ഇത് കലാഭവൻ മണിയെ അപമാനിക്കാൻ എടുത്ത ചിത്രമോ? ബോറടിയും അരോചക കോമഡിയുമായി വിനയന്റെ ചാലക്കുടിക്കാരൻ ചങ്ങാതി; ജീവിച്ചിരുന്ന പ്രഗൽഭനായ വ്യക്തിത്വത്തെക്കുറിച്ച് എടുക്കുമ്പോൾ പാലിക്കേണ്ട മര്യാദകളും ചിത്രം പാലിച്ചിട്ടില്ല; മണിയെ ആവാഹിക്കാനാവാതെ സെന്തിൽ; പ്രിയപ്പെട്ട വിനയൻ ഇത് അങ്ങേയറ്റം നാണക്കേടാണ്
എം.മാധവദാസ്
രണ്ടരമണിക്കൂറോളം ദൈർഘ്യമുള്ള ചിത്രത്തിൽ സിനിമയെന്ന് പറയുന്നത് അവസാനത്തെ അരമണിക്കൂർ മാത്രം. സംവിധായകൻ വിനയൻ, കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത പുതിയ ചിത്രം 'ചാലക്കുടിക്കാരൻ ചങ്ങാതി' തീർത്തും നിരാശാജനകമാണെന്ന് പറയാതെ വയ്യ. സത്യത്തിൽ ഇത് കലാഭവൻ മണിയെ അപമാനിക്കാൻ എടുത്ത ചിത്രമാണൊ എന്ന് തോന്നിപ്പോവും. കാരണം പട്ടിണിയോടും പരിവട്ടത്തോടും മല്ലടിച്ച് മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം നേടിയെടുത്ത കലാഭവൻ മണിയെന്ന സമാനതകളില്ലാത്ത നടന്റെയും മനുഷ്യസ്നേഹിയുടെയും ജീവിതം എടുത്ത് ഫലിപ്പിക്കാൻ ഒരു രീതിയിലും ചിത്രത്തിന് കഴിഞ്ഞിട്ടില്ല. കുഴിയാനയുടെ ജീവിതം ചിത്രീകരിച്ച് ഇതാണ് ആനക്കഥ എന്നു പറഞ്ഞാൽ എങ്ങിനെയുണ്ടാവും.
മാത്രമല്ല, ഒരു ബയോപിക്ക് പോലുള്ള സിനിമ, ജീവിച്ചിരുന്ന പ്രഗൽഭനായ വ്യക്തിത്വത്തെക്കുറിച്ച് എടുക്കുമ്പോൾ പാലിക്കേണ്ട, യാതൊരു മര്യാദകളും എന്തിന് ബലമുള്ള ഒതു തിരക്കഥയുണ്ടാക്കാനോ പോലും വിനയന് ആയിട്ടില്ല. അതീവ ദുർബലമായ തിരക്കഥയിൽ എന്തെല്ലാമോ തലങ്ങും വിലങ്ങും എടുത്തുവെച്ചിരിക്കുന്നു. കോമഡിയെന്ന പേരിലുള്ള പിത്തലാട്ടങ്ങൾ കണ്ടാൽ നാണിച്ചുപോവും. പ്രിയപ്പെട്ട വിനയൻ സാർ, ഇങ്ങനെ സിനിമയെടുക്കുന്നത് സത്യത്തിൽ സാമൂഹിക ദ്രോഹം തന്നെയാണ്.
കോമഡികൊണ്ടുള്ള ഭീകരാക്രമണമായി നീളുന്ന ആദ്യ പകുതി കഴിഞ്ഞ് രണ്ടാം പകുതിയിൽ എത്തുമ്പോഴാണ് ചിത്രം അൽപ്പമെങ്കിലും ചൂടുപിടിക്കുന്നത്. അവസാനത്തെ അരമണിക്കുറിലും ക്ലൈമാക്സിലും മാത്രമാണ് വിനയൻ എന്ന പ്രതിഭയുടെ കൈയൈാപ്പ് കാണാൻ കഴിയുക. അവസാനത്തെ ഷോട്ട് കാണുമ്പോൾ നമ്മുടെ മനസ്സിലുണ്ടാവുന്ന ആർദ്രത ചിത്രത്തിൽ മൊത്തം കൊണ്ടുവരാൻ വിനയന് കഴിഞ്ഞിട്ടില്ല.
