സംഘട്ടനത്തിന്റെ സൗന്ദര്യം! ഒരു കട്ടലോക്കൽ പൂരപ്പറമ്പിൽ രണ്ടുമണിക്കുർ ചെലവിട്ട അതേ അനുഭവം; തിരക്കഥയുടെ ബലക്കുറവിനെ കവച്ചുവെക്കുന്നത് മേക്കിങ്ങിലെ സൗന്ദര്യം; കൊലകൊല്ലിയായി ആന്റണി വർഗീസ്; ടിനു പാപ്പച്ചൻ പേര് നിലനിർത്തുന്നു; 'അജഗജാന്തരത്തിന്' ടിക്കറ്റ് എടുക്കാം
എം റിജു
'കാമ്പുറത്ത് കാണാം' എന്ന ഒരു ചൊല്ലുണ്ടായിരുന്നു പണ്ട് കോഴിക്കോട്ട്. അതായത് യുവാക്കൾ തമ്മിലുള്ള ചില്ലറ പ്രശ്നങ്ങളൊക്കെ തല്ലി പരിഹരിക്കുന്നത് കാമ്പുറം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു. എന്തിനാണ് ആരാണ് എതിരാളി എന്നുപോലും അറിയാത്ത പൂരത്തല്ലുകൾ ഒരു കാലത്ത് കേരളത്തിന് സുപരിചിതമായിരുന്നു. വെറുതെ നോക്കിയതിന്റെ പേരിൽപ്പോലും ''എന്താടാ നോക്കിപ്പേടിപ്പിക്കയാണോ'' എന്ന് പറഞ്ഞ് അടിപൊട്ടിയ കാലം! ഗാനമേളയായാലും, ബാലെ ആയാലും, നാടകം ആയാലും അവസാനം കൂട്ടത്തല്ല് ഉറപ്പ്. അത്തരത്തിലുള്ള വന്യമായ ഒരു പൂരപ്പറമ്പിന്റെ നടുക്ക് നിങ്ങൾ പെട്ടുപോയാൽ എങ്ങനെ ഇരിക്കും. 'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന ആദ്യ ചിത്രത്തിലൂടെ ചലച്ചിത്രപ്രേമികളുടെ മുക്തകണ്ഠ പ്രശംസനേടിയ ടിനുപാപ്പച്ചന്റെ രണ്ടാമത്തെ ചിത്രം 'അജഗജാന്തരം' ഒരു അടിപ്പൂരത്തിന്റെ അതേ ഇഫ്കറ്റാണ് നൽകുന്നത്. കൊട്ടും, പാട്ടും, ചീട്ടുകളിയും, കച്ചവടവും, ആനയും അമ്പാരിയും, ഒപ്പം മുട്ടിന് മുട്ടിന് അടിപിടിയുമുള്ള ഒരു കട്ട ലോക്കൽ പൂരപ്പറമ്പിൽ രണ്ടുമണിക്കൂർ ചെലവിട്ടതിന്റെ അതേ സംത്രാസമാണ് ചിത്രം കഴിഞ്ഞ് ഇറങ്ങുമ്പോൾ പ്രേക്ഷകന് കിട്ടുന്നത്.
