ശുചീകരണത്തൊഴിലാളികളുടെ ദുരന്ത ജീവിതം തുറന്നുകാട്ടി വിധു വിൻസെന്റ്; സംസ്ഥാനത്ത് സംവിധാനത്തിന് വനിത പുരസ്കാരം നേടുന്നത് ഇതാദ്യം; രാജ്യാന്തര പുരസ്കാരത്തിനു പിന്നാലെ സംസ്ഥാന സർക്കാരിന്റെ അവാർഡും ലഭിച്ചതോടെ രാഷ്ട്രീയവും സാമൂഹികവുമായ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനൊരുങ്ങി വിധു വിൻസെന്റ്
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ശുചീകരണത്തൊഴിലാളികളുടെ ദുരന്ത ജീവിതത്തിന്റെ കഥ പറഞ്ഞുകൊണ്ട് വിധു വിൻസെന്റ് നടന്നു കയറിയിലിക്കുന്നത് ചരിത്രത്തിലേക്കാണ്. നാൽപത്തിയേഴ് വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത മികച്ച സംവിധാനത്തിനുള്ള അവാർഡ് സ്വന്തമാക്കുന്നത്. വിധുവിന്റെ ആദ്യ സിനിമാ സംരഭം കൂടിയായ മാൻഹോൾ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തിലും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മാൻഹോൾ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായികയ്ക്കുള്ള അവാർഡ് നേടുന്നതിലൂടെ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ പ്രധാന ഏടാവുകയാണ് വിധുവിന്റെ വിജയം. വിധു വിൻസെന്റിന്റെ ആദ്യ സിനിമ സംരംഭമാണ് മാൻഹോൾ. ആദ്യ ചിത്രത്തിൽ തന്നെ സംസ്ഥാന പുരസ്കാരവും കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും നേടുന്ന വനിത എന്ന ബഹുമതിയും വിധുവിന് സ്വന്തമായി.
രണ്ട് പുരസ്കാരവും സ്ത്രീക്ക് കിട്ടുന്നതു തന്നെ ചരിത്രമാണെന്നാണ് അവാർഡ് കിട്ടിയ വാർത്തയോടുള്ള വിധുവിന്റെ ആദ്യ പ്രതികരണം .'അവാർഡ് രാഷ്ട്രീയവും സാമൂഹ്യവുമായ എന്റെ ഉത്തരവാദിത്വം കൂട്ടുന്നു. രാഷ്ട്രീയമായി എകത്രമാത്രം കൂടുതൽ ശരിയായിയിരിക്കണം എന്ന ബോധ്യമുണ്ട്' വിധു വിൻസെന്റ് പറയുന്നു.
ലിജി പുൽപ്പള്ളി, അഞ്ജലി മേനോൻ, ശ്രീബാലാ കെ. മേനോൻ, ഗീതു മോഹൻദാസ്, രേവതി തുടങ്ങി വിരലിലെണ്ണാവുന്ന വനിത സംവിധായകർ മലയാള സിനിമയിൽ രംഗപ്രവേശനം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് മികച്ച സംവിധായികയ്ക്കുള്ള അവാർഡ് ഒരു വനിതയെ തേടിയെത്തുന്നത്. അതും ആദ്യ സിനിമ സംരംഭത്തിൽ തന്നെ അവാർഡ് നേടുകയെന്നത് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.
കഴിഞ്ഞ ഐ എഫ്എഫ് കെയിൽ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസ്കി അവാർഡും മികച്ച നവാഗത സംവിധായകയ്ക്കുള്ള പുരസ്കാരവും വിധു വിൻസെന്റിനായിരുന്നു. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ചലച്ചിത്ര അക്കാദമിയുടെ കീഴിൽ പ്രവർത്തനം തുടങ്ങിയിട്ട് 18 വർഷത്തോളമായെങ്കിലും മലയാളത്തിൽ നിന്ന് ആദ്യമായയാണ് ഒരു വനിത സംവിധായികയുടെ സിനിമ മത്സര വിഭാഗത്തിലേക്ക് തന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.
