പൂരമല്ലിത് പതിനാറടിയന്തിരം! വീണ്ടും ദിലീപിന്റെ അവധിക്കാല ചുറ്റിക്കളി; ഇത് കാമ്പില്ലാത്ത കഥയിൽ തീർത്ത വിരസമായ അവതരണം; മലയാള സിനിമ അടിമുടി മാറിയിട്ടും ദിലീപ് സിനിമകൾ മാത്രം ഇങ്ങനെയാവുന്നത് എന്തുകൊണ്ടാണ്?
എം മാധവദാസ്
എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവില്ല! നമ്മുടെ ജനപ്രിയ നായകൻ ദിലീപിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഈ ലേഖകന് തോന്നാറുള്ളത് ഇങ്ങനെയാണ്. മലയാളത്തിലെ മിക്ക അഭിനേതാക്കളും ചുറ്റുമുണ്ടാകുന്ന മാറ്റങ്ങളെയും, നവതരംഗ സിനിമയുടെ സ്വാധീനവുമൊക്കെ മനസ്സിലാക്കി ഗിയർമാറ്റുമ്പോൾ ദിലീപ് മാത്രം അറുപഴഞ്ചൻ ശൈലിയിൽ, സൂപ്പർസ്റ്റാർ സരോജ് കുമാർ പറഞതുപോല' ചുറ്റിക്കളി തട്ടിക്കളിയുമായി'കഴിയുകയാണ്.എത്രകണ്ട് വിമർശനം ഉണ്ടായാലും തന്റെ ചിത്രങ്ങളുടെ ചിരപുരാതനമായ ഫോർമുലാ സ്വഭാവം അദ്ദേഹം കൈവിടില്ല.അതുകൊണ്ടുതന്നെയാണ്, ശൃഗാരവേലനേതാണ്, നാടോടിമന്നനേതാണ്, മൈബോസ് ഏതാണ്, ടു കൺട്രീസ് ഏതാണ് എന്നൊക്കെ ടൈറ്റിൽ കണ്ടില്‌ളെങ്കിൽ സാധാരണ പ്രേക്ഷകന് സംശയം വരാറുള്ളത്. പക്ഷേ ഈ ഫോർമുലാ പടങ്ങളിൽ നല്‌ളൊരു പങ്കും സാമ്പത്തികമായി വിജയിക്കുകയും ചെയ്യും.
അത്തൊരമൊരു ടിപ്പിക്കൽ ദിലീപ് ഫെസ്റ്റിവൽ സിനിമയാണ സംവിധായകൻ കെ.ബിജുവിനും, ബിജുവിനൊപ്പം രചന നിർവഹിച്ച വി.വൈ രാജേഷും 'ജോർജേട്ടന്റെ പൂരമായി' കെട്ടി എഴുന്നള്ളിക്കുന്നത്.പക്ഷേ ഇക്കുറി പണി പാളിയെന്നാണ് തോനുന്നത്.അവധിക്കാല തിരക്കിൽപെട്ട് ഇടികൂടി ടിക്കറ്റെടുത്ത ജനം,'ഇത് ജോർജേട്ടന്റെ പുരമല്‌ളെടാ, പതിനാറടിയന്തരമാണ്' എന്ന് പ്രാകിക്കൊണ്ടാണ് തീയേറ്റർ വിടുന്നത്. മഞ്ജുവാരിയരുമായി പിരിഞ്ഞതിന് ശേഷം ദിലീപിന് കഷ്ടകാലമാണെന്ന് ട്രോളന്മാർ പാടി നടക്കുന്നതിലും കാര്യമില്ലാതില്‌ളെന്ന് തീയേറ്ററിലെ കൂവൽ കേൾക്കുമ്പോൾ തോനുന്നു.അടുത്തകാലത്തുണ്ടായ ചില വിവാദങ്ങളിൽപെട്ട് ദിലീപിന് പ്രേക്ഷകരുടെ മുന്നിലുണ്ടായിരുന്ന 'അയലത്തെ വീട്ടിലെ പാവം പയ്യൻ' എന്ന ഇമേജിലും ഇടിവ് വന്നിരുക്കുന്നെന്ന്, തീയേറ്റർ റെസ്‌പോൺസ് കണ്ടപ്പോൾ സംശയം തോനുന്നു.
