തവളയും മനുഷ്യനും ചേർന്ന ഫ്രോഗ് മാൻ കൊച്ചിയിൽ! മിത്തും ഫാന്റസിയും സയൻസ് ഫിക്ഷനും പരിസ്ഥിതിവാദവും രാഷ്ട്രീയവും ചേർത്ത് ഒരു അത്ഭുദ സിനിമ; ക്യാമറ വർക്കും അഭിനയവും ക്രാഫ്റ്റും അതിഗംഭീരം; സംവിധായകൻ കൃഷാന്ത് ആർ കെ കേരളത്തിന്റെ കിം കി ഡുക്ക്; ആവാസവ്യൂഹം മലയാളത്തിലെ ക്ലാസിക്ക് സിനിമ
എം റിജു
തവളയും മനുഷ്യനും ചേർന്ന ഒരു ഫ്രോഗ്മാൻ കൊച്ചിയിൽ ഉണ്ടായാലുള്ള അവസ്ഥയെന്താണ്! എങ്ങനെ ആയിരിക്കും നമ്മുടെ പൊലീസും, മാധ്യമങ്ങളും, നാട്ടുകാരുമൊക്കെ അതിനെ കൈകാര്യം ചെയ്യുക. ശരിക്കും ഒരു അത്ഭുദ സിനിമ. ഇങ്ങനെയൊക്കെ ചെയ്യാൻ പ്രതിഭയുള്ളവർ മലയാളത്തിലുണ്ടോയെന്ന്, തലയിൽ കൈവെച്ച് ആലോചിക്കയായിരുന്നു, ആവാസവ്യൂഹം എന്ന സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിൽ ഇറങ്ങിയ ചിത്രം കണ്ടപ്പോൾ.
സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം അടക്കം നിരവധി അവാർഡുകൾ നേടിയതുകൊണ്ടുതന്നെ, ഒരു അവാർഡ് സിനിമയുടെ ടെംപ്ലേറ്റുകളും സ്റ്റീരിയോടൈപ്പുകളും പ്രതീക്ഷിച്ചാണ് ചിത്രം കണ്ടുതുടങ്ങിയത്. പക്ഷേ ആദ്യഷോട്ടുമുതൽ സംവിധായകൻ കൃഷാന്ത് ആർ കെ ഞെട്ടിച്ചു. അതിമനോഹരമായ ഫ്രെയിമുകൾ, കാടുകളിലും, കടലിലും, വെള്ളക്കെട്ടിലും, കണ്ടലിലും, ചതുപ്പുനിലങ്ങളിലുമായി കറങ്ങിത്തിരിഞ്ഞ് കൂന്തളിക്കുന്ന ക്യാമറ, തീർത്തും സ്വാഭാവികമായ അഭിനയം, ചിത്രത്തിന്റെ മൂഡിനൊത്ത ശബ്ദമിശ്രണവും പശ്ചാത്തലവും, കുറിക്ക് കൊള്ളുന്ന ഡയലോഗുകൾ, ഒന്നാന്തരം ആക്ഷേപ ഹാസ്യവും നർമ്മവും.... ആദ്യ സീൻ കണ്ടുകഴിഞ്ഞാൽ ഒരു ത്രില്ലർ സിനിമയിലെന്നപോലെ നിങ്ങൾ ഈ ആവാസവ്യൂഹത്തിൽ പെട്ടുപോവുകയാണ്.
