കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ മമ്മൂട്ടി; ഇത്തവണത്തെ സൂപ്പർ ഫ്ളോപ്പുകളിൽ കൂടുതലും മമ്മൂട്ടി ചിത്രങ്ങൾ; എട്ടുനിലയിൽ പൊട്ടിയവയിൽ മുൻപന്തിയിൽ ദിലീപ് ചിത്രം കമ്മാരസംഭവം; പ്രതീക്ഷിച്ച വിജയം നേടാനാവതെ മോഹൻലാലിന്റെ നീരാളിയും; ആമിയും പൂമരവും രണവും തീയേറ്ററുകളിൽ ആവിയായി; 2018ൽ മലപോലെ വന്ന് എലിപോലെ പോയ സിനിമകൾ ഇവയാണ്!
എം മാധവദാസ്
'ഇവർ ശരിക്കും പൊട്ടന്മാരാണോ അതൊ പൊട്ടന്മാരായി അഭിനയിക്കയണോ', എന്ന പ്രശസ്തമായ സിനിമാ ഡയലോഗാണ് നമ്മുടെ സൂപ്പർ താര ചിത്രങ്ങളെക്കുറിച്ച് പ്രത്യേകിച്ച് മമ്മൂട്ടി ചിത്രങ്ങളെ കുറിച്ച് ഓർക്കുമ്പോൾ തോന്നുന്ന ആദ്യവാചകം. മലപോലെ വന്ന് എലിപോലെയായി നിർമ്മതാവിനെ പഞ്ഞിക്കിട്ട ഈ വർഷത്തെ പത്തു ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ മൂന്നും മമ്മൂട്ടി ചിത്രങ്ങളാണ്. സ്ട്രീറ്റ് ലൈറ്റ്സ്, പരോൾ, കൂട്ടനാടൻ ബ്ലോഗ്. കാൽക്കീഴിലിലെ മണ്ണ് ഒലിച്ചുപോകുന്നത് മമ്മൂട്ടി അറിയുന്നില്ല. ദിലീപിന്റെ ഈ വർഷത്തെ എക ചിത്രമായ കമ്മാരസംഭവമാണ് എട്ടുനിലയിൽ പൊട്ടി ഫ്ളോപ്പ് ചാർട്ടിൽ ഒന്നാമതായത്. കൊട്ടിഘോഷിച്ചു വന്ന ആമിയും, പൂമരവും, രണവും തീയേറ്ററുകളിൽ ആവിയായി. മോഹൻലാലിന്റെ നീരാളിയും നഷ്ടമായി.പലപ്പോഴും പല മോശം ചിത്രങ്ങളെയും മാർക്കറ്റിങ്ങ് രക്ഷിക്കുന്നുണ്ട്. ഫാൻസിനുപോലും മോശം അഭിപ്രായം വന്നിട്ടും മാസ് റിലീസും ശ്രീകുമാരമേനോന്റെ മാർക്കറ്റിങ്ങ് തന്ത്രങ്ങളുമാണ് ഒടിയനെ രക്ഷിച്ചത്. കായംകുളം കൊച്ചുണ്ണിയുടെ കാര്യവും ഇങ്ങനെ തന്നെയായിരുന്നു.
പക്ഷേ ഒന്നോർത്തുനോക്കൂ, തുടർച്ചയായി പടങ്ങൾ പൊട്ടിയിട്ടും മമ്മൂട്ടി ഈ 67ാം വയസ്സിലും ഒട്ടും സെലക്്റ്റീവാകുന്നുപോലുമില്ല. ചവറുപോലെ പടങ്ങൾ കമ്മറ്റ് ചെയ്യുകയാണ് അദ്ദേഹം. ആയിരംപൂർണ ചന്ദ്രന്മാരെ കാണുന്ന കാലത്തുപോലും മലയാള സിനിമയിലെ നായക പദവി വിട്ടുകൊടുക്കിലെന്ന വാശിയോടെ യുവാക്കളോട് പൊരുതുന്ന അദ്ദേഹത്തിന്റെ ഫൈറ്റിങ്ങ് സ്പിരിറ്റ് പക്ഷേ സമ്മതിക്കണം. പക്ഷേ ഒരു കഥയുമില്ലാത്ത പരോളിനും, കുട്ടനാടൻ ബ്ലോഗിനുമൊക്കെ തലവെച്ച് കൊടുക്കുന്നത് എന്തിനാണ്. ഇനി ഇത് തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും കഴുപ്പമാണെന്ന് പറഞ്ഞ് അവരുടെ പിരിടക്കിടാൻ വരട്ടെ. സൂപ്പർതാര ചിത്രങ്ങളിൽ ലൈറ്റ്ബോയിയെ തൊട്ട് തീയേറ്റർ വരെ തീരുമാനിക്കുന്നത് താരംതന്നെയാണെന്ന് അർക്കാണ് അറിയാത്തത്. താരങ്ങൾ കൂളിങ്ങ് ഗ്ലാസ് മാറ്റുന്നതും ബൈക്കോടിക്കുന്നതും കാണാൻ പഴയതുപോലെ ആളെകിട്ടില്ലെന്ന കൃത്യമായ സന്ദേശവും കടന്നുപോകുന്ന വർഷം നൽകുന്നുണ്ട്.