പാസ്മാർക്ക ്പോലും കൊടുക്കാൻ കഴിയാത്ത അതിദയനീയമായ തിരക്കഥയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രശ്നം. എങ്ങനെയാണ് മണി മദ്യത്തിന് അടിമയായതെന്നും, തമിഴ്-തെലുങ്ക്-സെറ്റുകളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്ര റിയൽ എസ്റ്റേറ്റ് ബിസിനസിലും മറ്റും എത്തിപ്പെട്ടുവെന്നല്ലാതെ, മണിയുടെ പ്രശ്നങ്ങളൊന്നും പറഞ്ഞ് ഫലിപ്പിക്കാൻ ചിത്രത്തിന് ആവുന്നില്ല. ജാതി-കറുപ്പ് തുടങ്ങിയ ഘടകങ്ങളെ തൊലിപ്പുറമെ എടുത്തിടുന്നതല്ലാതെ ആഴത്തിലേക്ക് കടക്കാൻ വിനയന് ആവുന്നില്ല. സത്യത്തിൽ ഈ ചിത്രം ഒരു മാതൃകയാണ്്്. എങ്ങനെ മോശം ചിത്രം എടുക്കാമെന്ന്.
വിനയന്റെ സ്വയം പുകഴ്ത്തൽ താങ്ങാനാവുന്നില്ല
മലയാള സിനിമയിൽ ബഹുമാനിക്കപ്പെടേണ്ട സംവിധായകൻ തന്നെയാണ് വിനയൻ. ജനപ്രിയമായ ഒരുപാട് സിനിമകൾ എടുത്തതുകൊണ്ട് മാത്രമല്ല, മലയാള സിനിമയിലെ താരാധിപത്യത്തിനും മാഫിയാ സംസ്ക്കാരത്തിനുമെതിരെ തന്നാലാവും വിധം പ്രതികരിച്ചതുകൊണ്ടും കൂടിയാണ്. വിനയനെ ഒതുക്കുക എന്നത് ഒരു കാലത്ത് 'അമ്മ' യുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരുന്നു. അതിനോട് പൊരുതിക്കയറി സിനിമയെടുത്ത വ്യക്തിയെന്ന നിലയിൽ എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ ഈ പടത്തിലെ വിനയന്റെ നിലപാട് വെറും സ്വയം പുകഴ്ത്തലായിപ്പോയി. ഉദയനാണ് താരത്തെയും സരോജ്കുമാറിനെയും കവച്ചുവെക്കുന്ന രീതിയിൽ സിനിമാതാരങ്ങളെയും സംവിധായകരെയും പരിഹസിക്കുന്ന ഈ പടത്തിൽ സിനിമാക്കാരായ രണ്ടേ രണ്ട് നല്ല കഥാപാത്രങ്ങളേയുള്ളൂ. ഒന്ന് സ്വാഭാവികമായും കലാഭവൻ മണി. രണ്ട് വിനയന്റെ വേഷം ഹരിയെന്ന പേരിൽ അവതരിപ്പിച്ച സുധീർ കരമനയുടേതും. 'ആണ്ടി നല്ല അടിക്കാരൻ' എന്നതുപോലെയെ പറയാൻ കഴിയൂ.
മാത്രമല്ല ചില രംഗങ്ങളൊക്കെ ഹീനമായ വ്യക്തിഹത്യയായുമാണ് തോനുന്നത്. തീർത്തും സ്ത്രീവിരുദ്ധമായ ഒട്ടനവധി രംഗങ്ങളും ഈ ചിത്രത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. സെക്സ് കേന്ദ്രമാക്കിയുള്ള വളിപ്പുകൾ വേറെയും.
അന്തരിച്ച നടൻ തിലകന്റെ പുനഃസൃഷ്ടിയൊക്കെ വ്യക്തിവൈരാഗ്യത്തിനായി വലിച്ചു നീട്ടിയ പോലെ തോനുന്നു. ഒരു ബയോപിക്ക്പോലുള്ള ചിത്രങ്ങളിൽ ഒട്ടും ആശാസ്യമല്ല ഈ രീതി. ഇനി ആത്മകഥാനുഷ്ഠിയായ ചിത്രങ്ങളിൽ ഒരിക്കലും അവലംബിക്കാൻ പാടില്ലാത്ത, ഒട്ടും യുക്തിസഹമല്ലാത്ത കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ ഒരു ക്ലൈാമാക്സാണ് വിനയൻ ചിത്രത്തിനായി ഒരുക്കിയത്. കലാഭവൻ മണിയുടെ മരണത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ഈ തിയറി, മണിയോട് ചെയ്ത ക്രൂരതയായെന്നേ പറയാൻ കഴിയൂ.
