ദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!
എം മാധവദാസ്
'കട്ടപ്പ ബാഹുബലിലെ എന്തിന് കൊന്നു' എന്ന ചോദ്യമറിയാൻ ബാഹുബലി 2വിനായി കാത്തിരുന്നപോലെ, സോഷ്യൽ മീഡിയയിൽ എഴുതി മറിച്ച്, മലയാളത്തിലെ ചലച്ചിത്ര പ്രേമികൾ ദൃശ്യം 2 വിനായി കാത്തിരിക്കയായിരുന്നു. ആ കാത്തിരിപ്പ് വെറുതെ ആയില്ല. ദൃശ്യത്തിനും മുകളിൽ പോവും, ജീത്തുജോസഫ് ഒരുക്കിയ രണ്ടാം ഭാഗം.
ഒറ്റ സംഘട്ടനരംഗമോ, രക്തച്ചൊരിച്ചിലോ ഇല്ലാതെ ഒരു സസ്പെൻസ് ത്രില്ലർ. ഒരു കൊമേർഷ്യൽ സിനിമക്ക് വേണ്ട, കൃത്യമായ ലോജിക്കുള്ള കഥാഗതി ഒരുക്കിയെടുക്കാൻ കഴിഞ്ഞ ജീത്തുജോസഫിന്റെ തലച്ചോറാണ് ഇവിടെ താരം. ആരാണ് ഈ വിജയത്തിന്റെ മാൻ ഓഫ് ദി മാച്ച് എന്ന് ചോദിച്ചാൽ കഥ എന്നുമാത്രമേ നമുക്ക് പറയാൻ കഴിയൂ. അങ്ങനെ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ആണെങ്കിലും, കോവിഡാനന്തര കാലത്തെ ആദ്യത്തെ മെഗാഹിറ്റ് മലയാളത്തിൽ പിറന്നിക്കയാണ്!
ഏതൊരു വിജയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുക എന്നത് അതീവ ദുഷ്‌ക്കരവും ബാധ്യതയുമാണ്. അതും കഥയുടെ പേരിൽ ഏറ്റവും കൂടതൽ ചർച്ചചെയ്ത ഒരു സിനിമ. സോഷ്യൽ മീഡയയിൽ അടുത്തകാലത്ത് ഏറ്റവും കൂടുതൽ ചർച്ച നടന്നതും ദൃശ്യം 2 വിന്റെ കഥയെ ചൊല്ലിയായിരുന്നു. എന്തൊല്ലാം ഭാവനകൾ ആയിരുന്നു ആളുകൾ എഴുതിപ്പിടിച്ചിരുന്നത്. അവിടെയും കൊടുക്കണം ജീത്തുജോസഫിന് ഒരു കുതിരപ്പവൻ. ചിത്രത്തിന്റെ കഥ, ഈ പ്രവചനങ്ങളെയെല്ലാം ഒരു പോലെ പൊളിച്ചടുക്കുന്നു. കഥ അൽപ്പം പാളിപ്പോയാൽ പണി കിട്ടുമായിരുന്നു ചിത്രമായിരുന്നു ഇത്. എന്നാൽ യുക്തിഭദ്രമായി, പ്രേക്ഷകന്റെ സമാന്യബുദ്ധിയെ പരിഹസിക്കാതെ, നായകൻ സൂപ്പർ സ്റ്റാർ ആവുമ്പോൾ കിട്ടുന്ന ആനുകൂല്യങ്ങൾ ഒന്നും കൊടുക്കാതെ, ശക്തമായ കഥ കൊണ്ടുപോകുയാണ് ജീത്തു ജോസഫ് ചെയ്തത്.