സംവിധായകൻ കൃഷാന്ത് ആർ കെ ശരിക്കും ഭാവിയുള്ള പ്രതിഭയാണ്. കഠിനാധ്വാനം ചെയ്താൽ കേരളത്തിന്റെ കിം കി ഡുക്കായി ഈ ചെറുപ്പക്കാരൻ അറിയപ്പെടും. കാരണം അത്രയേറെ ആംഗിളുകളിലൂടെ നോക്കിക്കാണാൻ പറ്റുന്ന കാര്യങ്ങൾ ഈ ചിത്രത്തിലുണ്ട്. മിത്തും, ഫാന്റസിയും, സയൻസ് ഫിക്ഷനും, പരിസ്ഥിതിവാദവും, രാഷ്ട്രീയവും ഒക്കെ കൂടിച്ചേരുന്ന ഈ രീതിയിലുള്ള പടം മലയാള ചലച്ചിത്രത്തിന്റെ നാളിയുവരെയുള്ള ചരിത്രത്തിൽ ആദ്യമാണ്. അതുകൊണ്ടുതന്നെ നല്ല സിനിമയെ സ്നേഹിക്കുന്നവർ നിർബന്ധമായും കാണേണ്ട ചിത്രമാണിത്. എന്നുവെച്ച് ഒരു അവാർഡ് സിനിമ എന്ന മുൻ വിധിയോടെ, സാധാരണ പ്രേക്ഷകർ ഇതിൽനിന്ന് അകന്ന് നിൽക്കേണ്ടതുമില്ല. ഏത് തരത്തിലുള്ള പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ചിത്രത്തിന്റെ മേക്കിങ്ങ്. കണ്ടു തുടങ്ങിയാൽ നിങ്ങളും ഈ ആവാസവ്യൂഹത്തിൽ പെട്ടുപോകും.
ഒരു തവള മനുഷ്യൻ ജനിക്കുന്നു
ഇതുപോലെ ഒരു പ്രമേയം എടുത്ത് ഫലിപ്പിക്കുക എന്നത് നിസ്സാര കാര്യമല്ല. മലയാളം പോലെ പരിമിത ബജറ്റും, ഇപ്പോഴും യാഥാസ്ഥികത്വം ഇനിയും വിട്ടുമാറിയിട്ടുമില്ലാത്ത വലിയൊരു വിഭാഗം പ്രേക്ഷകരുമുള്ളിടത്ത്, ഇതുപോലെ ഒരു സബജക്റ്റ് വിജയിക്കുമോ, എന്ന ചോദ്യത്തിന് ഒരു ഉത്തരം കൂടിയാണ് ഈ ചിത്രം. മികച്ച ചിത്രത്തിനും മികച്ച തിരക്കഥയ്ക്കുമുള്ള സംസ്ഥാന പുരസ്കാരം ഈ പടം ശരിക്കും അർഹിക്കുന്നു. അതിഗൗരവമുള്ള ഒരു വിഷയം പറയുമ്പോൾ തന്നെ നർമ്മവും ചിത്രത്തിൽ വർക്കൗട്ടാവുന്നുണ്ട്. അതുപോലെ വ്യത്യസ്തമായ ഒരു ചലച്ചിത്രഭാഷയാണ് കൃഷാന്തുകൊണ്ടുവരുന്നത്. ഡോക്യുമെന്ററിയുടെയും ഫിക്ഷന്റെയും സാധ്യതകളെ സമന്വയിപ്പിക്കുന്ന കഥ പറയുകയാണ് ഇവിടെ. ഒരു ഡോക്യൂമെന്റിയിൽ എന്നപോലെ ചിലയിടത്ത് ചിലർ കാര്യങ്ങൾ പറയുന്നു. അപ്പോൾ തന്നെ അതിന്റെ യഥാർഥ ചിത്രവും കാണിക്കുന്നുണ്ട്.
ഒരേ പാറ്റേണിലെടുത്ത ന്യൂജൻ റിയലിസ്റ്റിക്ക് പടങ്ങളെ 'പ്രകൃതിപ്പടങ്ങൾ' എന്ന് പരിഹസിക്കാറുണ്ട്. പക്ഷേ ശരിക്കും ഒരു പ്രകൃതിപ്പടം ആണിത്. ഒരു ഉഭയ ജീവിയുടെ കഥ പറയുന്നപോലെ, കരയിലും കടലിലും കണ്ടലുകൾക്കിടയിലുമൊക്കെ ആയാണ് ആവാസവ്യൂഹത്തിന്റെ ക്യാമറയുടെ ഭൂരിഭാഗം സമയവും. ജലം ഇത്രയേറെ പ്രധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്ന മറ്റൊരു സിനിമയുമില്ല. ഇവിടെ ചിത്രീകരിച്ചിട്ടുള്ള തവളകും, ജലജീവികളും എല്ലാം ഗ്രാഫിക്സ് ആണെന്നതും മറ്റൊരു അത്ഭുദമാണ്.
