ചാർലിയിലൂടെ ദുൽഖർ മികച്ച നടനായി; കാഞ്ചനമാലയായ പാർവതി നടിയും; ചാർലിയിലൂടെ മാർട്ടിൻ പ്രക്കാട്ട് മികച്ച സംവിധായകനായി; ജയസൂര്യയ്ക്കു പ്രത്യേക ജൂറി പുരസ്ക്കാരം; ഒഴിവുദിവസത്തെ കളി മികച്ച സിനിമ; സ്വഭാവ നടനത്തിന് അഞ്ജലിയും പ്രേംപ്രകാശും; പാട്ടിനുള്ള പുരസ്കാരം ജയചന്ദ്രനും മധുശ്രീക്കും
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സിനിമാമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച നടനായി ദുൽഖർ സൽമാനെ തിരഞ്ഞെടുത്തു. മികച്ച നടിക്കുള്ള പുരസ്കാരം പാർവതിക്കാണ്.
ചാർലിയിലെ അഭിനയത്തിനാണ് ദുൽഖറിനു പുരസ്ക്കാരം ലഭിച്ചത്. എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിനാണ് പാർവതിക്ക് അവാർഡ് ലഭിച്ചത്. ചാർലിയുടെ സംവിധായകനായ മാർട്ടിൻ പ്രക്കാട്ടിനാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. മികച്ച നടനുള്ള പുരസ്കാരം ലഭിക്കുമെന്ന പ്രതീക്ഷിച്ച ജയസൂര്യക്കു ജൂറിയുടെ പ്രത്യേക പുരസ്കാരം മാത്രമേയുള്ളൂ.
സനൽ കുമാർ ശശിധരന്റെ ഒഴിവുദിവസത്തെ കളിയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച രണ്ടാമത്തെ കഥാചിത്രം മനോജ് കാനയുടെ അമീബയാണ്. പുരസ്കാര പ്രഖ്യാപനങ്ങളിൽ കൂടുതൽ അവാർഡുകൾ നേടിയത് ചാർലിയും എന്നും നിന്റെ മൊയ്തീനുമാണ്. 73 സിനിമകളാണ് ഇത്തവണ ജൂറിക്ക് മുമ്പിൽ എത്തിയത്. സംവിധായകൻ മോഹൻ അധ്യക്ഷനായ ജൂറി 14നാണ് സ്ക്രീനിങ് തുടങ്ങിയത്.
ചാർലിക്ക് എട്ട് അവാർഡുകളും എന്ന് നിന്റെ മൊയ്തീന് ഏഴ് അവാർഡുകളും ലഭിച്ചു. പത്തേമാരി എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടി, എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ അഭിനയത്തിന് പൃഥ്വിരാജ് എന്നിവർ മികച്ച നടന്മാരുടെ പട്ടികയിൽ അവസാന റൗണ്ടിൽ ഉണ്ടായിരുന്നു. ശക്തമായ മത്സരത്തിനൊടുവിലാണു ദുൽഖർ സൽമാൻ മികച്ച നടനുള്ള പുരസ്കാരം നേടിയെടുത്തത്.
കാറ്റും മഴയും എന്ന സിനിമയുടെ കഥ ഒരുക്കിയ ഹരികുമാർ മികച്ച കഥാകൃത്തായി. ആർ.എസ്.വിമൽ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീൻ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ചാർലിക്ക് തിരക്കഥ ഒരുക്കിയ ആർ.ഉണ്ണി, മാർട്ടിൻ പ്രക്കാട്ട് എന്നിവർ മികച്ച തിരക്കഥാ കൃത്തായി. മനോജ് കാന സംവിധാനം ചെയ്ത 'അമീബ'യാണ് മികച്ച രണ്ടാമത്തെ ചിത്രം. ജയസൂര്യ(സു സു സുധീ വാത്മീകം, ലുക്കാ ചുപ്പി)ക്കു പുറമെ ജോയി മാത്യു(മോഹവലയം), ജോജു ജോർജ് (ഒരു സെക്കൻഡ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി) എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി.
എന്ന് നിന്റെ നിന്റെ മൊയ്തീൻ, ചാർലി എന്നീ സിനിമകൾക്ക് കാമറ ചലിപ്പിച്ച ജോമോൺ ടി ജോൺ മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് നേടി. ലവ് 24X7 എന്ന സിനിമ സംവിധാനം ചെയ്ത ശ്രീബാല കെ.മേനോന് മികച്ച നവാഗത സംവിധായികയ്ക്കുള്ള അവാർഡ് ലഭിച്ചു. നിർണായക എന്ന സിനിമയിലെ അഭിനയത്തിന് പ്രേംപ്രകാശ് മികച്ച സഹനടനായി. ബെൻ എന്ന സിനിമയിലെ അഭിനയത്തിന് അഞ്ജലി മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു.
എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയിലെ കാത്തിരുന്ന് എന്ന് തുടങ്ങുന്ന ഗാനം രചിച്ച റഫീഖ് അഹമ്മദാണ് മികച്ച ഗാനരചയിതാവ്. ഈ സിനിമയിലെ തന്നെ ശാരദാംബംരം എന്ന ഗാനം ആലപിച്ച പി.ജയചന്ദ്രൻ മികച്ച ഗായകനായി. രമേശ് നാരായണനാണ് മികച്ച സംഗീത സംവിധായകൻ. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ബിജിബാലിനാണ്(പത്തേമാരി, നീന).
ബെൻ എന്ന സിനിമയിലെ അഭിനയത്തിന് മാസ്റ്റർ ഗൗരവ് ജി.മേനോൻ ബാലനടനായും മാൽഗുഡി ഡെയ്സിലെ അഭിനയത്തിന് ജാനകി മേനോൻ ബാലനടിയുമായി.
പുരസ്കാരങ്ങൾ ഇങ്ങനെയാണ്:
- മികച്ച നടൻ: ദുൽഖർ സൽമാൻ (ചാർലി)
- മികച്ച നടി: പാർവതി (ചാർലി, എന്നു നിന്റെ മൊയ്തീൻ)
- മികച്ച സംവിധായകൻ: മാർട്ടിൻ പ്രക്കാട്ട് (ചാർലി)
- മികച്ച ചിത്രം: ഒഴിവു ദിവസത്തെ കളി (സംവിധായകൻ: സനൽകുമാർ ശശിധരൻ)
- കലാമൂല്യമുള്ള ജനപ്രിയ ചിത്രം: എന്നു നിന്റെ മൊയ്തീൻ
- മികച്ച രണ്ടാമത്തെ ചിത്രം: അമീബ
- മികച്ച നവാഗത സംവിധായക: ശ്രീബാല കെ മേനോൻ
- ഛായാഗ്രാഹകൻ: ജോമോൻ ടി ജോൺ (ചാർലി, എന്നു നിന്റെ മൊയ്തീൻ)
- സംഗീത സംവിധായകൻ: രമേശ് നാരായണൻ (ശാരദാംബരം, എന്നു നിന്റെ മൊയ്തീൻ)
- പശ്ചാത്തല സംഗീതം: ബിജിബാൽ (പത്തേമാരി, നീന)
- ഗാനരചയിതാവ്: റഫീഖ് അഹമ്മദ് (കാത്തിരുന്നു കാത്തിരുന്നു: എന്നു നിന്റെ മൊയ്തീൻ)
- മികച്ച ഗായകൻ: പി ജയചന്ദ്രൻ
- ഗായിക: മധുശ്രീ നാരായണൻ (ഇടവപ്പാതി)
- മികച്ച തിരക്കഥ: ഉണ്ണി ആർ, മാർട്ടിൻ പ്രക്കാട്ട് (ചാർലി)
- പിന്നണി ഗായകൻ: പി. ജയചന്ദ്രൻ (ഞാനൊരു മലയാളി)
- ചിത്രസംയോജകൻ: മനോജ്
- സ്വഭാവനടൻ: പ്രേം പ്രകാശ് (നിർണായകം)
- സ്വഭാവനടി: അഞ്ജലി പി.വി (ബെൻ)
- പ്രത്യേക ജൂറി അവാർഡ് :
ജയസൂര്യ (ലുക്കാചുപ്പി, സുസു സുധീവാത്മീകം)
ജോയ് മാത്യൂ (മോഹവലയം)
ജോജു ജോർജ് (ഒരു സെക്കൻഡ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി)
ശ്രേയാ ജയദീപ് (അമർ അക്ബർ ആന്റെണി) - മികച്ച ബാലതാരം(ആൺ): ഗൗരവ് ജി മേനോൻ (ബെൻ)
- മികച്ച ബാലതാരം(പെൺ): ജാനകിമേനോൻ (മാൽഗുഡി ഡേയ്സ്)
- കഥാകൃത്ത് : ഹരികുമാർ (കാറ്റും മഴയും)
- അവലംബിത തിരക്കഥ : റാഫി
- കലാസംവിധായകൻ : സന്ദീപ് (ചാർളി)
- ശബ്ദമിശ്രണം :എം.ആർ.രാജാകൃഷണൻ
- സൗണ്ട് ഡിസൈൻ : രംഗനാഥ് രവി (എന്ന് നിന്റെ മൊയ്തീൻ)
- മേക്കപ്പ്മാൻ : രാജേഷ് നെന്മാറ (നിർണായകം)
- നിസാർ വസ്ത്രാലങ്കാരം (ജോ ആൻഡ് ദി ബോയ്)
- ഡബിങ് ആർട്ടിസ്റ്റ് മെയിൽ ശരത് (ഇടവപ്പാതി)
- ഫീമെയിൽ എയിഞ്ചൽ ഷിജോയ്
- ന്യത്തസംവിധാനം ശ്രീജിത്ത് (ജോ ആൻഡ് ദി ബോയി)
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