അതും ഒരു സെക്കൻഡുപോലും ബോറടിപ്പിക്കാതെ. പാതിരാക്ക് പ്രാണരക്ഷാഥം ഓടി മറയുന്ന ഒരു കള്ളനിൽനിന്നും, അയാൾ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിവരുന്ന ജോർജുകുട്ടിയെ ( ചിത്രത്തിൽ മോഹൻലാൽ) കാണുന്നത് തൊട്ട് തുടങ്ങുന്ന ചിത്രം പിന്നെ റോക്കറ്റ്പോലെ ഒരൊറ്റ പോക്കാണ്. ടായ്ലറ്റിൽ പോകേണ്ടവർക്ക് അതിനുള്ള സൗകര്യമായി എടുക്കാൻ പറ്റിയ രീതിയിൽ എന്ന് ഫേസ്‌ബുക്കിൽ ചിലർ വിമർശിച്ച, അൽപ്പം സ്ലോ ദൃശ്യങ്ങൾ ചേർത്ത് എടുത്ത പാട്ട് മാത്രമാണ് ചിത്രത്തിന്റെ വേഗത ഒന്ന് കുറയുന്നത്. പക്ഷേ പെട്ടെന്നു തന്നെ സംവിധായകൻ ആ വേഗത തിരിച്ചുപിടിക്കയും ചെയ്യുന്നുണ്ട്.
പ്രകടമായ വയലൻസ് ഒന്നുമില്ലാതെയാണ് ഈ ത്രില്ലർ എടുത്തിരിക്കുന്നത് എന്ന് നോക്കണം. വിദേശ സിനിമകളിലൊക്കെയാണ് നാം ഇതുപോലത്തെ ക്രാഫ്റ്റ് കണ്ടിട്ടുള്ളത്. വെൽഡൺ ജീത്തു എന്ന് വെൽഡൺ എന്ന് ജോസ് പ്രകാശ് മോഡലിൽ ആരും അഭിനന്ദിച്ചുപോകും.
ജോർജ് കുട്ടി റീലോഡഡ് .....
കെട്ടിലും മട്ടിലും ആകെ മാറിയ ജോർജ്കുട്ടിയെ ആണ് ദൃശ്യം 2 അവതരിപ്പിക്കുന്നത്. താടി വളർത്തിയത് മാത്രമല്ല അയാളുടെ മാറ്റം. അയാൾ ഇന്ന് പഴയ കേബിൾ ടീവിക്കാരാൻ ജോർജ് കുട്ടിയല്ല. ഒരു സിനിമാക്കാരനാണ്. പറമ്പിന്റെ ഒരു ഭാഗം വിറ്റുകിട്ടിയ കാശുകൊണ്ടും ലോൺ എടുത്തും അയാൾ 'റാണി' എന്ന തന്റെ ഭാര്യയുടെ പേരിൽ ഒരു തീയേറ്റർ കെട്ടിപ്പൊക്കുന്നു. ഒപ്പം ഒരു സിനിമ എടുക്കാനുള്ള ശ്രമവും തുടങ്ങുന്നു. തന്റെ മനസ്സിലുള്ള ഒരു കഥ ചലച്ചിത്രമാക്കാനായി പൊടിച്ചു കളഞ്ഞത് പത്തുപതിനഞ്ച് ലക്ഷം രൂപയാണ്. ഇതിന്റെ പേരിൽ ഭാര്യ റാണിയുമായി ( ചിത്രത്തിൽ മീന) അയാൾ വഴക്കടിക്കുന്നുമുണ്ട്. ഏറ്റവും പ്രധാനം അയാൾ മദ്യപാനം തുടങ്ങിയിരിക്കുന്നുവെന്നതാണ്. സിനിമക്കാരുമായി കഥ പറയുമ്പോൾ ഒരു മൂഡ് കിട്ടാനാണെന്നണ് ഇതിനായി ജോർജ്കുട്ടി പറയുക.
