകാരൻ! ഭാര്യ ഒരു ഡ്രൈവറുടെ കുടെ ഒളിച്ചോടിയതിന്റെ പേരിൽ, പൊലീസ് ഡ്രൈവറെ നിരന്തരം അധിക്ഷേപിക്കുന്ന ഒരു സിഐയുണ്ട് ചിത്രത്തിൽ. അയാൾ ക്ലൈമാക്സിൽ യഥാർഥ പ്രതിയെ പിടികിട്ടിയിട്ടും നടപടി എടുക്കാത്തതിന്റെ കാരണവും എന്താണെന്ന് വ്യക്തം. 'കാമിനി, കലഹം' എന്ന പഴഞ്ചൻ ഫോർമാറ്റിന് അപ്പുറത്തേക്ക്, നമ്മുടെ മാനസിക വ്യാപാരങ്ങളെ കൊണ്ടെത്തിക്കാൻ, എഴുത്തുകാർക്ക് കഴിയുന്നില്ലല്ലോ എന്ന സങ്കടമാണ് ഈ ചിത്രം അവസാനിക്കുമ്പോഴും ബാക്കിയാവുന്നത്. അതുപോലെ ചിലയിടങ്ങളിൽ ഡയലോഗുകൾക്ക് വ്യക്തത വരുന്നില്ല.
ഇങ്ങനെ പോരായ്മകൾ പലതും ചൂണ്ടിക്കാട്ടാൻ കഴിയുന്നുണ്ടെങ്കിലും, ക്ലൈമാകസ് കഴിഞ്ഞ് റീവൈൻഡ് ചെയ്ത്, കാണാനും ഈ ചിത്രം നിങ്ങളെ പ്രേരിപ്പിക്കുന്നു. അപ്പോഴാണ് ആദ്യ കാഴ്ചയിൽ കാണാത്ത പലതും കാണുക. ഈ രീതിയിലൊക്കെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പടങ്ങൾ മലയാളത്തിൽ അത്യപുർവമല്ലേ.
വാൽക്കഷ്ണം: ഒന്നുകിൽ കുട്ടൻപിള്ള മോഡലിലുള്ള പരിഹാസ കഥാപാത്രമായി. അല്ലെങ്കിൽ തിളയ്ക്കുന്ന ഭരത് ചന്ദ്രനായി. പൊലീസുകാരുടെ ജീവിതം എന്നും അതിഭാവുക്വത്തോടെയാണ് മലയാള സിനിമ വിലയിരുത്തിയിട്ടുള്ളത്. പക്ഷേ ഷാഫി കബീർ പൊലീസിൽ ആയിരുന്നതുകൊണ്ടാവാം, അദ്ദേഹത്തിന്റെ ചിത്രങ്ങളിലൊക്കെ പൊലീസുകാരുടെ ജീവിതത്തിന്റെ സത്യസന്ധമായൊരു ആവിഷ്കരണം കാണാൻ കഴിയുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്