കൊല്ലം സ്വദേശിനിയായ വിധു വിൻസെന്റ് മാധ്യമ പ്രവർത്തകയാണ്. മനോരമ വിഷൻ മീഡിയ വൺ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘ കാലത്തെ ടെലിവിഷൻ മാധ്യമ പ്രവർത്തക എന്ന അനുഭവം കൈമുതലാക്കി നേരത്തേ സംവിധാനം ചെയ്ത 'വൃത്തിയുടെ ജാതി' എന്ന ഡോക്യുമെന്ററിയെയാണ് മാൻഹോൾ എന്ന ഫീച്ചർ സിനിമയായി വിധു മാറ്റിത്തീർത്തത്.
മാൻഹോൾ എന്ന സിനിമാ പിറന്നതിനെക്കുറിച്ച് വിധു ഒരു ഒഭിമുഖത്തിൽ വിവരിച്ചത് ഇങ്ങനെയാണ്:
ഡോക്യുമെന്ററിക്ക് അതിന്റേതായ പരിമിതികൾ ഉണ്ടെന്ന തിരിച്ചറിവിലാണ് ശുചീകരണ തൊഴിലാളികളുടെ ജീവിത്തെ വിധു വിൻസെന്റ് സിനിമാക്കി മാറ്റിയത്. പിന്നെ ഇതുപോലൊരു വിഷയം ഡോക്യുമെന്ററിയിൽ ഒതുക്കി നിർത്താൻ പറ്റില്ല. ഡോക്യുമെന്ററി ചെയ്തതതിന് ശേഷം ഞാൻ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് ഫോളോ അപ് സ്റ്റോറികൾ ചെയ്തിട്ടുണ്ട്. നമ്മൾ എത്ര സ്റ്റോറികൾ ചെയ്യുമ്പോഴും, ആ സ്റ്റോറികൾ നമുക്ക് അംഗീകാരങ്ങൾ നേടിത്തരുമ്പോഴും അവരുടെ ജീവിതാവസ്ഥ മാറുന്നില്ല. അതിങ്ങനെ തുടരുകയാണ്. അത് നമുക്കുണ്ടാക്കുന്ന ഒരു ഭയങ്കര പ്രശ്നം ഉണ്ട്. എനിക്കത് ഞാൻ കൈകാര്യം ചെയ്യുന്ന ഒരു സബ്ജക്ട് മാത്രമായി കാണാൻ പറ്റിയില്ല. ഡോക്യുമെന്ററി എന്നതിനപ്പുറം ഒരു മീഡിയത്തിലേക്ക് അത് എങ്ങനെയാണ് കമ്മ്യൂണിക്കേറ്റ് ചെയ്യുക എന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചു. ഒരു ലാർജർ ഓഡിയൻസിനോട് ഇത് സംസാരിക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നി. ആ സംസാരത്തിനും കാഴ്ചയ്ക്കും ഒക്കെ ഒരു സോഷ്യൽ ചേഞ്ചിലേക്ക് അതിനെ മാറ്റാൻ സാധിക്കുമോ എന്നൊക്കെയുള്ള ഒരു ആലോചന ഉണ്ടായി. ബേസിക്കലി എന്റെ ഉള്ളിൽ ഒരു ആക്റ്റിവിസ്റ്റ് ഉള്ളതുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ ആലോചിച്ചത്. അങ്ങനെയാണ് ഒരു സിനിമയുടെ ക്യാൻവാസിനെ കുറിച്ച് ആലോചിക്കുന്നതും എന്റെ സുഹൃത്തിനോട് ഇത്തരമൊരു കഥയെക്കുറിച്ച് ചർച്ച ചെയ്യുന്നതും. നമ്മൾ തന്നെ കേട്ട പല മനുഷ്യരുടെ കഥ ഒരു പേർസ്പെക്ടീവിൽ ചരടിൽ കോർക്കുന്നതും കഥയാക്കുന്നതും ഒക്കെ. അതൊരു വൈഡർ പേർസ്പെക്ടീവിൽ അവതരിപ്പിക്കണം എന്നു തോന്നി. ഡോക്യുമെന്ററിയുടെ ഒരു പ്രശ്നം എന്നു പറയുന്നതു നമ്മൾ റിയാലിറ്റിയാണ് ഷൂട്ട് ചെയ്യുന്നത്. അവർ ജീവിതത്തിൽ സംഭവിച്ച കാര്യം നമ്മളോട് പറയുകയാണ്. പലപ്പോഴും ടോക്കിങ് ഹെഡ്സ് ആയിട്ടാണ് ഡോക്യുമെന്ററി നമ്മുടെ മുന്നിൽ വരുന്നത്. പലപ്പോഴും അവരുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അതിന്റെ ഭൂതാവസ്ഥയിൽ നമുക്ക് കാണിക്കാൻ പറ്റില്ല. അപ്പോ അത് റിക്രിയേറ്റ് ചെയ്യുകയെ മാർഗ്ഗം ഉള്ളൂ.