2018ൽ മലപോലെ വന്ന എലിപോലെ പോയ പത്ത് സിനിമകൾ ഇവയാണ്.
1. കമ്മാര സംഭവം
ഫ്ളോപ്പുകളുടെ ചാർട്ട് പരിശോധിക്കുമ്പോൾ ഒന്നാമതെത്തുക ദലീപിന്റെ 'കമ്മാര സംഭവ'മാണ്. രാമലീലയുടെ വൻ വിജയത്തിനുശേഷം വരുന്ന ചിത്രത്തിൽ ദിലീപ് മൂന്നാല് ഗെറ്റപ്പുകളിൽ വരുന്നതും, നിർമ്മാതാവ് ഗോകുലൻ ഗോപാലൻ കോടികൾ ചെലവിട്ടതുമൊക്കെയായ വൻ ഹൈപ്പാണ് ചിത്രത്തിന് കിട്ടിയത്. പക്ഷേ പടം ഇറങ്ങിയപ്പോൾ 'നിർബന്ധമായും കൂവിത്തോൽപ്പിക്കേണ്ട ഒരു ചലച്ചിത്ര ആഭാസം' എന്ന രീതിയാണ് നിരൂപണങ്ങൾ വന്നത്. ജനപ്രിയ നായകനിൽനിന്ന് ജയിൽപുള്ളിയായി മാറിയ നമ്മുടെ ദിലീപേട്ടന്റെ പ്രതിഛായക്ക് വേണ്ടിയുണ്ടാക്കിയ ഒരു തട്ടിക്കൂട്ട് ബോറൻ പടത്തെ ജനം തള്ളിക്കളയുകയായിരുന്നു. മുരളിഗോപിയുടെ തിരക്കഥയിൽ പുതുമുഖ സംവിധായകൻ രതീഷ് അമ്പാട്ടാണ് കമ്മാരസംഭവം ഒരുക്കിയത്. ഭരണ രാഷ്ട്രീയ നേതൃത്വങ്ങളും ജനാധിപത്യ സംവിധാനങ്ങളും അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കയാണ്. ചരിത്രമാവട്ടെ മൊത്തത്തിൽ കെട്ടുകഥയും. അതുകൊണ്ടുതന്നെ പത്ര-ദൃശ്യ മാധ്യമങ്ങൾ പറയുന്നതൊന്നുമല്ല സത്യം. അതിന്റെ മറുവശമാണ്. ഇതാണ് ഈ സിനിമകൊണ്ട് പറയാൻ കവി ഉദ്ദേശിച്ചത്. വ്യക്തമാണ് കാര്യങ്ങൾ. ഒരു വ്യക്തിയുടെ താളത്തിനൊത്ത് സിനിമ പിടിക്കാൻ മുരളിഗോപിയെപ്പോലുള്ള ഒരു എഴുത്തുകാരനും, ഗോകുലം ഗോപാലനെപ്പോലുള്ള അറിയപ്പെടുന്ന നിർമ്മാതാവും നിന്നുകൊടുത്തതാണ് അദ്ഭുതം. സാധാരണ സ്വന്തം ഇമേജ് ഉയർത്തിക്കാട്ടുകയാണ് ചെയ്യാറുള്ളതെങ്കിൽ ഇവിടെ എല്ലാവരും കള്ളന്മാരാണെന്ന അപകടകരമായ രാഷ്ട്രീയം ഒളിച്ചുകടത്തുകയാണ്.എല്ലാവരെയും വെടക്കാക്കി തന്നെപ്പോലെയാക്കുകയെന്നതന്ത്രം. ഈ സാംസ്‌ക്കാരി മാലിന്യത്തെ ജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞുവെന്നതും ആശ്വാസമാണ്.