2018ൽ ഇറങ്ങിയ 'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന ചിത്രത്തിലെ പലരംഗങ്ങളും കണ്ട് ഈ ലേഖകനൊക്കെ അമ്പരന്നുപോയിരുന്നു. ക്രിസ്റ്റഫർ നോളനോട് കിടപിടിക്കാവുന്ന ചില രംഗങ്ങൾ ഒരു മലയാളി ഒരുക്കുകയോ. അതും ഒരു നവാഗതൻ. അതായിരുന്നു ടിനു പാപ്പച്ചൻ. ആ പ്രതീക്ഷ തന്റെ രണ്ടാമത്തെ ചിത്രത്തിലും നിലനിർത്താൻ ടിനുവിന് കഴിഞ്ഞു. മലയാള സിനിമയുടെ നിലവിലുള്ള പാറ്റേണുകളുമായി അജഗജാന്തരം വ്യത്യാസപ്പെട്ടിരിക്കുന്ന ഒരു ചിത്രമാണ്. നായികയില്ല, കഥാപാത്രങ്ങളുടെ ഡീറ്റെയിലങ്ങ് അധികമില്ല, ഒരു പൂരപ്പറമ്പിലേക്ക് ക്യാമറ അങ്ങോട്ട് അഴിച്ചുവിട്ടിരിക്കയാണ്. ടിനുവിന്റെ ഗുരുവായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിനോട് ബാഹ്യ സാമ്യം തോനുന്ന ചിത്രമാണിത്. പക്ഷേ അങ്കമാലിയിൽനിന്ന് വ്യത്യസ്തമായി ഒരു ഈ ചിത്രത്തിന് പറ്റിപ്പോയത് തിരക്കഥയുടെ ബലക്കുറവാണ്. ഡീറ്റേലിങ്ങ് ഇല്ലാത്ത കഥകളുടെ ഒരു പ്രശ്നവും അതാണ്. കഥാപാത്രങ്ങളോട് നമുക്ക് ഇന്റിമസി തോന്നില്ല. തീയേറ്റർ വിട്ടാൽ ആ ബന്ധം തീർന്നു. അങ്കമാലിയിലെയും, സ്വാതന്ത്ര്യം അർധരാത്രിയിലെയും കഥപാത്രങ്ങൾ തീയേറ്റർ വിട്ടാലും നിങ്ങളെ വേട്ടയാടുന്നതാണ്.
തല്ല് എന്നു പറഞ്ഞാൽ അന്തംവിട്ട തല്ലാണ് ചിത്രത്തിൽ. സംഘട്ടനത്തെ ഇത്രയധിയം സൗന്ദര്യത്തോടെ ഒപ്പിയെടുത്ത ചിത്രം വേറെയുണ്ടാവില്ല. കൂട്ടത്തല്ലിനിടെ ആനയിടഞ്ഞ ഉത്സവപ്പറമ്പിൽ രാത്രി അകപ്പെട്ട് പോയ പോലത്തെ അനുഭവം. ആനച്ചൂരും വെടിമരുന്നിന്റെ ഗന്ധവുമൊക്കെ ഫീൽ ചെയ്യുന്ന അവസ്ഥ.
വ്യത്യസ്തമായ ഓഡിയോ വിഷ്വൽ അനുഭവം
ശരിക്കും ഒരു ഉത്സവത്തിന്റെ ഒരു ഓഡിയോ, വിഷ്വൽ എക്സ്പീരിയൻസ് നിങ്ങൾക്ക് ഈ പടത്തിൽ കിട്ടും. ഒരു ക്ഷേത്രോത്സവ സ്ഥലത്ത് ഒരു രാത്രിയിൽ തുടങ്ങി അടുത്ത രാത്രിയിൽ അവസാനിക്കുന്ന കഥയാണിത്. വർഷങ്ങളായി ആന എത്താത്ത ഒരു ക്ഷേത്രോത്സവത്തിന് ഇത്തവണ ആനയെ കൊണ്ടുവരികയാണ് ഉത്സവക്കമ്മിറ്റിക്കാർ. 'നെയ്ശ്ശേരി പാർഥൻ' എന്ന ആനയ്ക്കൊപ്പം എത്തുന്ന പാപ്പാനും പാപ്പാന്റെ സുഹൃത്തും നാട്ടുകാരായ യുവാക്കളുമായി ഉണ്ടാവുന്ന വാക്കുതർക്കങ്ങൾ സംഘർഷങ്ങളിലേക്ക് പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പാപ്പാൻ 'അമ്പി'യായി ചിത്രത്തിന്റെ രചയിതാക്കളിൽ ഒരാൾ കൂടിയായ കിച്ചു ടെല്ലസും അമ്പിയുടെ സുഹൃത്ത് 'ലാലി'യായി ആന്റണി വർഗീസും.