ജോയി എന്ന എവിടെനിന്നോ വന്ന് എങ്ങോട്ടോ പോകുന്ന ഒരു വിചിത്ര മനുഷ്യന്റെ ഓർമ്മകളിലൂടെയാണ് ആവാസവ്യൂഹം തുടങ്ങുന്നത്. അയാൾ ശ്രീലങ്കൻ അഭയാർഥിയാണ്, മാവോയിസ്റ്റാണ്, ഭീകരനാണ് എന്നൊക്കെ ചിലർ പറയുന്നു. ജോയിക്ക് ആധാർകാർഡോ റേഷൻകാർഡോ അടക്കമുള്ള യാതൊരു രേഖയും ഇല്ല. മീനുകൾക്കും കണ്ടലുകൾക്കും ഇടയിൽ മറ്റൊരു ജീവിയെപ്പോലെ അയാൾ കഴിഞ്ഞുകൂടുന്നു. ജോയിക്ക് ഒരു അത്ഭുദ സിദ്ധിയുണ്ട്. അയാൾ വിളിച്ചാൽ തവളകളും മീനുകളും ഞണ്ടുകളുമൊക്കെ ഓടിവരും. ഗവേഷകർക്ക് വംശനാശ ഭീഷണി നേരിടുന്ന അപൂർവ തവളകളെ കാണിച്ച് കൊടുക്കുകയും, ബോട്ടുടുമകൾക്ക് മീനിനെ വലയിലേക്ക് വിളിച്ചു കയറ്റികൊടുക്കുന്നതുമൊക്കെ ജോയിയാണ്. അയാൾ അടുത്തു വരുമ്പോൾ തന്നെ ഉണക്കമീനിന്റെ വല്ലാത്ത മണമാണെന്നാണ് പറയുക. ഒന്നിനെക്കുറിച്ചും ജോയിക്ക് ആശങ്കയില്ല. ഈ ഭുമിയിലെ ഒരു കാര്യവും അയാൾക്ക് അറിയുകയുമില്ല. ഭക്ഷണം മാത്രമാണ് ആവശ്യം. ശരിക്കും ഒരു ജലജീവിയെപ്പോലെ തന്നെയാണ് അയാളും.
എന്നാൽ അതിബുദ്ധിമാനായ മനുഷ്യന് അയാളെ കൊണ്ട് നിരവധി കാര്യങ്ങൾ ചെയ്യിക്കാനുണ്ട്. അവരുടെ ആർത്തികൾ പൂർത്തീകരിക്കാൻ നിർബന്ധിതനാകുമ്പോൾ ജോയ് അസ്വസ്ഥനാവുന്നു. അറിയാതെ തന്നെ അയാൾ പലകുരുക്കുകളിലും പെടുന്നു. ഒടുവിൽ ഏവരെയും അത്ഭുദപ്പെടുത്തി ഒരു തവള മുനുഷ്യനായി അയാൾ രൂപാന്തരം പ്രാപിക്കുന്നത് ഞെട്ടലോടെ മാത്രമാണ് നമുക്ക് കാണാൻ കഴിയുക. സാധാരണ ഇത്തരം മാറ്റങ്ങൾ യുക്തിഭദ്രമായി ചിത്രീകരിക്കപ്പെടാറില്ല. പക്ഷേ ജോയ് എന്ന കഥാപാത്രത്തിന്റെ പരിണാമം വിശ്വസനീയമായ രീതിയിൽ സിനിമയിൽ കൊണ്ടുവന്നിരിക്കുന്നു.
ചിത്രത്തിന്റെ ക്ലൈമാക്സ് കാണുമ്പോൾ സലീം കുമാർ സംവിധാനം ചെയ്ത കറുത്ത യഹൂദൻ എന്ന ചിത്രമാണ് ഓർമ്മവരുന്നത്. കറുത്ത യഹൂദന്റെ ക്ലൈമാക്സ് ഭീതിയാണ് ഉയർത്തുന്നതെങ്കിൽ ഇവിടെ ആക്ഷേപ ഹാസ്യത്തിന് മൂൻഗണന നൽകിയാണ് ചിത്രം ചലിക്കുന്നത്.