ഒരു അതിഭീകര രഹസ്യം ഒളിപ്പിക്കുന്നതിന്റെ എല്ലാം കുഴപ്പവും ജോർജ് കുട്ടിയുടെ കുടുംബത്തിനുണ്ട്്. തികച്ചും സൈക്കോളജിക്കലായാണ് ജീത്തു ആ ഭാഗമൊക്കെ കൈകാര്യം ചെയ്യുന്നത്. അയാളുടെ ഭാര്യയും മകളും ശരിക്കും ഭീതിയുടെ തടവറയിലാണ്. മകൾ അപസ്മാര രോഗിയും. ഒരു ജീപ്പിന്റെ ശബ്ദം കേട്ടാൽ പോലും അവർ ഞെട്ടിവിറക്കും. വരുണിന്റെ കൊലപാതകത്തിന് വലിയ ശിക്ഷ തന്നെയാണ് ജോർജ് കുട്ടിയും കുടുംബവും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.
ദൃശ്യം ഒന്നാംഭാഗത്തിൽ നാട്ടുകാർ മൊത്തം ജോർജ് കുട്ടിക്ക് ഒപ്പമായിരുന്നെങ്കിൽ, ആറുവർഷം കഴിഞ്ഞ് നടക്കുന്ന രണ്ടാം ഭാഗത്തിൽ അങ്ങനെയല്ല. തീയേറ്റർ ഉടമയും മറ്റുമായി സാമ്പത്തികമായി വളർന്നതോടെ നാട്ടുകാർ അയാൾക്ക് എതിരാവുന്നു. ഇപ്പോൾ കോഴിക്കോട് നാരായണൺ നായർ അവതരിപ്പിച്ച ആ പഴയ ചായക്കടക്കാരൻ കാക്ക മാത്രമാണ് ഈ കൃത്യം ചെയ്തത് ജോർജ് കുട്ടിയല്ല എന്ന് വിശ്വസിക്കുന്നത്. അയാൾ തന്നെയാണ് വരുണിനെ കൊന്നതെന്ന കാര്യം നാട്ടുചർച്ചകളിൽ ഇപ്പോഴും സജീവമാണ്. അപ്പോഴും ആ ചോദ്യം ബാക്കി. വരുണിന്റെ മൃതദേഹം എവിടെ? പ്രേക്ഷകർക്ക് അറിയാവുന്ന ആ 'രഹസ്യം' സിനിമയിലെ കഥാപാത്രങ്ങൾ എങ്ങനെ കണ്ടെത്തുമെന്ന ചങ്കിടിപ്പാണ് ചിത്രത്തിന്റെ കാമ്പ്.
ജോർജ്ജുകുട്ടിയെ കുടുക്കാൻ പൊലീസ് നടത്തുന്ന ഇടപെടലുകളും അതിന്റെ തുടർച്ചയായി അയാളുടെ കുടുംബം കൂടുതൽ പ്രതിരോധത്തിൽ ആകുകയും ചെയ്യുന്നിടത്തു നിന്ന് പുതിയ സസ്പെൻസുകളിലേക്ക് സിനിമയുടെ ഗതി മാറുന്നു. അതിശയിപ്പിക്കുന്ന ക്ലൈമാക്സിലേക്കാണ് അത് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത്. അവിടെയും ജീത്തു നടത്തുന്ന ചില ബുദ്ധിപൂർവമായ ഇടപെടലുകളുണ്ട്. അതിലേക്ക് ഒരക്ഷരം മിണ്ടുന്നില്ല. അത് പ്രേക്ഷകർ കണ്ടുതന്നെ അറിയുക.
.'സത്യം പറഞ്ഞാൽ നമ്മൾ അയാളെ അല്ല, അയാൾ നമ്മളെയാണ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത് '! എന്ന് ചിത്രത്തിന്റെ അവസാനം എസ്‌പി പറയുന്നുണ്ട്. ഒപ്പം 'ദ മാൻ ഈസ് എ ക്ലാസിക്ക് ക്രിമിനൽ' എന്ന കമന്റും. ചിത്രം കണ്ടാൽ പ്രേക്ഷകർക്കും അതുതോന്നും എന്നിടത്താണ് സംവിധാകന്റെ വിജയം.