ഒരു വശത്ത് ആനയുമായി നിൽക്കുന്ന അമ്പിയും ലാലിയും, മറുവശത്ത് നാട്ടിലെ യുവാക്കളുടെ സംഘമായ കണ്ണനും (അർജുൻ അശോകൻ) കൂട്ടുകാരും, മറ്റൊരു ഭാഗത്ത് 'സുഗ്രീവപ്പട' എന്ന ബാലെ അവതരിപ്പിക്കാൻ ആറര മണിക്കൂർ വൈകിയെത്തി പെട്ടുപോകുന്ന രാജേഷ് ശർമ്മയുടെ നാടകട്രൂപ്പുകാർ, നാട്ടിലെ പ്രധാന കേഡിയായ തരികിട സാബുവിന്റെ കഥാപാത്രം.അവിടെ നടക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഉത്തരവാദപ്പെട്ട, അതിനായി ഓടിനടക്കുന്ന ജാഫർ ഇടുക്കിയുടെ കമ്മിറ്റി പ്രസിഡന്റ്, അതിനിടെയുള്ള വെള്ളമടി.... അങ്ങനെ മാലകോർത്ത് പോവുകയാണ് ചിത്രം.
ഫ്രയിം കോമ്പോസിഷനിൽ ടിനുപാപ്പച്ചനെ വെല്ലാൻ പറ്റിയ ഒരു സംവിധാകൻ മലയാളത്തിലുണ്ടെന്ന് തോനുന്നില്ല. അത്രക്ക് മികച്ചതാണ് ആദിമധ്യാന്തമുള്ള ഓരോ രംഗങ്ങളും.
പൂരപ്പറമ്പിലെ പുരുഷ യുദ്ധങ്ങൾ
പൊളിറ്റിക്കൽ കറക്ട്നെസ്സുകാർ എന്നുപറയുന്ന 'പൊക' ടീമിന് കുറ്റങ്ങൾ എളുപ്പം കണ്ടുപിടിക്കാൻ കഴിയുന്ന ഒരു സാധനം, ഈ ചിത്രത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമില്ല എന്നതാവും. അടി സംഘത്തിലെ ഒരുത്തന്റെ കൂടെ ഒളിച്ചോടാൻ നിൽക്കുന്ന ഒരു പെൺകുട്ടിയുണ്ട് മൂന്നാ നാലോ സീനുകളിൽ. അതുകഴിഞ്ഞാൽ സ്ത്രീകഥാപാത്രങ്ങൾ പൂരപ്പറമ്പിലെ കാഴ്ചക്കാരാണ്. പക്ഷേ ഇതുതന്നെ അല്ലേ വർഷങ്ങളായി കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. തൃശൂർ പൂരത്തിൽ എത്ര സ്ത്രീകളുണ്ട്. തലേന്നത്തെ സാമ്പിൾ പൂരം തന്നെ സ്ത്രീകൾക്കും കുട്ടികൾക്കുമായി മാറ്റിവെച്ചിരിക്കപ്പെട്ടതാണ്. ഇന്നും പരുഷാരം എന്ന വാക്കിൽ മലയാളി പുരുഷനേ ഉള്ളൂ. ജനമൊഴുകുന്ന ഇടങ്ങളിൽ സത്രീ പ്രാതിനിധ്യം പൂജ്യത്തിന് സമമാണ്. അപ്പോൾപിന്നെ സമൂഹത്തിന്റെ പരിഛേദമെന്ന് നിങ്ങൾ വിളിക്കുന്ന ചലച്ചിത്രത്തിലും ആ അനുപാതം തന്നെയല്ലേ ഉണ്ടാവുക.
ഈ ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേക ഈ അടികൾക്കൊന്നും തന്നെ പ്രത്യേകിച്ച് ഒരു കാരണവും ഇല്ല എന്നതാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ഈഗോ. നമ്മുടെ നാട്ടിൽ വന്ന് അവൻ അങ്ങനെ ഷൈൻ ചെയ്യേണ്ട എന്നതടക്കമുള്ള കാര്യങ്ങൾ. ആനക്ക് പഴം കൊടുക്കാൻ വന്ന കൗമാരക്കാരോടുള്ള ഉടക്കാണ് ഒരു കൂട്ടത്തല്ലിന് ഇടയാക്കുന്നത്. ഇതുതന്നൊണ് നമ്മുടെ ഉത്സവപ്പറമ്പുകളിൽ വർഷങ്ങളായി കണ്ടുവരുന്നത്. എന്തിനോ വേണ്ടി തളിക്കുന്ന സാമ്പാർ എന്ന മട്ടിലുള്ള അടികൾ!