നന്നായി തുടങ്ങി വിരസതയിലേക്ക്
പക്ഷേ യുക്തി ഭദ്രമായി കഥ വികസിപ്പിക്കാൻ ശ്രദ്ധിക്കുയാണെങ്കിൽ ഈ പടത്തിന്റെ റിസൾട്ട് എത്രയോ മാറുമായിരുന്നു. പ്രതീക്ഷയർപ്പിക്കാവുന്ന ഒരു തുടക്കമാണ് ചിത്രത്തിന്റെത്. നമ്മുടെ നാട്ടിൻപുറങ്ങളിലൊക്കെ ഇപ്പോഴും വയോധികർക്ക് ചീട്ടുകളിച്ച് സമയം കൊല്ലാനും, യുവാക്കാൾക്ക് സൊറ പറഞ്ഞിരിക്കാനും, കുട്ടികൾക്ക് കളിക്കാനുമൊക്കെ ഉപയോഗിക്കാൻ കഴിയുന്ന കുറെ വെളിമ്പ്രദേശങ്ങൾ കാണം. നാട്ടുകാരല്ലാതെ അതിന് പ്രത്യേകിച്ച് അവകാശികൾ കാണില്ല. അതിന്റെ ഉടമകൾ ആരാണെന്ന്‌പോലും ഏവരും മറന്നുപോയിരക്കും. ഈ ചലച്ചിത്രവും അത്തരമൊരു ഗ്രൗണ്ടും, അതിനോട് ചേർച്ച ഒരു വാട്ടർ ടാങ്കും അവിടുത്തെ 'അന്തേവാസികളായ' കുറച്ച് ചെറുപ്പക്കാരുടെയും കഥയാണ്.
ഇന്ത്യക്ക് നിരവധി മെഡലുകൾ നേടിത്തന്ന മത്തായി എന്ന മൺമറഞ്ഞ കബഡി ചാമ്പ്യൻ, സ്ഥലത്തെ പള്ളിയുടെ പേരിൽ എഴുതിനൽകിയ, ഇപ്പോൾ 'മത്തായിപ്പറമ്പ്' എന്ന് വിളിക്കപ്പെടുന്ന സ്ഥലമാണത്. ഒരു ജോലിയും കൂലിയുമില്ലാതെ ജീവിക്കുന്ന നായകൻ ജോർജേട്ടന്റെയും (ദിലീപ്) കൂട്ടുകാരുടെയും (വിനയ് ഫോർട്ട്, ഷറഫുദ്ദീൻ തുടങ്ങിയവർ ) ജീവിതം. വാട്ടർടാങ്കിനുമുകളിലെ മദ്യപാനവും വായ്‌നോട്ടവുമൊക്കെയായി അവർ ജീവിതം ആഘോഷിക്കുന്നു.അങ്ങനെ അവർ സ്വന്തമെന്ന് കരുതുന്ന ഈ മണ്ണിന് പുതിയൊരു അവകാശി വന്നാലോ. ഗ്രൗണ്ട് തിരിച്ചുപിടിക്കാനുള്ള ജോർജേട്ടന്റെയും കൂട്ടുകാരുടെയും കഠിന ശ്രമമാണ് ഈ പടത്തിന്റെ രത്‌നച്ചുരുക്കം.
