'അതിരൻ' എന്ന അതിശയൻ! ടൈപ്പ് കഥകൾ മാത്രം കണ്ടുമടുത്ത മലയാള സിനിമക്ക് ഇതാ വിദേശ സിനിമകളുടെ നിലവാരമുള്ള ഉജ്ജ്വല ചിത്രം; ഫഹദ് ഫാസിൽ നായകനായ അതിരൻ കെട്ടിലും മട്ടിലും പുതുമയുള്ള സൈക്കോ ത്രില്ലർ; മലർ മിസ്സായി വന്ന് മലയാളികളുടെ കാൽപ്പനിക നായികയായ സായി പല്ലവിയുടേത് കിടിലൻ മേക്കോവർ; അതുൽ കുൽക്കർണ്ണിയും അതിശയിപ്പിക്കും; ഒരേ അച്ചിലുള്ള കഥകൾ തിരിച്ചും മറിച്ചുമിട്ട് കറക്കിക്കുത്തുന്ന മലയാളത്തിലെ സംവിധാന പുംഗവന്മാർ ഈ പടം കണ്ടുപഠിക്കുക
എം മാധവദാസ്
1967ലെ ഒരു ഗംഭീരമായ നായർ തറവാട്. വാതിൽ തുറന്ന് അകത്തേക്കുവരുന്ന ഒരു സ്ത്രീകാണുന്നത് മുറിയിലെ കമ്പിക്കൊളുത്തിൽ തുക്കിയിട്ടിരിക്കുന്ന ഒരു സഹോദരന്റെ മൃതദേഹം! മറ്റൊരു വാതിൽ തുറക്കുമ്പോൾ കുത്തേറ്റ് മരച്ചുകിടക്കുന്ന മറ്റൊരാൾ. മുകളിലുണ്ട് ഒരാൾ കണ്ണുമിഴിച്ച് മരിച്ചുകിടക്കുന്നു. വീടിലെ ഉമ്മറത്ത് വലിയ ചെമ്പിൽ മുക്കിക്കൊല്ലപ്പെട്ട് കിടക്കുകയാണ് ഒരു സ്ത്രീ. അതിനടുത്തിരുന്ന് ഒന്നും സംഭവിക്കാത്തപോലെ ചാക്കുനൂലുകൾ കൈയിലിട്ട് കറക്കുന്ന ഒരു കൗമാരക്കാരിയുടെ വിരലുകൾ.....നാം ഞെട്ടിവിറച്ചുപോകും. 'അതിരൻ' സിനിമ തുടങ്ങുകയാണ്.
അതിരനല്ല ഇത് അതിശയനാണ്! പ്രീ പബ്ലിസിറ്റി കോലാഹലങ്ങളും, സോഷ്യൽ മീഡിയയിലെ പ്രമോഷൻ തള്ളുകളുമൊന്നുമില്ലാതെ പുതുമുഖ സംവിധായകനായ വിവേക്, ഫഹദ് ഫാസിലിനെ നായകനാക്കി എടുത്ത അതിരൻ എന്ന കൊച്ചു ചിത്രം ശരിക്കും അതിശയിപ്പിക്കുകയാണ്. കെട്ടിലും മട്ടിലും പുതുമയുള്ള സൈക്കോ ത്രില്ലർ. ആദ്യ പകുതിയിൽ പല ഷോട്ടുകളും കണ്ടാൽ നിങ്ങൾ കാണുന്നത് ഒരു വിദേശ ചിത്രമാണോയെന്ന് തോന്നിപ്പോകും. ഫ്രെയിം ബ്യൂട്ടിയിൽ, ക്യാമറാ ആംഗിളിൽ, ശബ്ദ മിശ്രണത്തിൽ, സീൻ കോമ്പോസിഷനിൽ ഒക്കെയുണ്ട് ഒരു കാൻ ഫെസ്റ്റിവൽ സിനിമകളുടെ ടച്ച്. ഈ പുതുമുഖ സംവിധായകൻ വിവേക് മലയാളം കാത്തിരിക്കുന്ന പ്രതിഭ തന്നെയാണ്. ഒരേ അച്ചിലുള്ള കഥകൾ തിരിച്ചും മറിച്ചുമിട്ട് കറക്കിക്കുത്തുന്ന മലയാളത്തിലെ സംവിധാന പുംഗവന്മാർ ഈ പടം കണ്ടുപഠിക്കേണ്ടതുണ്ട്.