ലാലും മുരളി ഗോപിയും സൂപ്പർ
താരങ്ങളുടെ പ്രകടനം വഴി നിലനിൽക്കുന്ന ചിത്രമല്ല ഇത്. അതുകൊണ്ടുതന്നെ ദൃശ്യം ഒന്നിനേക്കാൾ മോഹൻലാൽ നന്നായോ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല. ഒന്നാം ദൃശ്യത്തിലെ അഭിനയ ടോൺ അല്ല രണ്ടാം ദൃശ്യത്തിലെ ജോർജ്കുട്ടിക്ക് ഉള്ളത്. അയാൾ മനസ്സിൽ കടൽ ഇരമ്പുന്ന ഒരു സാഗരമാണ്. അത് തനിക്ക് മാത്രം കഴിയുന്ന പ്രത്യേക ടോണിൽ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് മോഹൻലാൽ. നോക്കണം, അഞ്ചു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ചിത്രമായിരുന്നു ദൃശ്യം. ഹിന്ദിയിൽ അജയ് ദേവ്ഗണും, തമിഴിൽ സാക്ഷാൽ കമൽഹാസനും നായകനായി. എന്നിട്ടും ഇവർക്കാർക്കും മോഹൻലാലിന്റെ ജോർജ്കുട്ടിയുടെ മുകളിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നത് മറന്നുപോകരുത്.
സൂപ്പർ സ്റ്റാർ ആല്ല റിയലസ്റ്റിക്കായ സാധാരണക്കാരനാണ് ഈ ചിത്രത്തിലും ജോർജ്കുട്ടി. ഓഗസ്റ്റ് രണ്ടിന് പാറേപ്പള്ളിയിൽ ധ്യാനത്തിനു പോയ കഥ വീണ്ടും ചോദ്യം ചെയ്യലിനെത്തുന്ന ജോർജുകുട്ടി ആവർത്തിക്കുമ്പോൾ മുഖമടിച്ചൊന്നു കൊടുക്കുന്നുണ്ട് ആശാ ശരത് അവതരിപ്പിച്ച മുൻ ഐജി ഗീത പ്രഭാകറിന്റെ കഥാപാത്രം. ആ കരണത്തടിക്ക് നിന്നു കൊടുക്കാൻ മോഹൻലാലിലെ സൂപ്പർതാരം മടിക്കുന്നില്ല. ദൃശ്യത്തിൽ സഹദേവൻ പഞ്ഞിക്കിടുന്നതുപോലുള്ള മർദനമുറകൾ ഇവിടെ ഇല്ലെങ്കിലും ചോദ്യ ശരങ്ങളിലൂടെ കൃത്യമായ വയലസൻസ് മൂഡ് കൊണ്ടുവരാൻ ജീത്തുവിന് ആകുന്നുണ്ട്. ദേഹത്തുതൊടാതെ വാക്കുകകൾ കൊണ്ടുള്ള വയലൻസ്. നല്ല പ്രതിഭയുള്ളവർക്കേ അങ്ങനെയൊരു മൂഡ് ഉണ്ടാക്കാൻ കഴിയൂ.
പക്ഷേ ഈ പടം കണ്ടുകഴിയുമ്പോൾ മനസ്സിൽ നിറയുന്ന മറ്റൊരു നടൻ എസ്‌പിയുടെ വേഷം ചെയ്ത മുരളി ഗോപിയാണ്. വേൾഡ് ക്ലാസ് ബോഡി ലാഗ്വേജും ടൈമിങ്ങും ഉള്ള ഈ നടനെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല എന്ന് പറയാം. പിതാവ് ഭരത്ഗോപിയോട് ഒരു സാമ്യവുമില്ലാത്ത മെത്തേഡ് ആക്റ്റർ. ക്ലൈമാക്സിനോട് അടുപ്പിച്ച്, മോഹൻലാലുമായി മുഖാമുഖം നടന്നുവരമ്പോഴുള്ള, മുരളിയുടെ ആക്ഷൻ ഒന്ന് കാണണം. അതുപോലെ ദൃശ്യത്തിലെ കൊച്ചുകുട്ടിയിൽനിന്ന് കൗമാരത്തിലെത്തിയ എസ്തറിന്റെ പ്രകടനവും നന്നായിട്ടുണ്ട്. കുറുമ്പും കുസൃതിയും ദേഷ്യവുമൊക്കെ ആ കുഞ്ഞുമുഖത്തുനിന്ന് പൊട്ടിവിടരുന്നത് കാണണം. ഭാവിയുടെ നടിയാണ് ഈ കൊച്ചുമിടുക്കി.
