സ്നേഹത്തോടെ തലോടുന്ന ദൈവത്തിന്റെ ആ വിരലുകൾ...; ജീവിതത്തിന്റെ നേർകാഴ്ച്ചയുമായി അപ്പോത്തിക്കിരി
അസഹനീയമായ വേദനയുടെ പിടിയിലമർന്ന് പിടയുന്ന നേരം അടുത്തെത്തുന്ന ഡോക്ടർ നമ്മൾക്ക് ദൈവമാകും.. സ്നേഹപൂർവ്വം ആ കൈകൾ നമ്മുടെ നെറ്റിയിൽ തലോടുമ്പോൾ ആ വിരലുകൾ നമുക്ക് ദൈവത്തിന്റെ വിരലുകളും.. എന്നാൽ എല്ലാ ഡോക്ടർമാരുടെ സ്പർശത്തിലും നമുക്ക് ആശ്വാസം ലഭിച്ചെന്നു വരില്ല. തലോടലിൽ മരണവുമായെത്തുന്ന ഡോക്ടർമാറും ആധുനിക ലോകത്ത് ധാരാളം. ഒരേ സമയം ദൈവവും ചെകുത്താനുമായി മാറുന്ന ഒരു ഡോക്ടറുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് 'അപ്പോത്തിക്കിരി' എന്ന ചിത്രം.
പണ്ട് കാലങ്ങളിൽ ഗ്രാമങ്ങളിലെ വീടുകളിൽ രോഗികളെ ചികിത്സിക്കാൻ പെട്ടിയും തൂക്കി എത്തുന്നവരെ അപ്പോത്തിക്കിരി എന്നാണ് വിളിച്ചിരുന്നത്. അവരുടെ വാക്കിലും നോക്കിലും ദൈവിക സാന്നിധ്യമുണ്ടായിരുന്നു. അവരുടെ തലോടലിൽ സ്നേഹത്തിന്റെ തണുപ്പുണ്ടായിരുന്നു. ആ വിരലുകൾ ദൈവത്തിന്റെ വിരലുകളുമായിരുന്നു. എന്നാൽ കാലം മാറിയതോടെ ഡോക്ടറുടെ രൂപവും ഭാവവും മാറി.
മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ കാലത്ത് ആധുനിക ചികിത്സാ രംഗത്തെ വിമർശന ബുദ്ധ്യാ നോക്കിക്കാണുകയാണ് ഈ ചിത്രം. മലയാള സിനിമയ്ക്ക് ഒരു ചികിത്സ വേണ്ടിവരുന്ന കാലമാണ് ഇത്. വർഷം നൂറ് കണക്കിന് ചിത്രങ്ങൾ പുറത്തിറങ്ങുന്ന കാലം. എന്നാൽ പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ പത്തെണ്ണം പോലും നിലവാരം പുലർത്താറുമില്ല. ന്യൂജനറേഷന്റെ പേരിൽ പടച്ചിടുന്ന അശ്ലീലവും ദുർബല കോമഡികളും തീർത്ത രോഗാവസ്ഥയിലാണ് മലയാള സിനിമ. ഇവിടേക്കാണ് ദൈവിക സാന്നിധ്യത്തോടെ സ്നേഹത്തിന്റെ സ്പർശവുമായി അപ്പോത്തിക്കിരി എത്തുന്നത്. അപ്പോത്തിക്കിരിയുടെ ചികിത്സ ഫലിക്കുമെന്ന് കരുതാൻ വയ്യ. കാരണം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ കാലത്ത് അപ്പോത്തിക്കിരിയുടെ ചികിത്സ തിരിച്ചറിയാൻ പ്രേക്ഷകർക്കും കഴിഞ്ഞെന്ന് വരില്ല.
മേൽവിലാസം എന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമയിൽ സ്വന്തമായ ഒരു മേൽവിലാസം ഉണ്ടാക്കാൻ സംവിധായകൻ മാധവ് രാംദാസിന് കഴിഞ്ഞിരുന്നു. ഒരു കോടതി മുറിയുടെ പശ്ചാത്തലത്തിൽ സമൂഹത്തിലെ ഉച്ചനീചത്വങ്ങളെയും സവർണ്ണ ചിന്താധാരയെയും നേരിട്ട മേൽവിലാസത്തിൽ നിന്ന് അപ്പോത്തിക്കിരിയിലെത്തുമ്പോൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ശരി തെറ്റുകളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണ് സംവിധായകൻ.