ഒട്ടും മുഷിയാതെയാണ് നായകന്റെയും കൂട്ടകാരുടെയും ബാല്യം ചിത്രീകരിച്ചിരിക്കുന്നത്. മാത്യൂസ് വടക്കൻ എന്ന പുരോഹിതന്റെ (രൺജി പണിക്കർ) മൂന്ന് മക്കളിൽ മൂത്തവനാണ് ജോർജ് വടക്കൻ. ഇതിന് ഒരു കൈയടി തിരക്കഥാകൃത്ത് വി.വൈ രാജേഷിന് കൊടുക്കണം. കടുംബജീവിതം നയിക്കാവുന്ന വികാരിമാരുടെ കഥ, എം ടി-പവിത്രൻ ടീമിന്റെ 'ഉത്തര'ത്തിലൊക്കെ ഒഴിച്ചാൽ മലയാളത്തിൽ അധികം കണ്ടിട്ടില്ല. തന്റെ വഴി പിന്തുടരണമെന്നാണ് മാത്യൂസിന്റെ ആഗ്രഹമെങ്കിലും,അയാൾ അപ്പൻ നന്നാക്കാനായി തന്റെ കൈയിൽ ഏൽപ്പിച്ച മൂന്ന് കുട്ടികൾക്കൊപ്പം കൂടി അവരെക്കാൾ മെച്ചപ്പെട്ട ഒരു തല്ലിപ്പൊളിയാവുകയാണ്.ആ ബാല്യവും അതിന്റെ കുസൃതികളുമൊക്കെ ശ്രദ്ധേയമാക്കി തുടങ്ങുന്ന ചിത്രത്തിന്റെ കഥ പിന്നീടങ്ങോട്ട് തനി പൊട്ടത്തരത്തിലേക്ക് നീങ്ങുകയാണ്.
മ്ലേച്ചന്മാരായ കുറെ ജന്മങ്ങൾ
ഒരു ഗ്രാമത്തിന്റെയും നാട്ടുകാരുടെയും കഥപറയുകയാണെന്ന് പറഞ്ഞ് ഒന്നിനും കൊള്ളാത്ത മ്ലേച്ചന്മാരായ കുറേ ജന്മങ്ങളെയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്.( ലൈഫ് ഓഫ് ജോസൂട്ടിയെന്ന സിനിമയിലും സമാനമായ ഒരു മ്ലേച്ച കഥാപാത്രത്തെയാണ ദിലീപ് അവതരിപ്പിച്ചത്.) നാട്ടിൻ പുറങ്ങളിൽ അമ്പലപ്പറമ്പിലും ആൽത്തറിയിലും ഗ്രൗണ്ടുകളിലുമൊക്കെ ഇരിക്കുന്നവർ ഇതുപോലെ ഒരു പണിക്കും പോവാതെ ഭൂമിക്ക് ഭാരമായി നടക്കുന്നവരല്ല.
ഇനി ഈ പടത്തിലെ ജോർജേട്ടന്റെയും കൂട്ടരുടെയും വിക്രിയകളുടെ ചില സാമ്പിളുകൾ നോക്കുക. ശല്യം സഹിക്കവയ്യാതെ നമ്മുടെ ജോർജേട്ടന്റെ കൂട്ടുകാരനോട് ( വിനയ്‌ഫോർട്ട് ചെയ്ത കഥാപാത്രം) വീട്ടിൽനിന്ന് ഇറങ്ങിപ്പോൻ സ്വന്തം പിതാവ് പറയുമ്പോൾ അയാൾ അപ്പന്റെ ഡ്രസ്സ് പാക്ക് ചെയ്തുകൊണ്ടുവരികയാണ്. അതായത് വയസ്സുകാലത്ത് അപ്പൻ വീട്ടിൽനിന്ന് ഇറങ്ങിക്കോയെന്ന്. ഇതിലൊക്കെ എന്ത് കോമഡിയാണുള്ളത്. തീർന്നില്ല, അതിലും ചളി വരാനിരിക്കുന്നതേയുള്ളൂ. അതേ കൂട്ടുകാരന് പെണ്ണുകാണാനായ നമ്മുടെ ജോർജേട്ടനും കൂട്ടരും ഒരു വീട്ടിലേക്ക് പോകുയാണ്.അവിടെവെച്ച് ആദ്യ കാഴ്ചയിൽ തന്നെ പെണ്ണിന്റെ അപ്പനോട് നമ്മുടെ ജോർജേട്ടൻ രണ്ടായിരം രൂപ കടം വാങ്ങുകയാണ്. സുഹൃത്തിന് കൊടുക്കുന്ന സ്ത്രീധനത്തിൽ കിഴിച്ചാൽ മതിയെന്ന് പറഞ്ഞ്. തുടർന്ന് പെണ്ണിനെ കാണിക്കാതിരുന്ന അയാളെ ബലമായി തടഞ്ഞുവെച്ച് ജോർജേട്ടനും കൂട്ടരും പെണ്ണ് കാണുകയാണ്.വെള്ളരിക്കാപ്പട്ടണത്തിലെ കോമഡി തന്നെ.