ഈ സിനിമ പ്രധാനമായും ഭരണകൂടം ഇവർക്ക് നേരെ നടത്തുന്ന ഒരു ഡിനയലിനെ കുറിച്ചിട്ടാണ്. അതെന്താണെന്ന് വച്ചാൽ ഒരു ജോലി, ഒരു തൊഴിൽ ഇല്ല എന്ന്! അവർ പറയുന്നു. സ്വാഭാവികമായിട്ടും ഇത്തരമൊരു തൊഴിൽ ഇല്ല എന്നു ഭരണകൂടം പറയുമ്പോൾ ആ തൊഴിൽ ചെയ്യുന്നവരും ആ തൊഴിൽ ചെയ്യുമ്പോൾ അപകടം സംഭവിച്ച് അംഗവൈകല്യം ഉണ്ടാകുന്നവർക്കും മരിച്ചുപോകുന്നവരുടെ കുടുംബത്തിന് നഷ്ട പരിഹാരം കൊടുക്കേണ്ട ബാധ്യതയിൽ നിന്നും ഒക്കെ ഭരണകൂടത്തിന് അല്ലെങ്കിൽ സ്റ്റേറ്റിന് മാറി നില്ക്കാൻ പറ്റുന്നുണ്ട്. മാനുവൽ സ്കാവെഞ്ചേഴ്സ് ഇല്ല എന്ന് സർക്കാർ പറയുന്നു. അതേസമയം ആ പണി ചെയ്തു ജീവിതം പോയ ഒരുപാട് ആൾക്കാരുണ്ട്. ഇവരുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് നമ്മൾ ഡീൽ ചെയ്യുന്നത്. ഭരണകൂടം അതില്ല എന്നു പറയുന്നു. നിരന്തരമായ ഡിനയലിലൂടെ ഒരു തൊഴിലിനെ നിഷേധിക്കുകയും നിയമത്തിന്റെ കൂട്ട് പിടിച്ചുകൊണ്ടു ആ തൊഴിൽ ചെയ്യുന്ന കുറെ ജീവിതങ്ങളുടെ എക്സിസ്റ്റൻസിനെ ഇല്ലാതാക്കുകയും ചെയ്യുന്നതെങ്ങനെ എന്നുള്ള ഒരു അന്വേഷണമാണ് നമ്മൾ ഇതിനകത്ത് നടത്താൻ ശ്രമിച്ചത്. അവരുടെ അതിനോടുള്ള ഒരു പ്രതികരണം ഒക്കെയായിട്ടാണ് ഇതിന്റെ ഒരു കൈമാക്സ് വരുന്നത്.