2.ആമി
മയിൽപ്പീലി ചൂടിയെന്ന് കരുതി കോഴി മയിലാവില്ല എന്ന് പറഞ്ഞപോലെയാണ് എത്ര മേക്കപ്പിട്ടാലും മഞ്ജുവാര്യർക്ക് മാധവിക്കുട്ടിയാവാനും കഴിഞ്ഞില്ല. പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതകഥയെന്ന് പറഞ്ഞ് കമൽ ഒരുക്കിയ ആമി ഈ വർഷത്തെ ദേശീയ ദുരന്തമായാണ് മാറിയത്. സത്യത്തിൽ എങ്ങനെ ഒരു ബയോപിക്ക് എടുക്കരുതെന്ന് കുട്ടികളെ പഠിപ്പിക്കാൻ സൂക്ഷിക്കാവുന്നത്ര വികലവും അരോചകവും, വ്യക്തിഹത്യ നിറഞ്ഞതുമായ, വ്യാജമതേതര സന്ദേശം കൊടുക്കുന്ന അറുബോറൻ ചിത്രമായിപ്പോയി ഇത്. സെല്ലുലോയ്ഡ് എന്ന ബയോപിക്കിലൊക്കെ കമൽ ചെയ്ത മാസ്റ്റർ ക്രാഫ്റ്റ് എവിടെപ്പോയി എന്ന് ചോദിച്ചുപോവും. ബോറടിയില്ലാതെ ഈ ചിത്രം കണ്ടിരിക്കാൻപോലും കഴിയില്ല. ആർക്കോവേണ്ടിയെന്നോണം യാതൊരു ഫോക്കസുമില്ലാതെ, നാടക ഡയലോഗിൽ പടം അങ്ങനെ പമ്മിപ്പമ്മി പോവുന്നു. രണ്ടാം പകുതിയുടെ മധ്യത്തിലത്തെുമ്പോഴേക്കും, നീട്ടിവലിച്ചിൽ കാരണം ഈ പടപ്പ് എങ്ങനെയെങ്കിലും ഒന്ന് തീർന്ന് കിട്ടിയാൽ മതിയെന്ന് കരുതിപ്പോവും.ആമിയായി മഞ്ജു വാര്യരും സൂപ്പർ ബോറായി. ആകെ കൃത്രിമത്വം മുഴച്ചു നിൽക്കുന്നു. പക്ഷേ മഞ്ജുവല്ല, ഇത്രയും സംഭവ ബഹുലമായ ഒരു ജീവിതം കിട്ടിയിട്ടും അത് കുളം തോണ്ടിച്ച കമൽ തന്നെയാണ് ഈ ദുരന്തത്തിൽ ഒന്നാം പ്രതി. ജീവിച്ചിരുന്ന പ്രശസ്ത വ്യക്തിത്വത്തെകുറിച്ചുള്ള ബയോപിക്ക് എടുക്കുമ്പോൾ പാലിക്കേണ്ട, അടിസ്ഥാനകാര്യങ്ങളായ വ്യക്തിഹത്യ നിരാസം, വസ്തുതാപരമായ സത്യസന്ധത എന്നിവപോലും കമൽ പാലിച്ചിട്ടില്ല. ആത്മകഥാനുഷ്ഠിയായ ഒരുപാട് ക്ളാസിക്ക് സിനിമകൾ ചലച്ചിത്രോൽസവങ്ങളിലും മറ്റും കണ്ടവരാണ് നാം. മേരികോമിനെ കുറിച്ചും എന്തിന് നമ്മുടെ സച്ചിനെകുറിച്ചുമൊക്കെയിറങ്ങിയ ബയോപിക്കുകൾ കണ്ടുനോക്കുക.
3.കുട്ടനാടൻ ബ്ലോഗ്
പ്രളയത്തിനശേഷം വീണ്ടുമൊരു ദുരന്തമെന്നാണ് ഈ മമ്മൂട്ടി പടം വിലയിരുത്തപ്പെട്ടത്. നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥയൊരുക്കിയ സച്ചി-സേതു ജോടിയിലെ സേതു ആദ്യമായി സംവിധാനം ചെയ്ത ഒരു കുട്ടനാടൻ ബ്ലോഗിന് വൻ പ്രീ പബ്ലിസിറ്റിയാണ് കിട്ടിയത്.സീരിയലിനെ അമ്പരപ്പിക്കുന്ന, കേട്ടു തേഞ്ഞ അറുപഴഞ്ചൻ പൊട്ടക്കഥ, കോമഡിയെന്ന പേരിലുള്ള ചില കോപ്രായങ്ങൾ, എന്തിനോവേണ്ടിയെന്നോണമുള്ള ചില ഗാനങ്ങൾ, അതിനിടയിൽ മമ്മൂട്ടിയുടെ ഫാൻസി ഡ്രസ്സും. അതാണ് ഈ പടത്തിന്റെ ചുരുക്കം. ആരാധകരെ ത്രസിപ്പിക്കാനായി മമ്മൂട്ടി പുത്തൻ മുണ്ടും, ഷർട്ടും, ജീൻസുമൊക്കെ മാറിമാറി പരീക്ഷിച്ചും, ആഡംബര ബൈക്കോടിച്ചുമൊക്കെ പ്രഛന്നവേഷം കളിക്കുന്നുണ്ട്. ഒരു ഷോട്ടുപോലും വൃത്തിക്ക് എടുക്കാൻ സംവിധായകന് ആയിട്ടില്ല. നൂറ്റൊന്ന് ആവർത്തിച്ച ഒരു നാട്ടിൻപുറത്തിന്റെ കഥ, അവിഹിതവും ഗർഭവുമൊക്കെയായി ഈ കാലത്തും അവതരിപ്പിച്ചിരുക്കുന്നു. സേതുവിന് ഇതിലും നല്ലത് പരസ്പരത്തിനോ ചന്ദനമഴക്കോ തിരക്കഥ തയാറാക്കുകയായിരുന്നു.