ഇങ്ങനെ അസംബന്ധ തമാശകളുടെ പെയ്ത്താണ് ചിത്രം മുഴുവൻ. നായികയെ കാണാനായി ഒരു പരിചയുമില്ലാത്തയാളുടെ വീട്ടിനുള്ളിലേക്ക് ഓടിക്കയറി ഗൃഹനാഥൻ പുറത്തുനിൽക്കേ എല്ലാ മുറിയിലും കയറിയിറങ്ങുന്ന നായകൻ,അച്ഛനോട് പിണങ്ങി വാട്ടർടാങ്കിനുമുകളിൽ താമസിക്കാൻ വരുന്ന നായകൻ,അയാൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാനെന്നോണം കുടുംബത്തെ ഉപേക്ഷിച്ച് വാട്ടർ ടാങ്കിന് മുകളിലേക്ക് വരുന്ന കൂട്ടുകാർ... ഇങ്ങനെപോവുന്ന ഊളമ്പാറ കോമഡികളുടെ നീണ്ട നിര.കൈ്‌ളമാകസ് എത്തുമ്പോഴേക്കും അസംബന്ധങ്ങളുടെയും വിവരക്കേടിന്റെയും സംസ്ഥാന സമ്മേളനങ്ങളാണ്.പക്ഷേ നമ്മുടെ തെറിച്ച കുട്ടികൾ കഥാന്ത്യത്തിൽ മാനസാന്തരപ്പെട്ട് കുഞ്ഞാടുകൾ ആവുകയും ചെയ്യും.
കബഡികളി ഒന്ന് യൂട്യൂബിലെങ്കിലും കണ്ടുകൂടെ മിസ്റ്റർ
ഒന്നാം പകുതയിൽ നിന്ന് വ്യത്യസ്തമായി രണ്ടാം പകുതി ഒരു സ്പോർട്സ് ഡ്രാമായക്കാനാണ് സംവിധയകൻ ശ്രമിച്ചത്. പക്ഷേ അതിനായുള്ള കബഡി മത്സരമാവട്ടെ തിരക്കഥയിലെ പൊട്ടത്തരങ്ങൾ പ്രകടമാക്കുന്നതാണ്. മാത്രമല്ല ഗ്രൗണ്ടിന്റെ അവകാശി ആരെന്ന് അറിയാനുള്ള ധർമ്മയുദ്ധം കൂടിയാണിത്. ഒരു തവണയെങ്കിലും കബഡി കണ്ടവർ ഈ രീതിയിലൊന്നും ചിത്രീകരിക്കില്ല. കബഡിയെന്നാൽ ആളുകളുടെ നെഞ്ചത്ത് ചവിട്ടി മറിച്ചിട്ടും തല്ലിയൊതുക്കിയും ജയിക്കേണ്ട ഒരു മൃഗീയ കളിയാണെന്നാണ് കൈ്‌ളമാക്‌സിലെ ജോർജേട്ടന്റെ പരാക്രമമൊക്കെ കണ്ടാൽ തോന്നുക. കഷ്ടം തന്നെ.യൂട്യൂബിലെങ്കിലും ഒരു തവണ കബഡി കണ്ടുകൂടെ മിസ്റ്റർ നിങ്ങൾക്ക്. അല്‌ളെങ്കിൽ നായകനെ പർവതീകരിക്കാനായി ഈ രീതിയിൽ വിടൽസ് ബോധപുർവം കലർത്തിയതാണോ. അങ്ങനെയാണെങ്കിൽ കബഡി അസോസിയേഷനൊക്കെ ഈ പടത്തിനെതിരെ കേസുകൊടുക്കേണ്ടതുണ്ട്.