അപ്പോത്തിക്കിരി എന്ന മൾട്ടി നാഷണൽ ഹോസ്പിറ്റലിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. രോഗികളെ ചൂഷണം ചെയ്യുന്ന ആധുനിക ചികിത്സാ രീതികളുടെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ടാണ് ചിത്രത്തിന്റെ തുടക്കം. ഒരു കുഞ്ഞ് ജനിക്കുമ്പോൾ മുതൽ ചികിത്സാ ചൂഷണങ്ങൾ അവനെ പിന്തുടരുന്നു എന്ന് അപ്പോത്തിക്കിരി കാട്ടിത്തരുന്നു. പിറന്നുവീഴുന്ന കുഞ്ഞിന്റെ പൊക്കിൾക്കൊടി വേർപെടുത്തുമ്പോൾ അതോടൊപ്പമുള്ള രക്തവും കോശങ്ങളും ശീതീകരിച്ചു സൂക്ഷിച്ചാൽ കുഞ്ഞുവലുതാവുമ്പോൾ വരാനിടയുള്ള രോഗങ്ങൾ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താമെന്ന ഉപദേശത്തോടെ കുഞ്ഞിന്റെ പിതാവിനെ ആശുപത്രി അധികൃതർ ക്യാൻവാസ് ചെയ്യുന്ന ദൃശ്യത്തോടെ അപ്പോത്തിക്കിരിയിൽ ഇനി എന്തെല്ലാം സംഭവിക്കുമെന്നുള്ള സൂചന പ്രേക്ഷകർക്ക് നൽകുന്നു.
അപ്പോത്തിക്കിരി ഹോസ്പിറ്റലിലെ ന്യൂറോ സർജറി വിഭാഗം തലവനാണ് ഡോ: വിജയ് നമ്പ്യാർ (സുരേഷ് ഗോപി). ഹോസ്പിറ്റലിലെ ഏറ്റവും ശ്രദ്ധേയനായ ഡോക്ടർ കൂടിയാണ് ഇദ്ദേഹം. വാഹനാപകടത്തിൽ പരിക്കേറ്റ വിജയ് നമ്പ്യാരെ അപ്പോത്തിക്കിരി ഹോസ്പിറ്റലിൽ തന്നെ പ്രവേശിപ്പിക്കുന്നു. ഈ ഹോസ്പിറ്റലിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ നളനി നമ്പ്യാരും (അഭിരാമി)യും ജോലി ചെയ്യുന്നത്. അബോധാവസ്ഥയിൽ ഡോക്ടർ കിടക്കുമ്പോൾ മാനേജ്മെന്റിന് ദുഖമുണ്ട്. അതുപക്ഷെ അദ്ദേഹത്തിന്റെ അവസ്ഥ ആലോചിച്ചിട്ടല്ല മറിച്ച് അദ്ദേഹത്തെ മുന്നിൽ കണ്ട് ആരംഭിക്കാൻ പോകുന്ന പുതിയ പദ്ധതികളുടെ ഭാവിയെപ്പറ്റി ആലോചിച്ചുള്ള ദുഖം മാത്രമാണ്.
മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഒരു ഡോക്ടറാണ് വിജയ് നമ്പ്യാർ. ഒരുപാട് രോഗികൾക്ക് അദ്ദേഹം ദൈവമാണ്. ആ വിരലുകൾ ദൈവത്തിന്റെ വിരലുകളും. പക്ഷെ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ പല തെറ്റുകൾക്ക് ഇദ്ദേഹത്തിന് കൂട്ടു നിൽക്കേണ്ടിവന്നിട്ടുണ്ട്. തന്റെ തെറ്റുകളെ ന്യായീകരിച്ച് സ്വയം ആശ്വസിക്കാൻ വിജയ് നമ്പ്യാർ ശ്രമിക്കുന്നുണ്ടെങ്കിലും കുറ്റബോധം അദ്ദേഹത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഈ വേട്ടയാടൽ തന്നെയാണ് ഒരു അപകടത്തിലേക്ക് വിജയ് നമ്പ്യാരെ നയിക്കുന്നത്. എന്നാൽ താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിജയ് നമ്പ്യാരെ തന്നെ പരീക്ഷണ വസ്തുവാക്കി മാറ്റി നമ്മെ ഞെട്ടിപ്പിക്കുകയാണ് ആശുപത്രി മാനേജ്മെന്റ്.
അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുന്ന ഡോക്ടർ വിജയ് നമ്പ്യാരുടെ അടുത്തേക്ക് അദൃശ്യമായ സാന്നിധ്യമായി എത്തുകയാണ് അദ്ദേഹത്തിന്റെ രോഗി കൂടിയായ സുബിൻ ജോസഫ് (ജയസൂര്യ). ഡോക്ടറുടെ ചിന്തകളെ ഭൂതകാലത്തിലേക്ക് കൊണ്ടുപോയി ശരി തെറ്റുകളുടെ നൂല്പാലത്തിലൂടെ അദ്ദേഹത്തെ നടത്തുകയാണ് സുബിൻ ജോസഫ്. ഈ യാത്രയിൽ മൾട്ടി നാഷണൽ ആശുപത്രികളിൽ നടക്കുന്ന ചൂഷണങ്ങൾ നമ്മൾ കാണുന്നു. അടിച്ചേല്പിക്കപ്പെടുന്ന അനാവശ്യ ടെസ്റ്റുകൾ, മരുന്നുകൾ, രോഗികളുടെ അറിവില്ലായ്മ മുതലെടുത്ത് നടക്കുന്ന മരുന്ന് പരീക്ഷണങ്ങൾ എന്നിവയെല്ലാം സിനിമ ചർച്ചാ വിഷയമാക്കുന്നു. മരുന്ന് പരീക്ഷണത്തിന് കൂട്ടുനിൽക്കേണ്ടിവരുന്ന വിജയ് നമ്പ്യാരുടെ മാനസികാവസ്ഥകൾ... തെറ്റിൽ നിന്ന് വഴി മാറി നടക്കാൻ സാധിക്കാത്തതിലുള്ള ദയനീയത...ശരി തെറ്റുകളുടെ ആ നൂല്പാലത്തിൽ വച്ച് ജീവതത്തിലേക്കോ മരണത്തിലോ എന്നൊരു ചോദ്യത്തിൽ ചിത്രം അതിന്റെ നാടകീയമായ ക്ലൈമാക്സിലേക്ക് കടക്കുന്നു.
ആശുപത്രിയും ചികിത്സയും പശ്ചാത്തലമായ അപൂർവ്വം നല്ല രചനകളും സിനിമകളും മാത്രമെ നമുക്കുള്ളു. അമൃതംഗമയ, അയാളും ഞാനും തമ്മിൽ തുടങ്ങിയ നല്ല ചിത്രങ്ങൾക്കും മരുന്ന് എന്ന മികച്ച നോവലിനും ശേഷം വരുന്നൊരു അസാധാരണമായ ദൃശ്യാനുഭവമാണ് അപ്പോത്തിക്കിരി. മാധവ് രാംദാസ് എന്ന സംവിധായകൻ തികഞ്ഞ കയ്യടക്കത്തോടെയാണ് ചിത്രം അവതരിപ്പിച്ചിട്ടുള്ളത്. ഏറെ ഗൗരവവും സങ്കീർണ്ണവുമായ വിഷയം ഏറെ മികവോടെ അഭ്രപാളിയിൽ ആവിഷ്ക്കരിക്കാനായി എന്നത് സംവിധായകന്റെ വിജയമാണ്. പരാജയത്തിന്റെ പടുകുഴി താണ്ടിയ സുരേഷ് ഗോപി മികച്ച പ്രകടനവുമായി തിരിച്ചുവരുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
ഇന്നലെ, കളിയാട്ടം തുടങ്ങി കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് സുരേഷ് ഗോപിയുടെ അഭിനയ മികവ് നമ്മൾ കണ്ടിട്ടുള്ളു. ആ തലത്തിലേക്ക് അദ്ദേഹം ഉയരുകയാണ് അപ്പോത്തിക്കിരിയിലൂടെ. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ മൂർച്ചയുള്ള ഡയലോഗുകളിലൂടെ ക്ഷോഭം തുളുമ്പുന്ന പഴയ സുരേഷ് ഗോപി തിരിച്ചുവരുകയും ചെയ്യുന്നു. വർഗ്ഗീയതയുടെ കോലം തുള്ളലുമായി നടക്കുന്ന മോദിക്ക് വേണ്ടി അട്ടഹസിക്കുകയാണ് സമീപകാലത്ത് സുരേഷ് ഗോപി. അറിഞ്ഞുകൊണ്ട് തെറ്റിന്റെ വഴിയിലൂടെ നടക്കുകയാണ് വിജയ് നമ്പ്യാർ. എന്നാൽ ജീവിത പാഠങ്ങൾ വിജയ് നമ്പ്യാരെ നന്മയിലേക്ക് വഴിനടത്തുകയാണ്. ഇതുപോലെ സുരേഷ് ഗോപിയുടെ മനസ്സിലും മാറ്റമുണ്ടാകാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
അപ്പോത്തിക്കിരിയിലെ കഥാപാത്രത്തിന് വേണ്ടി ജയസൂര്യ നടത്തിയ തയ്യാറെടുപ്പുകൾ ആ കഥാപാത്രത്തിന്റെ ഭാവത്തിൽ പ്രതിഫലിക്കുന്നുണ്ട്. ഒരു രോഗിയുടെ ഭാവങ്ങൾ മികവോടെ നിലനിർത്താൻ ഈ ശ്രമങ്ങളെ ജയസൂര്യയെ സഹായിക്കുന്നുണ്ട്. പാവപ്പെട്ട ഒരു രോഗിയുടെ അവസ്ഥകൾ ഏറെ കയ്യടക്കത്തോടെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ജയസൂര്യയുടെ അച്ഛനായി എത്തുന്ന ഇന്ദ്രൻസ് മികച്ച പ്രകടനത്താൽ പ്രേക്ഷകരെ ആകർഷിക്കുന്നു. ശിവകുമാർ, മീരാനന്ദൻ, അഭിരാമി തുടങ്ങിയവരുടെ പ്രകടനങ്ങളും എടുത്തുപറയേണ്ടതാണ്.