ഇത്തരം കഥകൾ സിനിയാക്കാൻ പദ്ധതിയിടുമ്പോൾ പ്രോഡ്യൂസറെ കിട്ടുക എന്നത് തന്നെയാണ് ഏറ്റവും വല്യ വെല്ലുവിളി. ഈ സിനിമ കണ്ട സുഹൃത്തുക്കൾ എന്നോടു പറഞ്ഞത് ഇത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ മെസേജ്. ഇത് ഷോക്ക് ആകുന്നത് ഈ മനുഷ്യർ നമ്മുടെ ഇടയിൽ ഇപ്പോഴും ഉണ്ട് എന്ന് തിരിച്ചറിയുന്നിടത്താണ്. നമ്മൾ ഇവരുടെ ഇടയിലാണോ ജീവിക്കുന്നത്, ഇവർ നമ്മുടെ ഇടയിൽ ഉണ്ടോ, എന്തുകൊണ്ട് ഇവരുടെ സാന്നിധ്യം നമ്മൾ അറിയുന്നില്ല എന്നുള്ളത് അത്ഭുതവും ഞെട്ടലുമാണ് ഉണ്ടാക്കുന്നത്. ഞാൻ പലരോടും ചോദിച്ചിട്ടുണ്ട് നിങ്ങളുടെ വീട്ടിൽ കക്കൂസ് മാലിന്യം നീക്കം ചെയ്യാൻ ആരെങ്കിലും എപ്പോഴെങ്കിലും വന്നിട്ടുണ്ടോ എന്ന്. അപ്പോ വന്നിട്ടുണ്ട് അത് രാത്രിയിലല്ലേ അവർ വരുന്നത്. അതുകൊണ്ടാണ് നമ്മൾ ഇവരെ കാണാത്തത്. ഞാൻ ചെറുതായിരിക്കുമ്പോൾ എന്റെ വീട്ടിലൊക്കെ കക്കൂസ് വൃത്തിയാക്കാൻ ആളുകൾ വരുന്നത് രാത്രിയിലാണ്. അവർ വരുമ്പോഴേക്കും ഞങ്ങളെയൊക്കെ ഉറക്കും. കാരണം അത് തുറക്കുമ്പോഴേക്കും ഭയങ്കരമായ ദുർഗന്ധം ഉണ്ടാകും. എന്നിട്ട് ഈ മനുഷ്യർ രാത്രിയിൽ എപ്പോഴോ പണി തീർത്തു പോകുകയും ചെയ്യും. നമ്മൾ വെളിച്ചത്തിൽ ഇവരെ കാണുന്നില്ല. ഇരുട്ടാണ് ഇവരുടെ ജീവിതം മുഴുവൻ എന്ന് എനിക്കു വേറൊരു തരത്തിൽ തോന്നിയിട്ടുണ്ട്. അതിനെയാണ് നമ്മൾ വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത്.
നമ്മൾ എന്തൊക്കെ പറഞ്ഞാലും മലം എന്ന് പറയുന്നത് എല്ലാവരുടെ ഉള്ളിലും ഭങ്കരമായ വെറുപ്പ് ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ഭക്ഷണം കഴിക്കുന്നത് എത്ര ആസ്വദിച്ചാണെങ്കിലും അത് പുറത്തേക്ക് പോകുന്നത് അത്ര വെറുക്കുന്ന വസ്തുവായിട്ടാണ്. അത് വൃത്തിയാക്കുന്ന പണിചെയ്യുന്ന മനുഷ്യരോടും പൊതുവേ ആളുകൾക്ക് ഒരു വെറുപ്പുണ്ട്. അവരെ സമൂഹം മാറ്റി നിർത്തുന്ന ഒരവസ്ഥയുണ്ട്. തോട്ടിയുടെ മകനിൽ ചുടലമുത്തു പറയുന്ന ഒരു കാര്യമുണ്ട്. എല്ലാവർക്കും ഞങ്ങളെ വേണം. ഇവരൊക്കെ ഇങ്ങനെ വൃത്തിയായി നടക്കുന്നത് ഞങ്ങൾ ഉള്ളതുകൊണ്ടാണ്, അല്ലായിരുന്നെങ്കിൽ കാണാമായിരുന്നു. അതൊരു വലിയ യാഥാർഥ്യമാണ്. അത് എങ്ങനെ പുറത്തുകൊണ്ടുവരാൻ പറ്റും എന്നൊരു ആലോചന ഇതിലുടനീളം