മണിയെ ആവാഹിക്കാനാവാതെ സെന്തിൽ
നായകനായ സെന്തിലിന് മണിയെ ആവാഹിക്കാനായൊ എന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെയാണ് ഉത്തരം. മിമിക്രിയുടെ മിമിക്രി എന്ന് പറയാവുന്ന രീതിയിലായിപ്പോയി പലപ്പോഴും സെന്തിലിന്റെ പ്രകടനം. പൂച്ചയും പുലിയും മാർജ്ജാരവർഗമാണെന്ന് പറയുന്നതുപോലെ. തുടക്കത്തിലൊക്കെ ശരിക്കും ഗോഷ്ഠി എന്ന രീതിയിൽ നടക്കുന്ന സെന്തിലിന്റെ അഭിനയം രണ്ടാം പകുതിയിൽ മെച്ചെപ്പെട്ടിട്ടുണ്ട്. പക്ഷേ മുടിയില്ലാതെ മെലിഞ്ഞ കലാഭവൻ മണിയിൽ നിന്ന് വിഗ്ഗൊക്കെ വെച്ചുള്ള നായകനായ മണിയിലേക്കുള്ള വേഷപ്പകർച്ച ഓർത്തുനോക്കും. സെന്തിലിനും വിനയനും ആ കാലഗണനയെ രേഖപ്പെടുത്താൻ കഴിയുന്നില്ല. പലപ്പോഴും മേക്കപ്പും മോശമാണ്. പുതുമുഖമല്ലേ ശരിയായി വരും.
പക്ഷേ ഒരു നടൻ എന്ന നിലയിൽ സെന്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും മണിയെന്ന നടനിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതതാണ്. നടൻ ജയന്റെ ഛായയിൽ അജയനും ഭീമൻരഘുവുമൊക്കെ ഇറങ്ങിയതും, മോഹൻലാലിന്റെ രൂപസാദൃശ്യവുമായ വിനയൻ തന്നെ മദൻലാലിനെ ഇറക്കിയതും ഓർത്തുനോക്കുക. സ്വന്തമായി വ്യക്തിത്വമുള്ള നടനായി സെന്തിൽ മാറട്ടെയെന്ന് മാത്രം ആംശസിക്കുന്നു. നടൻ സലീം കുമാറിന്റെ കോമഡിയൊക്കെ കാണുമ്പോൾ കരഞ്ഞുപോവും.
ഇനി കഥാപാത്രങ്ങളെ വെച്ചുനോക്കുമ്പോൾ ഈ പടത്തിൽ ധർമ്മജനാണ് തന്റെ വേഷം ഭദ്രമാക്കിയത്. നായികാവേഷത്തിൽ എത്തുന്ന ഹണീറോസിനും കാര്യമായൊന്നും ചെയ്യാനില്ല. മികച്ച ഗാനങ്ങൾകൊണ്ട് ശ്രദ്ധയേമാവാറുള്ളതാണ് വിനയൻ ചിത്രങ്ങൾ. ആ പേര് അദ്ദേഹം ഇത്തവണയും കാത്തിട്ടുണ്ട്. പ്രത്യേകിച്ച് 'ചാലക്കുടി ചന്തക്കുപോവുമ്പോൾ' മണിയുടെ ഗാനങ്ങളൊക്കെ റിക്രിയേറ്റ് ചെയ്തത് തീയേറ്ററിൽ ആരവം ഉയർത്തുന്നുണ്ട്. ചിത്രത്തിൽ സ്വന്തമായി ഉണ്ടാക്കിയ ഗാനങ്ങൾ ഇമ്പാമർന്നതാണെങ്കിലും ഗാനചിത്രീകരണം പത്തൊമ്പതാം നൂറ്റാണ്ടിലേതാണെന്ന് പറയാതെ വയ്യ.
വാൽക്കഷ്ണം: നേരത്തെ ഈ പങ്തിയിൽ തമോഗർത്തങ്ങളാവുന്ന സംവിധായകരെ കുറിച്ച് പറഞ്ഞിരുന്നു. ജോഷിയും സിബിമലയിലും സത്യൻ ന്തിക്കാടുമൊക്കെ അടങ്ങുന്ന ആ നിരയിലേക്ക് വിനയനും പെടുകയാണെന്ന് തോനുന്നു. ഈ പടം മാത്രമല്ല. അടുത്തകാലത്തെ വിനയന്റെ ചിത്രങ്ങളുടെ നിലവാരം ഓർത്തുനോക്കുക. പഴയകാല ഹിറ്റ്മേക്കർമാർക്ക് എന്തുകൊണ്ട് പുതിയകാലത്തോട് സംവദിക്കാൻ കഴിയുന്നില്ല. വല്ലാത്ത കാവ്യനീതി തന്നെ.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