ഈ കളിക്ക് അതിന്റെതായ കൃത്യമായ ഫൗൾ നിയമങ്ങളുണ്ട്. ഒരുത്തനെ ചവിട്ടി മലർത്തിയിട്ട് വിജയിക്കുന്ന ഗെയിമല്ല അത്. കബഡി ടൂർണമെന്റുകൾ കേരളത്തിൽ കുറവാണെന്ന് കരുതി ഇങ്ങനെ പ്രേക്ഷകനെ ഫൂളാക്കാമോ. ഫുട്ബോൾ കളിയെക്കുറിച്ചുള്ള ഒരു കൈ്‌ളമാക്‌സിൽ നായകൻ സഹതാരങ്ങളെയൊക്കെ ചിവിട്ടി താഴെയിട്ട് ഗോളടിച്ച് എന്നു കാണിച്ചാൽ അതെത്ര ബോറായിരിക്കും. ഈ കബഡികളിയിൽ ആരു ജയിക്കുമെന്ന ടെൻഷനൊന്നും, ജനപ്രിയ നായകൻ അപ്പുറത്തുള്ളതുകൊണ്ട് പ്രേക്ഷകർക്ക് വേണ്ട. എന്തിനും ഒരു ലോജിക്ക് വേണ്ടെ മാഷേ? ദേശീയതാരങ്ങൾ ഉൾപ്പെട്ട ബഡാ കബഡി ടീമിനെയാണ്, നമ്മുടെ ജോലിയും കൂലിയുമില്ലാത്ത ഒന്ന് എക്‌സൈസ് ചെയ്യാൻപോലും മടിയുള്ള നായകനും കൂട്ടരും എതാനും ദിവസത്തെ പരിശീലനത്തിനിടയിൽ മലർത്തിയടിക്കുന്നത്! ( കബഡി അങ്ങനെ ഏതാനും ദിവസങ്ങൾകൊണ്ട് പടിച്ചെടുക്കാനും ആവില്ല.
ഡൈവിങ്ങും ജമ്പിങ്ങുമൊക്കെ ശ്രദ്ധിച്ചില്‌ളെങ്കിൽ കഴുത്തൊടിഞ്ഞ് മരണം വരെ സംഭവിക്കാം) ആമിർഖാന്റെ ലഗാൻ തൊട്ട് ചക്തേ ഇന്ത്യയും, തമിഴിലെ വെണ്ണിലാ കബഡിക്കൂട്ടവും, നമ്മുടെ കരിങ്കുന്നം സിക്‌സസ്വരെയുള്ള സ്പോർട്സ് ഡ്രാമാ സിനിമകളിൽ യുക്തിയെ വളരെ കൃത്യമായി ചേരുമ്പടി ചേർത്തിട്ടുണ്ട്. എന്നാൽ ഇവിടെ നിങ്ങൾ തലച്ചോർ തുരന്നെടുത്തുവേണം കബഡി കാണാൻ. സുശീന്ദ്രൻ സംവിധാനം ചെയ്ത വെണ്ണിലാ കബഡിക്കുട്ടവും, ജോർജേട്ടനും താരതമ്യം ചെയ്താൽ മനസ്സിലാവും നമ്മുടെ പ്രതിഭാദാരിദ്രം.സ്ഥിരമായി തോൽക്കുന്ന ഒരു കബഡി ടീമിനെ വിജയത്തിലേക്ക് എത്തിക്കുന്ന കഥയിലുടെ, പ്രണയവും യുവത്വത്തിന്റെ ആഘോഷവുമെല്ലാം എത്ര യുക്തിഭദ്രവും റിയലിസ്റ്റിക്കുമായാണ് 'വെണ്ണിലാ കബഡിക്കൂട്ടം' കൈകാര്യം ചെയ്തിരിക്കുന്നത്.ഇവന്മാരൊക്കെ അതൊന്ന് കണ്ടുനോക്കണം.