ഇനി നായകനെ സൽഗുണ സമ്പന്നനാക്കുന്ന രീതിയും ഈ പടത്തിലില്ല. നിസ്സാരകാര്യത്തിന് കട്ടക്കലിപ്പ് ഇളകുന്ന വന്യമായ മനസ്സുള്ളയാളാണ് നായകനും, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നപോലുള്ള അയാളുടെ കൂട്ടുകാരനും. അങ്ങനെ തീർത്തും റിയലിസ്റ്റിക്ക് സ്പേസിലാണ് ഈ ചിത്രം മുന്നോട്ടുപോവുന്നത്. ഈ രീതിയിലുള്ള ഉത്സവപ്പറമ്പുണ്ടോ, ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്ന് ചോദിക്കുന്നവരോട്, നിങ്ങൾ ഉത്സവങ്ങളുടെ പുറം കാഴ്ച മാത്രമേ കണ്ടിട്ടുള്ളൂവെന്നേ പറയാൻ കഴിയൂ. പൂരപ്പമ്പിലെ കൂട്ടത്തല്ലുകൾക്ക് ശമനമുണ്ടാക്കിയത് സി.സി.ടി.വിയും സ്്മാർട്ടുഫോണുകളുമാണ്. ചിത്രത്തിൽ മൊബൈൽ ഫോണുണ്ട്. പക്ഷേ റെക്കോർഡ് ചെയ്യാൻ തക്ക സ്മാർട്ട്ഫോണുകൾ വരുന്നതിന് മുമ്പുള്ള ഒരുകാലത്താണ് കഥ നടക്കുന്നതെന്ന് ചിത്രം കണ്ടാൽ അറിയാം. ഇന്ന് ഒരു ഉത്സവപ്പറമ്പിൽ തീവെട്ടികളുടെ വെളിച്ചത്തേക്കാൾ കൂടുതൽ സ്്മാർട്ട്ഫോണിന്റെ വെളിച്ചമാണേല്ലോ. ഒപ്പം സെൽഫികളുടെ പെരുമഴയും.
കൊലകൊല്ലിയായി ആന്റണി വർഗീസ്
അങ്കമാലി ഡയറീസിൽ പേരെടുത്ത ആന്റണി വർഗീസിന്റെ തീപാറുന്ന പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആക്ഷൻ രംഗങ്ങളിൽ ശരിക്കും കൊലകൊല്ലി. വന്യത എന്ന സാധനം കൃത്യമായി വരുന്നുണ്ട് ആ കണ്ണുകളിൽ. ടൈപ്പാവാതെ ശ്രദ്ധയോടെ കഥാപാത്രങ്ങളെ സെലക്്ട്് ചെയ്യുകയാണെങ്കിൽ ഒരു സൂപ്പർ സ്റ്റാർ വളർന്നുവരുന്നതിന്റെ മണമടിക്കുന്നുണ്ട്. അങ്കമാലിക്കുശേഷം, സ്വാതന്ത്ര്യം അർധരാത്രിയിൽ, ജല്ലിക്കട്ട് ഇപ്പോൾ ഇതും. ഇത്രയും ചിത്രങ്ങളേ ആന്റണി ചെയ്തിട്ടുള്ളൂ. പക്ഷേ ഇതിൽ ആവർത്തിക്കപ്പെടുന്ന കലിപ്പൻ ലുക്ക് ടൈപ്പ് കാസ്റ്റിങ്ങിലേക്ക് ഈ യുവനടനെ കൊണ്ടുപോകാതിരിക്കട്ടെ. ആന്റണിക്കൊപ്പം കട്ടക്ക് അടിച്ചു നിൽക്കുന്ന കിച്ചു ടെല്ലസിന്റെ പ്രകടനവും കണാതെപോവാൻ അവില്ല. ജാഫർ ഇടുക്കിതൊട്ട് അർജുൻ അശോകൻ വരെയുള്ള ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ഒരാളും ഈ ചിത്രത്തിൽ മോശമാക്കിയിട്ടില്ല. എതാനും സീനുകളിൽ വരുന്ന അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിനെ കാണിക്കുമ്പോൾ തന്നെ തീയേറ്ററിൽ കൈയടികൾ ഉയരുന്നു.