അവിടെയൊക്കെയാണ് 'ഈ ഗർഭത്തിന് ഉത്തരവാദി ആര്' എന്ന അന്വേഷണം ഇപ്പോഴും നടക്കുന്നത്. ദയനീയമാണ്, മലയാള സിനിമയുടെ പ്രമുഖ തിരക്കഥാകൃത്തുക്കൾക്കുപോലും മസ്തിഷ്‌ക്കമരണം സംഭവിച്ചരിക്കുന്നു.പക്ഷേ ഈ പടം ഇതുപോലെ കോഞ്ഞാട്ടയായിപ്പോയതിന് ഒന്നാം പ്രതി സാക്ഷാൽ മമ്മൂട്ടിയാണ്. ഒരു സൂപ്പർ സ്റ്റാർ ചിത്രത്തിൽ കഥക്കും സംവിധായകനുമൊക്കെ എന്ത് പ്രസക്തി. ന്രാലുപതിറ്റാണ്ട് നീണ്ട മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിന്റ അനുഭവംവെച്ച് ഇതുപോലൊരു പൊട്ടക്കഥക്ക് ഡേറ്റ് കൊടുക്കുന്നതിനുപകരം, പുതിയ ജനുവിനായ ഒരു കഥയുമായി വരാൻ പറഞ്ഞിരുന്നെങ്കിൽ, ഒരു നിർമ്മാതാവിനെകൂടി പഞ്ഞിക്കിടേണ്ട ഗതികേട് ഉണ്ടാവില്ലായിരുന്നു.
4.പൂമരം
'ഞാനും ഞാനുമെന്റാളും ആ നാൽപ്പതുപോരും' എന്ന ഹിറ്റ് ഗാനം കേരളക്കരയാകെ അലയിടിച്ച് ഒരു വർഷത്തോളം വൻ തരംഗം ഉണ്ടാക്കിയശേഷമറിങ്ങിയ പൂമരം ബോക്സോഫീസിൽ പടുമരമായി. ഒറ്റക്ക് ഒറ്റക്ക് എടുത്ത് ഓരോ ചെറുരംഗങ്ങളും നോക്കുമ്പോൾ നല്ല രസമുണ്ട്.എന്നാൽ അത് മാലകോർത്ത് ചലച്ചിത്രമായി വരുമ്പോൾ ഒന്നുമില്ല. യുവതലമുറയിലെ പ്രതിഭാധനനായ എബ്രിഡ് ഷൈൻ രചനയും സംവിധാനവും നിർവഹിച്ച്,നമ്മുടെ ജയറാമിന്റെ മകൻ കാളിദാസനെ നായകനാക്കിയെടുത്ത 'പൂമരം' എന്ന ചിത്രത്തിന്റെ അവസ്ഥ ഇതായിരുന്നു. പൂമരപ്പാട്ടിന്റെ തരംഗത്തിനിടയിലും ചിത്രം എന്തിനാണ് ഒന്നരവർഷത്തോളം വൈകിപ്പിച്ചതെന്ന് ചോദിച്ചാൽ ഇപ്പോൾ ഒരു ഉത്തരമേ ഉണ്ടാവൂ.എങ്ങനെ പടം മുന്നോട്ടുകൊണ്ടുപോവണമെന്നോ ക്ലൈമാക്സ് എന്താകണമെന്നോ സംവിധായകനുപോലും ധാരണയില്ലായിരുന്നെന്ന്.
ഈ ചിത്രം സത്യത്തിൽ കാമ്പസ് കലോത്സവത്തെപ്പറ്റിയുള്ള നല്ലൊരു ഡോക്യുമെന്റിയാണ്.കൊതിപ്പിക്കുന്ന ഫ്രയിമുകളിലൂടെയും, ഇമ്പമാർന്ന ഗാനത്തിന്റെ അകമ്പടിയിലൂടെയും,കാമ്പസ് കലോത്സവത്തിനുള്ളിൽ പ്രേക്ഷകൻ പെട്ടുപോയ അവസ്ഥയുണ്ടാക്കാൻ സംവിധായകന് കഴിയുന്നുണ്ട്.ആ പ്രമേയത്തിലേക്ക് സിനിമാറ്റിക്ക് ആയ ഒരുകഥയെ കൊണ്ടുവരാനോ,ബോറടിയില്ലാതെയുള്ള ഒരു കാഴ്ചാനുഭവം നൽകാനോ ചിത്രത്തിന് കഴിഞ്ഞില്ല. കഥയിലെ നിലവാരത്തകർച്ചതന്നെയാണ് പൂമരത്തെ കാതലില്ലാത്ത പടുമരമാക്കുന്നത്.കാളിദാസ് ജയറാമിന്റെ അഭിനയവും 'വൗ',എന്നും 'ഔട്ടസ്റ്റാൻഡിങ്ങ്' എന്നുമെന്നും തള്ളാനുള്ള വകുപ്പിലുമല്ല.ശരാശരി മാത്രം.പക്ഷേ കാളിദാസനെ അപ്രസക്തനാക്കിക്കൊണ്ട് ഈ പടം കൊണ്ടുപോയത് നായിക നീത പിള്ളയാണ്.പൂമരം കൊണ്ട് ആകെ ഗുണമുണ്ടായത് ഈ നടിക്ക് മാത്രമാണ്.