അല്‌ളെങ്കിലും ദിലീപേട്ടന്റെ താരപദവിക്ക് മുന്നിൽ ഇതൊന്നും പോര.അടുത്ത പടം ക്രിക്കറ്റിനെ കുറിച്ചാക്കണം. സച്ചിൻ ടെണ്ടുൽക്കറും,ധോണിയും,വിരാട് കോഹ്ലിയും അടങ്ങുന്ന സംഘം വരട്ടെ. നമ്മുടെ ദിലീപേട്ടന്റെ നേതൃത്വത്തിലുള്ള ലോക്കൽസ്, രണ്ടാഴ്ചത്തെ പരിശീലനം കൊണ്ട് പഞ്ചറാക്കും. അതും ദിലീപേട്ടൻ അവസാന ഓവറിൽ ആറു സിക്‌സർ പറത്തിക്കൊണ്ട്!
പകിട്ട് കുറഞ്ഞ് ദിലീപും രഞ്ജിപണിക്കരും
സാധാരണ ബോറായ ചിത്രങ്ങളിയും ദിലീപിന്റെ പ്രകടനം മോശമാവാറില്ല. പക്ഷേ ഈ പടത്തിൽ പലപ്പോഴും ദിലീപ് മിസ്‌കാസ്റ്റിങ്ങ് പോലെ തോനുന്നു. തൃശൂർ ഭാഷയിലുള്ള ഡയലോഗ് ഡെലിവറിയും നന്നായിട്ടില്ല. ദിലീപിന്റെ പ്രായത്തിനും ചേരാത്ത കഥാപാത്രമാണിത്.ഈ ചെറുപ്പക്കാരുടെ സംഘത്തിന് പരമാവധി 30 വയസ്സുമാത്രമേ സങ്കൽപ്പിക്കാൻ കഴിയൂ. അതിന്റെ വിമ്മിഷ്ടം ദിലീപിന്റെ ചില ക്‌ളോസപ്പ് സീനുകളിൽ പ്രകടവുമാണ്.ഈ ഗഡിയെ ജോർജേട്ടൻ എന്ന് പേരിട്ടിതും എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ചിത്രത്തിൽ മിക്കവരും അയാളെ 'ജോർജേ' എന്നുതന്നെയാണ് വിളിക്കുന്നതും.
അഭിനയിച്ച മിക്ക സിനിമകളിലും വേറിട്ടൊരു രീതയിൽ പ്രേക്ഷകനെ ആകർഷിക്കാൻ കഴിയുന്ന രഞ്ജി പണിക്കറും ഈ പടത്തിൽ പാളി.വായിൽ ചൂടുവെള്ളം ഒഴിച്ച രീതിലാണ് അദ്ദേഹം തൃശൂർ സ്‌ളാങ്ങൊക്കെ കൈകാര്യം ചെയ്യുന്നത്. ലൊക്കേഷൻ തൃശൂരാണെങ്കിൽ പിന്നെ നമ്മുടെ ടി.ജി രവിയില്ലാത്ത ഏർപ്പാടില്ല. കുറ്റം പറയരുതല്ലോ, കഥാപാത്രം ടൈപ്പാണെങ്കിലും രവിയേട്ടൻ പലയിടത്തും കലക്കിയിട്ടുണ്ട്.പക്ഷേ പ്രാഞ്ചിയേട്ടനിലെ പോലെതന്നെ ഈ പടത്തിലും ടി.ജി രവി നായകന്റെ കൈയിൽനിന്ന് മാത്രമേ കാശുവാങ്ങൂ. ഇത്തവണ ആയിരവും അഞ്ചൂറുമൊക്കെ വിട്ട് വെറും പത്തുരൂപയാണെന്ന് മാത്രം.