സംവിധായകന്റെ സിനിമ
നവരംസങ്ങളിലൂടെയൊക്കെ ഈ ചിത്രം പ്രേക്ഷകനെ കൊണ്ടുപോകും. കായൽ ചതുപ്പിലെ സംഘർഷ രംഗങ്ങളിലെ ജോയിയുടെ ചില വേഷപ്പകർച്ചകൾ, ഭീതിയുടെ തണുപ്പ് നമ്മിലേക്ക് എത്തിക്കും. കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളാണ് ഈ സിനിമയുടെ മറ്റൊരു കരുത്ത്. 'മരം നടുന്നവർ ഒക്കെ മാവോയിസ്റ്റുകൾ' ആണോ എന്ന് ഈ ചിത്രത്തിൽ ചോദിക്കുന്നുണ്ട്. അതുപോലെ പോയറ്റിക്ക് ആയ ഒട്ടനവധി ഡയലോഗുകളും. 'കരയിൽ കാണുന്ന എല്ലാ ജീവികളും കടലിലും ഉണ്ട്. പക്ഷേ കടലിൽ മനുഷ്യനില്ല. ഭുമിയിൽ തിമംഗലവും' തുടങ്ങിയ സംഭാഷണങ്ങൾ ഉദാഹരണം.
കൊതിപ്പിക്കുന്നതാണ്, വിഷ്ണു പ്രഭാകറിന്റെ ക്യാമറ. കാട്ടിലും കരയിലും കടലിലും കായലിലുമൊക്കെ ആയി അതങ്ങോട്ട് വിരിഞ്ഞ് പറക്കയാണ്. അജ്മൽ ഹസ്ബുള്ളയുടെ സംഗീതവും, രാകേഷ് ചെറുമഠത്തിന്റെ എഡിറ്റിങ്ങും സൂപ്പർ. അതുപോലെ വിസ്മയിപ്പിക്കുന്നതാണ് സിനിമയുടെ പശ്ചാത്തല സംഗീതം. ഒച്ചകൾ, അനക്കങ്ങൾ, മുരൾച്ച, ശബ്ദങ്ങൾ അങ്ങനെയോരോന്നും അതിസൂക്ഷ്മമായി ഉൾച്ചേർക്കപ്പെടുകയാണ്. കലാസംവിധാനവും കോസ്റ്റ്യൂമും ചെയ്ത ശ്യാമ ബിന്ദുവും അഭിനന്ദനം അർഹിക്കുന്നു.
കരിക്ക് സീരീസിലൂടെ ശ്രദ്ധേയനായ രാഹുൽ രാജാഗോപാലാണ് കേന്ദ്രകഥാപാത്രമായ ജോയിയെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രം പാളിയാൽ ചിത്രം മൊത്തം പാളുമായിരുന്നു. പക്ഷേ അതുണ്ടായില്ല. വാവയെ അവതരിപ്പിച്ച ഷിൻസ് ഷാൻ, ലിസിയെ അവതരിപ്പിച്ച നിലീൻ സാന്ദ്ര എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതുണ്ട്. ഗീതി സംഗീത, ശ്രീനാഥ് ബാബു, ശ്രീജിത്ത് ബാബു, അജയഘോഷ് തുടങ്ങിയവരും മികവോടെ തിളങ്ങി.അവസാനമായി പറയുമ്പോൾ സിനിമ സംവിധാകന്റെ കലയാണേല്ലോ. കൃഷാന്ത് ആർ കെ എന്ന അസാധാരണ പ്രതിഭാശാലിക്ക് തന്നെയാണ് ഈ ചിത്രത്തിന്റെ മുഴുവൻ ക്രഡിറ്റും പോകുന്നത്.