ചെറിയ കഥാപാത്രങ്ങൾ പോലും ഈ പടത്തിൽ പെർഫക്ട് ആണ്. കൊലപാതകത്തിന് ജയിൽ ശിക്ഷ അനുഭവിച്ച് തിരിച്ചെത്തുന്ന ജോസ്, ജോർജ്ജുകുട്ടിയുടെ അയൽക്കാരായി എത്തുന്ന സരിതയും സാബുവും ,വരുണിന്റെ അച്ഛൻ പ്രഭാകർ ആയെത്തിയ സിദ്ദിഖ്, അമ്മ ഗീതാപ്രഭാകർ ആയ ആശാശരത്ത്, സിഐആയി എത്തുന്ന ഗണേശ് കുമാർ എന്നിങ്ങനെ ഒരോരുത്തരും അവരുടെ ഭാഗങ്ങൾ മികച്ചതാക്കി. ക്യാമറയും എഡിറ്റിങ്ങുമെല്ലാം ചിത്രത്തിന്റെ മൂഡിന് ഒപ്പം നിൽക്കുന്നു എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.
ആന്റണി പെരുമ്പാവൂരിനെ അഭിനയിപ്പിക്കരുതേ!
ഒരു വാണിജ്യ ചിത്രം എന്ന നിലയിൽ പെർഫക്ട് എന്ന് പറയാവുന്ന ഈ ചിത്രത്തിൽ ഒന്ന് രണ്ട് കല്ലുകടികളുമുണ്ട്. നിർമ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂരിന്റെ അഭിനയം അറു ബോറാണെന്ന് പറയാതെ വയ്യ. ആകെ രണ്ട് സീനിലേ ഉള്ളൂ എന്ന ആശ്വാസമുണ്ട്. ആന്റണി തനിക്ക് അറിയാവുന്ന പണി വൃത്തിക്ക് എടുക്കട്ടെ. അതുപോലെ നടി മീനയുടെ ഡബ്ബിങ്ങ് പലപ്പോഴും ചത്തുപോയി. എല്ലാവർക്കും ഒരേ ശബ്ദം എന്ന ഭാഗ്യലക്ഷ്മി പാറ്റേൺ. സംഭാഷണത്തിലെ ഈ നാടക സ്വഭാവം സായ്കുമാറിന്റെ വിനയചന്ദ്രൻ എന്ന തിരക്കഥാകൃത്തിന്റെ കഥാപാത്രത്തിനും ചിലയടിത്ത് വരുന്നുണ്ട്. കിട്ടുന്ന കഥാപാത്രങ്ങളെല്ലാം കൊലകൊല്ലിയാക്കാറുള്ള പഴയ സായികുമാറിന്റെ നിഴൽ മാത്രം ആയിപ്പോയി ഈ നടൻ.
ലോജിക്കിന് വലിയ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ ഗണേശ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ ചിലയിടങ്ങളിൽ യുക്തിരാഹിത്യം കടുന്നുവരുന്നുണ്ട്. പല വീടുകളിലേക്കും കടന്നുവന്ന് '2013 മെയ് 4-ാം തീയതി നിങ്ങൾ എവിടെയായിരുന്നു എന്നൊക്കെ' പറഞ്ഞ് നേരിട്ട് അങ്ങോട്ട് ചോദ്യം ചെയ്യൽ തുടങ്ങുകയാണ്. ആർക്കാണ് ഈ ദിനങ്ങൾ ഒക്കെ ഇത്ര കൃത്യമായി ഓർക്കാൻ കഴിയുക.