5.രണം
മലയാളത്തിന്റെ മിനമം ഗ്യാരണ്ടിയായിരുന്നു നടൻ പ്രഥ്വീരാജ് സുകമാരൻ. അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളുടെ അറിയപ്പെടാത്ത കഥയുമായി പ്രഥ്വിയെ നായകനാക്കി ഒരു ചിത്രം ഇറങ്ങുന്നുണ്ടെന്നത് ആരാധകരിൽ വൻ പ്രതീക്ഷയാണ് ഉയർത്തിയത്. ആദ്യദിനത്തിൽ തൃശൂർ പൂരത്തോട് കിടപിടിക്കുന്ന തിരക്കായിരുന്നു. പക്ഷേ തുടർന്നുള്ള ്ദിവസങ്ങളിൽ ആ നേട്ടം നിലനിർത്താനായില്ല.ചിലയിടത്ത് മാരണം ചിലയിടത്ത് മനോഹരം! ഒറ്റവാക്കിൽ ട്രോളിയാൽ 'രണം' അങ്ങനെയാണ്. ഒട്ടും സ്ഥിരതയില്ലാത്ത ചിത്രമാണ് ഛായാഗ്രാഹകൻ കൂടിയായ നിർമ്മൽ സഹദേവ് തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ ഒരുക്കിയത്. ചില രംഗങ്ങൾ കാണുമ്പോൾ ഒരു ഹോളിവുഡ്ഡ് പടമോ, കിം കി ഡുക്കിന്റെ ഫെസ്റ്റിവൽ സിനിമയോ എന്ന് ഓർത്തുപോകും.മറ്റു ചില ഭാഗങ്ങൾ കണ്ടാൽ ഛർദി വരും.നാം എത്രയോ തവണ കണ്ട ജോഷി, ഐ വി ശശി പടങ്ങളിലെ സീനുകളും, ഗോഡൗൺ ക്ലൈമാകസുമൊക്കെ. പുതുമായർന്ന ഈ പ്രമേയംവെച്ച് തിരക്കഥയിൽ കാര്യമായ ഗൃഹപാഠം ചെയ്തിരുന്നെങ്കിൽ രണത്തിന്റെ വിധി മറ്റൊന്നാവുമായിരുന്നു.അമേരിക്കൻ മലയാളികളെകുറിച്ച് പല ഫാമിലി ഓറിയൻർഡ് സബ്ജക്റ്റകളും വന്നിട്ടുണ്ടെങ്കിലും ഈ ചിത്രത്തിന്റെ പ്രത്യേകത, അത് എലിക്കണിയിൽ അകപ്പെട്ടപോലെ ആ രാജ്യത്ത് കുടുങ്ങിയ മലയാളികളുടെ കഥയാണ്. അമേരിക്കൻ പ്രാഞ്ചികളെ ഒരുപാട് കേട്ട നമുക്ക്, എങ്ങുമെത്താത്തവും ഒന്നുമാവാത്തവരുമായ യു എസ് മലയാളികളുടെ കഥ അന്യമാണ്. പക്ഷേ അത് ഡെവലപ്പ് ചെയ്യാൻ സംവിധായകന് ആയില്ല.
6.നീരാളി
ഫാൻസിന്റെ അമിത പ്രതീക്ഷകൾമൂലം പൊളിഞ്ഞുപോയ ചിത്രമായിരുന്നു നീരാളി. സത്യത്തിൽ ഇത് വിജയം അർഹിച്ച് ചിത്രമായിരുന്നു. പക്ഷേ മോഹൻലാലിൽനിന്ന് ആരാധകർ പ്രതീക്ഷിച്ച വീരസാഹസികത കിട്ടിയില്ല. ലാലിൽനിന്ന് ആരാധകർ പ്രതീക്ഷിക്കുന്ന അതിമാനുഷിക കൂട്ടപ്പൊരിച്ചിലൊന്നും ഈ പടത്തിന്റെ കഥ ആവശ്യപ്പെടുന്നുമില്ല. പക്ഷേ അെതാന്നും ഫാൻസിന് പടിച്ചില്ല. അമിതമായി ഫാൻസിനെ പ്രോൽസാഹിപ്പിച്ചാലുണ്ടാവുന്ന ദുരന്തം കൂടിയാണ് ഇത്.ഒരു ഔട്ട്സ്റ്റാൻഡിങ്ങ് ത്രില്ലർ ആക്കാനുള്ള എല്ലാ വകുപ്പുകളും അജോയ് വർമ്മയെന്ന ബോളിവുഡ് സംവിധായകന്റെ കന്നി മലയാള ചിത്രത്തിൽ ഉണ്ടായിരുന്നു.ടോം ഹാങ്ക്സിന്റെ കാസ്റ്റ്എവേ, ഡാനിബോയലിന്റെ 127 അവേഴ്സ് തുടങ്ങിയ നിരവധി അതിജീവന ചിത്രങ്ങളുടെ ഗണത്തിൽപെടുത്താവുന്ന ഒന്നാന്തരം ചിത്രമൊരുക്കാനുള്ള അവസരമാണ്, ചില പതിവ് പൊട്ടത്തരങ്ങളിലും ഏച്ചുകെട്ടലുകളിലും പെട്ട് ലാലേട്ടനും കൂട്ടരും കളഞ്ഞു കുളിച്ചത്.