ചിത്രത്തെക്കുറിച്ച് സംവിധായകൻ നേരത്തെ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. '' ഒരു എന്റർടെയറിനറായി ഡിസൈൻ ചെയ്തിട്ടുണ്ടെങ്കിലും സിനിയിൽ കുറച്ച് എക്കോളജിക്കൽ എലമെന്റുകളും ഉണ്ട്. നമ്മുടെ പ്രകൃതിയിൽ കാണുന്ന ചില കാര്യങ്ങളുടെ ഒരു നിരീക്ഷണം കൂടിയാണ് ആവാസ വ്യൂഹം. അതുപോലെ ഇന്ന് മാധ്യമങ്ങളും, മതവും, രാഷ്ട്രീയവും, ശാസ്ത്രവും മനുഷ്യനും എല്ലാം ചേർന്നൊരു ആവാസ വ്യൂഹമുണ്ടല്ലോ. അത്തരത്തിൽ ഒരു ഫുഡ്ചെയിൻ പോലൊരു സംഭവത്തെ കുറിച്ചും സിനിമയിൽ പറയുന്നുണ്ട്. ഇതെല്ലാം ചേർത്ത് ഒരു എന്റർടെയിനർ രീതിയിൽ ഹൃമറും കൂടി ഉൾപ്പെടുത്തിയാണ് സിനിമ ചെയ്തിരിക്കുന്നത്.
ആവാസ വ്യവസ്ഥ എന്നും സിനിമയ്ക്ക് പേരിടാൻ ഉദ്ദേശിച്ചിരുന്നു. പക്ഷെ ആവാസ വ്യൂഹത്തിലൂടെ ഒരു ട്രാപ്പ് പോലൊരു അവസ്ഥയെ കൂടിയാണ് പറഞ്ഞുവെക്കുന്നത്. ജൈവവൈവിധ്യ ആവാസവ്യൂഹം എന്നായിരുന്നു ആദ്യത്തെ പേര്. ഇംഗ്ലീഷിൽ 'ദ ആർബിറ്റ് ഡോക്യുമെന്റേഷൻ ഓഫ് ആൻ ആംഫീബിയൻ ഹണ്ട്' എന്ന പേരും സിനിമയ്ക്കുണ്ട്. പ്രകൃതിയെ കുറിച്ചൊക്കെ പറയുന്ന ഒരു സിനിമയായതുകൊണ്ടാണ് ആവാസ വ്യൂഹം എന്ന് പേരിട്ടത്. സിനിമയിൽ ഡെവലെപ്പ്മെന്റൽ ടെററിസത്തെ കുറിച്ചെല്ലാം പറഞ്ഞ് പോകുന്നുണ്ട്. എന്നാൽ അതുമാത്രമല്ല സിനിമ.''- ഇങ്ങനെയാണ് സംവിയാകൻ പറയുന്നത്. കൂടുതലായി നിങ്ങൾ ചിത്രം അനുഭവിച്ചു തന്നെ അറിയുക.
വാൽക്കഷ്ണം: പക്ഷേ ആവാസവ്യൂഹം എന്ന സിനിമയെക്കുറിച്ചുള്ള ഈ ലേഖകന്റെ ഒരു പരാതി അത് ചില ശാസ്ത്രവിരുദ്ധമായ ആശയങ്ങൾ ഇട്ടുകൊടുക്കുന്നുണ്ട് എന്നാണ്. രണ്ടു സാമ്പിളുകൾ ഇവയാണ്.''പാറകളും കുന്നുകളും പൊട്ടിച്ചു നാട് നികത്തിയപ്പോൾ ആ ലോറികളിലൂടെ എത്തപ്പെട്ട അണലികൾ നാട് മുഴുവൻ വ്യാപിച്ചു. കണ്ടൽവനം നികത്തി ഫ്ളാറ്റുകൾ പണിതപ്പോൾ ഓണത്തുമ്പികൾ ഇല്ലാതായി''- സിനിമയിലെ കഥാപാത്രങ്ങളുടെ വീക്ഷണമാണിത്. അത് അശാസ്ത്രീയമാണെന്ന് പറയുമ്പോൾ തന്നെ അത്തരം ഡയലോഗുകൾ എഴുതാനുള്ള സ്വാതന്ത്ര്യവും സംവിധായകനുണ്ടെന്ന് പറയാതെ വയ്യ. അങ്ങനെ ചിന്തിക്കുന്ന എത്രയോ ആളുകൾ നമ്മുടെ നാട്ടിലുമുണ്ട്. ഈ കഥാപാത്രങ്ങൾ ഇങ്ങനെ പറയുന്നതുകൊണ്ട് സംവിധായകൻ മാപ്പുപറയണമെന്ന 'പൊക വാദം' ബാലിശമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്