ഷട്ടർ ഐലൻഡുപോലുള്ള ഇംഗ്ലീഷ് ചിത്രങ്ങളുമായുള്ള സാദൃശ്യം പ്രകടമാണെങ്കിലും ഇത് കോപ്പിയാണെന്നൊന്നും പറയാൻ കഴിയില്ല. ഹോളിവുഡ്ഡ് നിലവാരത്തിൽ ഒരു പടം നമ്മുടെ ബജറ്റ് വെച്ചുണ്ടാക്കുക ചില്ലറ കളിയല്ല. ബജറ്റിനേക്കൾ വലുതാണ് നമ്മുടെ പ്രതിഭാശോഷണം. ചർവിത ചർവണമായി മാത്രം ചിന്തിക്കാൻ കഴിയുന്ന മൂന്നാംലോക ഫിലിം മേക്കേഴ്സിന്റെ മസ്തിഷ്ക്കത്തെ ഒന്ന് ഉണർത്താൽ ഈ പടത്തിന് കഴിയുമെന്ന് വിശ്വസിക്കാം. പേര് മുതൽ വ്യത്യസ്തത സൂക്ഷിക്കുന്ന അതിരന് സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത് പ്രശസ്ത കഥാകൃത്തുകൂടിയായ പി എഫ് മാത്യൂസ് ആണ്. 'ഈ മ യൗ' വിന്ന് ശേഷം പി എഫ് മാത്യൂസ് തിരക്കഥ എഴുതുന്ന സിനിമ എന്നൊരു പ്രത്യേകത കൂടി അതിരന് ഉണ്ട്.
അടിമുടി ദരൂഹതയുടെ കുഴമഞ്ഞ്
67ൽ കേരളത്തിൽ നടന്ന കൂട്ടക്കൊലപാതകങ്ങൾക്കുശേഷം അഞ്ചുവർഷം കഴിഞ്ഞ് ഒരു ഭാന്ത്രാശുപത്രിയിലേക്കുള്ള യാത്രയാണ് ചിത്രം കാണിക്കുന്നത്. രണ്ടു മലകളും പുഴയും കടന്നുള്ള ഏകാന്തവും വിജനവുമായ മനോഹര സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു മെന്റൽ ഹോസ്പിറ്റലിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ അവസാനിപ്പിക്കാനാണ് ഫഹദ് ഫാസിലിന്റെ ഡോ.എം.കെ. നായർ ഇവിടേക്ക് എത്തുന്നത്. വണ്ടിക്കാരനിൽനിന്നും, ആശുപത്രിയിലെ ജോലിക്കാരനിൽ നിന്നുമൊക്കെ ഭൂമിയിലെ നരകം എന്നാണ് ഈ സ്ഥലത്തെക്കുറിച്ചുള്ള വിശേഷണം.