ഉണ്ടായിരുന്നു. പിന്നെ ഇതിനകത്ത് അഭിനയിച്ചവരിൽ ആ കോളനിയിൽ നിന്നുള്ള ആളുകൾ ഉണ്ട്. ഇവരൊക്കെ എത്രയോ നാളുകളായിട്ട് എന്റെ സുഹൃത്തുക്കൾ തന്നെയാണ്. ഫിലിമിന്റെ സ്ക്രിപ്റ്റ് കൺസൽറ്റന്റായിട്ടുള്ള ഒരു ചങ്ങാതിയുണ്ട്, ഈ സഫായി കർമ്മചാരി സമിതിയുടെ ബൽസാദാ വിൽസന്റെ, ഈയിടെ മാഗ്സസെ അവാർഡ് കിട്ടിയ ആളില്ലേ, അയാളുടെ കൂടെ പ്രവർത്തിക്കുന്ന ആളാണ്. കേരളത്തിലെ സഫായി കർമ്മചാര സമിതിയുടെ പ്രചാരകനും കൂടിയിട്ടാണ്. ആ നിലയിൽ ഒരു രാഷ്ട്രീയ അവബോധവും കൂടെയുള്ളവരാണ് ഇവർ. അതുകൊണ്ട് തന്നെ വേറൊരു തലത്തിൽ പൊളിറ്റിസൈസ്ഡ് ആയിട്ടാണ് അവരും ഈ സിനിമയെ സ്വീകരിച്ചത്. ഈ സിനിമയിൽ കൂടെ ജോലി ചെയ്തവരും ആ ഒരു രാഷ്ട്രീയ ബോധത്തോടെ തന്നെയാണ് പണിയെടുത്തത്.
നമ്മൾ മുഖ്യധാരാ എന്ന് വിചാരിക്കുന്ന ഒരുവിഭാഗം ആൾക്കാർ, അങ്ങനെ അല്ല എന്ന് വിചാരിക്കുന്ന ഒരു വിഭാഗം ആളുകൾ. അങ്ങനെ ആരാണ് വിചാരിക്കുന്നത് എന്ന പ്രശ്നം വേറെയുണ്ട്. ഈ ഷൂട്ടിംഗിന്റെ ഇടവേളയിലൊക്കെ ആളുകൾ ഇതിനെക്കുറിച്ചു സംസാരിക്കുകയും കോളനിയിൽ നിന്നുള്ള ആളുകൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും മറ്റുള്ളവർ അത് കേൾക്കുകയും അതുതന്നെ മൊത്തത്തിൽ നല്ലൊരു അനുഭവമായി എനിക്കു തോന്നി. അങ്ങനെ ആളുകൾക്ക് ഇടപഴകാനും പരസ്പരം അറിയാനും ഒക്കെ അവസരം ഉണ്ടാവുകയാണ്. വാസ്തവത്തിൽ ഞാൻ എന്റെ ക്യാമറകൊണ്ട് കാര്യങ്ങൾ ചിത്രീകരിക്കുന്നത് പോലെയാണ് അവർ മൺവെട്ടി കൊണ്ട് മലം കോരിക്കളയുന്നത്. ഞാൻ ഇത് വച്ചിട്ടു വേറൊരുതരം വൃത്തിയാക്കലിനെ കുറിച്ച് പറയുന്നു. അവർ മൺവെട്ടികൊണ്ട് വേറൊരു വൃത്തിയാക്കൽ ചെയ്യുന്നു. ഈ രീതിയിലുള്ള പരസ്പരം മനസിലാക്കലുകളും ഇടപെടലുകളും ഷൂട്ടിംഗിൽ ഉടനീളം ഉണ്ടായി എന്നുള്ളത് അതിന്റെ വേറൊരു വശമാണ്. എനിക്കു തോന്നുന്നു സിനിമ നമ്മളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പ്രവർത്തനം കൂടെയാകുന്നത് ഇത്തരം ഇടപെടലുകളിലൂടെയാണ്. അത് ഫ്രെയിമിൽ എത്തുമ്പോൾ മാത്രമല്ല നമ്മൾ അതിനകത്ത് ജോലി ചെയ്യുമ്പോഴും അതിനകത്തുള്ള മനുഷ്യരുമായി ഇടപെടുമ്പോഴും ഒക്കെ വളരെ പ്രധാനം തന്നെയാണ്.- വിധു വിൻസെന്റ് കൂട്ടിച്ചേർക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്