മികച്ച നടിക്കുള്ള പോയവർഷത്തെ സംസ്ഥാന അവാർഡ്‌നേടിയ രജിഷാ വിജയൻ ഈ ചിത്രത്തിലും വളരെ സ്വാഭാവികമായാണ് അഭിനയിച്ചിട്ടുള്ളത്.ആവശ്യത്തിലധികം ശബ്ദമുണ്ടാക്കുന്ന നായകന്റെയും കൂട്ടരുടെയും ഇടയിൽ അധികം സംസാരിക്കാത്ത രജിഷയുടെ നായിക മോശമാക്കിയിട്ടില്ല.ദിലീപിന്റെ കൂട്ടുകാരായി എത്തുന്ന ഷറഫുദ്ദീനും , വിനയ്‌ഫോർട്ടുമാണ് ചിത്രത്തെ തനി ചളമാകുന്നതിൽനിന്ന് രക്ഷിച്ചത്.ഒരു ചായക്കടക്കാരനായി എത്തുന്ന ഹരീഷ് കണാരനും ചിരിപ്പിക്കുന്നുണ്ട്.സുധീർ കരമനയുടെ പാവത്താൻവേഷവും ചെമ്പൻ വിനോദിന്റെ വില്ലനും ആവറേജിൽ ഒതുങ്ങുന്നു.ഗോപി സുന്ദറിന്റെ ഗാനങ്ങൾ തീയേറ്റർ വിട്ടാൽ തീരുന്നവയാണ്്.
വാൽക്കഷ്ണം: പക്ഷേ ഒരുകാര്യത്തിൽ പ്രേക്ഷകർ ദിലീപിനോട് കടപ്പെട്ടിരിക്കുന്നു. നാട്ടിൻ പുറത്തെ ലോക്കലുകളുടെ കഥയെന്ന് കേട്ടപ്പോൾ മദ്യപാന-പുകവലി സമ്മേളനങ്ങൾ നിറയെ ഉണ്ടാകുമെന്നാണ് കരുതിയത്. അത്രക്കില്ല. ജനപ്രിയനായകന്റെ ചിത്രങ്ങളിൽ പതിവായ സ്ത്രീവിരുദ്ധതയും അശ്‌ളീലവും ദ്വയാർഥപ്രയോഗവും ഈ പടത്തിൽ കുറച്ചിട്ടുണ്ട്. എന്നാൽ ഒഴിവാക്കിയിട്ടില്ല.(ഇരുനിറക്കാരായ ചടച്ച ഒരു രക്ഷിതാക്കൾക്കുണ്ടായ സുന്ദരികൊച്ചിനെ കാണുമ്പോൾ നമ്മുടെ നായകൻ പറയുന്നത് 'എടാ കൊച്ച് ബാഹുബലിയാണെന്നാണ്'.) ഡോസ് അൽപ്പം കുറച്ചിട്ടുണ്ടെന്ന് മാത്രം. ഹണിബീ പോലുള്ള പടങ്ങളിൽ പച്ചത്തെറി യാതൊരു ഉളുപ്പുമില്ലാതെ യുവനായകർ പറയുന്നത് കേട്ടപ്പോൾ, അവധിക്കാല വിപണി ലക്ഷ്യമിട്ടത്തെുന്ന ഈ പടത്തിലും ഭരണിപ്പാട്ടിന്റെ മേളമായിരിക്കുമെന്നാണ്. പേടിക്കേണ്ട അത്രക്കില്ല. മലിനീകരണം കുറച്ചെങ്കിലും കുറഞ്ഞല്ലോ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