ഈ ആശുപത്രിയോട് ചേർന്നുള്ള പറമ്പ് കിളയ്ക്കുമ്പോൾ പലപ്പോഴും, രോഗികളുടെ അസ്ഥിക്കൂടങ്ങൾ കിട്ടാറുണ്ടത്രേ. അത്രയും ഭീതിദമായ ആ ഹോസ്പിറ്റലിനെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളജിൽ നിന്നും ഔദ്യോഗികമായി അയച്ചതാണ് ഡോ. എം.കെ.നായരെ. നായരുടെ റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ ഈ ആശുപത്രിയുടെ അംഗീകാരം പോവും. മെഡിക്കൽ കോളജിൽ നിന്ന് വരുന്നതാണെന്ന് അറിയുന്നതോടെ വഴികാട്ടിയായ ആശുപത്രി ജീവനക്കാരൻ മുങ്ങുന്നു. തുടർന്ന് കാടുംമേടും താണ്ടി ഒറ്റക്ക് ഫഹദിന്റെ കഥാപാത്രം, മെന്റൽ ഹോസ്പിറ്റലിലേക്ക് വരുന്ന കാഴ്ചയുണ്ട്. അതിമനോഹര ഫ്രയിമുകൾ. വിഖ്യാതമായ ഡ്രാക്കുള സിനിമയിൽ ജൊനാഥൻ ഡ്രാക്കുള കോട്ടയിലേക്കുവരുന്ന ദൃശ്യങ്ങൾ പോലെ. ഭീതിയും മരണവും ഏത് നിമിഷവും കൂടെയുണ്ടെന്ന് ദൃശ്യത്തിലൂടെയും ശബ്ദത്തിലൂടെയും തോന്നിക്കുന്ന ടെക്ക്നിക്ക്.
അടിമുടി ദുരൂഹതകളുടെ കൂടാരമാണ് ഈ ആശുപത്രിയെന്ന് ഡോ.നായർ മനസ്സിലാക്കുന്നു. അതുൽ കുൽക്കർണി അവതരിപ്പിക്കുന്ന സൈക്യാട്രി ഡോക്ടർ ബഞ്ചമിൻ ആണ് ഈ മാനസികാരോഗ്യകേന്ദ്രം നടത്തുന്നത്. സഹായി ആയി ലെന വേഷമിടുന്ന രേണുകയും ഉണ്ട്. അഞ്ച് പേഷ്യന്റ്സ് മാത്രമേ ഉള്ളൂ എന്നാണ് അവർ അവകാശപ്പെടുന്നത് എങ്കിലും നായികയായ നിത്യ അവിടെ ഒരു സെല്ലിൽ ഉണ്ട്. അവൾ തന്റെ മകൾ ആണെന്നും അവൾക്ക് ഓട്ടിസം മാത്രമേ ഉള്ളൂ എന്നുമാണ് ഡോക്ടറുടെ വാദം. ആരാണ് നിത്യ. ഏന്താണ് അവളുടെ കഥ. ഡോക്ടറുടെ അന്വേഷണം എങ്ങനെ നീളുന്നുവെന്ന് നിങ്ങൾ കണ്ടുതന്നെ അറിയുക. അവസാനം ഒരു യമണ്ടൻ ട്വിസ്റ്റും നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
തകർത്തത് സായി പല്ലവി
ഫഹദിന് തീർത്തും അനായാസമായി ചെയ്യാവുന്ന വേഷമാണിത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഈ കഥപാത്രം ഒരു വെല്ലുവിളിയല്ല. അതുൽ കുൽക്കർണ്ണിയുടെ വേഷവും ചിത്രത്തെ ചടുലമാക്കുന്നു. അതുലും ഫഹദും തമ്മിലെ കോമ്പിനേഷൻ സീനുകളിൽ കാണാൻ കഴിയുക, ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് നടന്മാരുടെ അഭിനയ മൽസരമാണ്. പക്ഷേ ഈ ചിത്രത്തിൽ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചത് സായി പല്ലവിയാണ്. 'പ്രേമ'ത്തിലെ മലർ മിസ്സായി എത്തി, സുമലതയ്ക്കുശേഷം മലയാളികളുടെ കാൽപ്പനികതയുടെ ഐക്കൺ പദവി നേടിയ ഈ നടി, ഓട്ടിസം ബാധിച്ച ഒരുെപൺകുട്ടിയുടെ രൂപത്തിലാണ് എത്തുന്നത്. ശരിക്കും കൈയടി അർഹിക്കുന്നതാണ് സായി പല്ലവിയുടെ പ്രകടനം. വാക്കിലു നോക്കിലും അംഗചലനങ്ങളിലൊക്കെ സൂക്ഷ്മായ ലുനാട്ടിക്ക് ഭാഗങ്ങൾ സായി ആവാഹിച്ചിരുക്കുന്നു.