സംഘട്ടനത്തിന്റെ സൗന്ദര്യമാണ് ഈ ചിത്രമെന്ന് പറയാം. പീറ്റർ ഹെയിനിനെപ്പോലുള്ളവരുടെ പറന്നുള്ള ഇടിയല്ല, ഒരു ഗ്രാമത്തിലെ നാടൻ തല്ലിന്റെ സൗന്ദര്യാവിഷ്ക്കാരമാണ് സംവിധായകനും, ആക്ഷൻ ഡയറക്ടർ സുപ്രീം സുന്ദറും ചേർന്ന് നിർവഹിച്ചിരക്കുന്നു. ഇവിടെ അടിയിൽ പലപ്പോഴും ആനയും കക്ഷിയാവുന്നുണ്ട്. കോടികൾ ചെലവിട്ട ഗ്രാഫിക്സ് ഒന്നുമില്ലാത്ത എത്ര വൃത്തിയിലും ഭംഗിയിലുമാണ് ഇവർ ഈ രംഗം ടുത്തിരിക്കുന്നത് എന്നുനോക്കണം. മരക്കാർ ടീമൊക്കെ കണ്ടുപഠിക്കണം.
ജിന്റോ ജോർജ് എന്ന ഛായാഗ്രാഹകന്റെ പേര് എടുത്തുപറയണം. ഇയാൾ ഭാവിയുടെ വാഗ്ധാനമാണ്. രാത്രി രംഗങ്ങളിലെ ജിന്റോയുടെ ക്യാമറയുടെ മാജിക്ക് കണ്ടുതന്നെ അറിയണം. ആനയുടെ കണ്ണിലൂടെ പ്രതിഫലിക്കുന്ന ഷോട്ടുകൾ തൊട്ട് പൂരത്തിന്റെ ആകാശദൃശ്യങ്ങൾവരെ. ചിത്രത്തിന്റെ സൗണ്ട് ചെയ്ത രംഗനാഥ് രവിയെയും സമ്മതിക്കണം. എഡിറ്റിങ്ങും കിടു.സ്ക്രിപിറ്റിങ്ങിൽ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ തീർത്തും അസാധാരണമായ ഒരു ചലച്ചിത്ര അനുഭവം ആയിരുന്നു ഈ ചിത്രം. അതുപോലെ രണ്ടാംപകുതിയിൽ തരികിട സാബുവിന്റെ പിടികിട്ടാപ്പുള്ളിയെ തേടിയുള്ള ഓട്ടം പോലുള്ള ചില രംഗങ്ങൾ ഏച്ചുകെട്ടലായും തോനുന്നു. ചില്ലറ പോരായ്മകൾക്ക് ഇടയിലും ഒരു എന്റർടെയിനർ എന്ന നിലക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന ചിത്രമാണിത്.
വാൽക്കഷ്ണം: സിനിമയുടെ കട്ട റോ ലുക്കുപോലെതന്നെയാണ് അജഗജാന്തരം എന്ന പേരും. ലിജോ ജോസ് പെല്ലിശ്ശേരയിട്ട ഈ പേരിനെ ചിത്രം ഒരിക്കലും സാധൂകരിക്കുന്നില്ല. എന്തിന് ഈ പേരിട്ടു എന്ന ചോദ്യത്തിന് നിർമ്മാതാക്കൾക്ക് പ്രത്യേകിച്ച് മറുപടിയൊന്നും പറയാൻ ഉണ്ടാവില്ല. അല്ലെങ്കിലും ഒരു പേരിൽ എന്താണ് ഇരിക്കുന്നത്!
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്