അതുപോലെ തന്നെ സിനിമയ്ക്കുള്ളിൽ നിഗൂഡമായി പരസ്യം കൊടുക്കുക എന്ന മോശമായ രീതിയും ഇവർ അനുവർത്തിക്കുന്നുണ്ട്. മൈ ജി എന്ന മോഹൻലാൽ ബ്രാൻഡ് അംബാസിഡറായ ഷോപ്പിന്റെ പരസ്യമെന്നപോലെ ഇവിടെ പോയി, ജോർജുകുട്ടിയും കുടുംബവും ഫോൺ വാങ്ങുന്നതൊക്കെ പാട്ടിനൊപ്പം ചിത്രീകരിക്കുന്നുണ്ട്. കഥാ സന്ദർഭവുമായി ബന്ധമില്ലാത്ത ഇതൊന്നും വേണ്ടിയിരിരുന്നില്ല.
വാൽക്കഷ്ണം: മറ്റൊരു രീതിയിൽ നോക്കിയാൽ വലിയ ചതിയാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും മലയാള ചലച്ചിത്ര വ്യവസായത്തോട് ചെയ്തത്. ഈ പടം തീയേറ്ററുകളിൽ റിലീസ് ചെയ്യുകയായിരുന്നെങ്കിൽ, അത് കോവിഡാനന്തരം കിതയ്ക്കുന്ന മലയാള ചലച്ചിത്ര വ്യവസായത്തിന് എത്ര വലിയ ഉണർവ് ഉണ്ടാകുമായിരുന്നു. നൂറുകോടി ക്ലബിൽ കയറുണമായിരുന്നു ഒരു ഷുവർ ഹിറ്റ് തന്നെയായിരുന്നു ഈ ചിത്രം.
കാലഘട്ടം മാറുന്നതിന് അനുസരിച്ച് ഫോർമാറ്റും സാങ്കേതികയും മാറുമെന്നും, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ഇനി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാവുമെന്നും മറന്നല്ല ഇത് എഴുതുന്നത്. ദീർഘകാലത്തെ അടച്ചിടൽ വഴി കുത്തുപാളയെടുത്ത് നിൽക്കുന്ന നമ്മുടെ തീയേറ്ററുകാർക്ക് ലാലേട്ടന്റെ ഒരു സഹായം അത്യാവശ്യമായിരുന്നു. എന്നാൽ ആഗോള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ആമസോൺ പ്രൈമിന് മോഹൻലാലിന്റെ സിനിമ കിട്ടിയേ അടുങ്ങൂ എന്നൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അവർക്കും നല്ല കൊയ്ത്താണ് ഈ ചിത്രം ഉണ്ടാക്കുന്നത്്. നാട്ടിൽ പുറങ്ങളിലെ ഓൾഡ് ജനറേഷന്റെ അടുത്തുപോലും ആമസോൺ പ്രൈം സുപരിചിതമായി.
ദൃശ്യം 2വിൽ ഒരു തീയേറ്റർ ഉടമയാണ് ജോർജുകുട്ടി. ആന്റോജോസഫിന്റെ മമ്മൂട്ടി പടം റിലീസ് മാറ്റിയതിന്റെ വിഷമം ആ തീയേറ്റർ ഉടമ ചിത്രത്തിൽ പറയുന്നുണ്ട്. അതേ ജോർജുകുട്ടിയുടെ പടം തീയേറ്ററുകാർക്ക് കിട്ടിയതുമില്ല. അതും ഒരു വല്ലാത്ത ട്വിസ്റ്റ് തന്നെ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