ലെന, പ്രകാശ് രാജ്, സുരഭി ലക്ഷ്മി, വിജയ് മേനോൻ, നന്ദുപൊതുവാൾ, ശാന്തി കൃഷ്ണ, സുദേവ് നായർ, രഞ്ജി പണിക്കർ, പി ബാലചന്ദ്രൻ എന്നിങ്ങനെ നടീനടന്മാർക്കൊക്കെ വ്യക്തിത്വമുള്ള വേഷമാണ് ചിത്രത്തിൽ ഉള്ളത്. പി.എഫ്. മാത്യൂസിനെപ്പോലുള്ള എഴുത്തുകാർ മലയാള സിനിമയിലേക്ക് കൂടുതൽ കൂടുതൽ എത്തട്ടേ എന്നുമാത്രമേ ആശംസിക്കാനാവൂ. കാരണം അത്രക്ക് ദയനീയമാണ് മലയാള ചലച്ചിത്ര കഥാലോകം. ഗാനങ്ങൾ ഒരുക്കിയ പി.എസ്. ജയഹരിക്ക് നിറഞ്ഞ കയ്യടി നൽകണം. ചിത്രസംയോജകൻ അയൂബ്ഖാനും അഭിനന്ദനം അർഹിക്കുന്നു.
വാൽക്കഷ്ണം:
ഷട്ടർ ഐലൻഡ് അല്ല അതിരൻ പക്ഷേ...
2010ൽ പുറത്തിറങ്ങിയ അമേരിക്കൻ മനഃശാസ്ത്ര ത്രില്ലർ ചലച്ചിത്രമായ 'ഷട്ടർ ഐലൻഡു'മായി ഈ ചിത്രത്തിനുള്ള സാമ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മാർട്ടിൻ സ്കോസെസെ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 2003ൽ പ്രസിദ്ധീകരിച്ച ഡേവിഡ് ലെഹാനെയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. ഷട്ടർ ഐലൻഡ് എന്ന ദ്വീപിലെ മാനസിക രോഗികളായ കുറ്റവാളികൾക്കുള്ള ജയിലിൽ, കേസന്വേഷണത്തിനായി എത്തുന്ന യു.എസ് മാർഷൽ എഡ്വേഡ് ടെഡി ഡാനിയൽസ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലിയോനാർഡോ ഡികാപ്രിയോ ആണ്.
പക്ഷേ അതിരൻ കണ്ടപ്പോൾ ഉറപ്പായി. ബാഹ്യമായ സാമ്യങ്ങൾ അല്ലാതെ ഷട്ടർ ഐലൻഡിന്റെ കോപ്പിയടിയല്ല ചിത്രം. ഉള്ളടക്കം, ശേഷം, ദേവദൂതൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടിട്ടുണ്ടെന്നും, ഷട്ടർ ഐലൻഡ്, എ ക്യുവർ ഫോർ വെൽനെസ്, സ്റ്റോൺഹേസ്റ്റ് അസൈലം എന്നീ ചിത്രങ്ങളും സ്വാധീനിച്ചിട്ടുണ്ടെന്നും സംവിധായകൻ വിവേക് ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടു. പക്ഷേ ചിത്രത്തിന്റെ ടൈറ്റിലുകൾ കാണിക്കുമ്പോൾ തന്നെ ഈ വിവരങ്ങളും ചേർക്കാമായിരുന്നു. അതായിരുന്നു മാന്യത. തമിഴിൽ വിജയ് സേതുപതിയും മിഷ്ക്കിനുമടക്കമുള്ളവർ തങ്ങൾക്ക് സ്റ്റോറി ഐഡിയ തന്നവരുടെ വിവരങ്ങൾ പോലും ടൈറ്റിലിൽ ചേർക്കുന്നത് ഓർക്കുമല്ലോ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്