കുറഞ്ഞ രംഗങ്ങൾ മാത്രമെ ഉള്ളുവെങ്കിലും ആസിഫ് അലിയും കഥാപാത്രത്തോട് നീതി പുലർത്തി. പൂർണ്ണമായും ഒരു പട്ടാള കോടതിയുടെ പശ്ചാത്തലമായിരുന്നു മേൽവിലാസത്തിന്. ഈ ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ഒരു ആശുപത്രിയിലുമാണ്. ചെറിയൊരു പശ്ചാത്തലത്തിൽ കഥ പറയുമ്പോൾ ഉണ്ടാകുന്ന പോരായ്മകൾ മറികടക്കാൻ ക്യാമറാമാനും കലാസംവിധായകനും വഹിച്ച പങ്ക് വലുതാണ്.
ചിത്രത്തിന്റെ മികവിനിടയ്ക്ക് ചെറിയ ചില പോരായ്മകൾ കൂടി ചൂണ്ടിക്കാണിക്കുന്നു. നായക കഥാപാത്രത്തിന്റെ മാനസിക സംഘർഷത്തിലൂടെയും അയാളുടെ തോന്നലുകളിലൂടെയുമാണ് ചിത്രം കുറേ നേരം സഞ്ചരിക്കുന്നത്. എന്നാൽ ഇത്തരം സീനുകൾ അല്പം കൂടിപ്പോകുന്നത് ആസ്വാദനത്തിന് പ്രശ്നം സൃഷ്ടിക്കുന്നു. ചിത്രത്തിൽ വരുന്ന നാടകീയത പലപ്പോഴും ചിത്രത്തിന് കരുത്താവുന്നുണ്ടെങ്കിലും ഇടയ്ക്ക് അതും അരോചകമാവുന്നുണ്ട്. അമിതമാവുന്ന മെലോഡ്രാമ ഇടയ്ക്ക് പ്രയാസം സൃഷ്ടിച്ചേക്കാം. ആവർത്തന വിരസതയുണ്ടാക്കുന്ന പശ്ചാത്തല സംഗീതമാണ് മറ്റൊരു പോരായ്മ. ഇത്തരം ചില പോരായ്മകളൊന്നും അപ്പോത്തിക്കിരിയുടെ തിളക്കം കുറയ്ക്കുന്നില്ല. ചൂഷണങ്ങൾ തുടർക്കഥയായ വർത്തമാനകാലത്ത് നന്മയുടെ തലോടുമ്പോൾ അതുണ്ടാക്കുന്ന ഊർജ്ജം വളരെ വലുതാണ്. സ്നേഹത്തിന്റെ കടലുമായി അപ്പോത്തിക്കിരിമാർ തലോടുമ്പോൾ നിറഞ്ഞ കണ്ണുകളോടെ നമുക്ക് ഈ ചിത്രം ആസ്വദിക്കാം. ഭീകരമാവുന്ന മലയാള സിനിമയിൽ വേറിട്ട ശ്രമങ്ങൾക്ക് അപ്പോത്തിക്കിരി പ്രേരണയാവട്ടെ. അതിനായി ഈ ചിത്രം വിജയം നേടട്ടെ എന്നും പ്രാർത്ഥിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്