എത്ര തീവ്രമായ ഒരു ത്രഡ് കിട്ടിയാലും അതിനെ സിനിമാറ്റിക്കായി വികസിപ്പിക്കുന്നതിൽ മലയാള സിനിമ ഇനിയും വിജയിച്ചിട്ടില്ലെന്നാണ് നീരാളിയുടെ അനുഭവം വ്യക്തമാക്കുന്നത്.പക്ഷേ എന്നിരുന്നാലും വിജയം അർഹിച്ചിവുന്ന ഒരു സിനിമാണ് ഇതെന്ന് പറയായെ വയ്യ.
7.പരോൾ
ആകെയുള്ള കുറച്ച് നല്ല സീനുകൾ ചുരണ്ടിക്കെട്ടി മനോഹരമായ ഒരു ടീസറും ട്രെയിലറുമുണ്ടാക്കി പാവം പ്രേക്ഷകരെ പോക്കറ്റടിക്കുക. മമ്മൂട്ടി ചിത്രമായ പരോൾ അത്തരത്തിലുള്ളതായിരുന്നു. വീണ്ടും ഒരു മമ്മൂട്ടി ദുരന്തം കൂടിയെന്നേ പറയാനുള്ളൂ എഴുപതുകളുടെ തുടക്കത്തിലൊക്കെയുള്ള, നസീറും മധുവും സത്യനുമൊക്കെ കോമ്പോ വരുന്ന ചില കുടുംബചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നത്ര വളിപ്പായിരുന്നു ഈ പടം.ചെയ്യാത്ത കുറ്റത്തിന് ജയിലിൽപോവുന്ന നായകൻ, മകനുവേണ്ടി കുറ്റം ഏറ്റെടുക്കുന്ന പിതാവ്, അവസാനം എല്ലാം 'കോംപ്ളിമെൻസാക്കി' ഇവരെല്ലാംകൂടി കെട്ടിപ്പിടിച്ചൊരു കരച്ചിലുണ്ട്.... എല്ലാം തെറ്റിദ്ധാരണയായിരുന്നുപോലും. ഈ അളിഞ്ഞതും അങ്ങേയറ്റം പൈങ്കിളിയുമായ സെന്റിമെൻസ് ഡ്രാമ പുതിയകാലത്തേക്ക് കൊണ്ടുവന്നാൽ എങ്ങനെയിരിക്കും.ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു പൊട്ടപ്പടം.ശരത് സന്തിത്ത് എന്ന നവാഗത സംവിധായകൻ മെഗാ സ്റ്റാൻ മമ്മൂട്ടിയെ നായകനാക്കിയെടുത്ത പരോൾ എന്ന സിനിമക്ക് കയറിപ്പോവുന്നതിനേക്കാളും നല്ലത് ജീവപര്യന്ത്യം ശിക്ഷയോ തൂക്കുകയറോ ആയിരുന്നു.വൃത്തിയുള്ള ചില ക്യാമറാവർക്കുകൾ ഒഴിച്ചാൽ ആശയപരമായി ഉള്ളുപൊള്ളയാണ് ഈ ചിത്രം.യിൽവാർഡനായി ജോലിചെയ്തെന്ന് പറയുന്ന അജിത്ത് പൂജപ്പുരയൊരുക്കിയ തിരക്കഥക്ക് യാതൊരു അനുഭവ തീഷ്ണതയുമില്ല.പലപ്പോഴും സെറ്റിട്ട് എടുത്ത സ്‌കിറ്റിന്റെയും നാടകത്തിന്റെയും ഭാവമാണ് ഉള്ളത്.
8.സ്ട്രീറ്റ് ലൈറ്റ്സ്
പഴയവീഞ്ഞിനെ, കുപ്പിമാത്രം പുതിയതാക്കി മാർക്കറ്റ് ചെയ്യാൻ ഇറങ്ങിയ മമ്മൂട്ടിക്കും കൂട്ടർക്കും വീണ്ടും കൈപാള്ളിയ ചിത്രമായിരുന്നു സ്ട്രീറ്റ് ലൈറ്റ്സ് . ഏറ്റവും രസകരം മമ്മൂട്ടിയുടെതന്നെ സ്വന്തം കമ്പനിയായ പ്ളേഹൗസിന്റെ പടമാണ് ഇതെന്നതാണ്. അല്ലെങ്കിൽ മമ്മൂട്ടി ഉഴപ്പിയതാണെന്ന് ജനം പറഞ്ഞേനെ.വൻ പ്രതീക്ഷയുമായി എത്തിയ ചിത്രം പൊട്ടിയത് എട്ടുനിലയിലാണ്. പുതുമുഖമായ ഷാജിത്ത് ഒരുക്കിയ ചിത്രത്തിൻെക്ലൈമാക്സിലൊക്കെ ജനം കൂക്കുകയാണ്.ചിത്രം ഏത് രീതിയിൽ പോവും എങ്ങനെ അവസാനിക്കുമെന്നൊക്കെ, അവിദഗ്ധനായ ഒരു കാക്കാലനുപോലും പ്രവചിക്കാൻ കഴിയുന്ന അവസ്ഥ.മറ്റ് ഭാഷാ ചിത്രങ്ങളുടെ മുന്നേറ്റം കാണുമ്പോൾ ലജ്ജാകരമായ പ്രതിഭാരിദ്രമാണിത്.ഇന്നത്തെ കാലത്ത് അവതരണത്തിലും പ്രമേയത്തിലും എന്തെങ്കിലും പുതുമകൾ ഉണ്ടെങ്കിലേ ജനം ചിത്രം ഏറ്റടുക്കുവെന്ന് ആരെങ്കിലും മമ്മൂട്ടിയാട് പറഞ്ഞുതരണോ. അങ്ങ് കൂളിങ്ങള് ഗ്ലാസ്വെച്ച് ചുള്ളനായി ആഡംബരവാഹനങ്ങളിൽ ഇറങ്ങിയാൽ മാത്രം പടം വിജയിക്കുന്ന കാലം കഴിഞ്ഞുവെന്ന് ഇനിയെങ്കിലും ഓർക്കുക.മോഷണവും കൊലപാതകവും ഗുണ്ടാവേട്ടയുമൊക്കൊയായി നാം എത്രയോ തവണ കേട്ട കുറ്റാന്വേഷണ കഥയെ,മൾട്ടി ലീനിയർ ന്യൂജൻ സ്റ്റോറിയാക്കി പുതിയ കുപ്പിയിലാക്കാനുള്ള ശ്രമം തിരക്കഥാകൃത്ത് ഫവാസ് മുഹമ്മദ് നടത്തിയിട്ടുണ്ട്.ഒരു ബംഗ്ളാവിലെ വജ്രമാലാ മോഷണം, ഒരു ബ്യൂട്ടിപാർലർ നടത്തിപ്പുകാരന്റെ പ്രേമം,ഒരു ബാലന്റെ അതിജീവനം എന്നിങ്ങനെ മൂന്ന് വ്യത്യസ്തമായ കഥ പറഞ്ഞ് തുടങ്ങുമ്പോഴേ പ്രേക്ഷകരിലെ കിട്ടുണ്ണി ഇതെത്ര കണ്ടതാണെന്ന് പറയുന്നു.ഈ മൂന്നുകഥകളും ഒരു ബിന്ദുവിൽ സന്ധിക്കുമെന്ന് ആർക്കാണ് അറിയാത്തത്.ഇങ്ങനെ ഗിമ്മിക്ക് കാട്ടുന്നതിലും നല്ലത് നേരെചൊവ്വെ കഥപറയുന്നതായിരുന്നു.
9.ദൈവമെ കൈതൊഴാം കെ കുമാറാക്കണം
ഒരു ജയാറം ചിത്രം എങ്ങനെയാവുമെന്ന് അറിയാമായിരുന്നെങ്കിലും സലിംകുമാർ സംവിധാനം ചെയ്യുന്നു എന്നതായിരുന്നു 'ദൈവമേ കൈതൊഴാ കെ കുമാറാക്കണം' ്എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. കറുത്ത യഹൂദൻ എന്ന സമീപകാല മലയാള സിനിമയിലെ, കരളുലക്കുന്ന അനുഭവമായ ചിത്രമെടുത്ത സലിംകുമാർ എന്ന ബഹുമുഖ പ്രതിഭയുടെ അടുത്ത പടം പക്ഷേ വെറുപ്പിക്കലിന്റെ ഭയകനക വേർഷനായിരുന്നു. കറുത്ത യഹൂദൻ എന്ന ക്ളാസിക്ക് പടത്തിന് പ്രേക്ഷകരിൽനിന്ന് കിട്ടാതെപോയ അംഗീകാരത്തിന്റെ സർഗാത്മക പ്രതികാരമാണോ ഈ പടം എന്ന് ന്യായമായും സംശയിച്ചുപോവും.നല്ല പടമെടുത്തിട്ട് ഇവനൊന്നും വേണ്ട.. എന്നാൽ കുറച്ച് കൂതറ ഇട്ടുകൊടുക്കാം എന്ന് കരുതിയാണെന്ന് അറിയില്ല, കറുത്ത യഹൂദന്റെ സംവിധായകന് തീർത്തും അപമാനകരമായിപ്പോയ വിലക്ഷണമായ ഒരു സൃഷ്ടിയാണ് കെ.കുമാർ. ചളമായിപ്പോയ ഒരു സോഷ്യൽ സറ്റയർ ആണ് ഈ പടം.എന്തൊക്കെയോ പറയണമെന്ന് രചനയും സംവിധാനവും നിർവഹിച്ച സലിംകുമാറിന്റെ ഉള്ളിലുണ്ട്.പക്ഷേ ആകെ മൊത്തം ടോട്ടലായി എടുക്കുമ്പോൾ,സലിംകുമാറിന്റെതന്നെ ഒരു കഥാപാത്രം 'കലാണരാമനിൽ' പറഞ്ഞപോലെ 'എന്തിനോവേണ്ടി തിളക്കുന്ന സാമ്പാറയിപ്പോയി'. പിന്നെ ആകെ ഒരു ഗുണമുള്ളത് മാധ്യമങ്ങളൊന്നും വിമർശിക്കാത്ത നമ്മുടെ സ്വർണക്കട മുതലാളി ബോബി ചെമ്മണ്ണൂരിനെ ചെറുതായൊന്നു ട്രോളി എന്നതുമാത്രമാണ്.
10.മൈ സ്റ്റോറി
വൈവിധ്യമായ സിനിമകൾ ചെയ്യണമെന്ന് വാശിയുള്ള മലയാളത്തിന്റെ പ്രിയ നായകൻ പ്രഥ്വീരാജും, യുവ നടി പാർവതിയും മുഖ്യവേഷങ്ങളിലെത്തിയ 'മൈ സ്റ്റോറി'യെന്നചിത്രത്തിലും പ്രതീക്ഷകൾ എറെ ആയിരുന്നൂ. പഴഞ്ചൻ കഥയും ഇഴഞ്ഞു നീങ്ങുന്ന ആഖ്യാനവുമായി ചിത്രം പ്രേക്ഷകരെ മടുപ്പിച്ചു. റിലീസിന് നാലുദിവസത്തിനുശേഷം പടത്തെ നയാകനുതന്ന തള്ളിപ്പറയേണ്ടി വന്നു. ചിത്രം തീർന്നപ്പോൾ ഷെയിം ഓൺ പ്രഥ്വീരാജ് എന്ന് അറിയാതെ പറഞ്ഞുപോയി.കാരണം കഥയിലടക്കമുള്ള ചില പുതുമകളുടെ അടിസ്ഥാനത്തിൽ കണിശമായ നിബന്ധനകളോടെ പടമെടുക്കുന്ന നടനാണ് പ്രഥ്വീരാജ് എന്ന കേൾവിയുടെ അടിസ്ഥാനത്തിലാണ് കാശുകൊടുത്ത് തീയേറ്ററിൽ കയറുന്ന പാവങ്ങൾ ഈ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നത്.
പുരുഷാധിപത്യം കൊടികുത്തിവാഴുന്ന മലയാള സിനിമയിലേക്ക് ഒരു വനിതാ സംവിധായിക കടന്നുവരുന്നതിലും സന്തോഷമുണ്ടായിരുന്നു. പക്ഷേ കോസ്്റ്റിയൂം ഡിസൈനർ എന്നനിലയിൽ പേരെടുത്ത രോഷ്്‌നി ദിനകർ ആദ്യമായി സംവിധാനം ചെയ്്ത ചിത്രം പക്ഷേ ഒരർഥത്തിലും പ്രോൽസാഹിപ്പിക്കപ്പെടണ്ടതല്ലാത്ത വികല സൃഷ്ടിയായിപ്പോയി.ഒപ്പം എഴുത്തുകാരനായി ശങ്കർ രാമകൃഷ്ണന്റെ പേര് കേട്ടതോടെ പ്രതീക്ഷകൾ ഇരട്ടിച്ചു.പക്ഷേ കാത്തത്തൊള്ളായിരം വട്ടം കേട്ട കഥ ഒരു വെറൈറ്റിക്കുവേണ്ടി യൂറോപ്യൻ രാജ്യത്തുപോയി ചിത്രീകരിച്ചാൽ പുതുമയാവുമോ? സന്തോഷ് ജോർജ് കുളങ്ങരയുടെ 'സഞ്ചാര'ത്തിലേക്ക് ഒരു കഥ കയറ്റിവിട്ടാൽ എങ്ങനെയുണ്ടാവും. അതുപോലെയായിപ്പോയി ഈ പടപ്പും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